Connect with us

Sports

2022 ഖത്തര്‍ ലോകകപ്പ് വലിയ വിജയമാകും: സ്‌കോട്ടിഷ് ഇതിഹാസതാരം

Published

on

 

ദോഹ: 2022ല്‍ ഖത്തര്‍ ആതിഥ്യം വഹിക്കുന്ന ഫിഫ ലോകകപ്പ് വലിയ വിജയമാകുമെന്ന് സ്‌കോട്ടിഷ് ഫുട്‌ബോളിലെ ഇതിഹാസതാരം ഗ്രീം സൗനെസ്സ്. മൂന്നു ഫിഫ ലോകകപ്പ് ടൂര്‍ണമെന്റുകളില്‍ കളിച്ചിട്ടുള്ള ഈ സ്‌കോട്ടിഷ് മിഡ്ഫീല്‍ഡര്‍ ബിഇന്‍സ്‌പോര്‍ട്‌സിനെ കായികവിദഗ്ദ്ധന്‍ എന്നനിലയില്‍ ഖത്തറില്‍ സ്ഥിരംസന്ദര്‍ശകനാണ്.
2022 ലോകകപ്പ് മികച്ച രീതിയില്‍ സംഘടിപ്പിക്കാന്‍ ഖത്തറിന് സാധിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഈ വര്‍ഷത്തെ റഷ്യന്‍ ലോകകപ്പിനെക്കുറിച്ച് ആശങ്കകള്‍ പലരും പങ്കുവച്ചിരുന്നു. എന്നാല്‍ അവയെല്ലാം മറികടന്ന് ഏറ്റവും മികച്ച ലോകകപ്പാണ് റഷ്യയില്‍ നടന്നത്. 2022ല്‍ ഖത്തറിലും അതുതന്നെ ആവര്‍ത്തിക്കും- സൗനെസ്സ് പറഞ്ഞു. ഖത്തര്‍ ലോകകപ്പ് സംഘാടകരായ സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയുടെ പവലിയന്‍ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ലിവര്‍പൂളിന്റെ മുന്‍നിര താരമായിരുന്ന ഗ്രീം സൗനെസ്സ് മൂന്ന് യൂറോപ്യന്‍ കപ്പുകള്‍ സ്വന്തമാക്കുകയും ചെയ്തു. ഖത്തര്‍ 2022 ഫുട്‌ബോളിനെ സംബന്ധിച്ചിടത്തോളം വലിയ വാര്‍ത്തയാണ്.
ഏഷ്യ ആതിഥ്യം വഹിക്കുന്ന രണ്ടാമത്തെ ലോകകപ്പാണിത്. ഖത്തറില്‍ ലോകകപ്പ് സംഘടിപ്പിക്കപ്പെടുന്നതിനായി ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് താനെന്നും സൗനെസ്സ് പറഞ്ഞു. അനിതരസാധാരണമായ ഒന്നായിരിക്കും 2022ല്‍ ലോകം കാണാന്‍ പോകുന്നത്. ഫുട്‌ബോള്‍ ആസ്വാദകര്‍ക്ക് ഒരേ ഹോട്ടലില്‍ താമസിച്ചുകൊണ്ട് വിവിധ സ്‌റ്റേഡിയങ്ങളിലെ മത്സരങ്ങള്‍ ആസ്വദിക്കാനാകും. ഒരു ദിവസം രണ്ടു മത്സരങ്ങള്‍ നേരിട്ടുകാണാനാകുമെന്നത് കായികപ്രേമികളെ സംബന്ധിച്ചിടത്തോളം മികച്ച അനുഭവമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകകപ്പ് വലിയ രാജ്യങ്ങളില്‍ നടക്കുമ്പോള്‍ ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് എത്താന്‍ ദീര്‍ഘനേരം യാത്ര ചെയ്യേണ്ടതായി വരും. 1978ല്‍ അര്‍ജന്റീനയിലും 1982ല്‍ സ്‌പെയിനിലും 1986ല്‍ മെക്‌സിക്കോയിലും നടന്ന ലോകകപ്പുകളില്‍ ബൂട്ടണിഞ്ഞിട്ടുള്ള സൗനെസ്സ് തന്റെ ലോകകപ്പ് അനുഭവങ്ങളും പങ്കുവച്ചു.

News

2027 വരെ അല്‍ നാസര്‍ ക്ലബുമായി കരാര്‍ പുതുക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് 2022ല്‍ ക്ലബ്ബില്‍ ചേര്‍ന്ന റൊണാള്‍ഡോ, 105 മത്സരങ്ങളില്‍ നിന്ന് 93 ഗോളുകള്‍ നേടിയിട്ടുണ്ട്.

Published

on

വ്യാഴാഴ്ച (ജൂണ്‍ 26, 2025) പ്രഖ്യാപിച്ച സൗദി പ്രോ ലീഗ് ടീമായ അല്‍ നാസറുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രണ്ട് വര്‍ഷത്തെ കരാറിന് ഒപ്പുവച്ചു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് 2022ല്‍ ക്ലബ്ബില്‍ ചേര്‍ന്ന റൊണാള്‍ഡോ, 105 മത്സരങ്ങളില്‍ നിന്ന് 93 ഗോളുകള്‍ നേടിയിട്ടുണ്ട്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി പ്രോ ലീഗ് ടീമായ അല്‍ നാസറുമായും പോര്‍ച്ചുഗീസ് ഫോര്‍വേഡുമായും ക്ലബുമായും വ്യാഴാഴ്ച പുതിയ കരാര്‍ വിപുലീകരിച്ചു. പുതിയ കരാര്‍ പ്രകാരം 2027 വരെ 40 വര്‍ഷം നാസറില്‍ തുടരും.

‘ഒരു പുതിയ അധ്യായം ആരംഭിക്കുന്നു. അതേ അഭിനിവേശം, ഒരേ സ്വപ്നം. നമുക്ക് ഒരുമിച്ച് ചരിത്രം സൃഷ്ടിക്കാം,’ റൊണാള്‍ഡോ തന്റെ ഔദ്യോഗിക X അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു.

2025ലെ ഫിഫ ക്ലബ് ലോകകപ്പിന്റെ ഭാഗമാകില്ലെന്ന് അദ്ദേഹം ഈ മാസം ആദ്യം സ്ഥിരീകരിച്ചിരുന്നു.

അടുത്തിടെ സമാപിച്ച സീസണില്‍, അല്‍ നാസര്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി, അടുത്ത വര്‍ഷത്തെ എഎഫ്സി ചാമ്പ്യന്‍സ് ലീഗ് എലൈറ്റില്‍ ഒരു സ്ഥാനം നഷ്ടപ്പെടുത്തി, പകരം എഎഫ്സി ചാമ്പ്യന്‍സ് ലീഗ് 2 ല്‍ കളിക്കും.

Continue Reading

india

ഒസ്ട്രാവ ഗോൾഡൻ സ്പൈക്ക്; നീരജ് ചോപ്രയ്‌ക്ക് സ്വർണം

തന്‍റെ മൂന്നാം ശ്രമത്തിൽ 85.29 മീറ്റർ ദൂരം എറിഞ്ഞാണ് രണ്ടുതവണ ഒളിമ്പിക് മെഡൽ ജേതാവായ താരം സ്വർണമുറപ്പിച്ചത്

Published

on

ചെക്ക് റിപ്പബ്ലിക്കിൽ നടന്ന ഒസ്ട്രാവ ഗോൾഡൻ സ്പൈക്കിൽ ഇന്ത്യയുടെ ജാവലിൻ താരം നീരജ് ചോപ്രക്ക് സ്വർണം. തന്‍റെ മൂന്നാം ശ്രമത്തിൽ 85.29 മീറ്റർ ദൂരം എറിഞ്ഞാണ് രണ്ടുതവണ ഒളിമ്പിക് മെഡൽ ജേതാവായ താരം സ്വർണമുറപ്പിച്ചത്.

ആദ്യ ശ്രമം ഫൗളായിരുന്നെങ്കിലും, രണ്ടാം ശ്രമത്തിൽ 83.45 മീറ്റർ ദൂരം കണ്ടെത്തി നീരജ് ശക്തമായി തിരിച്ചെത്തി. മൂന്നാം റൗണ്ടിൽ 85.29 മീറ്റർ ദൂരം താണ്ടിയതോടെ മറ്റെല്ലാ എതിരാളികളെയും മറികടക്കാൻ നീരജിനായി. ദക്ഷിണാഫ്രിക്കയുടെ ഡോവ് സ്മിത്ത് 84.12 മീറ്റർ ദൂരവുമായി രണ്ടാം സ്ഥാനത്തെത്തി. ഗ്രാനഡയുടെ ആൻഡേഴ്സൺ പീറ്റേഴ്സ് 83.63 മീറ്റർ എറിഞ്ഞ് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

Continue Reading

Football

കാനറികൾക്ക് മുന്നിൽ അടിതെറ്റി ചെല്‍സി; പിന്നില്‍ നിന്ന ശേഷം 3-1 തോല്‍പ്പിച്ചു വിട്ടു

Published

on

ക്ലബ്ബ് ലോക കപ്പില്‍ ബ്രസീല്‍ ടീമായ ഫ്‌ളമെംഗോയോട് കടുത്ത തോല്‍വി വഴങ്ങി ഇംഗ്ലീഷ് പ്രീമിയര്‍ ക്ലബ് ആയ ചെല്‍സി. ഗ്രൂപ്പ് ഡി യില്‍ ഇന്നലെ രാത്രി നടന്ന മത്സരത്തില്‍ ബ്രസീലില്‍ ഒന്നാംകിട ക്ലബ്ബുകളിലൊന്നായ ഫ്‌ളമെംഗോ തകര്‍ത്തുവിട്ടത്. മത്സരത്തില്‍ ചെല്‍സി താരം നിക്കോളാസ് ജാക്സണ്‍ കളത്തിലെത്തി നാല് മിനിറ്റിനകം ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് അവരുടെ തോല്‍വിക്ക് ആക്കം കൂട്ടി. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു ഫ്ളമെംഗോയുടെ തിരിച്ചുവരവ്. ആദ്യ വിസില്‍ മുഴങ്ങി 13-ാം മിനിട്ടില്‍ തന്നെ ചെല്‍സി സ്‌കോര്‍ ചെയ്തു. ഏഴാം നമ്പര്‍ താരം പെഡ്രോ നേറ്റോയുടെ വകയായിരുന്നു ഗോള്‍.

രണ്ടാം പകുതിയിലാണ് ഫ്ലമിങോ മൂന്ന് ഗോളുകള്‍ അടിച്ചത്. 62ാം മിനിട്ടില്‍ ബ്രൂണോ ഹെൻറിക്കും മൂന്ന് മിനിട്ട് പിന്നിട്ടപ്പോഴേക്കും ഡാനിലോയും 83ാം മിനിട്ടില്‍ വാലസി യാനും ഫ്ലമിങോക്ക് വേണ്ടി ചെല്‍സിയുടെ വല ചലിപ്പിച്ചു. ഗ്രൂപ്പ് ഡിയില്‍ ആറ് പോയിന്റോടെ ഫ്ലമിങോയാണ് മുന്നില്‍. രണ്ടാം സ്ഥാനത്തുള്ള ചെല്‍സിക്ക് മൂന്ന് പോയിന്റാണുള്ളത്.

Continue Reading

Trending