Connect with us

Video Stories

ദത്തുപുത്രനെ ജയ കൈവിട്ടതെന്തു കൊണ്ട്?

Published

on

തമിഴകത്തെ പിടിച്ചുകുലുക്കിയ വിവാഹമായിരുന്നു ജയലളിതയുടെ ദത്തുപുത്രന്‍ സുധാകരന്റേത്. കോടികള്‍ ചെലവിട്ടു മഹാമേളമായി നടത്തിയ വിവാഹം 1996 തെരഞ്ഞെടുപ്പില്‍ ജയയുടെ തോല്‍വിയിലാണ് കലാശിച്ചത്.

ജയയുടെ തോഴി ശശികലയുടെ സഹോദരി പുത്രനാണ് സുധാകരന്‍. 1995ല്‍ സംസ്ഥാന മുഖ്യമന്ത്രിയായിരിക്കെയാണ് ഏവരെയും അത്ഭുതപ്പെടുത്തി സുധാകരനെ ദത്തെടുക്കുന്നത്. ശിവാജി ഗണേഷന്റെ മകളുമായി സുധാകരന്റെ വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുകയായിരുന്നു. അമ്മയുടെ സ്ഥാനത്തിരുന്ന് വിവാഹം നടത്തി നല്‍കുമെന്ന് ജയ പ്രഖ്യാപിക്കുകയായിരുന്നു. രാജ്യം കണ്ട ഏറ്റവും ചെലവേറിയ വിവാഹങ്ങളിലൊന്നായിരുന്നു ഇത്. ശശികലയും ജയയും ചേര്‍ന്ന് നില്‍ക്കുന്ന ഫോട്ടോ അഴിമതിയുടെ പ്രതിരൂപമാവുകയും ചെയ്തു.jayalalithaa_sasikala_2

തുടര്‍ന്നും ഇരുവരും തമ്മിലുള്ള ബന്ധം സുഗമമായിരുന്നു. ജയയുടെ പിന്തുടര്‍ച്ചക്കാരനായി സുധാകരനെ പ്രഖാപിക്കുമെന്ന് പലരും കരുതി. എന്നാല്‍ ജയയുടെ സാമ്പത്തിക കാര്യങ്ങളില്‍ സുധാകരന്‍ ഇടപെടാന്‍ തുടങ്ങിയതോടെ ഇരുവരും തമ്മില്‍ അകല്‍ച്ച തുടങ്ങി. ജയയുടെ ഒട്ടേറെ സ്വത്ത് സുധാകരന്‍ തട്ടിയെടുത്തതായി ആരോപണമുയര്‍ന്നു. ഒരു വര്‍ഷത്തിനകം തന്നെ ജയ സുധാകരനെ കൈവിടുകയും ചെയ്തു. പിന്നീടിങ്ങോട്ട് 17 വര്‍ഷം ഇരുവരും പരസ്പരം കണ്ടതു പോലുമില്ല.sudhakarn-wedding

സിനിമയിലും രാഷ്ട്രീയത്തിലും വെല്ലുവിളിയായിരുന്ന ശിവാജി ഗണേഷന്‍ വേദിയിലേക്ക് വരുമ്പോള്‍ എഴുന്നേറ്റ് നിന്ന് ബഹുമാനിക്കുന്നത് ഒഴിവാക്കുന്നതിനാണ് ജയ അമ്മ വേഷം കെട്ടിയതെന്ന് സുധാകരന്‍ പിന്നീട് ആരോപിച്ചു. സുധാകരന്റെ അമ്മയാകുക വഴി ശിവാജിയെ മരുമകളുടെ അച്ഛനായി ചെറുതാക്കുകയായിരുന്നുവെന്നും സുധാകരന്‍ ആരോപിച്ചു.

പിന്നീടിങ്ങോട്ട് ഏറെക്കാലം ശത്രുപക്ഷത്തായിരുന്നു ഇരുവരും. 2001ല്‍ ജയ മുഖ്യമന്ത്രിയായിരിക്കെ സുധാകരന്റെ വീട് പൊലീസ് റെയ്ഡു ചെയ്തു. ഒരു പാക്കറ്റ് ഹെറോയിനും ഒരു റിവോള്‍വറും പൊലീസ് കണ്ടെടുത്തു. സുധാകരന്‍ ജയിലിലുമായി. പിന്നീടിങ്ങോട്ട് പരസ്പരം കാണുന്നത് പോലും ഇരുവരും ഒഴിവാക്കി. 2014ല്‍ ഇരുവര്‍ക്കുമെതിരെ ഉയര്‍ന്ന അനധികൃത സ്വത്ത് സമ്പാദന കേസിന്റെ ഹിയറിങിനിടയില്‍ പോലും കാണാന്‍ ഇരുവരും തയ്യാറായില്ല.

ഒടുവില്‍ കഴിഞ്ഞ ഒക്ടോബറില്‍ അപ്പോളോ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജയയെ സന്ദര്‍ശിക്കാനെത്തിയ സുധാകരന് പക്ഷെ ശശികല പ്രവേശം നിഷേധിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

kerala

താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല

വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

Published

on

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.

കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.

എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.

Continue Reading

Video Stories

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

Published

on

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.

പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.

ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.

രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.

അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Continue Reading

Trending