Video Stories
ആഴ്‌സനലിന് വിജയത്തുടക്കം

ലണ്ടന്‍: യുവേഫ യൂറോപ്പ ലീഗില്‍ ആഴ്‌സണലിന് വിജയത്തുടക്കം. ജര്‍മ്മന്‍ ക്ലബ്ബ് കൊളോണിനെയാണ് ആഴ്‌സണല്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പിച്ചത്. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം രണ്ടാം പകുതിയില്‍ മൂന്നു ഗോളുകള്‍ തിരിച്ചടിച്ചാണ് ഗണ്ണേഴ്‌സ് വിജയം പിടിച്ചു വാങ്ങിയത്. മത്സരത്തിന്റെ ഗതിക്കു വിപരീതമായി ഒമ്പതാം മിനിറ്റില്‍ ഗണ്ണേഴ്‌സിനെ ഞെട്ടിച്ചു കൊണ്ട് കോളോണാണ് ആദ്യ ഗോള്‍ നേടിയത്.
ആഴസണല്‍ ഗോള്‍കീപ്പര്‍ ഓസ്പിന ക്ലിയര്‍ ചെയ്ത പന്ത് കാലില്‍ കിട്ടിയ ജോണ്‍ കോര്‍ബോദക്ക് പിഴച്ചില്ല. മൈതാനത്തിന്റെ മധ്യഭാഗത്തു നിന്നുള്ള ഷോട്ട് ആഴ്‌സണല്‍ വലയില്‍ പതിച്ചു. ആദ്യ പകുതിയില്‍ നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ മാത്രം ആഴ്‌സണലിന് വഴങ്ങിയില്ല. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഗണ്ണേഴ്‌സ് ഗോള്‍ തിരിച്ചടിച്ചു. 49-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ കൊലാസ്‌നിച്ചിലൂടെയായിരുന്നു ഗണ്ണേഴ്‌സിന്റെ സമനില ഗോള്‍ പിറന്നത്. കൊലാസ്‌നിച്ചിന്റെ ഇടംകാലന്‍ ഷോട്ട് കൊളോണ്‍ ഗോള്‍കീപ്പര്‍ക്ക് അവസരം നല്‍കാതെ വലയില്‍ കയറി.
67-ാം മിനിറ്റില്‍ അലക്‌സി സാഞ്ചസിലൂടെ ആഴ്‌സണല്‍ മുന്നില്‍ കയറി. കളി അവസാനിക്കാന്‍ ഒമ്പത് മിനിറ്റ് ശേഷിക്കെ ആഴ്‌സന്‍ വെംഗര്‍ക്ക് ആശ്വാസമേകിക്കൊണ്ട് ഹെക്ടര്‍ ബെല്ലറിന്‍ ആഴ്‌സണലിന്റെ വിജയമുറപ്പിച്ച ഗോള്‍ നേടി. തിയോ വാല്‍കോട്ട് തൊടുത്ത ഷോട്ട് കൊളോണ്‍ ഗോള്‍കീപ്പര്‍ തടഞ്ഞിട്ടെങ്കിലും റീബൗണ്ട് ചെയ്ത പന്ത് പിഴവില്ലാതെ ബെല്ലറിന്‍ വലയിലാക്കി. ബെലാറസ് ക്ലബ്ബ് ബെയ്റ്റുമായാണ് ആഴ്‌സണലിന്റെ അടുത്ത മത്സരം. മറ്റൊരു മത്സരത്തില്‍ ബെയ്റ്റ് ബല്‍ഗ്രേഡ് ക്രിന സ്വസ്ദയുമായി 1-1ന് സമനിലയില്‍ പിരിഞ്ഞു.
എവര്‍ട്ടന്
തോല്‍വി
ലണ്ടന്‍: യൂറോപ്പ ലീഗില്‍ ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണല്‍ വിജയം കണ്ടെങ്കിലും വെയ്ന്‍ റൂണിയുടെ എവര്‍ട്ടന്‍ ദയനീയമായി തോറ്റു. റൊണാള്‍ഡ് കോമാന്റെ സംഘം ഇറ്റാലിന്‍ ടീം അറ്റ്‌ലാന്റയോട് ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കാണ് കീഴടങ്ങിയത്. 26 വര്‍ഷത്തിനു ശേഷം യൂറോപ്പ ലീഗിലേക്കു മടങ്ങി എത്തിയ അറ്റ്‌ലാന്റ ആദ്യ പകുതിയില്‍ തന്നെ എവര്‍ട്ടന്‍ വലയില്‍ മൂന്നു ഗോളുകള്‍ എത്തിച്ചു.
ആന്‍ഡ്രിയ മസീല്ലോ, അലക്‌സാണ്ട്രോ ഗോമസ്, ബ്രയാന്‍ ക്രിസ്റ്റാന്റെ എന്നിവരാണ് അറ്റ്‌ലാന്റക്കായി ഗോളുകള്‍ നേടിയത്.
സൈപ്രസ് ടീം അപോളന്‍ ലിമസോലുമായാണ് എവര്‍ട്ടന്റെ അടുത്ത മത്സരം. ലിമസോല്‍ ഫ്രഞ്ച് ടീം ലിയോണുമായി 1-1ന് സമനിലയില്‍ പിരിഞ്ഞു. അതേ സമയം ഇറ്റാലിയന്‍ ടീം എ.സി മിലാന്‍ 5-1ന് ഓസ്ട്രിയ വിയന്നയെ തോല്‍പിച്ചു. മിലാനു വേണ്ടി ആന്ദ്രേ സില്‍വ ഹാട്രിക് നേടി. ആദ്യ 20 മിനിറ്റില്‍ തന്നെ മൂന്നു ഗോളുകളാണ് മിലാന്‍ അടിച്ചു കൂട്ടിയത്. ചാമ്പ്യന്‍സ് ലീഗ് പ്ലേ ഓഫില്‍ ലിവര്‍പൂളിനോട് തോറ്റ ജര്‍മ്മന്‍ ടീം ഹോഫന്‍ഹീമിനെ സ്വന്തം തട്ടകത്തില്‍ പോര്‍ച്ചൂഗീസ് ക്ലബ്ബ് ബ്രാഗ 2-1ന് അട്ടിമറിച്ചു. മറ്റു മത്സരങ്ങളില്‍ വില്ലറയല്‍ അസ്താനയെ 3-1നും റയല്‍ സോസിദാദ് 4-0ന് റോസന്‍ബര്‍ഗിനേയും തോല്‍പിച്ചു. മരിയോ ബലോട്ടലി ഗോള്‍ നേടിയ മത്സരത്തില്‍ നൈസ് 5-1ന് ബല്‍ജിയം ടീം വാറെഗമിനെ തുരത്തി.
ലാസിയോ 3-2ന് വിറ്റസെയേയും മാര്‍സലെ കോന്‍യാസ്പറിനെ 1-0നും തോല്‍പിച്ചപ്പോള്‍ അത്‌ലറ്റിക്കോ ബില്‍ബാവോ ഹെര്‍ത്താ ബര്‍ലിന്‍ മത്സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചു.
kerala
സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
News
മമദാനിയുടെ യുഎസ് പൗരത്വം എടുത്തുകളയാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം
ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.

ന്യൂയോര്‍ക്ക് സിറ്റിയിലെ ഡെമോക്രാറ്റിക് മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്റാന്‍ മമദാനിയുടെ യുഎസ് പൗരത്വം നീക്കം ചെയ്യാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം.
ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.
നഗരത്തിലെ രേഖകളില്ലാത്ത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാന്‍ ഐസിഇ (ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ്) അനുവദിക്കാന്‍ മമദാനി വിസമ്മതിക്കുന്നത് നിയമപരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. ”ശരി, അപ്പോള്‍ നമുക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ടിവരും,” മമദാനിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ട്രംപ് പറഞ്ഞു. ‘നമുക്ക് ഈ രാജ്യത്ത് ഒരു കമ്മ്യൂണിസ്റ്റുകാരനെ ആവശ്യമില്ല, പക്ഷേ ഞങ്ങള്‍ക്ക് ഒരാളുണ്ടെങ്കില്‍, രാഷ്ട്രത്തിനുവേണ്ടി ഞാന്‍ അവനെ വളരെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കും.’
മമദാനിയുടെ പൗരത്വത്തെക്കുറിച്ച് അന്വേഷണം നടത്താനുള്ള സാധ്യതയും ട്രംപ് ഭരണകൂടം സൂചിപ്പിച്ചിട്ടുണ്ട്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ്, റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം ആന്‍ഡി ഓഗ്ലെസിനോട് പ്രതികരിച്ചു, മമദാനിയുടെ പൗരത്വം റദ്ദാക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു, അദ്ദേഹത്തിന്റെ സ്വാഭാവികവല്‍ക്കരണ പ്രക്രിയയില്‍ ‘ഭീകര’ സഹതാപം മറച്ചുവെച്ചെന്ന് ആരോപിച്ചു.
Video Stories
കഠിനം, തീവ്രം, അസഹ്യം..ഞാൻ വളരെ പരിഭ്രാന്തിയിലാണ്”, ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; ‘മൈസ’ ഫസ്റ്റ് ലുക്ക് ട്രെൻഡിങ്
ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.
ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ
കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്‌മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം.
ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ വളരെ പരിഭ്രാന്തനും അതിയായ ആവേശഭരിതയുമാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്‌മിക കുറിച്ചത്.
-
india2 days ago
ഇന്ത്യയില്‍ റോയിട്ടേഴ്സ് എക്സ് അക്കൗണ്ട് ബ്ലോക്ക് ചെയ്തു
-
kerala3 days ago
കോട്ടയം മെഡിക്കല്‍ കോളജ് അപകടം: ആരോഗ്യമന്ത്രിക്കെതിരെ സംസ്ഥാന വ്യാപകമായി ഇന്നും പ്രതിഷേധം
-
kerala2 days ago
നിപ; സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്
-
kerala3 days ago
പൊട്ടിപ്പൊളിഞ്ഞ റൂമുകള്‍; അടര്‍ന്ന് വീണ് കോണ്‍ക്രീറ്റ് പാളികള്‍; കോട്ടയം മെഡിക്കല്‍ കോളജിലെ മെന്‍സ് ഹോസ്റ്റലും അപകടാവസ്ഥയില്‍
-
kerala3 days ago
ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു; പകരം ചുമതല ആര്‍ക്കുമില്ല
-
kerala2 days ago
മുഹറം അവധി തിങ്കളാഴ്ചത്തേക്ക് മാറ്റില്ല; ആവശ്യം തള്ളി സര്‍ക്കാര്‍
-
kerala3 days ago
സൂംബ വിവാദം: ടി.കെ അഷ്റഫിന്റെ സസ്പെന്ഷന് പിന്‍വലിക്കണം; മുസ്ലിം സംഘടനാ നേതാക്കള്‍
-
crime3 days ago
ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്: കൊല്ലം സ്വദേശിനി പിടിയിൽ