Video Stories
സമാധാന പ്രതീക്ഷ ട്രംപ് തകര്‍ക്കുമോ
സര്‍വ സുരക്ഷാസംവിധാനങ്ങളും തകര്‍ത്ത് ഭീകരാക്രമണങ്ങള്‍ ആവര്‍ത്തിക്കുന്നു. ലോക രാജ്യങ്ങള്‍ക്കിടയിലെ സംഘര്‍ഷത്തിനും ശമനമില്ല. ഇസ്തംബൂളിലെയും ബഗ്ദാദിലെയും ഭീകര താണ്ഡവം പുതുവര്‍ഷ പുലരിയില്‍ നമ്മെ നടുക്കി. ലോക സമാധാനത്തിന് മുന്നില്‍ നില്‍ക്കേണ്ട അമേരിക്കയും റഷ്യയും കൊമ്പുകോര്‍ക്കുന്നു. ലോകത്തെ വെല്ലുവിളിച്ച് ഉത്തര കൊറിയയുടെ ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷണം ആശങ്ക വര്‍ധിപ്പിക്കുകയും ചെയ്യുമ്പോള്‍ പുതുവര്‍ഷത്തില്‍ ലോക സമാധാനത്തെ കുറിച്ചുള്ള പ്രതീക്ഷ തകരുകയാണ്.
തുര്‍ക്കിയുടെ സ്വാസ്ഥ്യം നഷ്ടപ്പെടുത്തുന്ന ഭീകരാക്രമണങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു. പുതുവര്‍ഷാഘോഷ വേളയില്‍ ഭീകരന് വെടിയുതിര്‍ത്ത് കൊലപ്പെടുത്തിയത് 38 പേരെയാണ്. രണ്ടാഴ്ച മുമ്പ് ഇസ്തംബൂള്‍ സ്റ്റേഡിയത്തിന് സമീപം സ്ഫോടനത്തിലും ഇത്രയും പേരുടെ ജീവന് നഷ്ടമായി. ഐ.എസ് ഭീകരതക്കും കുര്‍ദ്ദിഷ് തീവ്രവാദത്തിനും ഭരണവിരുദ്ധ ഭീകരതക്കും ഒരേ ലക്ഷ്യം; തുര്‍ക്കിയിലെ റജബ് തയ്യിബ് ഉറുദുഗാന് സര്‍ക്കാറിനെ അട്ടിമറിക്കുക. മധ്യ പൗരസ്ത്യ ദേശത്ത് നിര്‍ണായക സ്വാധീനമുള്ള തുര്‍ക്കി ഭരണ കൂടത്തെ അട്ടിമറിക്കുന്നതിന് പിന്നില്‍ പാശ്ചാത്യ ശക്തികളുണ്ടെന്ന് പ്രസിഡണ്ട് ഉറുദുഗാന് വിശ്വസിക്കുന്നു. ഭീകരരായ ഐ.എസിന് ആയുധങ്ങള്‍ നല്‍കുന്നത് അമേരിക്കയാണെന്ന് തെളിവു സഹിതം ഉറുദുഗാന് വിശദീകരിക്കുന്നുണ്ട്. തുര്‍ക്കിയില്‍ അസ്വസ്ഥത സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഫത്തഹുല്ല ഗുലനും അനുയായികള്‍ക്കും സഹായം നല്‍കുന്നതും അമേരിക്കയാണെന്ന് ആരോപണമുണ്ട്. മത പണ്ഡിതനായ ഗുലന് അമേരിക്കയില്‍ പ്രവാസ ജീവിതം നയിക്കുകയാണ്. സിറിയയില്‍ റഷ്യയുമായി ചേര്‍ന്ന് വെടി നിര്‍ത്തലിന് മുന്‍കൈയെടുത്തതിലും അമേരിക്കന്‍ ഭരണകൂടത്തിന് തുര്‍ക്കിയോട് ഇഷ്ടക്കുറവുണ്ട്.
ലോകത്തെ അസ്വസ്ഥമാക്കുന്ന മറ്റൊരു പ്രശ്നമാണ് ഉത്തര കൊറിയയുടെ നീക്കം. ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷണം അന്തിമ ഘട്ടത്തിലാണെന്ന് പരമോന്നത നേതാവ് കിം ജോംഗ് ഉന്‍ വെളിപ്പെടുത്തിയതും പുതുവര്‍ഷ പുലരിയില്‍. കഴിഞ്ഞ വര്‍ഷം ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചു. പിന്നീട് ആണവ പരീക്ഷണവും നടത്തി. കഴിഞ്ഞ വര്‍ഷം ബഹിരാകാശത്തേക്ക് ഉപഗ്രഹത്തെ അയച്ചത് ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷണത്തിന്റെ ആദ്യഘട്ട മിസൈല്‍ പാശ്ചാത്യ നാടുകള്‍ നിരീക്ഷിച്ചിരുന്നു. 8000 കിലോമീറ്റര്‍ ദൂരപരിധിയുണ്ട്. അമേരിക്കയെ പോലും ആക്രമിക്കാന്‍ ശേഷിയുണ്ടാകും. ഒരു ശക്തിക്കും ഉത്തര കൊറിയയെ ആക്രമിക്കാന്‍ കഴിയില്ലെന്ന ഭരണാധികാരിയുടെ ഹുങ്ക് ലോക രാജ്യങ്ങളെ ആശങ്കയിലാക്കുന്നു. യു.എന്‍ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അവയൊന്നും വകവെക്കുന്നില്ല, ഈ കമ്മ്യൂണിസ്റ്റ് രാജ്യം. കിം ജോംഗ് ഉന്‍ അധികാരമേറ്റ് അഞ്ച് വര്‍ഷത്തിനുള്ളില്‍ 340 പേരെ തൂക്കിലേറ്റിയതായി ആംനസ്റ്റി കണക്കുകള്‍ സൂചിപ്പിക്കുന്നു. ആണവ ശേഷി നേടി ലോകത്തിന് ഭീഷണിയായി വളര്‍ന്ന ഉത്തര കൊറിയയെ പിടിച്ചുകെട്ടാന്‍ വന്‍ ശക്തി രാഷ്ട്രങ്ങള്‍ മടിച്ചുനില്‍ക്കുന്നു. അതേസമയം, വൈദ്യുതാവശ്യത്തിന് ആണവ ശേഷി നേടാനുള്ള ഇറാന് ശ്രമത്തെ തടഞ്ഞത് ഇതേ വന്‍ ശക്തി രാഷ്ട്രങ്ങള്‍. യു.എന്‍ രക്ഷാസമിതിയിലെ പഞ്ചമഹാശക്തികളും ജര്‍മ്മനിയും ചേര്‍ന്ന് നിരന്തരം നടത്തിയ ചര്‍ച്ചയിലൂടെ ഇറാനെ കടിഞ്ഞാണിട്ടു. ഈ ധാരണ അനുസരിച്ച് ഇറാനു മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കാന്‍ സമയമായി. കരാറില്‍ നിന്ന് പിന്മാറുമെന്ന നിയുക്ത പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാട് ഉത്തര കൊറിയയുടെ വഴിയെ സഞ്ചരിക്കാന്‍ ഇറാനും പ്രേരണയാകുമോ എന്നാണ് ആശങ്ക.
അമേരിക്കന്‍ പ്രസിഡണ്ട് ആയി ഡൊണാള്‍ഡ് ട്രംപ് സ്ഥാനമേറ്റ ശേഷം സമാധാനത്തിലേക്ക് നീങ്ങുന്ന പല പ്രശ്നങ്ങളും സങ്കീര്‍ണമാകുമോ എന്നാണ് ലോക രാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്. റഷ്യയുമായി ട്രംപ് ചങ്ങാത്തത്തിന് ശ്രമിക്കുന്നതിന് അനുകൂലമായും പ്രതികൂലമായും ചിന്തിക്കുന്നവരുണ്ട്. അമേരിക്കയും റഷ്യയുമായി ഇപ്പോഴുള്ള കൊമ്പ്കോര്‍ക്കലിന്റെ രാഷ്ട്രീയ വശം ചിലപ്പോള്‍ ട്രംപിന്റെ സമീപനത്തിലൂടെ ഇല്ലാതാകാന്‍ സാധ്യതയുണ്ട്. തെരഞ്ഞെടുപ്പില്‍ സൈബര്‍ നുഴഞ്ഞുകയറ്റത്തിലൂടെ ഹിലരി ക്ലിന്റന്റെ വിജയം അട്ടിമറിച്ചത് റഷ്യയാണെന്ന് പ്രസിഡണ്ട് ബരാക് ഒബാമയും ഡമോക്രാറ്റുകളും കുറ്റപ്പെടുത്തുകയാണല്ലോ. ഇന്റലിജന്‍സ് വിഭാഗം മതിയായ തെളിവുകള്‍ നല്‍കിയതിനാലാണത്രെ 35 റഷ്യന്‍ നയതന്ത്രജ്ഞരെ ഒബാമ ഭരണകൂടം പുറത്താക്കി. തിരിച്ചടിക്കാതെ ട്രംപിന്റെ വരവ് കാത്തിരിക്കാനാണ് വഌഡ്മിര്‍ പുട്ടിന്റെ നിര്‍ദ്ദേശം. റഷ്യന്‍ ഇടപെടലിലൂടെ വിജയിച്ചു എന്ന വിമര്‍ശനമുണ്ടെങ്കിലും റഷ്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കിയ നടപടി ട്രംപ് റദ്ദാക്കിയാല്‍ അത്ഭുതപ്പെടാനില്ല. സൗഹൃദാന്തരീക്ഷം ഇരു രാജ്യങ്ങളുടെയും ഭരണ നേതാക്കള്‍ക്കിടയിലുണ്ടാകുമെങ്കിലും ഭരണകൂടത്തിലെയും ഇന്റലിജന്‍സിലെയും സൈനിക നേതൃത്വത്തിലെയും നല്ലൊരു വിഭാഗം ട്രംപിന്റെ നീക്കത്തോട് വിയോജിപ്പ് പ്രകടിപ്പിക്കാനാണ് സാധ്യത. അമേരിക്കയുടെ ആഭ്യന്തര ഘടനയില്‍ ഇവയുടെ സ്വാധീനം പ്രവചിക്കാനാവില്ല.
ട്രംപിനെ കാത്തിരിക്കുന്ന മറ്റൊരു രാജ്യമാണ് ഇസ്രാഈല്‍. യു.എന്‍ രക്ഷാസമിതി ഫലസ്തീന് ഭൂമിയിലുള്ള ഇസ്രാഈല്‍ കുടിയേറ്റത്തിന് എതിരെ പ്രമേയം പാസാക്കിയശേഷം ഒബാമ ഭരണകൂടവും ഇസ്രാഈലും ഏറ്റുമുട്ടുകയാണ്. പ്രമേയം വീറ്റോ ഉപയോഗിച്ച് അമേരിക്ക തടയാതിരുന്നതില്‍ ഇസ്രാഈലിന് കടുത്ത പ്രതിഷേധമുണ്ട്. പശ്ചിമേഷ്യന്‍ സമാധാനത്തിന് തടസ്സം ഇസ്രാഈലിന്റെ കുടിയേറ്റ നയമാണെന്ന് തുറന്നടിച്ച് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി രംഗത്ത് വന്നത് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ചൊടിപ്പിക്കുകയുണ്ടായി. അമേരിക്കയുടെ നയത്തിലുള്ള മാറ്റം, ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇസ്രാഈലിനെ ഒറ്റപ്പെടുത്തിയിട്ടുണ്ട്. അധികാരത്തിലെത്തിയാല്‍ ഇതായിരിക്കില്ല ഇസ്രാഈലിനോടുള്ള സമീപനമെന്ന് ട്രംപ് പ്രസ്താവിച്ചു കഴിഞ്ഞിരിക്കെ, വരാനിരിക്കുന്ന നാളുകളിലും പശ്ചിമേഷ്യയില്‍ സമാധാനം വന്നെത്തുമെന്ന പ്രതീക്ഷ ആര്‍ക്കുമില്ല. ഈ മാസം 15ന് പാരീസില്‍ ഫലസ്തീന് സമാധാനത്തെ കുറിച്ച് രാഷ്ട്രാന്തരീയ സമ്മേളനമാണ് ഫലസ്തീന് നേതൃത്വം ഉറ്റുനോക്കുന്നത്. ട്രംപിന്റെ വരവ് ഇവയൊക്കെ തകിടംമറിച്ചേക്കും.
ലോക സമാധാനത്തിന് നേതൃത്വം നല്‍കേണ്ട ഐക്യരാഷ്ട്ര സംഘടന പലപ്പോഴും നോക്കുകുത്തിയാവുന്നതാണ് പ്രശ്നപരിഹാരത്തിന് തടസ്സം. ഇറാഖിലെ അമേരിക്കന്‍ അധിനിവേശം തടയാന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ നേതൃത്വം നല്കിയ കാലഘട്ടത്തില്‍ കഴിഞ്ഞില്ല. രണ്ട് തവണയായി ബാന്‍ കി മൂണ്‍ സെക്രട്ടറിയായെങ്കിലും എടുത്തുപറയാവുന്ന എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ യു.എന്നിന് കഴിഞ്ഞില്ല. ബാന്‍ കി മൂണിന്റെ കഴിവുകേട് എന്ന് ആക്ഷേപിക്കുന്നതിലുമുപരി യു.എന്‍ നിയന്ത്രിക്കുന്ന അമേരിക്ക ഉള്‍പ്പെടെ വന്‍ ശക്തികളുടെ സ്വാധീനവും സമ്മര്‍ദ്ദവും തന്നെ. ഇസ്രാഈല്‍ വിരുദ്ധ പ്രമേയം പാസാക്കാന്‍ മൂണിന്റെ കാലത്ത് കഴിഞ്ഞതില്‍ അദ്ദേഹത്തിന് അഭിമാനിക്കാം.
മുന്‍ പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി അന്റോണിയോ ഗുട്ടെറസ് ജനുവരി ഒന്നിന് സ്ഥാനം ഏറ്റെടുത്തിരിക്കുകയാണ്. യൂറോപ്പ് ഉള്‍പ്പെടെ ലോകത്തെ ഭയപ്പെടുത്തുന്ന ഭീകരതയെ ചെറുക്കാന്‍ വഴി തേടുകയാവണം പുതിയ സെക്രട്ടറി ജനറലിന്റെ ആദ്യ ദൗത്യം. അതിന് അടിസ്ഥാന പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിക്കേണ്ടവയുണ്ട്. നിരപരാധികളുടെ ജീവന് അപഹരിക്കാന്‍ ഭീകര സംഘടനകളെ അനുവദിക്കരുത്. അല്‍ഖാഇദയില്‍ നിന്ന് ഐ.എസിലേക്കുള്ള ‘ദൂരം’ വിലയിരുത്തണം. ഏത് ശക്തിയാണിതിന് പിന്നിലെന്ന് കണ്ടെത്താനും പ്രയാസമില്ല.
Film
‘ജയിലര്‍2’ന്റെ സെറ്റിലേക്ക് ‘പറന്ന്’ മോഹന്‍ലാല്‍
‘ജയിലര്‍ 2’ സിനിമയിലും ലാലേട്ടന്റെ കോസ്റ്റ്യൂം ‘കത്തണം’ എന്നാണ്..
ജയിലര്‍2 ന്റെ ഷൂട്ടിങ് ലോക്കെഷനിലേക്ക് ‘പറന്ന്’ മോഹന്‍ലാല്‍. ‘ദൃശ്യം 3’യുടെ ഷൂട്ട് കഴിഞ്ഞയുടനാണ് താരം ‘ജയിലര്‍2’ന്റെ സെറ്റിലേക്ക് പോയത്. മോഹന്‍ലാലിന്റെ പേഴ്സനല്‍ കോസ്റ്റ്യൂം ഡിസൈനറായ ജിഷാദ് ഷംസുദ്ദീനാണ് ഫ്ലൈറ്റില്‍ നിന്നുള്ള ചിത്രം പങ്കുവച്ചു. മോഹന്‍ലാലിനൊപ്പം ഫ്ലൈറ്റില്‍ സഞ്ചരിക്കുന്ന ചിത്രം ‘ഓഫ് ടു ജെ2’ എന്ന അടിക്കുറിപ്പോടെയാണ് ജിഷാദ് പങ്കുവച്ചത്.
ഇന്നലെയാണ് ‘ദൃശ്യം 3’ സിനിമയുടെ മോഹന്‍ലാലിന്റെ ഷെഡ്യൂള്‍ പാക്കപ്പ് ആയ വിവരം പങ്കുവച്ചുകൊണ്ടുള്ള വിഡിയോ അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചത്. ഇതിന് ശേഷമാണ് ജിഷാദ് ഫ്ലൈറ്റില്‍ നിന്നുള്ള ചിത്രം പങ്കുവയ്ക്കുന്നത്.
‘ജയിലര്‍’ സിനിമയില്‍ ശ്രദ്ധേയമായ മോഹന്‍ലാലിന്റെ കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തത് ജിഷാദ് ഷംസുദ്ദീന് ആണ്. ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ആരാധകരും ആവേശത്തിലാണ്. ‘ജയിലര്‍ 2’ സിനിമയിലും ലാലേട്ടന്റെ കോസ്റ്റ്യൂം ‘കത്തണം’ എന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. മാത്യുവിന്റെ രണ്ടാമത്തെ വരവിനായി കാത്തിരിക്കുന്നു എന്നും ആരാധകര്‍ കുറക്കുന്നു.
Film
ദി റൈഡിന്റെ’ ട്രെയിലര്‍ പുറത്തിറക്കി; വെള്ളിയാഴ്ച തിയറ്ററുകളില്‍
ത്രില്ലര്‍ ജോണറില്‍ കഥപറയുന്ന ‘ദി റൈഡ്’ എന്ന ചിത്രത്തിന്റെ ആകാംഷ ഉണര്‍ത്തുന്ന ട്രെയിലര്‍..
ഒരു കാര്‍യാത്രക്കിടയില്‍ എടുക്കുന്ന ഒരു കുറുക്കുവഴി ഒരു കൂട്ടം ആളുകളുടെ ജീവിതം മാറ്റിമറിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ത്രില്ലര്‍ ജോണറില്‍ കഥപറയുന്ന ‘ദി റൈഡ്’ എന്ന ചിത്രത്തിന്റെ ആകാംഷ ഉണര്‍ത്തുന്ന ട്രെയിലര്‍ പുറത്തിറങ്ങി. നിവിന്‍ പോളിയാണ് ട്രെയിലര്‍ റിലീസ് ചെയ്തത്. നേരത്തെ പുറത്തിറങ്ങിയ ടീസറിനും മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്.
ചിത്രം വെള്ളിയാഴ്ച്ച തീയേറ്ററുകളിലെത്താനിരിക്കേയാണ് അണിയറ പ്രവര്‍ത്തകര്‍ ട്രെയിലര്‍ പുറത്തുവിട്ടത്. തങ്ങള്‍ ചെയ്ത ചില തെറ്റുകള്‍ ഏറ്റുപറയുന്ന ഒരു കാറിലെ യാത്രക്കാരാണ് ട്രെയിലറിന്റെ കേന്ദ്രബിന്ദു. തങ്ങളുടെ പ്രിയപ്പെട്ടവരെപ്പോലും ചതിച്ചതിനെക്കുറിച്ച് അവര്‍ അജ്ഞാതനായ ഒരാളോട് തുറന്നു പറയുന്ന രംഗങ്ങളാണ് ട്രെയിലറില്‍ നിറയുന്നത്.
എന്നാല്‍ ഇതിലേറെയും പറയാനുണ്ടെന്നും ബാക്കി ആര്് പറയുമെന്നുമുള്ള അയാളുടെ ചോദ്യം പ്രേക്ഷകര്‍ക്ക് കൂടുതല്‍ ആകാംഷ സമ്മാനിക്കുന്ന നിമിഷങ്ങളാണ് സമ്മാനിക്കുന്നത്.
ഡയസ്പോര്‍ എന്റര്ടെയ്ന്മെന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദര്‍പണ്‍ ത്രിസാല്‍ നിര്‍മ്മിച്ച് റിതേഷ് മേനോന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുധി കോപ്പ, ആന്‍ ശീതള്‍, മാലാ പാര്‍വതി, ശ്രീകാന്ത് മുരളി, പ്രശാന്ത് മുരളി, ഗോപിക മഞ്ജുഷ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചിത്രത്തിന്റെ കഥ സുഹാസ് ഷെട്ടിയുടേതാണ്. റിതേഷ് മേനോന്, സുഹാസ് ഷെട്ടി എന്നിവരാണ് നിര്‍മ്മാതാക്കളും. ഇവര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത്. വിജേന്ദര്‍ സിംഗ്, ഹരീഷ് ലഖാനി, ജിതേന്ദ്രയാദവ്, വി.കെ ഫിലിംസ് ആന്റ് എന്റര്ടെയ്ന്മെന്റ് എന്നിവരാണ് ചിത്രത്തിലെ സഹ നിര്‍മ്മാതാക്കള്‍.
ക്രിയേറ്റീവ് പ്രൊഡ്യൂസറായി റീന ഒബ്റോയ്, ഹെഡ് ഓഫ് പ്രൊഡക്ഷനായി ശശി ദുബൈ എന്നിവരും പ്രവര്‍ത്തിക്കുന്നു. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ബാബ തസാദുഖ് ഹുസൈന് ആണ്. ഈ വര്‍ഷത്തെ മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന പുരസ്കാരം കിഷ്കിന്ദകാണ്ഡത്തിലൂടെ നേടിയ സൂരജ് ഇഎസ് ആണ് ചിത്രത്തിന്റെ എഡിറ്റര്‍.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വികാശ് ആര്യ, ലൈന്‍ പ്രൊഡക്ഷന്‍ ഒക്ടോബര്‍ സ്കൈ പിക്ചേഴ്സ്, കലാസംവിധാനം കിഷോര്‍ കുമാര്‍, സംഗീതം നിതീഷ് രാംഭദ്രന്‍, കോസ്റ്റിയും മേബിള്‍ മൈക്കിള്‍, മലയാളം അഡാപ്റ്റേഷന് രഞ്ജിത മേനോന്, സൗണ്ട് ഡിസൈന്‍ അരുണ്‍ വര്‍മ്മ, സൗണ്ട് മിക്സിംഗ് ഡാന്‍ ജോസ്, കളറിസ്റ്റ് ലിജു പ്രഭാകര്‍, ആക്ഷന്‍ ജാവേദ് കരീം, മേക്കപ്പ് അര്‍ഷാദ് വര്‍ക്കല, സൂപ്പര്‍വൈസിംഗ് പ്രൊഡ്യൂസര്‍ അവൈസ് ഖാന്, ലൈന്‍ പ്രൊഡ്യൂസര്‍ എ.കെ ശിവന്, അഭിലാഷ് ശങ്കരനാരായണന് എന്നിവര്‍ വിവിധ ചുമതലകള്‍ വഹിക്കുന്നു.
പ്രൊഡക്ഷന്‍ കണ്ട്രോളര് ജാവേദ് ചെമ്പ്, പ്രൊഡക്ഷന്‍ മാനേജര്‍ റഫീഖ് ഖാന്, കാസ്റ്റിംഗ് നിതിന്‍ സികെ ചന്ദ്രന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വിഷ്ണു രഘുനന്ദന്, ചീഫ് അസോസിയേറ്റ് ക്യാമറാമാന് ജിയോ സെബി മലമേല്‍, അസോസിയേറ്റ് ഡയറക്ടര്‍ ശരത്കുമാര് കെ.ജി, അഡീഷണല്‍ ഡയലോഗ് ലോപസ് ജോര്‍ജ്, സ്റ്റില്‍സ് അജിത് മേനോന്, വിഎഫ്എക്സ് തിങ്ക് വിഎഫ്എക്സ്, അഡീഷണല്‍ പ്രമോ മനീഷ് ജയ്സ്വാള്‍, പബ്ലിസിറ്റി ഡിസൈന്‍ ആര്‍ഡി സഗ്ഗു, ടൈറ്റില്‍ ഡിസൈന്‍ ഹസ്തക്യാര, മാര്‍ക്കറ്റിംഗ് ഏജന്‍സി മെയിന്‍ലൈന്‍ മീഡിയ, ഫോര്‍വേഡ് സ്ലാഷ് മീഡിയ, പിആര്‍ഒ സതീഷ് എരിയാളത്ത്, മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് വര്‍ഗീസ് ആന്റണി, വിതരണം ഫിയോക്ക് എന്നിവരാണ് ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തകര്‍.
Video Stories
പുതിയ മാറ്റത്തിനായി മെറ്റ; ഇന്‍സ്റ്റഗ്രാമില്‍ ഇനി ഒരു പോസ്റ്റിന് മൂന്ന് ടാഗുകള്‍ മാത്രം
ഒരു പോസ്റ്റില്‍ മൂന്നില്‍ കൂടുതല്‍ ഹാഷ്ടാഗുകള്‍ ചേര്‍ക്കുമ്പോള്‍…
കാലിഫോര്‍ണിയ: ഇന്‍സ്റ്റഗ്രാം പ്ലാറ്റ്ഫോമില്‍ പുതിയ മാറ്റം പരീക്ഷിക്കാന്‍ ഒരുങ്ങി മെറ്റ. ഒരു പോസ്റ്റിന് മൂന്ന് ഹാഷ്ടാഗുകള്‍ മാത്രം എന്ന പരിധി അവതരിപ്പിനാണ്് മെറ്റ ഉടമസ്ഥതയിലുള്ള കമ്പനി എന്നാണ് റിപ്പോര്‍ട്ടുകള്‍. 2011 മുതല്‍ ഇന്‍സ്റ്റഗ്രാം തുടര്‍ന്നുവന്നിരുന്ന നിയമത്തില്‍ നിന്നുള്ള മാറ്റമാണിത്. 2011 മുതല്‍ ഇന്‍സ്റ്റഗ്രാമില്‍ ഉപയോക്കാള്‍ കണ്ടന്റ് കണ്ടെത്തുന്നതിന്റെ ഒരു പ്രധാന രീതിയാണ് ഹാഷ്ടാഗുകള്‍. ഒരു പോസ്റ്റില്‍ 30 ഹാഷ്ടാഗുകള്‍ വരെ ചേര്‍ത്തുകൊണ്ട് കണ്ടന്റ് ക്രിയേറ്റേഴ്സിന് അവരുടെ പോസ്റ്റുകളുടെ റീച്ച് വര്‍ധിപ്പിക്കാമായിരുന്നു.
എന്നാല്‍ ഇപ്പോള്‍ ഒരു പോസ്റ്റില്‍ മൂന്നില്‍ കൂടുതല്‍ ഹാഷ്ടാഗുകള്‍ ചേര്‍ക്കുമ്പോള്‍ ഒരു എറര്‍ സന്ദേശം കാണുന്നതായി ചില റെഡ്ഡിറ്റ് ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എങ്കിലും ഈ ഫീച്ചര്‍ നിലവില്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമല്ല. ഇത് സൂചിപ്പിക്കുന്നത് മെറ്റ പരിമിതമായ എണ്ണം ഉപയോക്താക്കളില്‍ ഹാഷ്ടാഗ് നിയന്ത്രണ ഫീച്ചര്‍ ഇത് പരീക്ഷിക്കുന്നുണ്ടെന്നും പിന്നീട് പ്ലാറ്റ്ഫോമില്‍ ഉടനീളം ഇത് നടപ്പിലാക്കും എന്നുമാണ്.
ഈ പരീക്ഷണത്തെക്കുറിച്ച് ഇന്‍സ്റ്റഗ്രാം ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ല. മുമ്പ് ഘട്ടം ഘട്ടമായി പുറത്തിറക്കിയ നിരവധി ഫീച്ചറുകളെപ്പോലെ, ഈ മാറ്റവും ഒരേ പ്രക്രിയയുടെ ഭാഗമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ കാലക്രമേണ, ഇന്‍സ്റ്റഗ്രാമിന്റെ റെക്കമന്‍ഡേഷന്‍ സംവിധാനം മാറി. ഇപ്പോള്‍, എക്സ്പ്ലോര്‍ വിഭാഗം ഉള്ളടക്കം, അടിക്കുറിപ്പുകള്‍, ഉപയോക്തൃ പെരുമാറ്റം എന്നിവയ്ക്ക് മുന്‍ഗണന നല്കുന്നു. റീച്ച് വര്‍ധിപ്പിക്കുന്നതില്‍ ഹാഷ്ടാഗുകള്‍ ഇനി അത്ര ഫലപ്രദമല്ലെന്ന് ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസേരി ആവര്‍ത്തിച്ച് പ്രസ്താവിച്ചിട്ടുണ്ട്. ഹാഷ്ടാഗുകള്‍ ഇപ്പോള്‍ ഉള്ളടക്കത്തെ തരംതിരിക്കുന്നതിനുള്ള ഒരു മാര്‍ഗമായി മാത്രം മാറിയിരിക്കുന്നു എന്നാണ് അദേഹം പറയുന്നത്.
-
kerala23 hours agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala3 days ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala2 days agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india2 days agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala3 days agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
india3 days ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala3 days agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
kerala2 days agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍

