Video Stories
വാംഖഡെയില്‍ ജെന്നിങ്സിന്റെ ദിനം
മുംബൈ: അരങ്ങേറ്റ മത്സരത്തില്‍ സെഞ്ച്വറി നേടിയ കീറ്റന്‍ ജെന്നിങ്സിന്റെ (112) പിന്‍ബലത്തില്‍ ഇന്ത്യക്കെതിരായ നാലാം ടെസ്റ്റിന്റെ ആദ്യ ദിനം ഇംഗ്ലണ്ട് അഞ്ചിന് 288 എന്ന ഭേദപ്പെട്ട നിലയില്‍. നാലു വിക്കറ്റെടുത്ത ആര് അശ്വിനും ജെന്നിങ്സുമായിരുന്നു ആദ്യ ദിനത്തിലെ ഹീറോകള്‍. അവസാന സെഷനിലാണ് ഇംഗ്ലണ്ടിന് മൂന്നു വിക്കറ്റുകള്‍ നഷ്ടമായത്. ദക്ഷിണാഫ്രിക്കയില്‍ ജനിച്ച ജെന്നിങ്സ് അലസ്റ്റര്‍ കുക്കിന്റെ 11-ാമത്തെ ഓപണിങ് പാര്‍ട്ട്ണര്‍ ആയത് എങ്ങിനെയു സംശയം പ്രകടിപ്പിച്ചവര്‍ക്ക് ജെന്നിങ്സ് ബാറ്റു കൊണ്ട് മറുപടി തീര്‍ക്കുകയായിരുന്നു.
പിതാവും മുന്‍ കോച്ചുമായ റേയുടെ പിന്‍ബലത്തില്‍ ടീമിലെത്തിയ ജെന്നിങ്സിന്റെ ബാറ്റിങ് ശേഷിയെ കുറിച്ച് സംശയം ഉന്നയിച്ചവര്‍ക്ക് ആദ്യ ഇന്നിങ്സില്‍ തന്നെ ജെന്നിങ്സ് മറുപടി തീര്‍ത്തു. അരങ്ങേറ്റ മത്സരത്തില്‍ സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ ഇംഗ്ലീഷുകാരനും 69-ാമത്തെ ഓപണിങ് ബാറ്റ്സ്മാനുമാണ് ജെന്നിങ്സ്. പരമ്പര നഷ്ടം ഒഴിവാക്കാന്‍ വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാത്ത ഇംഗ്ലണ്ട് നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. അതേ സമയം സ്കോര്‍ പൂജ്യത്തില്‍ നില്‍ക്കെ ഉമേഷ് യാദവിന്റെ പന്തില്‍ കരുണ്‍ നായര്‍ ജെന്നിങ്സിനെ പിടികൂടിയിരുന്നുവെങ്കില്‍ സ്കോര്‍ ബോര്‍ഡിന്റെ ചിത്രം മറ്റൊന്നാകുമായിരുന്നു. തുടക്കത്തിലെ പതര്‍ച്ചക്കു ശേഷം ക്യാപ്റ്റന്‍ കുക്കും- ഹസീബ് ഹമീദിനു പകരക്കാരനായി എത്തിയ ജെന്നിങ്സും ചേര്‍ന്ന് സന്ദര്‍ശകര്‍ക്ക് മികച്ച തുടക്കമാണ് സമ്മാനിച്ചത്.
ആദ്യ വിക്കറ്റില്‍ ഇരുവരും 99 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 46 റണ്‍സെടുത്ത കുക്ക് കൂറ്റനടിക്ക് ശ്രമിച്ച് പരാജയപ്പെടുകയായിരുന്നു. ജഡേജയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ പാര്‍ത്ഥിവ് പട്ടേല്‍ കുക്കിനെ സ്റ്റമ്പ് ചെയ്തു പുറത്താക്കി. പിന്നാലെ എത്തിയ ജോ റൂട്ട് (21) ജെന്നിങ്സുമൊത്ത് സ്കോര്‍ ബോര്‍ഡ് മെല്ലെ ചലിപ്പിച്ചെങ്കിലും 21 റണ്‍സെടുത്ത റൂട്ട് അശ്വിന്റെ പന്തില്‍ കോലിക്കു പിടികൊടുത്ത് മടങ്ങി. ഇതോടെ പതിവ് ഇംഗ്ലീഷ് തകര്‍ച്ച മുംബൈയിലും ആരംഭിച്ചെന്നു തോന്നിയെങ്കിലും മൂന്നാം വിക്കറ്റില്‍ മോയിന്‍ അലിയും (50) ജെന്നിങ്സും ചേര്‍ന്ന് ഇംഗ്ലണ്ടിനെ 200 കടത്തി. ഇരുവരും ചേര്‍ന്ന് 94 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അശ്വിന് തന്നെയാണ് ഈ കൂട്ടുകെട്ടും അവസാനിപ്പിച്ചത്. മോയിന്‍ അലി മടങ്ങിയതിനു തൊട്ടു പിന്നാലെ ജെന്നിങ്സും മടങ്ങി. 219 പന്തില്‍ 13 ബൗണ്ടറികളുടെ സഹായത്തോടെയായിരുന്നു ജെന്നിങ്സിന്റെ കന്നി ശതകം.
ബെയര്‍ സ്റ്റോ (14) ഒരിക്കല്‍ കൂടി പരാജയപ്പെട്ടു. അഞ്ചിന് 249 എന്ന നിലയിലായ ഇംഗ്ലണ്ടിനെ പിന്നീട് ബെന്സ്റ്റോക്സും (25*), ജോസ് ബട്ട്ലറും (18*) ചേര്‍ന്ന് കൂടുതല്‍ നഷ്ടമില്ലാതെ ആദ്യ ദിനം പൂര്‍ത്തിയാക്കി. ഇന്ത്യക്കു വേണ്ടി അശ്വിന് നാലു വിക്കറ്റും ജഡേജ ഒരു വിക്കറ്റും നേടി. ആദ്യ ദിനം തന്നെ പിച്ചില്‍ നിന്നും സ്പിന്നര്‍മാര്‍ക്ക് കാര്യമായ പിന്തുണ ലഭ്യമായതോടെ രണ്ടാം ദിനത്തില്‍ സ്പിന്നര്‍മാരെ നേരിടാന്‍ ഇംഗ്ലീഷ് നിര ബെന്‍ സ്റ്റോകിലേക്കാണ് ഉറ്റു നോക്കുന്നത്. 83 വര്‍ഷത്തിനിടെ മുംബൈയില്‍ മുംബൈക്കാരനില്ലാതെ ആദ്യമായി ഇറങ്ങിയ ഇന്ത്യന്‍ നിരയില്‍ പരിക്കേറ്റ പേസര്‍ മുഹമ്മദ് ഷമിക്കു പകരം ഭുവനേശ്വര്‍ കുമാറും അജിന്‍ക്യ രഹാനെക്കു പകരം ഓപണര്‍ കെ.എല്‍ രാഹുലും തിരിച്ചെത്തി. ഇംഗ്ലീഷ് നിരയില്‍ പരിക്കേറ്റ ബൗളര്‍ സ്റ്റ്യുവര്‍ട്ട് ബ്രോഡിനു പകരം ജെയ്ക് ബാളും ഹസീബ് ഹമീദിനു പകരം ജെന്നിങ്സും എത്തി. സ്കോര്‍ ഇംഗ്ലണ്ട് 288/5.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
-
world2 days agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News17 hours agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala2 days ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
world3 days agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala20 hours agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
kerala19 hours agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
Health2 days agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala18 hours agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍

