Video Stories
വാംഖഡെയില്‍ ജെന്നിങ്സിന്റെ ദിനം

മുംബൈ: അരങ്ങേറ്റ മത്സരത്തില്‍ സെഞ്ച്വറി നേടിയ കീറ്റന്‍ ജെന്നിങ്സിന്റെ (112) പിന്‍ബലത്തില്‍ ഇന്ത്യക്കെതിരായ നാലാം ടെസ്റ്റിന്റെ ആദ്യ ദിനം ഇംഗ്ലണ്ട് അഞ്ചിന് 288 എന്ന ഭേദപ്പെട്ട നിലയില്‍. നാലു വിക്കറ്റെടുത്ത ആര് അശ്വിനും ജെന്നിങ്സുമായിരുന്നു ആദ്യ ദിനത്തിലെ ഹീറോകള്‍. അവസാന സെഷനിലാണ് ഇംഗ്ലണ്ടിന് മൂന്നു വിക്കറ്റുകള്‍ നഷ്ടമായത്. ദക്ഷിണാഫ്രിക്കയില്‍ ജനിച്ച ജെന്നിങ്സ് അലസ്റ്റര്‍ കുക്കിന്റെ 11-ാമത്തെ ഓപണിങ് പാര്‍ട്ട്ണര്‍ ആയത് എങ്ങിനെയു സംശയം പ്രകടിപ്പിച്ചവര്‍ക്ക് ജെന്നിങ്സ് ബാറ്റു കൊണ്ട് മറുപടി തീര്‍ക്കുകയായിരുന്നു.
പിതാവും മുന്‍ കോച്ചുമായ റേയുടെ പിന്‍ബലത്തില്‍ ടീമിലെത്തിയ ജെന്നിങ്സിന്റെ ബാറ്റിങ് ശേഷിയെ കുറിച്ച് സംശയം ഉന്നയിച്ചവര്‍ക്ക് ആദ്യ ഇന്നിങ്സില്‍ തന്നെ ജെന്നിങ്സ് മറുപടി തീര്‍ത്തു. അരങ്ങേറ്റ മത്സരത്തില്‍ സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ ഇംഗ്ലീഷുകാരനും 69-ാമത്തെ ഓപണിങ് ബാറ്റ്സ്മാനുമാണ് ജെന്നിങ്സ്. പരമ്പര നഷ്ടം ഒഴിവാക്കാന്‍ വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാത്ത ഇംഗ്ലണ്ട് നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. അതേ സമയം സ്കോര്‍ പൂജ്യത്തില്‍ നില്‍ക്കെ ഉമേഷ് യാദവിന്റെ പന്തില്‍ കരുണ്‍ നായര്‍ ജെന്നിങ്സിനെ പിടികൂടിയിരുന്നുവെങ്കില്‍ സ്കോര്‍ ബോര്‍ഡിന്റെ ചിത്രം മറ്റൊന്നാകുമായിരുന്നു. തുടക്കത്തിലെ പതര്‍ച്ചക്കു ശേഷം ക്യാപ്റ്റന്‍ കുക്കും- ഹസീബ് ഹമീദിനു പകരക്കാരനായി എത്തിയ ജെന്നിങ്സും ചേര്‍ന്ന് സന്ദര്‍ശകര്‍ക്ക് മികച്ച തുടക്കമാണ് സമ്മാനിച്ചത്.
ആദ്യ വിക്കറ്റില്‍ ഇരുവരും 99 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 46 റണ്‍സെടുത്ത കുക്ക് കൂറ്റനടിക്ക് ശ്രമിച്ച് പരാജയപ്പെടുകയായിരുന്നു. ജഡേജയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ പാര്‍ത്ഥിവ് പട്ടേല്‍ കുക്കിനെ സ്റ്റമ്പ് ചെയ്തു പുറത്താക്കി. പിന്നാലെ എത്തിയ ജോ റൂട്ട് (21) ജെന്നിങ്സുമൊത്ത് സ്കോര്‍ ബോര്‍ഡ് മെല്ലെ ചലിപ്പിച്ചെങ്കിലും 21 റണ്‍സെടുത്ത റൂട്ട് അശ്വിന്റെ പന്തില്‍ കോലിക്കു പിടികൊടുത്ത് മടങ്ങി. ഇതോടെ പതിവ് ഇംഗ്ലീഷ് തകര്‍ച്ച മുംബൈയിലും ആരംഭിച്ചെന്നു തോന്നിയെങ്കിലും മൂന്നാം വിക്കറ്റില്‍ മോയിന്‍ അലിയും (50) ജെന്നിങ്സും ചേര്‍ന്ന് ഇംഗ്ലണ്ടിനെ 200 കടത്തി. ഇരുവരും ചേര്‍ന്ന് 94 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അശ്വിന് തന്നെയാണ് ഈ കൂട്ടുകെട്ടും അവസാനിപ്പിച്ചത്. മോയിന്‍ അലി മടങ്ങിയതിനു തൊട്ടു പിന്നാലെ ജെന്നിങ്സും മടങ്ങി. 219 പന്തില്‍ 13 ബൗണ്ടറികളുടെ സഹായത്തോടെയായിരുന്നു ജെന്നിങ്സിന്റെ കന്നി ശതകം.
