Video Stories
വിനയവും സൂക്ഷ്മതയും മുഖമുദ്രയാക്കിയ ഗുരു
- സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍
വന്ദ്യഗുരു കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്്‌ലിയാരെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഏകദേശം നാലര പതിറ്റാണ്ട് മുമ്പുള്ള ജാമിഅ നൂരിയ്യ ക്യാമ്പസാണ് മനസ്സില്‍ തെളിയുന്നത്. 1972ല്‍ ഉപരിപഠനാര്‍ഥം ജാമിഅഃയിലെത്തിയ എന്റെ ഗുരുനാഥനായിരുന്നു മുഹമ്മദ് മുസ്്‌ലിയാര്‍. പണ്ഡിത ലോകത്തെ കുലപതികളായ ശംസുല്‍ഉലമാ ഇ.കെ അബൂബക്കര്‍ മുസ്്‌ലിയാരുടെയും കോട്ടുമല അബൂബക്കര്‍ മുസ്്‌ലിയാരുടെയും കൂടെ അധ്യാപകവൃത്തി അനുഷ്ഠിക്കാന്‍ സാധിച്ചു എന്നതു തന്നെ എ.പി മുഹമ്മദ് മുസ്‌ലിയാരുടെ മഹത്വം വ്യക്തമാക്കുന്നു. അക്കാലത്ത് മുപ്പത്തിയഞ്ച് വയസ്സില്‍ താഴെ മാത്രം പ്രായമുണ്ടായിരുന്ന എ.പി മുഹമ്മദ് മുസ്‌ലിയാര്‍ക്ക് സമസ്തയുടെ നേതൃരംഗത്തും ശ്രദ്ധേയ സാന്നിധ്യമായി മാറാന്‍ സാധിച്ചു.
വിഷയങ്ങളെല്ലാം ഗഹനമായി പ്രതിപാദിക്കുന്ന, എന്നാല്‍ അല്‍പം വേഗതയുള്ള ശൈലിയിലാണ് അധ്യാപന രംഗത്ത് എ.പി മുഹമ്മദ് ഉസ്താദ് പിന്തുടര്‍ന്നിരുന്നത്. പാഠഭാഗങ്ങള്‍ പരീക്ഷക്കു മുമ്പേ എടുത്തുതീര്‍ക്കാനും അനുബന്ധമായി പഠിപ്പിക്കേണ്ട പ്രത്യേക വിഷയങ്ങള്‍കൂടി ക്ലാസെടുക്കാനും ഉസ്താദ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ശനിയാഴ്ചകളില്‍ ജാമിഅയിലെത്തിയിരുന്ന ഉസ്താദ് വ്യാഴാഴ്ചകളിലാണ് നാട്ടിലേക്ക് മടങ്ങിയിരുന്നത്. ഇക്കാര്യത്തില്‍ കണിശമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്. മതാധ്യപന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ മാതൃകയാണ് ഈ രീതി.
ക്ലാസ് മുടക്കേണ്ടിവരുന്ന ഘട്ടങ്ങളില്‍ വളരെ അസ്വസ്ഥനായിരുന്നു മുഹമ്മദ് മുസ്‌ലിയാര്‍. ഒരു നല്ല കര്‍ഷകന്‍ കൂടിയായിരുന്ന അദ്ദേഹം, ആദ്യകാലങ്ങളില്‍ നടീല്‍, കൊയ്ത്ത് അവസരങ്ങളില്‍ ഏതാനും ദിവസങ്ങള്‍ അവധിയെടുക്കാറുണ്ടായിരുന്നു. ഇത്തരം ഘട്ടങ്ങളില്‍, ക്ലാസ് നഷ്ടപ്പെടാതിരിക്കാന്‍ അദ്ദേഹം പരമാവധി ശ്രമിച്ചു. അതിനുള്ള മുന്നൊരുക്കങ്ങള്‍ നേരത്തെ ക്രമീകരിക്കുമായിരുന്നു.
അധ്യാപന രംഗത്തും സംഘാടന രംഗത്തും സ്‌നേഹപൂര്‍വമായ ഇടപെടലുകള്‍ക്ക് ശ്രദ്ധിച്ചിരുന്ന എ.പി മുഹമ്മദ് മുസ്‌ലിയാര്‍ നിലപാടുകളില്‍ കണിശത പുലര്‍ത്തിയിരുന്നു. വ്യക്തിജീവിതത്തിലും കുടുംബത്തിലും ഉസ്താദിന്റെ നടപടികള്‍ മാതൃകാപരമായിരുന്നു. സ്വന്തം മഹല്ലിലും താന്‍ ഭാരവാഹിത്വം വഹിച്ചിരുന്ന സ്ഥാപനങ്ങളിലും വളരെ ശ്രദ്ധയോടെയും കാര്യക്ഷമതയോടെയുമാണ് നേതൃത്വം വഹിച്ചിരുന്നത്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ അംഗങ്ങള്‍ എന്ന നിലയിലും സഹഭാരവാഹികള്‍ എന്ന നിലയിലും പ്രവര്‍ത്തിച്ചപ്പോഴെല്ലാം അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും ഇടപെടലുകളും പരസ്പര ബഹുമാനം നിലനിര്‍ത്തുന്നതായിരുന്നു. ഏകദേശം അഞ്ച് വര്‍ഷം മുമ്പ് കടുത്ത രോഗം കീഴ്‌പ്പെടുത്തിക്കൊണ്ടിരിക്കുന്നുവെന്ന് പ്രമുഖ ഡോക്ടര്‍മാര്‍ വിധിയെഴുതിയിട്ടും തളരാതെ തന്റെ കര്‍മ മണ്ഡലത്തെ കൂടുതല്‍ ചടുലമാക്കുകയാണ് അദ്ദേഹം ചെയ്തത്. ജാമിഅയിലെ അധ്യാപന രംഗത്ത് മാത്രമല്ല സമസ്തയുടെ ഫത്‌വാ കമ്മറ്റിയിലും സംഘടനയുടെ മറ്റു വേദിയിലും വളരെ സജീവമായി ഇടപെട്ടു.
ഡിസംബര്‍ 5ന് തുടങ്ങിയ ജാമിഅ അര്‍ധവാര്‍ഷിക പരീക്ഷയുടെ നടപടി ക്രമങ്ങളെല്ലാം കുറ്റമറ്റ രീതിയില്‍ പൂര്‍ത്തിയാക്കിയെന്ന് ഉറപ്പാക്കിയാണ്, ഡിസംബര്‍ 4ന് വൈകിട്ട് അദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്. റബീഉല്‍ അവ്വല്‍ ലീവ് കഴിഞ്ഞ് ജാമിഅയിലേക്ക് തന്നെ മടങ്ങി വന്ന് കര്‍മ മണ്ഡലം സജീവമാക്കണമെന്ന അതിയായ ആഗ്രഹത്തോടെയാണ് അദ്ദേഹം ജാമിഅ നൂരിയ്യയുടെ പടിയിറങ്ങിയത്. സമസ്ത കേരള വിദ്യാഭ്യാസ ബോര്‍ഡ് പുറത്തിറക്കാനിരിക്കുന്ന പുതിയ പാഠപുസ്തകങ്ങളുടെ പരിശോധനാ ജോലികളില്‍ സജീവമായിരുന്നു ആസ്പത്രിയിലെത്തുന്നതിന്റെ ഏതാനും മണിക്കൂറുകള്‍ മുമ്പ് വരെ. നവംബര്‍ നാലിന് മലപ്പുറത്ത് നടന്ന ശരീഅത്ത് സംരക്ഷണ റാലിയാണ് ഉസ്താദിനൊപ്പം അവസാനമായി പങ്കെടുത്ത പരിപാടി. ശാരീരികമായി വളരെ ക്ഷീണിതനായിട്ടു പോലും ആവേശത്തോടെയാണ് അദ്ദേഹം പരിപാടിയില്‍ പങ്കെടുത്തത്. ഡിസംബര്‍ മൂന്നിന് പാലക്കാട് നടന്ന ശരീഅത്ത് സംരക്ഷണ റാലിയിലും പങ്കെടുത്തു എന്നറിഞ്ഞപ്പോള്‍ അതിയായ സന്തോഷം തോന്നി.
പണ്ഡിതന്മാര്‍ മറഞ്ഞു പൊയ്‌ക്കൊണ്ടിരിക്കുന്ന സമൂഹം അറിവിലും ആത്മീയതയിലും പിറകിലായിപ്പോകും എന്നത് ലോകത്തിന്റെ എക്കാലത്തെയും ആശങ്കയാണ്. സമൂഹ പുരോഗതിയെക്കുറിച്ച് പലതരം ന്യായവാദങ്ങള്‍ നിരത്തുമ്പോഴും സംസ്‌കാരത്തിന്റെ പുരോഗതി എണ്ണപ്പെടാറില്ല. സാംസ്‌കാരികമായി സമൂഹം പുരോഗതി പ്രാപിക്കുമ്പോള്‍ മാത്രമാണ് നാഗരികത വികാസം കൊള്ളുന്നത്. അതിനാല്‍ തന്നെ, പണ്ഡിതന്റെ വിയോഗം അക്ഷരാര്‍ഥത്തില്‍ ലോകത്തിന്റെ മരണമാണ്.
പണ്ഡിതന്മാരുടെ വിയോഗം സമുദായത്തിന്റെ എന്നല്ല, ലോകത്തിന്റെ തന്നെ നിലനില്‍പ്പിനെപ്പറ്റി ആശങ്കയുണര്‍ത്തുന്നുവെന്ന് മഹദ് വചനങ്ങളും പ്രമാണങ്ങളും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ‘അല്ലാഹു അറിവിനെ പിന്‍വലിക്കുക ആളുകളുടെ മനസ്സില്‍ നിന്ന് അത് ഊരിയെടുത്തു കൊണ്ടല്ല, മറിച്ച് പണ്ഡിതരുടെ മരണത്തിലൂടെയാണ്. അങ്ങനെ, ഒരു പണ്ഡിതനും അവശേഷിക്കാത്ത അവസ്ഥയുണ്ടാകും’ എന്ന് നബി (സ) അരുളിച്ചെയ്തു (മുസ്‌ലിം). പണ്ഡിതന്മാര്‍ ഇല്ലാതാവുക വഴി അറിവ് മാഞ്ഞുപോകുമെന്നും അത് ലോകനാശത്തിലേക്ക് നയിക്കുമെന്നുമാണ് പ്രവാചകര്‍ അര്‍ത്ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കുന്നത്. ‘ഭൂമിയെ അതിന്റെ വശങ്ങളില്‍ നിന്ന് നാം ചുരുക്കി കൊണ്ടുവരുന്നതായി അവര്‍ കാണുന്നില്ലേ’ എന്ന ഖുര്‍ആനിക വചനത്തിന്റെ നിര്‍വചനത്തില്‍, ഇത് പണ്ഡിതന്മാരുടെ വിയോഗത്തെപ്പറ്റിയാണെന്ന് വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെടുന്നുണ്ട്. മനുഷ്യരും പക്ഷിമൃഗാദികളും വൃക്ഷലതാദികളുമടങ്ങുന്ന ഈ ഭൂലോകത്തിന്റെ ഭൗതികമായ നിലനില്‍പ്പിനു തന്നെ പണ്ഡിതന്മാരുടെ സാന്നിധ്യം അനിവാര്യമാണെന്നാണ് ഇതില്‍ നിന്നു വ്യക്തമാകുന്നു. അപ്പോള്‍, ആത്മീയ മണ്ഡലത്തില്‍ പണ്ഡിതരുടെ പ്രാധാന്യത്തെപ്പറ്റി പ്രത്യേകം പറയേണ്ടതില്ല. സമീപ കാലത്ത് അറിവിന്റെ നിറകുടങ്ങളും നിഷ്‌കാമകര്‍മികളുമായ പണ്ഡിത മഹത്തുക്കള്‍ ഒന്നിനു പിറകെ മറ്റൊന്നായി കാലയവനികക്കുള്ളില്‍ മറയുന്നത് തീര്‍ത്തും ആശങ്കാജനകമാണ്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായെ സംബന്ധിച്ചിടത്തോളം ഈ കടന്നുപോകുന്ന വര്‍ഷം തീരാനഷ്ടങ്ങളുടേതാണ്. സമസ്തയുടെയും സമുദായത്തിന്റെയും നായകത്വം വഹിച്ച, പകരം വെക്കാനില്ലാത്ത മൂന്ന് പണ്ഡിത നക്ഷത്രങ്ങളെയാണ് ഒന്നിനു പിറകെ മറ്റൊന്നായി നഷ്ടമാകുന്നത്. കര്‍മശാസ്ത്ര രംഗത്തെ അതുല്യ സാന്നിധ്യമായിരുന്ന സമസ്ത ജന. സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, പാണ്ഡിത്യത്തിന്റെയും ലാളിത്യത്തിന്റെയും പ്രതീകമായിരുന്ന പ്രസിഡണ്ട് ആനക്കര സി. കോയക്കുട്ടി മുസ്്‌ലിയാര്‍ എന്നിവരുടെ വിയോഗത്തിന്റെ ദുഃഖം വിട്ടകലും മുമ്പാണ് പാരത്രിക ഗുണങ്ങളുള്ള മറ്റൊരു പണ്ഡിതന്‍ കൂടി വിടവാങ്ങിയിരിക്കുന്നത്. അറിവു കൊണ്ട് കുനിഞ്ഞ ശിരസ്സും അതീവ ലളിതമായ ജീവിതവുമായിരുന്നു കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്്‌ലിയാരുടെ മേല്‍വിലാസം.
ഭൗതികലോക താല്‍പര്യങ്ങളില്ലാത്ത, പരലോക വിജയം മാത്രം കാംക്ഷിക്കുന്ന യഥാര്‍ഥ പണ്ഡിതസൂരികളുടെ സവിശേഷതകളെല്ലാം ആ മഹദ് ജീവിതത്തില്‍ ഉള്‍ച്ചേര്‍ന്നിരുന്നു. വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരോടും അദ്ദേഹം വിനയത്തോടെയാണ് പെരുമാറിയിരുന്നത്. സഹജീവികളോടുള്ള ഉപാധികളില്ലാത്ത സ്‌നേഹവും നിത്യജീവിതത്തിന്റെ ഓരോ ചുവടിലും കാണിക്കുന്ന അങ്ങേയറ്റത്തെ സൂക്ഷ്മതയും അദ്ദേഹത്തിന്റെ സ്വഭാവ ഗുണങ്ങളായിരുന്നു.
പണ്ഡിതന്‍, അധ്യാപകന്‍, സമുദായ നേതാവ്, കുടുംബനാഥന്‍, കര്‍ഷകന്‍ തുടങ്ങി ജീവിതത്തിന്റെ നിഖില മേഖലകളിലും മാതൃക തീര്‍ത്താണ് എ.പി മുഹമ്മദ് മുസ്‌ലിയാര്‍ ഈ ലോകത്തുനിന്ന് യാത്രയായിരിക്കുന്നത്.
ഉചിതമായ പകരക്കാരനെ പ്രദാനം ചെയ്ത് അല്ലാഹു സമസ്തയെയും സമുദായത്തെയും അനുഗ്രഹിക്കട്ടെ. അദ്ദേഹത്തെയും നമ്മെയും സ്വര്‍ഗീയ ലോകത്ത് ഒരുമിച്ച് കൂട്ടട്ടെ.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india3 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
india2 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala1 day agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala1 day agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala1 day agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം
-
kerala22 hours agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്
-
kerala1 day agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍
-
Film1 day agoമമ്മൂട്ടി-വിനായകന് ചിത്രം ‘കളങ്കാവല്‍’: വിനായകന് ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്

