Connect with us

Video Stories

അഴുകിയ രാവണര്‍സ്

Published

on

ഉണ്ണികളേ ഒരു വാട്‌സാപ് കഥ പറയാം – കുറ്റിക്കാട്ടില്‍ ഒളിച്ചുനിന്ന കള്ളനെ പിടിക്കാന്‍ പൊലീസ് ദേശീയ ഗാനം മീട്ടി. ഗാനം കേട്ടതോടെ കള്ളന്‍ എഴുന്നേറ്റു നിന്നത്രെ. കള്ളന്‍ ബി.ജെ.പി.ക്കാരനായിരുന്നുവെന്നാണ് കഥ. ‘ദേശഭക്തിയില്‍ സംഘ്പരിവാറിന്റേത് ഇതുവരെ ചെയ്യാത്തോര്‍ അത് ചെയ്താല്‍ എന്താണ്ടോ കൊണ്ട് ആറാട്ട് എന്ന ചൊല്ലിനെ ഓര്‍മിപ്പിക്കുന്നു. ചലച്ചിത്ര സംവിധായകനും കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമലിന്റെ വീട്ടിലേക്ക് യുവമോര്‍ച്ചക്കാര്‍ നടത്തിയ മാര്‍ച്ചില്‍ ദേശീയ ഗാനം ആലപിച്ചതും മറ്റൊന്നല്ല തെളിയിക്കുന്നത്. ദേശീയ ഗാനം ആര്‍ക്കും എവിടെയും എങ്ങനെയും ചൊല്ലാവുന്നതല്ല, ദേശീയ പതാക എവിടെയും ഏത് സമയത്തും പറത്താവുന്നതുമല്ല. നരേന്ദ്രമോദി പ്രധാനമന്ത്രിയായ ശേഷമാണ് രാജ്യമുണ്ടായതെന്ന പരുവത്തിലാണല്ലോ മോദി തന്നെയും-ചീഞ്ഞഴുകിയ രാവണര്‍മാര്‍.

രാജ്യം സ്വാതന്ത്ര്യത്തിലേക്ക് നടന്നടുത്തത് ആയിരക്കണക്കിന് ധീരദേശാഭിമാനികളുടെ ചോരയും അധ്വാനവും ബലി നല്‍കിയിട്ടാണ്. അതിലൊരു ബലി രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയുടേതായിരുന്നു. സ്വാതന്ത്ര്യത്തിന് ഒരു വയസ്സാകുന്നതിന് മുമ്പാണ് രാഷ്ട്രപിതാവിന്റെ നെഞ്ചിന്‍ കൂടിന് നേരെ ആര്‍.എസ്.എസുകാരനായിരുന്ന നാഥുറാം വിനായക് ഗോഡ്‌സെ നിറയൊഴിച്ചത്. ഒരു സംഘ്പരിവാറുകാരന്‍ ദേശീയസ്വാതന്ത്ര്യത്തിന് വേണ്ടി ഒരു കവാത്തെങ്കിലും നടത്തിയതായി ചരിത്രത്തിലില്ല. വീരന്‍ എന്ന് വാഴ്ത്തുന്ന സവര്‍ക്കര്‍ പോലും ബ്രിട്ടീഷുകാരുടെ മുമ്പില്‍ മാപ്പെഴുതി നല്‍കിയതാണ്. ഇപ്പോള്‍ അവരാണ് രാജ്യസ്‌നേഹം എന്ത് , ആര് രാജ്യസ്‌നേഹികള്‍ എന്നെല്ലാം തിട്ടപ്പെടുത്തുന്നത്. രാജ്യസ്‌നേഹത്തിനും ജാതിയും മതവുമുണ്ടെന്നാണ് ബി.ജെ.പി.യുടെ പക്ഷം.

സുപ്രീംകോടതി വിധിയാണ്, ചലച്ചിത്രം ആരംഭിക്കും മുമ്പ് തിയറ്ററില്‍ ദേശീയഗാനം ആലപിക്കുകയും എല്ലാരും എഴുന്നേറ്റുനിന്ന് ആദരിക്കുകയും വേണമെന്നത്്. ചലച്ചിത്രം കിംകി ഡുക്ക് സംവിധാനം ചെയ്തതോ ഷക്കീല നടിച്ചതോ ഒക്കെയായാലും ദേശീയഗാനാലാപനം നിര്‍ബന്ധമാണെന്ന് സുപ്രീംകോടതി കണിശമായി പറയാന്‍ തന്നെ കാരണം കമലിന്റെ നാടായ കൊടുങ്ങല്ലൂരില്‍ നിന്നുള്ള ഒരു ചലച്ചിത്ര സൊസൈറ്റിയാണ്. അന്താരാഷ്ട്ര ചലച്ചിത്രമേളയെ ഇതില്‍നിന്ന് ഒഴിവാക്കിക്കൂടേ എന്നായിരുന്നു സുപ്രീംകോടതിയോട് വണക്കത്തോടെ ചോദിച്ചത്. പറ്റില്ലെന്ന് കോടതി കട്ടായം പറഞ്ഞു. അന്താരാഷ്ട്ര ചലച്ചിത്രമേള നടക്കുന്ന തിയറ്ററില്‍ ഓരോ പ്രദര്‍ശനത്തിനും ദേശീയഗാനാപലനത്തിന് സംവിധാനമുണ്ടായിക്കിയിരുന്നു. പക്ഷെ ചില പൗരന്മാര്‍ എഴുന്നേറ്റില്ല. അതൊക്കെ നോക്കാനും റിപ്പോര്‍ട്ട് അയക്കാനും അവിടെ ആളുകളുമുണ്ട്. പോലീസ് ഇവരെ അറസ്റ്റ് ചെയ്തപ്പോഴാണ് കമല്‍ ഇടപെട്ടത്. തിയറ്ററില്‍ കയറി അലമ്പാക്കരുത് എന്ന് പൊലീസിനോട് പറഞ്ഞെന്നേയുള്ളൂ.

ബാപ്പ അബ്ദുല്‍ മജീദോ ഉമ്മ സുലൈഖാബിയോ തെകച്ച് വിളിച്ചിട്ടില്ല, കമാലുദ്ദീനേയെന്ന്. യുവമോര്‍ച്ചക്കാര്‍ അതു ചെയ്തു. കമല്‍ എന്നു കേട്ടാല്‍ തിളക്കാത്ത ചോര കമാലുദ്ദീന്‍ എന്നു കേട്ടാല്‍ തിളച്ചുമറിയണമെന്ന് ഓരോ കവാത്തിലും ഇവരെ പഠിപ്പിച്ചിട്ടുണ്ടല്ലോ. അത്തരമൊരു വിവാദത്തില്‍ ചെന്ന് ചാടാനുള്ള മെയ്‌വഴക്കം കമലൊട്ടു പഠിച്ചിട്ടുമില്ല. പഠിച്ചത് സിനിമയാണ്. അത് ഏതാണ്ട് രക്തത്തില്‍ അലിഞ്ഞതുമാണ്. അമ്മാവനായിരുന്ന യൂസുഫ് പടിയത്താണ് സിനിമയില്‍ ഉറപ്പിച്ചു നിര്‍ത്തിയത്. കുടുംബക്കാരനായിരുന്നു അഭിനേതാവായ ബഹദൂര്‍. തൃശൂരിലെ കലാഭാരതി ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേര്‍ന്ന് സിനിമ പഠിച്ചു. ഭരതന്റയും പി.എന്‍. മേനോന്റെയും കെ.എസ്. സേതുമാധവന്റേയും പിന്തുടര്‍ച്ചക്കാരനായെത്തിയ കമലിന്റെ ആദ്യ സിനിമ 1986ല്‍ മിഴിനീര്‍ പൂക്കളാണ്. തുടര്‍ന്ന് ഉടനെ പുറത്തിറങ്ങാനിരിക്കുന്ന ആമി വരെ 43 ചിത്രങ്ങള്‍. ഇതില്‍ ഒന്ന് തമിഴും (പിരിയാത വരും വീണ്ടും), ഒന്ന് ഹിന്ദിയും (സമീര്‍) ആയിരുന്നു. അജയ്‌ദേവ്ഗണാണ് ഹിന്ദി സിനിമയിലെ നായകന്‍.

മലയാളത്തിന് ജനപ്രിയ സിനിമകള്‍ ഏറെ സംഭാവന ചെയ്ത കമല്‍, വിജയിച്ച ചലച്ചിത്ര സംവിധായകരിലൊരാളാണ്. കമലിന്റെ മിക്ക ചിത്രങ്ങള്‍ക്കും അദ്ദേഹം തന്നെയാണ് കഥയും തിരക്കഥയും എഴുതിയത്. അഗ് മാര്‍ക്ക് ദേശഭക്തരെ വെച്ചാണ് കമല്‍ ഏറെയും സിനിമകളെടുത്തത്. 12 ചിത്രങ്ങളില്‍ ജയറാമാണ് നായകന്‍. കേണല്‍ മോഹന്‍ലാല്‍ നായകനായ ആറു ചിത്രങ്ങളും കമല്‍ എടുത്തപ്പോള്‍ മമ്മൂട്ടിയോടൊപ്പം ഉണ്ടായത് നാലു ചിത്രങ്ങള്‍. ദിലീപും കമലിന്റെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി. തൂവല്‍ സ്പര്‍ശം, അഴകിയ രാവണന്‍, മഴയെത്തും മുമ്പെ, കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍, ഈ പുഴയും കടന്ന്, മേഘമല്‍ഹാര്‍, പെരുമഴക്കാലം, ഗദ്ദാമ, കറുത്ത പക്ഷികള്‍…..

2013ല്‍ സെല്ലുലോയിഡിന് ദേശീയ സംസ്ഥാന പുരസ്‌കാരങ്ങള്‍ ലഭിച്ചു. മികച്ച ഫീച്ചര്‍ ഫിലിമായി ദേശീയ പുരസ്‌കാരം. 208ല്‍ കറുത്ത പക്ഷികള്‍ക്ക് മികച്ച കുടുംബക്ഷേമ ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ച ശേഷം അഞ്ചു വര്‍ഷം കഴിഞ്ഞാണ് അംഗീകാരം കമലിനെ തേടിയെത്തിയത്. സാമൂഹ്യ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്ത സിനിമയന്ന നിലയില്‍ ദേശീയ പുരസ്‌കാരം പെരുമഴക്കാലത്തിന് ലഭിച്ചത് 2005ല്‍. മഴയെത്തുംമുമ്പെ, മേഘമല്‍ഹാര്‍, ഉള്ളടക്കം എന്നിവക്കെല്ലാം പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മലയാളത്തിലെ ആദ്യ ചിത്രമെടുത്ത ജെ.സി.ഡാനിയലിന്റെ കഥയായിരുന്നു സെല്ലുലോയിഡിലെ വിഷയം. അതും വിവാദമാകാതിരുന്നില്ല. ആ സിനിമയിലെ നായിക റോസിയെച്ചൊല്ലിയായിരുന്നു തര്‍ക്കം. തെരഞ്ഞെടുപ്പു വരുമ്പോഴെല്ലാം ഇടതു സ്വതന്ത്രന്മാരുടെ പേരുകളിലൊന്നായി കമല്‍ അവതരിക്കാറുണ്ട്. ആ ബന്ധം തന്നെയാണിപ്പോള്‍ ചലച്ചിത്ര അക്കാദമി അധ്യക്ഷ പദവിക്ക് കാരണവും. .

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം; നിര്‍ദേശങ്ങളുമായി വിദഗ്ധര്‍

ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍…

Published

on

ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ ഭക്ഷണത്തിനുള്ള പങ്ക് നിര്‍ണായകമാണെന്ന് ഹൃദ്രോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, നീര്‍വീക്കം എന്നിവ ഹൃദ്രോഗത്തിന് വഴിയൊരുക്കുന്ന പ്രധാന ഘടകങ്ങളാണ്. ഇവയെ നിയന്ത്രിക്കാന്‍ ചില ഭക്ഷണങ്ങള്‍ സഹായകരമാകുമെന്നും വിദഗ്ധര്‍ പറയുന്നു.

അനസ്തെറ്റിസ്റ്റും ഇന്റര്‍വെന്‍ഷണല്‍ പെയിന്‍ മെഡിസിന്‍ വിദഗ്ധനുമായ ഡോ. കുനാല്‍ സൂദ് പങ്കുവെച്ച വീഡിയോയിലൂടെയാണ് ഹൃദയത്തിന് ഏറെ ഗുണം ചെയ്യുന്ന ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിച്ചത്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍, ഒമേഗ3 ധാരാളമുള്ള മീനുകള്‍ ചൂര പോലുള്ള കൊഴുപ്പുള്ള മീനുകള്‍ ഒമേഗ3 ഫാറ്റി ആസിഡിന്റെ മികച്ച ഉറവിടമാണ്.

അപൂരിത കൊഴുപ്പില്‍പ്പെടുന്ന ഈ ഘടകം ഹൃദയം, കരള്‍, ശ്വാസകോശം, രക്തക്കുഴലുകള്‍ എന്നിവയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലും കോശഭിത്തി സംരക്ഷിക്കുന്നതിലും ഒമേഗ3 പ്രധാന പങ്കുവഹിക്കുന്നു.

എക്സ്ട്രാ വിര്‍ജിന്‍ ഒലിവ് ഓയില്‍ മോണോ അണ്‍സാച്ചുറേറ്റഡ് ഫാറ്റും പോളിഫിനോളുകളും ഇതില്‍ ധാരാളമാണ്. മോശം കൊളസ്ട്രോള്‍ (LDL) കുറയ്ക്കാനും ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും രക്തക്കുഴലുകളെ സംരക്ഷിക്കാനും ഇത് സഹായിക്കുന്നു. അവൊക്കാഡോ ഒലെയിക് ആസിഡ്, നാരുകള്‍, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിന്‍ ഇ എന്നിവയാല്‍ സമ്പന്നമായ അവൊക്കാഡോ കൊളസ്ട്രോളും രക്തസമ്മര്‍ദവും നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

പ്ലാന്റ് ബേസ്ഡ് ഒമേഗ3 (ALA), പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റ്, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമുള്ള വാല്‍നട്ട്സ് മൊത്തം കൊളസ്ട്രോളും LDL ഉം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ബെറികള്‍ (സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി) ആന്തോസയാനിനുകള്‍, പോളിഫിനോളുകള്‍ തുടങ്ങിയ ശക്തമായ ആന്റിഓക്സിഡന്റുകള്‍ ഇവയില്‍ അടങ്ങിയിരിക്കുന്നു. ഇവ രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യും.

ഇലക്കറികള്‍ മുരിങ്ങയില, ചീരയില തുടങ്ങിയ ഇലക്കറികള്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. വിറ്റാമിന്‍ കെ, ഫോളേറ്റ്, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമായി അടങ്ങിയ ഇവ രക്തം കട്ടപിടിക്കുന്നത് തടയുകയും രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം നിയന്ത്രിക്കാനും സഹായിക്കുന്നു.

ആഹാരക്രമത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതിനുമുന്‍പ് നിര്‍ബന്ധമായും ഒരു ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

Continue Reading

Film

‘ജയിലര്‍2’ന്റെ സെറ്റിലേക്ക് ‘പറന്ന്’ മോഹന്‍ലാല്‍

‘ജയിലര്‍ 2’ സിനിമയിലും ലാലേട്ടന്റെ കോസ്റ്റ്യൂം ‘കത്തണം’ എന്നാണ്..

Published

on

ജയിലര്‍2 ന്റെ ഷൂട്ടിങ് ലോക്കെഷനിലേക്ക് ‘പറന്ന്’ മോഹന്‍ലാല്‍. ‘ദൃശ്യം 3’യുടെ ഷൂട്ട് കഴിഞ്ഞയുടനാണ് താരം ‘ജയിലര്‍2’ന്റെ സെറ്റിലേക്ക് പോയത്. മോഹന്‍ലാലിന്റെ പേഴ്‌സനല്‍ കോസ്റ്റ്യൂം ഡിസൈനറായ ജിഷാദ് ഷംസുദ്ദീനാണ് ഫ്‌ലൈറ്റില്‍ നിന്നുള്ള ചിത്രം പങ്കുവച്ചു.  മോഹന്‍ലാലിനൊപ്പം ഫ്‌ലൈറ്റില്‍ സഞ്ചരിക്കുന്ന ചിത്രം ‘ഓഫ് ടു ജെ2’ എന്ന അടിക്കുറിപ്പോടെയാണ് ജിഷാദ് പങ്കുവച്ചത്.

ഇന്നലെയാണ് ‘ദൃശ്യം 3’ സിനിമയുടെ മോഹന്‍ലാലിന്റെ ഷെഡ്യൂള്‍ പാക്കപ്പ് ആയ വിവരം പങ്കുവച്ചുകൊണ്ടുള്ള വിഡിയോ അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചത്. ഇതിന് ശേഷമാണ് ജിഷാദ് ഫ്‌ലൈറ്റില്‍ നിന്നുള്ള ചിത്രം പങ്കുവയ്ക്കുന്നത്.

‘ജയിലര്‍’ സിനിമയില്‍ ശ്രദ്ധേയമായ മോഹന്‍ലാലിന്റെ കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തത് ജിഷാദ് ഷംസുദ്ദീന്‍ ആണ്. ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ആരാധകരും ആവേശത്തിലാണ്. ‘ജയിലര്‍ 2’ സിനിമയിലും ലാലേട്ടന്റെ കോസ്റ്റ്യൂം ‘കത്തണം’ എന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. മാത്യുവിന്റെ രണ്ടാമത്തെ വരവിനായി കാത്തിരിക്കുന്നു എന്നും ആരാധകര്‍ കുറക്കുന്നു.

 

 

Continue Reading

Film

ദി റൈഡിന്റെ’ ട്രെയിലര്‍ പുറത്തിറക്കി; വെള്ളിയാഴ്ച തിയറ്ററുകളില്‍

ത്രില്ലര്‍ ജോണറില്‍ കഥപറയുന്ന ‘ദി റൈഡ്’ എന്ന ചിത്രത്തിന്റെ ആകാംഷ ഉണര്‍ത്തുന്ന ട്രെയിലര്‍..

Published

on

ഒരു കാര്‍യാത്രക്കിടയില്‍ എടുക്കുന്ന ഒരു കുറുക്കുവഴി ഒരു കൂട്ടം ആളുകളുടെ ജീവിതം മാറ്റിമറിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ത്രില്ലര്‍ ജോണറില്‍ കഥപറയുന്ന ‘ദി റൈഡ്’ എന്ന ചിത്രത്തിന്റെ ആകാംഷ ഉണര്‍ത്തുന്ന ട്രെയിലര്‍ പുറത്തിറങ്ങി.  നിവിന്‍ പോളിയാണ് ട്രെയിലര്‍ റിലീസ് ചെയ്തത്. നേരത്തെ പുറത്തിറങ്ങിയ ടീസറിനും മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്.

ചിത്രം വെള്ളിയാഴ്ച്ച തീയേറ്ററുകളിലെത്താനിരിക്കേയാണ് അണിയറ പ്രവര്‍ത്തകര്‍ ട്രെയിലര്‍ പുറത്തുവിട്ടത്. തങ്ങള്‍ ചെയ്ത ചില തെറ്റുകള്‍ ഏറ്റുപറയുന്ന ഒരു കാറിലെ യാത്രക്കാരാണ് ട്രെയിലറിന്റെ കേന്ദ്രബിന്ദു. തങ്ങളുടെ പ്രിയപ്പെട്ടവരെപ്പോലും ചതിച്ചതിനെക്കുറിച്ച് അവര്‍ അജ്ഞാതനായ ഒരാളോട് തുറന്നു പറയുന്ന രംഗങ്ങളാണ് ട്രെയിലറില്‍ നിറയുന്നത്.

എന്നാല്‍ ഇതിലേറെയും പറയാനുണ്ടെന്നും ബാക്കി ആര്് പറയുമെന്നുമുള്ള അയാളുടെ ചോദ്യം പ്രേക്ഷകര്‍ക്ക് കൂടുതല്‍ ആകാംഷ സമ്മാനിക്കുന്ന നിമിഷങ്ങളാണ് സമ്മാനിക്കുന്നത്.

ഡയസ്പോര്‍ എന്റര്‍ടെയ്ന്‍മെന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദര്‍പണ്‍ ത്രിസാല്‍ നിര്‍മ്മിച്ച് റിതേഷ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുധി കോപ്പ, ആന്‍ ശീതള്‍, മാലാ പാര്‍വതി, ശ്രീകാന്ത് മുരളി, പ്രശാന്ത് മുരളി, ഗോപിക മഞ്ജുഷ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രത്തിന്റെ കഥ സുഹാസ് ഷെട്ടിയുടേതാണ്. റിതേഷ് മേനോന്‍, സുഹാസ് ഷെട്ടി എന്നിവരാണ് നിര്‍മ്മാതാക്കളും. ഇവര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത്. വിജേന്ദര്‍ സിംഗ്, ഹരീഷ് ലഖാനി, ജിതേന്ദ്രയാദവ്, വി.കെ ഫിലിംസ് ആന്റ് എന്റര്‍ടെയ്ന്‍മെന്റ് എന്നിവരാണ് ചിത്രത്തിലെ സഹ നിര്‍മ്മാതാക്കള്‍.

ക്രിയേറ്റീവ് പ്രൊഡ്യൂസറായി റീന ഒബ്റോയ്, ഹെഡ് ഓഫ് പ്രൊഡക്ഷനായി ശശി ദുബൈ എന്നിവരും പ്രവര്‍ത്തിക്കുന്നു. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ബാബ തസാദുഖ് ഹുസൈന്‍ ആണ്. ഈ വര്‍ഷത്തെ മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന പുരസ്‌കാരം കിഷ്‌കിന്ദകാണ്ഡത്തിലൂടെ നേടിയ സൂരജ് ഇഎസ് ആണ് ചിത്രത്തിന്റെ എഡിറ്റര്‍.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വികാശ് ആര്യ, ലൈന്‍ പ്രൊഡക്ഷന്‍ ഒക്ടോബര്‍ സ്‌കൈ പിക്ചേഴ്സ്, കലാസംവിധാനം കിഷോര്‍ കുമാര്‍, സംഗീതം നിതീഷ് രാംഭദ്രന്‍, കോസ്റ്റിയും മേബിള്‍ മൈക്കിള്‍, മലയാളം അഡാപ്റ്റേഷന്‍ രഞ്ജിത മേനോന്‍, സൗണ്ട് ഡിസൈന്‍ അരുണ്‍ വര്‍മ്മ, സൗണ്ട് മിക്സിംഗ് ഡാന്‍ ജോസ്, കളറിസ്റ്റ് ലിജു പ്രഭാകര്‍, ആക്ഷന്‍ ജാവേദ് കരീം, മേക്കപ്പ് അര്‍ഷാദ് വര്‍ക്കല, സൂപ്പര്‍വൈസിംഗ് പ്രൊഡ്യൂസര്‍ അവൈസ് ഖാന്‍, ലൈന്‍ പ്രൊഡ്യൂസര്‍ എ.കെ ശിവന്‍, അഭിലാഷ് ശങ്കരനാരായണന്‍ എന്നിവര്‍ വിവിധ ചുമതലകള്‍ വഹിക്കുന്നു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പ്, പ്രൊഡക്ഷന്‍ മാനേജര്‍ റഫീഖ് ഖാന്‍, കാസ്റ്റിംഗ് നിതിന്‍ സികെ ചന്ദ്രന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വിഷ്ണു രഘുനന്ദന്‍, ചീഫ് അസോസിയേറ്റ് ക്യാമറാമാന്‍ ജിയോ സെബി മലമേല്‍, അസോസിയേറ്റ് ഡയറക്ടര്‍ ശരത്കുമാര്‍ കെ.ജി, അഡീഷണല്‍ ഡയലോഗ് ലോപസ് ജോര്‍ജ്, സ്റ്റില്‍സ് അജിത് മേനോന്‍, വിഎഫ്എക്സ് തിങ്ക് വിഎഫ്എക്സ്, അഡീഷണല്‍ പ്രമോ മനീഷ് ജയ്സ്വാള്‍, പബ്ലിസിറ്റി ഡിസൈന്‍ ആര്‍ഡി സഗ്ഗു, ടൈറ്റില്‍ ഡിസൈന്‍ ഹസ്തക്യാര, മാര്‍ക്കറ്റിംഗ് ഏജന്‍സി മെയിന്‍ലൈന്‍ മീഡിയ, ഫോര്‍വേഡ് സ്ലാഷ് മീഡിയ, പിആര്‍ഒ സതീഷ് എരിയാളത്ത്, മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് വര്‍ഗീസ് ആന്റണി, വിതരണം ഫിയോക്ക് എന്നിവരാണ് ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തകര്‍.

 

Continue Reading

Trending