ബെയര്‍ സ്റ്റോ (14) ഒരിക്കല്‍ കൂടി പരാജയപ്പെട്ടു. അഞ്ചിന് 249 എന്ന നിലയിലായ ഇംഗ്ലണ്ടിനെ പിന്നീട് ബെന്സ്റ്റോക്സും (25*), ജോസ് ബട്ട്ലറും (18*) ചേര്‍ന്ന് കൂടുതല്‍ നഷ്ടമില്ലാതെ ആദ്യ ദിനം പൂര്‍ത്തിയാക്കി. ഇന്ത്യക്കു വേണ്ടി അശ്വിന് നാലു വിക്കറ്റും ജഡേജ ഒരു വിക്കറ്റും നേടി. ആദ്യ ദിനം തന്നെ പിച്ചില്‍ നിന്നും സ്പിന്നര്‍മാര്‍ക്ക് കാര്യമായ പിന്തുണ ലഭ്യമായതോടെ രണ്ടാം ദിനത്തില്‍ സ്പിന്നര്‍മാരെ നേരിടാന്‍ ഇംഗ്ലീഷ് നിര ബെന്‍ സ്റ്റോകിലേക്കാണ് ഉറ്റു നോക്കുന്നത്. 83 വര്‍ഷത്തിനിടെ മുംബൈയില്‍ മുംബൈക്കാരനില്ലാതെ ആദ്യമായി ഇറങ്ങിയ ഇന്ത്യന്‍ നിരയില്‍ പരിക്കേറ്റ പേസര്‍ മുഹമ്മദ് ഷമിക്കു പകരം ഭുവനേശ്വര്‍ കുമാറും അജിന്‍ക്യ രഹാനെക്കു പകരം ഓപണര്‍ കെ.എല്‍ രാഹുലും തിരിച്ചെത്തി. ഇംഗ്ലീഷ് നിരയില്‍ പരിക്കേറ്റ ബൗളര്‍ സ്റ്റ്യുവര്‍ട്ട് ബ്രോഡിനു പകരം ജെയ്ക് ബാളും ഹസീബ് ഹമീദിനു പകരം ജെന്നിങ്സും എത്തി. സ്കോര്‍ ഇംഗ്ലണ്ട് 288/5.
kerala
തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍
2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വടകര സ്വദേശി സവാദ് ആണ് തൃശൂരില്‍ അറസ്റ്റിലായത്. തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
ഇക്കഴിഞ്ഞ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വെച്ചായിരുന്നു യുവാവ് ലൈംഗികാതിക്രമം നടത്തിയത്. സവാദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ സവാദിന് ഓള് കേരള മെന്‍സ് അസോസിയേഷന് സ്വീകരണം നല്കിയ സംഭവം ഏറെ വിവാദമായിരുന്നു.
മെന്‍സ് അസോസിയേഷന് പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ആലുവ സബ് ജയിലിനു പുറത്ത് സവാദിന് സ്വീകരണം നല്‍കിയത്. ജയിലിന് പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൂമാലയണിയിച്ചാണ് സ്വീകരിച്ചത്.
GULF
ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം എക്സലന്‍സ് സമ്മിറ്റ്-2025 ശ്രദ്ധേയമായി

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി അബുഹൈല്‍ ഹാളില്‍ സംഘടിപ്പിച്ച എക്സലന്‍സ് സമ്മിറ്റില്‍ മണ്ഡലം പ്രസിഡന്റ് ഇസ്മാഈല്‍ എറയസ്സന്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി സംസ്ഥാന നേതാക്കളായ അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പ്ര, പിവി നാസര്‍, ഹംസ തൊട്ടി, ആര് ഷുക്കൂര്‍. മലപ്പുറം ജില്ലാ നേതകളായ സിദ്ധിഖ് കലോടി, നൗഫല്‍ വേങ്ങര, സിവി അഷറഫ്, മുജീബ് കോട്ടക്കല്‍, ലത്തീഫ് കുറ്റിപ്പുറം, സക്കീര്‍ പാലത്തിങ്ങല്‍, കരീം കാലടി, ഇബ്രാഹീം വട്ടംകുളം, ബഷീര്‍ കരാട്, സഹീര്‍ ഹസ്സന്, ഉസ്മാന് എടയൂര്‍, ഫുആദ് കുരിക്കള്‍,
ജില്ല വനിത കെഎംസിസി ഭാരവാഹികളായ മുബഷിറ മുസ്തഫ, ഷഹല റാഷിദ്, ഷബ്ന മാറാക്കര, സ്റ്റുഡന്റ് കെഎംസിസി ഭാരവാഹികളായ ഷാമില്‍ വേളേരി, മുഹമ്മദ് നിഹാല്‍ എറയസ്സന്‍, ഫാത്തിമ റഷ പി ടി, ആയിഷ നദ്വ തുടങ്ങിയവരും പങ്കെടുത്തു.
ചടങ്ങില്‍ ദുബൈ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ സേവനം ചെയ്ത മണ്ഡലത്തിലെ വളണ്ടിയര്‍ ഹാപ്പിനെസ് ടീമിനും, എസ് എസ് എല്‍ സി, പ്ലസ് ടു,സി ബി എസ് ഇ, മദ്രസ്സ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും, മജ്ദൂല്‍ ഈത്തപ്പഴ, പെര്‍ഫ്യൂം ചലഞ്ചുകളില്‍ ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ് നേടിയവര്‍ക്കും, എഐ സ്റ്റാര്‍ട്ടപ്പ് മത്സര വിജയികകളെയും, മതകാര്യ വിഭാഗം നടത്തിയ ക്വിസ്സ് മത്സരം, സര്‍ഗധാര വിങ് നടത്തിയ ഇശല്‍ വിരുന്നിലെയും വിജയികള്‍ക്കും അവാര്‍ഡ് ദാനവും നടന്നു, കോട്ടക്കല്‍ മണ്ഡലത്തിന് പ്രഥമ വനിത കെഎംസിസി കമ്മിറ്റിയും, സ്റ്റുഡന്റ് കെഎംസിസി കമ്മിറ്റിയും രൂപീകരിച്ചു,
ജനറല്‍ സെക്രട്ടറി പിടി അഷറഫ് വിഷയവതരണം നടത്തി , സെക്രട്ടറി ഷരീഫ് പിവി കരേക്കാട് സ്വാഗതവും, അസീസ് വെളേരി നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അബൂബക്കര്‍ തലകാപ്പ്, സൈദ് വരിക്കോട്ടില്‍, അബ്ദുസലാം ഇരിമ്പിളിയം, ഷെരീഫ് ടിപി, റാഷിദ് കെകെ, മുസ്തഫ സികെ, റസാഖ് വളാഞ്ചേരി, അഷറഫ് എടയൂര്‍, എന്നിവര്‍ എക്സലന്‍സ് സമ്മിറ്റിന് നേതൃത്വം നല്കി.
News
ഇറാനെ ആക്രമിക്കരുതെന്ന് അമേരിക്കയോട് റഷ്യ; ആണവ ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് നല്കി
മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്കോവ് ബുധനാഴ്ച പറഞ്ഞു.

മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്കോവ് ബുധനാഴ്ച പറഞ്ഞു. ഇസ്രാഈല്‍ ആക്രമണങ്ങള്‍ ആണവ ദുരന്തത്തിന് കാരണമാകുമെന്ന് മോസ്കോ പറഞ്ഞു.
ഇസ്രാഈല്‍-ഇറാന് സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാനുള്ള റഷ്യയുടെ സന്നദ്ധത യുഎസ് തള്ളി.
ഇറാനും ഇസ്രാഈലും തമ്മിലുള്ള സ്ഥിതി ഗുരുതരമാണെന്ന് റഷ്യയുടെ എസ്വിആര് വിദേശ രഹസ്യാന്വേഷണ വിഭാഗം മേധാവി സെര്‍ജി നരിഷ്കിന്‍ പറഞ്ഞു, ഇറാന്റെ ആണവ ഇന്‍ഫ്രാസ്ട്രക്ചറില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണം ലോകം ‘മില്ലിമീറ്റര്‍’ ദുരന്തത്തില്‍ നിന്ന് അകന്നുവെന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ പറഞ്ഞു.
‘ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെടുകയാണ്,” യുഎന്‍ ആണവ സുരക്ഷാ വാച്ച്ഡോഗ് ഇതിനകം തന്നെ പ്രത്യേക നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.
-
News3 days ago
ഇസ്രാഈലിന്റെ വ്യോമ പ്രതിരോധ ശേഖരം കുറയുന്നു, മിസൈലുകള്‍ 10-12 ദിവസം മാത്രം നിലനില്‍ക്കുവെന്ന് റിപ്പോര്‍ട്ട്
-
kerala3 days ago
നിലമ്പൂര്‍ നാളെ പോളിങ് ബൂത്തിലേക്ക്
-
News2 days ago
അഹമ്മദാബാദ് വിമാനാപകടം: 210 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു
-
News3 days ago
ഇസ്രാഈല്‍-ഇറാന് സംഘര്‍ഷം: ഇറാനില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ ‘ഓപ്പറേഷന് സിന്ധു’ ആരംഭിച്ച് ഇന്ത്യ
-
kerala3 days ago
കണ്ണൂരില്‍ തെരുവുനായയുടെ കടിയേറ്റ അഞ്ച് വയസുകാരന് പേവിഷബാധയേറ്റു
-
kerala2 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ഇന്ന്
-
kerala1 day ago
കണ്ണൂരിലെ സദാചാര ഗുണ്ടായിസം: കാരണം ആൺസുഹൃത്തെന്ന് കുടുംബം, സദാചാര പൊലീസിങ് നടന്നിട്ടില്ലെന്ന് മാതാവ്
-
kerala2 days ago
നിലമ്പൂരില്‍ പോളിങ് പുരോഗമിക്കുന്നു; നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ 30.15% പോളിങ്