GULF
ഇന്ത്യന്‍ കലകളുടെയും സംസ്‌കാരങ്ങളുടെയും മഴവില്ലഴകില്‍ ഇന്ത്യന്‍ ഫെസ്റ്റ്: ഉത്സവലഹരിയിലായി ഫുജൈറ
അല്‍ ഫസീല്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച ഇന്ത്യാ ഫെസ്റ്റില്‍ ആയിരങ്ങള്‍ പങ്കെടുത്തു
ഇന്ത്യന്‍ സംസ്‌കാരങ്ങളുടെയും കലകളുടെയും വര്‍ണ്ണോത്സവമായി മാറിയ ഫുജൈറ ഇന്ത്യന്‍ സോഷ്യല്‍ ക്ലബിന്റെ ഇന്ത്യാ ഫെസ്റ്റ് ഫുജൈറയെ ഉത്സവലഹരിയിലാക്കി. അല്‍ ഫസീല്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച ഇന്ത്യാ ഫെസ്റ്റില്‍ ആയിരങ്ങള്‍ പങ്കെടുത്തു.പ്രസിഡണ്ട് നസീറുദ്ധീന്‍ അധ്യക്ഷത വഹിച്ചു, ജനറല്‍ സെക്രട്ടറി പ്രതീപ് കെ സ്വാഗതം പറഞ്ഞു.
ഇന്ത്യന്‍ കലകളുടെയും സംസ്‌കാരങ്ങളുടെയും മഴവില്ലഴകില്‍ ഇന്ത്യന്‍ ഫെസ്റ്റ്
ഉത്സവലഹരിയിലായി ഫുജൈറ
ഇന്ത്യന്‍ സംസ്‌കാരങ്ങളുടെയും കലകളുടെയും വര്‍ണ്ണോത്സവമായി മാറിയ ഫുജൈറ ഇന്ത്യന്‍ സോഷ്യല്‍ ക്ലബിന്റെ ഇന്ത്യാ ഫെസ്റ്റ് ഫുജൈറയെ ഉത്സവലഹരിയിലാക്കി. അല്‍ ഫസീല്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച ഇന്ത്യാ ഫെസ്റ്റില്‍ ആയിരങ്ങള്‍ പങ്കെടുത്തു.പ്രസിഡണ്ട് നസീറുദ്ധീന്‍ അധ്യക്ഷത വഹിച്ചു, ജനറല്‍ സെക്രട്ടറി പ്രതീപ് കെ സ്വാഗതം പറഞ്ഞു.
ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലായി ചുമതലയേറ്റെടുത്ത സതീഷ് കുമാര്‍ ശിവന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ഇന്ത്യന്‍ പൈതൃകങ്ങളെയും സംസ്‌കാരത്തെയും ചേര്‍ത്തു പിടിക്കുന്ന ഇത്തരം സംഗമങ്ങള്‍ പ്രചോദനവും ആവേശവുമാണെന്ന് സതീഷ് കുമാര്‍ പറഞ്ഞു. ഇന്ത്യക്കാരന്‍ ഏതു രാജ്യത്തു പോയാലും ഇന്ത്യയുടെ അഭിമാന പൈതൃകങ്ങളെ ചേര്‍ത്തു പിടിക്കുന്നവരാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ജനങ്ങളുമായി തനിക്ക് സവിശേഷമായ ഹൃദയ ബന്ധമുണ്ടെന്നും അതിന് മൂന്ന് പതിറ്റാണ്ടിന്റെ പഴക്കമുണ്ടെന്ന് ഫുജൈറ ഭരണാധികാരിയുടെ ഉപദേഷ്ടാവും ക്ലബ്ബിന്റെ ചീഫ് പാട്രനുമായ അബ്ദുല്‍ ഗഫൂര്‍ ബെഹ്‌റൂസിയന്‍ പറഞ്ഞു.
ഫൂജൈറയുടെ നന്മയും തന്മയത്വവും ഇവിടുത്തെ ആളുകളിലും പ്രകടമാണെന്ന് ഫുജൈറ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഉപദേഷ്ടാവ് പുത്തൂര്‍ ഡോ. റഹ്‌മാന്‍ പറഞ്ഞു. ഫുജൈറയുടെ തീര പ്രദേശങ്ങളില്‍ എഴുപതിനായിരത്തിലധികം ഇന്ത്യക്കാര്‍ അധിവസിക്കുന്നു. ഈ സുന്ദരമായ നാടിനും ഇവിടുത്തെ ജനങ്ങള്‍ക്കും ഹൃദയത്തില്‍ സ്ഥാനം നല്‍കിയവരാണ് നമ്മള്‍ ഇന്ത്യക്കാര്‍. ദുബൈ, അബുദാബി പോലെയുള്ള മഹാനഗരങ്ങളില്‍ നിന്നും ഫുജൈറ അകലെയാണങ്കിലും ഈ നാടിന് ഗ്രാമീണതയുടെതായ എല്ലാ സൗന്ദര്യവും നന്മകളും ഇപ്പോഴും സൂക്ഷിക്കാന്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫേസ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പി.വി അന്‍വര്‍ നഹ സംബന്ധിച്ചു.
ഇന്ത്യന്‍ സാംസ്‌കാരിങ്ങളുടെയും കലകളുടെയും രുചക്കൂട്ടുകളുടെയും വൈവിധ്യവും സൗന്ദര്യവും അടയാളപ്പെടുത്തിയ ഇന്ത്യ ഫെസ്റ്റ് ഫുജൈറയിലെ ഇന്ത്യന്‍ സമൂഹത്തിന് ആസ്വാദനത്തിന്റെ പുതിയ തലങ്ങള്‍ സമ്മാനിച്ചു. ഇന്ത്യന്‍ സോഷ്യല്‍ ക്ലബിനു സമീപത്തെ ഫസീല്‍ പാര്‍ക്കിനെ ആളുകൊണ്ടുംം ആരവം കൊണ്ടും അക്ഷരാര്‍ഥത്തില്‍ ഒരു ഉത്സവ നഗരിയാക്കി മാറ്റിയിരുന്നു.
കലയും സംസ്‌കാരവും സംഗീതവും മറ്റു പ്രദര്‍ശന പരിപാടികളും ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ ആഘോഷരാവാക്കി മാറ്റിയിരുന്നു. കൊതിയൂറുന്ന വിവിധ നാടന്‍, ഇന്ത്യന്‍ തനതു ഭക്ഷ്യ വിഭവങ്ങളെ ജനങ്ങളെ ആകര്‍ഷിപ്പിച്ചു.
ഇന്ത്യാ സമൂഹത്തിന്റെ വൈവിധ്യത്തിന്റെ സൗന്ദര്യവും നാനാത്വത്തിലെ ഏകത്വവും അടയാളപ്പെടുത്തിയ മഹോത്സവം അവിസ്മരണീയമൊരു സാംസ്‌കാരിക വിരുന്നാക്കി മാറ്റാന്‍ സാധിച്ചതിന്റെ നിര്‍വൃതിയിലായിരുന്നു ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഭാരവാഹികള്‍.
ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികളായിരുന്നു ഇന്ത്യാ ഫെസ്റ്റിന്റെ മറ്റൊരു പ്രധാന ആകര്‍ഷണം. ഫുജൈറയിലെ ആറോളം ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നുള്ള നൂറോളം ഓളം വിദ്യാര്‍ഥികളാണ് മനോഹരങ്ങളായ കലാപരിപാടികളിലൂടെ സദസ്സിന്റെ മനം കവര്‍ന്നത്.
GULF
എത്യോപ്യ അഗ്നിപര്‍വ്വത സ്‌ഫോടനം; ഇന്ത്യ-യുഎഇ വിമാന സര്‍വീസുകള്‍ റദ്ദാക്കി
സൗദി അറേബ്യ, ഒമാന്‍ എന്നിവിടങ്ങളില്‍ മുന്നറിയിപ്പ്
എത്യോപയിലുണ്ടായ അഗ്‌നിപര്‍വ്വത സ്ഫോടനത്തെ തുടര്‍ന്ന് അയല്‍ രാജ്യങ്ങളില്‍ മുന്നറിയിപ്പ്. അതില്‍ നിന്നുയര്‍ന്ന കാഠിന്യമേറിയ പുകപടലങ്ങള്‍ അന്തരീക്ഷത്തില്‍ വ്യാപകമായി പടര്‍ന്നതാണ് ഭീഷണിയുയര്‍ത്തുന്നത്. പ്രധാനമായും വിമാനസര്‍വീസുകളെയാണ് ബാധിച്ചത്. അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള ചാരമേഘം ചെങ്കടലിനു കുറുകെ മിഡില്‍ ഈസ്റ്റിലേക്കും ഇന്ത്യയിലേക്കും ഒഴുകുന്നതായാണ് റിപ്പോര്‍ട്ട്. എത്യോപ്യയിലെ ദീര്‍ഘകാലം നിദ്രയിലായിരുന്ന ഹെയ്ലി ഗുബ്ബി അഗ്നിപര്‍വ്വതം ഏകദേശം 12,000 വര്‍ഷത്തിനിടെ ആദ്യമായി ഞായറാഴ്ച പൊട്ടിത്തെറിച്ചത്. 45,000 അടി വരെ ഉയരത്തില്‍ ചാരപ്പുകകള്‍ വടക്കന്‍ അറേബ്യന്‍ കടലിലൂടെ പടിഞ്ഞാറന്‍, വടക്കന്‍ ഇന്ത്യയിലേക്ക് ഒഴുകി. ഇന്ത്യയ്ക്കും യുഎഇയ്ക്കുമിടയിലുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്, ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലേക്കുള്ള റൂട്ടുകളെ ഇത് ബാധിച്ചു. അഗ്നിപര്‍വ്വത ചാരത്തില്‍ നിന്നുള്ള വായുവില്‍ നിന്നുണ്ടാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഒമാന്‍ പരിസ്ഥിതി അതോറിറ്റി മുന്നറിയിപ്പ് നല്‍കി, അതേസമയം സൗദി അറേബ്യയുടെ എന്‍സിഎം സ്ഫോടനം രാജ്യത്തിന്റെ അന്തരീക്ഷത്തിന് ഒരു ഭീഷണിയുമില്ലെന്ന് സ്ഥിരീകരിച്ചു. യാത്രക്കാര്‍ യാത്ര ചെയ്യുന്നതിന് മുമ്പ് എയര്‍ലൈനുകളുമായി ബന്ധപ്പെടുകയും ഫ്ലൈറ്റ് ഷെഡ്യൂളുകള്‍ അപ്ഡേറ്റ് ചെയ്യുകയും വേണമെന്നും അറിയിപ്പുണ്ട്. അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള പുകയില്‍ സള്‍ഫര്‍ ഡൈ ഓക്സൈഡ് (SO2) വാതകം പുറത്തുവരുന്നതായാണ് റിപ്പോര്‍ട്ട്. യുഎസ് ഇപിഎ നിയന്ത്രിക്കുന്ന ഒരു പ്രധാന വായു മലിനീകരണ ഘടകമാണ് സള്‍ഫര്‍ ഡൈ ഓക്സൈഡ്. ഉയര്‍ന്ന സാന്ദ്രത കണ്ണുകള്‍, മൂക്ക്, ശ്വാസകോശം എന്നിവയെ പ്രകോപിപ്പിക്കുകയും ശ്വസനത്തെ താല്‍ക്കാലികമായി ബാധിക്കുകയും ചെയ്യും. അഗ്നിപര്‍വ്വത പ്രവര്‍ത്തനങ്ങള്‍ വഴിയും കല്‍ക്കരി, എണ്ണ, ഇന്ധനം എന്നിവ കത്തുന്നതിലൂടെയും ഇത് പുറത്തുവരുന്നത്. ഡല്‍ഹി അന്താരാഷ്ട്ര വിമാന സര്‍വീസുകളെ ചാരനിറം തടസ്സപ്പെടുത്തി. ഡല്‍ഹിയില്‍ നിന്ന് ഹോങ്കോംഗ്, ദുബായ്, ജിദ്ദ, ഹെല്‍സിങ്കി, കാബൂള്‍, ഫ്രാങ്ക്ഫര്‍ട്ട് എന്നിവയുള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്കുള്ള പ്രധാന അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ കാലതാമസവും റദ്ദാക്കലും നേരിട്ടു. എയര്‍ ഇന്ത്യ 11 വിമാന സര്‍വീസുകള്‍ റദ്ദാക്കി, അതേസമയം ആകാശ എയര്‍ ജിദ്ദ, കുവൈറ്റ്, അബുദാബി എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചു. യാത്രക്കാര്‍ക്ക് അപ്ഡേറ്റുകള്‍, ബദല്‍ യാത്രാ ഓപ്ഷനുകള്‍, ഹോട്ടല്‍ താമസ സൗകര്യം എന്നിവ ഒരുക്കി.
GULF
ഫിഫ അറബ് കപ്പ് ടിക്കറ്റുകള്‍ 25 റിയാല്‍ മുതല്‍ ലഭ്യം
ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങള്‍ക്ക് ‘ ഫോളോ ടീം ‘ ടിക്കറ്റുകളും ആരാധകര്‍ക്ക് വാങ്ങാനാകും.
ദോഹ : ഫിഫ അറബ് കപ്പിനുള്ള ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. ടിക്കറ്റുകളുടെ നിരക്ക് 25 റിയാല്‍ മുതല്‍ ആരംഭിക്കുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങള്‍ക്ക് ‘ ഫോളോ ടീം ‘ ടിക്കറ്റുകളും ആരാധകര്‍ക്ക് വാങ്ങാനാകും. മത്സരങ്ങളോടൊപ്പം വിവിധ വിനോദ പരിപാടികളും സാംസ്‌കാരിക പരിപാടികളും ആരാധകര്‍ക്കായി ഒരുക്കുന്നുണ്ട്. എല്ലാ ടിക്കറ്റുകളും ഡിജിറ്റല്‍ രൂപത്തിലാണ് ലഭിക്കുക. ഔദ്യോഗിക വെബ്‌സൈറ്റായ www.roadtoqatar.qa വഴി ബുക്കിംഗ് നടത്താം. ഭിന്നശേഷിയുള്ള ആരാധകര്‍ക്കായി പ്രത്യേക പ്രവേശന സൗകര്യങ്ങളുള്ള ഇരിപ്പിട ഓപ്ഷനുകളും ഒരുക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഇരിപ്പിടങ്ങള്‍ ആവശ്യമുള്ളവര്‍ accessibilitytickets@sc.qa എന്ന ഇ-മെയിലിലേക്ക് അപേക്ഷ അയയ്ക്കാം.
GULF
ബഹ്റൈനിലേക്ക് സർവീസുകൾ വർധിപ്പിച്ച് ഗൾഫ് എയർ; തിരുവനന്തപുരത്തു നിന്ന് വിമാനങ്ങളുടെ എണ്ണം ഏഴായി
തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് ബഹ്റൈനിലെക്കുള്ള ഗൾഫ് എയർ വിമാന സർവീസുകളുടെ എണ്ണം നാലിൽ നിന്ന് ഏഴായി വർധിപ്പിച്ചു. ഇന്ന് മുതലാണ് വിമാന സർവീസുകളുടെ എണ്ണത്തിലെ വർധന. തിരുവനന്തപുരം വിമാനത്താവളത്തിന്റെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഇനി മുതൽ 2 സർവീസുകൾ ഉണ്ടാകും. ബുധൻ, വ്യാഴം, ശനി ദിവങ്ങളിലാകും മറ്റു സർവീസുകൾ. തെക്കൻ കേരളത്തിലെയും തമിഴ്നാട്ടിലെയും പ്രവാസികളുടെ ആവശ്യം പരിഗണിച്ചാണ് സർവീസുകൾ വർധിപ്പിച്ചത്.
-
kerala1 day ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala1 day agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
india23 hours ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala23 hours agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
More1 day agoമരണം 1000 കടന്നു, ദുരിതപ്പെയ്ത്തിൽ വിറങ്ങലിച്ച് ഇന്തൊനീഷ്യയും ശ്രീലങ്കയും
-
kerala22 hours agoകലൂർ സ്റ്റേഡിയം നവീകരണം; സ്പോൺസർ പൂർത്തിയാക്കിയത് പകുതി ജോലികൾ മാത്രം
-
kerala3 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
News2 days agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ

