Connect with us

Video Stories

മുസ്‌ലിം-ദലിത് ഐക്യം കാലത്തിന്റെ ആവശ്യം

Published

on

കെ. കുട്ടി അഹമ്മദ് കുട്ടി

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സംഘ്പരിവാര്‍ ഗവണ്‍മെന്റ് മൂന്നു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയം നിര്‍ണ്ണായകമായ ഒരു വഴിത്തിരിവിലെത്തിയിരിക്കുകയാണ്. ഓരോ ദിവസവും നാമുണരുന്നത് ദലിതര്‍ക്കും മുസ്‌ലിംകള്‍ക്കുമെതിരായ അതിക്രമങ്ങളുടെ വാര്‍ത്തകളിലേക്കാണ്. കന്നുകാലികള്‍, പ്രത്യേകിച്ചും പശുക്കളുമായി ബന്ധപ്പെട്ട പലതരം തൊഴിലുകളില്‍ ഏര്‍പ്പെടുന്നത് ദലിതുകളും മുസ്‌ലിംകളിലെ സാധാരണക്കാരുമാണ്.

ആര്‍.എസ്.എസിന്റെ പോഷക സംഘടനയായ ‘ഗോ രക്ഷാ സമിതി’യുടെ ക്രൂരമായ ആക്രമണങ്ങള്‍, ദലിതരുടെയും പാവപ്പെട്ട മുസ്‌ലിംകളുടെയും നിലനില്‍പ്പുതന്നെ അപകടത്തിലാക്കിയിരിക്കുകയാണ്. തങ്ങളുടെ പരമ്പരാഗത തൊഴിലുകള്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതമാകുന്ന ഈ വിഭാഗങ്ങള്‍ കടുത്ത ദാരിദ്ര്യത്തിലേക്കും അരക്ഷിതത്വത്തിലേക്കുമാണ് വലിച്ചെറിയപ്പെടുന്നത്.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ദലിത് സാധാരണ മുസ്‌ലിം വിദ്യാര്‍ത്ഥികളുടെ പ്രാതിനിധ്യത്തില്‍ സമീപ കാലത്ത് വലിയ വളര്‍ച്ചയുണ്ടായിട്ടുണ്ട്. അതുകൊണ്ടു തന്നെ ഉന്നത വിദ്യാഭ്യാസ യോഗ്യത ആവശ്യമുള്ള പ്രൊഫഷനുകളിലും ഈ വിഭാഗങ്ങളുടെ സാന്നിധ്യം പ്രകടമാണ്. കാര്‍ഷിക രംഗത്തെ കൂലിപ്പണി, തുകല്‍ വ്യാപാരം, ഇറച്ചി വ്യാപാരം, ചെറുകിട വ്യവസായങ്ങള്‍ എന്നിവയായിരുന്നു ദലിതരുടേയും സാധാരണ മുസ്‌ലിംകളുടേയും പരമ്പരാഗത തൊഴിലുകള്‍. എന്നാല്‍ ഉന്നത വിദ്യാഭ്യാസ യോഗ്യതകള്‍ നേടുന്ന യുവാക്കള്‍,

സമ്പന്നരുടേയും സവര്‍ണ്ണരുടേയും കുത്തകയായിരുന്ന ഉയര്‍ന്ന പ്രൊഫഷനലുകളില്‍ എത്താന്‍ തുടങ്ങിയതോടെ മേല്‍ ജാതിക്കാര്‍ കടുത്ത അസ്വസ്തതയിലാണ്. വലിയ മത്സരമില്ലാതെ തന്നെ ഇത്തരം ജോലികള്‍ സവര്‍ണ്ണര്‍ക്കും സമ്പന്നര്‍ക്കും മാത്രമായി ലഭ്യമായിരുന്നു. ദലിത് സാധാരണ മുസ്‌ലിംകളുമായി മത്സരിക്കേണ്ടി വരുന്നു എന്നത് ഇവരുടെ തൊഴില്‍ പരമായ അരക്ഷിതത്വം വര്‍ധിപ്പിച്ചു. തങ്ങളുടെ കുത്തകയായിരുന്ന തൊഴിലുകളില്‍ പുതിയ മത്സരാര്‍ത്ഥികളെ നേരിടേണ്ടി വരുന്നതിനു കാരണം

സംവരണമാണെന്ന സംഘ്പരിവാര്‍ പ്രചാരണം ഇവരെ സ്വാധീനിക്കുകയും ദലിത് മുസ്‌ലിം വിരുദ്ധ വികാരം സൃഷ്ടിക്കുകയും ചെയ്യുന്നു. അതിനാല്‍ പരമ്പരാഗത ജാതി ശ്രേണിയില്‍ മധ്യവര്‍ത്തികളായ ഒ.ബി.സി വിഭാഗങ്ങള്‍ സംവരണത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ ആരംഭിക്കുന്നു. രാജസ്ഥാനില്‍ ഗുജ്ജറുകള്‍, ഹരിയാനയിലെ ജാട്ടുകള്‍, മഹാരാഷ്ട്രയിലെ മറാത്തകള്‍, ഗുജറാത്തിലെ പട്ടേലുകള്‍ എന്നീ വിഭാഗങ്ങളുടെ അക്രമാസക്തമായ സംവരണ പ്രക്ഷോഭങ്ങള്‍ സമീപ കാലത്തെ പ്രതിഭാസങ്ങളാണ്. സവര്‍ണ മേധാവിത്വത്തിന്റെ ഇരകളായ ഈ വിഭാഗങ്ങളെ ദലിതര്‍ക്കും മുസ്‌ലിംകള്‍ക്കുമെതിരെ തിരിച്ചുവിടാന്‍ സംഘപരിവാറിനു കഴിഞ്ഞിട്ടുണ്ട്. പുതിയ തലമുറയുടെ വിദ്യാഭ്യാസപരവും തൊഴില്‍

പരവുമായ ഉയര്‍ച്ച ദലിതരുടേയും സാധാരണ മുസ്‌ലിംകളുടേയും സാമൂഹ്യ സാമ്പത്തിക പദവി ഗണ്യമായി ഉയര്‍ത്തിയിട്ടുണ്ട്. അതിനാല്‍ ജാതി സമൂഹം തലമുറകളായി അടിച്ചേല്‍പ്പിച്ചിരുന്ന പാരമ്പര്യ തൊഴില്‍ ഉപേക്ഷിക്കാനും പുതിയ ഉപജീവന മാര്‍ഗങ്ങള്‍ കണ്ടെത്താനും ഇതു പ്രേരകമായിരുന്നു. സമ്പദ്ഘടനയുടെ ആഗോളവത്കരണം ഉദാരവത്കരണങ്ങള്‍ സൃഷ്ടിക്കുന്ന പുതിയ തൊഴിലവസരങ്ങള്‍ ഈ വിഭാഗങ്ങള്‍ക്ക് സഹായമാവുകയും അവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ദലിതര്‍ക്കും മുസ്‌ലിംകള്‍ക്കുമെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിന്റെ പശ്ചാത്തലമിതാണ്. ദലിത് മുസ്‌ലിം പാര്‍ശ്വവത്കരണത്തെ പ്രത്യയ ശാസ്ത്രമായി കാണുന്ന സംഘ്പരിവാര്‍ അധികാരത്തില്‍ വന്നതോടെ ഇവര്‍ക്കെതിരായ അടിച്ചമര്‍ത്തലുകള്‍ക്ക് ഭരണകൂടത്തിന്റെ പരസ്യമായ പരിരക്ഷകൂടി ലഭിക്കുമെന്നതാണ് പുതിയ പ്രവണത.
ആര്‍.എസ്.എസ് വിഭാവനം ചെയ്യുന്ന ഹിന്ദു രാഷ്ട്രത്തില്‍ മുസ്‌ലിംകള്‍ക്ക് സ്ഥാനമില്ലെന്ന് സവര്‍ക്കറും ഗോവാല്‍ക്കറും നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. അതിനാല്‍ ഹിന്ദു രാഷ്ട്രത്തിലേക്കുള്ള ആര്‍.എസ്.എസിന്റെ ജൈത്രയാത്ര രക്തപങ്കിലമായിരിക്കുമെന്നത് അവര്‍ തന്നെ തെളിയിച്ചിട്ടുണ്ട്.

 

1992ലെ ബാബരി മസ്ജിദ് തര്‍ക്കവും 2002ലെ ഗുജറാത്ത് മുസ്‌ലിം നരഹത്യയും ഹിന്ദു രാഷ്ട്ര നിര്‍മ്മാണത്തിന്റെ പരീക്ഷണ വേദികളായിരുന്നു. ഗുജറാത്തില്‍ പരീക്ഷിച്ചു വിജയിച്ച ‘മാതൃകയെ’ അഖിലേന്ത്യാ വ്യാപകമാക്കാനാണ് മോദി ഭരണ കൂടമിപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിക്രമങ്ങള്‍ക്കെതിരെ ഇന്ത്യക്കകത്തും അന്താരാഷ്ട്ര വേദികളിലും പ്രതിഷേധം ശക്തമാകുമ്പോള്‍ ആശ്വാസ വാക്കുകളുമായി പ്രത്യക്ഷപ്പെടുന്ന നേരന്ദ്ര മോദി ഗോരക്ഷാ സമിതിക്കെതിരെ ശക്തമായ നടപടികളെടുക്കാന്‍ തയ്യാറാകുന്നില്ല എന്നതാണ് വാസ്തവം. ഈയ്യിടെ വിജയദശമി ദിനത്തില്‍ ആര്‍.എസ്.എസ് തലവന്‍ മോഹന്‍ഭഗവത് പശുവിന്റെയും മറ്റും പേരിലുള്ള അതിക്രമങ്ങള്‍ അതിരുവിടുന്നുവെന്ന് പ്രസംഗിക്കുകയുണ്ടായി. എന്നാല്‍ തൊട്ടടുത്ത ദിവസങ്ങളില്‍ പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ദലിതരും മുസ്‌ലിംകളും അക്രമിക്കപ്പെടുന്നുവെന്ന വാര്‍ത്തകളാണ് കേട്ടത്. ഇതൊക്കെ സൂചിപ്പിക്കുന്നത് ആര്‍.എസ്.എസ്. ആസൂത്രണം ചെയ്തിരിക്കുന്ന സംഘടിതവും അഖിലേന്ത്യാ വ്യാപകവുമായ ദലിത്, മുസ്‌ലിം വേട്ട തുടരുമെന്നുതന്നെയാണ്.
ഹിന്ദു രാഷ്ട്രത്തില്‍ നിന്ന് ദലിതരെ മുസ്‌ലിംകളെപ്പോലെ പുറത്താക്കുകയില്ല. സനാതനമായ വര്‍ണ-ജാതി ശ്രേണി നിലനില്‍ക്കണമെങ്കില്‍ അവര്‍ണരുടേയും ദലിതരുടേയും സാന്നിധ്യം ആവശ്യമാണ്. പക്ഷേ, സനാതന ഹിന്ദു ധര്‍മ്മം അവര്‍ക്കനുവദിച്ചുകൊടുത്ത പരമ്പരാഗത തൊഴിലുകളും സാമൂഹ്യ സ്ഥാനവും അവര്‍ ഉപേക്ഷിക്കുന്നതിനോടാണ് ഹിന്ദു രാഷ്ട്രവാദികള്‍ക്ക് അതൃപ്തി. ദലിതര്‍ വിദ്യാസമ്പന്നരും പ്രൊഫഷനലുകളുമായാല്‍ സവര്‍ണ്ണരുടെ പരമ്പരാഗതമായ വിദ്യാഭ്യാസ തൊഴില്‍ ശുദ്ധി എങ്ങിനെ പാലിക്കപ്പെടും. 1966 മുതല്‍ ഇന്ത്യയില്‍ നടന്ന സംവരണ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കെല്ലാം കാരണം ദലിതരുടെ അഭിവൃദ്ധിയാണ്. 1966ലാണ് സംവരണം 20 വര്‍ഷത്തേക്കുകൂടി ദീര്‍ഘിപ്പിച്ചുകൊണ്ട് ഭരണഘടന ഭേദഗതി ചെയ്തത്. ഇന്ത്യയില്‍ സംരവണ വിരുദ്ധ പ്രക്ഷോഭമാരംഭിക്കുന്നതും ഇതേ വര്‍ഷമാണ്.

 

1985ലാണ് മെഡിക്കല്‍ പി.ജി സീറ്റുകളില്‍ ദലിത് വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം അനുവദിക്കുന്ന നിയമം ഗുജറാത്ത് നിയമ സഭ പാസ്സാക്കിയത്. അന്ന് അഹമ്മദാബാദ് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ ആരംഭിച്ച സംരണ വിരുദ്ധ പ്രക്ഷോഭ വേദിയില്‍ ദലിത് വിദ്യാര്‍ത്ഥികളുടെ മസ്തിഷ്‌കത്തിന്റെ ഒരു മോക്ക് ശസ്ത്രക്രിയ അവതരിപ്പിക്കുകയുണ്ടായി. ദലിത് വിദ്യാര്‍ത്ഥിയുടെ തലയില്‍ വെറും കളിമണ്ണാണെന്ന് ശസ്ത്രക്രിയ വിദഗ്ധര്‍ സ്ഥാപിക്കുകയും ചെയ്തു. ഈ പ്രക്ഷോഭങ്ങള്‍ക്കെല്ലാം നേതൃത്വം നല്‍കിയത് ആര്‍.എസ്.എസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് (എ.ബി.വി.പി) ആയിരുന്നു.

 

തുടര്‍ന്ന്, 1989ല്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അന്നത്തെ വി.പി സിങ് ഗവണ്‍മെന്റ് അംഗീകരിച്ചതോടെ സംവരണ വിരുദ്ധ പ്രക്ഷോഭം കൂടുതല്‍ അക്രമാസക്തമായി. മണ്ഡല്‍ കമ്മീഷന്‍ സംവാദമാണ് ഇന്ത്യയിലെ ദലിത് അധഃസ്ഥിത വിഭാഗങ്ങളുടെ ചരിത്രത്തല്‍ പുതിയൊരു രാഷ്ട്രീയ യുഗത്തന് നാന്ദി കുറിച്ചത്. ദലതിരുടേയും ഒ.ബി.സികളുടേയും രാഷ്ട്രീയ ഉയര്‍ച്ച ആര്‍.എസ്.എസിന് താങ്ങാന്‍ കഴിയുമായിരുന്നില്ല. മണ്ഡല്‍ കമ്മീഷന്‍, ദലിത് ഒ.ബി.സികള്‍ക്കിടയിലുണ്ടാക്കിയ രാഷ്ട്രീയ ഉണര്‍വ്വിനെ ഇല്ലാതാക്കുന്നതിനു വേണ്ടിയായിരുന്നു എല്‍.കെ അദ്വാനിയുടെ നേതൃത്വത്തില്‍ രഥയാത്ര നടത്തിയതും 1992ല്‍ ബാബ്‌റി മസ്ജിദ് തകര്‍ത്തതും.
മണ്ഡല്‍ കമ്മീഷനാനന്തര രാഷ്ട്രീയത്തിന്റെ മറ്റൊരു സവിശേഷത ദലിത് ഒ.ബി.സി വിഭാഗങ്ങളും മുസ്‌ലിംകളും തമ്മിലുള്ള ഐക്യമായിരുന്നു. ഈ ഐക്യം തങ്ങളെ ദുര്‍ബലമാക്കുമെന്ന് തിരിച്ചറിഞ്ഞ ആര്‍.എസ്.എസ് ഒ.ബി.സികളില്‍ ഒരു വിഭാഗത്തെ പ്രീണിപ്പിക്കാനും അവരെ ദലിതര്‍ക്കും മുസ്‌ലിംകള്‍ക്കുമെതിരെ തിരിച്ചുവിടാനുമാണ് ശ്രമിച്ചത്. 1966 മുതല്‍ ആര്‍.എസ്.എസ് ആസൂത്രണം ചെയ്ത സംവരണ വിരുദ്ധ പ്രക്ഷോഭങ്ങളുടെ പരിസമാപ്തി ഹിന്ദു മുസ്‌ലിം വര്‍ഗീയ ലഹളകളായിരുന്നു.

ദലിത്, ഒ.ബി.സികളുടെ സംഘടിത മുന്നേറ്റം ആര്‍.എസ്.എസിനെ ഒറ്റപ്പെടുത്തുക മാത്രമല്ല അവര്‍ പ്രതിനിധാനം ചെയ്യുന്ന സവര്‍ണ ഹിന്ദുക്കളുടെ സംഖ്യാബലം കുറക്കുകയും ചെയ്യും. ഇന്ത്യയിലെ ദലിതരും ഒ.ബി.സികളും സംഘടിക്കുകയും ഒരു പ്രത്യേക ബ്ലോക്കായി മാറുകയും ചെയ്താല്‍ ഹിന്ദുക്കള്‍ മുസ്‌ലിംകളേക്കാള്‍ ചെറിയ ന്യൂനപക്ഷമായിത്തീരുമെന്നതില്‍ സംശയമില്ല. ഹിന്ദു രാഷ്ട്ര വാദത്തിന്റെ അന്ത്യമായിരിക്കുമത്. ഹിന്ദുക്കള്‍ ന്യൂനപക്ഷമായ ഒരു രാജ്യത്ത് ഹിന്ദു രാഷ്ട്ര വാദം പരിഹാസ്യമാകും.
ദലിത് ഒ.ബി.സി ഐക്യത്തെ ശിഥിലമാക്കുകയും അവരെ പരസ്പരം ശത്രുക്കളാക്കുകയും ചെയ്യുകയെന്നത് ആര്‍.എസ്.എസിന്റെ അതിജീവന പ്രശ്‌നമായി മാറിയിരിക്കുന്നു. എന്നാല്‍ ഫാഷിസ്റ്റ് തന്ത്രം പഴയതുപോലെ കാര്യക്ഷമമായി വിജയിപ്പിക്കാന്‍ കഴിയാതെ വന്നിരിക്കുന്നു. ദലിതരുടെ ഉയര്‍ന്ന വിദ്യാഭ്യാസം അവരുടെ ആത്മാഭിമാനം ഉയര്‍ത്തിയിട്ടുണ്ട്. ഗുജറാത്തിലെ ‘ഉന’ സംഭവവും തുടര്‍ന്നുണ്ടായ ‘രാഷ്ട്രീയ ദലിത് അധികാര്‍ മഞ്ച്’, ‘ദലിത് അത്യാചാര്‍ ലഡത് സമിതി’ എന്നീ സംഘടനകളുടെ രൂപീകരണം അതാണ് തെളിയിക്കുന്നത്. ഈ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ന് ഗുജറാത്തില്‍ മാത്രം ഒതുങ്ങുന്നില്ല.

മിക്ക ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഇവരുടെ പ്രക്ഷുബ്ധമായ സാന്നിധ്യം ശക്തമായിക്കൊണ്ടിരിക്കുന്നു. ഈ സംഘടനകള്‍ നടത്തുന്ന പ്രക്ഷോഭങ്ങളില്‍ മത നിരപേക്ഷ പാര്‍ട്ടികളുടെ സാന്നിധ്യവും പ്രകടമാണ്. ആര്‍.എസ്.എസിനു വിറകുവെട്ടികളും ചട്ടകങ്ങളുമായി ഉപയോഗിക്കാന്‍ കഴിയാത്തവണ്ണം ദലിതരുടെ ആത്മാഭിമാനവും സംഘടിത ശക്തിയും വികസിച്ചിരിക്കുന്നു.
പീഡിപ്പിക്കപ്പെടുന്ന മുസ്‌ലിംകളുടേയും ദലിത് വിഭാഗങ്ങളുടേയും മുമ്പിലുള്ള ഏക പ്രതിരോധ മാര്‍ഗം പരസ്പരം ഐക്യപ്പെടുക എന്നതാണ്. ഉനയില്‍ ദലിതുകള്‍ നടത്തിയ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് പിന്തുണയുമായി മുസ്‌ലിം ജനവിഭാഗങ്ങളെത്തിയിരുന്നു. കേരളത്തില്‍ ദലിതുകളോടൊത്ത് അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള സമരത്തില്‍ മുസ്‌ലിംലീഗ് ശക്തമായി തന്നെ നിലയുറപ്പിക്കും. മുസ്‌ലിം ദലിത് ഐക്യം ഇന്നിന്റെ ആവശ്യമാണ്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending