Connect with us

kerala

കോവിഡ് കാലത്ത് നാട്ടിലേക്ക് മടങ്ങിയത് 17.48 ലക്ഷം പ്രവാസികള്‍

സംസ്ഥാന സര്‍ക്കാരിന്റെ ജാഗ്രതാ പോര്‍ട്ടലില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം 17,48,431 പ്രവാസികളാണ് നാട്ടിലേക്ക് മടങ്ങിയത്.

Published

on

തിരുവനന്തപുരം: കോവിഡ് മഹാമാരി കാലത്ത് വിവിധ രാജ്യങ്ങളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയത് 17.48 ലക്ഷം പ്രവാസികള്‍. ഇതില്‍ ഭൂരിഭാഗവും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മടങ്ങിയവരാണ്. യു.എ.ഇയില്‍ നിന്ന് മാത്രം കേരളത്തിലേക്ക് മടങ്ങിയത് 10 ലക്ഷത്തിലധികം പ്രവാസികളാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ജാഗ്രതാ പോര്‍ട്ടലില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം 17,48,431 പ്രവാസികളാണ് നാട്ടിലേക്ക് മടങ്ങിയത്. ഇതില്‍ 10,39,651 പേര്‍ മടങ്ങി വന്നത് യു.എ.ഇയില്‍ നിന്നാണ്. സഊദി അറേമ്പ്യയില്‍ നിന്നും ഖത്തറില്‍ നിന്നും രണ്ട് രക്ഷത്തോളം പ്രവാസികളും സ്വന്തം നാട്ടിലേക്ക് മടങ്ങി. ഒമാനില്‍ നിന്നും 1.57 ലക്ഷം പേരും കുവൈറ്റില്‍ നിന്ന് 58,186 പേരും ബഹ്‌റൈനില്‍ നിന്ന് 51,863 പേരും കേരളത്തിലേക്ക് മടങ്ങിയെത്തി. യൂറോപ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ മറ്റ് രാജ്യങ്ങളില്‍ നിന്നെല്ലാംകൂടി എത്തിയത് 57,996 പേരാണ്. മടങ്ങിയെത്തിയ 17 ലക്ഷത്തിലധികം പ്രവാസി മലയാളികളില്‍, 72 ശതമാനം പേരും കോവിഡ് കാരണം ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരിച്ചതാണ്. ഇവരില്‍ വലിയൊരു വിഭാഗത്തിനും മടങ്ങിപോകാന്‍ കഴിഞ്ഞിട്ടില്ല. 12.64 ലക്ഷം പ്രവാസികളാണ് തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലെത്തിയത്. വിസ കാലാവധി കഴിഞ്ഞതിനാല്‍ 3.347 ലക്ഷം പ്രവാസികള്‍ക്ക് തിരിച്ചുവരേണ്ടിവന്നു. പത്ത് വയസിന് താഴെയുള്ള 98,487 കുട്ടികളും മടങ്ങിയവരില്‍ ഉള്‍പ്പെടുന്നു. 33,375 മുതിന്ന പൗരന്മാരും 14,338 ഗര്‍ഭിണികളും മടങ്ങിയെത്തി. ഗര്‍ഭിണികളുടെ പങ്കാളികളായ 3441 പേരും നാട്ടിലേക്ക് മടങ്ങി.

കേരളത്തിലെ പ്രവാസികളുടെ തിരിച്ചു വരവിന്റെ പ്രവണതകള്‍ കോവിഡിന്് മുമ്പേ തുടങ്ങിയെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. കേരള മൈഗ്രേഷന്‍ സര്‍വേ പ്രകാരം 2018ല്‍ തിരിച്ചെത്തിയ പ്രവാസികളുടെ എണ്ണം 12.95 ലക്ഷം ആണ്. 2013ല്‍ 24 ലക്ഷമായിരുന്ന പ്രവാസികളുടെ എണ്ണം 2018ല്‍ 21 ലക്ഷമായി കുറഞ്ഞു. കേരളത്തില്‍ നിന്നുള്ള കുടിയേറ്റം കുറയുകയും തിരിച്ചുവരുന്ന പ്രവാസികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുന്ന പ്രവണത 2018ല്‍ തന്നെ സ്ഥിരീകരിച്ചിരുന്നു. ഇതിന് പുറമെയാണ് കോവിഡ് മൂലമുള്ള പ്രവാസികളുടെ മടങ്ങിവരവ്. 2018ലെ കണക്കു പ്രകാരം മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ പ്രവാസികളുള്ളത് 4.06 ലക്ഷം പേര്‍. കണ്ണൂര്‍-2.49 ലക്ഷം, തൃശൂര്‍-2.41 ലക്ഷം, കൊല്ലം-2.40 ലക്ഷം, കോട്ടയം-1.66 ലക്ഷം, കോഴിക്കോട്-1.60 ലക്ഷം, തിരുവനന്തപുരം-1.37 ലക്ഷം, ആലപ്പുഴ-1.36 ലക്ഷം, പത്തനംതിട്ട-1.09 ലക്ഷം, പാലക്കാട്-89,065, കാസര്‍കോട്-67,281, എറണാകുളം-53,418, ഇടുക്കി-32,983, വയനാട്-30,650,എന്നിങ്ങനെയാണ് പ്രവാസികളുടെ എണ്ണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാലക്കാട് ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം; 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

2 പേരുടെ നില ഗുരുതരം

Published

on

പാലക്കാട്: ആലത്തൂരില്‍ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം. ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാടൂരിലാണ് അപകടമുണ്ടായത്. തോലനൂര്‍ ജാഫര്‍- റസീന ദമ്പതികളുടെ മകന്‍ സിയാന്‍ ആദം ആണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്. രാത്രി ഏഴോടെയാണ് അപകടമുണ്ടായത്.

പാടൂര്‍ പാല്‍ സൊസൈറ്റിക്കു സമീപം ആലത്തൂര്‍ ഭാഗത്തേക്ക് വരികയായിരുന്നു ഓട്ടോയില്‍ എതിര്‍ ദിശയില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഓട്ടോയില്‍ സഞ്ചരിച്ച കുട്ടിയുടെ ഉമ്മ റസീന, റസീനയുടെ മാതാവ് റഹ്‌മത്ത്, ഡ്രൈവര്‍ ബാലസുബ്രഹ്‌മണ്യന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

റസീനയും റഹ്‌മത്തുമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവര്‍ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കാര്‍ ഓടിച്ച കുന്നംകുളം സ്വദേശി റെജിയെ ആലത്തൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading

kerala

കോഴിക്കോട് എസ്‌ഐആര്‍ ക്യാമ്പ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു

രോഗാവസ്ഥാ പറഞ്ഞിട്ടും ബിഎല്‍ഒ ചുമതല ഒഴിവാക്കി നല്‍കിയിരുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.

Published

on

കോഴിക്കോട്: പേരാമ്പ്രയില്‍ എസ്‌ഐആര്‍ ക്യാമ്പ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു. അരിക്കുളം പഞ്ചായത്തിലെ 152ാം ബൂത്തിലെ ബിഎല്‍ഒ, അബ്ദുല്‍ അസീസാണ് കുഴഞ്ഞു വീണത്.

അദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബ്ദുല്‍ അസീസിന് ജോലി സമ്മര്‍ദമുണ്ടായിരുന്നതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. രോഗാവസ്ഥാ പറഞ്ഞിട്ടും ബിഎല്‍ഒ ചുമതല ഒഴിവാക്കി നല്‍കിയിരുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.

Continue Reading

kerala

ഇടുക്കിയില്‍ നാലു വയസ്സുകാരനെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി

വ്യാഴാഴ്ച രാത്രി ഏഴിന് ഭര്‍ത്താവ് ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം കണ്ടത്.

Published

on

ഇടുക്കി: അടിമാലി പണിക്കന്‍കുടിയില്‍ മകനെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി. കൊന്നത്തടി പഞ്ചായത്തിലെ പണിക്കന്‍കുടി പറു സിറ്റി തുരമ്പിള്ളിക്കുന്നേല്‍ ഷാലറ്റിന്റെ ഭാര്യ രഞ്ജിനി (28) മകന്‍ ആദിത്യനെ (നാല്) കൊലപ്പെടുത്തി ജീവനൊടുക്കിയത്. വ്യാഴാഴ്ച രാത്രി ഏഴിന് ഭര്‍ത്താവ് ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം കണ്ടത്.

ആദിത്യന്‍ ജനല്‍ കമ്പിയിലും രഞ്ജിനി ബഡ്‌റൂമിലും തൂങ്ങി മരിച്ച നിലയിലായിരുന്നു. രഞ്ജിനിക്ക് മാനസിക വിഭ്രാന്തി ഉള്ളതായി പറയുന്നു. തൊഴിലുറപ്പ് തൊഴിലാളിയാണ്. കുടുംബ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലായിരുന്നെന്ന് പൊലീസ് പറയുന്നു. പണിക്കന്‍കുടി ക്യൂന്‍ മേരി പബ്ലിക് സ്‌കൂളിലെ പ്ലേ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് മരിച്ച ആദിത്യന്‍. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

രഞ്ജിനിയുടെ മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുമെന്ന് വെള്ളത്തൂവല്‍ പൊലീസ് പറഞ്ഞു. ഇടുക്കി ഡിവൈ. എസ്.പി. രാജന്‍ അരമന, വെള്ളത്തൂവല്‍ എസ്.എച്ച്.ഒ അജിത്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സംഭവ സ്ഥലത്തുണ്ട്.

Continue Reading

Trending