india
ഹോളി; ഹൈന്ദവ ഘോഷയാത്ര കടന്നുപോകുന്നയിടങ്ങളിലുള്ള പള്ളികള്‍ ഷീറ്റ് കൊണ്ട് മൂടണം; നിര്‍ദേശവുമായി യു.പി
ഉത്തര്‍പ്രദേശിലെ ബറേലിയിലും ഷാജഹാന്‍പൂരിലും ഹിന്ദുമത ഘോഷയാത്രകള്‍ നടക്കുന്ന വഴിയില്‍ സ്ഥിതി ചെയ്യുന്ന പള്ളികള്‍ ഷീറ്റ് കൊണ്ട് മൂടാനാണ് ഉത്തരവിട്ടിരിക്കുന്നത്.

ഹോളി ആഘോഷങ്ങളുടെ ഭാഗമായി ഹൈന്ദവ ഘോഷയാത്രകള്‍ കടന്നുപോകുന്ന ഇടങ്ങളിലെ പള്ളികള്‍ ഷീറ്റ് കൊണ്ട് മൂടണമെന്ന ഉത്തരവുമായി യു.പി അധികൃതര്‍. ഉത്തര്‍പ്രദേശിലെ ബറേലിയിലും ഷാജഹാന്‍പൂരിലും ഹിന്ദുമത ഘോഷയാത്രകള്‍ നടക്കുന്ന വഴിയില്‍ സ്ഥിതി ചെയ്യുന്ന പള്ളികള്‍ ഷീറ്റ് കൊണ്ട് മൂടാനാണ് ഉത്തരവിട്ടിരിക്കുന്നത്.
ഹോളി സമയത്ത് പള്ളികള്‍ക്ക് മുകളിലേക്ക് നിറങ്ങള്‍ പടരുന്നത് തടയാനാണ് ടാര്‍പോളിന്‍ കൊണ്ട് മൂടാന്‍ അധികാരികള്‍ ആവശ്യപ്പെട്ടതെന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സമീപ വര്‍ഷങ്ങളില്‍, മതപരമായ ഘോഷയാത്രകളുമായി അനുബന്ധിച്ച് യു.പിയില്‍ നിരവധി വര്‍ഗീയ സംഘര്‍ഷങ്ങള്‍ നടന്നിട്ടുണ്ട്.
ഇത്തരം സംഭവങ്ങള്‍ തടയുന്നതിന്റെ ഭാഗമായിട്ടാണ് ഘോഷയാത്ര കടന്നുപോകുന്നിന് മുന്നോടിയായി ബറേലിയിലും ഷാജഹാന്‍പൂരിലേയും പള്ളികള്‍ ടാര്‍പോളിന്‍ ഉപയോഗിച്ച് മറക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഞായറാഴ്ച ബറേലിയിലെ സീനിയര്‍ പൊലീസ് സൂപ്രണ്ട് ഘുലെ സുശീല്‍ ചന്ദ്രഭന്റെ നേതൃത്വത്തില്‍ നര്‍സിങ് ക്ഷേത്രത്തില്‍ നിന്നുള്ള രാം ബരാത്ത് ഘോഷയാത്ര കടന്നുപോകുന്ന ഭാഗങ്ങളില്‍ പൊലീസ് റൂട്ട് മാര്‍ച്ച് നടത്തിയിരുന്നു.
ബ്രഹ്മപുരി രാംലീല കമ്മിറ്റിയാണ് ഹോളി ആഘോഷത്തോടനുബന്ധിച്ച് ബറേലിയില്‍ വാര്‍ഷിക ഘോഷയാത്ര സംഘടിപ്പിക്കുന്നത്.’ഞങ്ങള്‍ വെള്ളിയാഴ്ച ജില്ലയിലെ പുരോഹിതന്മാരുമായി ഒരു ചര്‍ച്ച നടത്തിയിരുന്നു. സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്ന രീതിയിലുളള ഒരു അക്രമസംഭവങ്ങളും നടക്കാതിരിക്കാന്‍ ഘോഷയാത്ര കടന്നുപോകുന്നതിന് മുന്‍പായി പള്ളികള്‍ മൂടാന്‍ അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിന് തയ്യാറാണെന്ന് അവര്‍ അറിയിച്ചിട്ടുമുണ്ട്. പൊലീസിനോട് സഹകരിക്കാന്‍ തയ്യാറാണെന്നാണ് അവര്‍ അറിയിച്ചിരിക്കുന്നത്,’ പൊലീസ് സൂപ്രണ്ട് അറിയിച്ചു.
നഗരത്തിലെ പല ഭാഗങ്ങളിലായി നടക്കുന്ന ഘോഷയാത്രയെ പൊലീസ് ഉദ്യോഗസ്ഥര്‍ അനുഗമിക്കുമെന്നും അക്രമസംഭവങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.ഷാജഹാന്‍പൂരില്‍, ഫൂല്‍മതി ദേവി ക്ഷേത്രത്തില്‍ നിന്ന് ഹോളി ആഘോഷത്തിന്റെ ഭാഗമായി ഒരു ഘോഷയാത്ര പുറപ്പെടുന്നുണ്ട്. ഈ ഘോഷയാത്രയില്‍ എരുമ വണ്ടിക്ക് നേരെ പാദരക്ഷകള്‍ വലിച്ചെറിയുന്ന ചടങ്ങുകളുണ്ട്.
അതേസമയം അലിഗഢില്‍, ഹോളി ആഘോഷത്തിന്റെ ഭാഗമായി നാല് പള്ളികള്‍ പൂര്‍ണമായ മൂടിയിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശപ്രകാരം ടൗണിലെ അബ്ദുള്‍ കരീം മസ്ജിദും മൂടുമെന്ന് പള്ളിയുടെ മുഖ്യ പുരോഹിതന്‍ ഹാജി ഇഖ്ബാല്‍ പറഞ്ഞു.
india
സാങ്കേതിക തകരാര്‍; ഇന്ന് മാത്രം 5 എയര്‍ ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കി
അഹമ്മദാബാദിലുണ്ടായ വിമാനദുരന്തത്തിനെ തുടര്‍ന്ന് ബോയിങ് വിമാനങ്ങളില്‍ സൂക്ഷ്മ പരിശോധനകള്‍ കര്‍ശനമാക്കിയിരുന്നു.

സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഇന്ന് മാത്രം 5 എയര്‍ ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കി. കഴിഞ്ഞാഴ്ച അഹമ്മദാബാദിലുണ്ടായ വിമാനദുരന്തത്തിനെ തുടര്‍ന്ന് ബോയിങ് വിമാനങ്ങളില്‍ സൂക്ഷ്മ പരിശോധനകള്‍ കര്‍ശനമാക്കിയിരുന്നു.
എവണ്‍ 153 (ഡല്‍ഹി-വിയന്ന), എവണ്‍ 915 (ഡല്‍ഹി-ദുബായ്), എവണ്‍ 143 (ഡല്‍ഹി-പാരീസ്), എവണ്‍ 170 (ലണ്ടന്‍-അമൃത്സര്‍) എന്നിവയ്ക്ക് പുറമെ അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്കുള്ള എവണ്‍ 159 നമ്പര്‍ വിമാനവും ഇന്ന് റദ്ദാക്കിയിരുന്നു. അപകടത്തില്‍പ്പെട്ട എവണ്‍ 171 എന്ന നമ്പറിന് പകരമാണ് ഇതെ സര്‍വീസിന് എവണ്‍ 159 എന്ന നമ്പര്‍ നല്‍കിയത്. ഇവയെല്ലാം തന്നെ ബോയിങ് നിര്‍മിത 7878 ഡ്രീംലൈനര്‍ വിമാനങ്ങളാണ്.
എന്നാല്‍ അധിക പരിശോധനകളും വിമാനത്തിന്റെ ലഭ്യതയും എയര്‍ സ്‌പേസിലെ തിരക്കും കാരണമാണ് സര്‍വീസ് റദ്ദാക്കേണ്ടി വന്നതെന്നും, അല്ലാതെ സാങ്കേതിക തകരാര്‍ കാരണമല്ലെന്നുമാണ് എയര്‍ ഇന്ത്യ നല്കുന്ന വിശദീകരണം.
india
അഹമ്മദാബാദ് വിമാനാപകടം: 125 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു
അഹമ്മദാദിലെ സിവിൽ ആശുപത്രിയിൽ ഇനിയും തിരിച്ചറിയാനുള്ളത് നൂറിലേറെ മൃതദേഹങ്ങളാണ്

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച 125 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. 84 മൃതദേഹങ്ങളാണ് ഇതുവരെ ബന്ധുക്കൾക്ക് വിട്ടുനൽകിയത്. പൈലറ്റ് സുമീത് സബർവാളിൻ്റെ മൃതദേഹം മുംബൈയിലെത്തിച്ചു.
അഹമ്മദാദിലെ സിവിൽ ആശുപത്രിയിൽ ഇനിയും തിരിച്ചറിയാനുള്ളത് നൂറിലേറെ മൃതദേഹങ്ങളാണ്. വിമാനം തകർന്ന് 274 പേർ മരിച്ചെന്നാണ് സർക്കാർ സ്ഥിരീകരിച്ചത്. അതിൽ 241 പേർ വിമാനത്തിലുണ്ടായിരുന്നവരാണ്. പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയുടെ ഡിഎൻഎ പരിശോധന ഫലം ഇന്ന് വന്നേക്കും. ഫലം കാത്ത് സഹോദരൻ രതീഷ് അഹമ്മദാബാദിൽ തുടരുകയാണ്.
അപകടത്തിന് പിന്നാലെ സർവ്വീസ് നിർത്തിവെച്ച അഹമ്മദാബാദ് – ലണ്ടൻ എയർ ഇന്ത്യ സർവീസ് ഇന്ന് പുനരാരംഭിക്കും. ഉച്ചയ്ക്ക് 1.17 ന് എയർ ഇന്ത്യ ബോയിംഗ് വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയരും. അതേസമയം വിമാന അപകടം ഉണ്ടായ സ്ഥലത്ത് ഇന്നും പരിശോധനകളും മറ്റും തുടരും.
Health
ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കുറയുന്നു; ആക്റ്റീവ് കേസുകളുടെ എണ്ണം 6836
കേരളത്തിലും ആക്ടിവ് കേസുകൾ കുറഞ്ഞു

രാജ്യത്തെ കൊവിഡ് കേസുകൾ കുറയുന്നു. ആക്റ്റീവ് കേസുകളുടെ എണ്ണം 6836 ആയി കുറഞ്ഞു. ഒറ്റ ദിവസം 428 കേസുകളുടെ കുറവ്. കഴിഞ്ഞ 24 മണിക്കൂറിൽ ഒരു മരണം റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിലാണ് മരണം റിപ്പോർട്ട് ചെയ്തത്. കേരളത്തിലും ആക്ടിവ് കേസുകൾ കുറഞ്ഞു. ഒറ്റ ദിവസം 261 കേസുകളുടെ കുറവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ഇതുവരെ 14772 പേർ രാജ്യത്തെ കോവിഡ് രോഗമുക്തരുടെ എണ്ണം.
ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ആക്ടീവ് കേസുകളുടെ എണ്ണം കുറവാണ്. കൊവിഡ് കേസുകൾ കുറഞ്ഞുവരുന്നു എന്നത് ആശ്വാസകരമാണ്. LF.7, XFG, JN.1, അടുത്തിടെ തിരിച്ചറിഞ്ഞ NB.1.8.1 എന്നിവയുൾപ്പെടെ ഉയർന്നുവരുന്ന ഉപ വകഭേദങ്ങൾ കാരണം ഇന്ത്യയിൽ നിലവിൽ കോവിഡ്-19 കേസുകൾ വർധിച്ചത്.
-
News2 days ago
ഇസ്രാഈലിനെതിരെ ഇറാന്റെ മിസൈല്‍ ആക്രമണം; നെതന്യാഹുവിന്റെ കുടുംബ വീട് തകര്‍ന്നു
-
kerala2 days ago
കനത്ത മഴ; എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
-
kerala3 days ago
കഴുത്തിൽ കുരുക്കിട്ടു, അനസ്തേഷ്യ നൽകിയതിന് പിന്നാലെ പൂച്ച ചത്തു; നാദിർഷയുടെ പരാതിയിൽ പെറ്റ് ഹോസ്പിറ്റലിനെതിരെ കേസ്
-
kerala3 days ago
തിരുവനന്തപുരത്ത് ബ്രിട്ടന്റെ യുദ്ധവിമാനത്തിന് അടിയന്തര ലാന്‍ഡിങ്ങ്
-
india3 days ago
‘നിരുത്തരവാദിത്തപരമായ ആക്രമണം’: ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തെ വിമര്‍ശിച്ച് എം.കെ സ്റ്റാലിന്
-
kerala3 days ago
സംസ്ഥാനത്ത് മഴ ശക്തമാകുന്നു: 5 ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട്
-
kerala2 days ago
ഇടത് സര്‍ക്കാരിന് ഷോക്ക് ട്രീറ്റ്മെന്റ് നല്‍കണം; സാംസ്കാരിക നായകമാരുടെ സംയ്ക്ത പ്രസ്താവന
-
india2 days ago
പൂനെയില്‍ വിനോദ സഞ്ചാര കേന്ദ്രത്തില്‍ പാലം തകര്‍ന്ന് 6 മരണം, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു