Connect with us

More

മോദിയുടെ വിമാന യാത്രക്ക് പണം മുടക്കിയതാര്?

Published

on

 
ന്യൂഡല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്രമോദി രാജ്യത്തിനകത്തും പുറത്തും നടത്തിയ നൂറു കണക്കിന് വിമാന യാത്രകള്‍ക്ക് പണം മുടക്കിയത് ആരെന്ന ചോദ്യവുമായി കോണ്‍ഗ്രസ്. വിവരാവകാശ നിയമപ്രകാരം 2007ല്‍ ഇതുസംബന്ധിച്ച് നല്‍കിയ അപേക്ഷക്ക് ഇതുവരെ ഗുജറാത്ത് സര്‍ക്കാര്‍ മറുപടി നല്‍കിയില്ലെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിങ്‌വി പറഞ്ഞു. വിമാന ടിക്കറ്റ് ഇടപാട് ഉയര്‍ത്തിക്കാട്ടി, സോണിയാഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദ്രയും പിടികിട്ടാപ്പുള്ളിയായ ആയുധ ഇടപാടുകാരന്‍ സഞ്ജയ് ഭണ്ഡാരിയും തമ്മില്‍ ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നതിനിടെയാണ് അതേ നാണയത്തില്‍ തിരിച്ചടിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയത്.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന 2003-2007 കാലയളവില്‍ നൂറ് വിമാന യാത്രകളെങ്കിലും രാജ്യത്തിനകത്തും പുറത്തുമായി നരേന്ദ്രമോദി നടത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറോ ബി.ജെ.പിയോ അല്ല ഇതിന് പണം മുടക്കിയിരിക്കുന്നത്. അപ്പോള്‍ പിന്നെ ആരാണ്. അതിന് വിശദീകരണം നല്‍കാനുള്ള ബാധ്യത ഗുജറാത്ത് സര്‍ക്കാറിനുണ്ട്. 2007ല്‍ ഇതുസംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയിരുന്നു. വിമാന യാത്രയുടെ വിശദാംശങ്ങള്‍ നല്‍കിയെങ്കിലും ആരാണ് യാത്രക്ക് പണം മുടക്കിയതെന്ന കാര്യം അതില്‍ പറയുന്നില്ല. ആ വിവരം അറിയാന്‍ ഈ രാജ്യത്തെ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ട്. ഞങ്ങള്‍ക്കും താല്‍പര്യമുണ്ട്.
മോദി നടത്തിയ പല യാത്രകള്‍ക്കും സ്വകാര്യ ചാര്‍ട്ടേഡ് വിമാനങ്ങളാണ് ഉപയോഗിച്ചിരുന്നത്. വിദേശ സന്ദര്‍ശന ഇനത്തില്‍ മൂന്ന് കോടി ഉള്‍പ്പെടെ 16.56 കോടി രൂപ ഈയിനത്തില്‍ ചെലവിട്ടിട്ടുണ്ടെന്നാണ് വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടി. ആരാണ് ഈ തുക ചെലവിട്ടതെന്ന് അറിയാന്‍ താല്‍പര്യമുണ്ട്. ഭരണഘടനാ പദവി വഹിക്കുന്ന ഒരാള്‍ക്കു വേണ്ടി പണം മുടക്കിയ സ്വകാര്യ വ്യക്തി ആരാണ്, എന്തായിരുന്നു അയാളുടെ താല്‍പര്യം. ഇക്കാര്യങ്ങളെല്ലാം ജനം അറിയേണ്ടതുണ്ട്.
കേന്ദ്ര സര്‍ക്കാറും ബി.ജെ.പി ഭരിക്കുന്ന ഹരിയാനാ, രാജസ്ഥാന്‍ സര്‍ക്കാറുകളും കഴിഞ്ഞ 41 മാസമായി വദ്രയെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കു വേണ്ടി വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. 41 മാസമായി കിണഞ്ഞു ശ്രമിച്ചിട്ടും വദ്രക്കെതിരെ ഒരു തെളിവും കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജെയ് ഷാക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ് വദ്രക്കെതിരെ പുതിയ ആരോപണങ്ങളുമായി അവര്‍ രംഗത്തെത്തുന്നത്. സഞ്ജയ് ഭണ്ഡാരിയുമായി കോണ്‍ഗ്രസ് നേതാക്കള്‍ക്കോ വദ്രക്കോ ബന്ധമില്ല. ബന്ധമുള്ളത് ബി.ജെ.പി നേതാക്കള്‍ക്കാണെന്ന് വ്യോമയാനാ മന്ത്രി അശോക് ഗജപതി രാജുവും സഞ്ജയ് ഭണ്ഡാരിയും ഒരുമിച്ചു നില്‍ക്കുന്ന ചിത്രം പുറത്തുവിട്ടുകൊണ്ട് അഭിഷേക് സിങ്‌വി പറഞ്ഞു.
കോടതി ഇടപെട്ട് പാസ്‌പോര്‍ട്ട് തടഞ്ഞുവെച്ചിട്ടും 2016ല്‍ സഞ്ജയ് ഭണ്ഡാരിക്ക് എങ്ങനെ വിദേശത്തേക്ക കടക്കാന്‍ കഴിഞ്ഞു. ബി.ജെ.പിയുടേയും കേന്ദ്ര സര്‍ക്കാറിന്റെയും സഹായമില്ലാതെ ഇത് എങ്ങനെ സാധ്യമാകും. ഭണ്ഡാരിയെ രക്ഷപ്പെടാന്‍ സഹായിച്ചത് ബി.ജെ.പിയാണെന്നും സിങ്‌വി കുറ്റപ്പെടുത്തി.

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന്​​ ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ്​ മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന്​ രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ്​ ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ്​ ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ്​ മരണം സ്ഥിരീകരിച്ചത്​. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ്​ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട്​ വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്​: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

kerala

‘ഇവിഎമ്മിന്റെ വിശ്വാസ്യത ഇല്ലാതാക്കി’: എളമരം കരീമിന് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

എളമരം കരീം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ‘കാലം മാറും കാലും മാറും’ എന്ന തലക്കെട്ടിലുള്ള വീഡിയോക്കെതിരെയാണ് പരാതി

Published

on

കോഴിക്കോട് ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എളമരം കരീമിന് എതിരെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. എളമരം കരീം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ‘കാലം മാറും കാലും മാറും’ എന്ന തലക്കെട്ടിലുള്ള വീഡിയോക്കെതിരെയാണ് പരാതി. വീഡിയോ ഇവിഎമ്മിന്റെ വിശ്വാസ്യത ഇല്ലാതാക്കുന്നതെന്നാണ് യു.ഡി.എഫിന്റെ ആരോപണം. യു.ഡി.എഫ് കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയാണ് പരാതി നല്‍കിയത്.

Continue Reading

Trending