Connect with us

kerala

ബി.ജെ.പി കുഴല്‍പ്പണക്കേസ് വ്യാപക അന്വേഷണം

Published

on

കുഴല്‍പ്പണക്കക്കേസല്‍ നട്ടം തിരിയുന്ന സംസ്ഥാന ബി.ജെ.പി കൂടുതല്‍ കൂരക്കിേലേക്ക്. കൊടകര കുഴല്‍പ്പണക്കേസില്‍ പത്തനംതിട്ട കോന്നിയില്‍ നിന്നും അന്വേഷണ സംഘം തെളിവെടുത്തു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ മത്സരിച്ച മണ്ഡലങ്ങളിലൊന്നാണിത്. െക.സുരേന്ദ്രനെ ഉടന്‍ തന്നെ ചോദ്യം ചെയ്‌തേക്കുമെന്ന് അന്വേഷണ സംഘം കഴിഞ്ഞ ദിവസം സൂചന നല്‍കിയിരുന്നു.ഇതിന് പിന്നാലെയാണ് തെളിവ് ശേഖരണം. കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ട പണം ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു പണമാണെന്നാണ് പറഞ്ഞിരുന്നത്. തെക്കന്‍കേരളത്തിലേക്കുള്ളതാണ് പണമെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അന്വേഷണം സുരേന്ദ്രന്‍ മല്‍സരിച്ച കോന്നിയിലുമെത്തിയത്.

സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ താമസിച്ചിരുന്ന ഹോട്ടലില്‍ നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. എത്രനാള്‍ ഉപയോഗിച്ചു. എത്ര മുറികള്‍ എടുത്തിരുന്നു, പണം നല്‍കിയത് തുടങ്ങിയവയും രജിസ്റ്ററിലെ വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചു. ഇതിനിടെ വിവാദമായ ഹെലികോപ്ടര്‍ യാത്രയിലും പൊലീസ് അന്വേഷണം തുടങ്ങി. മഞ്ചേശ്വരത്തും കോന്നിയിലുമായി രണ്ടിടങ്ങളിലായുള്ള സുരേന്ദ്രന്റെ മല്‍സരവും ഹെലികോപ്ടര്‍ യാത്രയും പാര്‍ട്ടിക്കകത്ത് നിന്ന് തന്നെ അന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. കുഴല്‍പ്പണ ഇടപാട് വിവരം പുറത്ത് വന്നതോടെ സുരേന്ദ്രന്റെ ഹെലികോപ്ടര്‍ യാത്രക്കെതിരെയും ആരോപണവും പരാതിയും ഉയര്‍ന്നത്. റോഡിലെ പരിശോധന ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഹെലികോപ്ടര്‍ യാത്രയെന്നും ഇതിന്റെ മറവില്‍ കള്ളപ്പണം കടത്തിയതായി സംശയമുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഓള്‍ കേരള ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമണ്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സംസ്ഥാനാധ്യക്ഷന്‍ ഐസക് വര്‍ഗീസ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നു. സുരേന്ദ്രനെതിരെയുള്ള ആക്ഷേപം ശക്തമാവുകയും സി.കെ.ജാനുവിന് 40 ലക്ഷം കൈമാറിയെന്ന ആരോപണവും ഉയര്‍ന്നതിന് പിന്നാലെ പത്തനംതിട്ട ഡി.സി.സി ജനറല്‍ സെക്രട്ടറി വി.ആര്‍ സോജിയും രംഗത്തെത്തി. ഹെലികോപ്ടറില്‍ നിന്നും പെട്ടികള്‍ കൊണ്ടു പോവുന്നതിന്റെയുള്‍പ്പെടെ ദൃശ്യങ്ങളും പുറത്തു വന്നു. അന്ന് പൊലീസ് വേണ്ടവിധത്തില്‍ അന്വേഷിക്കാതിരുന്നതാണ് കാരണമെന്ന് സോജി ആരോപിക്കുന്നു.

ഇതേ തുടര്‍ന്നാണ് സുരേന്ദ്രന്റെ ഹെലികോപ്ടര്‍ യാത്രയിലും പരിശോധനക്ക് അന്വേഷണ സംഘം കടക്കുന്നത്. ബി.ജെ.പി എ പ്ലസ് മണ്ഡലമായി നിശ്ചയിച്ചതാണ് കോന്നി. കേസില്‍ പണം നഷ്ടപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ധര്‍മരാജിന്റെ സഹോദരന്‍ ധനരാജിനെയും ബി.ജെ.പി സംസ്ഥാന ഓഫീസ് സെക്രട്ടറി മിഥുനെയും അന്വേഷകസംഘം വെള്ളിയാഴ്ച ചോദ്യം ചെയ്തു. തൃശൂര്‍ പൊലീസ് ക്ലബിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ഇരുവരെയും ചോദ്യം ചെയ്തത്. കുഴല്‍പ്പണക്കടത്തില്‍ ധര്‍മ്മരാജിനൊപ്പം പങ്കുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ധനരാജിനെ ചോദ്യം ചെയ്തത്. കവര്‍ച്ചാ സംഭവത്തെ കുറിച്ചുള്‍പ്പെടെ വിവരശേഖരണം നടത്തി. ധര്‍മ്മരാജിനെ ഫോണില്‍ വിളിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബി.ജെ.പി സംസ്ഥാന ഓഫീസ് ജീവനക്കാരന്‍ മിഥുനെ ചോദ്യം ചെയ്തത്. ഇതിനിടെ കവര്‍ച്ചസംഘത്തിന് വാഹനത്തില്‍ പണം ഉണ്ടെന്നവിവരം ചോര്‍ത്തി നല്‍കിയ റഷീദിനെ ജയിലിലെത്തി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. അറസ്റ്റിലായ ശേഷം കോവിഡ് സ്ഥിരീകരിച്ചതിനാല്‍ റഷീദ്, ബഷീര്‍, സലാം എന്നിവരെ ചോദ്യം ചെയ്യാനായിട്ടില്ല. റഷീദ്, ബഷീര്‍, സലാം എന്നിവരെയാണ് ചോദ്യം ചെയ്യാനുള്ളത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മുഖ്യമന്ത്രിയുടെ അറിവോടെയാണ് കരുവന്നൂര്‍ ബാങ്കിലെ കൊള്ളക്കാരെ മുഴുവന്‍ സംരക്ഷിച്ചത്: വി.ഡി സതീശന്‍

മുഖ്യമന്ത്രി കസവുകെട്ടിയ പേടിത്തൊണ്ടനാണെന്ന് സതീശൻ പറഞ്ഞു

Published

on

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രി കസവുകെട്ടിയ പേടിത്തൊണ്ടനാണെന്ന് സതീശൻ പറഞ്ഞു. കരുവന്നൂർ കേസിൽ ഏറ്റവും പാവപ്പെട്ടവരുടെ പണമാണ് അടിച്ചുമാറ്റിയത്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് കരുവന്നൂർ ബാങ്കിലെ കൊള്ളക്കാരെ മുഴുവൻ സംരക്ഷിച്ചതെന്നും സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

‘‘ബിജെപിയെ ഭയന്നാണ് മുഖ്യമന്ത്രി ജീവിക്കുന്നത്. ബിജെപിയെ പ്രീണിപ്പിക്കാൻ  വേണ്ടിയാണ് രാഹുൽ ഗാന്ധിക്കെതിരെ കഴിഞ്ഞ 35 ദിവസമായി ആക്രമണം നടത്തുന്നത്. മോദിയെ വിമർശിക്കാതിരിക്കാനുള്ള വഴികളാണ് അദ്ദേഹം അന്വേഷിക്കുന്നത്. 2022ൽ കണ്ണൂരിൽ പാർട്ടി കോൺഗ്രസ് നടന്ന സമയത്ത് അവിടെ പങ്കെടുത്ത ദേശീയ നേതാക്കളെല്ലാം ബിജെപിയേയും നരേന്ദ്ര മോദിയേയും രൂക്ഷമായി വിമർശിച്ചിട്ടും പിണറായിയുടെ ഭാഗത്തുനിന്ന് യാതൊരു വിമർശനവും ഉണ്ടായില്ല. അന്ന് മോദിയേയും ബിജെപിയേയും വിമർശിക്കാത്ത ഏക സിപിഎം നേതാവ് പിണറായി ആയിരുന്നു. അദ്ദേഹം ഭയത്തിലാണ്.

‘‘ഒരു എഴുത്തുകാരൻ എഴുതിയിട്ടുണ്ട്, ‘കസവുകെട്ടിയ പേടിത്തൊണ്ടൻമാർ’ എന്ന്. മുഖ്യമന്ത്രിക്കു ചേരുന്ന ഏറ്റവും നല്ല പദം ‘കസവുകെട്ടിയ പേടിത്തൊണ്ടൻ’ എന്നാണ്. വലിയ കൊമ്പത്തെ ആളാണ്. എന്നാൽ‌ മനസ്സു മുഴുവൻ പേടിയാണ്.’’ –സതീശൻ‌ പറഞ്ഞു.

ബിജെപി നടത്തുന്ന വർഗീയ ധ്രുവീകരണം തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും നടത്തുന്നത്. കേരളത്തിൽ ബിജെപിക്ക് ഒരിടം നൽകാനാണ് സിപിഎം ശ്രമമെന്നും സതീശൻ ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന് നൽകുന്ന പരാതികൾ പരിഗണിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗവർണർ തെറ്റുചെയ്തിട്ടുണ്ടെങ്കിൽ രാഷ്ട്രീയമായോ നിയമപരമായോ നേരിടണം. ഗവർണരെ ആരും തടയാൻ പോയിട്ടില്ലെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. ഇലക്ടറൽ ബോണ്ട് പ്രകാരം കോൺഗ്രസിനു പണം നൽകിയവരെല്ലാം സിപിഎമ്മിനും പണം നൽകിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുമായി കരാറിൽ ഏർപ്പെട്ടവരും ഏർപ്പെടാത്തവരും അവരുടെ അക്കൗണ്ടിലേക്ക് പണം അയച്ചിട്ടുണ്ട്. കരാറുള്ള കമ്പനികളിലെ ജീവനക്കാർ നൽകിയ മൊഴി അനുസരിച്ച് അവർക്ക് ഒരു സേവനവും നൽകിയിട്ടില്ല എന്നാണ്. ഒരു സേവനവും നൽകാത്തവർ എങ്ങനെയാണ് പണം നൽകുന്നതെന്നും സതീശൻ ചോദിച്ചു.

Continue Reading

crime

വിവാഹാലോചന നിരസിച്ചു, നഴ്‌സിനെയും ബന്ധുക്കളെയും ഉള്‍പ്പെടെ 5 പേരെ വീട്ടില്‍ കയറി വെട്ടി

ഇന്നലെ രാത്രി 10 മണിയോടെ വെട്ടുകത്തിയുമായി വന്ന പ്രതി വീടിനു മുന്നില്‍ നില്‍ക്കുകയായിരുന്ന സജിനയെ വെട്ടുകയായിരുന്നു

Published

on

ആലപ്പുഴ: വിവാഹാലോചന നിരസിച്ചതിന്റെ വൈരാഗ്യം നിമിത്തം ചെന്നിത്തല കാരാഴ്മയിൽ യുവാവ് വീടു കയറി ആക്രമിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേരെ വെട്ടി പരുക്കേൽപ്പിച്ചു. കാരാഴ്മ മൂശാരിപ്പറമ്പിൽ റാഷുദ്ദീൻ (48) ഭാര്യ നിർമ്മല (55) മകൻ സുജിത്ത് (33), മകൾ സജിന (24) റാഷുദ്ദീന്റെ സഹോദരി ഭർത്താവ് കാരാഴ്മ എടപ്പറമ്പിൽ ബിനു (47) എന്നിവർക്കാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കാരാഴ്മ നമ്പോഴിൽ തെക്കേതിൽ രഞ്ജിത്ത് രാജേന്ദ്രനെ (വാസു–32) മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാത്രി 10 മണിയോടെ വെട്ടുകത്തിയുമായി വന്ന പ്രതി വീടിനു മുന്നില്‍ നില്‍ക്കുകയായിരുന്ന സജിനയെ വെട്ടുകയായിരുന്നു. നിലവിളി കേട്ടെത്തിയ സഹോദരനെയും വെട്ടി പരിക്കേല്‍പ്പിച്ചു. ബഹളം കേട്ടെത്തിയ റാഷുദ്ദീനും ബിനുവും പ്രതിയുടെ കയ്യില്‍ നിന്നും വെട്ടുകത്തി പിടിച്ചു മേടിക്കുകയും ഈ സമയം പ്രതി കയ്യില്‍ കരുതിയിരുന്ന പേപ്പര്‍ കട്ടര്‍ ഉപയോഗിച്ച് ഇരുവരെയും തടസ്സം നിന്ന നിര്‍മ്മലയെയും മാരകമായി വെട്ടി പരുക്കേല്‍പ്പിക്കുകയുമായിരുന്നു. നാട്ടുകാര്‍ പ്രതിയെ തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിച്ചു.

കുവൈത്തിൽ നഴ്സായ സജിനയെ ഭർത്താവിന്റെ മരണശേഷം പ്രതി രഞ്ജിത്ത് വിവാഹം ആലോചിച്ചിരുന്നു എന്നാൽ പിന്നീട് പ്രതിയുടെ സ്വഭാവദൂഷ്യം മനസ്സിലാക്കി സജിന വിവാഹത്തിൽ നിന്നും പിന്മാറിയതിന്റെ പകയാണ് ആക്രമണത്തിന് കാരണം. സജിന വിദേശത്തു നിന്നും നാട്ടിലെത്തിയ വിവരമറിഞ്ഞ പ്രതി ആയുധങ്ങളുമായെത്തി ആക്രമണം നടത്തുകയായിരുന്നു.

Continue Reading

kerala

സ്വർണവിലയിൽ നേരിയ കുറവ്; പവന് വില 54,000ന് മുകളിൽ തന്നെ

Published

on

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞ് 54,440 രൂപയായി. 10 രൂപ കുറഞ്ഞ് 6,805 രൂപയാണ് ഗ്രാമിന് വില. കഴിഞ്ഞ ദിവസം പവൻ വില സർവകാല റെക്കോഡായ 54,520 രൂപയിലെത്തിയിരുന്നു.

ഈ മാസം പവന് 3,640 രൂപ കൂടിയതിന് ശേഷമാണ് ഇന്ന് വില കുറഞ്ഞത്. രാജ്യാന്തര സ്വർണ വിലയിലെ ഇടിവാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്. ഔൺസിന് 2,343 ഡോളറാണ് രാജ്യാന്തര സ്വർണ വില.

Continue Reading

Trending