Connect with us

Video Stories

ഇന്ന് മുതല്‍ മലപ്പുറം വിസില്‍; കായികോത്സവത്തിന് ഇന്ന് തുടക്കം

Published

on

കോതമംഗലം മാര്‍ബേസില്‍ എച്ച്്.എസ്.എസ്, പാലക്കാട് പറളി എച്ച്.എസ്. കല്ലടി എച്ച്.എസ് കുമരംപുത്തൂര്‍, മാതിരപ്പിള്ളി സര്‍ക്കാര്‍ സ്‌കൂളുകളാണ് ആദ്യ നാല് സ്ഥാനങ്ങളിലേക്കുള്ള പോരാട്ടത്തിലെ ഫേവറിറ്റുകള്‍. 28 ആണ്‍താരങ്ങളടക്കം 52 അംഗ സംഘത്തെയാണ് കിരീടം കാക്കാന്‍ മാര്‍ബേസില്‍ ഇത്തവണ ട്രാക്കിലും ഫീല്‍ഡിലുമിറക്കുന്നത്. ബിബിന്‍ ജോര്‍ജ്ജ്, അനുമോള്‍ തമ്പി, അമല്‍രാഘവ്, ശ്രീഹരി, ശ്രീനാഥ്, അഭിഷേക് മാത്യു, ദിവ്യമോഹന്‍ തുടങ്ങി തിളക്കമുള്ള താരങ്ങള്‍ ഏറെയുണ്ട് സംഘത്തില്‍. സബ്ജൂനിയര്‍, ജൂനിയര്‍ വിഭാഗത്തില്‍ പുതിയ രണ്ട് താരങ്ങളും സ്‌കൂളിനായി ഇറങ്ങും. കിരീടം നിലനിര്‍ത്താനാവുമെന്നാണ് പ്രതീക്ഷയെന്നും നൂറ് പോയിന്റാണ് ലക്ഷ്യമെന്നും പരിശീലക ഷിബി മാത്യു പറയുന്നു. അംഗബലം കുറഞ്ഞെങ്കിലും ആത്മവിശ്വാസം ഒട്ടും കുറഞ്ഞിട്ടില്ല പറളി സ്‌കൂളിനും പരിശീലകന്‍ മനോജ് മാഷിനും. 28 പേരാണ് കോഴിക്കോട് മീറ്റിലെ രണ്ടാം സ്ഥാനക്കാര്‍ക്കായി ഇത്തവണ ഇറങ്ങുന്നത്. 17 പെണ്‍താരങ്ങളും 11 ആണ്‍താരങ്ങളും. കെ.ടി നീന അടക്കമുള്ള താരങ്ങള്‍ സ്‌കൂളിന്റെ പടിയിറങ്ങിയതും പുതിയ താരങ്ങള്‍ വരാത്തതും സ്‌കൂളിന്റെ കിരീട പ്രതീക്ഷകളെ കാര്യമായി ബാധിക്കും. ത്രോ താരങ്ങളായ സുധീഷ്, വൈശാഖ്, ശ്രീവിശ്വ, നിഷ.ഇ, ജമ്പിങ് താരങ്ങളായ അമല്‍ ടി.പി, അനസ്, അമല്‍, ദീര്‍ഘദൂര താരം അജിത് പി.എന്‍ തുടങ്ങിയ താരങ്ങളിലാണ് പറളിയുടെ പ്രതീക്ഷയെല്ലാം.

പോയ വര്‍ഷത്തെ മൂന്നാം സ്ഥാനക്കാരായ കല്ലടി സ്‌കൂള്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലാണ് ഇത്തവണ കണ്ണ് വെക്കുന്നത്. 24 പെണ്‍താരങ്ങളടക്കം 38 പേരാണ് ടീമിലുള്ളത്. ട്രാക്കിലും ഫീല്‍ഡിലും ഒരു പോലെ തിളങ്ങാനാവുന്ന ഒരുപിടി താരങ്ങളിലാണ് പ്രതീക്ഷ. ബബിത.സി, ചാന്ദ്‌നി, പോള്‍വോള്‍ട്ട് താരങ്ങളായ നിവ്യ ആന്റണി, ജെസണ്‍ കെ.ജി, ഹര്‍ഡില്‍സ് താരം മുഹമ്മദ് അനസ്, മുഹമ്മദ് അജ്മല്‍, സാന്ദ്ര സുരേന്ദ്രന്‍ തുടങ്ങിയവരാണ് സുവര്‍ണ പ്രതീക്ഷകള്‍. കഴിഞ്ഞ മീറ്റില്‍ ആദ്യ നാലില്‍ ഇടം നേടാനായ ഏക സര്‍ക്കാര്‍ സ്‌കൂളായിരുന്നു കോതമംഗലം മാതിരപ്പിള്ളി ഗവ.വി.എച്ച്.എസ്.എസ്. 15 താരങ്ങളാണ് ഇത്തവണ ടീമിനൊപ്പമുള്ളത്. ഐശ്വര്യ പി.ആര്‍, സാന്ദ്രബാബു, അഭിനവ് പി.കെ, അന്‍ഫാസ്്, അഭിജിത് എന്നിവരാണ് ഉറച്ച മെഡല്‍ പ്രതീക്ഷകള്‍. തിരുവനന്തപുരം സായി സെന്ററിലെ താരങ്ങള്‍ പഠിക്കുന്ന മാധവവിലാസം എച്ച്.എസ്.എസാണ് മാര്‍ബേസില്‍ കഴിഞ്ഞാല്‍ കൂടുതല്‍ താരങ്ങളെ ഇറക്കുന്നത്. ആരോമല്‍.ടി, അശ്വിന്‍ ആന്റണി, മിന്നു റോയ് എന്നിവരടക്കം അമ്പത് താരങ്ങളാണ് സ്‌കൂളിനെ പ്രതിനീധികരിച്ചു പങ്കെടുക്കുന്നത്. എല്ലാവിധ സൗകര്യങ്ങളോടു കൂടിയ ട്രാക്കും ഫീല്‍ഡുമാണ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലേത്. ഇന്നലെ പരിശീലനം നടത്തിയ താരങ്ങളും പരിശീലകരും നൂറില്‍ നൂറ് മാര്‍ക്കാണ് സ്റ്റേഡിയത്തിന് നല്‍കുന്നത്. മികച്ച ട്രാക്കും ഫീല്‍ഡുമാണ് താരങ്ങളെ കാത്തിരിക്കുന്നതെന്നും കഴിഞ്ഞ മീറ്റിനേക്കാള്‍ മികച്ച റിസള്‍ട്ടും കൂടുതല്‍ റെക്കോഡ് നേട്ടങ്ങളും ഇത്തവണ പ്രതീക്ഷിക്കാമെന്നും ത്രോ പരിശീലകനും സംസ്ഥാന അത്‌ലറ്റിക് അസോസിയേഷന്‍ സെക്രട്ടറിയുമായ പ്രൊഫ പി.ഐ ബാബു അഭിപ്രായപ്പെട്ടു.
3000 മീറ്ററില്‍ പോരാട്ടം തീപാറും
തേഞ്ഞിപ്പലം: സ്‌കൂള്‍ കായികോത്സവത്തിലെ ഏറ്റവും വാശിയേറിയ മത്സരത്തിനാണ് ആദ്യദിനം യൂണിവേഴ്‌സിറ്റി സ്റ്റേഡിയം സാക്ഷ്യം വഹിക്കുക. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ ഒരേ മികവ് അവകാശപ്പെടാനാവുന്ന നാലു താരങ്ങളാണ് മത്സര രംഗത്തുള്ളത്. ഏഷ്യന്‍ സ്‌കൂള്‍ മീറ്റ് മെഡല്‍ ജേതാവും ജൂനിയര്‍ വിഭാഗത്തിലെ റെക്കോഡ് ഉടമയുമായ മാര്‍ബേസിലിന്റെ അനുമോള്‍ തമ്പി, പാലക്കാട് കല്ലടി സ്‌കൂളിന്റെ ബബിത.സി, ഇടുക്കി വെള്ളയാംകുടി എസ്.ജെ.എച്ച്.എസ്.എസിലെ സാന്ദ്ര എസ് നായര്‍, കോഴിക്കോട് കട്ടിപ്പാറ ഹോളിഫാമിലി എച്ച്്.എസ്.എസിലെ ആതിര കെ.ആര്‍ എന്നിവരാണ് 3000 മീറ്ററിലെ പ്രധാന മത്സരാര്‍ത്ഥികള്‍. രാവിലെ 7.25നാണ് മത്സരം.
തകരുമോ ഈ റെക്കോഡുകള്‍
തേഞ്ഞിപ്പലം: വര്‍ഷങ്ങളുടെ പഴക്കവുമായി തകര്‍ക്കപ്പെടാതെ കിടക്കുന്ന നിരവധി റെക്കോഡുകളുണ്ട് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍. സബ്ജൂനിയര്‍ ആണ്‍വിഭാഗത്തില്‍ ജി.വി രാജ സ്‌കൂള്‍ താരമായിരുന്ന ടി.താലിബിന്റെ 100 മീറ്റര്‍, 80 മീ.ഹര്‍ഡില്‍സ് റെക്കോഡുകള്‍ക്ക് 23 വര്‍ഷങ്ങളുടെ പഴക്കമുണ്ട്്്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഈ വിഭാഗത്തില്‍ ഒറ്റ മീറ്റ് റെക്കോഡ് പോലും പിറന്നിട്ടില്ല. സബ്ജൂനിയര്‍ പെണ്‍കുട്ടികളില്‍ 1987ല്‍ കണ്ണൂര്‍ ജി.വി.എച്ച്.എസ്.എസ് താരമായ സിന്ധുമാത്യു 100, 200 മീറ്ററുകളില്‍ കുറിച്ച റെക്കോഡ് ഇപ്പോഴും ചരിത്രമാണ്. കഴിഞ്ഞ വര്‍ഷം നാലു റെക്കോഡുകള്‍ ഈ വിഭാഗത്തില്‍ പിറന്നെങ്കിലും സ്പ്രിന്റ് ഇനങ്ങളിലെ റെക്കോഡുകള്‍ തകരാതെ അവശേഷിച്ചു. ജൂനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ ജി.വി രാജ സ്‌കൂള്‍ താരമായിരുന്ന രാംകുമാര്‍ 1988ല്‍ സ്ഥാപിച്ച റെക്കോഡ് ഇപ്പോഴും മായാതെ കിടക്കുന്നു. പോയ വര്‍ഷം നാലു റെക്കോഡുകളാണ് ഈ വിഭാഗത്തില്‍ പുതുതായി കുറിക്കപ്പെട്ടത്. ജൂനിയര്‍ ഗേള്‍സില്‍ 1988ല്‍ കണ്ണൂര്‍ ടീം 4-100 റിലേയില്‍ സ്ഥാപിച്ച റെക്കോഡിനാണ് ഏറെ പഴക്കം. ഷെര്‍ലി മാത്യുവിന്റെ 100 മീറ്റര്‍ റെക്കോഡിന് 28 വര്‍ഷത്തെ പഴക്കമുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending