Connect with us

Culture

സഹകരണ ബാങ്കുകള്‍ക്ക് വാണിജ്യ ബാങ്കുകളെ പോലെ പ്രവര്‍ത്തിക്കാനാകില്ല: കുഞ്ഞാലിക്കുട്ടി

Published

on

സ്വന്തംലേഖകന്‍/ തിരുവനന്തപുരം

വാണിജ്യബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത് പോലെ സഹകരണബാങ്കുകള്‍ക്ക് പ്രവര്‍ത്തിക്കാനാകില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിയമസഭയില്‍ നോട്ടുപ്രതിസന്ധിയുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബശ്രീ, അക്ഷയ പോലെയുള്ള ചെറുകിട സംരംഭങ്ങള്‍ക്ക് വാണിജ്യബാങ്കുകളല്ല സഹകരണബാങ്കുകള്‍ മാത്രമാണ് വായ്പകള്‍ നല്‍കുന്നത്. താന്‍ മന്ത്രിയായിരിക്കുമ്പോള്‍ ഐ.ടി സൗകര്യങ്ങള്‍ സാര്‍വത്രികമാക്കാന്‍ തുടങ്ങിയ അക്ഷയ കേന്ദ്രങ്ങള്‍ക്ക് വായ്പ നല്‍കാന്‍ വാണിജ്യബാങ്കുകളൊന്നും മുന്നോട്ടു വന്നില്ല. സഹകരണബാങ്കുകളാണ് അതിന് തയാറായത്.

ഇന്നു കേരളം ഐ.ടി സാക്ഷരരാകാന്‍ പ്രധാനകാരണമായ അക്ഷയകേന്ദ്രങ്ങള്‍ക്ക് പിന്നില്‍ സഹകരണബാങ്കുകളുമുണ്ട്. സഹകരണബാങ്കുകളില്‍ റിസര്‍വ് ബാങ്ക് മാനദണ്ഡം നടപ്പാക്കണമെന്ന് ബി.ജെ.പി പറയുന്നത്. സര്‍വകക്ഷിയോഗത്തില്‍ നിന്നും ഇറങ്ങിപ്പോകാന്‍ ബി.ജെപി മുന്നോട്ടു വെച്ച ഒരു ന്യായം മാത്രമാണത്. സംസ്ഥാനത്തെ മികച്ച സാമ്പത്തിക ബദലാണ് സഹകരണമേഖല. സഹകരണബാങ്കുകളുടെ പ്രവര്‍ത്തനം സാധാരണക്കാരന്റെ ജീവിതവുമായി ബന്ധപ്പെട്ടതാണ്. നോട്ടു അസാധുവാക്കിയതിലൂടെ രാജ്യത്ത് അനിതരസാധാരണമായ സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്. ജനങ്ങളെ ബാധിക്കുന്ന ഈ വിഷയത്തില്‍ കേരളത്തില്‍ മാത്രമല്ല ഡല്‍ഹിയിലും ഏല്ലാവരും ഒറ്റക്കെട്ടാണ്.രാജ്യം യുദ്ധത്തെ നേരിടുന്ന ഘട്ടത്തില്‍ രാഷ്ട്രീയ വ്യത്യാസം മറന്ന് എല്ലാ കക്ഷികളും ഒന്നിക്കാറുണ്ട്. അതുപോലെ രാജ്യം നേരിടുന്ന ഈ അനിതരസാധാരണമായ സാഹചര്യത്തിലാണ് കക്ഷികള്‍ ഒന്നിക്കുന്നത്. സഹകരണമേഖലയിലെ ഈ പ്രതിസന്ധി മൂലം കേരളം തകര്‍ച്ചയുടെ മുനമ്പിലാണ്. ഇക്കാര്യത്തില്‍ പരിഹാരമുണ്ടാകുന്നതു വരെ ഒറ്റക്കെട്ടായി ഏതറ്റം വരെയും പോകാന്‍ തയാറാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഭാരതീയ മൂല്യങ്ങള്‍ക്ക് തീരെ വിലകല്‍പ്പിക്കാത്ത രീതിയിലാണ് പ്രധാനമന്ത്രിയുടെ പ്രവൃത്തികള്‍. സഹകരണമേഖലക്ക് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലത്ത് പ്രത്യേക പരിഗണന നല്‍കിയിരുന്നതാണ്. സ്വന്തം പാര്‍ട്ടിക്കാരെ പോലും പരിഗണിക്കാത്ത ആളാണ് പ്രധാനമന്ത്രിയെന്ന് ബി.ജെ.പി നേതാവ് ഒ.രാജഗോപാലും മനസിലാക്കണം. എം.പിമാരെ കാണാനോ പാര്‍ലമെന്റില്‍ ഈ വിഷയം ചര്‍ച്ച ചെയ്യാനോ മോദി കൂട്ടാക്കുന്നില്ല. സ്വന്തം മന്ത്രിസഭയെ പോലും തോക്കിന്‍മുനയില്‍ നിര്‍ത്തുകയാണ് മോദി. ഇത് ഇന്ത്യന്‍ ജനാധിപത്യസംവിധാനത്തിന് തന്നെ അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രസംഗം കൊണ്ടും ശരീരഭാഷ കൊണ്ടും ശ്രദ്ധ നേടിയവരാണ് ഏകാധിപതികള്‍. ഹിറ്റ്‌ലര്‍ ഉള്‍പ്പെടെയുള്ള ഏകാധിപതികളുടെ ചരിത്രവും വ്യക്തമാക്കുന്നത് ഇതാണ്. അധികാരത്തിലെത്തിയ ശേഷം അവര്‍ തങ്ങളുടെ തനിനിറം പുറത്തുകാട്ടും. ഇത് ഇന്ത്യയിലും ആവര്‍ത്തിക്കുന്നുണ്ടോ എന്നാണ് സംശയം. പെട്ടെന്നൊരു ദിവസം അപ്രതീക്ഷിതമായി നോട്ടു പിന്‍വലിക്കുകയാണെന്ന് മോദി പ്രഖ്യാപിക്കുകയായിരുന്നു ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് മോദി പ്രഖ്യാപനം നടത്തിയത്. ഇത് ഏകാധിപത്യത്തിലേക്കുള്ള പോക്കാണ്. ഇത്തരം നടപടികളുടെ പ്രത്യാഘാതം കാണാന്‍ കഴിയാത്ത ആള്‍ക്കാരോടാണ് മോദി ഉപദേശം തേടുന്നത്. 50 ദിവസം കൂടി തന്നാല്‍ എല്ലാം ശരിയാക്കിതരാമെന്നാണ് അദ്ദേഹം പറയുന്നത്. 50 ദിവസം ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും കഴിയണമെന്നാണോ പ്രധാനമന്ത്രി പറയുന്നത്?

ഗോമാതാവെന്ന് പറയുന്ന പശു പോലും 50 ദിവസം വെള്ളം കുടിക്കാതെ ജീവിക്കുമോ? പണമില്ലാത്തതിനാല്‍ വിത്തു വാങ്ങാനാകാതെയും വെള്ളവും വളവും കിട്ടാതെയും കൃഷിക്കാര്‍ കുഴങ്ങുകയാണ്. നോട്ടു നിരോധം സംബന്ധിച്ച് രാജ്യത്തെ വന്‍കിട മുതലാളിമാര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. വലിയ നടപടി വരാന്‍ പോകുന്നുവെന്ന് അവരെ ആദായ നികുതി വകുപ്പ് തന്നെ ബോധ്യപ്പെടുത്തിയിരുന്നു. നോട്ട് പ്രതിസന്ധി ഒരു വന്‍കിടക്കാരേയും ബാധിച്ചില്ല. അവര്‍ ആരും പരാതി പറഞ്ഞിട്ടില്ല. സാധാരണക്കാരാണ് ഇതില്‍ നെട്ടോട്ടമോടുന്നത്. വന്‍കിടക്കാര്‍ക്ക് കള്ളപ്പണം മാറാന്‍ സഹകരണബാങ്കുകളുടെ സഹായം വേണ്ട. അവര്‍ മറ്റു പല രീതിയിലും പണം മാറ്റും. പക്ഷേ രാജ്യത്തെ തകര്‍ന്ന സാമ്പത്തികസ്ഥിതി പുന:സ്ഥാപിക്കാന്‍ പ്രധാനമന്ത്രിക്ക് കഴിയുമോ? അതിന് എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

‘ജയിലര്‍ 2’ല്‍ മോഹന്‍ലാല്‍; ചിത്രീകരണം പൂര്‍ത്തിയായി

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 3യിലെ ജോര്‍ജുകുട്ടിയായി തന്റെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് താരം ‘മാത്യു’ ആയി വീണ്ടും സെറ്റിലെത്തിയത്.

Published

on

നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം ജയിലര്‍ ന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തില്‍ മോഹന്‍ലാല്‍ പങ്കുചേര്‍ന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 3യിലെ ജോര്‍ജുകുട്ടിയായി തന്റെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് താരം ‘മാത്യു’ ആയി വീണ്ടും സെറ്റിലെത്തിയത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ജയിലര്‍ 2യുടെ ചിത്രീകരണം പൂര്‍ണമായും അവസാനിച്ചിരിക്കുകയാണ്. 2023ല്‍ തുടര്‍ച്ചയായ പരാജയങ്ങള്‍ക്കെതിരെ മോഹന്‍ലാല്‍ ആരാധകര്‍ക്ക് ആശ്വാസമായി എത്തിയത് ജയിലര്‍ ചിത്രത്തിലെ മാത്യുവായുള്ള അദ്ദേഹത്തിന്റെ കരിഷ്മയാര്‍ന്ന പ്രകടനമായിരുന്നു. പ്രധാനമായും രണ്ട് രംഗങ്ങളിലായിരുന്നു താരം പ്രത്യക്ഷപ്പെട്ടതെങ്കിലും അവ വലിയ സ്വീകരണമാണ് നേടിയത്.

മുത്തുവേല്‍ പാണ്ട്യന്റെ സുഹൃത്തും അധോലോകത്തെ രാജാവുമായ മാത്യുവായി മോഹന്‍ലാല്‍ തിളങ്ങിയ ഒന്നാം ഭാഗം കേരളത്തില്‍ മാത്രം 60 കോടിയോളം രൂപ കളക്ഷന്‍ നേടി റെക്കോഡ് സൃഷ്ടിച്ചിരുന്നു. താരത്തിന്റെ ലുക്കും ആക്ഷന്‍ സ്‌റ്റൈലും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായിരുന്നു.

രണ്ടാം ഭാഗത്തില്‍ മോഹന്‍ലാല്‍ മാത്രമല്ല, സുരാജ് വെഞ്ഞാറമ്മൂട്, വിനായകന്‍, ചെമ്പന്‍ വിനോദ്, കോട്ടയം നസീര്‍, മിര്‍ന തുടങ്ങിയ മലയാള താരങ്ങളുടെയും വമ്പന്‍ നിര ജയിലര്‍ 2 ല്‍ ഉണ്ടായിരിക്കും. ചിത്രം ജൂണ്‍ 12ന് ലോകവ്യാപകമായി റിലീസ് ചെയ്യും.

ഒന്നാം ഭാഗത്തിന്റെ ഇന്‍ഡസ്ട്രി ഹിറ്റ് വിജയം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

 

 

Continue Reading

Film

ഹിന്ദിയിലേക്ക് റീമേക്കിന് ഒരുങ്ങി തുടരും

ആമീര്‍ ഖാന്റെയും അജയ് ദേവ്ഗണിന്റെയും കമ്പനികള്‍ തന്നെ സമീപിച്ചിരുന്നുവെന്നാണ് തരുണ്‍ മൂര്‍ത്തി വെളിപ്പെടുത്തി

Published

on

ബെന്‍സ് എന്ന ടാക്സി ഡ്രൈവറുടെ വേഷത്തില്‍ മോഹന്‍ലാലിന്റെ ത്രില്ലര്‍ സിനിമ തുടരും ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാന്‍ ചര്‍ച്ചകള്‍ നടക്കുന്നുവെന്ന് തരുണ്‍ മൂര്‍ത്തി. അജയ് ദേവ്ഗണിനെ നായകനാക്കിയാണ് റീമേക്കിന് സാധ്യത എന്നാണ് തരുണ്‍ മൂര്‍ത്തി സൂചിപ്പിച്ചത്. ആമീര്‍ ഖാന്റെയും അജയ് ദേവ്ഗണിന്റെയും കമ്പനികള്‍ തന്നെ സമീപിച്ചിരുന്നുവെന്നാണ് തരുണ്‍ മൂര്‍ത്തി വെളിപ്പെടുത്തി.

ഹിന്ദിയില്‍ നിന്നും തെലുങ്കില്‍ നിന്നും അന്വേഷണങ്ങള്‍ വരുന്നു. ഹിന്ദിയില്‍ നിന്ന് ഞാന്‍ തന്നെ സംവിധാനം ചെയ്യാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍ എനിക്ക് തുടര്‍ച്ചയായി സിനിമകള്‍ ഉള്ളതിനാല്‍ എപ്പോഴാണ് ചെയ്യാന്‍ കഴിയുക എന്ന് അറിയില്ല. അജയ് ദേവ്ഗണിനെ നായകനാക്കി ഹിന്ദിയില്‍ ചിത്രം റീമേക്ക് ചെയ്യാനുള്ള ചര്‍ച്ച നടക്കുന്നുണ്ട്. പക്ഷേ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക് ഇതുവരെ എത്തിയിട്ടില്ലെന്നും തരുണ്‍ മൂര്‍ത്തി വ്യക്തമാക്കി.

ഇതുവരെ ചിത്രം 232.60 കോടി ആഗോളതലത്തില്‍ നേടിയിട്ടുണ്ട്. കേരള ബോക്സ് ഓഫീസില്‍ 100 കോടി നേടിയ ആദ്യ മലയാള ചിത്രമാണ് തുടരും. കേരളത്തില്‍ മാത്രം ആകെ 118.75 കോടിയിലധികം രൂപ നേടിയിട്ടുണ്ട്.

മോഹന്‍ലാലിനു പുറമേ ശോഭന, പ്രകാശ് വര്‍മ്മ, ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, തോമസ് മാത്യു, മണിയന്‍പിള്ള രാജു, ഇര്‍ഷാദ്, സംഗീത് പ്രതാപ്, നന്ദു, അബിന്‍ ബിനോ, ആര്‍ഷ ചാന്ദിനി, ഷോബി തിലകന്‍, ഭാരതിരാജ, ശ്രീജിത്ത് രവി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഷാജി കുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിങ് നിഷാദ് യൂസഫും ഷഫീഖ് വി ബിയുമാണ്. ഈ ത്രില്ലര്‍ ഡ്രാമയുടെ സംഗീതം ജേക്സ് ബിജോയ് ആണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത്.

Continue Reading

news

കപ്പലിന്റെ അറ്റകുറ്റപ്പണിക്കിടെ അപകടം; യുവാവ് മുങ്ങി മരിച്ചു

കൊച്ചി ഷിപ്‌യാര്‍ഡില്‍ നാവികസേനാ കപ്പലിന്റെ അറ്റകുറ്റപ്പണിക്കിടെ മുങ്ങല്‍വിദഗ്ധനായ യുവാവ് മുങ്ങിമരിച്ചു

Published

on

കൊച്ചി: കൊച്ചി ഷിപ്‌യാര്‍ഡില്‍ നാവികസേനാ കപ്പലിന്റെ അറ്റകുറ്റപ്പണിക്കിടെ മുങ്ങല്‍വിദഗ്ധനായ യുവാവ് മുങ്ങിമരിച്ചു. മലപ്പുറം പുതുക്കോട് പെരിങ്ങാവ് രാരപ്പന്‍തൊടി വീട്ടില്‍ അബൂബക്കറിന്റെ മകന്‍ അന്‍വര്‍ സാദത്ത് (25) ആണ് മരിച്ചത്. കരാര്‍ തൊഴിലാളിയായ ഡൈവറാണ് സാദത്ത്. ഇന്നലെ ഉച്ച കഴിഞ്ഞായിരുന്നു സംഭവം.

എറണാകുളം ചുള്ളിക്കല്‍ ആസ്ഥാനമായ ഡൈവിങ് അക്കാദമിയിലെ മുങ്ങല്‍ വിദഗ്ധനായിരുന്നു അന്‍വര്‍ സാദത്ത്. കപ്പലിന്റെ അറ്റകുറ്റപ്പണിക്കായി മുങ്ങല്‍ വിദഗ്ധരെ കരാര്‍ അടിസ്ഥാനത്തില്‍ നല്‍കുന്ന കമ്പനിയാണിത്. ഈ മേഖലയില്‍ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ളയാളാണ് അന്‍വര്‍ സാദത്ത്. ഇന്നലെ രാവിലെ മുതല്‍ കപ്പലിന്റെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട ജോലികള്‍ നടന്നു വരികയായിരുന്നു. ഉച്ചകഴിഞ്ഞാണ് അന്‍വര്‍ അടിത്തട്ടിലേക്കു മുങ്ങിയത്. ഒരു വര്‍ഷമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു ഡൈവറാണ് മുകളില്‍നിന്ന് സുരക്ഷാ കാര്യങ്ങള്‍ നോക്കിയിരുന്നത്. എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ അന്‍വറുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു.

വൈകിട്ട് നാലു മണിയോടെയാണ് തങ്ങളെ വിവരം അറിയിക്കുന്നതെന്ന് എറണാകുളം സൗത്ത് പൊലീസ് വ്യക്തമാക്കി. അന്‍വറിനെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ജീവനുണ്ടായിരുന്നെങ്കിലും അഞ്ചു മണിയോടെ മരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്നും പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ഇന്നു തന്നെ നാട്ടിലേക്ക് അയയ്ക്കാനാണ് ശ്രമിക്കുന്നതെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണവും നടത്തുന്നുണ്ട്. ഇളയ രണ്ടു സഹോദരങ്ങളാണ് അന്‍വര്‍ സാദത്തിനുള്ളത്.

Continue Reading

Trending