Connect with us

Video Stories

അഴുകിയ രാവണര്‍സ്

Published

on

ഉണ്ണികളേ ഒരു വാട്‌സാപ് കഥ പറയാം – കുറ്റിക്കാട്ടില്‍ ഒളിച്ചുനിന്ന കള്ളനെ പിടിക്കാന്‍ പൊലീസ് ദേശീയ ഗാനം മീട്ടി. ഗാനം കേട്ടതോടെ കള്ളന്‍ എഴുന്നേറ്റു നിന്നത്രെ. കള്ളന്‍ ബി.ജെ.പി.ക്കാരനായിരുന്നുവെന്നാണ് കഥ. ‘ദേശഭക്തിയില്‍ സംഘ്പരിവാറിന്റേത് ഇതുവരെ ചെയ്യാത്തോര്‍ അത് ചെയ്താല്‍ എന്താണ്ടോ കൊണ്ട് ആറാട്ട് എന്ന ചൊല്ലിനെ ഓര്‍മിപ്പിക്കുന്നു. ചലച്ചിത്ര സംവിധായകനും കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമലിന്റെ വീട്ടിലേക്ക് യുവമോര്‍ച്ചക്കാര്‍ നടത്തിയ മാര്‍ച്ചില്‍ ദേശീയ ഗാനം ആലപിച്ചതും മറ്റൊന്നല്ല തെളിയിക്കുന്നത്. ദേശീയ ഗാനം ആര്‍ക്കും എവിടെയും എങ്ങനെയും ചൊല്ലാവുന്നതല്ല, ദേശീയ പതാക എവിടെയും ഏത് സമയത്തും പറത്താവുന്നതുമല്ല. നരേന്ദ്രമോദി പ്രധാനമന്ത്രിയായ ശേഷമാണ് രാജ്യമുണ്ടായതെന്ന പരുവത്തിലാണല്ലോ മോദി തന്നെയും-ചീഞ്ഞഴുകിയ രാവണര്‍മാര്‍.

രാജ്യം സ്വാതന്ത്ര്യത്തിലേക്ക് നടന്നടുത്തത് ആയിരക്കണക്കിന് ധീരദേശാഭിമാനികളുടെ ചോരയും അധ്വാനവും ബലി നല്‍കിയിട്ടാണ്. അതിലൊരു ബലി രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയുടേതായിരുന്നു. സ്വാതന്ത്ര്യത്തിന് ഒരു വയസ്സാകുന്നതിന് മുമ്പാണ് രാഷ്ട്രപിതാവിന്റെ നെഞ്ചിന്‍ കൂടിന് നേരെ ആര്‍.എസ്.എസുകാരനായിരുന്ന നാഥുറാം വിനായക് ഗോഡ്‌സെ നിറയൊഴിച്ചത്. ഒരു സംഘ്പരിവാറുകാരന്‍ ദേശീയസ്വാതന്ത്ര്യത്തിന് വേണ്ടി ഒരു കവാത്തെങ്കിലും നടത്തിയതായി ചരിത്രത്തിലില്ല. വീരന്‍ എന്ന് വാഴ്ത്തുന്ന സവര്‍ക്കര്‍ പോലും ബ്രിട്ടീഷുകാരുടെ മുമ്പില്‍ മാപ്പെഴുതി നല്‍കിയതാണ്. ഇപ്പോള്‍ അവരാണ് രാജ്യസ്‌നേഹം എന്ത് , ആര് രാജ്യസ്‌നേഹികള്‍ എന്നെല്ലാം തിട്ടപ്പെടുത്തുന്നത്. രാജ്യസ്‌നേഹത്തിനും ജാതിയും മതവുമുണ്ടെന്നാണ് ബി.ജെ.പി.യുടെ പക്ഷം.

സുപ്രീംകോടതി വിധിയാണ്, ചലച്ചിത്രം ആരംഭിക്കും മുമ്പ് തിയറ്ററില്‍ ദേശീയഗാനം ആലപിക്കുകയും എല്ലാരും എഴുന്നേറ്റുനിന്ന് ആദരിക്കുകയും വേണമെന്നത്്. ചലച്ചിത്രം കിംകി ഡുക്ക് സംവിധാനം ചെയ്തതോ ഷക്കീല നടിച്ചതോ ഒക്കെയായാലും ദേശീയഗാനാലാപനം നിര്‍ബന്ധമാണെന്ന് സുപ്രീംകോടതി കണിശമായി പറയാന്‍ തന്നെ കാരണം കമലിന്റെ നാടായ കൊടുങ്ങല്ലൂരില്‍ നിന്നുള്ള ഒരു ചലച്ചിത്ര സൊസൈറ്റിയാണ്. അന്താരാഷ്ട്ര ചലച്ചിത്രമേളയെ ഇതില്‍നിന്ന് ഒഴിവാക്കിക്കൂടേ എന്നായിരുന്നു സുപ്രീംകോടതിയോട് വണക്കത്തോടെ ചോദിച്ചത്. പറ്റില്ലെന്ന് കോടതി കട്ടായം പറഞ്ഞു. അന്താരാഷ്ട്ര ചലച്ചിത്രമേള നടക്കുന്ന തിയറ്ററില്‍ ഓരോ പ്രദര്‍ശനത്തിനും ദേശീയഗാനാപലനത്തിന് സംവിധാനമുണ്ടായിക്കിയിരുന്നു. പക്ഷെ ചില പൗരന്മാര്‍ എഴുന്നേറ്റില്ല. അതൊക്കെ നോക്കാനും റിപ്പോര്‍ട്ട് അയക്കാനും അവിടെ ആളുകളുമുണ്ട്. പോലീസ് ഇവരെ അറസ്റ്റ് ചെയ്തപ്പോഴാണ് കമല്‍ ഇടപെട്ടത്. തിയറ്ററില്‍ കയറി അലമ്പാക്കരുത് എന്ന് പൊലീസിനോട് പറഞ്ഞെന്നേയുള്ളൂ.

ബാപ്പ അബ്ദുല്‍ മജീദോ ഉമ്മ സുലൈഖാബിയോ തെകച്ച് വിളിച്ചിട്ടില്ല, കമാലുദ്ദീനേയെന്ന്. യുവമോര്‍ച്ചക്കാര്‍ അതു ചെയ്തു. കമല്‍ എന്നു കേട്ടാല്‍ തിളക്കാത്ത ചോര കമാലുദ്ദീന്‍ എന്നു കേട്ടാല്‍ തിളച്ചുമറിയണമെന്ന് ഓരോ കവാത്തിലും ഇവരെ പഠിപ്പിച്ചിട്ടുണ്ടല്ലോ. അത്തരമൊരു വിവാദത്തില്‍ ചെന്ന് ചാടാനുള്ള മെയ്‌വഴക്കം കമലൊട്ടു പഠിച്ചിട്ടുമില്ല. പഠിച്ചത് സിനിമയാണ്. അത് ഏതാണ്ട് രക്തത്തില്‍ അലിഞ്ഞതുമാണ്. അമ്മാവനായിരുന്ന യൂസുഫ് പടിയത്താണ് സിനിമയില്‍ ഉറപ്പിച്ചു നിര്‍ത്തിയത്. കുടുംബക്കാരനായിരുന്നു അഭിനേതാവായ ബഹദൂര്‍. തൃശൂരിലെ കലാഭാരതി ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേര്‍ന്ന് സിനിമ പഠിച്ചു. ഭരതന്റയും പി.എന്‍. മേനോന്റെയും കെ.എസ്. സേതുമാധവന്റേയും പിന്തുടര്‍ച്ചക്കാരനായെത്തിയ കമലിന്റെ ആദ്യ സിനിമ 1986ല്‍ മിഴിനീര്‍ പൂക്കളാണ്. തുടര്‍ന്ന് ഉടനെ പുറത്തിറങ്ങാനിരിക്കുന്ന ആമി വരെ 43 ചിത്രങ്ങള്‍. ഇതില്‍ ഒന്ന് തമിഴും (പിരിയാത വരും വീണ്ടും), ഒന്ന് ഹിന്ദിയും (സമീര്‍) ആയിരുന്നു. അജയ്‌ദേവ്ഗണാണ് ഹിന്ദി സിനിമയിലെ നായകന്‍.

മലയാളത്തിന് ജനപ്രിയ സിനിമകള്‍ ഏറെ സംഭാവന ചെയ്ത കമല്‍, വിജയിച്ച ചലച്ചിത്ര സംവിധായകരിലൊരാളാണ്. കമലിന്റെ മിക്ക ചിത്രങ്ങള്‍ക്കും അദ്ദേഹം തന്നെയാണ് കഥയും തിരക്കഥയും എഴുതിയത്. അഗ് മാര്‍ക്ക് ദേശഭക്തരെ വെച്ചാണ് കമല്‍ ഏറെയും സിനിമകളെടുത്തത്. 12 ചിത്രങ്ങളില്‍ ജയറാമാണ് നായകന്‍. കേണല്‍ മോഹന്‍ലാല്‍ നായകനായ ആറു ചിത്രങ്ങളും കമല്‍ എടുത്തപ്പോള്‍ മമ്മൂട്ടിയോടൊപ്പം ഉണ്ടായത് നാലു ചിത്രങ്ങള്‍. ദിലീപും കമലിന്റെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി. തൂവല്‍ സ്പര്‍ശം, അഴകിയ രാവണന്‍, മഴയെത്തും മുമ്പെ, കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍, ഈ പുഴയും കടന്ന്, മേഘമല്‍ഹാര്‍, പെരുമഴക്കാലം, ഗദ്ദാമ, കറുത്ത പക്ഷികള്‍…..

2013ല്‍ സെല്ലുലോയിഡിന് ദേശീയ സംസ്ഥാന പുരസ്‌കാരങ്ങള്‍ ലഭിച്ചു. മികച്ച ഫീച്ചര്‍ ഫിലിമായി ദേശീയ പുരസ്‌കാരം. 208ല്‍ കറുത്ത പക്ഷികള്‍ക്ക് മികച്ച കുടുംബക്ഷേമ ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ച ശേഷം അഞ്ചു വര്‍ഷം കഴിഞ്ഞാണ് അംഗീകാരം കമലിനെ തേടിയെത്തിയത്. സാമൂഹ്യ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്ത സിനിമയന്ന നിലയില്‍ ദേശീയ പുരസ്‌കാരം പെരുമഴക്കാലത്തിന് ലഭിച്ചത് 2005ല്‍. മഴയെത്തുംമുമ്പെ, മേഘമല്‍ഹാര്‍, ഉള്ളടക്കം എന്നിവക്കെല്ലാം പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മലയാളത്തിലെ ആദ്യ ചിത്രമെടുത്ത ജെ.സി.ഡാനിയലിന്റെ കഥയായിരുന്നു സെല്ലുലോയിഡിലെ വിഷയം. അതും വിവാദമാകാതിരുന്നില്ല. ആ സിനിമയിലെ നായിക റോസിയെച്ചൊല്ലിയായിരുന്നു തര്‍ക്കം. തെരഞ്ഞെടുപ്പു വരുമ്പോഴെല്ലാം ഇടതു സ്വതന്ത്രന്മാരുടെ പേരുകളിലൊന്നായി കമല്‍ അവതരിക്കാറുണ്ട്. ആ ബന്ധം തന്നെയാണിപ്പോള്‍ ചലച്ചിത്ര അക്കാദമി അധ്യക്ഷ പദവിക്ക് കാരണവും. .

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending