Connect with us

kerala

മുന്നിലും പിന്നിലുമായി കനത്ത സുരക്ഷയോടെയുള്ള പിണറായിയുടെ യാത്ര ജനങ്ങളെ ഭയപ്പെടുന്നു എന്നതിന് തെളിവാണ്: എം.കെ മുനീര്‍ എംഎല്‍എ

സി.പി.എമ്മുകാരുടെ ഒരു തോളില്‍ പാര്‍ട്ടി കൊടി പിടിച്ച തഴമ്പാണെങ്കില്‍ മറുതോളില്‍ ജമാഅത്ത്, എസ്.ഡി.പി.ഐ കൊടികള്‍ പിടിച്ച തഴമ്പാണെന്നും ഡോ. എം.കെ മുനീര്‍ പറഞ്ഞു.

Published

on

ജനങ്ങളെ ഭയപ്പെടുന്ന മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറിയെന്ന് മുസ്‌ലിംലീഗ് നിയമസഭാ പാര്‍ട്ടി ഉപനേതാവ് ഡോ. എം.കെ മുനീര്‍. മുസ്ലിംലീഗ് വഖഫ് സംരക്ഷണ സമരങ്ങളുടെ ഭാഗമായി തൃശൂര്‍ ജില്ലാ മുസ്ലിംലീഗ് കമ്മിറ്റി സംഘടിപ്പിച്ച കലട്രേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്നിലും പിന്നിലുമായി കനത്ത സുരക്ഷയോടെയുള്ള പിണറായിയുടെ യാത്ര ജനങ്ങളെ ഭയപ്പെടുന്നു എന്നതിന് തെളിവാണ്. അധികാരത്തില്‍ വന്നപ്പോള്‍ പോലീസ് സംരക്ഷണം വേണ്ടെന്ന് പറഞ്ഞയാളാണ് ജനങ്ങളെ ഭയപ്പെട്ട് ഇപ്പോള്‍ കേരളത്തിന്റെ തെരുവിലൂടെ സഞ്ചരിക്കുന്നത്. മുസ്‌ലിംലീഗ് രാഷ്ട്രീയ പാര്‍ട്ടിയാണോ എന്ന ചോദ്യത്തിന് പിണറായി കമ്യൂണിസ്റ്റാണോ എന്ന മറുചോദ്യം ചോദിച്ചതിന് പേഴ്‌സണല്‍ ഗണ്‍മാന്‍മാരെ പിന്‍വലിച്ച് പ്രതികാരം ചെയ്ത കാര്യവും എം.കെ മുനീര്‍ സൂചിപ്പിച്ചു. പോലീസ് സംരക്ഷണത്തില്‍ കഴിയാന്‍ ഞാന്‍ പിണറായി വിജയനല്ല. എന്നെ സംരക്ഷിക്കാന്‍ ഈ പ്രസ്ഥാനമുള്ള കാലത്തോളം എന്റെ മേല്‍ ഒരു പൂഴി വാരിയിടാന്‍ നിങ്ങള്‍ക്ക് കഴിയില്ല. അദ്ദേഹം പറഞ്ഞു.

വഖഫ് ബോര്‍ഡ് ആവശ്യപ്പെട്ടതാണ് ഭേദഗതി എന്ന പിണറായിയുടെ വാദം ശുദ്ധ അസംബന്ധമാണ്. സര്‍ക്കാര്‍ വഖഫ് ബോര്‍ഡിന് കൊടുത്ത തിട്ടൂരവും വഖഫ് ബോര്‍ഡിന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന കത്തുകളും രേഖയാണ്. സി.എ.എയുമായി ബന്ധപ്പെട്ട് കേസില്ലെന്ന് പിണറായി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു. എന്നാല്‍ സമസ്തയുടെ പ്രവര്‍ത്തകരടക്കം ആയിരക്കണക്കിനാളുകള്‍ കേസുമായി വലയുകയാണ്. വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട നടപടി മരവിപ്പിച്ചതായി നിഷ്‌കളങ്കരായ പണ്ഡിതന്മാരെയും കള്ളം പറഞ്ഞ് പറ്റിച്ചു. അതേ പിണറായി ജില്ലാ സമ്മേളനത്തില്‍ തീരുമാനത്തില്‍ മാറ്റം വരുത്തില്ലെന്നും പറഞ്ഞു. എന്തിനാണ് പണ്ഡിതന്മാരെ പോലും പിണറായി കബളിപ്പിക്കുന്നത്? അദ്ദേഹം ചോദിച്ചു. സി.പി.എമ്മുകാരുടെ ഒരു തോളില്‍ പാര്‍ട്ടി കൊടി പിടിച്ച തഴമ്പാണെങ്കില്‍ മറുതോളില്‍ ജമാഅത്ത്, എസ്.ഡി.പി.ഐ കൊടികള്‍ പിടിച്ച തഴമ്പാണെന്നും ഡോ. എം.കെ മുനീര്‍ പറഞ്ഞു. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് സി.എ മുഹമ്മദ് റഷീദ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിമാരായ സി.എച്ച് റഷീദ്, കെ.എസ് ഹംസ, പി.എം സാദിഖലി, ജില്ലാ ജനറല്‍ സെക്രട്ടറി പി.എം അമീര്‍, ട്രഷറര്‍ എം.പി കുഞ്ഞിക്കോയതങ്ങള്‍ പ്രസംഗിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അവയവം മാറി ശാസ്ത്രക്രിയ; കയ്യിന് പകരം ശസ്ത്രക്രിയ ചെയ്തത് കുഞ്ഞിന്റെ നാവിന്

ചികിത്സാപ്പിഴവ് തിരിച്ചറിഞ്ഞതോടെ ഡോക്ടര്‍ മാപ്പ് പറഞ്ഞു

Published

on

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കയ്യിന് ശസ്ത്രക്രിയ ചെയ്യാനെത്തിയ കുഞ്ഞിന്റെ നാവിന് ശസ്ത്രക്രിയ ചെയ്തതായി പരാതി. നാല് വയസ്സുകാരിയുടെ ശസ്ത്രക്രിയയ്ക്ക് എത്തിയതായിരുന്നു. എന്നാല്‍ കുഞ്ഞിന്റെ നാക്കിനാണ് ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയതെന്നാണ് കുടുംബം ആരോപിക്കുന്നത്. കോഴിക്കോട് ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വദേശിയുടെ മകളാണ് നാല് വയസ്സുകാരി.

കുഞ്ഞിന്റെ കൈയിലെ ആറാം വിരല്‍ നീക്കുന്ന ശസ്ത്രക്രിയയ്ക്കാണ് ഇവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയത്. ചികിത്സാപ്പിഴവ് തിരിച്ചറിഞ്ഞതോടെ ഡോക്ടര്‍ മാപ്പ് പറഞ്ഞു. പിന്നാലെ മറ്റൊരു ശസ്ത്രക്രിയയിലൂടെ കുഞ്ഞിന്റെ ആറാം വിരല്‍ നീക്കം ചെയ്യുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.

എന്നാല്‍ കുഞ്ഞിന്റെ നാവിനും തടസ്സമുണ്ടായിരുന്നെന്നാണ് ആശുപത്രി സൂപ്രണ്ട് പറയുന്നത്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് സൂപ്രണ്ട് അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ യുവതി നീതി തേടി അലയുമ്പോഴാണ് മറ്റൊരു സംഭവം കൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Continue Reading

india

കമ്പത്ത് കാറിനുള്ളില്‍ രണ്ട് പുരുഷന്‍മ്മാരെയും സ്ത്രീയെയും മരിച്ച നിലയില്‍ കണ്ടെത്തി

കമ്പത്തിന് സമീപം ഒരു തോട്ടത്തില്‍ ഇന്ന് രാവിലയോടെയാണ് വാഹനം നാട്ടുകാര്‍ കണ്ടെത്

Published

on

തമിഴ്‌നാട്ടിലെ കമ്പത്ത് കാറിനുള്ളില്‍ രണ്ടു പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹം കണ്ടെത്തി. പുതുപ്പള്ളി സ്വദേശിയുടെ ഉടമസ്ഥതയില്‍ കോട്ടയം രജിസ്‌ട്രേഷനില്‍ ഉള്ളതാണ് വാഹനം.

കമ്പത്തിന് സമീപം ഒരു തോട്ടത്തില്‍ ഇന്ന് രാവിലയോടെയാണ് വാഹനം നാട്ടുകാര്‍ കണ്ടെത്. നാട്ടുകാര്‍ പരിശോധിച്ചപ്പോള്‍ വാഹനം ലോക്ക് ചെയ്ത രീതിയിലായിരുന്നു. വാഹനം കേന്ദ്രീകരിച്ച് തമിഴ്‌നാട് പൊലീസ് അന്വോഷണം ആരംഭിച്ചു.

Continue Reading

kerala

എറണാകുളം ജില്ലയില്‍ മഞ്ഞപ്പിത്ത ബാധിതര്‍ കൂടുന്നു; കളമശ്ശേരിയില്‍ 28 പേര്‍ക്ക് രോഗബാധ

ഏറ്റവും പുതിയ കണക്ക് പ്രകാരം 200 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്

Published

on

കൊച്ചി: സംസ്ഥാനത്ത് ആശങ്കപടര്‍ത്തി എറണാകുളം ജില്ലയില്‍ മഞ്ഞപ്പിത്തം ബാധിതര്‍ കൂടുന്നു. കളമശ്ശേരിയില്‍ 28 പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. വേങ്ങൂരില്‍ ഏറ്റവും പുതിയ കണക്ക് പ്രകാരം 200 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം ഇനിയും കൂടിയേക്കാമെന്ന ആശങ്കയിലാണ് അധികൃതര്‍.

ചൂട് കൂടിയതോടെ റോഡിന് ഇരുവശങ്ങളിലും കൂള്‍ഡ്രിങ്‌സ് കടകളുടെ എണ്ണം കൂടുകയും ഇവയില്‍ നിന്ന് പാനീയങ്ങള്‍ വാങ്ങിക്കുടിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയും ചെയ്തു. ഇത്തരം കടകളില്‍ നിന്നാണ് രോഗം പടര്‍ന്നതെന്ന സംശയത്തിലാണ് ആരോഗ്യവകുപ്പ്. ഈ സാഹചര്യത്തില്‍ ജ്യൂസ് കടകളിലേക്കുള്‍പ്പടെ വരുന്ന ഐസ് ക്യൂബുകള്‍ എവിടെ നിന്നാണ് വരുന്നതെന്നും അറിയാനുള്ള പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.

വേങ്ങൂരിലെ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ വലിയ ആശങ്കയിലായിരിക്കെയാണ് കളമശ്ശേരിയില്‍ മഞ്ഞപ്പിത്തം സ്ഥീകരിച്ചത്. ഇവിടെ രോഗബാധ സ്ഥിരീകരിച്ച 28ല്‍ 10 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. വേങ്ങൂരില്‍ രോഗം സ്ഥിരീകരിച്ച 200ല്‍ 48 പേര്‍ നിലവില്‍ ചികിത്സയിലാണ്. നാല് പേരുടെ നില ഗുരുതരമാണ്.

Continue Reading

Trending