Connect with us

Video Stories

വിജയത്തേരില്‍ പി.എസ്.ജി ഭാഗ്യച്ചിറകില്‍ ബാര്‍സ

Published

on

 

ചാമ്പ്യന്‍സ് ലീഗ്: യുവന്റസ്, മാഞ്ചസ്റ്റര്‍്, റോമ ടീമുകള്‍ക്ക് ജയം
അത്‌ലറ്റികോ മാഡ്രിഡിനെ അവരുടെ ഗ്രൗണ്ടില്‍ തോല്‍പ്പിച്ച് ചെല്‍സി

പാരിസ്: ഗോളടിച്ചും അടിപ്പിച്ചും തിളങ്ങിയ സൂപ്പര്‍ താരം നെയ്മറിന്റെ കരുത്തില്‍ മുന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കിനെ മറുപടിയില്ലാത്ത മൂന്നു ഗോൡന് തകര്‍ത്ത് പി.എസ്.ജി ചാമ്പ്യന്‍സ് ലീഗ് സ്വപ്‌നങ്ങള്‍ക്ക് നിറം പകര്‍ന്നു. സ്‌പോര്‍ട്ടിങ് ലിസ്ബണിനെതിരെ ഓണ്‍ഗോളിന്റെ ആനുകൂല്യത്തില്‍ ബാര്‍സലോണ ജയം കണ്ടപ്പോള്‍ അത്‌ലറ്റികോ മാഡ്രിഡിനെ അവരുടെ ഗ്രൗണ്ടില്‍ മുട്ടുകുത്തിച്ച് ചെല്‍സി കരുത്തുകാട്ടി. യുവന്റസ്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, സെല്‍റ്റിക്, എ.എസ് റോമ, എഫ്.സി ബാസല്‍ ടീമുകളും ഗ്രൂപ്പ് ഘട്ടത്തില്‍ തങ്ങളുടെ രണ്ടാം മത്സരത്തില്‍ ജയം കണ്ടു.
ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ പണം വാരിയെറിഞ്ഞ പി.എസ്.ജി ആദ്യത്തെ വലിയ പരീക്ഷണത്തില്‍ വിജയിച്ചത് റെക്കോര്‍ഡ് തുകയ്ക്ക് ടീമിലെത്തിയ ബ്രസീല്‍ താരം നെയ്മറിന്റെ കരുത്തിലാണ്. രണ്ടാം മിനുട്ടില്‍ ബയേണിന്റെ പേരുകേട്ട പ്രതിരോധത്തിലൂടെ തുളച്ചുകയറി ഡാനി ആല്‍വസിന്റെ ഗോളിന് പന്തു നല്‍കിയ 25-കാരന്‍ മത്സരത്തിലുടനീളം എതിരാളികള്‍ക്ക് തലവേദന സൃഷ്ടിച്ചു. 31-ാം മിനുട്ടില്‍ എംബാപ്പെയുടെ കട്ട്ബാക്ക് പാസ് ഒന്നാന്തരമൊരു ഷോട്ടിലൂടെ എഡിന്‍സന്‍ കവാനി വലയിലെത്തിച്ചു. 63-ാം മിനുട്ടില്‍ എംബാപ്പെയുടെ ഗോള്‍ശ്രമം ബയേണ്‍ പണിപ്പെട്ട് തടഞ്ഞെങ്കിലും അവസരത്തിനൊത്തുയര്‍ന്ന നെയ്മര്‍ ബയേണ്‍ കോച്ച് കാര്‍ലോ ആന്‍ചലോട്ടിയുടെ വിധിയെഴുതി.
നെയ്മര്‍ ക്ലബ്ബ് വിട്ടതിനെ തുടര്‍ന്നുള്ള ആശങ്കയില്‍ നിന്ന് കരകയറിയ ബാര്‍സലോണ പോര്‍ച്ചുഗീസ് ക്ലബ്ബ് സ്‌പോര്‍ട്ടിങ് ലിസ്ബണിന്റെ മൈതാനത്തില്‍ ഭാഗ്യത്തിന്റെ അകമ്പടിയോടെയാണ് ജയിച്ചുകയറിയത്. 48-ാം മിനുട്ടില്‍ ലയണല്‍ മെസ്സിയുടെ ഫ്രീകിക്കിനെ തുടര്‍ന്ന് സെബാസ്റ്റ്യന്‍ കോട്ടസ് സ്വന്തം വലയില്‍ പന്തെത്തിച്ചതാണ് ബാര്‍സക്ക് അനുഗ്രഹമായത്. 4-4-2 ശൈലിയില്‍ കളിച്ച ബാര്‍സക്ക് സ്വാഭാവിക കളി പുറത്തെടുക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല, സ്‌പോര്‍ട്ടിങ് പലതവണ ഭീഷണി ഉയര്‍ത്തുകയും ചെയ്തു. ഗോള്‍കീപ്പര്‍ മാര്‍ക് ടെര്‍സ്റ്റെഗന്റെയും പ്രതിരോധ നിരയുടെയും മികച്ച പ്രകടനമാണ് ബാര്‍സക്ക് തുടര്‍ച്ചയായ എട്ടാം ജയം സമ്മാനിച്ചത്. 18 തവണ സ്വന്തം കാലില്‍ നിന്ന് പന്ത് നഷ്ടപ്പെടുത്തിയ ലയണല്‍ മെസ്സി മറക്കാനാഗ്രഹിക്കുന്ന മത്സരമായിരുന്നു ഹോസെ അല്‍വലാദെ സ്‌റ്റേഡിയത്തിലേത്.
ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം രണ്ടെണ്ണം തിരിച്ചടിച്ച ചെല്‍സി ചാമ്പ്യന്‍സ് ലീഗിലെ രണ്ടാം ജയം സ്വന്തമാക്കി. കോര്‍ണര്‍ കിക്കിനിടെ ലൂക്കാസിനെ ബോക്‌സില്‍ ഡേവിഡ് ലൂയിസ് വലിച്ചിട്ടതിനു ലഭിച്ച പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ച് 40-ാം മിനുട്ടില്‍ ആന്റോയിന്‍ ഗ്രീസ്മന്‍ ആതിഥേയരെ മുന്നിലെത്തിച്ചിരുന്നു. അത്‌ലറ്റികോയുടെ പുതിയ തട്ടകമായ വാന്‍ഡ മെട്രോപൊളിറ്റാനോയില്‍ സ്‌കോര്‍ ചെയ്യപ്പെടുന്ന ആദ്യ ചാമ്പ്യന്‍സ് ലീഗ് ഗോളായിരുന്നു ഇത്. ഇടവേളക്കു മുമ്പ് ലീഡുയര്‍ത്താനുള്ള സുവര്‍ണാവസരം അത്‌ലറ്റിക്ക് ലഭിച്ചെങ്കിലും ഗോള്‍കീപ്പര്‍ തിബോട്ട് കോര്‍ട്വയുടെ സേവും സൗള്‍ നിഗ്വേസിന്റെ അലക്ഷ്യമായ പ്ലേസിങും ഗോള്‍ നിഷേധിച്ചു.
പരിക്കുമാറി സ്റ്റാര്‍ട്ടിങ് ഇലവനില്‍ തിരിച്ചെത്തിയ എയ്ഡന്‍ ഹസാഡ് ആയിരുന്നു ചെല്‍സിയുടെ സമനില ഗോളിന്റെ സൂത്രധാരന്‍. ബോക്‌സിന്റെ ഇടതുവശത്തു നിന്ന് ബെല്‍ജിയന്‍ താരം നല്‍കിയ ക്രോസില്‍ തലവെക്കേണ്ട കാര്യമേ അല്‍വാരോ മൊറാട്ടക്കുണ്ടായിരുന്നുള്ളൂ. സമനിലയില്‍ അവസാനിച്ചുവെന്ന് തോന്നിച്ച മത്സരം അത്‌ലറ്റികോയുടെ കൈയില്‍ നിന്ന് റാഞ്ചിയെടുത്തത് മിച്ചി ബാത്ഷുവായ് ആണ്. 94-ാം മിനുട്ടില്‍ ബോക്‌സില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ബാത്ഷുവായ്, മാര്‍കോ അസന്‍സോയുടെ പാസ് വലയിലേക്ക് തട്ടുകയായിരുന്നു.
പുതിയ സീസണില്‍ മിന്നും ഫോമിലുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡ് റഷ്യന്‍ ക്ലബ്ബ് സി.എസ്.കെ.എ മോസ്‌കോയെ അവരുടെ തട്ടകത്തില്‍ ഒന്നിനെതിരെ നാലു ഗോളിന് മുക്കി. റൊമേലു ലുകാകു രണ്ട് ഗോളടിച്ച മത്സരത്തില്‍ രണ്ട് ഗോളിന് വഴിയൊരുക്കിയും പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ചും ആന്റണി ആന്തണി മാര്‍ഷ്യല്‍ തിളങ്ങി. ഹെന്റിക് മിഖത്രയന്‍ സന്ദര്‍ശകരുടെ നാലാം ഗോള്‍ നേടിയ ശേഷം കോണ്‍സ്റ്റന്റിന്‍ കൊച്ചേവ് മോസ്‌കോയുടെ ആശ്വാസ ഗോള്‍ കണ്ടെത്തി.
ഗോണ്‍സാേേലാ ഹിഗ്വയ്ന്‍ ഫോമില്‍ മടങ്ങിയെത്തിയ മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ടു ഗോളിനാണ് യുവന്റസ് ഗ്രീക്ക് ക്ലബ്ബ് ഒളിംപിയാക്കോസിനെ വീഴ്ത്തിയത്. പകരക്കാരനായി കളത്തിലെത്തിയ ഹിഗ്വന്‍ 69-ാം മിനുട്ടില്‍ റീബൗണ്ടില്‍ നിന്ന് യുവെയെ മുന്നിലെത്തിച്ചു. അലക്‌സ് സാന്ദ്രോയുടെ ക്രോസില്‍ നിന്നുള്ള തന്റെ ആദ്യശ്രമം ഡിഫന്ററുടെ കാലില്‍ തട്ടി മടങ്ങിയെങ്കിലും രണ്ടാം ശ്രമം ഹിഗ്വയ്ന്‍ വലയിലാക്കി. 2016 ഡിസംബറിനു ശേഷം ചാമ്പ്യന്‍സ് ലീഗില്‍ അര്‍ജന്റീനാ വെറ്ററന്‍ നേടുന്ന ആദ്യ ഗോളായിരുന്നു ഇത്. 80-ാം മിനുട്ടില്‍ ഹിഗ്വയ്ന്‍ ബോക്‌സിലേക്കു നല്‍കിയ ത്രൂപാസില്‍ നിന്നുള്ള ഡിബാലയുടെ ശ്രമം ഗോള്‍ലൈനില്‍ വെച്ച് ഡിഫന്റര്‍ തടഞ്ഞെങ്കിലും ഹെഡ്ഡറിലൂടെ മാര്‍കോ മാന്‍ഡ്‌സുകിച്ച് വലകുലുക്കി.
കസഖ് ക്ലബ്ബ് ക്വാറബാഗിനെ കോസ്താസ് മനോലാസ്, എഡിന്‍ ഷെക്കോ എന്നിവരുടെ ഗോളില്‍ എ.എസ് റോമ 2-1 ന് വീഴ്ത്തിയപ്പോള്‍ ബെന്‍ഫിക്കക്കെതിരെ എഫ്.സി ബാസല്‍ സ്വന്തം ഗ്രൗണ്ടില്‍ 5-0 ജയം കണ്ടു. ദിമിത്രി ഒബെര്‍ലിന്‍ (രണ്ട്), മിച്ചല്‍ ലാങ്, വാന്‍ വോള്‍ഫ്‌സ്‌വിങ്കല്‍, ബ്ലാസ് റിവറോസ് എന്നിവരാണ് ഗോളുകള്‍ നേടിയത്. 62-ാം മിനുട്ടില്‍ ആന്ദ്രെ അല്‍മെയ്ഡ ചുവപ്പുകാര്‍ഡ് കണ്ടതിനു ശേഷം പത്തുപേരുമായാണ് ബെന്‍ഫിക്ക മത്സരം പൂര്‍ത്തിയാക്കിയത്. ബെല്‍ജിയന്‍ ക്ലബ്ബ് ആന്ദര്‍ലെഷ്തിനെ സെല്‍റ്റിക് മൂന്നു ഗോളിന് പരാജയപ്പെടുത്തി. ലെയ് ഗ്രിഫിത്ത്‌സ്, പാട്രിക് റോബര്‍ട്ട്‌സ്, സ്‌കോട്ട് സിന്‍ക്ലയര്‍ എന്നിവരാണ് ഗോള്‍ നേടിയത്.
ഗ്രൂപ്പ് എയില്‍ രണ്ടാം ജയത്തോടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് (6 പോയിന്റ്) ഒന്നാം സ്ഥാനം ഭദ്രമാക്കി. ആദ്യജയത്തോടെ ബാസല്‍ (3) രണ്ടാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ സി.എസ്.കെ.എ മോസ്‌കോ (3) മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഗ്രൂപ്പ് ബിയില്‍ പി.എസ്.ജിയാണ് (6) ലീഡ് ചെയ്യുന്നത്. തോറ്റെങ്കിലും ബയേണ്‍ ആണ് (3) രണ്ടാം സ്ഥാനത്ത്. സെല്‍റ്റിക് (3) മൂന്നാം സ്ഥാനത്ത്. സി ഗ്രൂപ്പില്‍ ചെല്‍സിക്കു )6) പിന്നിലായി എ.എസ് റോമ (4) രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ഡി ഗ്രൂപ്പില്‍ ബാര്‍സലോണ (6) ആധിപത്യം സ്ഥാപിച്ചു. സ്‌പോര്‍ട്ടിങ് (3), യുവന്റസ് (3) ടീമുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending