Connect with us

kerala

തവല്‍ക്കനയില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് സഊദിയില്‍ കോവാക്‌സിന്‍ എടുത്തവര്‍ക്കും രജിസ്റ്റര്‍ ചെയ്യാം

സഊദിയുടെ അംഗീകാരം ഇല്ലാത്തതിനാല്‍ കോവാക്‌സിന്‍ എടുത്ത സഊദി പ്രവാസികളെ ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ വെച്ച് തന്നെ നേരത്തെ തടഞ്ഞിരുന്നു. അനുമതിയില്ലാത്ത വാക്‌സിന്‍ എടുത്തവര്‍ക്ക് ബോര്‍ഡിങ് നല്‍കാന്‍ സഊദിയിലേക്ക് സര്‍വീസ് നടത്തുന്ന വിമാനകമ്പനികള്‍ തയ്യാറായിരുന്നില്ല.

Published

on

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : ഇന്ത്യയില്‍ നിന്ന് കോവാക്‌സിന്‍ എടുത്തവര്‍ക്കും സഊദിയുടെ പച്ചക്കൊടി. കോവാക്‌സിന്‍ ഇരു ഡോസുമെടുത്തവര്‍ക്ക് സഊദി ആരോഗ്യ മന്ത്രാലയത്തിന്റെ വെബ് സൈറ്റില്‍ വാക്‌സിനേഷന്‍ സംബന്ധമായ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതായി തവക്കല്‍നാ അധികൃതര്‍ അറിയിച്ചു. നേരത്തെ സഊദി അംഗീകരിച്ച ആറ് വാക്‌സിനോടൊപ്പം ഏഴാമതായി കോവാക്‌സിനും സ്ഥാനം പിടിച്ചു. ഫൈസര്‍, മോഡേണ, ആസ്ട്രസെനിക്ക, സിനോഫോം, സിനോവാക്ക്, ജോണ്‍സണ്‍ എന്നിവയാണ് സഊദി മന്ത്രാലയത്തിന്റെ സൈറ്റിലുണ്ടായിരുന്നത്. വിദേശത്ത് നിന്ന് കോവാക്‌സിന്‍ എടുത്തവര്‍ക്ക് ഉംറ വിസ ലഭിക്കുമെന്ന് ഹജ്ജ് മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ഉംറ വിസക്കാര്‍ക്ക് വേണ്ടി മാത്രമാണോ ഈ നടപടി എന്നത് വ്യക്തമല്ല. കോവാക്‌സിന്‍ എടുത്ത് ഇമ്മ്യൂണ്‍ ആവാതെ സഊദിയിലെത്തിയവര്‍ക്കും എത്താനിരിക്കുന്നവര്‍ക്കും പുതിയ ഭേദഗതി വഴി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.

കോവാക്‌സിന്‍ എടുത്ത തൊഴില്‍ വിസയിലുള്ള പ്രവാസികള്‍ക്കും ഈ അവസരം ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ . വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസരം ലഭ്യമായതോടെ കോവാക്‌സിന്‍ എടുത്തവര്‍ക്ക് സഊദി ആരോഗ്യമന്ത്രാലയത്തിന്റെ ആപുകളില്‍ അംഗീകാരമാവുകയും തവല്‍ക്കനയില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് തെളിയുകയും ഗ്രീന്‍ സിഗ്‌നല്‍ ലഭിക്കുകയും ചെയ്യുമെന്നാണ് കരുതുന്നത് . കോവിഡിന്റെ ആദ്യഘട്ടത്തില്‍ ഗള്‍ഫ്‌നാടുകളില്‍ നിന്ന് നാട്ടിലെത്തിയ പ്രവാസികളില്‍ ഭൂരിഭാഗവും കോവാക്‌സിനായിരുന്നു എടുത്തത്. സഊദിയുടെ അംഗീകാരമില്ലാത്തതിനാല്‍ കോവാക്‌സിന്‍ എടുത്തവര്‍ ഏറെ മാസങ്ങളായി ആശയകുഴപ്പത്തിലായിരുന്നു. മടങ്ങിയെത്തിയാല്‍ വീണ്ടും വാക്‌സിന്‍ ചെയ്യേണ്ടി വരുമെന്ന ആശങ്കയിലായിരുന്നവര്‍. മടങ്ങിയെത്തിയ പലരും കോവാക്‌സിന്‍ എടുത്ത വിവരം രേഖപെടുത്തിയിരുന്നുമില്ല.

സഊദിയുടെ അംഗീകാരം ഇല്ലാത്തതിനാല്‍ കോവാക്‌സിന്‍ എടുത്ത സഊദി പ്രവാസികളെ ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ വെച്ച് തന്നെ നേരത്തെ തടഞ്ഞിരുന്നു. അനുമതിയില്ലാത്ത വാക്‌സിന്‍ എടുത്തവര്‍ക്ക് ബോര്‍ഡിങ് നല്‍കാന്‍ സഊദിയിലേക്ക് സര്‍വീസ് നടത്തുന്ന വിമാനകമ്പനികള്‍ തയ്യാറായിരുന്നില്ല. സഊദിയുടെ അംഗീകാരമുള്ള വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ് കൈവശമില്ല എന്ന കാരണത്താലാണ് ഇവര്‍ തടയപ്പെട്ടിരുന്നത്.
രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞാല്‍ വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കുന്ന വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും തവല്‍ക്കനയില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസും ഇനി മുതല്‍ കോവാക്‌സിന്‍ എടുത്തവര്‍ക്കും സ്വന്തമാകും. അതോടെ ഇന്ത്യന്‍ വിമാനത്താവളങ്ങളിലെ എയര്‍ലൈന്‍ ജീവനക്കാരുടെ പീഡനങ്ങള്‍ക്ക് പ്രവാസികള്‍ക്ക് ഇരയാകേണ്ടിവരില്ല.

കോവാക്‌സിന്‍ സ്വീകരിച്ച് സഊദിയിലെത്തിയ സന്ദര്‍ശക വിസക്കാര്‍ക്കും രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാനാവും. പാസ്‌പോര്‍ട്ട് നമ്പര്‍, ബോര്‍ഡര്‍ നമ്പര്‍ എന്നിവ ഉപയോഗിച്ചാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ആരോഗ്യ മന്ത്രാലയത്തിന്റെ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പായി നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിലെ വിവരങ്ങള്‍ ഉറപ്പു വരുത്തണം. ഏതായാലും ഇന്ത്യയില്‍ നിന്നുള്ള പ്രവാസികള്‍ക്ക് ഏറെ സന്തോഷം പകരുന്ന നടപടികളാണ് തവല്‍ക്കനയില്‍ കൂട്ടി ചേര്‍ക്കപ്പെട്ടിട്ടുള്ളത് .

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കുവൈത്ത് കെഎം.സി.സി കണ്ണൂർ ജില്ലാ കമ്മിറ്റിയൊരുക്കിയ വോട്ട് വിമാനം കരിപ്പൂരിലെത്തി

കൊണ്ടോട്ടി മണ്ഡലം മുസ്ലിംലീഗിന്റെ പ്രവർത്തകരും കുവൈത് കെഎംസിസി കൊണ്ടോട്ടി മണ്ഡലം നേതാക്കളുമായ കബീർ സി കെ കോട്ടപ്പുറം,റമീസ് വാഴക്കാട് എന്നിവരുടെ നേതൃത്വത്തിൽ യു ഡി എഫ് നേതാക്കളുടേയും പ്രവർത്തകരുടേയും സാന്നിധ്യത്തിൽ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയത്

Published

on

കണ്ണൂർ: നിർണ്ണായകമായ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനു വേണ്ടി കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാകമ്മറ്റി ഏർപ്പെടുത്തിയ വോട്ട് വിമാനം കോഴിക്കോടെത്തി. സലാം എയർലൈൻസിൽ കണ്ണൂർ ജില്ലാപ്രസിഡണ്ട് ഷുഹൈബ് ചെമ്പിലോടിന്റെ നേതൃത്വത്തിൽ നൂറോളം കെ.എം.സി.സി. നേതാക്കളും പ്രവർത്തകരുമടങ്ങിയ സംഘമാണ് വ്യാഴാഴ്ച പുലർച്ചെ 3 മണിക്ക് കോഴിക്കോട് ലാൻഡ് ചെയ്തത്.

കൊണ്ടോട്ടി മണ്ഡലം മുസ്ലിംലീഗിന്റെ പ്രവർത്തകരും കുവൈത് കെഎംസിസി കൊണ്ടോട്ടി മണ്ഡലം നേതാക്കളുമായ കബീർ സി കെ കോട്ടപ്പുറം,റമീസ് വാഴക്കാട് എന്നിവരുടെ നേതൃത്വത്തിൽ യു ഡി എഫ് നേതാക്കളുടേയും പ്രവർത്തകരുടേയും സാന്നിധ്യത്തിൽ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയത്. മലബാർ മേഖലയിലെ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലുൾപ്പെട്ടവരാണ് വോട്ട് വിമാനത്തിൽ നാട്ടിലെത്തിയത്.

കുവൈത്ത് കെഎം.സി.സി.യുടെ ചരിത്രത്തിൽ ജില്ലാകമ്മറ്റികളുടെ നേതൃത്വത്തിൽ ആദ്യമായാണ് വോട്ട് രേഖപ്പെടുത്താൻ പ്രത്യേക വിമാനം ഏർപ്പാട് ചെയ്തിരിക്കുന്നത്. കെഎംസിസി മുൻ സംസ്ഥാനകമ്മിറ്റി വൈസ് പ്രസിഡന്റ് പി വി ഇബ്രഹീം,കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് മുസ്തഫ ഊർപ്പള്ളി,കോഴിക്കോട് ജില്ലാ സെക്രെട്ടറി ഗഫൂർ മുക്കാട്ട്, കുറ്റിയാടി മണ്ഡലം പ്രസിഡന്റ് ഫൈസൽ ഹാജി,ശബാദ് ബാലുശ്ശേരി തുടങ്ങി- വിവിധ ജില്ലാ മണ്ഡലം നേതാക്കളും സംഘത്തിൽ ഉൾപ്പെടുന്നു.

വോട്ട് വിമാനത്തിൽ നാട്ടിലേക്ക് പോകുന്നവർക്ക് കുവൈത്ത് വിമാനത്താവളത്തിൽ നൽകിയ യാത്രയപ്പിൽ സംസ്ഥാനഭാരവാഹികളായ ഷാഫി കൊല്ലം, സെക്രട്ടറിയായിരുന്ന ടി.ടി ഷംസു,ശഹീദ് പാടില്ലത്ത്,മുസ്തഫ സികെ,സംസ്ഥാ ന പ്രവർത്തക സമിതിയംഗങ്ങൾ, അസ്സീസ് നരക്കോട്ട് തുടങ്ങി വിവിധ ജില്ലാ – മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിലും മറ്റു വിമാനത്താവളങ്ങളിലേക്ക് പ്രവർത്തകർ ‘ എത്തുമെന്ന് കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാ നേതൃത്വം അറിയിച്ചു

Continue Reading

kerala

വയനാട്ടിൽ ഭക്ഷ്യകിറ്റ് പിടികൂടിയ സംഭവം: 1500 കിറ്റുകൾക്ക് ഓർഡർ നൽകിയത് ബി.ജെ.പി നേതാക്കളെന്ന് ടി.സിദ്ധിഖ്‌

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് യുഡിഎഫ് രംഗത്തെത്തി

Published

on

ബിജെപി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍ മത്സരിക്കുന്ന വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബി.ജെ.പി വ്യാപകമായി ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യുന്നതായി ആരോപണം. വിതരണത്തിന് തയാറാക്കിയ ആയിരത്തിയഞ്ഞൂറോളം കിറ്റുകള്‍ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് പിടികൂടി. മാനന്തവാടി അഞ്ചാം മൈലിലെയും കല്‍പ്പറ്റ മേപ്പാടി റോഡിലെയും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് സമാനമായ രീതിയില്‍ കിറ്റുകള്‍ വിതരണത്തിന് കൊണ്ടുപോയതായും പരാതിയുണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് യുഡിഎഫ് രംഗത്തെത്തി. കിറ്റ് തയ്യാറാക്കിയത് ബി.ജെ.പിയാണെന്ന് ടി.സിദ്ധിഖ് എം.എല്‍.എ ആരോപിച്ചു. 1500 കിറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയത് ബി.ജെ.പി പ്രാദേശിക നേതാക്കളാണെന്നും അദ്ദേഹം ആരോപിച്ചു.’ആദിവാസി കോളനികളിലെ വോട്ട് പിടിക്കാനാണ് കിറ്റ് തയ്യാറാക്കിയത്, സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് സുല്‍ത്താന്‍ ബത്തേരിയിലെ മൊത്തവിതരണ സ്ഥാപനത്തിന് മുന്നില്‍ ലോറിയില്‍ കയറ്റിയ നിലയില്‍ ആവശ്യസാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ കണ്ടെത്തിയത്. പഞ്ചസാര, ചായപ്പൊടി, വെളിച്ചെണ്ണ, സോപ്പ്, സോപ്പ് പൊടി, ബിസ്‌ക്കറ്റ്, റസ്‌ക് തുടങ്ങിയവയായിരുന്നു കിറ്റിലുണ്ടായിരുന്നത്. ചില കിറ്റുകളില്‍ വെറ്റില, അടക്ക, പുകയില എന്നിവയും കണ്ടെത്തിയത്.

 

Continue Reading

GULF

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ച് ഖത്തര്‍ കെഎംസിസി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി

Published

on

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ നാഗത്ത് റാഷിദ് അലി കരുവണ്ണൂരിനെ ഖത്തര്‍ കെഎംസിസി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി ഉപഹാരം നല്‍കി അനുമോദിച്ചു. കെഎംസിസി മണ്ഡലം ഭാരവാഹികളായ മുഹമ്മദ് അലി കായണ്ണ, റഷീദ് ഉള്ളിയേരി എന്നിവര്‍ പങ്കെടുത്തു.

നടുവണ്ണൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് ഭാരവാഹികളായ അഷ്‌റഫ് പുതിയപ്പുറം, ഉമ്മര്‍ കോയ നടുവണ്ണൂര്‍, മുഹമ്മദ് കോയ അനുഗ്രഹ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ചടങ്ങിന് റാഷിദ് അലി നന്ദി പ്രകാശിപ്പിച്ചു.

 

Continue Reading

Trending