Connect with us

Culture

സഹകരണ ബാങ്കുകള്‍ക്ക് വാണിജ്യ ബാങ്കുകളെ പോലെ പ്രവര്‍ത്തിക്കാനാകില്ല: കുഞ്ഞാലിക്കുട്ടി

Published

on

സ്വന്തംലേഖകന്‍/ തിരുവനന്തപുരം

വാണിജ്യബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത് പോലെ സഹകരണബാങ്കുകള്‍ക്ക് പ്രവര്‍ത്തിക്കാനാകില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിയമസഭയില്‍ നോട്ടുപ്രതിസന്ധിയുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബശ്രീ, അക്ഷയ പോലെയുള്ള ചെറുകിട സംരംഭങ്ങള്‍ക്ക് വാണിജ്യബാങ്കുകളല്ല സഹകരണബാങ്കുകള്‍ മാത്രമാണ് വായ്പകള്‍ നല്‍കുന്നത്. താന്‍ മന്ത്രിയായിരിക്കുമ്പോള്‍ ഐ.ടി സൗകര്യങ്ങള്‍ സാര്‍വത്രികമാക്കാന്‍ തുടങ്ങിയ അക്ഷയ കേന്ദ്രങ്ങള്‍ക്ക് വായ്പ നല്‍കാന്‍ വാണിജ്യബാങ്കുകളൊന്നും മുന്നോട്ടു വന്നില്ല. സഹകരണബാങ്കുകളാണ് അതിന് തയാറായത്.

ഇന്നു കേരളം ഐ.ടി സാക്ഷരരാകാന്‍ പ്രധാനകാരണമായ അക്ഷയകേന്ദ്രങ്ങള്‍ക്ക് പിന്നില്‍ സഹകരണബാങ്കുകളുമുണ്ട്. സഹകരണബാങ്കുകളില്‍ റിസര്‍വ് ബാങ്ക് മാനദണ്ഡം നടപ്പാക്കണമെന്ന് ബി.ജെ.പി പറയുന്നത്. സര്‍വകക്ഷിയോഗത്തില്‍ നിന്നും ഇറങ്ങിപ്പോകാന്‍ ബി.ജെപി മുന്നോട്ടു വെച്ച ഒരു ന്യായം മാത്രമാണത്. സംസ്ഥാനത്തെ മികച്ച സാമ്പത്തിക ബദലാണ് സഹകരണമേഖല. സഹകരണബാങ്കുകളുടെ പ്രവര്‍ത്തനം സാധാരണക്കാരന്റെ ജീവിതവുമായി ബന്ധപ്പെട്ടതാണ്. നോട്ടു അസാധുവാക്കിയതിലൂടെ രാജ്യത്ത് അനിതരസാധാരണമായ സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്. ജനങ്ങളെ ബാധിക്കുന്ന ഈ വിഷയത്തില്‍ കേരളത്തില്‍ മാത്രമല്ല ഡല്‍ഹിയിലും ഏല്ലാവരും ഒറ്റക്കെട്ടാണ്.രാജ്യം യുദ്ധത്തെ നേരിടുന്ന ഘട്ടത്തില്‍ രാഷ്ട്രീയ വ്യത്യാസം മറന്ന് എല്ലാ കക്ഷികളും ഒന്നിക്കാറുണ്ട്. അതുപോലെ രാജ്യം നേരിടുന്ന ഈ അനിതരസാധാരണമായ സാഹചര്യത്തിലാണ് കക്ഷികള്‍ ഒന്നിക്കുന്നത്. സഹകരണമേഖലയിലെ ഈ പ്രതിസന്ധി മൂലം കേരളം തകര്‍ച്ചയുടെ മുനമ്പിലാണ്. ഇക്കാര്യത്തില്‍ പരിഹാരമുണ്ടാകുന്നതു വരെ ഒറ്റക്കെട്ടായി ഏതറ്റം വരെയും പോകാന്‍ തയാറാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഭാരതീയ മൂല്യങ്ങള്‍ക്ക് തീരെ വിലകല്‍പ്പിക്കാത്ത രീതിയിലാണ് പ്രധാനമന്ത്രിയുടെ പ്രവൃത്തികള്‍. സഹകരണമേഖലക്ക് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലത്ത് പ്രത്യേക പരിഗണന നല്‍കിയിരുന്നതാണ്. സ്വന്തം പാര്‍ട്ടിക്കാരെ പോലും പരിഗണിക്കാത്ത ആളാണ് പ്രധാനമന്ത്രിയെന്ന് ബി.ജെ.പി നേതാവ് ഒ.രാജഗോപാലും മനസിലാക്കണം. എം.പിമാരെ കാണാനോ പാര്‍ലമെന്റില്‍ ഈ വിഷയം ചര്‍ച്ച ചെയ്യാനോ മോദി കൂട്ടാക്കുന്നില്ല. സ്വന്തം മന്ത്രിസഭയെ പോലും തോക്കിന്‍മുനയില്‍ നിര്‍ത്തുകയാണ് മോദി. ഇത് ഇന്ത്യന്‍ ജനാധിപത്യസംവിധാനത്തിന് തന്നെ അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രസംഗം കൊണ്ടും ശരീരഭാഷ കൊണ്ടും ശ്രദ്ധ നേടിയവരാണ് ഏകാധിപതികള്‍. ഹിറ്റ്‌ലര്‍ ഉള്‍പ്പെടെയുള്ള ഏകാധിപതികളുടെ ചരിത്രവും വ്യക്തമാക്കുന്നത് ഇതാണ്. അധികാരത്തിലെത്തിയ ശേഷം അവര്‍ തങ്ങളുടെ തനിനിറം പുറത്തുകാട്ടും. ഇത് ഇന്ത്യയിലും ആവര്‍ത്തിക്കുന്നുണ്ടോ എന്നാണ് സംശയം. പെട്ടെന്നൊരു ദിവസം അപ്രതീക്ഷിതമായി നോട്ടു പിന്‍വലിക്കുകയാണെന്ന് മോദി പ്രഖ്യാപിക്കുകയായിരുന്നു ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് മോദി പ്രഖ്യാപനം നടത്തിയത്. ഇത് ഏകാധിപത്യത്തിലേക്കുള്ള പോക്കാണ്. ഇത്തരം നടപടികളുടെ പ്രത്യാഘാതം കാണാന്‍ കഴിയാത്ത ആള്‍ക്കാരോടാണ് മോദി ഉപദേശം തേടുന്നത്. 50 ദിവസം കൂടി തന്നാല്‍ എല്ലാം ശരിയാക്കിതരാമെന്നാണ് അദ്ദേഹം പറയുന്നത്. 50 ദിവസം ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും കഴിയണമെന്നാണോ പ്രധാനമന്ത്രി പറയുന്നത്?

ഗോമാതാവെന്ന് പറയുന്ന പശു പോലും 50 ദിവസം വെള്ളം കുടിക്കാതെ ജീവിക്കുമോ? പണമില്ലാത്തതിനാല്‍ വിത്തു വാങ്ങാനാകാതെയും വെള്ളവും വളവും കിട്ടാതെയും കൃഷിക്കാര്‍ കുഴങ്ങുകയാണ്. നോട്ടു നിരോധം സംബന്ധിച്ച് രാജ്യത്തെ വന്‍കിട മുതലാളിമാര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. വലിയ നടപടി വരാന്‍ പോകുന്നുവെന്ന് അവരെ ആദായ നികുതി വകുപ്പ് തന്നെ ബോധ്യപ്പെടുത്തിയിരുന്നു. നോട്ട് പ്രതിസന്ധി ഒരു വന്‍കിടക്കാരേയും ബാധിച്ചില്ല. അവര്‍ ആരും പരാതി പറഞ്ഞിട്ടില്ല. സാധാരണക്കാരാണ് ഇതില്‍ നെട്ടോട്ടമോടുന്നത്. വന്‍കിടക്കാര്‍ക്ക് കള്ളപ്പണം മാറാന്‍ സഹകരണബാങ്കുകളുടെ സഹായം വേണ്ട. അവര്‍ മറ്റു പല രീതിയിലും പണം മാറ്റും. പക്ഷേ രാജ്യത്തെ തകര്‍ന്ന സാമ്പത്തികസ്ഥിതി പുന:സ്ഥാപിക്കാന്‍ പ്രധാനമന്ത്രിക്ക് കഴിയുമോ? അതിന് എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending