Connect with us

india

ഹോളി; ഹൈന്ദവ ഘോഷയാത്ര കടന്നുപോകുന്നയിടങ്ങളിലുള്ള പള്ളികള്‍ ഷീറ്റ് കൊണ്ട് മൂടണം; നിര്‍ദേശവുമായി യു.പി

ഉത്തര്‍പ്രദേശിലെ ബറേലിയിലും ഷാജഹാന്‍പൂരിലും ഹിന്ദുമത ഘോഷയാത്രകള്‍ നടക്കുന്ന വഴിയില്‍ സ്ഥിതി ചെയ്യുന്ന പള്ളികള്‍ ഷീറ്റ് കൊണ്ട് മൂടാനാണ് ഉത്തരവിട്ടിരിക്കുന്നത്.

Published

on

ഹോളി ആഘോഷങ്ങളുടെ ഭാഗമായി ഹൈന്ദവ ഘോഷയാത്രകള്‍ കടന്നുപോകുന്ന ഇടങ്ങളിലെ പള്ളികള്‍ ഷീറ്റ് കൊണ്ട് മൂടണമെന്ന ഉത്തരവുമായി യു.പി അധികൃതര്‍. ഉത്തര്‍പ്രദേശിലെ ബറേലിയിലും ഷാജഹാന്‍പൂരിലും ഹിന്ദുമത ഘോഷയാത്രകള്‍ നടക്കുന്ന വഴിയില്‍ സ്ഥിതി ചെയ്യുന്ന പള്ളികള്‍ ഷീറ്റ് കൊണ്ട് മൂടാനാണ് ഉത്തരവിട്ടിരിക്കുന്നത്.

ഹോളി സമയത്ത് പള്ളികള്‍ക്ക് മുകളിലേക്ക് നിറങ്ങള്‍ പടരുന്നത് തടയാനാണ് ടാര്‍പോളിന്‍ കൊണ്ട് മൂടാന്‍ അധികാരികള്‍ ആവശ്യപ്പെട്ടതെന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സമീപ വര്‍ഷങ്ങളില്‍, മതപരമായ ഘോഷയാത്രകളുമായി അനുബന്ധിച്ച് യു.പിയില്‍ നിരവധി വര്‍ഗീയ സംഘര്‍ഷങ്ങള്‍ നടന്നിട്ടുണ്ട്.

ഇത്തരം സംഭവങ്ങള്‍ തടയുന്നതിന്റെ ഭാഗമായിട്ടാണ് ഘോഷയാത്ര കടന്നുപോകുന്നിന് മുന്നോടിയായി ബറേലിയിലും ഷാജഹാന്‍പൂരിലേയും പള്ളികള്‍ ടാര്‍പോളിന്‍ ഉപയോഗിച്ച് മറക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഞായറാഴ്ച ബറേലിയിലെ സീനിയര്‍ പൊലീസ് സൂപ്രണ്ട് ഘുലെ സുശീല്‍ ചന്ദ്രഭന്റെ നേതൃത്വത്തില്‍ നര്‍സിങ് ക്ഷേത്രത്തില്‍ നിന്നുള്ള രാം ബരാത്ത് ഘോഷയാത്ര കടന്നുപോകുന്ന ഭാഗങ്ങളില്‍ പൊലീസ് റൂട്ട് മാര്‍ച്ച് നടത്തിയിരുന്നു.

ബ്രഹ്മപുരി രാംലീല കമ്മിറ്റിയാണ് ഹോളി ആഘോഷത്തോടനുബന്ധിച്ച് ബറേലിയില്‍ വാര്‍ഷിക ഘോഷയാത്ര സംഘടിപ്പിക്കുന്നത്.’ഞങ്ങള്‍ വെള്ളിയാഴ്ച ജില്ലയിലെ പുരോഹിതന്മാരുമായി ഒരു ചര്‍ച്ച നടത്തിയിരുന്നു. സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്ന രീതിയിലുളള ഒരു അക്രമസംഭവങ്ങളും നടക്കാതിരിക്കാന്‍ ഘോഷയാത്ര കടന്നുപോകുന്നതിന് മുന്‍പായി പള്ളികള്‍ മൂടാന്‍ അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിന് തയ്യാറാണെന്ന് അവര്‍ അറിയിച്ചിട്ടുമുണ്ട്. പൊലീസിനോട് സഹകരിക്കാന്‍ തയ്യാറാണെന്നാണ് അവര്‍ അറിയിച്ചിരിക്കുന്നത്,’ പൊലീസ് സൂപ്രണ്ട് അറിയിച്ചു.

നഗരത്തിലെ പല ഭാഗങ്ങളിലായി നടക്കുന്ന ഘോഷയാത്രയെ പൊലീസ് ഉദ്യോഗസ്ഥര്‍ അനുഗമിക്കുമെന്നും അക്രമസംഭവങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.ഷാജഹാന്‍പൂരില്‍, ഫൂല്‍മതി ദേവി ക്ഷേത്രത്തില്‍ നിന്ന് ഹോളി ആഘോഷത്തിന്റെ ഭാഗമായി ഒരു ഘോഷയാത്ര പുറപ്പെടുന്നുണ്ട്. ഈ ഘോഷയാത്രയില്‍ എരുമ വണ്ടിക്ക് നേരെ പാദരക്ഷകള്‍ വലിച്ചെറിയുന്ന ചടങ്ങുകളുണ്ട്.

അതേസമയം അലിഗഢില്‍, ഹോളി ആഘോഷത്തിന്റെ ഭാഗമായി നാല് പള്ളികള്‍ പൂര്‍ണമായ മൂടിയിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശപ്രകാരം ടൗണിലെ അബ്ദുള്‍ കരീം മസ്ജിദും മൂടുമെന്ന് പള്ളിയുടെ മുഖ്യ പുരോഹിതന്‍ ഹാജി ഇഖ്ബാല്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

അജ്മീറില്‍ മസ്ജിദിനുള്ളില്‍ കയറി ഇമാമിനെ അടിച്ചു കൊന്നു

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു

Published

on

അജ്മീര്‍: രാജസ്ഥാനിലെ അജ്മീറില്‍ പള്ളിക്കുള്ളില്‍ കയറി ഇമാമിനെ അടിച്ച് കൊന്ന് മുഖംമൂടിധാരികള്‍. ദൗറായി പ്രദേശത്തെ മൊഹമ്മദി മദീന മസ്ജിദിനുള്ളില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് അക്രമം നടന്നത്. ഉത്തര്‍ പ്രദേശിലെ രാംപൂര്‍ സ്വദേശി മൗലാന മാഹിര്‍ (30) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു. ഇതേ സമയം ആറ് കുട്ടികളും പള്ളിക്കുള്ളില്‍ ഉണ്ടായിരുന്നു. ബഹളം വെച്ചാല്‍ കൊന്നു കളയുമെന്നും അക്രമികള്‍ ഭീഷണി പ്പെടുത്തി.

മസ്ജിദിന് പിറകിലൂടെയാണ് അക്രമികള്‍ പള്ളിക്കകത്തേക്ക് എത്തിയത്. കൊലപ്പെടുത്തിയ ശേഷം അതേ വഴിയിലൂടെ ഇവര്‍ രക്ഷപ്പെടുകയും ചെയ്തു. മുഖം മൂടി ധരിച്ച മൂന്ന് വ്യക്തികളാണ് കുറ്റവാളികളെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

india

ഫലമറിയാന്‍ ഇനി 39 ദിവസത്തെ കാത്തിരിപ്പ്

ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വിധിയെഴുത്ത് കഴിഞ്ഞതോടെ ഫലമറിയാന്‍ ഇനി 39 ദിവസം നീണ്ട കാത്തിരിപ്പാണ്. ജൂണ്‍ നാലിനാണ് വോട്ടണ്ണല്‍. ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

ബൂത്ത് അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് വിലയിരുത്താനാണ് ഇടത് വലത് മുന്നണികള്‍ തീരുമാനിച്ചിട്ടുള്ളത്. പോള്‍ ചെയ്യപ്പെട്ട വോട്ടുകളുടെ എണ്ണം ക്രോഡീകരിച്ചാവും പരിശോധന. എവിടെയൊക്കെ പോളിംഗ് കുറഞ്ഞെന്നും അതിന്റെ കാരണങ്ങളും വിശകലനം ചെയ്യും.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ പോരായ്മകളും അപ്രതീതിക്ഷിതമായി നേട്ടമുണ്ടാക്കിയ സംഗതികളും വിശദമായി വിലയിരുത്തപ്പെടും. പ്രചാരണത്തിലെ പാളിച്ചകളും ചര്‍ച്ചയാവും.

Continue Reading

india

മണിപ്പൂരില്‍ വെടിപ്പെ്: രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു

അര്‍ധരത്രി മുതല്‍ പുലര്‍ച്ചെ 2.15 വരെ വെടി വെപ്പ് തുടര്‍ന്നുവെന്നാണ് വിവരം

Published

on

മണിപ്പൂരിലെ ബിഷ്ണുപ്പുര്‍ ജില്ലയിലെ നരന്‍സേന മേഖലയിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു. 2 ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. താഴ്‌വരയിലെ സിആര്‍പിഎഫ് പോസ്റ്റുകള്‍ ലക്ഷ്യമാക്കി തീവ്രവാദികള്‍ വെടിവെക്കുകായിരുന്നെന്നാണു വിവരം. സിആര്‍പിഎഫ് രണ്ടുപേരും 128 ബറ്റിാലിയനില്‍പ്പെട്ടവരാണ്.

അര്‍ധരത്രി മുതല്‍ പുലര്‍ച്ചെ 2.15 വരെ വെടി വെപ്പ് തുടര്‍ന്നുവെന്നാണ് വിവരം. തെരഞ്ഞടുപ്പ് ഡ്യൂട്ടിക്കെത്തിയ സിആര്‍പിഎഫ് ജവാന്മാരാണ് ആക്രമണത്തിന് ഇരയായത്. ആക്രമണം നടക്കവേ തെരഞ്ഞടുപ്പു ഡൃൂട്ടിക്ക് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്യാപിലുണ്ടായിരുന്നു. ഭീകരരെ പിടികൂടനായി ശക്തമായ തിരച്ചില്‍ നടക്കുകയാണെന്നു പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Continue Reading

Trending