Connect with us

Video Stories

ഗള്‍ഫ്-ബ്രിട്ടീഷ് തന്ത്രപരമായ സഹകരണത്തിന് ജി സി സി ഉച്ചകോടി രൂപം നല്‍കി

Published

on

എം. ബിജുശങ്കര്‍

മനാമ: ഗള്‍ഫും ബ്രിട്ടനും ചേര്‍ന്ന് പ്രതിരോധം, സുരക്ഷ, വാണിജ്യമടക്കം എല്ലാ മേഖലകളിലും തന്ത്രപരമായ പങ്കാളിത്തം ആരംഭിക്കാനുള്ള തീരുമാനവുമായി 37ാമത് ജി സി സി ഉച്ചകോടിക്ക് ബഹ്‌റൈനില്‍ സമാപനമായി.ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തക്കമാക്കാനും അതിര്‍ത്തി സുരക്ഷക്കുമായി ബ്രിട്ടനുമായി ചേര്‍ന്ന് പ്രവര്‍ത്തക സമിതിയുണ്ടാക്കാനും ആദ്യമായി ചേര്‍ന്ന ജി സി സി-ബ്രിട്ടീഷ് ഉച്ചകോടി തീരുമാനിച്ചു. മേഖലയില്‍ നിലനില്‍ക്കുന്ന ആയുധവല്‍കൃത ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്കു സൈനിക നടപടി പരിഹാരമല്ലെന്നും രാഷ്ട്രീയവും സമാധാനപരവുമായ മാര്‍ഗത്തിലൂടെയാണ് പരിഹാരം കാണേണ്ടതെന്നും ഉച്ചകോടി തീരുമാനിച്ചതായി കമ്മ്യൂണിക്കെയില്‍ വെളിപ്പെടുത്തി.

 
ബ്രിട്ടനും ഗള്‍ഫ് രാജ്യങ്ങളും സംയുക്തമായി പ്രതിരോധ രംഗത്തെ സഹകരണം ശക്തിപ്പെടുത്തും. ജി സി സിയുടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന സംയുക്ത സൈനികാഭ്യാസ പരിപാടികള്‍ സംഘടിപ്പിക്കും. സൈനിക സഹകരണം വിപുലപ്പെടുത്തിക്കൊണ്ട് നിലവിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കും. മേഖലയിലേക്കായി ബ്രിട്ടന്‍ യു എ ഇയില്‍ പ്രതിരോധ സ്റ്റാഫിനെ നിയമിക്കും. സുരക്ഷാ പ്രശ്‌നങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാനായി ഗള്‍ഫും ബ്രിട്ടനും ചേര്‍ന്ന് ദേശീയ സുരക്ഷാ സംവാദം സംഘടിപ്പിക്കും. സിറിയ, ഇറാഖ്, ലിബിയ, യെമന്‍ ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്കു രാഷ്ട്രീയ പരിഹാരം ഉണ്ടാകണമെന്ന് വ്യക്തമാക്കിയ ഉച്ചകോടി സിറിയയില്‍ യുദ്ധം അവസാനിപ്പിക്കുന്നതിനു സുസ്ഥിരമായ രാഷ്ട്രീയ പരിഹാരത്തിനായി പ്രവര്‍ത്തിക്കുമെന്നും വ്യക്തമാക്കി.

 

അസദിന് സിറിയയില്‍ നിയമ സാധുത നഷ്ടപ്പെട്ടതായും സിറിയയുടെ ഭാവിയില്‍ ഒരു പങ്കുമില്ലെന്നും കമ്മ്യൂണിക്കെ വ്യക്തമാക്കി. സാമ്പത്തിക നിയന്ത്രണം ശക്തിപ്പെടുത്തി അസദ് ഭരണത്തിനും അതിനു പിന്‍തുണ നല്‍കുന്നവര്‍ക്കുംമേല്‍ സമ്മര്‍ദം ശക്തമാക്കും. സിറിയന്‍ പ്രതിപക്ഷത്തിനുള്ള ശക്തമായ പിന്‍തുണ ഉച്ചകോടി ആവര്‍ത്തിച്ചു. ഐ എസ്, അല്‍ ഖായ്ദ ഭീകരെരെ സിറിയയില്‍ പരാജയപ്പെടുത്തുന്നതിനു ശക്തമായ പിന്‍തുണ വാഗ്ദാനം ചെയ്തു.
യു എന്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഗള്‍ഫ് മുന്‍കൈയില്‍ നടക്കുന്ന ചര്‍ച്ചകളിലൂടെ യെമന്‍ പ്രശ്‌നം സമാധാനപരമായി പരിഹാരിക്കണമെന്ന് ഉച്ചകോടി ആവശ്യപ്പെട്ടു.

 

മേഖലയെ അസ്ഥിരപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് ഇറാന്‍ സമാധാനപരാമായ മാര്‍ഗത്തിലൂടെ അയല്‍ക്കാരുമായുള്ള പ്രശ്‌നം പരിഹരിക്കണമെന്നും ഉച്ചകോടി ആവശ്യപ്പെട്ടു.
സാഖിര്‍ പാലസില്‍ രണ്ടു ദിവസമായി നടന്ന ഉച്ചകോടി ജി സി സി- ബ്രിട്ടീഷ് സഹകരണത്തിലെ പുതിയ മേഖലകള്‍ തുറക്കുന്നതായി. ഗള്‍ഫ് ഉച്ചകോടിയില്‍ അതിഥിയായി പങ്കെടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മായ് സംബന്ധിച്ചിരുന്നു. ഗള്‍ഫ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ബാഹ്യ ഇടപെടലിനെ ചെറുക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കൊപ്പം നിലകൊള്ളുമെന്ന് അവര്‍ വ്യക്തമാക്കി.

 

ഇറാന്‍ അധിനിവേശം തടയാന്‍ ബ്രിട്ടന്‍ സഹായിക്കുമെന്ന് അവര്‍ അറിയിച്ചു. ഉച്ചകോടിയുടെ അന്തിമ സെഷനില്‍ ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫ അധ്യക്ഷനായി. തങ്ങളുടെ നേട്ടങ്ങള്‍ സംരക്ഷിക്കാനും ജനങ്ങളുടെ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കാനുമായി സംയുക്തമായ പ്രവര്‍ത്തനങ്ങള്‍ക്കു കൈകോര്‍ത്ത ജി സി സി നേതാക്കളെ രാജാവ് അഭിനന്ദിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം

ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

Published

on

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.

Continue Reading

Video Stories

നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി

വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി.

Published

on

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Continue Reading

Trending