Culture
ഉന്തും പന്തും പിരാന്തും; ഞമ്മളെ മല്‍പ്പൊര്‍ത്തിന്റെ പാട്ട് സൂപ്പര്‍ ഹിറ്റ്
ഒരു പിരാന്തു പോലെ മലപ്പുറം നെഞ്ചേറ്റുന്ന ഫുട്ബോള്‍ ആരവം പാട്ടിലുടനീളമുണ്ട്. ഇന്ത്യന്‍ താരം അനസ് എടത്തൊടിക മുതല്‍ മെസ്സിയുടെ കുപ്പായമിട്ട കൊച്ചു ആരാധകന് വരെ ആ ആരവത്തിന്റെ ഭാഗമായി മാറുന്നു.
മുഹബ്ബത്താണ് മലപ്പുറത്തിന്റെ ജീവവായു. സ്വന്തം മണ്ണിനോട് ആ മുഹബ്ബത്ത് പെരുത്തപ്പോള്‍, അതു വിട്ടുതരില്ലെന്ന നെഞ്ചൂക്കില്‍ നിന്ന് കലഹവും കലാപവുമുണ്ടായി. മാപ്പിള വീര്യത്തില്‍ ഞെട്ടിവിറച്ചത് ബ്രിട്ടീഷുകാര്‍ ജന്മാവകാശമായി കൊണ്ടു നടന്ന ഹുങ്ക്. മലപ്പുറത്തുകാരന്റെ നെഞ്ചുവിരിച്ചുള്ള ചെറുത്തുനില്‍പ്പ് പടപ്പാട്ടായി. താരാട്ടുപാട്ടു വരെയായി.
മലപ്പുറത്തെ കുറിച്ചുള്ള മറ്റൊരു പാട്ടാണ് ഇപ്പോള്‍ നാടാകെ പാട്ട്. ഉന്തും പന്തും പിരാന്തും എന്നു പേരിട്ട ‘മല്‍പ്പൊര്‍ത്തിന്റെ സ്വന്തം പാട്ട്’. പ്രശസ്ത പിന്നണി ഗായിക സിതാര കൃഷ്ണകുമാര്‍ ആലപിച്ച ഗാനം അഞ്ചു ദിവസത്തിന് അകം അഞ്ചു ലക്ഷത്തിലധികം പേരാണ് യൂട്യൂബില്‍ കണ്ടത്. സാദിഖ് പന്തല്ലൂരാണ് സംഗീതവും സംവിധാനവും. വരികള്‍ നവാസ് പൂന്തോട്ടത്തില്‍. നിര്‍മാണം ഇംതിയാസ് പുറത്തീല്‍.
കാ കൊണ്ടൊരു കവിതക്കെട്ട്, കതിരില്ലാ പഴിയുടെ കെട്ട്, നാടിതു മലപ്പുറമേ.. എന്നു തുടങ്ങുന്ന ഗാനത്തില്‍ മലപ്പുറം പെരുമയുടെ ഉള്‍ക്കാമ്പുകളുണ്ട്. ഭാഷാ പിതാവായ തുഞ്ചത്തെഴുത്തച്ഛനും മലബാര്‍ കലാപത്തിന്റെ വീരസ്മരണകളായ വാഗണ്‍ ട്രാജഡിയും ആലി മുസ്ലിയാരും വാരിയംകുന്നനും പാട്ടിലുണ്ട്. മലബാര്‍ കലാപത്തെ കുറിച്ചും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ചുമുള്ള നിലവിലെ വിവാദ കോലാഹലങ്ങളോട് സ്നേഹത്തിന്റെ ഭാഷയില്‍ പറയുന്ന മറുപടി കൂടിയാണ് ഈ പാട്ട്.
ജില്ലയെ കുറിച്ച് തീവ്രവലതു പക്ഷം നടത്തിവരുന്ന സംഘടിത വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെയുള്ള സര്‍ഗാത്മത പ്രതിരോധം തീര്‍ക്കുന്നുണ്ട് ഇതിലെ വരികള്‍. അതും പ്രാദേശിക ഭാഷയുടെ മനോഹാരിതയില്‍. ‘നമ്മളെ മുയ്മന്‍ മക്കാറാക്കി, പിന്നെപ്പിന്നെ ഭീകരരാക്കി, എങ്ങോട്ടാ പോക്ക്.. പൊള്ളു പറഞ്ഞ് ബേജാറാക്കി, ഇനിയും ഞമ്മളെ അറിയാന്‍ ബാക്കി, ഇതിലെയൊരിക്കെ വിരുന്നൊരുക്കി, തക്കാരം കൂട്..’ – എന്നാണ് വരികള്‍.
മലപ്പുറത്തെ സല്‍ക്കാരവും ചെമ്പില്‍ ആവി പറക്കുന്ന ബിരിയാണിയും പോത്തിറച്ചിയും ദൃശ്യങ്ങളില്‍ വന്നു പോകുന്നു. കൂടെ, മലപ്പുറത്തിന്റെ സ്വന്തം കാല്‍പ്പന്തു കളിയും വിട്ടുവീഴ്ചയില്ലാത്ത മതസൗഹാര്‍ദവും.
ഒരു പിരാന്തു പോലെ മലപ്പുറം നെഞ്ചേറ്റുന്ന ഫുട്ബോള്‍ ആരവം പാട്ടിലുടനീളമുണ്ട്. ഇന്ത്യന്‍ താരം അനസ് എടത്തൊടിക മുതല്‍ മെസ്സിയുടെ കുപ്പായമിട്ട കൊച്ചു ആരാധകന് വരെ ആ ആരവത്തിന്റെ ഭാഗമായി മാറുന്നു. കളിയുടെയും കാര്യത്തിന്റെയും തുടിപ്പുകള്‍ മുഴുവന്‍ ഒപ്പിയെടുത്തിട്ടുണ്ട് ക്യാമറ.
പാട്ട് ഹിറ്റായതിന്റെ സന്തോഷത്തിലാണ് സംവിധായകനും ഗായകനുമായ സാദിഖ് പന്തല്ലൂര്‍. ‘മലപ്പുറത്തെ കുറിച്ച് നെഗറ്റീവ് ഇമേജുകള്‍ ഉള്ള കാലമാണിത്. അവര്‍ ഈ വീഡിയോ കണ്ട് കാര്യങ്ങള്‍ മനസ്സിലാക്കട്ടെ. ഇതാണ് മലപ്പുറത്തിന്റെ സ്നേഹവും സൗഹൃദവും. പാട്ട് നല്ല പ്രതികരണമാണ് ഉണ്ടാക്കിയത്. യൂ ട്യൂബില്‍ അഞ്ചു ദിവസത്തിനുള്ളില്‍ തന്നെ അഞ്ചു ലക്ഷം വ്യൂവേഴ്സുണ്ടായി. സ്വന്തം നാടിനെ കുറിച്ചുള്ള പാട്ടാണ് എന്നതില്‍ സിതാര ചേച്ചിക്കും ഏറെ സന്തോഷം’- സാദിഖ് ചന്ദ്രിക ഓണ്‍ലൈനോട് പറഞ്ഞു.
india
‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി
സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന് എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Film
എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്
മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.
പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.
പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.
Film
വാരണാസിയുടെ ബ്രഹ്മാണ്ഡ ട്രെയിലര്‍ റിലീസ്; മഹേഷ് ബാബുവിനെ രുദ്രയായി കാണിച്ച് രാജമൗലി
ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്. രാജമൗലിമഹേഷ് ബാബു ചിത്രം ‘വാരണാസി’യുടെ ഭര്തൃസന്ദര്‍ശനം നിറഞ്ഞ ട്രെയിലര്‍ വിസ്മയമായി പുറത്തുവന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ശ്രീ ദുര്‍ഗ ആര്‍ട്സ്, ഷോവിങ് ബിസിനസ് ബാനറുകളില്‍ കെ. എല്‍. നാരായണ, എസ്.എസ്. കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു.
കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 5 മില്യണിലധികം കാഴ്ചകളുമായി ട്രെയിലര്‍ ലോകവ്യാപകമായി ട്രെന്‍ഡിങ് പട്ടികയില്‍ മുന്നിലാണ്. 130ണ്മ100 അടി വലുപ്പത്തിലുള്ള പ്രത്യേക സ്ക്രീനില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു.
ട്രെയിലര്‍ സി.ഇ. 512-ലെ വാരണാസിയുടെ ദൃശ്യങ്ങളോടെ തുടങ്ങുന്നു. തുടര്‍ന്ന് 2027ല്‍ ഭൂമിയിലേക്ക് വരുന്നു എന്നു കാണിക്കുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹം, അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബി.സി.ഇ 7200-ലെ ലങ്കാനഗരം, വാരണാസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയ ഭീമാകാര ദൃശ്യവിശേഷങ്ങള്‍ അതിശയത്തോടെ അവതരിപ്പിക്കുന്നു.
കയ്യില്‍ ത്രിശൂലം പിടിച്ച് കാളയുടെ പുറത്ത് സവാരിയുമായി എത്തുന്ന രുദ്രയായി മഹേഷ് ബാബുവിന്റെ എന്‍ട്രിയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. അതേപോലെ, വേദിയിലേക്കും മഹേഷ് ബാബു കാളപ്പുറത്ത് സവാരിയായി എത്തിയപ്പോള്‍ 60,000-ത്തിലധികം പ്രേക്ഷകര്‍ കൈയ്യടി മുഴക്കി വരവേറ്റു.
ഐമാക്സ് ഫോര്‍മാറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. അതിനാല്‍ തന്നെ തിയേറ്ററുകളില്‍ അത്ഭുതകരമായ കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പ്. ബാഹുബലി, ഞഞഞ എന്നിവയുടെ സംവിധായകന് രാജമൗലിയുടെ ഈ ബ്രഹ്മാണ്ഡ പ്രോജക്റ്റ് 2027-ല്‍ തിയേറ്ററുകളിലേക്ക് എത്തും.
-
india22 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News24 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala23 hours agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി

