Connect with us

Video Stories

സീസറുടെ ഭാര്യയും സംശയാതീതയാകണം

Published

on

പൊലീസ് ഭവനനിര്‍മാണ കോര്‍പറേഷന്‍ മേധാവിയായിരിക്കെ ഡി.ജി.പി ജേക്കബ് തോമസിനെ ഇടതുമുന്നണി സര്‍ക്കാര്‍ വന്നയുടന്‍ വിജിലന്‍സ് മേധാവിയായി അവരോധിച്ചത് ഏറെ കൊട്ടിഘോഷിച്ചായിരുന്നു. ഇദ്ദേഹവും സംസ്ഥാനത്തെ ഐ.എ.എസ് മോധാവികളും തമ്മില്‍ നടക്കുന്ന ചേരിപ്പോര് സംസ്ഥാന ഭരണത്തെ തന്നെ സ്തംഭിപ്പിക്കുന്ന അവസ്ഥയാണിപ്പോള്‍ സംജാതമായിരിക്കുന്നത്. ഈ ശ്രേണിയിലെ ഏറ്റവും പുതിയതാണ് കഴിഞ്ഞ ദിവസം സംസ്ഥാന ധനകാര്യവകുപ്പ് അഡീഷണല്‍ സെക്രട്ടറിക്കെതിരെയും തൊഴില്‍ വകുപ്പു സെക്രട്ടറിക്കെതിരെയും വിജിലന്‍സ് നടത്തിയ റെയ്ഡും അവര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയും. സംസ്ഥാനത്ത് ഒരു സര്‍ക്കാരുണ്ടോ എന്നു തോന്നിപ്പിക്കുന്ന വിധമുള്ള അധികാരകൊത്തളങ്ങളിലെ ചക്കളത്തിപ്പോരാണ് ഇതിലൂടെ വെളിച്ചത്തായിരിക്കുന്നത്. അഴിമതി ആരോപണം നേരിടുന്ന ഉദ്യോഗസ്ഥന്റെ അഴിമതി പിഴുതെറിയുമെന്ന നിലപാട് സര്‍ക്കാരിന്റെ അഴിമതിവിരുദ്ധ പ്രതിച്ഛായയുടെ പൊള്ളത്തരം വെളിവാക്കുന്നതായിരിക്കുന്നു .അഴിമതിക്കെതിരെ സീറോ ടോളറന്‍സും ക്രിയേറ്റീവ് വിജിലന്‍സും പറഞ്ഞ് മഞ്ഞക്കാര്‍ഡും ചുവപ്പുകാര്‍ഡും പ്രദര്‍ശിപ്പിച്ച് ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും വിരട്ടിയ ഐ.പി.എസ് ഉദ്യോഗസ്ഥനു നേര്‍ക്കുതന്നെ ഉയര്‍ന്നിരിക്കുന്ന അഴിമതി ആരോപണങ്ങള്‍ സര്‍ക്കാരിനെ മാത്രമല്ല, ജനങ്ങളെയും ചെറുതായൊന്നുമല്ല ഞെട്ടിച്ചിരിക്കുന്നത്.

ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമിന്റെ ക്വാര്‍ട്ടേഴ്‌സില്‍ അദ്ദേഹം സ്ഥലത്തില്ലാത്ത സമയം നോക്കി, ഭാര്യ മാത്രമുള്ളപ്പോള്‍ വിജിലന്‍സ് ഉദ്യോഗസ്ഥരെ വിട്ട് റെയ്ഡ് നടത്തിയത് ഉന്നത ഉദ്യോഗസ്ഥര്‍ തമ്മിലെ കുടിപ്പകയാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്. കറകളഞ്ഞ ഉദ്യോഗസ്ഥനായാണ് എബ്രഹാം അറിയപ്പെടുന്നത്. തൊഴില്‍ വകുപ്പു സെക്രട്ടറി ടോം ജോസിന്റെ ക്വാര്‍ട്ടേഴ്‌സുകളിലും ഇന്നലെ വിജിലന്‍സ് റെയ്ഡ് നടത്തുകയുണ്ടായി. ഐ.എ.എസ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയാണ് ടോം ജോസ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ തന്നെ പ്രമുഖ പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമന്റ്‌സിന്റെ എം.ഡിയും റിയാബ് സെക്രട്ടറിയുമായിരുന്ന കെ.പത്മകുമാറിനെ ചോദ്യം ചെയ്യാനായി വിളിച്ച ശേഷം അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവവും ഏറെ വിവാദമായിരുന്നു. മലബാര്‍ സിമന്റ്‌സിനെ കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് പാളത്തിലെത്തിച്ച ഉദ്യോഗസ്ഥനായാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
2009ല്‍ ഉപരിപഠനത്തിനായി ജോലിയില്‍ നിന്ന് അവധിയെടുത്ത ശേഷം ചട്ടം ലംഘിച്ച് സ്വകാര്യ കോളജില്‍ ജോലി ചെയ്ത് പ്രതിഫലം വാങ്ങിയതും 2012-2013 കാലത്ത് തുറമുഖ വകുപ്പില്‍ ഡയറക്ടറായിരിക്കെ നടത്തിയ വഴിവിട്ട പര്‍ച്ചേസുകളും ജേക്കബ് തോമസിന്റെ അഴിമതി വിരുദ്ധ പ്രതിച്ഛായക്കേറ്റ കനത്ത പ്രഹരങ്ങളാണ്. ടെന്‍ഡര്‍ ക്ഷണിക്കാതെ ലക്ഷക്കണക്കിന് രൂപയുടെ സോളാര്‍ പാനലുകള്‍ വാങ്ങുകയും ധനകാര്യവിഭാഗം നടത്തിയ പരിശോധനയെതുടര്‍ന്ന് ഇദ്ദേഹത്തിനെതിരെ വകുപ്പുതല നടപടിക്ക് ധനകാര്യ വിഭാഗം ശിപാര്‍ശ ചെയ്യുകയും ചെയ്തിരിക്കുകയാണ്. കര്‍ണാടകയിലെ കുടകില്‍ ഭാര്യയുമൊത്ത് 151 ഏക്കര്‍ വനഭൂമി വാങ്ങിയതായും ഇദ്ദേഹത്തിനെതിരെ ആരോപണമുണ്ട്. ലോകായുക്തയും ഇദ്ദേഹത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തുറമുഖ വകുപ്പിലെ അഴിമതികള്‍ പുറത്തുവന്നതോടെ രാജിവെക്കാന്‍ തയ്യാറാണെന്ന് ഡി.ജി.പി പരോക്ഷമായി പ്രഖ്യാപിച്ചെങ്കിലും അതൊരു പൊടിക്കൈ മാത്രമാണെന്ന് പിന്നീട് ബോധ്യമായി. മുഖ്യമന്ത്രിയും സര്‍ക്കാരുമാണ് ഫലത്തില്‍ വെട്ടിലായത്. സ്വജനപക്ഷപാതത്തെതുടര്‍ന്ന് മന്ത്രി രാജിവെച്ച ഘട്ടത്തില്‍ വിജിലന്‍സ് മേധാവി രാജിവെക്കുന്നത് ക്ഷീണം ചെയ്യുമെന്ന് സര്‍ക്കാര്‍ നിലപാടെടുത്തതോടെ രക്ഷപ്പെടുകയായിരുന്നു അദ്ദേഹം. ഇ.പി ജയരാജന്‍ നടത്തിയ വഴിവിട്ട നിയമനങ്ങള്‍ വിജിലന്‍സ് അന്വേഷിക്കാന്‍ തുടങ്ങിയതോടെ വിജിലന്‍സ് മേധാവി മാറുന്നത് സര്‍ക്കാരിനും പാര്‍ട്ടിക്കും ക്ഷീണം ചെയ്യുമെന്ന് മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയും തിരിച്ചറിഞ്ഞാണ് ആ നീക്കം തള്ളിയത്. ഇതോടെ തന്റെ ഫോണും ഇ-മെയിലും ചിലര്‍ ചോര്‍ത്തുന്നുവെന്ന ആരോപണവുമായി ഇതേ ഡി.ജി.പി രംഗത്തെത്തി.

വിജിലന്‍സ് മേധാവിക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിരിക്കയാണെന്നും വിജിലന്‍സ് കൂട്ടിലടച്ച തത്തയല്ലെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ സ്വതന്ത്രയായി വിഹരിക്കുന്ന തത്തക്ക് എന്തും ചെയ്യാമെന്നാണോ എന്ന് റെയ്ഡിനെതിരെ രംഗത്തുവന്ന ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ചോദിക്കുന്നു. ചീഫ് സെക്രട്ടറിക്ക് ഉദ്യോഗസ്ഥര്‍ പരാതി നല്‍കുകയും ചെയ്തിരിക്കുകയുമാണ്. മറ്റുള്ളവരുടെ അഴിമതിക്കേസുകള്‍ കൈകാര്യം ചെയ്യുന്ന ആള്‍ക്ക് ഏറ്റവും കുറഞ്ഞത് അഴിമതിക്കേസുകളെങ്കിലും ഇല്ലാതിരിക്കേണ്ടതല്ലേ. സീസറുടെ ഭാര്യ സംശയാതീതയായിരിക്കണമെന്ന ചൊല്ല് ഇവിടെ അന്വര്‍ഥമാകുകയാണ്. അവധിയെടുത്ത് സ്വകാര്യ ജോലിയില്‍ ശമ്പളം വാങ്ങിയതിന് ഇതേ പൊലീസ് മേധാവി പറയുന്ന ന്യായവും വിചിത്രമല്ലേ. താന്‍ ആ ശമ്പളം തിരിച്ചുകൊടുത്തുവെന്നാണ് പറയുന്നത്. കട്ട മുതല്‍ തിരികെ നല്‍കിയാല്‍ പ്രശ്‌നം തീരുമെങ്കില്‍ പിന്നെ നിയമത്തിന്റെ ആവശ്യം തന്നെയില്ലല്ലോ. സ്വന്തം കാര്യത്തില്‍ സ്വീകരിക്കുന്ന ഈ നിലപാട് മറ്റുള്ളവരുടെ കാര്യത്തില്‍ വേണ്ടെന്ന് പറയുന്നത് ഒരു വിജിലന്‍സ് മേധാവിക്ക് ചേര്‍ന്നതാണോ. ഇതുസംബന്ധിച്ച ഹര്‍ജിയില്‍ സി.ബി.ഐ അന്വേഷണത്തിന് തയ്യാറാണെന്ന് വ്യക്തമാക്കിയിരിക്കയാണ്. എന്നാല്‍ സി.ബി.ഐക്കെതിരെയും ഇദ്ദേഹം പരാതി നല്‍കിയിരിക്കുന്നു.

തനിക്കെതിരെ തുറമുഖ വകുപ്പിലെ അഴിമതിവിരങ്ങള്‍ പുറത്തുവിട്ടത് കെ.എം എബ്രഹാമാണെന്നാണ് വിജിലന്‍സ് മേധാവി കരുതുന്നത്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ വസതിയില്‍ റെയ്ഡ് നടത്തിയതത്രെ. അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് റെയ്‌ഡെന്നാണ് വിജിലന്‍സ് വൃത്തങ്ങള്‍ പറയുന്നതെങ്കിലും വെറും വൈരനിരാതബുദ്ധിയാണോ ഇതിനുപിന്നിലെന്ന് പരിശോധിക്കണം. അഴിമതിയും സ്വജനപക്ഷപാതവും ക്രമക്കേടുമൊന്നും സര്‍ക്കാരിന്റെ ആനുകൂല്യം ഒരു രൂപയെങ്കിലും പറ്റുന്നവരില്‍ ഉണ്ടാകാന്‍ പാടില്ലതന്നെ. അതേസമയം ഇതിനെതിരെ കാടടച്ചുവെടിവെക്കുന്നതും നന്നായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ കേസെടുത്ത് ജയിലിലടക്കുന്നതും വൈരനിരാതന ബുദ്ധിയായേ കാണാന്‍ കഴിയൂ. ജനാധിപത്യത്തില്‍ ജനങ്ങളും എക്‌സിക്യൂട്ടീവുമാണ് എല്ലാത്തിനും മേലെ നില്‍ക്കേണ്ടത്. അതിനുപകരം ഒരു ഉദ്യോഗസ്ഥന് താരപരിവേഷം നല്‍കി അനര്‍ഹമായി കൊണ്ടുനടക്കുന്നത് ഭൂഷണമല്ല. വെറും പബ്ലിസിറ്റി മാനിയയെന്ന് പറഞ്ഞ് തള്ളാവുന്നതാണോ ഉത്തരവാദപ്പെട്ട മുഖ്യമന്ത്രിക്ക് ഉദ്യോഗസ്ഥരുടെ ഈ പരസ്യമായ ചേരിപ്പോരിനെ. ഇനി ധനകാര്യവകുപ്പും പൊതുഭരണവകുപ്പും തമ്മില്‍ എന്തെങ്കിലും ശീതയുദ്ധമുണ്ടെന്ന് സംശയിച്ചാല്‍ കുറ്റം പറയാനാവുമോ. ഈ സംഭവവികാസങ്ങള്‍ സത്യസന്ധമായി പ്രവര്‍ത്തിക്കുന്ന ഉന്നത ഉദ്യോഗസ്ഥരില്‍ നിരാശ സൃഷ്ടിച്ചെങ്കില്‍ അതിന്റെ പ്രതിഫലനം കാണുക അവരുടെ ജോലിയിലായിരിക്കും. സംസ്ഥാനത്തിനാകട്ടെ ഇത് താങ്ങാന്‍ കഴിയുന്നതുമല്ല. ജനങ്ങള്‍ വെച്ചുനീട്ടിയ അധികാരക്കസേര മര്യാദക്ക് ഉപയോഗിക്കുന്നതിനുപകരം ഗാലറിയുടെ കയ്യടിക്കുവേണ്ടി അഴിമതി അന്വേഷണവും ഉദ്യോഗസ്ഥര്‍ക്കെതിരായ റെയ്ഡുകളും കൊണ്ട് എത്രനാള്‍ ഒരു ഭരണസംവിധാനത്തിന് മുന്നോട്ടുപോകാനാകും?

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending