Connect with us

Video Stories

സര്‍ക്കാരുകളുടെ തീവെട്ടിക്കൊള്ള

Published

on

കുഴിച്ചെടുക്കപ്പെടുന്ന ചെലവുകളുള്‍പ്പെടെയുള്ള ആഗോളവിപണിയിലെ അസംസ്‌കൃത പെട്രോളിയത്തിന്റെ വില ബാരലൊന്നിന് നൂറ്റിപ്പത്ത് ഡോളറില്‍ താഴെ. അതിനെ സംസ്‌കരിച്ച ശേഷം ലിറ്ററിലേക്കാക്കുമ്പോള്‍ വില 20 ഇന്ത്യന്‍ രൂപ. ഇന്ത്യന്‍ എണ്ണക്കമ്പനികളുടെ വിതരണച്ചെലവും ലാഭവും കൂട്ടിയാല്‍ വില ലിറ്ററിന് ഏറിയാല്‍ പത്തു രൂപ വര്‍ധിക്കും. അതായത് ലിറ്ററൊന്നിന് ഉപഭോക്താവിന് നല്‍കാന്‍ കഴിയുന്നത് മൂന്നു ചായയുടെ വിലക്ക്. എന്നാല്‍ ഇന്നലെ പെട്രോളിന്റെ മുംബൈയിലെ വില ലിറ്ററിന് 80 രൂപയില്‍ നിന്ന് അമ്പതു പൈസയുടെ കുറവ്. തിരുവനന്തപുരത്ത് 74.24 രൂപ. ഡീസല്‍ വിലയാകട്ടെ 62.40 രൂപയും. മുംബൈയിലെ വില നോക്കിയാല്‍ ഇന്ത്യാസര്‍ക്കാര്‍ നികുതിയും മറ്റും വഴി ഒരു ലിറ്റര്‍ പെട്രോളിന് 50 രൂപയോളം രാജ്യത്തെ പൗരനില്‍ നിന്ന് അനര്‍ഹമായി ഈടാക്കുന്നുവെന്നര്‍ത്ഥം. കേന്ദ്ര സര്‍ക്കാരിന്റെ എക്‌സൈസ് തീരുവയും സംസ്ഥാനങ്ങളുടെ വാണിജ്യ നികുതിയുമൊക്കെ കൂട്ടിയാണ് ഇത്ര ഭീമമായ തുക ഉപഭോക്താവിനുമേല്‍ അടിച്ചേല്‍പിക്കപ്പെടുന്നത്. ജനകീയ ജനാധിപത്യ സര്‍ക്കാരുകളുടെ ക്ഷേമ രാഷ്ട്രസങ്കല്‍പവും ഇതും തമ്മിലുള്ള അന്തരമെത്രയാണ്? ഏകദേശം രണ്ടേമുക്കാല്‍ ലക്ഷം കോടി രൂപയാണ് പെട്രോളിയം ഉത്പന്നങ്ങളിലൂടെ പ്രതിദിനം കേന്ദ്ര സര്‍ക്കാര്‍ നികുതിവഴി സാധാരണക്കാരനില്‍ നിന്ന് ഈടാക്കുന്നത്. സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഇതില്‍ ചെറുതല്ലാത്ത പങ്കുണ്ട്. 1.86 ലക്ഷം കോടിയാണ് സംസ്ഥാനത്തിന്റെ ശരാശരി നികുതി വിഹിതം. രാജ്യം വലിയ തോതിലുള്ള വിലക്കയറ്റം നേരിട്ടുകൊണ്ടിരിക്കുകയും സാമ്പത്തിക വളര്‍ച്ചാനിരക്ക് അനുദിനം പിറകോട്ട് വലിക്കപ്പെടുകയും സാധാരണക്കാരും പാവപ്പെട്ടവരും തീതിന്ന് ജീവിക്കേണ്ടിവരികയും ചെയ്യുന്ന ദുരിത കാലത്തുതന്നെയാണ് കോടികളുടെ കൊള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളുടെമേല്‍ ചുമത്തിക്കൊണ്ടിരിക്കുന്നത് എന്നതാണ് ഇതിലെ ഒരു വൈരുധ്യമെങ്കില്‍, തീരെ കുറഞ്ഞ വിലക്ക് കിട്ടുന്ന പെട്രോളിയത്തില്‍ നിന്ന് വന്‍കിട കുത്തക മുതലാളിമാര്‍ വന്‍തോതില്‍ ലാഭമുണ്ടാക്കുകയും സര്‍ക്കാരുകള്‍ ഇതിന്മേല്‍ സാമ്പത്തിക വരുമാനം പ്രതീക്ഷിക്കുകയും ചെയ്യുന്നുവെന്നതാണ് അതിലും ഭീകരമായിട്ടുള്ളത്. 2014ല്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ 72 രൂപയായിരുന്നു പെട്രോള്‍ വിലയെന്നാല്‍ അന്ന് അസംസ്‌കൃത പെട്രോളിയത്തിന്റെ ബാരല്‍ വില 250 ഡോളറിലും മുകളിലായിരുന്നുവെന്നോര്‍ക്കണം. അതില്‍ നിന്ന് പകുതിയിലധികം താഴ്ന്ന സമയത്താണ് കേന്ദ്ര ബി.ജെ.പി സര്‍ക്കാര്‍ വലിയ കെണിയുമായി ജനങ്ങളുടെ മുന്നിലേക്ക് ഇറങ്ങിത്തിരിച്ചിരിക്കുന്നത്. സാധാരണക്കാരുടെ അവശ്യവസ്തുവായി മാറിയിരിക്കുകയാണ് ഇപ്പോള്‍ പെട്രോളും ഡീസലും. ചെറിയ വാഹനങ്ങളുള്ളവര്‍ പെട്രോളിനെ ആശ്രയിക്കുമ്പോള്‍ വലിയ വാഹനങ്ങള്‍ ഡീസലിനെയാണ് ആശ്രയിച്ച് സര്‍വീസ് നടത്തുന്നത്. ചരക്കുകടത്തിന് ഇത് വലിയ ചെലവ് വരുത്തുന്നു. സ്വാഭാവികമായും സാധാരണക്കാരന്റെ തലയിലേക്കുതന്നെ ഡീസലിന്റെ അധികഭാരം തിരിച്ചെത്തുന്നു. അമിത വിലക്കയറ്റം വഴിയാണിത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ജൂണ്‍ പതിനാറിന് എണ്ണക്കമ്പനികള്‍ക്ക് ദിനംപ്രതി വില നിര്‍ണയിക്കാന്‍ അവസരം നല്‍കിയതിലൂടെ അവരും കേന്ദ്ര സര്‍ക്കാരും പറഞ്ഞത് ഇതിലൂടെ അന്താരാഷ്ട്ര വിലക്കനുസൃതമായി വില നിശ്ചയിക്കപ്പെടും എന്നായിരുന്നു. സ്വര്‍ണത്തിനും മറ്റും ഇത്തരത്തിലാണ് നിലവില്‍ വില നിശ്ചയിക്കപ്പെടുന്നത്. സ്വാഭാവികമായും വിലയുടെ അന്താരാഷ്ട്ര തലത്തിലെ ഏറ്റക്കുറച്ചില്‍ നോക്കുമ്പോള്‍ ഇപ്പോള്‍ ഇന്ത്യയിലെ ഉപഭോക്താവിന് മുപ്പതിനും നാല്‍പതിനും ഇടയിലായി പെട്രോള്‍ വില കുറയേണ്ടതായിരുന്നു. എന്നാല്‍ ജൂണില്‍ 68 രൂപയുണ്ടായിരുന്ന പെട്രോളിന്റെ വില ഇന്ന് മൂന്നു മാസം കൊണ്ടുമാത്രം ഏഴു രൂപയിലധികം വര്‍ധിച്ചിരിക്കുന്നു. 2010ലാണ് കേന്ദ്രത്തിലെ യു.പി.എ സര്‍ക്കാര്‍ എണ്ണവില നിയന്ത്രണാധികാരം വിതരണക്കമ്പനികള്‍ക്ക് കൈമാറിയത്. അന്ന് മുതല്‍ തോന്നിയ പോലെയാണ് കമ്പനികള്‍ വിലയിട്ടുകൊണ്ടിരുന്നത്. കേന്ദ്ര സര്‍ക്കാരാകട്ടെ വിലക്കുറവിലെ അവസരം മുതലാക്കി സര്‍ക്കാരിന്റെ നികുതി വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള പരിശ്രമത്തിലും ഏര്‍പ്പെട്ടു. നിരവധി ഏഷ്യന്‍ രാജ്യങ്ങള്‍ തങ്ങളുടെ ധനപ്രതിസന്ധി മറികടക്കുന്നതിനുള്ള പരിഹാരമായാണ് എണ്ണവിലയിടിവിനെ കാണുന്നത്. എന്നാല്‍ ഇന്തോനേഷ്യ പോലുള്ള രാജ്യങ്ങള്‍ വിലയിടിവിന്റെ ആനുകൂല്യം പൂര്‍ണമായും ജനങ്ങളുടെ കീശയിലേക്ക് കൈമാറിയിരിക്കുന്നതും ഇന്ത്യക്ക് മാതൃകയാകേണ്ടതാണ്. ഇന്തോനേഷ്യയില്‍ ഇന്നും പെട്രോളിയം വില 39 രൂപയാണ് എന്നത് നമ്മുടെയൊക്കെ കണ്ണു തുറപ്പിക്കണം. യു.പി.എ കാലത്ത് ഗുജറാത്ത് മുഖ്യമന്ത്രിയും ഇന്നത്തെ പ്രധാനമന്ത്രിയുമായ നരേന്ദ്രമോദി ഇട്ട ഒരു ട്വിറ്റര്‍ സന്ദേശത്തില്‍ ജനങ്ങളെ കൊള്ളയടിക്കുന്ന യു.പി.എ സര്‍ക്കാരിന്റെ നയമായാണ് പെട്രോളിയം വിലയെ വിശേഷിപ്പിച്ചത്. അതേ മോദിയാകട്ടെ മൂന്നു വര്‍ഷത്തിനകം അതേ നയംതന്നെ തുടരുകയും അസംസ്‌കൃത എണ്ണയുടെ വില പകുതിയോളം കുറഞ്ഞിട്ടും മൂന്നു വര്‍ഷത്തെ അതേ വിലയില്‍ കൊണ്ടെത്തിക്കുകയും ചെയ്തു. 2014ല്‍ ഏഴു രൂപയുണ്ടായിരുന്ന എക്‌സൈസ് നികുതി ഇന്ന് മോദി സര്‍ക്കാര്‍ 21 രൂപയായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. സ്വാഭാവികമായും ഇതിന്റെ പ്രതിഫലനം പെട്രോളിയം വിലയില്‍ പ്രകടവുമായി. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വേണമെങ്കില്‍ തങ്ങളുടെ വാണിജ്യ നികുതിയില്‍ കുറവു വരുത്താവുന്നതാണെന്നതിന് മികച്ച മാതൃകയായിരുന്നു മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ പെട്രോളിയം ഉത്പന്നങ്ങളുടെ മേലുള്ള അധിക നികുതി വേണ്ടെന്നുവെച്ചത്. രണ്ടു തവണ ഇങ്ങനെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മാതൃക കാട്ടി ജനങ്ങളുടെ രക്ഷക്കെത്തിയിട്ടും നിലവിലെ ഇടതുമുന്നണി സര്‍ക്കാര്‍ അക്കാര്യത്തില്‍ കേന്ദ്രത്തിനെ പഴിചാരി തടിതപ്പുകയാണ്. രണ്ടു രൂപയെങ്കിലും പെട്രോളിന് ലിറ്ററിന് കുറയ്ക്കാനാകുമായിരുന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ പുറംതിരിഞ്ഞുനില്‍ക്കുന്നത് അവരുടെ പാവപ്പെട്ടവരോടും മധ്യവര്‍ഗത്തോടുമുള്ള നയസമീപനമാണ് വെളിച്ചത്താക്കുന്നത്. കേന്ദ്രപെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞതുപോലെ ഇക്കാര്യത്തില്‍ കേന്ദ്രം ഇടപെടില്ലെന്ന പ്രസ്താവന തന്നെയാണ് കേരള ധനമന്ത്രി തോമസ് ഐസക്കും നടത്തിയിരിക്കുന്നത്. പാവപ്പെട്ടവരുടെ കാര്യത്തില്‍ ഇരുസര്‍ക്കാരുകള്‍ക്കും പാര്‍ട്ടികള്‍ക്കും ഒരേ നിറമെന്നാണ് ഇതുകൊണ്ട് വ്യക്തമായിരിക്കുന്നത്. ജനങ്ങളോടുള്ള തുറന്ന വെല്ലുവിളിയായാണ് ഈ ജനാധിപത്യ സര്‍ക്കാരുകളുടെ നീക്കത്തെ കാണേണ്ടത്. അധികാരം ദുഷിപ്പിക്കുമെന്നതിന്റെ ഒന്നാംതരം തെളിവു കൂടിയാണിത്. ഒരുലക്ഷം കോടി രൂപയുടെ ബുള്ളറ്റ് ട്രെയിന്‍ ഓടിക്കാന്‍ ജപ്പാന്‍ സര്‍ക്കാരുമായി കരാറുണ്ടാക്കിയ മോദി സര്‍ക്കാരിന് പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും വിഷയത്തില്‍ ഒരുവിധ ശ്രദ്ധയുമില്ലെന്നതിന്റെ ഒന്നാംതരം ഉദാഹരണമാണ് പെട്രോളിയം ഉത്പന്നങ്ങളുടെ കാര്യത്തില്‍ ഇപ്പോള്‍ നാട്ടില്‍ നടന്നുകൊണ്ടിരിക്കുന്ന തീവെട്ടിക്കൊള്ള.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending