Connect with us

Video Stories

വിനയവും സൂക്ഷ്മതയും മുഖമുദ്രയാക്കിയ ഗുരു

Published

on

  • സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍

വന്ദ്യഗുരു കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്്‌ലിയാരെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഏകദേശം നാലര പതിറ്റാണ്ട് മുമ്പുള്ള ജാമിഅ നൂരിയ്യ ക്യാമ്പസാണ് മനസ്സില്‍ തെളിയുന്നത്. 1972ല്‍ ഉപരിപഠനാര്‍ഥം ജാമിഅഃയിലെത്തിയ എന്റെ ഗുരുനാഥനായിരുന്നു മുഹമ്മദ് മുസ്്‌ലിയാര്‍. പണ്ഡിത ലോകത്തെ കുലപതികളായ ശംസുല്‍ഉലമാ ഇ.കെ അബൂബക്കര്‍ മുസ്്‌ലിയാരുടെയും കോട്ടുമല അബൂബക്കര്‍ മുസ്്‌ലിയാരുടെയും കൂടെ അധ്യാപകവൃത്തി അനുഷ്ഠിക്കാന്‍ സാധിച്ചു എന്നതു തന്നെ എ.പി മുഹമ്മദ് മുസ്‌ലിയാരുടെ മഹത്വം വ്യക്തമാക്കുന്നു. അക്കാലത്ത് മുപ്പത്തിയഞ്ച് വയസ്സില്‍ താഴെ മാത്രം പ്രായമുണ്ടായിരുന്ന എ.പി മുഹമ്മദ് മുസ്‌ലിയാര്‍ക്ക് സമസ്തയുടെ നേതൃരംഗത്തും ശ്രദ്ധേയ സാന്നിധ്യമായി മാറാന്‍ സാധിച്ചു.

വിഷയങ്ങളെല്ലാം ഗഹനമായി പ്രതിപാദിക്കുന്ന, എന്നാല്‍ അല്‍പം വേഗതയുള്ള ശൈലിയിലാണ് അധ്യാപന രംഗത്ത് എ.പി മുഹമ്മദ് ഉസ്താദ് പിന്തുടര്‍ന്നിരുന്നത്. പാഠഭാഗങ്ങള്‍ പരീക്ഷക്കു മുമ്പേ എടുത്തുതീര്‍ക്കാനും അനുബന്ധമായി പഠിപ്പിക്കേണ്ട പ്രത്യേക വിഷയങ്ങള്‍കൂടി ക്ലാസെടുക്കാനും ഉസ്താദ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ശനിയാഴ്ചകളില്‍ ജാമിഅയിലെത്തിയിരുന്ന ഉസ്താദ് വ്യാഴാഴ്ചകളിലാണ് നാട്ടിലേക്ക് മടങ്ങിയിരുന്നത്. ഇക്കാര്യത്തില്‍ കണിശമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്. മതാധ്യപന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ മാതൃകയാണ് ഈ രീതി.

ക്ലാസ് മുടക്കേണ്ടിവരുന്ന ഘട്ടങ്ങളില്‍ വളരെ അസ്വസ്ഥനായിരുന്നു മുഹമ്മദ് മുസ്‌ലിയാര്‍. ഒരു നല്ല കര്‍ഷകന്‍ കൂടിയായിരുന്ന അദ്ദേഹം, ആദ്യകാലങ്ങളില്‍ നടീല്‍, കൊയ്ത്ത് അവസരങ്ങളില്‍ ഏതാനും ദിവസങ്ങള്‍ അവധിയെടുക്കാറുണ്ടായിരുന്നു. ഇത്തരം ഘട്ടങ്ങളില്‍, ക്ലാസ് നഷ്ടപ്പെടാതിരിക്കാന്‍ അദ്ദേഹം പരമാവധി ശ്രമിച്ചു. അതിനുള്ള മുന്നൊരുക്കങ്ങള്‍ നേരത്തെ ക്രമീകരിക്കുമായിരുന്നു.

അധ്യാപന രംഗത്തും സംഘാടന രംഗത്തും സ്‌നേഹപൂര്‍വമായ ഇടപെടലുകള്‍ക്ക് ശ്രദ്ധിച്ചിരുന്ന എ.പി മുഹമ്മദ് മുസ്‌ലിയാര്‍ നിലപാടുകളില്‍ കണിശത പുലര്‍ത്തിയിരുന്നു. വ്യക്തിജീവിതത്തിലും കുടുംബത്തിലും ഉസ്താദിന്റെ നടപടികള്‍ മാതൃകാപരമായിരുന്നു. സ്വന്തം മഹല്ലിലും താന്‍ ഭാരവാഹിത്വം വഹിച്ചിരുന്ന സ്ഥാപനങ്ങളിലും വളരെ ശ്രദ്ധയോടെയും കാര്യക്ഷമതയോടെയുമാണ് നേതൃത്വം വഹിച്ചിരുന്നത്.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ അംഗങ്ങള്‍ എന്ന നിലയിലും സഹഭാരവാഹികള്‍ എന്ന നിലയിലും പ്രവര്‍ത്തിച്ചപ്പോഴെല്ലാം അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും ഇടപെടലുകളും പരസ്പര ബഹുമാനം നിലനിര്‍ത്തുന്നതായിരുന്നു. ഏകദേശം അഞ്ച് വര്‍ഷം മുമ്പ് കടുത്ത രോഗം കീഴ്‌പ്പെടുത്തിക്കൊണ്ടിരിക്കുന്നുവെന്ന് പ്രമുഖ ഡോക്ടര്‍മാര്‍ വിധിയെഴുതിയിട്ടും തളരാതെ തന്റെ കര്‍മ മണ്ഡലത്തെ കൂടുതല്‍ ചടുലമാക്കുകയാണ് അദ്ദേഹം ചെയ്തത്. ജാമിഅയിലെ അധ്യാപന രംഗത്ത് മാത്രമല്ല സമസ്തയുടെ ഫത്‌വാ കമ്മറ്റിയിലും സംഘടനയുടെ മറ്റു വേദിയിലും വളരെ സജീവമായി ഇടപെട്ടു.

ഡിസംബര്‍ 5ന് തുടങ്ങിയ ജാമിഅ അര്‍ധവാര്‍ഷിക പരീക്ഷയുടെ നടപടി ക്രമങ്ങളെല്ലാം കുറ്റമറ്റ രീതിയില്‍ പൂര്‍ത്തിയാക്കിയെന്ന് ഉറപ്പാക്കിയാണ്, ഡിസംബര്‍ 4ന് വൈകിട്ട് അദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്. റബീഉല്‍ അവ്വല്‍ ലീവ് കഴിഞ്ഞ് ജാമിഅയിലേക്ക് തന്നെ മടങ്ങി വന്ന് കര്‍മ മണ്ഡലം സജീവമാക്കണമെന്ന അതിയായ ആഗ്രഹത്തോടെയാണ് അദ്ദേഹം ജാമിഅ നൂരിയ്യയുടെ പടിയിറങ്ങിയത്. സമസ്ത കേരള വിദ്യാഭ്യാസ ബോര്‍ഡ് പുറത്തിറക്കാനിരിക്കുന്ന പുതിയ പാഠപുസ്തകങ്ങളുടെ പരിശോധനാ ജോലികളില്‍ സജീവമായിരുന്നു ആസ്പത്രിയിലെത്തുന്നതിന്റെ ഏതാനും മണിക്കൂറുകള്‍ മുമ്പ് വരെ. നവംബര്‍ നാലിന് മലപ്പുറത്ത് നടന്ന ശരീഅത്ത് സംരക്ഷണ റാലിയാണ് ഉസ്താദിനൊപ്പം അവസാനമായി പങ്കെടുത്ത പരിപാടി. ശാരീരികമായി വളരെ ക്ഷീണിതനായിട്ടു പോലും ആവേശത്തോടെയാണ് അദ്ദേഹം പരിപാടിയില്‍ പങ്കെടുത്തത്. ഡിസംബര്‍ മൂന്നിന് പാലക്കാട് നടന്ന ശരീഅത്ത് സംരക്ഷണ റാലിയിലും പങ്കെടുത്തു എന്നറിഞ്ഞപ്പോള്‍ അതിയായ സന്തോഷം തോന്നി.

പണ്ഡിതന്മാര്‍ മറഞ്ഞു പൊയ്‌ക്കൊണ്ടിരിക്കുന്ന സമൂഹം അറിവിലും ആത്മീയതയിലും പിറകിലായിപ്പോകും എന്നത് ലോകത്തിന്റെ എക്കാലത്തെയും ആശങ്കയാണ്. സമൂഹ പുരോഗതിയെക്കുറിച്ച് പലതരം ന്യായവാദങ്ങള്‍ നിരത്തുമ്പോഴും സംസ്‌കാരത്തിന്റെ പുരോഗതി എണ്ണപ്പെടാറില്ല. സാംസ്‌കാരികമായി സമൂഹം പുരോഗതി പ്രാപിക്കുമ്പോള്‍ മാത്രമാണ് നാഗരികത വികാസം കൊള്ളുന്നത്. അതിനാല്‍ തന്നെ, പണ്ഡിതന്റെ വിയോഗം അക്ഷരാര്‍ഥത്തില്‍ ലോകത്തിന്റെ മരണമാണ്.

പണ്ഡിതന്മാരുടെ വിയോഗം സമുദായത്തിന്റെ എന്നല്ല, ലോകത്തിന്റെ തന്നെ നിലനില്‍പ്പിനെപ്പറ്റി ആശങ്കയുണര്‍ത്തുന്നുവെന്ന് മഹദ് വചനങ്ങളും പ്രമാണങ്ങളും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ‘അല്ലാഹു അറിവിനെ പിന്‍വലിക്കുക ആളുകളുടെ മനസ്സില്‍ നിന്ന് അത് ഊരിയെടുത്തു കൊണ്ടല്ല, മറിച്ച് പണ്ഡിതരുടെ മരണത്തിലൂടെയാണ്. അങ്ങനെ, ഒരു പണ്ഡിതനും അവശേഷിക്കാത്ത അവസ്ഥയുണ്ടാകും’ എന്ന് നബി (സ) അരുളിച്ചെയ്തു (മുസ്‌ലിം). പണ്ഡിതന്മാര്‍ ഇല്ലാതാവുക വഴി അറിവ് മാഞ്ഞുപോകുമെന്നും അത് ലോകനാശത്തിലേക്ക് നയിക്കുമെന്നുമാണ് പ്രവാചകര്‍ അര്‍ത്ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കുന്നത്. ‘ഭൂമിയെ അതിന്റെ വശങ്ങളില്‍ നിന്ന് നാം ചുരുക്കി കൊണ്ടുവരുന്നതായി അവര്‍ കാണുന്നില്ലേ’ എന്ന ഖുര്‍ആനിക വചനത്തിന്റെ നിര്‍വചനത്തില്‍, ഇത് പണ്ഡിതന്മാരുടെ വിയോഗത്തെപ്പറ്റിയാണെന്ന് വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെടുന്നുണ്ട്. മനുഷ്യരും പക്ഷിമൃഗാദികളും വൃക്ഷലതാദികളുമടങ്ങുന്ന ഈ ഭൂലോകത്തിന്റെ ഭൗതികമായ നിലനില്‍പ്പിനു തന്നെ പണ്ഡിതന്മാരുടെ സാന്നിധ്യം അനിവാര്യമാണെന്നാണ് ഇതില്‍ നിന്നു വ്യക്തമാകുന്നു. അപ്പോള്‍, ആത്മീയ മണ്ഡലത്തില്‍ പണ്ഡിതരുടെ പ്രാധാന്യത്തെപ്പറ്റി പ്രത്യേകം പറയേണ്ടതില്ല. സമീപ കാലത്ത് അറിവിന്റെ നിറകുടങ്ങളും നിഷ്‌കാമകര്‍മികളുമായ പണ്ഡിത മഹത്തുക്കള്‍ ഒന്നിനു പിറകെ മറ്റൊന്നായി കാലയവനികക്കുള്ളില്‍ മറയുന്നത് തീര്‍ത്തും ആശങ്കാജനകമാണ്.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായെ സംബന്ധിച്ചിടത്തോളം ഈ കടന്നുപോകുന്ന വര്‍ഷം തീരാനഷ്ടങ്ങളുടേതാണ്. സമസ്തയുടെയും സമുദായത്തിന്റെയും നായകത്വം വഹിച്ച, പകരം വെക്കാനില്ലാത്ത മൂന്ന് പണ്ഡിത നക്ഷത്രങ്ങളെയാണ് ഒന്നിനു പിറകെ മറ്റൊന്നായി നഷ്ടമാകുന്നത്. കര്‍മശാസ്ത്ര രംഗത്തെ അതുല്യ സാന്നിധ്യമായിരുന്ന സമസ്ത ജന. സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, പാണ്ഡിത്യത്തിന്റെയും ലാളിത്യത്തിന്റെയും പ്രതീകമായിരുന്ന പ്രസിഡണ്ട് ആനക്കര സി. കോയക്കുട്ടി മുസ്്‌ലിയാര്‍ എന്നിവരുടെ വിയോഗത്തിന്റെ ദുഃഖം വിട്ടകലും മുമ്പാണ് പാരത്രിക ഗുണങ്ങളുള്ള മറ്റൊരു പണ്ഡിതന്‍ കൂടി വിടവാങ്ങിയിരിക്കുന്നത്. അറിവു കൊണ്ട് കുനിഞ്ഞ ശിരസ്സും അതീവ ലളിതമായ ജീവിതവുമായിരുന്നു കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്്‌ലിയാരുടെ മേല്‍വിലാസം.
ഭൗതികലോക താല്‍പര്യങ്ങളില്ലാത്ത, പരലോക വിജയം മാത്രം കാംക്ഷിക്കുന്ന യഥാര്‍ഥ പണ്ഡിതസൂരികളുടെ സവിശേഷതകളെല്ലാം ആ മഹദ് ജീവിതത്തില്‍ ഉള്‍ച്ചേര്‍ന്നിരുന്നു. വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരോടും അദ്ദേഹം വിനയത്തോടെയാണ് പെരുമാറിയിരുന്നത്. സഹജീവികളോടുള്ള ഉപാധികളില്ലാത്ത സ്‌നേഹവും നിത്യജീവിതത്തിന്റെ ഓരോ ചുവടിലും കാണിക്കുന്ന അങ്ങേയറ്റത്തെ സൂക്ഷ്മതയും അദ്ദേഹത്തിന്റെ സ്വഭാവ ഗുണങ്ങളായിരുന്നു.

പണ്ഡിതന്‍, അധ്യാപകന്‍, സമുദായ നേതാവ്, കുടുംബനാഥന്‍, കര്‍ഷകന്‍ തുടങ്ങി ജീവിതത്തിന്റെ നിഖില മേഖലകളിലും മാതൃക തീര്‍ത്താണ് എ.പി മുഹമ്മദ് മുസ്‌ലിയാര്‍ ഈ ലോകത്തുനിന്ന് യാത്രയായിരിക്കുന്നത്.
ഉചിതമായ പകരക്കാരനെ പ്രദാനം ചെയ്ത് അല്ലാഹു സമസ്തയെയും സമുദായത്തെയും അനുഗ്രഹിക്കട്ടെ. അദ്ദേഹത്തെയും നമ്മെയും സ്വര്‍ഗീയ ലോകത്ത് ഒരുമിച്ച് കൂട്ടട്ടെ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending