Connect with us

Video Stories

ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച

Published

on

  • പ്രതിഛായ

ആയിരം നാവുള്ള മൗനം യൂസുഫലി കേച്ചേരിയുടെ കവിതയാണ്. മഠത്തില്‍ തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ എന്ന മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട എം.ടി ഏറെയും മൗനത്തിന്റെ വാല്മീകത്തില്‍. കടലാസിലും അഭ്രപാളികളിലുമാണ് അദ്ദേഹം വാചാലനായത്. വാഗ്മിതയുടെ പരകോടിയായതുകൊണ്ടുകൂടിയാവാം അദ്ദേഹം വാ തുറന്നപ്പോഴൊക്കെ കൊള്ളേണ്ടിടത്ത് കൊണ്ടിട്ടുണ്ട്, അറിയേണ്ടവര്‍ അറിഞ്ഞിട്ടുണ്ട്. മുത്തങ്ങയില്‍ ആദിവാസികള്‍ക്ക് നേരെ വെടിവെപ്പുണ്ടായപ്പോള്‍ അദ്ദേഹം പ്രതികരിച്ചു, ഇഷ്ടപ്പെടാത്തവരുണ്ടാകാം. നരേന്ദ്ര ദബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ പിന്നെ കല്‍ബുര്‍ഗി. സ്വതന്ത്ര ചിന്തയുടെ വായ് മൂടിക്കെട്ടാന്‍ ഭരണകൂടാനുവാദത്തോടെ നടക്കുന്ന കൊലകളുടെ ഒരു ഘട്ടത്തിലും എം.ടി പ്രതികരിച്ചു. ഈര്‍ഷ്യ വന്നവരുണ്ടാകാം. പക്ഷെ അവഗണിക്കാനാവില്ല. മഞ്ഞ് പോലെ വിശുദ്ധമായ, കാലം ആവശ്യപ്പെടുന്ന ഈ സുകൃതത്തെ.

നൂറ്റിരുപത്തഞ്ച് കോടി മനുഷ്യരെയും ഏറെക്കുറെ നിസ്സഹായരാക്കി ഇടിത്തീപോലെ പ്രധാനമന്ത്രിയുടെ നോട്ട് പ്രഖ്യാപനം വന്നിട്ട് അമ്പത് ദിവസം പൂര്‍ത്തിയാക്കുമ്പോഴാണ്, അമ്പത് ദിവസം കാത്തുനില്‍ക്കൂ ഇതിനകം എല്ലാം ശരിയായില്ലെങ്കില്‍ ജനത്തിന് എന്നെ ശിക്ഷിക്കാമെന്ന് പ്രധാനമന്ത്രി തന്നെ പറഞ്ഞ അവധി തീരുന്ന ദിവസമാണ്, സന്ദര്‍ഭവും സമയവും ആവശ്യപ്പെടുന്ന ആറ്റിക്കുറുക്കിയ ഏതാനും വാക്കുകള്‍ എം.ടി.യില്‍ നിന്നുണ്ടായത്. അതും ബന്ധപ്പെട്ട ഒരു പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുമ്പോള്‍. ബി.ജെ.പി.ക്കാര്‍ ചോദിക്കുകയാ, നോട്ട് കാര്യം സംസാരിക്കത്തക്ക വിഷയാവഗാഹം എം.ടിക്കുണ്ടോയെന്ന്.

സ്വാഭാവികമായും കള്ളപ്പണം കൈവശമുണ്ടായേക്കാവുന്ന വന്‍കിട കച്ചവടക്കാരോ സിനിമാ താരങ്ങളോ ആരും നരേന്ദ്രമോദിയുടെ നോട്ട് അസാധുവാക്കലിനെ എതിര്‍ത്തിട്ടില്ലെന്ന് മാത്രമല്ല, മോഹന്‍ലാല്‍ മുതല്‍ ആമിര്‍ഖാന്‍ വരെ സിനിമാക്കാരെല്ലാം മത്സരിച്ച് മോദിയെ പുകഴ്ത്തുകയാണുണ്ടായത്. അവരോട് ഒരാളും ചോദിച്ചിട്ടില്ല, സാമ്പത്തിക ശാസ്ത്രത്തിലെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുണ്ടോയെന്ന്. പ്രധാനമന്ത്രിയും ധനമന്ത്രിയും ആവശ്യപ്പെട്ട അവധികളൊക്കെ തീര്‍ന്നിട്ടും സാധാരണ മനുഷ്യര്‍ക്കുമേലുള്ള ഈ ദുരിതപ്പേമഴ തോരാത്തതുകൊണ്ട്, ഏതൊരാളും ചോദ്യം ചെയ്‌തേക്കാവുന്ന ഘട്ടത്തിലാണ്, ഭീമന്റെയും അര്‍ജുനന്റേയും ഗാന്ധാരിയുടെയും മനസ്സ് കണ്ട എം.ടി സംസാരിച്ചത്. ഉള്ളുറപ്പിന്റെ എല്ലുറപ്പ് ആ വാക്കുകളിലുണ്ട്. എതിര്‍വാക്കുകളെ ഭയക്കുന്ന തുഗ്ലക്കിനെ അനുസ്മരിപ്പിച്ചത് ചുമ്മാതല്ല. മോദിയെ എം.ടി മുഖം കാണിച്ചിട്ടില്ലായിരിക്കാം. വരാണസിയെഴുതിയ അദ്ദേഹത്തിന് ‘വിശുദ്ധ’ ഗംഗയെ ആരും പരിചയപ്പെടുത്തണ്ട.

സാഹിത്യ പുരസ്‌കാരത്തില്‍ എം.ടി.ക്ക് മുമ്പില്‍ ഇനിയുള്ളത് നോബേല്‍ സമ്മാനം മാത്രമാണ്. കോളജ് വിദ്യാര്‍ഥിയായിരിക്കെ കഥാപുസ്തകം പ്രസിദ്ധം ചെയ്ത ഈ ഗദ്യസാഹിത്യ ചക്രവര്‍ത്തി രണ്ടു പതിറ്റാണ്ടു മുമ്പെ ജ്ഞാനപീഠത്തിലേറിയതാണ്. 2005ല്‍ പദ്മഭൂഷണ്‍ നല്‍കി രാജ്യവും ആദരിച്ചു. മലയാള സാഹിത്യത്തിന് സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം നേടിയ ആരും മലയാള സിനിമയുടെ സമഗ്ര സംഭാവനക്കുള്ള ജെ.സി ഡാനിയേല്‍ പുരസ്‌കാരത്തിന് അര്‍ഹത നേടിയിട്ടില്ല. കണ്ണാന്തളിപ്പൂക്കള്‍ പോലെ അന്യം നിന്ന നന്മത്തറവാട്ടിലെ ഈ നിളാവരദാനമല്ലാതെ. അതുകൊണ്ടുതന്നെ ആരെയും പ്രീണിപ്പിച്ച്, സുഖിപ്പിച്ച് ഒന്നും നേടാനില്ല എം.ടിക്ക്. ഒരിക്കല്‍ അദ്ദേഹം നയം വ്യക്തമാക്കിയിട്ടുണ്ട്, മാര്‍ക്‌സിസത്തിന്റെ മാനവികപക്ഷം ആകര്‍ഷിച്ചിട്ടുണ്ടെങ്കിലും സാഹിത്യത്തോടുള്ള മാര്‍ക്‌സിസ്റ്റ് നിലപാട് സ്വീകാര്യമായിട്ടില്ലെന്ന്.

ഏതെങ്കിലും കള്ളിയില്‍ ഒതുക്കാനാവില്ല എം.ടിയെ. മനുഷ്യ മനസ്സിന്റെ ആന്തരിക സംഘര്‍ഷങ്ങളാണ് എന്നും എം.ടിയുടെ ഇഷ്ട വിഷയം. നാലുകെട്ടില്‍ ഒതുങ്ങി നില്‍ക്കാതെ വരാണസിയിലേക്കും അതിനപ്പുറത്തേക്കും ഒഴുക്കിപ്പരത്തിയ ആ സാഹിത്യ ജീവിതത്തിന് പകരം വെക്കാന്‍ കേരളക്കരയില്‍ ആരുമില്ല. ഇമ്മ്ണി ബല്യ ഒന്ന് എന്ന സമസ്യ പൂരിപ്പിച്ച വൈക്കം മുഹമ്മദ് ബഷീറിന് ഇദ്ദേഹം നൂലന്‍ വാസുവായിരുന്നു. പ്രായഭേദമെന്യേ എല്ലാര്‍ക്കും എം.ടി രണ്ടക്ഷരത്തിലെ ഒരു പ്രപഞ്ചം.

ഒറ്റപ്പെട്ട ഒരു കുട്ടിയായിരുന്നു താനെന്ന് എം.ടി. കുട്ടിക്കാലത്തെ അനുസ്മരിച്ചിട്ടുണ്ട്. കൂടല്ലൂരില്‍ നിന്ന് കോഴിക്കോട്ടോളമുള്ള ദൂരം ബഷീറിയന്‍ യാത്രക്കൊപ്പം കാതത്തില്‍ എത്തില്ലായിരിക്കാമെങ്കിലും അത് മനുഷ്യമനസ്സുകളെ കുഴിച്ച് കുഴിച്ച് ആഴങ്ങളിലേക്കാണ് പോയത്. ചെറുപുഞ്ചിരിയില്‍, 20 മിനുട്ടിലധികം നീളാത്ത പ്രസംഗത്തില്‍ എം.ടിയുടെ പ്രതികരണങ്ങള്‍ തീരും. കാലത്തോട് ഇത്രമാത്രം സംവദിക്കുന്ന വലിയ എഴുത്തുകാര്‍ മലയാളത്തില്‍ ഉണ്ടായിട്ടില്ല. ഏറ്റവും പുതിയ പുസ്തകങ്ങളെയും ഏറ്റവും പുതിയ സിനിമകളെയും പരിചയപ്പെടുന്ന എം.ടി പ്രായത്തില്‍ എണ്‍പതുകളെയും ധന്യമാക്കിയാണ് മുന്നോട്ട് പോകുന്നത്.

1958ല്‍ നാലുകെട്ടിലൂടെ മലയാള നോവല്‍ സാഹിത്യത്തിന് പുതിയ ഭാവുകത്വം പകര്‍ന്നു നല്‍കിയ തൂലിക ഇന്നും സജീവമാണ്. അതുകൊണ്ട്, സംഘ് പരിവാര്‍ പ്രസംഗകര്‍ക്ക്, എം.ടി.ക്ക് മറുപടി പറയാന്‍ ശ്രമിക്കാം, പക്ഷെ അദ്ദേഹത്തിന്റെ വിയോജിക്കാനുള്ള അര്‍ഹതയെ ചോദ്യം ചെയ്യരുത്. എടുത്തു കാട്ടാന്‍ ദുഷ്‌കൃത്യങ്ങളുടെ ഒരു പട്ടികയല്ലാതെ ഒരു അക്കാദമിക് സര്‍ട്ടിഫിക്കറ്റ് പോലുമില്ലാത്ത നരേന്ദ്രമോദിയെ ന്യായീകരിക്കാന്‍ പഞ്ചാഗ്നി മധ്യേ തപസ്സ് ചെയ്ത് നേടിയ എം.ടിയുടെ പ്രതിഭക്ക് നേരെ കൊഞ്ഞനം കുത്തരുത്. കേന്ദ്രാധികാരത്തിന്റെ പളപളപ്പില്‍ ആരെയും വീഴ്ത്താമെന്ന് പഠിച്ച സംഘികള്‍ കേരളത്തില്‍ ഒരാളുടെ മുമ്പിലേ മുട്ടു മടക്കേണ്ടിവന്നിട്ടുള്ളൂ, അത് എം.ടിയുടെ മുമ്പിലാണെന്നത് തപസ്യക്കാര്‍ക്ക് അറിയാം. അറബിപ്പൊന്നും ദാര്‍ ഇ സലാമും എഴുതുകയും നിര്‍മാല്യം സംവിധാനം ചെയ്യുകയും ചെയ്ത ഇദ്ദേഹത്തില്‍ നിന്ന് ഇതില്‍ പരം എന്തു പ്രതീക്ഷിക്കാന്‍ എന്ന് ആത്മഗതം ചെയ്യുകയാവും പരിവാറിന് സംഗതി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending