Video Stories
ഗള്‍ഫ്-ബ്രിട്ടീഷ് തന്ത്രപരമായ സഹകരണത്തിന് ജി സി സി ഉച്ചകോടി രൂപം നല്കി
എം. ബിജുശങ്കര്‍
മനാമ: ഗള്‍ഫും ബ്രിട്ടനും ചേര്‍ന്ന് പ്രതിരോധം, സുരക്ഷ, വാണിജ്യമടക്കം എല്ലാ മേഖലകളിലും തന്ത്രപരമായ പങ്കാളിത്തം ആരംഭിക്കാനുള്ള തീരുമാനവുമായി 37ാമത് ജി സി സി ഉച്ചകോടിക്ക് ബഹ്റൈനില്‍ സമാപനമായി.ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തക്കമാക്കാനും അതിര്‍ത്തി സുരക്ഷക്കുമായി ബ്രിട്ടനുമായി ചേര്‍ന്ന് പ്രവര്‍ത്തക സമിതിയുണ്ടാക്കാനും ആദ്യമായി ചേര്‍ന്ന ജി സി സി-ബ്രിട്ടീഷ് ഉച്ചകോടി തീരുമാനിച്ചു. മേഖലയില്‍ നിലനില്‍ക്കുന്ന ആയുധവല്‍കൃത ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്കു സൈനിക നടപടി പരിഹാരമല്ലെന്നും രാഷ്ട്രീയവും സമാധാനപരവുമായ മാര്‍ഗത്തിലൂടെയാണ് പരിഹാരം കാണേണ്ടതെന്നും ഉച്ചകോടി തീരുമാനിച്ചതായി കമ്മ്യൂണിക്കെയില്‍ വെളിപ്പെടുത്തി.
ബ്രിട്ടനും ഗള്‍ഫ് രാജ്യങ്ങളും സംയുക്തമായി പ്രതിരോധ രംഗത്തെ സഹകരണം ശക്തിപ്പെടുത്തും. ജി സി സിയുടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന സംയുക്ത സൈനികാഭ്യാസ പരിപാടികള്‍ സംഘടിപ്പിക്കും. സൈനിക സഹകരണം വിപുലപ്പെടുത്തിക്കൊണ്ട് നിലവിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കും. മേഖലയിലേക്കായി ബ്രിട്ടന് യു എ ഇയില്‍ പ്രതിരോധ സ്റ്റാഫിനെ നിയമിക്കും. സുരക്ഷാ പ്രശ്നങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാനായി ഗള്‍ഫും ബ്രിട്ടനും ചേര്‍ന്ന് ദേശീയ സുരക്ഷാ സംവാദം സംഘടിപ്പിക്കും. സിറിയ, ഇറാഖ്, ലിബിയ, യെമന്‍ ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്കു രാഷ്ട്രീയ പരിഹാരം ഉണ്ടാകണമെന്ന് വ്യക്തമാക്കിയ ഉച്ചകോടി സിറിയയില്‍ യുദ്ധം അവസാനിപ്പിക്കുന്നതിനു സുസ്ഥിരമായ രാഷ്ട്രീയ പരിഹാരത്തിനായി പ്രവര്‍ത്തിക്കുമെന്നും വ്യക്തമാക്കി.
അസദിന് സിറിയയില്‍ നിയമ സാധുത നഷ്ടപ്പെട്ടതായും സിറിയയുടെ ഭാവിയില്‍ ഒരു പങ്കുമില്ലെന്നും കമ്മ്യൂണിക്കെ വ്യക്തമാക്കി. സാമ്പത്തിക നിയന്ത്രണം ശക്തിപ്പെടുത്തി അസദ് ഭരണത്തിനും അതിനു പിന്തുണ നല്‍കുന്നവര്‍ക്കുംമേല്‍ സമ്മര്‍ദം ശക്തമാക്കും. സിറിയന്‍ പ്രതിപക്ഷത്തിനുള്ള ശക്തമായ പിന്തുണ ഉച്ചകോടി ആവര്‍ത്തിച്ചു. ഐ എസ്, അല്‍ ഖായ്ദ ഭീകരെരെ സിറിയയില്‍ പരാജയപ്പെടുത്തുന്നതിനു ശക്തമായ പിന്തുണ വാഗ്ദാനം ചെയ്തു.
യു എന്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഗള്‍ഫ് മുന്‍കൈയില്‍ നടക്കുന്ന ചര്‍ച്ചകളിലൂടെ യെമന്‍ പ്രശ്നം സമാധാനപരമായി പരിഹാരിക്കണമെന്ന് ഉച്ചകോടി ആവശ്യപ്പെട്ടു.
മേഖലയെ അസ്ഥിരപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് ഇറാന് സമാധാനപരാമായ മാര്‍ഗത്തിലൂടെ അയല്‍ക്കാരുമായുള്ള പ്രശ്നം പരിഹരിക്കണമെന്നും ഉച്ചകോടി ആവശ്യപ്പെട്ടു.
സാഖിര്‍ പാലസില്‍ രണ്ടു ദിവസമായി നടന്ന ഉച്ചകോടി ജി സി സി- ബ്രിട്ടീഷ് സഹകരണത്തിലെ പുതിയ മേഖലകള്‍ തുറക്കുന്നതായി. ഗള്‍ഫ് ഉച്ചകോടിയില്‍ അതിഥിയായി പങ്കെടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മായ് സംബന്ധിച്ചിരുന്നു. ഗള്‍ഫ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ബാഹ്യ ഇടപെടലിനെ ചെറുക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കൊപ്പം നിലകൊള്ളുമെന്ന് അവര്‍ വ്യക്തമാക്കി.
ഇറാന് അധിനിവേശം തടയാന്‍ ബ്രിട്ടന് സഹായിക്കുമെന്ന് അവര്‍ അറിയിച്ചു. ഉച്ചകോടിയുടെ അന്തിമ സെഷനില്‍ ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫ അധ്യക്ഷനായി. തങ്ങളുടെ നേട്ടങ്ങള്‍ സംരക്ഷിക്കാനും ജനങ്ങളുടെ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കാനുമായി സംയുക്തമായ പ്രവര്‍ത്തനങ്ങള്‍ക്കു കൈകോര്‍ത്ത ജി സി സി നേതാക്കളെ രാജാവ് അഭിനന്ദിച്ചു.
Video Stories
യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം
ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന് യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
-
india2 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment2 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india2 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india2 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
india2 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
kerala3 days agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala3 days agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
kerala17 hours agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു

