Connect with us

Video Stories

വിനയവും സൂക്ഷ്മതയും മുഖമുദ്രയാക്കിയ ഗുരു

Published

on

  • സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍

വന്ദ്യഗുരു കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്്‌ലിയാരെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഏകദേശം നാലര പതിറ്റാണ്ട് മുമ്പുള്ള ജാമിഅ നൂരിയ്യ ക്യാമ്പസാണ് മനസ്സില്‍ തെളിയുന്നത്. 1972ല്‍ ഉപരിപഠനാര്‍ഥം ജാമിഅഃയിലെത്തിയ എന്റെ ഗുരുനാഥനായിരുന്നു മുഹമ്മദ് മുസ്്‌ലിയാര്‍. പണ്ഡിത ലോകത്തെ കുലപതികളായ ശംസുല്‍ഉലമാ ഇ.കെ അബൂബക്കര്‍ മുസ്്‌ലിയാരുടെയും കോട്ടുമല അബൂബക്കര്‍ മുസ്്‌ലിയാരുടെയും കൂടെ അധ്യാപകവൃത്തി അനുഷ്ഠിക്കാന്‍ സാധിച്ചു എന്നതു തന്നെ എ.പി മുഹമ്മദ് മുസ്‌ലിയാരുടെ മഹത്വം വ്യക്തമാക്കുന്നു. അക്കാലത്ത് മുപ്പത്തിയഞ്ച് വയസ്സില്‍ താഴെ മാത്രം പ്രായമുണ്ടായിരുന്ന എ.പി മുഹമ്മദ് മുസ്‌ലിയാര്‍ക്ക് സമസ്തയുടെ നേതൃരംഗത്തും ശ്രദ്ധേയ സാന്നിധ്യമായി മാറാന്‍ സാധിച്ചു.

വിഷയങ്ങളെല്ലാം ഗഹനമായി പ്രതിപാദിക്കുന്ന, എന്നാല്‍ അല്‍പം വേഗതയുള്ള ശൈലിയിലാണ് അധ്യാപന രംഗത്ത് എ.പി മുഹമ്മദ് ഉസ്താദ് പിന്തുടര്‍ന്നിരുന്നത്. പാഠഭാഗങ്ങള്‍ പരീക്ഷക്കു മുമ്പേ എടുത്തുതീര്‍ക്കാനും അനുബന്ധമായി പഠിപ്പിക്കേണ്ട പ്രത്യേക വിഷയങ്ങള്‍കൂടി ക്ലാസെടുക്കാനും ഉസ്താദ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ശനിയാഴ്ചകളില്‍ ജാമിഅയിലെത്തിയിരുന്ന ഉസ്താദ് വ്യാഴാഴ്ചകളിലാണ് നാട്ടിലേക്ക് മടങ്ങിയിരുന്നത്. ഇക്കാര്യത്തില്‍ കണിശമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്. മതാധ്യപന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ മാതൃകയാണ് ഈ രീതി.

ക്ലാസ് മുടക്കേണ്ടിവരുന്ന ഘട്ടങ്ങളില്‍ വളരെ അസ്വസ്ഥനായിരുന്നു മുഹമ്മദ് മുസ്‌ലിയാര്‍. ഒരു നല്ല കര്‍ഷകന്‍ കൂടിയായിരുന്ന അദ്ദേഹം, ആദ്യകാലങ്ങളില്‍ നടീല്‍, കൊയ്ത്ത് അവസരങ്ങളില്‍ ഏതാനും ദിവസങ്ങള്‍ അവധിയെടുക്കാറുണ്ടായിരുന്നു. ഇത്തരം ഘട്ടങ്ങളില്‍, ക്ലാസ് നഷ്ടപ്പെടാതിരിക്കാന്‍ അദ്ദേഹം പരമാവധി ശ്രമിച്ചു. അതിനുള്ള മുന്നൊരുക്കങ്ങള്‍ നേരത്തെ ക്രമീകരിക്കുമായിരുന്നു.

അധ്യാപന രംഗത്തും സംഘാടന രംഗത്തും സ്‌നേഹപൂര്‍വമായ ഇടപെടലുകള്‍ക്ക് ശ്രദ്ധിച്ചിരുന്ന എ.പി മുഹമ്മദ് മുസ്‌ലിയാര്‍ നിലപാടുകളില്‍ കണിശത പുലര്‍ത്തിയിരുന്നു. വ്യക്തിജീവിതത്തിലും കുടുംബത്തിലും ഉസ്താദിന്റെ നടപടികള്‍ മാതൃകാപരമായിരുന്നു. സ്വന്തം മഹല്ലിലും താന്‍ ഭാരവാഹിത്വം വഹിച്ചിരുന്ന സ്ഥാപനങ്ങളിലും വളരെ ശ്രദ്ധയോടെയും കാര്യക്ഷമതയോടെയുമാണ് നേതൃത്വം വഹിച്ചിരുന്നത്.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ അംഗങ്ങള്‍ എന്ന നിലയിലും സഹഭാരവാഹികള്‍ എന്ന നിലയിലും പ്രവര്‍ത്തിച്ചപ്പോഴെല്ലാം അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും ഇടപെടലുകളും പരസ്പര ബഹുമാനം നിലനിര്‍ത്തുന്നതായിരുന്നു. ഏകദേശം അഞ്ച് വര്‍ഷം മുമ്പ് കടുത്ത രോഗം കീഴ്‌പ്പെടുത്തിക്കൊണ്ടിരിക്കുന്നുവെന്ന് പ്രമുഖ ഡോക്ടര്‍മാര്‍ വിധിയെഴുതിയിട്ടും തളരാതെ തന്റെ കര്‍മ മണ്ഡലത്തെ കൂടുതല്‍ ചടുലമാക്കുകയാണ് അദ്ദേഹം ചെയ്തത്. ജാമിഅയിലെ അധ്യാപന രംഗത്ത് മാത്രമല്ല സമസ്തയുടെ ഫത്‌വാ കമ്മറ്റിയിലും സംഘടനയുടെ മറ്റു വേദിയിലും വളരെ സജീവമായി ഇടപെട്ടു.

ഡിസംബര്‍ 5ന് തുടങ്ങിയ ജാമിഅ അര്‍ധവാര്‍ഷിക പരീക്ഷയുടെ നടപടി ക്രമങ്ങളെല്ലാം കുറ്റമറ്റ രീതിയില്‍ പൂര്‍ത്തിയാക്കിയെന്ന് ഉറപ്പാക്കിയാണ്, ഡിസംബര്‍ 4ന് വൈകിട്ട് അദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്. റബീഉല്‍ അവ്വല്‍ ലീവ് കഴിഞ്ഞ് ജാമിഅയിലേക്ക് തന്നെ മടങ്ങി വന്ന് കര്‍മ മണ്ഡലം സജീവമാക്കണമെന്ന അതിയായ ആഗ്രഹത്തോടെയാണ് അദ്ദേഹം ജാമിഅ നൂരിയ്യയുടെ പടിയിറങ്ങിയത്. സമസ്ത കേരള വിദ്യാഭ്യാസ ബോര്‍ഡ് പുറത്തിറക്കാനിരിക്കുന്ന പുതിയ പാഠപുസ്തകങ്ങളുടെ പരിശോധനാ ജോലികളില്‍ സജീവമായിരുന്നു ആസ്പത്രിയിലെത്തുന്നതിന്റെ ഏതാനും മണിക്കൂറുകള്‍ മുമ്പ് വരെ. നവംബര്‍ നാലിന് മലപ്പുറത്ത് നടന്ന ശരീഅത്ത് സംരക്ഷണ റാലിയാണ് ഉസ്താദിനൊപ്പം അവസാനമായി പങ്കെടുത്ത പരിപാടി. ശാരീരികമായി വളരെ ക്ഷീണിതനായിട്ടു പോലും ആവേശത്തോടെയാണ് അദ്ദേഹം പരിപാടിയില്‍ പങ്കെടുത്തത്. ഡിസംബര്‍ മൂന്നിന് പാലക്കാട് നടന്ന ശരീഅത്ത് സംരക്ഷണ റാലിയിലും പങ്കെടുത്തു എന്നറിഞ്ഞപ്പോള്‍ അതിയായ സന്തോഷം തോന്നി.

പണ്ഡിതന്മാര്‍ മറഞ്ഞു പൊയ്‌ക്കൊണ്ടിരിക്കുന്ന സമൂഹം അറിവിലും ആത്മീയതയിലും പിറകിലായിപ്പോകും എന്നത് ലോകത്തിന്റെ എക്കാലത്തെയും ആശങ്കയാണ്. സമൂഹ പുരോഗതിയെക്കുറിച്ച് പലതരം ന്യായവാദങ്ങള്‍ നിരത്തുമ്പോഴും സംസ്‌കാരത്തിന്റെ പുരോഗതി എണ്ണപ്പെടാറില്ല. സാംസ്‌കാരികമായി സമൂഹം പുരോഗതി പ്രാപിക്കുമ്പോള്‍ മാത്രമാണ് നാഗരികത വികാസം കൊള്ളുന്നത്. അതിനാല്‍ തന്നെ, പണ്ഡിതന്റെ വിയോഗം അക്ഷരാര്‍ഥത്തില്‍ ലോകത്തിന്റെ മരണമാണ്.

പണ്ഡിതന്മാരുടെ വിയോഗം സമുദായത്തിന്റെ എന്നല്ല, ലോകത്തിന്റെ തന്നെ നിലനില്‍പ്പിനെപ്പറ്റി ആശങ്കയുണര്‍ത്തുന്നുവെന്ന് മഹദ് വചനങ്ങളും പ്രമാണങ്ങളും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ‘അല്ലാഹു അറിവിനെ പിന്‍വലിക്കുക ആളുകളുടെ മനസ്സില്‍ നിന്ന് അത് ഊരിയെടുത്തു കൊണ്ടല്ല, മറിച്ച് പണ്ഡിതരുടെ മരണത്തിലൂടെയാണ്. അങ്ങനെ, ഒരു പണ്ഡിതനും അവശേഷിക്കാത്ത അവസ്ഥയുണ്ടാകും’ എന്ന് നബി (സ) അരുളിച്ചെയ്തു (മുസ്‌ലിം). പണ്ഡിതന്മാര്‍ ഇല്ലാതാവുക വഴി അറിവ് മാഞ്ഞുപോകുമെന്നും അത് ലോകനാശത്തിലേക്ക് നയിക്കുമെന്നുമാണ് പ്രവാചകര്‍ അര്‍ത്ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കുന്നത്. ‘ഭൂമിയെ അതിന്റെ വശങ്ങളില്‍ നിന്ന് നാം ചുരുക്കി കൊണ്ടുവരുന്നതായി അവര്‍ കാണുന്നില്ലേ’ എന്ന ഖുര്‍ആനിക വചനത്തിന്റെ നിര്‍വചനത്തില്‍, ഇത് പണ്ഡിതന്മാരുടെ വിയോഗത്തെപ്പറ്റിയാണെന്ന് വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെടുന്നുണ്ട്. മനുഷ്യരും പക്ഷിമൃഗാദികളും വൃക്ഷലതാദികളുമടങ്ങുന്ന ഈ ഭൂലോകത്തിന്റെ ഭൗതികമായ നിലനില്‍പ്പിനു തന്നെ പണ്ഡിതന്മാരുടെ സാന്നിധ്യം അനിവാര്യമാണെന്നാണ് ഇതില്‍ നിന്നു വ്യക്തമാകുന്നു. അപ്പോള്‍, ആത്മീയ മണ്ഡലത്തില്‍ പണ്ഡിതരുടെ പ്രാധാന്യത്തെപ്പറ്റി പ്രത്യേകം പറയേണ്ടതില്ല. സമീപ കാലത്ത് അറിവിന്റെ നിറകുടങ്ങളും നിഷ്‌കാമകര്‍മികളുമായ പണ്ഡിത മഹത്തുക്കള്‍ ഒന്നിനു പിറകെ മറ്റൊന്നായി കാലയവനികക്കുള്ളില്‍ മറയുന്നത് തീര്‍ത്തും ആശങ്കാജനകമാണ്.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായെ സംബന്ധിച്ചിടത്തോളം ഈ കടന്നുപോകുന്ന വര്‍ഷം തീരാനഷ്ടങ്ങളുടേതാണ്. സമസ്തയുടെയും സമുദായത്തിന്റെയും നായകത്വം വഹിച്ച, പകരം വെക്കാനില്ലാത്ത മൂന്ന് പണ്ഡിത നക്ഷത്രങ്ങളെയാണ് ഒന്നിനു പിറകെ മറ്റൊന്നായി നഷ്ടമാകുന്നത്. കര്‍മശാസ്ത്ര രംഗത്തെ അതുല്യ സാന്നിധ്യമായിരുന്ന സമസ്ത ജന. സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, പാണ്ഡിത്യത്തിന്റെയും ലാളിത്യത്തിന്റെയും പ്രതീകമായിരുന്ന പ്രസിഡണ്ട് ആനക്കര സി. കോയക്കുട്ടി മുസ്്‌ലിയാര്‍ എന്നിവരുടെ വിയോഗത്തിന്റെ ദുഃഖം വിട്ടകലും മുമ്പാണ് പാരത്രിക ഗുണങ്ങളുള്ള മറ്റൊരു പണ്ഡിതന്‍ കൂടി വിടവാങ്ങിയിരിക്കുന്നത്. അറിവു കൊണ്ട് കുനിഞ്ഞ ശിരസ്സും അതീവ ലളിതമായ ജീവിതവുമായിരുന്നു കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്്‌ലിയാരുടെ മേല്‍വിലാസം.
ഭൗതികലോക താല്‍പര്യങ്ങളില്ലാത്ത, പരലോക വിജയം മാത്രം കാംക്ഷിക്കുന്ന യഥാര്‍ഥ പണ്ഡിതസൂരികളുടെ സവിശേഷതകളെല്ലാം ആ മഹദ് ജീവിതത്തില്‍ ഉള്‍ച്ചേര്‍ന്നിരുന്നു. വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരോടും അദ്ദേഹം വിനയത്തോടെയാണ് പെരുമാറിയിരുന്നത്. സഹജീവികളോടുള്ള ഉപാധികളില്ലാത്ത സ്‌നേഹവും നിത്യജീവിതത്തിന്റെ ഓരോ ചുവടിലും കാണിക്കുന്ന അങ്ങേയറ്റത്തെ സൂക്ഷ്മതയും അദ്ദേഹത്തിന്റെ സ്വഭാവ ഗുണങ്ങളായിരുന്നു.

പണ്ഡിതന്‍, അധ്യാപകന്‍, സമുദായ നേതാവ്, കുടുംബനാഥന്‍, കര്‍ഷകന്‍ തുടങ്ങി ജീവിതത്തിന്റെ നിഖില മേഖലകളിലും മാതൃക തീര്‍ത്താണ് എ.പി മുഹമ്മദ് മുസ്‌ലിയാര്‍ ഈ ലോകത്തുനിന്ന് യാത്രയായിരിക്കുന്നത്.
ഉചിതമായ പകരക്കാരനെ പ്രദാനം ചെയ്ത് അല്ലാഹു സമസ്തയെയും സമുദായത്തെയും അനുഗ്രഹിക്കട്ടെ. അദ്ദേഹത്തെയും നമ്മെയും സ്വര്‍ഗീയ ലോകത്ത് ഒരുമിച്ച് കൂട്ടട്ടെ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

മമത ബാനര്‍ജി ആവശ്യപ്പെട്ടതിനാലാണ് നിലമ്പൂര്‍ എം.എല്‍.എ പദവി രാജിവെച്ചത്; പി.വി. അന്‍വര്‍

രാജിവെച്ച ഒഴിവില്‍ വരുന്ന ഉപതെരഞ്ഞെടുപ്പില്‍ അന്‍വര്‍ മത്സരിക്കില്ല

Published

on

തിരുവനന്തപുരം: മലയോര ജനതക്കായി വനനിയമത്തിനെതിരെ പോരാടാന്‍ സ്ഥാനം രാജിവെച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരണമെന്ന് മമത ബാനര്‍ജി ആവശ്യപ്പെട്ടതിനാലാണ് നിലമ്പൂര്‍ എം.എല്‍.എ പദവി രാജിവെച്ചതെന്ന് പി.വി. അന്‍വര്‍ പറഞ്ഞു. രാജിവെച്ച ഒഴിവില്‍ വരുന്ന ഉപതെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ല. അതോടൊപ്പം, കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തുണക്കുമെന്നും അന്‍വര്‍ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പോടെ എംഎല്‍എ സ്ഥാനം രാജിവെച്ച് പാര്‍ട്ടിയില്‍ ചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിടാമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍, കൊല്‍ക്കത്തയില്‍ മമത ബാനര്‍ജിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാജിവെക്കാന്‍ ആവശ്യപ്പെട്ടത്. സ്വതന്ത്രനായി ജയിച്ച് എം.എല്‍.എയായതിനാല്‍ മറ്റൊരു പാര്‍ട്ടിയില്‍ ചേരുമ്പോള്‍ നിയമപ്രശ്‌നങ്ങള്‍ ഉണ്ട്. വനനിയമം നിരവധി മനുഷ്യരുടെ പ്രശ്‌നമായതിനാല്‍ കാലതാമസം പാടില്ലെന്നും ഉടന്‍ രാജിവെച്ച് പ്രവര്‍ത്തിക്കണമെന്നും മമത പറഞ്ഞു. തുടര്‍ന്ന് ഇക്കഴിഞ്ഞ 11ന് തന്നെ സ്പീക്കര്‍ക്ക് രാജിക്കത്ത് ഇമെയില്‍ ചെയ്തിരുന്നു. എന്നാല്‍, നേരിട്ട് കൈമാറണമെന്ന നിര്‍ദേശം ലഭിച്ചതിനാലാണ് കൊല്‍ക്കത്തയില്‍നിന്ന് വന്ന ശേഷം ഇന്ന് രാജിക്കത്ത് കൈമാറിയത് -അന്‍വര്‍ പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജിയാണ് അന്‍വറിന് അംഗത്വം നല്‍കിയത്. ഔദ്യോഗിക എക്‌സ് പേജിലൂടെ അന്‍വറിന് അംഗത്വം നല്‍കിയ വിവരം തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു. രാജ്യത്തിന്റെ പുരോഗതിക്കായി അന്‍വറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.

Continue Reading

kerala

ആഭ്യന്തര കോമഡിയും പൂഞ്ഞാര്‍ കോളാമ്പിയും

പിണറായി വിജയന്‍ സര്‍ക്കാരിനും സി.പി.എമ്മിനും ഇക്കാര്യത്തില്‍ മൗനം സമ്മതമാണ്.

Published

on

നാഴികക്ക് നാല്‍പത് വട്ടം കളം മാറിച്ചവിട്ടിയ റെക്കോഡുള്ളതിനാല്‍ കേരള രാഷ്ട്രീയത്തിലെ എടുക്കാചരക്കായത് മാത്രമാണ് പി.സി ജോര്‍ജെന്ന രാഷ്ട്രീയ നേതാവിന്റെ രാഷ്ട്രീയ സമ്പാദ്യം. ലൈംലൈറ്റില്‍ നിന്നും അകന്നതോടെ സ്വന്തം പാര്‍ട്ടിയായ ജനപക്ഷം ചാണക പക്ഷമാക്കി ബി.ജെ.പിയിലാണ് ജോര്‍ജ്ജും മകനും ഒടുവില്‍ അഭയം തേടിയത്. നാക്കിന് എല്ലില്ലാത്തതിനാല്‍ വായില്‍ തോന്നുന്നത് കോതക്ക് പാട്ടെന്ന നിലയില്‍ എന്തും വിളിച്ചു പറയും. എല്ലാത്തിനും തെളിവുണ്ടെന്ന് വീമ്പ് പറയും ഒടുവില്‍ സിനിമയില്‍ ശങ്കരാടി കാണിക്കുന്ന പോലെ കൈ രേഖ ഉയര്‍ത്തിക്കാണിക്കും ഇതാണ് പി.സി സ്‌റ്റൈല്‍. ഇടത് മാറി വലത് മാറി ഒടുവില്‍ ചാണകക്കുഴിയില്‍ വി ണതോടെ ഇപ്പോള്‍ വര്‍ഗീയ വിഷം ചീറ്റുക എന്ന എളുപ്പ പണിയാണ് പി.സി പയറ്റുന്നത്. കൂട്ടിന് ക്രിസംഘികളും സാക്ഷാല്‍ സംഘികളുമുള്ളതിനാല്‍ യഥേഷ്ടം മേഞ്ഞ് നടക്കുകയാണ്. ഇപ്പോള്‍ മുസ്ലിംകള്‍ക്കെതിരെ വര്‍ഗീയ വിഷം തുപ്പി നടക്കുകയാണ് ജോര്‍ജ്ജ്. നിരന്തരം വര്‍ഗീയ വിഷം വിളമ്പുന്ന ഒരാള്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് കടക്കാന്‍ എന്താണ് ഇത്ര വിമു ഖത എന്നതാണ് അത്ഭുതം. മനുഷ്യര്‍ക്കിടയില്‍ ജാതിമത വിഭാഗീയത ഉണ്ടാക്കുക മതത്തിന്റെ അടിസ്ഥാനത്തില്‍ ആളുകളെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള വര്‍ഗീയത പ്രസംഗി ക്കുക എന്നത് ഇന്ത്യന്‍ നിയമപ്രകാരം കുറ്റമാണ്. ആ കുറ്റം ഒരാള്‍ ചെയ്തു എന്ന് തെളിഞ്ഞാല്‍ മുന്‍പില്‍ തെളിവുകള്‍ ഉണ്ടെങ്കില്‍ അയാള്‍ക്കെതിരെ പരാതിയില്ലാതെ കേസ് എടുക്കാനും നിയമനടപടികളുമായി മുന്നോട്ടു പോകാ നുള്ള ബാധ്യത ഭരണകുടത്തിനുണ്ട്. എന്നിട്ടും ഇതിനൊന്നും തയ്യാറാവാതെ പി.സിയെ കെട്ടഴിച്ചു വിട്ടിരിക്കുകയാണ് ആഭ്യന്തര വകുപ്പും പൊലീസും. മുഖ്യധാരയില്‍ നിന്ന് ആട്ടി അകറ്റപ്പെട്ട ഒരാള്‍ രാഷ്ട്രീയമായി മോഹഭംഗം വന്ന ഒരാള്‍ എന്തൊക്കെയോ പിച്ചും പേയും വിളിച്ചു പറയുന്നു.

അയാള്‍ പറയട്ടെ എന്ന രീതിയില്‍ അത്രത്തോളം ലാഘവത്തോടെ ഇതിനു മൗനാനുവാദം നല്‍കുന്നതിന് പിന്നില്‍ സര്‍ക്കാറിന് കൃത്യമായ അജണ്ടയുണ്ടെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. ഒരു പബ്ലിക് പ്ലാറ്റ്‌ഫോമില്‍ വന്ന് വര്‍ഗീയത പറയുന്നുണ്ടെങ്കില്‍ അയാള്‍ക്കെതിരെ കേസ് എടുക്കുക എന്നത് നിയമപരമായ ഭരണഘടനാപരമായ സര്‍ക്കാരിന്റെ ബാധ്യതയാണ്. എന്നാല്‍ പിണറായി വിജയന്‍ സര്‍ക്കാരിനും സി.പി.എമ്മിനും ഇക്കാര്യത്തില്‍ മൗനം സമ്മതമാണ്.

കേസ് എടുത്ത് പി.സിയെ വളര്‍ത്തണ്ട എന്ന ന്യായവാദത്തിലൂടെ പി.സിയെ പരോക്ഷമായി പിന്തുണച്ചു പോവുകയാണ് സര്‍ക്കാര്‍. കേസ് എടുക്കുക എന്നുള്ളതാണ് നിയമപരമായ കാര്യം. എന്നാല്‍ ഈ ഭരണകുടം അത് ചെയ്യുന്നില്ല. സ്ഥിരമായി ഒരേ കുറ്റം ആവര്‍ത്തിക്കുന്നയാളാണ് പി.സി. നേരത്തെ അനന്തപുരിയിലെ ഹിന്ദു മഹാപരിഷത്തിന്റെ ചടങ്ങില്‍ മറ്റു മതങ്ങളിലെ ആളുകളെ വന്ധീകരിക്കാന്‍ വേണ്ടി എന്തൊക്കെയോ പണികള്‍ മുസ്ലിംകള്‍ ചെയ്യുന്നു എന്ന് പ്രസംഗിച്ച് കേസില്‍ പെടുകയും ആ കേസില്‍ അറ സ്റ്റിലാക്കപ്പെടുകയും ചെയ്തിരുന്നു. അന്ന് കര്‍ശനമായ വ്യവസ്ഥകളോടെയാണ് കോടതി ജാമ്യം നല്‍കുന്നത്. അന്നു തന്നെ പ്രോസിക്യൂട്ടര്‍ ഹാജരാവാതെ പി.സിക്കു വേണ്ടി ഒത്തു കളിച്ചുവെന്ന വിവാദം നിലനില്‍ക്കുന്നുണ്ട്. അറസ്റ്റു തന്നെ എ.കെ.ജി സെന്റര്‍ ആക്രമണ കേസില്‍ പ്രതിയെ പിടിക്കാതെ സര്‍ക്കാരും സി.പി.എമ്മും നക്ഷത്രമെണ്ണുന്ന സമയത്താണ്. താല്‍ക്കാലിക രക്ഷപ്പെടലിനു വേണ്ടി മാത്രം. 2023 ല്‍ ഇതിനേക്കാള്‍ വലിയ വര്‍ഗീയ പരാമര്‍ശങ്ങളുമായി ജോര്‍ജ് വിണ്ടും രംഗത്ത് വന്നു. ഇപ്പോഴിതാ 2025 ല്‍ പി.സി വീണ്ടും ഒരു ചാനലിലൂടെ മുസ്ലിംകള്‍ക്കെതിരായിട്ടുള്ള കടുത്ത വര്‍ഗീയ വിഭജന മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ട് രംഗത്ത് വരുന്നു. പി.സിയെ 153 എ ചുമത്തി ക്കൊണ്ട് അറസ്റ്റു ചെയ്തു പോയാല്‍ ഒരു കോടതിക്കും ജാമ്യം അനുവദിക്കാന്‍ കഴിയില്ല. കാരണം ഇത് അബദ്ധത്തില്‍ പറ്റിയതാണെന്നോ വാക്കുകള്‍ വളച്ചൊടിച്ചതാണെ ന്നോ പറഞ്ഞു ഒഴിവാക്കാന്‍ അയാള്‍ക്ക് ഒരിക്കലും പറ്റില്ല.

കാരണം നിരന്തരമായി അയാള്‍ തീവ്ര വര്‍ഗീയത പറഞ്ഞു കൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ട് ഇലക്ടറല്‍ പൊളിറ്റിക്സിന്റെ മുഖ്യധാരയില്‍ നിന്ന് ജനം ആട്ടി അകറ്റിയ ഒരാളെന്ന നിലയില്‍ മാത്രം പി.സിയെ കാണാനാവില്ല. ഇന്നയാള്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ കേരളത്തിലെ പ്രധാനപ്പെട്ട നേതാക്കളില്‍ ഒരാളാണ്. അതു കൊണ്ട് തന്നെ ഇത് പി.സിയുടെ വ്യക്തിപരമായ വാദമായി മാത്രം കാണാനാവില്ല. മുമ്പ് അനന്തപുരി സമ്മേളനത്തിന്റെ ഭാഗമായി വര്‍ഗീയത പ്രസംഗിച്ച കേസില്‍ അറസ്റ്റിലായി ജാ മ്യത്തിലായ പി.സിയെ കാണാന്‍ ഒരു മതപുരോഹിതന്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചു പുറത്തിറങ്ങി വന്നപ്പോള്‍ അഭിവാദ്യം അര്‍പ്പിച്ചു കൊണ്ട് ബി.ജെ.പിക്കാര്‍ പൊലീസ് വാഹനം തടഞ്ഞത് വരെ നാം കണ്ടതാണ്.

പി.സി ഒറ്റപ്പെട്ട സംഭവമല്ല. വലിയ പൊളിറ്റിക്കല്‍ പ്രോജക്ടിന്റെ പ്രചാരകനാണ് എന്നത് ഈ സര്‍ക്കാര്‍ മാത്രം മനസിലാക്കുന്നില്ല. അല്ലെങ്കില്‍ അടുത്ത തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് സര്‍ക്കാറിനു കൂടി സഹായകരമായ രീതിയില്‍ സമൂഹത്തില്‍ ഛിദ്രത സൃഷ്ടിക്കുക എന്ന പരിപാടിയാണ് നടത്തുന്നത്. സര്‍ക്കാറിനെ നയിക്കുന്നവരും പാര്‍ട്ടിയും അല്ലെങ്കില്‍ തന്നെ പ്രതിപക്ഷത്തിനെതിരെ ഒരു നറേറ്റീവ് സ്യഷ്ടിച്ച് തിരഞ്ഞെടുപ്പില്‍ താല്‍ക്കാലിക ലാഭം കൊയ്യാന്‍ ശ്രമിക്കുകയാണ്. അതിനാല്‍ തന്നെ പി.സിയും പല പി.സിമാരും എന്തു പറഞ്ഞാലും നമ്മള്‍ക്ക് കിട്ടണം വോട്ട് എന്നത് മാത്രമാണ് സര്‍ക്കാര്‍, ഇടത് നിലപാട്. പാലക്കാട് ഇതിന്റെ പ്രമോ സീന്‍ ആയിരുന്നു. ഇനി മുഴുസീന്‍ വരാനിരിക്കുന്നു. ഹണി റോസിന്റെ പരാതിയില്‍ ബോയെ അറസ്റ്റു ചെയത് അകത്താക്കാന്‍ കാണിച്ച വ്യഗ്രത പരസ്യ വര്‍ഗീയത പറയുന്ന പി.സിക്കെതിരെ എന്തേ കാണിക്കാത്തത്. ആഭ്യന്തര വകുപ്പ് ഇത്രമേല്‍ കോമഡിയായി മാറിയ ഒരു ഭരണ കുടം ലോകത്ത് തന്നെ കണ്ടേക്കില്ല.

 

Continue Reading

india

ഉന്നത വിദ്യാഭ്യാസമേഖല തകര്‍ക്കുന്ന കേന്ദ്രം

ഇത്ര പ്രധാനവും സമഗ്രവുമായ ഒരു രേഖ പഠിച്ച് അഭിപ്രായങ്ങള്‍ അറിയിക്കാന്‍ ഈ ചുരുങ്ങിയ കാലപരിധി മതിയാവില്ലെന്ന് കേന്ദ്രത്തിന് നന്നായി അറിയാം.

Published

on

വി.സി നിയമനമടക്കമുള്ള കാര്യത്തില്‍ യു.ജി.സി പുറപ്പെടുവിച്ച പുതിയ കരട് മാര്‍ഗനിര്‍ദേശം അക്കാദമിക ഫെഡറലിസത്തിന്റെ നട്ടെല്ലൊടിക്കുമെന്നതില്‍ യാതൊരു തര്‍ക്കവുമില്ല. ജനുവരി ആറിനാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ യൂനിവേഴ്സിറ്റി ഗ്രാന്റ് സ് കമീഷന്‍ (യു.ജി.സി) കോളജുകളിലെയും സര്‍വകലാശാലകളിലെയും അക്കാദമിക നിലവാരം, അധ്യാപക-വൈസ് ചാന്‍സലര്‍ നിയമനങ്ങള്‍ എന്നിവയുള്‍പ്പെടെ പുതുക്കിയ ചട്ടങ്ങളുടെ കരട് പുറത്തിറക്കിയത്. ഫെബ്രുവരി അഞ്ചു വരെയാണ് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാന്‍ സമയം അനുവദിച്ചിരിക്കുന്നത്. പല നിയമ നിര്‍മാണങ്ങളിലും പദ്ധതി രൂപവത്കരണത്തിലും ഏകപക്ഷിയമായി തീരുമാനങ്ങളെടുത്ത് ചര്‍ച്ച ചെയ്‌തെന്നു വരുത്തി മുന്നോട്ടുപോകുന്ന കേന്ദ്ര സര്‍ക്കാര്‍ അതേ നിലപാട് തന്നെയാണ് ഇക്കാര്യത്തിലും സ്വീകരിച്ചിരിക്കുന്നത്. ഇത്ര പ്രധാനവും സമഗ്രവുമായ ഒരു രേഖ പഠിച്ച് അഭിപ്രായങ്ങള്‍ അറിയിക്കാന്‍ ഈ ചുരുങ്ങിയ കാലപരിധി മതിയാവില്ലെന്ന് കേന്ദ്രത്തിന് നന്നായി അറിയാം. ചര്‍ച്ചക്ക് സമയം അനുവദിച്ചോ എന്ന് ചോദിച്ചാല്‍ ഉണ്ട് എന്നു പറയാനുള്ള കാട്ടിക്കൂട്ടലായേ ഇതിനെ കാണാനാവു.

വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകളുടെ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണ് കേന്ദ്രത്തിന്റെ ഈ നീക്കം. വി.സി നിയമനം സമ്പൂര്‍ണമായും മോദി സര്‍ക്കാരിന്റെ കൈപ്പിടിയിലാക്കുന്നതിനുള്ള പദ്ധതിയാണിത്. സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരെ തിരഞ്ഞെടുക്കാനുള്ള സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്ക് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണ്. അധ്യാപക നിയമനങ്ങള്‍ക്കുള്ള യോഗ്യത, വി.സി നിയമനത്തിനുള്ള യോഗ്യത, അക്കാദമിക മേഖലക്കു പുറത്ത് വ്യവസായം, സര്‍ക്കാര്‍ ഭരണം എന്നീ മേഖലയിലുള്ളവര്‍ക്കു മത്സരിക്കാനുള്ള അനുമതി, തിരഞ്ഞെടുപ്പ് രീതിയും അതിനുള്ള പാനലിന്റെ ഘടനയും തുടങ്ങിയ വ്യവസ്ഥകളാണ് ഫെഡറല്‍ സംവിധാനത്തെ തകര്‍ത്ത് കേന്ദ്രത്തിന്റെ ഫാസിസ സമീപനത്തിന് വളമിടുന്നത്. നിര്‍ദിഷ്ട ചട്ടങ്ങളില്‍ വൈസ് ചാന്‍സലര്‍മാരെ നാമനിര്‍ദേശം ചെയ്യേണ്ടത് ഗവര്‍ണര്‍/ ചാന്‍സലറുടെ പ്രതിനിധി, യു.ജി.സി പ്രതിനിധി, സര്‍വക ലാശാലയുടെ ഉന്നത സമിതിയായ സെനറ്റ്/സിന്‍ഡിക്കേറ്റി ന്റെ പ്രതിനിധി എന്നിവരടങ്ങിയ പാനലാണ്.

ഇതില്‍ കേന്ദ്രം തന്നെ നിയമിച്ച ഗവര്‍ണര്‍, യു.ജി.സി ചെയര്‍മാന്‍ എന്നിവരുടെ നോമിനികള്‍ കേന്ദ്രത്തിന്റെ ആജ്ഞാനുവര്‍ത്തി കളാകുമെന്നുറപ്പാണ്. അതിനാല്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷമനുസരിച്ച് കേന്ദ്രത്തിന്റെ ആഗ്രഹം നടക്കുമെന്നര്‍ത്ഥം. ഇതുവഴി ഇന്ത്യയിലെ എല്ലാ സര്‍വകലാശാലകളിലും ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ബി.ജെ.പി സര്‍ക്കാറിന്‍് ആജ്ഞാനുവര്‍ത്തികളായ വി.സിമാരാവും ഉണ്ടാവുക. അക്കാദമിക യോഗ്യതയോ അധ്യാപന പരിചയമോ അല്ല ഇവിടെ പരിഗണിക്കപ്പെടുന്നത്. 2010 മുതലുള്ള യു.ജി.സി റെഗുലേ ഷന്‍ പ്രകാരം പത്തു വര്‍ഷം കുറയാതെ പ്രൊഫസര്‍ഷിപ്പുള്ള, പ്രശസ്തരായ അക്കാദമിക് പണ്ഡിതര്‍ക്കാണ് വി.സിയാകാന്‍ യോഗ്യത. സെലക്ഷന്‍ കം സെര്‍ച്ച് കമ്മിറ്റിയെ നിയമിക്കുന്നതും സെര്‍ച്ച് കമ്മിറ്റി തയ്യാറാക്കുന്ന പാനല്‍ അംഗീകരിക്കുന്നതും പാനലില്‍നിന്നും വി.സിയെ നിയമിക്കുന്നതും ചാന്‍സലറായ ഗവര്‍ണറാകും. സംസ്ഥാനങ്ങള്‍ പാസാക്കിയ നിയമവും ചട്ടവും പ്രകാരമാണ് വി.സി നിയമനം നടത്തേണ്ടതെന്ന 2013 ലെ യു.ജി.സി റെഗുലേഷനും ഇതോടെ ചരിത്രമാകും.

വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുന്നതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് നിയമം നിര്‍മിക്കാന്‍ ഭരണഘടനാദത്തമായ അവകാശമുണ്ട്. സംസ്ഥാന നിയമവും യു.ജി.സി ചട്ടവും തമ്മില്‍ പൊരുത്തക്കേട് വന്നാല്‍ സംസ്ഥാന നിയമമാണ് നിലനില്‍ക്കുക. പാര്‍ലമെന്റ് നിയമം നിര്‍മിച്ചാല്‍ മാത്രമേ സംസ്ഥാന നിയമത്തെ മറികടക്കാന്‍ കഴിയൂ. സംസ്ഥാനങ്ങളുടെ ഫണ്ട് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സര്‍ വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാരെ നിശ്ചയിക്കുന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ഒരു പങ്കുമില്ലെന്ന് വരുന്നത് ജനാധിപത്യ സമൂഹത്തിന് നാണക്കേടാണ്. സംസ്ഥാന സര്‍ക്കാറുകള്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍നിന്ന് ഏതാണ്ട് മാറ്റിനിര്‍ത്തപ്പെടുന്ന അവസ്ഥയിലാവും. വൈസ് ചാന്‍സലര്‍ നിയമനം മോദി സര്‍ക്കാരിന്റെ ഏറ്റവും വലിയ രാഷ്ട്രീയ അജണ്ടയായി മാറിയിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്തെ കാവിവത്കരണ നടപടികള്‍ സുഗമമായി നടപ്പാക്കുന്നതിന് സര്‍വകലാശാലകളെ കൈപ്പിടിയിലാക്കണം. അതിനുള്ള കു റക്കുവഴികളാണ് കേന്ദ്രം തേടിക്കൊണ്ടിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിനെ നിഷ്പ്രഭമാക്കി കേന്ദ്ര സര്‍ക്കാരിന്റെ ഏകാധിപത്യം നടപ്പിലാക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ഉയരേണ്ടതുണ്ട്. യു.ജി.സി കരടിനെതിരെ തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കിയിട്ടുണ്ട്. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ശക്തമായി രംഗത്തുവരേണ്ടതുണ്ട്. പശ്ചിമ ബംഗാള്‍ വി.സി നിയമനത്തില്‍ സംസ്ഥാനങ്ങളുടെ അധികാരം കൃത്യമായി നിര്‍വചിച്ച സുപ്രിംകോടതി വിധി നിലവിലുള്ളപ്പോള്‍ അതിനെ മറികടക്കാന്‍ കഴിയുമോ എന്ന പ്രതിക്ഷയാണ് മതേതര ജനാധിപത്യ വിശ്വാസികള്‍ക്ക് ആശ്വാസമായുള്ളത്.

Continue Reading

Trending