Connect with us

Video Stories

കപ്പടിക്കും മഞ്ഞപ്പട

Published

on

ഇങ്ങനെയൊരു ഫൈനല്‍ ഇതിന് മുമ്പ് കൊച്ചിയില്‍ നടന്നിട്ടില്ല. കളത്തില്‍ ഏറ്റവും മികച്ച താരങ്ങള്‍. കളത്തിന് പുറത്ത് സച്ചിനും സൗരവും നിതാ അംബാനിയും മുകേഷ് അംബാനിയും അമിതാഭുമുള്‍പ്പെടെ വി.വി.ഐ.പികള്‍. ഗ്യാലറിയില്‍ അരലക്ഷത്തിലധികം കാണികള്‍. ടെലിവിഷന് മുന്നില്‍ ലക്ഷോപലക്ഷം ആരാധകര്‍. മീഡിയാ ബോക്‌സില്‍ കളിയെ കൂലംകഷമായി വിലയിരുത്തുന്നവര്‍-ഇത്രയും വിപണിമൂല്യമുള്ള ഒരു ഫുട്‌ബോള്‍ ഇന്ത്യന്‍ കായിക ചരിത്രത്തിലില്ല. ഇന്ന് വൈകീട്ട് ഏഴ് മുതല്‍ 90 മിനുട്ട്, അതല്ലെങ്കില്‍ അധികസമയത്തെ 30 മിനുട്ട്, അതുമല്ലെങ്കില്‍ ഷൂട്ടൗട്ടിലേക്ക് പോവുന്ന 15 മിനുട്ട്-അതോടെ കോടികളുടെ വിലപിടിപ്പുള്ള ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ മൂന്നാം പതിപ്പിന് അന്ത്യമാവും.

നമ്മുടെ ഫുട്‌ബോള്‍ മനസ്സിന്റെ വിജയമാണ് ഈ കോലാഹലങ്ങള്‍. ഇന്നലെകളില്‍ വാനോളമുയര്‍ന്ന ഫുട്‌ബോള്‍ ഭ്രാന്ത് തിരിച്ചുവരുമ്പോള്‍ അതിലെ വാണിജ്യവും വ്യാപാരവുമല്ല പ്രധാനം-കളി മനസ്സിന്റെ കരുത്താണ്. ടിക്കറ്റിനായി എല്ലാവരും നെട്ടോടമോടുന്നു, ടിക്കറ്റ് ലഭിക്കാത്ത നിരാശയില്‍ ശണ്ഠ കൂടുന്നു, അവസാന നിമിഷത്തിലും ഒരു ടിക്കറ്റെങ്കിലും ലഭിക്കുമെന്ന പ്രത്യാശയില്‍ പല വാതിലുകളും മുട്ടുന്നു. നല്ല ഫുട്‌ബോളിന്റെ സുവര്‍ണ നിമിഷങ്ങളെ ആസ്വദിക്കാനുള്ള ഈ തിരക്കിനൊടുവില്‍ തല ഉയര്‍ത്തി ചിരിക്കണമെങ്കില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ജയിക്കണം.

എന്ത് കൊണ്ട് ബ്ലാസ്‌റ്റേഴ്‌സ് എന്ന ചോദ്യത്തിന് ഉത്തരങ്ങള്‍ പലതുണ്ട്-ഇത് നമ്മുടെ സ്വന്തം ടീമാണ്. സച്ചിന്റെ ടീമാണ്, വിനിതും റാഫിയും റിനോയുമെല്ലാം കളിക്കുന്ന ടീമാണ്. ഹോസുവും ഹ്യൂസും ഹെംഗ്ബാര്‍ത്തും റഫീഖും ജിങ്കാനും ജര്‍മനും ബെല്‍ഫോട്ടും നാസോണും മെഹ്താബും സന്ദീപൂമെല്ലാം കളിക്കുന്ന ടീമാണ്. ഈ താരങ്ങളെ എല്ലാവരും ഇഷ്ടപെടാന്‍ കാരണം അവരുടെ കളിയേക്കാള്‍ അവര്‍ കളിക്കുന്നത് കേരളത്തിന്റെ ബാനറിലാവുന്നത് കൊണ്ടാണ്. ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ കളി തോറ്റ് തുടങ്ങിയിട്ടും പിന്തുണയും പ്രാര്‍ത്ഥനകളുമായി എല്ലാവരും ഒപ്പം നിന്നത് ടീമിലുള്ള പ്രതീക്ഷ കൊണ്ടാണ്. ആ പ്രതീക്ഷകള്‍ കലാശത്തിലെത്തി നില്‍ക്കുമ്പോള്‍ അതിനൊരു ഫിനിഷ്- അധികസമയത്തേക്കും ഷൂട്ടൗട്ടിലേക്കൊന്നും പോവാതെ 90 മിനുട്ടില്‍ തന്നെ കിരീടമുയര്‍ത്തണം.

ഡല്‍ഹിക്കെതിരായ രണ്ടാം പാദ സെമിയിലെ സമീപനം-അതാവും കോപ്പലിന്റെ പ്ലാന്‍. പ്രതിരോധത്തില്‍ ജാഗ്രത പുലര്‍ത്തിയുള്ള കടന്നാക്രമണം. സി.കെ വിനീതും മുഹമ്മദ് റഫീഖുമാവും പ്രതിയോഗികളുടെ നോട്ടപ്പുള്ളികള്‍. കൊല്‍ക്കത്തക്കാര്‍ ചിലരെ നോട്ടമിട്ടാല്‍ മറ്റ് ചിലര്‍ക്ക് സ്വതന്ത്രരാവാം-നാസോണും ബെല്‍ഫോട്ടും ഇവിടെ ഹീറോകളാവും. പക്ഷേ ഹ്യുമിനെയും പോസ്റ്റീഗയെയും ലാറയെയും പേടിക്കണം-ജാഗ്രതയോടെ ഹ്യുസും ജിങ്കാനും ഹെംഗ്ബാര്‍ത്തും പിന്‍നിര കാക്കുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് കപ്പടിക്കും. കേരളത്തിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ ഫൈനലില്‍ അപ്രകാരം ആതിഥേയര്‍ക്ക് ചിരിക്കാനാവും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

Trending