Video Stories
പേരിനും ഇനീഷ്യലിനും ഇടയില്‍ സ്‌പേസ് ഇല്ല; വിദ്യാര്‍ത്ഥികളെ ബുദ്ധിമുട്ടിലാക്കി ഹയര്‍സെക്കന്ററി സര്‍ട്ടിഫിക്കറ്റുകള്‍
നൗഷാദ് ചേങ്ങപ്ര
തിരൂര്‍: ഈ വര്‍ഷം പ്ലസ് ടു പാസായ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ സര്‍ട്ടിഫിക്കറ്റിനെതിരെ വ്യാപക പരാതികള്‍. ഹയര്‍സെക്കണ്ടറി സര്‍ട്ടിഫിക്കറ്റില്‍ പേരിനും ഇനീഷ്യലിനുമിടയില്‍ സ്‌പേസോ കുത്തോ ഇല്ലാതെ അച്ചടിച്ചതാണ് പരാതികള്‍ക്ക് കാരണമാക്കിയത്. ഹയര്‍സെക്കണ്ടറി പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളില്‍ പലര്‍ക്കും ലഭിച്ച സര്‍ട്ടിഫിക്കറ്റുകളിലാണ് തെറ്റുള്ളത്.സ്‌പേസോ കുത്തോ ഇല്ലാതെ പേരിനൊപ്പം ഇനീഷ്യലും കൂടിച്ചേര്‍ന്നത് മൂലം പല വിദ്യാര്‍ത്ഥികള്‍ക്കും ബുദ്ധിമുട്ടിലായിട്ടുണ്ട്. ഇനീഷ്യല്‍ പേരിനൊപ്പം കൂടിയത് മൂലം പലര്‍ക്കും സ്വന്തം പേര് തന്നെ മാറിയിട്ടുമുണ്ട്.
സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കുന്ന പ്രോഗ്രാമില്‍ സ്‌പെഷ്യല്‍ അക്ഷരങ്ങള്‍ ഒഴിവാക്കിയതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നത്. എന്‍.ഐ.സിയാണ് സര്‍ട്ടിഫിക്കറ്റിനുള്ള പ്രോഗ്രാം തയ്യാറാക്കിയതെന്നും അടുത്ത അധ്യായന വര്‍ഷത്തിലെ സര്‍ട്ടിഫിക്കറ്റില്‍ പ്രശ്‌നമുണ്ടാകില്ലെന്നും നിലവിലെ സര്‍ട്ടിഫിക്കറ്റില്‍ തെറ്റ് തിരുത്തി നല്‍കുമെന്നും വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
വിദ്യാര്‍ത്ഥികളുടെ ഭാവി തുലാസിലാക്കുന്ന ഗുരുതര തെറ്റ് വിദ്യാഭ്യാസ വകുപ്പിന്റെയും പരീക്ഷാ ജോയിന്റ് ഡയറക്ടറുടെയും ഉത്തരവാദിത്വമില്ലായ്മയാണ് ചൂണ്ടിക്കാണിക്കുന്നത്. സ്‌പേസോ കുത്തോ നല്‍കാത്തത് പലരുടെയും പേരുകള്‍ തന്നെ മാറാന്‍ ഇടയാക്കിയതായും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാണിക്കുന്നു. സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള വിഷയത്തില്‍ കാര്യക്ഷമത കാണിക്കേണ്ടതിന് പകരം നിരുത്തരപരമായിട്ടാണ് അധികൃതര്‍ നടപടി സ്വീകരിച്ചതെന്ന് രക്ഷിതാക്കള്‍ പരാതിപ്പെടുന്നു. വിഷയത്തില്‍ സര്‍ക്കാറിന്റെ ഗുരുതരമായ വീഴ്ചയാണ് പുതിയ പരാതിക്ക് ഇടയാക്കിയിട്ടുള്ളത്. സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയതിന് ശേഷം പരിശോധിക്കാത്തതാണ് തെറ്റിന് ഇടയാക്കിയിട്ടുള്ളത്,
പുതിയ സാഹചര്യത്തില്‍ സര്‍ട്ടിഫിക്കറ്റ് മാറ്റി നല്‍കുന്നതിന് പകരം പേര് തിരുത്തി നല്‍കാനാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുള്ളത്. ഇതിനായി മേഖല ഡെപ്യൂട്ടി ഡയറക്ടര്‍മാരെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ തിരുത്തി നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ അന്യ സംസ്ഥാന യൂണിവേഴ്‌സിറ്റികളും വിദേശ യൂണിവേഴ്‌സിറ്റികളടക്കം സ്വീകരിക്കുമോയെന്ന ഭയാശങ്കയിലാണ് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും. സര്‍ക്കാറിന്റെ ശ്രദ്ധയില്ലായ്മ കൊണ്ട് വന്ന ഇത്തരം തെറ്റുകള്‍ തിരുത്തി പുതിയ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തത് വിദ്യാര്‍ത്ഥിയുടെ ഉപരി പഠനം ആശങ്കയുണ്ടാക്കുമോ എന്ന ഭീതിയുമുണ്ട്. ജോലി ആവശ്യാര്‍ത്ഥം വിദേശത്തേക്ക് പോകുമ്പോഴും ഇത്തരം തെറ്റു തിരുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ വിലങ്ങുതടിയാകുമോ എന്നതും വിദ്യാര്‍ത്ഥികളെ ആശങ്കയിലായ്ത്തുന്നു.
വിദ്യാര്‍ത്ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും തെറ്റ് തിരുത്താന്‍ വേണ്ടി വ്യാപക അപേക്ഷ ലഭിച്ചപ്പോഴാണ് സംഭവത്തില്‍ വീഴ്ച പറ്റിയതായി സര്‍ക്കാറിന് ബോധ്യം വന്നത്. ഇതോടെ തെറ്റ് തിരുത്താന്‍ തിരുവനന്തപുരം വരെ കയറിയിറങ്ങണമെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പ്രതിഷേധം തണുപ്പിക്കാനാണ് സര്‍ക്കാറിന്റെ പുതിയ തീരുമാനം. അതാത് മേഖല ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് തിരുത്തി നല്‍കാനുള്ള ചുമതല നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പുതിയ തീരുമാനം മൂലവും തെറ്റ് തിരുത്താന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍.ഡി.ഡി ഓഫീസുകളിലെത്താന്‍ കിലോമീറ്ററുകള്‍ താണ്ടേണ്ടി വരും.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
Video Stories
കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍
ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.
ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
-
GULF11 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News2 days agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
Video Stories23 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

