Connect with us

india

ശസ്ത്രക്രിയക്ക് പിന്നാലെ കോവിഡ്; വൈറസിനെ തോല്‍പ്പിച്ച് 107 കാരിയും 78 കാരി മകളും

സുഖം പ്രാപിച്ച ശേഷം കുടുംബാംഗങ്ങള്‍ക്ക് ആശുപത്രി ജീവനക്കാര്‍ ഊഷ്മളമായ വിടവാങ്ങലാണ് നല്‍കിയത്.

‘ഞങ്ങള്‍ക്ക് എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടിരുന്നു. മെഡിക്കല്‍ സ്റ്റാഫ് കാണിച്ച അര്‍പ്പണബോധത്താലാണ് ഞങ്ങള്‍ രക്ഷപ്പെട്ടത്. ഇത് വലിയ അത്ഭുതമാണ്, 65 കാരനായ മകന്‍ പ്രതികരിച്ചു.

Published

on

മുബൈ: കോവിഡ് -19 വൈറസ് ബാധയില്‍ നിന്നും രോഗമുക്തി നേടിയ വൃദ്ധയും മകളും വാര്‍ത്താ ശ്രദ്ധനേടുന്നു. മഹാരാഷ്ട്രയിലെ 107 വയസുകാരിയും 78 വയസ്സുള്ള മകളുമാണ് കോവിഡ് ബാധിച്ച് സുഖം പ്രാപിച്ചത്. പ്രായമായവരില്‍ ഉയര്‍ന്ന മരണനിരക്കുണ്ടെന്ന ആരോഗ്യ വിദഗ്ധരുടെ പഠനം നിലനില്‍ക്കെയാണ് നേരത്തെ ശസ്ത്രക്രിയക്ക് കൂടി വിധേയമായി 107 കാരി കോവിഡിനെ മറികടന്നത്.

മഹാരാഷ്ടയിലെ ജല്‍ന നഗരത്തിലെ കോവിഡ് -19 ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇരുവരെയും കൂടാതെ രോഗമുക്തി നേടിയ കുടുംബാംഗങ്ങളായ മറ്റ് മൂന്ന് പേര്‍കൂടി വ്യാഴാഴ്ച ഡിസ്ചാര്‍ജായി.

നൂറ് പിന്നിട്ട സ്ത്രീ കൊറോണ വൈറസ് ബാധയെതുടര്‍ന്ന് ഒരാഴ്ചയിലേറെയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശതാബ്ദിയ്ക്ക് അടുത്തിടെയാണ് 107 കാരിക്ക് നട്ടെല്ലിന് ശസ്ത്രക്രിയ നടത്തിയിരുന്നത്. കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെ അമ്മയുടെ ആരോഗ്യം സംബന്ധിച്ച് ആശങ്കയുണ്ടായിരുന്നതായി ജില്ലാ സിവില്‍ സര്‍ജന്‍ അര്‍ച്ചന ഭോസാലെ പ്രതികരിച്ചു. അവരുടെ വാര്‍ദ്ധക്യം കോവിഡില്‍ നിന്നും സുഖം പ്രാപിക്കുന്നതില്‍ വലിയ വെല്ലുവിളിയായിരുന്നുവെന്നും ഭോസാലെ പറഞ്ഞു.

78 കാരിയായ മകളെ കൂടാതെ 65 വയസ്സുള്ള മകനും, 27, 17 വയസ് പ്രായമുള്ള രണ്ട് പേരക്കുട്ടികളുമാണ് അമ്മയോടൊപ്പം രോഗം ബാധിച്ച് ചികിത്സയിലുണ്ടായിരുന്നത്. ജല്‍നയിലെ മാലി പുരയിലെ താമസക്കാരായ കുടുംബം ആഗസ്റ്റ് 11 നാണ് അഡ്മിറ്റായത്. സുഖം പ്രാപിച്ച ശേഷം കുടുംബാംഗങ്ങള്‍ക്ക് ആശുപത്രി ജീവനക്കാര്‍ ഊഷ്മളമായ വിടവാങ്ങലാണ് നല്‍കിയത്.

‘ഞങ്ങള്‍ക്ക് എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടിരുന്നു. മെഡിക്കല്‍ സ്റ്റാഫ് കാണിച്ച അര്‍പ്പണബോധത്താലാണ് ഞങ്ങള്‍ രക്ഷപ്പെട്ടത്. ഇത് വലിയ അത്ഭുതമാണ്, 65 കാരനായ മകന്‍ പ്രതികരിച്ചു. വീട്ടിലേക്ക് അയക്കുന്ന ചടങ്ങില്‍ പങ്കെടുത്ത ജില്ലാ കളക്ടര്‍ രവീന്ദ്ര ബിന്‍വാഡെ, ജില്ലാ പോലീസ് സൂപ്രണ്ട് എസ് ചൈതന്യ എന്നിവര്‍ ആശുപത്രി ജീവനക്കാരുടെ ശ്രമങ്ങളെ അഭിനന്ദിച്ചു.

 

india

കൊല്‍ക്കത്തയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞ് തട്ടിക്കൊണ്ടുപോയി; വ്യാജ നേഴ്‌സായി നടിച്ച യുവതി അറസ്റ്റില്‍

അമ്മയോട് നഴ്‌സാണെന്ന് ധരിപ്പിച്ച് സൗഹൃദം സൃഷ്ടിച്ച ശേഷം കുഞ്ഞിനെ കൈക്കലാക്കിയാണ് യുവതി ഒളിവിലായത്.

Published

on

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ബി.സി. റോയ് ആശുപത്രിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ സബീന ബീബി എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയോട് നഴ്‌സാണെന്ന് ധരിപ്പിച്ച് സൗഹൃദം സൃഷ്ടിച്ച ശേഷം കുഞ്ഞിനെ കൈക്കലാക്കിയാണ് യുവതി ഒളിവിലായത്. ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിയ അമ്മയോടൊപ്പം ബസ്സില്‍ യാത്ര ചെയ്യുന്നതിനിടെയാണ് സബീന ബന്ധം സ്ഥാപിച്ചത്. ആശുപത്രിയില്‍ ഒത്തുചെന്ന ശേഷം, ഡോക്ടറെ കാണാന്‍ പോയതിനു പിന്നാലെ അമ്മയോട് മരുന്ന് വാങ്ങാന്‍ പോകണമെന്ന് പറഞ്ഞ് കുഞ്ഞിനെ കൈയില്‍ വാങ്ങി നിന്ന ഇവര്‍ അതിനിടെ കുഞ്ഞുമായി കടന്നുകളയുകയായിരുന്നു.കുഞ്ഞിനെ കാണാതായതോടെ പൊലീസില്‍ പരാതി നല്‍കുകയും, ആശുപത്രിയത്തിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് നീല ജാക്കറ്റ് ധരിച്ച സബീനയെ തിരിച്ചറിയുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ എല്ലാ പൊലീസ് സ്‌റ്റേഷനുകളിലും വിവരങ്ങള്‍ പങ്കുവെച്ചതോടെ, ഒരു കടയുടമ ഇവരെ തിരിച്ചറിയുകയായിരുന്നു. സബീന താന്‍ ഗര്‍ഭിണിയാണെന്നും പ്രസവശേഷം കുഞ്ഞിനെയും കൊണ്ട് എത്തിയതാണെന്നും അയല്‍ക്കാരോട് പറഞ്ഞിരുന്നതായി കടയുടമ പൊലീസിനോട് അറിയിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആശുപത്രിയില്‍ നിന്ന് 33 കിലോമീറ്റര്‍ അകലെയുള്ള സബീനയുടെ വീടിലാണ് പൊലീസ് കുഞ്ഞിനെ കണ്ടെത്തിയത്. ഇവരെ പിന്നീട് ഫുല്‍ബഗന്‍ പൊലീസിനു കൈമാറി. സംഭവത്തെ തുടര്‍ന്ന് ബി.സി. റോയ് ആശുപത്രി പ്രിന്‍സിപ്പല്‍ ഡോ. ദിലീപ് പാല്‍ മാതാപിതാക്കളോട് പ്രത്യേക ജാഗ്രത പാലിക്കണമെന്നു നിര്‍ദേശിച്ചു. ഒ.പി.ഡിയില്‍ അന്യര്‍ക്കു കുഞ്ഞിനെ കൈമാറുന്നത് ഒഴിവാക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Continue Reading

india

‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി

Published

on

സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

india

വിവാഹത്തിന് സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്ന് 17കാരിയെ കഴുത്തറുത്ത് കുഴിച്ചുമൂടി; സൈനികന്‍ അറസ്റ്റില്‍

നവംബര്‍ 10നാണ് സംഭവം. ദീപക് എന്ന സൈനികനെയാണ് ഗംഗാനഗര്‍ പൊലിസ് കസ്റ്റഡിയില്‍ എടുത്തത്.

Published

on

ലഖ്നൗ: ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ 17കാരിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കുഴിച്ചുമൂടിയ സൈനികനെ പൊലീസ് അറസ്റ്റ് ചെയ്തു. നവംബര്‍ 10നാണ് സംഭവം. ദീപക് എന്ന സൈനികനെയാണ് ഗംഗാനഗര്‍ പൊലിസ് കസ്റ്റഡിയില്‍ എടുത്തത്.

ദീപക്ക് നവംബര്‍ 30ന് മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ നിശ്ചയിച്ചിരുന്നതറിഞ്ഞ പെണ്‍സുഹൃത്ത് തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആവശ്യം നിരസിച്ച ദീപക്, നവംബര്‍ 10ന് പെണ്‍കുട്ടിയെ വിളിച്ചുവരുത്തി ബൈക്കില്‍ ഒരു തോട്ടത്തിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊന്ന്, അവിടെതന്നെ കുഴിച്ചുമൂടുകയായിരുന്നു.

നവംബര്‍ 15ന് തോട്ടത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തിയതോടെ കേസ് ശക്തമായി. സ്ഥലത്ത് കണ്ടെത്തിയ ബാഗില്‍ പേരും ഫോണ്‍നമ്പറും രേഖപ്പെടുത്തിയിരുന്ന ഒരു ബുക്കും പൊലീസിന് പ്രതിയെ തിരിച്ചറിയാനായി സഹായമായി. തട്ടിക്കൊണ്ടുപോകല്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലിസ്, പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കൊലപാതകക്കുറ്റവും ചേര്‍ത്തു.

പ്രതി പെണ്‍കുട്ടിയെ ബൈക്കില്‍ കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുമായി താന്‍ അടുപ്പത്തിലായിരുന്നുവെന്നും വിവാഹം ഉറപ്പായതോടെ പെണ്‍കുട്ടി സമ്മര്‍ദം ചെലുത്തിയതാണെന്നും ദീപക് മൊഴി നല്‍കി.

പഠനത്തിനായി കന്റോണ്‍മെന്റ് പ്രദേശത്തെ അമ്മാവന്റെ വീട്ടില്‍ താമസിക്കുകയായിരുന്നു മരിച്ച 17കാരി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.

 

Continue Reading

Trending