Connect with us

Video Stories

ആരാധനാ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം

Published

on

ബ്രാഹ്മാണാധിപത്യത്തിനെതിരെ പിന്നാക്കക്കാരന്റെ വിശ്വാസ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ കേരളത്തിന്റെ നവോത്ഥാന നായകന്റെ പിന്‍മുറക്കാരില്‍ ഒരുവിഭാഗത്തിനെതിരെ ആരാധന സ്വാതന്ത്ര്യത്തിനായി മറ്റൊരു ജനവിഭാഗത്തിന് പ്രക്ഷോഭം നടത്തേണ്ടി വന്നതിന് മതേതര കേരളം സാക്ഷിയായി.

അവര്‍ണനെന്നതിന്റെ പേരില്‍ ക്ഷേത്ര പ്രവേശനം നിഷേധിക്കപ്പെട്ട സമുദായത്തിനായി സ്വന്തം നിലയില്‍ ക്ഷേത്രം പണിത ശ്രീനാരായണ ഗുരുവിന്റെ ആശയ പ്രചാരകരെന്ന് സ്വയം ഭാവിക്കുന്ന ചിലരാണ് മുസ്‌ലിം വിദ്യാര്‍ത്ഥികളുടെ വിശ്വാസ സ്വാതന്ത്ര്യത്തെ കാവല്‍ക്കാരനെവച്ച് തടഞ്ഞത്. ജാതി ചോദിക്കരുത് പറയരുത് ചിന്തിക്കരുത് എന്ന് പഠിപ്പിച്ച ഗുരുവിന്റെ ദര്‍ശനങ്ങളെ കാവിയില്‍ പൊതിഞ്ഞ് അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണയാവുകയാണ് ഇത്തരം നീക്കങ്ങള്‍. മതത്തിന്റെയും സമുദായത്തിന്റെയും പേരില്‍ വാങ്ങിയെടുക്കുന്ന കോളജിലാണ് ഇത്തരം ഹീനമായ പ്രവൃത്തികള്‍ അരങ്ങേറിയത് എന്നതാണ് ഏറ്റവും ലജ്ജാകരം. ശ്രീനാരായണ ഗുരു ഉയര്‍ത്തിയ മാനവ സൗഹാര്‍ദ്ദ നിലനില്‍പ്പിനായി മുസ്‌ലിം സ്റ്റുഡന്‍സ് ഫെഡറേഷന്‍ നടത്തിയ പോരാട്ടങ്ങള്‍ ഒടുവില്‍ കഴിഞ്ഞ ദിവസം വിജയതീരം അണയുകയായിരുന്നു.

എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പേരില്‍ കായംകുളം കട്ടച്ചറിയില്‍ പ്രവര്‍ത്തിക്കുന്ന വെള്ളാപ്പള്ളി നടേശന്‍ കോളജ് ഓഫ് എഞ്ചിനിയറിങിലാണ് മതേതര കേരളത്തിന് തന്നെ അപമാനമായി മാറിയ സംഭവങ്ങള്‍ അരങ്ങേറിയത്. എട്ട് വര്‍ഷത്തോളമായി മാനേജ്‌മെന്റ് ഇവിടെത്തെ കുട്ടികളെ ജുമുഅ നമസ്‌കാരം നിര്‍വഹിക്കാനായി വെള്ളിയാഴ്ചകളില്‍ കോളജിന് പുറത്തേക്ക് അയച്ചിട്ട്. പ്രതിഷേധിക്കുന്നവരെ മാര്‍ക്കിന്റെ പേരില്‍ ഭീഷണിപ്പെടുത്തുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ പരാതിയുമായി രംഗത്ത് വരാനും തയ്യാറാകുന്നില്ല.

ഏകദേശം ഒരു മാസം മുമ്പാണ് കട്ടച്ചിറ കോളജ് വീണ്ടും ചര്‍ച്ചയില്‍ വന്നത്. ഒരു സംഘം വിദ്യാര്‍ത്ഥികളെ മാനേജ്‌മെന്റിന്റെ ഒത്താശയോടെ ഇരുട്ട് മുറിയിലിട്ട് മര്‍ദ്ദിച്ചു എന്ന് ആരോപിച്ച് കോളജില്‍ സമരം ആരംഭിക്കുകയായിരുന്നു. ഈ സമരം ശക്തമായ ഘട്ടത്തിലാണ് ജുമുഅ നമസ്‌കാര വിവാദം ഉയര്‍ന്നുവന്നത്. സമരത്തിന്റെ ആദ്യഘട്ടത്തില്‍ മുന്നില്‍ എത്തിയ എസ്.എഫ്.ഐ മാനേജ്‌മെന്റിനെതിരെ സമരം പ്രഖ്യാപിച്ചു. ഇതിനെ തുടര്‍ന്ന് യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താജെറോം കോളജില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തു. എന്നാല്‍ ഉന്നത സി.പി.എം നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് എസ്.എഫ്.ഐക്കാര്‍ മുന്നറിയിപ്പില്ലാതെ സമര മുഖത്ത് നിന്ന് അപ്രത്യക്ഷമായി. ഇതിന് കാരണമായി സാമ്പത്തിക, ജോലി വാഗ്ദാനങ്ങള്‍ ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ പല കോണുകളില്‍നിന്നും ഉയര്‍ന്നുവരികയും ചെയ്തു. മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികളുടെ അവകാശങ്ങളെ ഹനിക്കില്ലെന്ന് ഉറപ്പ് നല്‍കിയെന്ന് കാട്ടി പ്രസ്താവന നടത്തിയ എസ്.എഫ്.ഐക്കാര്‍ സമരം അവസാനിപ്പിച്ചെങ്കിലും നിലപാടില്‍ മാറ്റം വരുത്താതെ മാനേജ്‌മെന്റ് മുന്നോട്ട് പോയി.

സവര്‍ണ ബാധയേറ്റ കോളജ് മാനേജ്‌മെന്റ് അധികൃതരുടെ മനസ്സ് ഇളക്കാന്‍ കോളജ് കവാടത്തില്‍ ജുമുഅ നമസ്‌കാരം നടത്തേണ്ട അവസ്ഥയിലെത്തി പിന്നിട് വിദ്യാര്‍ത്ഥികള്‍. സാംസ്‌കാരികവും വിശ്വാസപരവുമായി ഉന്നതിയില്‍ നില്‍ക്കുന്ന കേരളത്തില്‍ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ വിശ്വാസ സ്വാതന്ത്ര്യത്തിനായി പ്രാര്‍ത്ഥന നടത്തി പ്രതിഷേധിക്കേണ്ടിവന്നത് സാക്ഷര കേരളത്തില്‍ കേട്ട് കേള്‍വി പോലും ഇല്ലാത്ത സംഭവമായിരുന്നു. കെ.എസ്.യുവിന്റെ നേതൃത്വത്തില്‍ നടത്തിയ നമസ്‌കാരത്തില്‍ കോളജില്‍ നിന്നുള്ള മുഴുവന്‍ മുസ്‌ലിം കുട്ടികളും പങ്കെടുത്തു. എന്നിട്ടും കോളജ് മാനേജ്‌മെന്റ് കണ്ണ് തുറക്കാന്‍ തയ്യാറായില്ല.

മാനേജ്‌മെന്റുമായി നിരവധി തവണ ചര്‍ച്ച നടത്തിയ ശേഷമാണ് എം.എസ്.എഫ് സമരവുമായി രംഗത്ത് എത്തിയത്. എം.എസ്.എഫ് ജില്ലാ കമ്മിറ്റി കോളജിലേക്ക് മാര്‍ച്ച് നടത്തുകയും തുടര്‍ന്ന് മാനേജ്‌മെന്റ് നടത്തിയ ചര്‍ച്ചയില്‍ നമസ്‌കാരത്തിന് ഉപാധികളില്ലാതെ വിടാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.

ഇത് അന്വേഷിക്കാന്‍ തൊട്ടടുത്ത വെള്ളിയാഴ്ച കോളജ് കവാടത്തില്‍ എത്തിയ എം.എസ്.എഫ് പ്രവര്‍ത്തകരെ പൊലീസിനെ ഉപയോഗിച്ച് ക്രൂരമായി തല്ലിച്ചതച്ചാണ് കോളജ് അധികൃതര്‍ ‘വാക്ക് പാലിച്ചത്’. വിദ്യാര്‍ത്ഥികള്‍ കോളജില്‍ നിന്നും പുറത്തേക്ക് വരുന്നതും കാത്ത് 11.30 മുതല്‍ കോളജ് കവാടത്തില്‍ എം.എസ്.എഫ് പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു. ഉച്ചക്ക് 1.30 ആയപ്പോള്‍ കുറച്ച് കുട്ടികള്‍ കാവല്‍ക്കാരുടെ കണ്ണ് വെട്ടിച്ച് പുറത്തേക്ക് വരികയും മാനേജ്‌മെന്റ് നല്‍കിയ വാക്കുകള്‍ ലംഘിച്ചിരിക്കുന്നുവെന്നും ആരേയും ജുമുഅക്ക് വിടില്ലെന്നും അറിയിക്കുകയായിരുന്നു. ഇവര്‍ക്കൊപ്പം ജുമുഅക്ക് ശേഷം മടങ്ങിയെത്തിയ എം.എസ്.എഫ് പ്രവര്‍ത്തകരെയാണ് യാതൊരു പ്രകോപനവും കൂടാതെ വള്ളികുന്നം എ.എസ്.ഐയും സംഘവും കോളജ് കവാടത്തില്‍ വച്ച് ക്രൂരമായി മര്‍ദ്ദിച്ചത്. എം.എസ്.എഫ് പ്രവര്‍ത്തകര്‍ ഇപ്പോഴും ചികിത്സയിലാണ്. സമര രംഗത്ത് നിന്നും പിന്മാറാതെ എം.എസ്.എഫ് പ്രതിഷേധങ്ങളും നിയമ നടപടികളുമായി മുന്നോട്ട് പോകുന്ന ഘട്ടത്തിലാണ് നിലാപാട് മയപ്പെടുത്താനും വിദ്യാര്‍ത്ഥികളെ നമസ്‌കാരത്തിന് അയക്കാനും മാനേജ്‌മെന്റ് തയാറായത്.

പലപ്പോഴും ജുമുഅക്ക് വിടാന്‍ തടസ്സമില്ലെന്ന് പ്രസ്താവനയിറക്കുകയും എന്നാല്‍ അതിന് വിരുദ്ധമായി നടപടി സ്വീകരിക്കുകയും ചെയ്യുന്ന പ്രവണതായാണ് കോളജ് അധികൃതര്‍ സ്വീകരിച്ച് പോന്നിരുന്നത്. ഓരോ തവണയും ഓരോ ഉപാധികളാണ് ഇതിനായി മുന്നോട്ട് വെക്കുന്നത്. എട്ട് വര്‍ഷമായി അനുവദിക്കാത്ത കാര്യം ഇനി എന്തിന് അനുവദിക്കണമെന്ന നിലപാട് മാനേജിമെന്റിലെ ചില കേന്ദ്രങ്ങള്‍ തന്നെ പ്രചരിപ്പിച്ചു. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുഖ്യരക്ഷാധികാരിയായ കോളജില്‍, മകനും ബി.ഡി.ജെ.എസ് പ്രസിഡന്റുമായ തുഷാര്‍ വെള്ളാപ്പള്ളിയാണ് ചെയര്‍മാന്‍. ബി.ഡി.ജെ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവാണ് കോളജിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. ഇക്കാരണത്താല്‍ സര്‍ക്കാരോ, ഉന്നത അധികൃതരോ വിഷയത്തില്‍ ഇടപെടാതെ ഒളിച്ചുകളിക്കുകയായിരുന്നു.

1888ല്‍ അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്താന്‍ കാരണമായ സാഹചര്യം 2016ലും നിലനില്‍ക്കുകയാണ്. ആരാധന സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരുടെ പിന്‍മുറക്കാരെന്ന് അഭിമാനിക്കുന്ന സംഘടനയുടെ ഉത്തരവാദപ്പെട്ടവര്‍ തന്നെയാണ് ഈ അവകാശ നിഷേധത്തിന് കൂട്ടുനിന്നത്. ഇവരെ തിരുത്തി ശ്രീനാരായണ ഗുരു പകര്‍ന്ന് നല്‍കിയ ആരാധന അവകാശം സ്ഥാപിച്ചെടുക്കാനായി എന്നതാണ് കട്ടച്ചറിയിലെ അവകാശസമര പോരാട്ടത്തിന്റെ വിജയം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending