Connect with us

india

‘മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിൽ കേന്ദ്ര സേനകൾ പരാജയം; നീക്കണമെന്ന് ബിജെപി എംഎൽഎ

സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ നിലവില്‍ ഡ്യൂട്ടിയിലുള്ള സേനാ യൂണിറ്റുകളെ എത്രയും വേഗം നീക്കണമന്നും സംസ്ഥാനത്ത് നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും എം.എല്‍.എ ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു.

Published

on

മണിപ്പൂരില്‍ തുടരുന്ന സംഘര്‍ഷവും കൊലപാതകങ്ങളും തടയാനാവാത്ത കേന്ദ്ര സേനകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി എം.എല്‍.എ. കേന്ദ്ര സേനകളുടെ സാന്നിധ്യത്തിലും സംസ്ഥാനത്ത് അക്രമങ്ങള്‍ തുടരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചും അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടിയാവശ്യപ്പെട്ടും ബി.ജെ.പി എം.എല്‍.എ രാജ്കുമാര്‍ ഇമോ സിങ് ആണ് രംഗത്തുവന്നത്.

സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ നിലവില്‍ ഡ്യൂട്ടിയിലുള്ള സേനാ യൂണിറ്റുകളെ എത്രയും വേഗം നീക്കണമന്നും സംസ്ഥാനത്ത് നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും എം.എല്‍.എ ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു. പശ്ചിമ ഇംഫാലില്‍ നടന്ന പുതിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് എം.എല്‍.എയുടെ ഇടപെടല്‍.

16 മാസമായി സംസ്ഥാനത്ത് തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കുന്നതില്‍ കേന്ദ്ര സേനകള്‍ക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് സിങ് വിമര്‍ശിച്ചു. ‘60,000ലേറെ വരുന്ന കേന്ദ്ര സേനകള്‍ മണിപ്പൂരിലുണ്ടായിട്ടും സമാധാനം പുനഃസ്ഥാപിക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണ്. ഇനിയും ഈ സേനകള്‍ ഒന്നും ചെയ്യുന്നില്ലെങ്കില്‍, അവരെ ഉടന്‍തന്നെ ഇവിടെ നിന്ന് നീക്കം ചെയ്ത് പകരം സംസ്ഥാന സര്‍ക്കാരിന് സുരക്ഷാ ചുമതലകള്‍ കൈമാറുന്നതാണ് നല്ലത്’- അമിത് ഷായ്‌ക്കെഴുതിയ കത്തില്‍ സിങ് വ്യക്തമാക്കി.

സമാധാനം പുനഃസ്ഥാപിക്കാന്‍ നിയമപ്രകാരമുള്ള നടപടികള്‍ നടപ്പാക്കാന്‍ മുഖ്യമന്ത്രിയെ അനുവദിക്കണമെന്നും എംഎല്‍എ അഭ്യര്‍ഥിച്ചു. ‘നിസ്സഹകരണ യൂണിറ്റുകളെ ഇതിനോടകം നീക്കം ചെയ്തതിനെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. എന്നാല്‍ കേന്ദ്ര സേനയ്ക്ക് സമാധാനം പുനഃസ്ഥാപിക്കാന്‍ കഴിയുന്നില്ലെങ്കില്‍, അതിനു സംസ്ഥാന സേനയെ അനുവദിക്കണം’- സിങ് കത്തില്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞദിവസം ഇംഫാല്‍ വെസ്റ്റ് മേഖലയിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സായുധരായ സംഘം ഡ്രോണുകളില്‍നിന്ന് ബോംബുകളിട്ടെന്നാണ് പൊലീസ് പറയുന്നത്. ഉച്ചയ്ക്ക് 2.30നാണ് വെടിവെപ്പും ബോംബാക്രമണവും ആരംഭിച്ചതെന്ന് പൊലീസ് പറഞ്ഞിരുന്നു.

സംഘര്‍ഷത്തിന് പിന്നാലെ മണിപ്പൂരില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. പ്രശ്നബാധിത മേഖലകളില്‍ അതീവശ്രദ്ധ വേണമെന്ന് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡി.ജി.പി നിര്‍ദേശം നല്‍കുകയും ചെയ്തു. ആക്രമണത്തെ തുടര്‍ന്ന് ഇംഫാല്‍ വെസ്റ്റ് ജില്ലാ മജിസ്ട്രേറ്റ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.

ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിതയുടെ സെക്ഷന്‍ 163 പ്രകാരം കൂടുതല്‍ അറിയിപ്പ് ഉണ്ടാകുന്നതുവരെ നിയന്ത്രണങ്ങള്‍ തുടരും. മണിപ്പൂരില്‍ 2023 മെയ് നാലിന് ആരംഭിച്ച വംശീയ ആക്രമണത്തില്‍ 220ലേറെ പേരാണ് കൊല്ലപ്പെട്ടത്. 50,000ത്തോളം പേര്‍ പലായനം ചെയ്യുകയും ചെയ്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഗുജറാത്തില്‍ പാലം തകര്‍ന്ന് അപകടം; രണ്ട് മരണം; അഞ്ച് വാഹനങ്ങള്‍ നദിയില്‍ വീണു

. മഹിസാഗര്‍ നദിയിലെ ഗാംഭിറ പാലമാണ് തകര്‍ന്ന് വീണത്.

Published

on

ഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ട് മരണം. മഹിസാഗര്‍ നദിയിലെ ഗാംഭിറ പാലമാണ് തകര്‍ന്ന് വീണത്. അപകടത്തില്‍ അഞ്ച് വാഹനങ്ങള്‍ നദിയില്‍ വീണു. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. സെന്‍ട്രല്‍ ഗുജറാത്തിനെ സൗരാഷ്ട്രയുമായി ബന്ധിപ്പിക്കുന്ന പാലമാണിത്.

രണ്ട് ട്രക്കുകളും പിക്‌വാനും മറ്റ് രണ്ട് വാഹനങ്ങളുമാണ് നദിയില്‍ വീണത്. അപകടത്തില്‍പ്പെട്ട മൂന്ന് പേരെ പ്രദേശവാസികള്‍ രക്ഷിച്ചു. എമര്‍ജന്‍സി ടീം ഉള്‍പ്പടെയുള്ളവര്‍ സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. നിരവധിതവണ പാലത്തിന്റെ ഗുണനിലവാരത്തെ കുറിച്ച് പരാതിപ്പെട്ടുവെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്ന് പ്രദേശവാസികള്‍ പരാതിപ്പെട്ടു. പൊലീസ്, ഫയര്‍ഫോഴ്‌സ്, ദുരന്തനിവാരണസേന എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്ത് തിരച്ചില്‍ നടത്തുകയാണ്.

Continue Reading

india

ഹോം വർക്ക് ചെയ്യാത്ത കുട്ടിയെ ശകാരിച്ച അധ്യാപകരെ മാതാപിതാക്കൾ‌ സ്കൂളിൽ കയറി തല്ലി

ആക്രമണത്തിൽ പരിക്കേറ്റ അധ്യാപകൻ ആശുപത്രിയിൽ ചികിത്സയിലാണ്

Published

on

ബിഹാർ: ഹോം വർക്ക് ചെയ്യാത്ത വിദ്യാർത്ഥിയെ അധ്യാപകൻ അടിച്ചതിനെ തുടർന്ന് സ്കൂളിൽ കയറി അധ്യാപകരെ തല്ലി കുടുംബം. ബിഹാറിലെ ഗയ ജില്ലയിലാണ് സംഭവം. രാകേഷ് രഞ്ജൻ ശ്രീ വാസ്തവ എന്ന അധ്യാപകനാണ് മർദനമേറ്റത്. ജൂലൈ അഞ്ചാം തീയതിയാണ് സംഭവം നടന്നത്. അധ്യാപകരെ കുടുംബം ആക്രമിക്കുന്നതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ആക്രമണത്തിൽ പരിക്കേറ്റ അധ്യാപകൻ ആശുപത്രിയിൽ ചികിത്സയിലാണ്.

ബിഹാറിലെ ഷാവാസ്പൂർ മിഡിൽ സ്‌കൂളിലാണ് നാടകീയ രം​ഗങ്ങൾ അരങ്ങേറിയത്. ഹോം വർക്ക് ചെയ്യാത്തതിന് വിദ്യാർത്ഥിയെ അധ്യാപകൻ അടിച്ചതും ശകാരിച്ചതും വീട്ടുകാർക്ക് ഇഷ്ടപ്പെടാത്തതിനാലാണ് ആക്രമിച്ചതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അധ്യാപകൻ അടിച്ചതിന് പിറ്റേ ദിവസം കുടുംബാംഗങ്ങൾക്കൊപ്പമാണ് വിദ്യാർത്ഥി സ്കൂളിലെത്തിയത്. ആക്രമണം തടയാൻ ശ്രമിച്ച മറ്റൊരു അധ്യാപകനെയും കുടുംബാംഗങ്ങൾ ആക്രമിച്ചു.

Continue Reading

india

മംഗളൂരുവിലെ ആൾക്കൂട്ടക്കൊലക്ക് ഇരയായ അശ്റഫിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ കൈമാറി കർണാടക മന്ത്രിയും സ്പീക്കറും

കർണാടക ന്യൂനപക്ഷ, വഖഫ്,ഭവന മന്ത്രി സമീർ അഹമ്മദ് ഖാൻ 10 ലക്ഷവും നിയമസഭ സ്പീക്കറും മംഗളൂരു എംഎൽഎയുമായ യു.ടി ഖാദർ അഞ്ച് ലക്ഷം രൂപയുമാണ് സ്വന്തം നിലയിൽ നൽകിയത്

Published

on

മലപ്പുറം: ആൾക്കൂട്ട ആക്രമണത്തിൽ മംഗളൂരുവിൽ കൊല്ലപ്പെട്ട മലപ്പുറം വേങ്ങര പറപ്പൂർ സ്വദേശി അശ്റഫിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ കൈമാറി കർണാടക മന്ത്രിയും സ്പീക്കറും. കർണാടക ന്യൂനപക്ഷ, വഖഫ്,ഭവന മന്ത്രി സമീർ അഹമ്മദ് ഖാൻ 10 ലക്ഷവും നിയമസഭ സ്പീക്കറും മംഗളൂരു എംഎൽഎയുമായ യു.ടി ഖാദർ അഞ്ച് ലക്ഷം രൂപയുമാണ് സ്വന്തം നിലയിൽ നൽകിയത്. 15 ലക്ഷം രൂപയുടെ ചെക്ക് മരിച്ച അശ്റഫിന്റെ മാതാപിതാക്കൾക്ക് ​കൈമാറി. ഈ വിഷയത്തിൽ തുടക്കം മുതൽ നിതിക്കായി കെ.സി വേണുഗോപാലും, പി.കെ കുഞ്ഞാലിക്കുട്ടിയും, എ. പി അനിൽകുമാറും കർണ്ണാടക സർക്കാരിനോടും,കോൺഗ്രസ്സ് നേതാക്കളുമായും ഇടപെട്ടിട്ടുണ്ടായിരുന്നു.

ബംഗളൂരുവിൽ യു.ടി.ഖാദറിന്റെ ഔദ്യോഗിക വസതിയിൽ വെച്ച് മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്റഫ്,ആക്ഷൻ കമ്മിറ്റി ചെയർമാനും വേങ്ങര ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ നാസർ പറപ്പൂർ എന്നിവരടങ്ങിയ സംഘം മന്ത്രി സമീർഖാനെ സന്ദർശിച്ചു. കർണാടക സർക്കാർ കുടുംബത്തിന് 25 ലക്ഷം രൂപ ലഭ്യമാക്കാനുള്ള നടപടികൾ തുടരുകയാണന്നും കേസിൽ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറെ ഉടൻ നിയമിക്കുമെന്നും,പ്രതികളെ മാത്രകാപരമായി ശിക്ഷിക്കാനുള്ള നിയമനടപടികൾക്ക് സർക്കാർ നേത്രത്വം നൽകുമെന്നും ഉറപ്പുനൽകി.ബി.കെ.ഹരിപ്രസാദ് എംഎൽസി, മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി നസീർ അഹമ്മദ്, കോൺഗ്രസ് നേതാവ് ജി.എ.ബാവ, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ശബീർ കൊടുവള്ളി ,കമ്മറ്റി കൺവീനർ ഹബീബ് ജഹാൻ,ജലിൽ മംഗലാപുരം,ഫൈസി പുൽപ്പള്ളി,അഡ്വ മാനവി എന്നിവർ സംബന്ധിച്ചു.

Continue Reading

Trending