Connect with us

Video Stories

വിവാഹച്ചടങ്ങുകള്‍ ആര്‍ഭാടമാവുമ്പോള്‍

Published

on

മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പു മന്ത്രിയും ബി.ജെ.പി മുന്‍ അധ്യക്ഷനുമായ നിതിന്‍ ഗഡ്കരിയുടെ മകളുടെ വിവാഹത്തിന് അതിഥികള്‍ക്കായി 50 ചാര്‍ട്ടേഡ് വിമാനങ്ങളാണ് എത്തിയതെന്നാണ് വാര്‍ത്ത. കേന്ദ്ര ആഭ്യന്തര വകുപ്പു മന്ത്രി രാജ്‌നാഥ് സിങ്, പാര്‍ലമെന്ററി കാര്യ മന്ത്രി എം. വെങ്കയ്യ നായിഡു, ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ, മുന്‍ അധ്യക്ഷനും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍.കെ അഡ്വാനി, ശിവസേനാ തലവന്‍ രാജ് താക്കറേ അടക്കമുള്ള നിരവധി വി.വി.ഐ.പികളാണ് പങ്കെടുത്തത്. കഴിഞ്ഞ മാസമാണ് ബി.ജെ.പിയുടെ ഒരു മുന്‍ മന്ത്രിയും ഖനി വ്യവസായിയുമായ ജനാര്‍ദന റെഡ്ഡി മകളുടെ പേരില്‍ ഇത്തരമൊരു ആഢംബര വിവാഹം നടത്തിയത്. 500 കോടി രൂപ ചെലവിലായിരുന്നു ഇത്. അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന റെഡ്ഡി ജാമ്യത്തിലിറങ്ങിയാണ് മകളുടെ വിവാഹ മാമാങ്കം നടത്തിയത്. മൈസൂര്‍ രാജകൊട്ടാര മാതൃകയിലുള്ള മണ്ഡപമൊക്കെയാണ് ഇതിനായി നിര്‍മിച്ചത്. ആഭരണം 150 കോടി, പാചകത്തിന് 60 കോടി, മേക്കപ്പ് 30 ലക്ഷം, ക്യാമറ 20 ലക്ഷം, സെക്യൂരിറ്റി 60 ലക്ഷം എന്നിങ്ങനെയായിരുന്നു ചെലവ്. തിരുവനന്തപുരത്ത് പ്രമുഖ വ്യവസായി ബിജു രമേശിന്റെ മകളും മുന്‍മന്ത്രി അടൂര്‍ പ്രകാശിന്റെ മകനും തമ്മിലായിരുന്നു ചെലവേറിയ മറ്റൊരു വിവാഹം.

ദരിദ്രര്‍ കുറവും സാമൂഹിക സന്തുലിതാവസ്ഥയില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയുമായിരുന്ന ഒരു കാലമുണ്ടായിരുന്നു കേരളത്തിന്. 714 രൂപയാണ് ഗ്രാമീണരുടെ പ്രതിമാസ ചെലവെങ്കില്‍ സമ്പന്നരുടേത് പതിനായിരത്തിനു മുകളിലാണ് ഇപ്പോള്‍. രാജ്യത്ത് ഏറ്റവുമധികം സാമ്പത്തിക അസന്തുലനമുള്ള സംസ്ഥാനമായി മാറിയിരിക്കുന്നു നാമിപ്പോള്‍. വിവാഹം ഏതൊരാളുടെയും ഇഷ്ടത്തിനനുസരിച്ച് നടത്തേണ്ടതാണെന്ന വാദം അംഗീകരിക്കുമ്പോള്‍ തന്നെ ഇതിനായി ഉപയോഗിക്കപ്പെടുന്ന പണം എവിടെ നിന്ന് ഏതു രീതിയില്‍ സമ്പാദിച്ചതാണെന്ന് ഉറപ്പു വരുത്തേണ്ടതല്ലേ. അയ്യായിരം രൂപ മാത്രം കൊണ്ട് ആദിവാസി വിവാഹം നടക്കുന്ന നാടു കൂടിയാണിത്. ഇഷ്ടപ്പെട്ട രീതിയില്‍ വീടുവെക്കുന്നതിനും വിവാഹം കഴിക്കുന്നതിനും വാഹനം വാങ്ങുന്നതിനും ഭക്ഷണം കഴിക്കുന്നതിനും ആരും എതിരല്ല. അത് പൗരന്റെ മൗലികാവകാശവുമാണ്. എന്നാല്‍ അതിനെല്ലാം ഒരതിര്‍ വരമ്പ് വേണ്ടേ. പ്രത്യേകിച്ചും സമൂഹത്തിന് മാതൃകയാകേണ്ടവര്‍.

വിവാഹ ധൂര്‍ത്തിനെതിരായ കാമ്പയിന്‍ ഏറ്റെടുത്ത കേരളത്തിലെ ഏക രാഷ്ട്രീയ പാര്‍ട്ടിയാണ് മുസ്‌ലിംലീഗ്. മത സംഘടനകള്‍ ഇതിന് പുന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. എങ്കിലും വേണ്ടത്ര ഫലവത്തായെന്ന് അവകാശപ്പെടാനാവില്ല. ഈവന്റ് മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍ കൂനുകള്‍ പോലെ നാട്ടില്‍ മുളച്ചുപൊന്തുന്ന കാലമാണിത്. ആഢംബര വിവാഹത്തോടൊപ്പം പാവപ്പെട്ട കുടുംബങ്ങളിലെ യുവതികള്‍ക്ക് വിവാഹം നടത്തിക്കൊടുക്കുന്നവരുണ്ട്. ഇക്കാര്യം പരസ്യമായി വെളിപ്പെടുത്താതെ ചെയ്യുന്നവര്‍ ഏറെയുണ്ട് നമ്മുടെ നാട്ടില്‍.

കള്ളപ്പണക്കാരെ പിടികൂടാനാണ് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കി പുതിയ നോട്ടുകളിറക്കിയതെന്നാണ് പ്രധാനമന്ത്രി തന്നെ വെളിപ്പെടുത്തിയത്. എന്നാല്‍ വിവാഹത്തിന് ഇത്രയും കോടികള്‍ ചെലവഴിക്കുന്നത് ഏതു പണം ഉപയോഗിച്ചാണെന്നത് സര്‍ക്കാരിനോ പ്രധാനമന്ത്രിക്കോ അറിയാതെ പോയോ. പ്രതിഷേധമുയര്‍ന്നപ്പോള്‍ ആഴ്ചകള്‍ക്കുശേഷം വിവാഹത്തിന് സ്വന്തം അക്കൗണ്ടില്‍ നിന്ന് രണ്ടര ലക്ഷം രൂപ പിന്‍വലിക്കാമെന്ന ‘ഔദാര്യം’ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതിനാകട്ടെ രക്ഷിതാക്കളോ വരനോ വധുവോ ക്ഷണ പത്രികകള്‍, തിരിച്ചറിയല്‍ കാര്‍ഡുകള്‍, മണ്ഡപത്തിന്റെയും പാചകക്കാരുടെയും രസീത് തുടങ്ങിയ നിരവധി തെളിവുകള്‍ ഹാജരാക്കുകയും വേണം. കോടികളുടെ വിവാഹ മാമാങ്കം നടത്തുന്നവര്‍ക്ക് ഇതൊന്നും ബാധകമാവില്ലേ. സ്വര്‍ണത്തിനും പരിധി നിശ്ചയിച്ചിട്ടുണ്ട് കേന്ദ്ര സര്‍ക്കാര്‍. വിവാഹിതക്ക് 500 ഗ്രാമും അവിവാഹിതക്ക് 250 ഗ്രാമുമാണ് പരമാവധി കയ്യില്‍ വെക്കാവുന്നത്. എന്നാല്‍ ഇത്തരം ആര്‍ഭാട വിവാഹങ്ങളില്‍ ഇത്രയും സ്വര്‍ണാഭരണങ്ങളാണോ ഉപയോഗിക്കപ്പെടുന്നതെന്ന് ആലോചിക്കണം. കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി തന്നെ രാജ്യത്തെ പാര്‍ട്ടി എം.പി മാരോടും എം.എല്‍.എമാരോടും തങ്ങളുടെ നിക്ഷേപത്തെക്കുറിച്ച് വെളിപ്പെടുത്താനാവശ്യപ്പെട്ടിരുന്നു. അസാധുവാക്കല്‍ നടപടി പ്രഖ്യാപിക്കുന്നതിന് ദിവസങ്ങള്‍ക്കു മുമ്പ് പശ്ചിമ ബംഗാളില്‍ ബി.ജെ.പി ഒരു കോടി രൂപ ബാങ്കില്‍ നിക്ഷേപിച്ചതായി വെളിപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ പാര്‍ട്ടി ഇതുവരെ ഒന്നും വ്യക്തമാക്കിയിട്ടില്ല. ബീഹാറില്‍ ബി.ജെ.പി നേതാക്കള്‍ ഏക്കര്‍ കണക്കിന് ഭൂമി വാങ്ങിക്കൂട്ടിയതും അസാധുവാക്കല്‍ നടപടി മുന്‍കൂട്ടിക്കണ്ടായിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്. മഹാരാഷ്ട്രയിലെ ബി.ജെ.പി മന്ത്രിയുടെ കമ്പനി വാഹനത്തില്‍ നിന്ന് കോടിക്കണക്കിന് രൂപ പാതയില്‍ തടഞ്ഞുനിര്‍ത്തി പിടിച്ചതും നാട്ടിലാകെ പാട്ടാണ്. ഈ സന്ദര്‍ഭത്തിലെല്ലാം രാജ്യത്തെ കുഗ്രാമങ്ങളില്‍ പോയിട്ട് ഡല്‍ഹി പോലുള്ള വന്‍ നഗരങ്ങളില്‍ പോലും ജനത നിത്യനിദാന ചെലവിനായി സ്വന്തം പണം പിന്‍വലിക്കാന്‍ ക്യൂ നില്‍ക്കുന്നു. ആഴ്ചയില്‍ 24000 രൂപ മാത്രമാണ് ശമ്പളക്കാരന് പോലും പിന്‍വലിക്കാന്‍ കഴിയുന്നത്. താമസ വാടക, വീട്ടു ചെലവുകളൊക്കെ നിവര്‍ത്തിക്കാന്‍ കഴിയാതെ വെട്ടിലായിരിക്കയാണ് സാധാരണക്കാരും പെന്‍ഷന്‍കാര്‍ പോലും.

വിവാഹങ്ങള്‍ സാമുദായികമായ കര്‍മം മാത്രമാവണമെന്നല്ല പറയുന്നത്. സാമൂഹികമായ കൂടിച്ചേരലുകള്‍ക്ക് അത് ഇടമാകാറുണ്ട്. ഇതിലൂടെ തൊഴിലാളികളടക്കമുള്ള സമൂഹത്തിലേക്ക് പണം വിതരണം ചെയ്യപ്പെടുമെന്ന വാദവുമുണ്ട്. ഇതംഗീകരിച്ചാല്‍ തന്നെ ഗാനമേളകള്‍, നൃത്തനൃത്യങ്ങള്‍ തുടങ്ങിയ ആഷ്‌പോഷ് പരിപാടികള്‍ കൊണ്ട് കോടികള്‍ തുലക്കുന്നതെന്തിനാണ്. തെറ്റായ മാതൃകകള്‍ പാവപ്പെട്ടവരും സാധാരണക്കാരും അനുകരിക്കാന്‍ നിര്‍ബന്ധിതമാക്കുമെന്നതാണ് നമ്മുടെ അനുഭവം. അട്ടപ്പാടി, വയനാട് മുതലായ പിന്നാക്ക മേഖലകളില്‍ പട്ടിണിയും പോഷകാഹാരക്കുറവും മൂലം ശിശു മരണങ്ങള്‍ പതിവായിരിക്കുന്ന കാലമാണിത്. പ്രധാനമന്ത്രി തന്നെ അട്ടപ്പാടിയെ സോമാലിയ എന്നാണ് വിശേഷിപ്പിച്ചത്. ഇവര്‍ക്ക് അത്യാവശ്യത്തിന് ഭക്ഷണം എത്തിക്കുന്നതിനു പകരം സര്‍ക്കാരിലെ ബന്ധപ്പെട്ടവര്‍ ഇത്തരം ആര്‍ഭാട വിവാഹത്തില്‍ പങ്കെടുക്കുന്നത് നല്‍കുന്ന സന്ദേശമെന്താണ്. രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍ കഴിഞ്ഞ ദിവസം കൊച്ചിയിലെ ഒരു പരിപാടിയില്‍ പൗരന്മാരുടെ സ്വര്‍ണം മുഴുവന്‍ പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടതായി വാര്‍ത്തയുണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ആഢംബര നികുതിയും വേണ്ടത്ര ഫലം കണ്ടിട്ടില്ല. ഇങ്ങനെ പോയാല്‍ ആര്‍ഭാട വിവാഹങ്ങള്‍ക്കെതിരെ നിയമനിര്‍മാണം തന്നെ വേണ്ടിവന്നേക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘ധനസ്ഥിതി മെച്ചപ്പെടുത്തുവാന്‍ കഴിഞ്ഞു’: ധനമന്ത്രി ബാലഗോപാലിന്‍റെ അവകാശവാദം

പണപ്പിരിവിനും ടോൾ ഫീസുകൾക്കും ആശ്രയിച്ച് മാത്രമല്ല ശാശ്വത സാമ്പത്തിക മുന്നേറ്റം സാധ്യമാകുക എന്ന കാര്യം സർക്കാർ മനസ്സിലാക്കണം.

Published

on

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്തതായി ധനമന്ത്രി കെ.എൻ. ബാലഗോപാല്‍. വിചിത്ര അവകാശവാദം ഉന്നയിച്ചത് ഇന്നത്തെ ബജറ്റ് അവതരണത്തിലായിരുന്നു. കേരളം ഇപ്പോൾ അതിവേഗ വളർച്ചയുടെ പാതയിലാണ് യാത്രചെയ്യുന്നതെന്നും സംസ്ഥാനത്തെ ധനകാര്യ സാഹചര്യം സ്ഥിരതയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ ഫലപ്രദമായിരിക്കുകയാണെന്നും ധനമന്ത്രി അവകാശപ്പെട്ടു. “കേരളം സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നുപോയെങ്കിലും ഇനി ടേക്ക് ഓഫ് ഘട്ടത്തിലാണ്” ഇതായിരുന്നു മന്ത്രിയുടെ മറുപടി. എന്നാല്‍ ഇന്നും പരിഹരിക്കപ്പെടാത്ത നിരവധി സാമ്പത്തിക പ്രശ്നങ്ങളിലൂടെയാണ് കേരള ജനത കടന്നുപോകുന്നത്. എന്നിട്ടും എന്ത് ആത്മവിശ്വാസത്തിലാണ് മന്ത്രിയുടെ അവകാശവാദം എന്നതാണ് അദ്ഭുതം നല്‍കുന്നത്.

സംസ്ഥാനത്ത് കടുത്ത ധന ക്ഷാമം തുടരുന്നുവെന്നും, ജീവനക്കാർക്കും പെൻഷൻദാരർക്കുമുള്ള സമയബന്ധിത പണം വിതരണം പോലും അനിശ്ചിതമാവുന്നതുമാണ് യഥാർത്ഥ സ്ഥിതി. കുടിശ്ശിക ഇല്ലാത്ത ഒരു കുടുംബം പോലും ഇന്ന് കേരളത്തില്‍ ഉണ്ടാകുമോ എന്നതാണ് ഇന്ന് ഭരണപക്ഷം അന്വേഷിക്കേണ്ടത്. വളർച്ചയുടെ വാചകങ്ങൾ ആവർത്തിച്ചുകൊണ്ടാണ് സർക്കാർ യഥാർത്ഥ സാമ്പത്തിക പ്രതിസന്ധിയെ മറയ്ക്കുന്നത് എന്ന് തന്നെ പറയാന്‍ സാധിക്കും. ബജറ്റ് പ്രസംഗത്തിന്‍റെ ആരംഭത്തിലേ കേന്ദ്ര സർക്കാരിന്‍റെ നയങ്ങൾക്കെതിരെ ധനമന്ത്രി കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. കേന്ദ്രം സംസ്ഥാനത്തിന് ലഭിച്ച നികുതി വിഹിതം വെട്ടിക്കുറച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. എന്നാൽ, കേന്ദ്രത്തിനെതിരെ ആരോപണങ്ങൾ ഉയര്‍ത്തുന്നതിൽ മാത്രം കേന്ദ്രഭരണകക്ഷി പരിമിതമാവുകയാണ്. സ്വന്തം ധനകാര്യ വീഴ്ചകള്‍ മറച്ചുവെക്കാനാണ് ഇത്തരം ആരോപണങ്ങൾ ഉപയോഗിക്കുന്നത് എന്ന് പോലും കരുതാം.

മാധ്യമങ്ങളോട് രാവിലെ സംസാരിക്കുമ്പോഴും ധനമന്ത്രി സംസ്ഥാനത്തിന്‍റെ ധനസ്ഥിതി മെച്ചപ്പെട്ടതായി ആവർത്തിച്ചു. എന്നാൽ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾക്ക് ആവശ്യമായ സാമ്പത്തിക ഉറവിടങ്ങൾ എവിടെയാണ് എന്ന് വ്യക്തമല്ല. പണപ്പിരിവിനും ടോൾ ഫീസുകൾക്കും ആശ്രയിച്ച് മാത്രമല്ല ശാശ്വത സാമ്പത്തിക മുന്നേറ്റം സാധ്യമാകുക എന്ന കാര്യം സർക്കാർ മനസ്സിലാക്കണം. കിഫ്ബി പദ്ധതികളിൽ നിന്ന് പണം കണ്ടെത്തുന്നതിനായി ടോൾ ഫീസ് അടക്കമുള്ള അധിക ഭാരം പൊതുജനങ്ങൾക്ക് മേൽ തള്ളുന്നതിനെതിരായ പ്രതികരണങ്ങളും ഇനി ശക്തമാകും. സർവീസ് പെൻഷൻ വർദ്ധന സംബന്ധിച്ച കാര്യങ്ങളിലും സർക്കാരിന്‍റെ നിലപാട് കൃത്യമായി ഇല്ലെന്നാണ് വിമർശനം.

സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി ഗുണമാകുന്നതിന്‍റെ പേരിൽ വലിയ വാഗ്ദാനങ്ങൾ നടത്തുമ്പോഴും, ഭൂരിഭാഗം ജനങ്ങൾക്ക് അതിന്‍റെ ഫലങ്ങൾ യഥാർത്ഥത്തിൽ ലഭിക്കുമോ എന്ന കാര്യത്തിൽ വലിയ ആശങ്കയാണ് നിലനിൽക്കുന്നത്.  “വികസനത്തിന്‍റെ ടേക്ക് ഓഫിന്” തുടക്കം കുറിച്ചെന്ന് സർക്കാരിന്‍റെ അവകാശം ആവർത്തിക്കുമ്പോഴും, യഥാർത്ഥത്തിൽ പൊതു ജനങ്ങളുടെ ജീവിതത്തിലെ മാറ്റങ്ങൾ എത്രമാത്രം പ്രതിഫലിക്കും എന്നതാണ് ശ്രദ്ധേയമായ ചോദ്യം.

Continue Reading

News

ട്രംപ് ഇതെന്ത് ഭാവിച്ചാണ്

അമേരിക്ക തയാറാക്കിയിട്ടുള്ള അനധികൃത കുടിയേറ്റക്കാരുടെ പ്രാഥമിക പട്ടികയില്‍ 18,000 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Published

on

അധികാരത്തിലേറിയശേഷമുള്ള ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനകളും പ്രവര്‍ത്തനങ്ങളും ലോകത്തെ അമ്പരപ്പിലേക്കും ആശങ്കയിലേക്കും തള്ളിവിട്ടുകൊണ്ടിരിക്കുകയാണ്. പ്രസിഡന്റ് പദവിയിലേറിയ അന്നുതന്നെ പുറപ്പെടുവിച്ച എക്‌സിക്യൂട്ടീവ് ഉത്തരവുകളിലൂടെ രണ്ടാമൂഴത്തില്‍ തന്റെ നയം എന്തായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയതാണ്. കുടിയേറ്റ വിരുദ്ധനയങ്ങളുടെ ഭാഗമായുള്ള നടപടികള്‍ ആരംഭിച്ചതോടെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് അനധികൃത കുടിയേറ്റക്കാരെയും വഹിച്ചുകൊണ്ടുള്ള വിമാനങ്ങള്‍ തലങ്ങുംവിലങ്ങും സഞ്ചരിക്കുകയാണ്. അമേരിക്കയിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നായി പല രാജ്യങ്ങളില്‍ നിന്നെത്തിയ അയ്യായിര ത്തോളം അനധികൃത കുടിയേറ്റക്കാരെ ഇതിനകം തിരിച്ചയച്ചതായാണ് വിവരം. സൈനിക വിമാനമായ സി 17 യില്‍ ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാരെ പഞ്ചാബിലെ അമൃതസര്‍ വിമാനത്താവളത്തിലാണ് എത്തിച്ചത്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്ക് ഇതിനകം ആറ് വിമാനങ്ങളാണ് പറന്നത്. അമേരിക്ക തയാറാക്കിയിട്ടുള്ള അനധികൃത കുടിയേറ്റക്കാരുടെ പ്രാഥമിക പട്ടികയില്‍ 18,000 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ട്. മൊത്തം 15 ലക്ഷം പേരാണ് പട്ടികയിലുള്ളത്. ട്രംപിന്റെ കണക്കുപ്രകാരം അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യക്കാര്‍.

ഇതേ ഘട്ടത്തില്‍ തന്നെയാണ് ഇസ്രാഈല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ച്ചയില്‍ ട്രംപ് അടുത്തവെടി പൊട്ടിക്കുന്നത്. ഗസ്സയെ ഏറ്റെടുക്കാനും മുനമ്പിനെ സ്വന്തമാക്കി പുനരധിവസിപ്പിച്ച് രാജ്യാന്തര മേഖലയാക്കി മാറ്റാനും യു.എസ് ആഗ്രഹിക്കുന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഗസ്സ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട രണ്ടാംഘട്ട ചര്‍ച്ച ആരംഭി ച്ചതിനു തൊട്ടു പിന്നാലെയാണ് സമാധാന കാംക്ഷികളെയെല്ലാം നിരാശപ്പെടുത്തുന്ന പ്രസ്താവന വന്നിരിക്കുന്നത്. ‘ഗസ്സയെ യു.എസ് ഏറ്റെടുക്കും. അതിന്റെ പുനര്‍നിര്‍മാണം നടത്തും. തൊഴിലുകളും പുതിയ ഭവനങ്ങളും യു.എസ് ഗസ്സയില്‍ സൃഷ്ടിക്കും. മധ്യപൂര്‍വേഷ്യയുടെ കടല്‍ത്തീര സുഖവാസ കേന്ദ്രമാക്കി ഗസ്സയെ മാറ്റിയെടുക്കും. ഇത് വെറുതെ പറയുന്നതല്ല. ഞാന്‍ ഈ ആശയം പങ്കുവച്ച എല്ലാ വര്‍ക്കും ഇത് വലിയ ഇഷ്ടമായി. ഗസ്സയുടെ സുരക്ഷയ്ക്കായി യു.എസ് സൈനികരെ അവിടേക്ക് അയയ്‌ക്കേണ്ടി വന്നാല്‍ അതും ചെയ്യും’. എന്നിങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനങ്ങള്‍. ഫലസ്തീന്‍ പൗരന്മാര്‍ ഗസ്സയില്‍ നിന്ന് ഈജിപ്തിലേക്കോ ജോര്‍ദാനിലേക്കോ പോകണമെന്ന തന്റെ മുന്‍ പ്രസ്താവനയെ ഒന്നുകൂടി ഉറപ്പിക്കാനും അദ്ദേഹം മറന്നില്ല. ട്രംപിന്റെ തീരുമാനം തീര്‍ച്ചയായും ചിന്തി ക്കേണ്ടതാണെന്ന് കുട്ടിച്ചേര്‍ത്ത് നെതന്യാഹുവും തന്റെ ആവേശം പ്രകടമാക്കിയിട്ടുണ്ട്. എന്നാല്‍ പ്രഖ്യാപനത്തിനെതിരെ ഫലസ്തീനില്‍ നിന്നുമാത്രമല്ല, അമേരിക്കയില്‍ നിന്നുതന്നെ പരസ്യപ്രതിഷേധം രൂപപ്പെട്ടുവെന്നത് ശ്രദ്ധേയമാണ്.

ഫലസ്തീന്‍ അഭയാര്‍ഥികളെ സഹായിക്കുന്ന യു.എന്‍ ഏജന്‍സിക്കുള്ള ധനസഹായം യു.എസ് പുനരാരംഭിക്കില്ലെന്ന തീരുമാനവും ട്രംപ് കൈക്കൊണ്ടു കഴിഞ്ഞു. 2023 ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രാഈലില്‍ നടന്ന ആക്രമണത്തില്‍ പങ്കെടുത്ത ഹമാസ് തീവ്രവാദികള്‍ക്ക് ഫലസ്തീന്‍ അഭയം നല്‍കിയതായി ഇസ്രാഈല്‍ ആരോപിച്ചതിനെ തുടര്‍ന്നായിരുന്നു ഈ നീക്കം. ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയുള്ള യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, യുഎന്നിന്റെ പതിവ് പ്രവര്‍ത്തന ബജറ്റിന്റെ 22 ശതമാനം നല്‍കുന്നുണ്ടായിരുന്നു. ഗസ്സ, അധിനിവേശ വെസ്റ്റ് ബാങ്ക്, കിഴക്കന്‍ ജറുസലേം എന്നിവിടങ്ങളിലെ 2.5 ദശലക്ഷം ഫലസ് തീനികള്‍ക്കും സിറിയ, ജോര്‍ദാന്‍, ലെബനന്‍ എന്നിവിട ങ്ങളിലെ മൂന്നു ദശലക്ഷം പേര്‍ക്കും യു.എന്‍ റിലീഫ് വര്‍ക്ക് ഏജന്‍സി വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, തുടങ്ങിയ സേവനങ്ങള്‍ എന്നിവ നല്‍കിവരുന്നുണ്ട്. എന്നാല്‍ അമേരിക്ക ബൈഡന്റെ കാലത്തുതന്നെ കൗണ്‍സിലില്‍ നിന്ന് പുറത്തുവന്നതിനാല്‍ ട്രംപിന്റെ ഉത്തരവ് കാര്യമായ ചലനം ഉണ്ടാക്കില്ലെന്ന് കൗണ്‍സില്‍ വക്താവ് വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രിയമായ നീക്കങ്ങള്‍ക്കു പുറമെ ചൈന, കാനഡ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങള്‍ക്കുള്ള ഇറക്കുമതിത്തീരുവയില്‍ വന്‍വര്‍ധന നടത്തി സാമ്പത്തിക രംഗത്തേക്കുകൂടി തന്റെ നയങ്ങളെ ട്രംപ് വ്യാപിപ്പിച്ചു കഴിഞ്ഞിരിക്കുകയാണ്. എന്നാല്‍ കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അതേനാണയത്തില്‍ തിരിച്ചടിച്ചതോടെ ഈ തീ രുമാനത്തില്‍ നിന്ന് അദ്ദഹം ഏതാണ്ട് പിന്മാറിയിരിക്കുകയാണ്.

അമേരിക്ക ആദ്യം അമേരിക്ക ഒന്നാമത് എന്ന പ്രഖ്യാപനവുമായി കണ്ണില്ലാത്ത തീരുമാനങ്ങളുമായി ട്രംപ് മുന്നോട്ടുപോകുമ്പോള്‍ ഒരു ഏകധ്രുവലോകത്തിലേക്ക് മടങ്ങിപ്പോവുകയെന്നതാണ് അദ്ദേഹം ലക്ഷ്യംവെക്കുന്നത്. എന്നാല്‍ തന്റെ നീക്കങ്ങള്‍ക്ക് വികസിത രാജ്യങ്ങള്‍ അതേ പൊലെ തിരിച്ചടി നല്‍കുമ്പോള്‍ ചൂളിപ്പോകുന്നതിലൂടെ പുതിയ നയങ്ങള്‍ താന്‍ ഉദ്ദേശിച്ചതുപോലെ നടപ്പാക്കാന്‍ കഴിയുന്ന ലോകസാഹചര്യമല്ല നിലവിലുള്ളതെന്ന് അദ്ദേഹത്തിനു തന്നെ സ്വയം ബോധ്യമാവുകയാണ്. ഏതായാലും ആഗോള യാഥാര്‍ത്ഥ്യങ്ങളെ മറന്നുകൊണ്ടുള്ള അന്താ രാഷ്ട്ര നയങ്ങളുമായി മുന്നോട്ടുപോകാന്‍ നിലവില്‍ അമേരിക്കക്ക് സാധ്യമല്ലെന്നുറപ്പാണ്. അതുള്‍ക്കൊള്ളാന്‍ ആ രാഷ്ട്രം തയാറാകാത്ത പക്ഷം പ്രത്യാഘാതങ്ങള്‍ ഊഹങ്ങള്‍ക്കുമപ്പുറത്തായിരിക്കും.

Continue Reading

kerala

കിഫ്ബി ടോൾ; നീക്കം ഒന്നാം പിണറായി സർക്കാരിന്‍റെ നയത്തിന് വിരുദ്ധം

2019 ജൂണിൽ തോമസ് ഐസക്ക് ഇക്കാര്യം നിയമസഭയെ അറിയിക്കുകയും ചെയ്തിരുന്നു.

Published

on

ഒന്നാം പിണറായി സർക്കാരിൻ്റെ നിലപാടിന് വിരുദ്ധമാണ് കിഫ്ബിയിലെ ടോൾ പിരിവ്. ടോളും യൂസർ ഫീയും കിഫ്ബിയ്ക്കായി പിരിക്കില്ലെന്നായിരുന്നു അന്നത്തെ ധനമന്ത്രി തോമസ് ഐസകിന്‍റെ നിലപാട്. 2019 ജൂണിൽ തോമസ് ഐസക്ക് ഇക്കാര്യം നിയമസഭയെ അറിയിക്കുകയും ചെയ്തിരുന്നു.

Continue Reading

Trending