Connect with us

More

ലവ് യു പാരീസ്-11: ലിബർട്ടി,ഇക്വാലിറ്റി, ഫ്രട്ടേർണിറ്റി

Published

on

സമത്വം,സ്വാതന്ത്ര്യം,സാഹോദര്യം-ഈ മുദ്രാവാക്യം നമുക്ക് സുപരിചിതമാവാൻ കാരണം ഫ്രഞ്ച് വിപ്ലവമാണ്. 1789 ലെ മഹത്തായ വിപ്ലവകാലത്ത് ഉയർന്ന ഈ മുദ്രാവാക്യത്തിൻറെ യഥാർത്ഥരൂപം ഫ്രഞ്ചാണ്. ഇവിടെ ആ മുദ്രാവാക്യം ഇപ്രകാരമാണ്: Liberté, Egalité, Fraternité. എല്ലായിടത്തും കാണാം ഈ മുദ്രാവാക്യം. സ്ക്കൂൾ കവാടങ്ങളിൽ, ലൈബ്രറികൾക്ക് മുന്നിൽ, പൊതുസ്ഥലങ്ങളില്ലെല്ലാം വലിയ അക്ഷരങ്ങളിൽ എന്നാൽ ഒരേ മാതൃകയിൽ ഇത് എഴുതിവെച്ചിട്ടുണ്ട്. രാജഭരണത്തിൽ നിന്നും മോചനം നേടിയ സന്തോഷ പ്രഖ്യാപനത്തിലെ പ്രതിഫലനങ്ങൾ ഇന്നും ഫ്രാൻസിലുണ്ട് എന്നതിന് തെളിവുകൾ നിരവധി. സ്വാതന്ത്ര്യം ഫ്രാൻസിൽ എല്ലാവർക്കുമുണ്ട്. അത് ഇവിടെ പൗരത്വമുള്ളവരിൽ മാത്രം ഒതുങ്ങുന്നില്ല.

അഭയാർത്ഥികളായി വരുന്നവരെ സ്വികരിക്കുന്നവരാണ് ഫ്രഞ്ചുകാർ. എന്ന് മാത്രമല്ല അഭയാർത്ഥികൾക്ക് പ്രതിമാസം നിശ്ചിത തുക സഹായധനമായും നൽകുന്നു. ആഫ്രിക്കൻ രാജ്യങ്ങളായ അൾജീരിയ, മൊറോക്കോ, കെനിയ, ഏഷ്യയിൽ നിന്നുമുളള ഫലസ്തീൻ എന്നിവിടങ്ങളിൽ നിന്നുമാണ് കൂടുതൽ അഭയാർത്ഥികൾ. ഇവരിൽ അൾജീരിയക്കാർക്കും തുണിഷ്യക്കാർക്കും മൊറോക്കോക്കാർക്കും പ്രത്യേക പരിഗണനയുമുണ്ട്-കാരണം ഈ രാജ്യങ്ങൾ നേരത്തെ ഫ്രഞ്ച് അധീന പ്രദേശങ്ങളായിരുന്നു. അതിനാൽ ഇവർക്ക് ഫ്രഞ്ച് ഭാഷ പരിചിതമാണ്. അൾജീരിയക്കാരാണ് അഭയാർത്ഥികളിലധികവും. എളുപ്പം പറഞ്ഞാൽ സിദാൻറെ നാട്ടുകാർ.

ഫ്രഞ്ച് ജനത എന്നാൽ കുടിയേറ്റക്കാരുടെ വലിയ സമൂഹമാണ്. എല്ലാവർക്കും തതുല്യമായ സ്വാതന്ത്ര്യം. ജപ്പാനികളും ചൈനക്കാരും ധാരാളം. ഇന്ത്യക്കാർ പക്ഷേ എണ്ണത്തിൽ കുറവാണ്. സമത്വമെന്നതും ഇതേ വിധമാണ് അടയാളപ്പെടുത്തുന്നത്. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണ്. 60 കഴിഞ്ഞവർക്ക് പ്രത്യേക പരിഗണന. അത് നിഖില മേഖലകളിലും. സ്റ്റേഡിയത്തിൽ സിനിയർ സിറ്റിസൺസിന് പ്രത്യേക ഇരിപ്പിടങ്ങൾ. ടിക്കറ്റ് നിരക്കിൽ മാറ്റം. ഇന്നലെ ബസിൽ റോളണ്ട് ഗാരോസിലേക്ക് പോവുമ്പോൾ പ്രായം ചെന്ന ദമ്പതിമാർ ഒരു സ്റ്റോപ്പിൽ നിന്നും കയറി. ഉടനെ തന്നെ സീറ്റിലിരിപ്പുണ്ടായിരുന്ന രണ്ട് മധ്യവയസ്ക്കർ സ്നേഹപൂർവ്വം അവരുടെ ഇരിപ്പിടം സീനിയേഴ്സിന് കൈമാറി. കുട്ടികൾക്കും പ്രത്യേക പരിഗണനയാണ്. എട്ട് വയസുവരെ കുട്ടികളെ തനിച്ച് സ്ക്കൂളിലേക്ക് അയക്കരുത്. രക്ഷിതാക്കൾ ആരെങ്കിലും കൂടെ വേണം. പഠനം പൂർണമായും സൗജന്യം. വരുമാനത്തിൽ പിറകിലുള്ളവർക്ക് ഓരോ വിദ്യാഭ്യാസ വർഷാരംഭത്തിലും നിശ്ചിത തുക സ്റ്റൈപൻഡായി കുടുംബത്തിന് ലഭിക്കും. സാഹോദര്യം എന്ന പദത്തിനും ഫ്രഞ്ചുകാർ വലിയ പരിഗണന നൽകുന്നു.

എല്ലാവരും ഒന്നാണ് എന്നത് മുദ്രാവാക്യത്തിനപ്പുറം യാഥാർത്ഥ്യമാണ് എന്നറിയാൽ മെട്രോ സ്റ്റേഷനുകളുടെ അകം മതി. എല്ലാ സ്റ്റേഷനകളുടെയും അകത്ത് ഗായകരെ കാണാം. അവരിങ്ങനെ പാടും. കറുത്തവരും വെളുത്തവരും ഏഷ്യക്കാരും ആഫ്രിക്കക്കാരുമെല്ലാം ആ കുട്ടത്തിലുണ്ട്. അരികിൽ വെച്ചിരിക്കുന്ന അവരുടെ തൊപ്പിയിൽ ചില്ലറ നിക്ഷേപിക്കുന്നവരുണ്ട്, നോട്ട് നൽകുന്നവരുണ്ട്. ഫ്രാൻസിലെ രാഷ്ട്രിയം നോക്കുക. പ്രസിഡണ്ട് ഇമാനുവൽ മക്രോൺ പെട്ടെന്ന് ഇലക്ഷൻ പ്രഖ്യാപിച്ചു. ആദ്യഘട്ടത്തിൽ വലത് തീവ്രവിഭാഗമായ നാഷണൽ റാലി പാർട്ടി ആധിപത്യം നേടിയപ്പോൾ മക്രോൺ നേതൃത്വം നൽകുന്ന റിനൈസൻസ് പാർട്ടി അപകടം മനസിലാക്കി. മറ്റ് പാർട്ടികളെയെല്ലാം ഒരുമിപ്പിച്ച് നിർത്തിയാണ് മക്രോൺ രണ്ടാം ഘട്ടത്തെ നേരിട്ടത്. അതിനാൽ രക്ഷപ്പെട്ടു. എല്ലാവരെയും ഉൾക്കൊള്ളുന്ന വിശാല ജനാധിപത്യം നിലനിൽക്കണമെങ്കിൽ വലത് തീവ്ര ചിന്താഗതിക്കാരെ തോൽപ്പിക്കണമായിരുന്നു. ഫ്രഞ്ചുകാർ അൽപ്പമഹങ്കാരത്തോടെയാണ് സമത്വവും സ്വാതന്ത്ര്യവും സാഹോദര്യത്തെക്കുറിച്ചും സംസാരിക്കുക. കാരണം അവർ കരുതുന്നു അവരാണ് ലോകത്തിന് വലിയ മുദ്രാവാക്യം നൽകിയവരെന്ന്..

india

‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി

Published

on

സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

kerala

‘എസ്‌ഐആറിനെ മറയാക്കിയുള്ള ബിജെപിയുടെ ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുന്നു’: കെസി വേണുഗോപാല്‍ എംപി

പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു

Published

on

ബിജെപിയെ പോലെ എസ് ഐ ആറിനെ മറയാക്കി കേരളത്തില്‍ സിപിഎം തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് എതിര് നില്‍ക്കുന്നവരുടെ സമ്മതിദാനാവകാശം ഇല്ലാതാക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുകയാണ്. പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചതിനാലാണ് സംവിധായകന്‍ വിഎം വിനുവിന്റെ വോട്ട് നിഷേധിച്ചത്. കോഴിക്കോട് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് വിനു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്ത വിനുവിനും കുടുംബത്തിനും വോട്ട് നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. അധികാര ദുര്‍വിനിയോഗത്തിലൂടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡില്‍ യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന വൈഷ്ണ സുരേഷിന് വോട്ടില്ലെന്ന് വരുത്തിതീര്‍ത്ത് അവരുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദ് ചെയ്യാനാണ് സിപിഎം ശ്രമിച്ചത്. സിപിഎമ്മിന്റെ നീചരാഷ്ട്രീയം ബോധ്യപ്പെട്ട ഹൈക്കോടതി,കനത്ത പ്രഹരം നല്‍കി നടത്തിയ നിരീക്ഷണം അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്.ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന സന്ദേശമാണ് ഹൈക്കോടതി ഇതിലൂടെ നല്‍കിയതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

വൈഷ്ണയ്‌ക്കെതിരായ നീക്കത്തിലൂടെ ചെറുപ്പക്കാരികളായ പെണ്‍കുട്ടികള്‍ സജീവ രാഷ്ട്രീയരംഗത്തേക്ക് കടന്നുവരുന്നതിനെ തടയിടാനാണ് സിപിഎം പരിശ്രമിച്ചത്. ഇത് അവരുടെ ഇരട്ടത്താപ്പിന്റെ നേര്‍ച്ചിത്രമാണ്. ചെറുപ്പക്കാരിയെ മേയര്‍ സ്ഥാനത്ത് അവരോധിച്ചതില്‍ ഊറ്റം കൊള്ളുന്ന സിപിഎമ്മാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് നേരെ ജനാധിപത്യവിരുദ്ധത അഴിച്ചുവിട്ടതെന്നും വേണുഗോപാല്‍ പരിഹസിച്ചു.

എസ്‌ഐആര്‍ ധൃതിപിടിച്ച് നടപ്പിലാക്കണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിടിവാശി ബിജെപിയെ സഹായിക്കാനാണ്. അതിനിടെയാണ് എസ് ഐ ആര്‍ മറയാക്കി സിപിഎം കള്ളവോട്ട് ചേര്‍ക്കലും, വോട്ടു നിഷേധിക്കലും നടത്തുന്നത്. ബിജെപിയെപ്പോലെ സിപിഎമ്മിന്റെ കപട മതേതരവാദവും ജനാധിപത്യ സംവിധാനത്തിന് ശാപമാണ്. രാഷ്ട്രീപക്ഷപാത നിലപാടിന്റെ പേരില്‍ സിപിഎമ്മിന്റെ ഭീഷണിയാണ് പയ്യന്നൂരില്‍ ബിഎല്‍ഒയുടെ ആത്മഹത്യയ്ക്ക് കാരണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

Continue Reading

kerala

പാലത്തായി പോക്സോ കേസ്: പരാതിയില്‍ നടപടി എടുത്തില്ല; കെ.കെ ശൈലജക്ക് കോടതി വിമര്‍ശനം

ഇരയെ കൗണ്‍സലിങ് ചെയ്തവര്‍ക്കെതിരായ പരാതിയില്‍ മന്ത്രിയെന്ന നിലയില്‍ നടപടി എടുത്തില്ലെന്ന് വിധിന്യായത്തില്‍ പറയുന്നു

Published

on

കണ്ണൂര്‍: പാലത്തായി പോക്സോ കേസ് വിധിയില്‍ മുന്‍ മന്ത്രി കെ.കെ ശൈലജക്ക് കോടതിയുടെ വിമര്‍ശനം. ഇരയെ കൗണ്‍സലിങ് ചെയ്തവര്‍ക്കെതിരായ പരാതിയില്‍ മന്ത്രിയെന്ന നിലയില്‍ നടപടി എടുത്തില്ലെന്ന് വിധിന്യായത്തില്‍ പറയുന്നു. കൗണ്‍സലര്‍മാര്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത് ചൂണ്ടിക്കാട്ടി അതിജീവിതയുടെ മാതാവ് നല്‍കിയ പരാതിയില്‍ കെ.കെ ശൈലജ നടപടിയെടുത്തില്ല.

അതിജീവിതയോട് അപമര്യാദയായി പെരുമാറിയ കൗണ്‍സലര്‍മാരെ പിരിച്ചു വിടണമെന്നും വിധിന്യായത്തില്‍ പറയുന്നുണ്ട്. സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലെ കൗണ്‍സലര്‍മാര്‍ക്കെതിരെ നടപടി വേണമെന്ന് കോടതി. കൗണ്‍സലിങ്ങിന്റെ പേരില്‍ കൗണ്‍സലര്‍മാര്‍ കുട്ടിയെ മാനസികമായി പീഡിപ്പിച്ചുവെന്നും അവര്‍ ജോലിയില്‍ തുടരാന്‍ അര്‍ഹരല്ലെന്നും കോടതി പറഞ്ഞു.

പാലത്തായി പോക്സോ കേസില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് തലശ്ശേരി ജില്ലാ പോക്സോ കോടതി പ്രതി കെ.പത്മരാജന് മരണംവരെ ജീവപരന്ത്യം ശിക്ഷവിധിച്ചത്. ഈ വിധിന്യായത്തിലാണ് മുന്‍ ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന കെ.കെ ശൈലജയെ കുറിച്ചുള്ള പരാമര്‍ശമുള്ളത്. 2020 മാര്‍ച്ചില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ആദ്യത്തെ രണ്ട് മാസം കൗണ്‍സലര്‍മാരുടെ ഭാഗത്ത് നിന്ന് വളരെ മോശമായ അനുഭവമാണ് കുട്ടിക്കുണ്ടായത്.

ഈ സാഹചര്യത്തിലാണ് അന്നത്തെ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയായ കെ.കെ ശൈലജക്ക് മാതാവ് പരാതി നല്‍കുന്നത്. കൗണ്‍സലര്‍മാരുടെ അടുത്ത് നിന്ന് കടുത്ത മാനസിക പീഡനങ്ങളാണ് കുട്ടി അനുഭവിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഈ പരാതിയില്‍ ശൈലജ ഒരു നടപടിയും സ്വീകരിക്കാത്തതാണ് കോടതിയുടെ വിധിന്യായത്തില്‍ എടുത്ത് പറയുന്നത്.

Continue Reading

Trending