Connect with us

Article

സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടും ന്യൂനപക്ഷ ക്ഷേമ വകുപ്പും

പഠനത്തിന്റെ അടിസ്ഥാനത്തില്‍ പിന്നാക്കമാണെന്ന് കണ്ടെത്തിയ ഒരു സമുദായത്തിന് കൊടുക്കുന്ന ആനുകൂല്യങ്ങള്‍ തുല്യമായ പഠനംകൊണ്ട് തന്നെ
മുന്നോക്കമാണെന്ന് കണ്ടെത്തിയ വിഭാഗത്തിന് വേണമെന്നാവശ്യപ്പെടുന്നതില്‍ ഔചിത്യമുണ്ടോ. വിശ്വാസത്തിന്റെ പേരില്‍ തര്‍ക്കിക്കാനോ ഇകഴ്ത്താനോ പാടില്ല. അത് തീവ്രചിന്തയാണ്. എന്നാല്‍ അര്‍ഹതപ്പെട്ട അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തല്‍ ശരിയാണ് എന്ന് മാത്രമല്ല അതൊരു ഉത്തരവാദിത്വവുമാണ്. സംഘ്പരിവാര്‍ പരത്തുന്ന വ്യാജ പ്രചാരണത്തെ ശരിയുടെ പക്ഷത്ത്‌നിന്ന് അവലോകനം ചെയ്യാന്‍ എല്ലാവര്‍ക്കും സാധിക്കണം.

Published

on

അഡ്വ. മുഹമ്മദ് ഷാ 

ഒരു പ്രത്യേക സമുദായത്തില്‍പെട്ട ഒരാള്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് കൈകാര്യം ചെയ്താല്‍, അദ്ദേഹം സ്വജനപക്ഷപാതം നടത്തുമെന്ന ആശങ്ക ഉയര്‍ത്തി മുഖ്യമന്ത്രിക്ക് മറ്റൊരു സമുദായസംഘടന കത്തയക്കുന്നു. ആശങ്ക ഉള്‍കൊണ്ട് വകുപ്പ് സ്വയം കൈകാര്യം ചെയ്യാന്‍ മുഖ്യമന്ത്രി തീരുമാനിക്കുന്നു. ഈ ആക്ഷേപം തികച്ചും ന്യായമായ കാര്യമാണെന്നും അതില്‍ യാതൊരു തെറ്റുമില്ലെന്നും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഇടത്പക്ഷത്തെ പിന്തുണച്ചേ മതിയാവു എന്ന് വ്യഗ്രതയുള്ള ചില മുസ്‌ലിം സംഘടനകള്‍ക്കും തോന്നിയിരിക്കുന്നു. മറ്റൊരു സമുദായത്തില്‍പെട്ട ആരോഗ്യമന്ത്രി സ്വജനപക്ഷപാതം നടത്തി കോവിഡ് ചികിത്സ നല്‍കുന്നതിലും കോവിഡ് വാക്‌സിന്‍ നല്‍കുന്നതിലും മതപരമായി വേര്‍തിരിവ് കാണിക്കുമെന്ന് മറ്റിതര മത സംഘടന ആരോപണം ഉന്നയിച്ചാല്‍ മുഖ്യമന്ത്രി ആരോഗ്യ വകുപ്പ് സ്വയം ഏറ്റെടുക്കുമോ. എന്ത്തരം സന്ദേശമാണ് ഇവര്‍ സമൂഹത്തിന് നല്‍കുന്നത്. ഒരു തരം ഇസ്‌ലാമോഫോബിയ നമ്മുടെ അന്തരീക്ഷത്തില്‍ പടര്‍ന്നിരിക്കുന്നു. ഇടത്പക്ഷം ഈ പ്രത്യേകതരം നറേറ്റീവ് അംഗീകരിച്ചിരിക്കുന്നു.

സംവരണാനുകൂല്യം നല്‍കുന്നത്‌കൊണ്ടോ ന്യൂനപക്ഷാവകാശങ്ങള്‍ നടപ്പിലാക്കുന്നതിന്റെ പേരിലോ മതപരമായതോ സാമുദായികമായതോ ആയ അനൈക്യം ഒരിക്കലുമുണ്ടാകാന്‍ പാടില്ല. കാരണം അത് ഭരണഘടനയുടെ ഹൃദയമായ മൂന്നാം അധ്യായം നല്‍കുന്ന മൗലികവകാശത്തിന്റെ സംരക്ഷണം നല്‍കാന്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ്. എന്നാല്‍ അനര്‍ഹമായി ആര്‍ക്കെങ്കിലും അത്തരമൊരവകാശം നല്‍കിയാല്‍ അത് ചോദ്യംചെയ്യാന്‍ ഇതര വിഭാഗത്തിന് അവകാശവുമുണ്ട്.

അര്‍ഹതയും അനര്‍ഹതയും പരിശോധിക്കുന്ന ഒരേയൊരു അളവ് കോല്‍ ‘പര്യാപ്തമായ’ പ്രാതിനിധ്യമുണ്ടോ എന്ന പരിശോധന മാത്രമാണ് എന്ന് മെയ് ആദ്യവാരത്തില്‍ ഇറങ്ങിയ മറാത്താ കേസിലെ സുപ്രീംകോടതി വിധി ഉള്‍പെടെ നിരവധി വിധികളില്‍ പറഞ്ഞിട്ടുണ്ട്. ഈ ‘പര്യാപ്തമായ’ പ്രാതിനിധ്യം പരിശോധിക്കാനാണ് കാലാകാലങ്ങളില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കമ്മീഷനുകളെ നിയമിക്കുന്നതും ആ കമ്മീഷനുകളുടെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സംവരണാനുകൂല്യവും ന്യൂനപക്ഷാനുകൂല്യങ്ങളും നല്‍കുന്നതും. അതായത് നിയമ ഭാഷയില്‍ പറഞ്ഞാല്‍ ആ റിപ്പോര്‍ട്ടുകളാണ് ആനുകൂല്യങ്ങള്‍ നല്‍കാന്‍ കാരണമാകുന്ന ‘പ്രസക്തമായ ഘടകങ്ങള്‍’ (ൃലഹല്മി േളമരീേൃ). ഈ ‘പ്രസക്തമായ ഘടകങ്ങള്‍’ പരിഗണിക്കാതെ എടുക്കുന്ന ഒരു തീരുമാനങ്ങളും നിയമപരമായി നിലനില്‍ക്കില്ല എന്ന് സുപ്രീംകോടതി പലപ്പോഴും വിധി പ്രസ്താവിച്ചിട്ടുണ്ട്.

ഇന്ത്യയിലും കേരളത്തിലും പ്രധാനമായും സംവരണാനുകൂല്യവും ന്യൂനപക്ഷക്ഷേമ സ്‌കീമുകളും നല്‍കുന്നത് സംബന്ധിച്ചും അഞ്ച് കമ്മീഷന്‍ റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ അഞ്ച് ദശകങ്ങളില്‍ ഉണ്ടായിട്ടുള്ളത്. 1980 ഡിസംബര്‍ 31 ന് കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച ബി.പി മണ്ഡല്‍ ചെയര്‍മാനായ ആറംഗ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടാണ് ആദ്യമായിറങ്ങിയത്. രാജ്യത്ത് പട്ടികജാതിക്കാരും പട്ടികവര്‍ഗക്കാരും മുസ്‌ലിംകള്‍ ഉള്‍പ്പെടുന്ന പിന്നാക്കക്കാരും ഇപ്പോഴും വളരെ പിന്നാക്കമാണെന്നും 50 ശതമാനം സംവരണം അവര്‍ക്ക് നല്‍കണമെന്നും മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഈ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ രാജ്യമൊട്ടാകെ പ്രക്ഷോഭം നടന്നു.

അതിന്‌ശേഷം കേരള സര്‍ക്കാര്‍ ജസ്റ്റിസ് കെ.കെ നരേന്ദ്രന്‍ അധ്യക്ഷനായും മുന്‍ ചീഫ് സെക്രട്ടറി കെ.വി രബീന്ദ്രന്‍ നായര്‍ മുന്‍ പി.എസ്.സി ചെയര്‍മാന്‍ സാവാന്‍ കുട്ടി എന്നിവര്‍ അംഗങ്ങളുമായ മൂന്നംഗ കമ്മിറ്റിയെ സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, യൂണിവേഴ്‌സിറ്റി തുടങ്ങിയ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവടങ്ങളില്‍ മുസ്‌ലിംകള്‍, ഈഴവര്‍ തുടങ്ങിയ പിന്നാക്ക ജാതിക്കാരുടെ പ്രാതിനിധ്യം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിച്ചു. 2001 ഒക്ടോബറില്‍ നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പിച്ചു. റിപ്പോര്‍ട്ടിന്റെ 42, 44, 46 പേജുകളില്‍ സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, യൂണിവേഴ്‌സിറ്റി എന്നിവയില്‍ യഥാക്രമം 10.45, 8.67, 11.15 ശതമാനം പ്രാതിനിധ്യം മാത്രമേ 24 ശതമാനം ജനസംഖ്യയുള്ള മുസ്‌ലിം സമുദായത്തിനുള്ളൂവെന്ന് കണ്ടെത്തി. എന്നാല്‍ 23 ശതമാനം വരുന്ന മുന്നാക്കക്കാര്‍ക്ക് സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, യൂണിവേഴ്‌സിറ്റി എന്നിവയില്‍ യഥാക്രമം 38, 36.84, 45.86 ശതമാനം പ്രാതിനിധ്യമുണ്ട് എന്നും കണ്ടെത്തി. മുസ്‌ലിം സമുദായത്തിന് ഇങ്ങനെയൊരു പിന്നാക്കാവസ്ഥ വന്നത് വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥ കൊണ്ടാണെന്നും സര്‍ക്കാര്‍ ഈ കുറവുകള്‍ പരിഹരിക്കണമെന്നും നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പേജ് 76ല്‍ ശിപാര്‍ശ ചെയ്തു.

2004ല്‍ യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്‌ശേഷം 09.03.2005ന് രാജ്യത്തെ മുസ്‌ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കുന്നതിനായി മാത്രം സുപ്രീംകോടതി റിട്ടയേഡ് ജഡ്ജി രജീന്ദര്‍ സച്ചാര്‍ ചെയര്‍മാനായും സെയ്ദ് ഹമീദ്, ഡോ ടി.കെ ഉമ്മന്‍, ഡോ. രാകേഷ് ബസന്ത് തുടങ്ങിയവര്‍ ഉള്‍ക്കൊള്ളുന്ന ഏഴംഗ സമിതിയെ നിയോഗിച്ചു. 17.11.2006 ന് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിലെ 72 ശിപാര്‍ശകളെ കേന്ദ്ര സര്‍ക്കാര്‍ 2007 ജൂലൈ 17ന് അംഗീകരിച്ചു. റിപ്പോര്‍ട്ടില്‍ കേരളത്തെ കുറിച്ച് പഠനം നടത്തിയിട്ടില്ല എന്ന വാദം കേരളത്തിലെ ചില സാമുദായിക സംഘടനകള്‍ ബോധപൂര്‍വം പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ രാജ്യത്തെ കേരളമുള്‍പെടെ എല്ലാ സംസ്ഥാനങ്ങളിലെയും മുസ്‌ലിം പിന്നാക്കാവസ്ഥ റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നുണ്ട്.

കേരളത്തിലെ ദാരിദ്ര്യ രേഖക്ക് താഴെയുള്ള ആളുകളില്‍ 30.8 ശതമാനം മുസ്‌ലിം സമുദായത്തില്‍പെട്ടവരാണെന്നും സര്‍ക്കാര്‍ സ്‌കീമുകളുടെ അഞ്ച് മുതല്‍ 16 ശതമാനം വരെ പ്രയോജനം മാത്രമേ മുസ്‌ലിം സമുദായത്തിന് ലഭിക്കുന്നുള്ളൂ എന്നും സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പേജ് 177 ല്‍ വ്യക്തമായി പ്രതിപാദിക്കുന്നു. കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളില്‍ 57 ശതമാനം മുസ്‌ലിം സമുദായംഗങ്ങളാണെങ്കിലും ന്യൂനപക്ഷ/പിന്നാക്ക വിഭാഗങ്ങളുടെ ആനുകൂല്യങ്ങളുടെ 22 ശതമാനം മാത്രമേ മുസ്‌ലിം സമുദായത്തിന് ലഭിക്കുന്നുള്ളൂ എന്ന് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പേജ് 184 ല്‍ പറയുന്നു.

കേരളത്തില്‍ ദരിദ്രരില്‍ 24 ശതമാനം മുസ്‌ലിം സമുദായംഗങ്ങളാണെന്നും മറ്റ് ന്യൂനപക്ഷങ്ങള്‍ ദരിദ്രരില്‍ 9 ശതമാനം മാത്രമാണെന്നും സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പേജ് 159 ല്‍ പറയുന്നു. കേരളത്തില്‍ മുസ്‌ലിം സമുദായം 24.6 ശതമാനം ഉണ്ടെങ്കിലും സര്‍ക്കാര്‍ സര്‍വീസില്‍ 10.4 ശതമാനം മാത്രമേ പ്രതിനിധ്യമുള്ളൂ എന്ന് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പേജ് 370, ടേബിള്‍ 9.4ല്‍ പ്രതിപാദിക്കുന്നു. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന കാലഘട്ടത്തില്‍തന്നെ ഇന്ത്യയില്‍ മുസ്‌ലിം ന്യൂനപക്ഷം വളരെ പിന്നാക്കാവസ്ഥയിലാണെന്ന് കാണിച്ച് രംഗനാഥ്മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ടും വന്നു.

സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ മുസ്‌ലിം സമുദായത്തിന്റെ കേരളത്തിലെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിന് മാത്രമായി ഏഛ ( ങട) ചീ.468/2007/ഏഅഉ നമ്പര്‍ ഉത്തരവിലൂടെ 15.10.2007ലാണ് പതിനൊന്നംഗ പാലൊളി മുഹമ്മദ് കുട്ടി കമ്മിറ്റിയെ കേരള സര്‍ക്കാര്‍ നിയോഗിച്ചത്. 21.02.2008 പാലൊളി കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടിനെ 06.05.2008 ല്‍ കേരള സര്‍ക്കാര്‍ അംഗീകരിച്ചു. കേരളത്തിലെ മുസ്‌ലിം സമുദായത്തിലെ 14.3 ശതമാനം ആളുകള്‍ മാത്രമാണ് വിദ്യാലയങ്ങളില്‍ പഠിക്കുന്നതെന്നും മുസ്‌ലിംകളില്‍ 55 ശതമാനം തൊഴില്‍ രഹിതരാണെന്നും പാലൊളി കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പേജ് 3 ല്‍ പ്രതിപാദിക്കുന്നു. അതേസമയം ക്രിസ്ത്യാനികളില്‍ 35.4 ശതമാനവും മുന്നോക്ക ഹിന്ദുക്കളില്‍ 39.8 ശതമാനം വിദ്യാര്‍ ത്ഥികളും 31.9 ശതമാനവും 36.3 ശതമാനവും മാത്രമാണ് തൊഴില്‍ രഹിതരെന്നും റിപ്പോര്‍ട്ടിന്റെ പേജ് 3 ല്‍ പറയുന്നു.

നാഷണല്‍ സാമ്പിള്‍ സര്‍വേയുടെ പഠനത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ 38.6 ശതമാനം മുസ്‌ലിംകള്‍ ഭൂരഹിതരായിട്ടുള്ളപ്പോള്‍ ക്രിസ്ത്യാനികളില്‍ മൂന്ന് ശതമാനം മാത്രമാണ് ഭൂരഹിതര്‍ എന്നും റിപ്പോര്‍ട്ടിന്റെ മൂന്നാം പേജില്‍ പറയുന്നു. കേരളത്തിലെ ദരിദ്രരില്‍ 28.7 ശതമാനം മുസ്‌ലിംകളാണെന്നും ദരിദ്രരില്‍ ക്രിസ്ത്യാനികള്‍ നാല് ശതമാനം മാത്രമാണെന്നും പേജ് 3 ല്‍ പ്രതിപാദിക്കുന്നു. മുസ്‌ലിം സമുദായം ജനസംഖ്യയില്‍ 26 ശതമാനമുണ്ടെങ്കിലും സര്‍ക്കാര്‍ സര്‍വീസില്‍ 11 ശതമാനം മാത്രമാണ് പ്രാതിനിധ്യമുള്ളത് എന്ന് 17, 18 പേജുകളില്‍ പറയുന്നു. ഇതിലൂടെ പിന്നാക്ക ന്യൂനപക്ഷ സമുദായമായ മുസ്‌ലിം സമുദായം വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ പിന്നാക്കമാണെന്നും തൊഴില്‍രഹിതരാണെന്നും നല്ലൊരു ശതമാനം ദരിദ്രരും ഭവനരഹിതരുമാണെന്ന് റിപ്പോര്‍ട്ട് സമര്‍ത്ഥിക്കുന്നു.

ഈ കാര്യങ്ങളെല്ലാം പ്രതിപാദിച്ചതിന്‌ശേഷം മേല്‍പറഞ്ഞ കണ്ടെത്തലുകളിലെ കുറവുകള്‍ പരിഹരിക്കാനായി അടിയന്തിരമായി ഒരു ന്യൂനപക്ഷ സെല്ലും പിന്നീട് ന്യൂനപക്ഷ ക്ഷേമ ഡിപ്പാര്‍ട്ട്‌മെന്റും രൂപീകരിക്കണമെന്നും റിപ്പോര്‍ട്ടിന്റെ 25, 26 പേജുകളില്‍ പാലൊളി കമ്മിറ്റി നിര്‍ദ്ദേശിച്ചു. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായി മദ്രസ അധ്യാപകര്‍ക്ക് വെല്‍ഫയര്‍ ഫണ്ടും പെന്‍ഷനും കൊടുക്കണമെന്നും തീരദേശ മേഖലകളിലെയും മലയോര മേഖലകളിലെയും മുസ്‌ലിം കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് കൊടുക്കണമെന്നും മൈനോരിറ്റി പാക്കേജ് നടപ്പാക്കണമെന്നും റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്തു. റിപ്പോര്‍ട്ട് അവസാനിപ്പിക്കുന്നതിങ്ങനെയാണ്, ‘ഞങ്ങളുടെ കണ്ടെത്തലുകളും ശിപാര്‍ശകളും കേരളത്തിലെ പിന്നാക്ക ന്യൂനപക്ഷ സമുദായമായ മുസ്‌ലിം സമുദായത്തിന് അനുകൂലമാറ്റമുണ്ടാകുമെന്ന് പ്രത്യാശിക്കുന്നു’.

കേരളത്തില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് രൂപീകരിക്കുന്നത് 01. 01.2011ലെ GO(p)NO 2/2011/ GAD ഉത്തരവ് പ്രകാരമാണ്. സര്‍ക്കാരുത്തരവിലെ വാക്കുകളിതാണ്. ‘സച്ചാര്‍ കമ്മിറ്റി ശിപാര്‍ശകള്‍ നടപ്പിലാക്കുന്നതിനായി നിയോഗിച്ച പാലൊളി കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ നടപ്പാക്കുന്നതിനായി കേരളത്തില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് രൂപീകരിക്കുന്നു’. പിന്നീട് 22.02. 2011 മുതല്‍ ന്യൂനപക്ഷ ക്ഷേമ സ്‌കീമുകള്‍ നടപ്പാക്കുന്നതിനായി ഇറക്കുന്ന ഉത്തരവുകളില്‍ പലതിലും 80 ശതമാനം മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കും 20 ശതമാനം മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും എന്ന് തെറ്റായി എഴുതിചേര്‍ത്ത്‌കൊണ്ടിരുന്നു. സത്യത്തില്‍ ഈ വകുപ്പുണ്ടാക്കിയത് സച്ചാര്‍ കമ്മിറ്റിയുടെയും പാലൊളി കമ്മിറ്റിയുടെയും ശിപാര്‍ശകള്‍ നടപ്പാക്കാനാണ്.

രണ്ട് കമ്മിറ്റികളെയും രൂപീകരിച്ചത് മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥ പഠിക്കാനാണ്. രണ്ട് കമ്മിറ്റികളും മുസ്‌ലിം സമുദായം വളരെ പിന്നാക്കമാണെന്നും മറ്റിതര ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് പിന്നാക്കാവസ്ഥയില്ലെന്നും കണ്ടെത്തി. എന്നാലിപ്പോള്‍ ഉയര്‍ത്തുന്ന ആവശ്യം പിന്നാക്കമാണെന്ന് റിപ്പോര്‍ട്ടുകള്‍ കണ്ടെത്തിയ മുസ്‌ലിംകള്‍ക്ക് കൊടുക്കുന്ന ആനുകൂല്യങ്ങള്‍ തുല്യമായി മുന്നാക്കമാണെന്ന് റിപ്പോര്‍ട്ടുകള്‍ കണ്ടെത്തിയവര്‍ക്കും വേണമെന്നാണ്.

അങ്ങനെ രൂപീകരിച്ച ന്യൂനപക്ഷ ക്ഷേമ വകുപ്പില്‍ പിന്നാക്കമാണെന്ന പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഒരു സമുദായത്തിന് കൊടുക്കുന്ന ആനുകൂല്യങ്ങള്‍ തുല്യമായ പഠനംകൊണ്ട് തന്നെ മുന്നോക്കമാണെന്ന് കണ്ടെത്തിയ വിഭാഗത്തിന് വേണമെന്നാവശ്യപ്പെടുന്നതില്‍ ഔചിത്യമുണ്ടോ. അക്ഷരത്തെറ്റിന്റെ ആനുകൂല്യത്തിലായാലും അന്യന് അവകാശപ്പെട്ടത് കിട്ടിയാല്‍ അതും വേണം എന്ന് കരുതുന്നത് ശരിയോ തെറ്റോ എന്ന് പരിശോധിക്കേണ്ടതുണ്ട്. വിശ്വാസത്തിന്റെ പേരില്‍ തര്‍ക്കിക്കാനോ ഇകഴ്ത്താനോ പാടില്ല. അത് തീവ്രചിന്തയാണ്. എന്നാല്‍ അര്‍ഹതപ്പെട്ട അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തല്‍ ശരിയാണ് എന്ന് മാത്രമല്ല അതൊരു ഉത്തരവാദിത്വവുമാണ്. സംഘ്പരിവാര്‍ പരത്തുന്ന വ്യാജ പ്രചാരണത്തെ ശരിയുടെ പക്ഷത്ത്‌നിന്ന് അവലോകനം ചെയ്യാന്‍ എല്ലാവര്‍ക്കും സാധിക്കണം.

80 ശതമാനം മുസ്‌ലിം സമുദായത്തിന് കൊടുത്തത് തെറ്റാണെന്നും ജനസംഖ്യാനുപാധികമായി മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും കിട്ടണം എന്ന് ആവസശ്യപ്പെട്ട് കത്തോലിക്കാ സഭ ഹൈക്കോടതിയില്‍ കൊടുത്ത കേസില്‍ സര്‍ക്കാര്‍ നാല് മാസത്തിനകം തീരുമാനമെടുക്കാന്‍ 2021 ജനുവരിയില്‍ ഹൈക്കോടതി ഉത്തരവിട്ടുണ്ട്. അതില്‍ തീരുമാനമെടുക്കുമ്പോള്‍ യാഥാര്‍ത്ഥ്യം മനസ്സിലാക്കി മുഖ്യമന്ത്രി പ്രവര്‍ത്തിക്കുമെന്നും വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന ആവശ്യം ഉന്നയിച്ചതിനും മുഖ്യമന്ത്രി വകുപ്പ് ഏറ്റെടുത്തതിനും ഈ പരിഗണനയുമായി ബന്ധമില്ലെന്നും പ്രത്യാശിക്കാം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Article

ഹീറോ ടു സീറോ

EDITORIAL

Published

on

താര ആരാധന എല്ലായിടത്തും ഉണ്ട്. ദക്ഷിണേന്ത്യയില്‍ ഇക്കാര്യത്തില്‍ എല്ലാവരേക്കാളും ഒരുപടി മുന്നിലാണ് തമിഴകം. തിരശ്ശീലയില്‍ അനീതിക്കെതിരെ പൊട്ടിത്തെറിക്കുന്ന നായകന്‍മാര്‍ രാഷ്ട്രീയ ഗോദയിലേക്കിറങ്ങുമ്പോള്‍ അല്‍പമൊരു പ്രതീക്ഷയും ചിലരൊക്കെ വെച്ചു പുലര്‍ത്തും. എന്നാല്‍ രാഷ്ട്രീയവും വെള്ളിത്തിരയും രണ്ടാണെന്ന് ഇവര്‍ തന്നെ താമസിയാതെ മനസിലാക്കി തരികയും ചെയ്യും. ഇതില്‍ ഏറ്റവും പുതിയത് വിജയിയുടെ വരവാണ്. അതിരുവിട്ട വൈകാരിക അടുപ്പവും നായകന്റെ ഉത്തരവാദിത്ത മില്ലായ്മയും ഒന്ന് ചേര്‍ന്നപ്പോള്‍ കരൂരില്‍ അത് നഷ്ടമാക്കിയത് 41 ജീവനുകളാണ്. വിജയ് സിനിമയെ പോലെ തന്നെയാണ് രാഷ്ട്രീയവും കാണുന്നതെന്ന് കരൂര്‍ വ്യക്തമാക്കിത്തരുന്നു. ജനസേവനത്തിനിറങ്ങിയ സൂപ്പര്‍ സ്റ്റാര്‍ കരിങ്കുപ്പായക്കാരായ അംഗരക്ഷകരുടെ സുരക്ഷയില്‍ സേഫ് സോ ണില്‍ വിരാജിക്കുമ്പോള്‍ നായകനെ ഒന്ന് തൊടാനായി എത്തുന്ന ആരാധകരെ പോലും എടുത്തെറിഞ്ഞാണ് സുരക്ഷക്കിറങ്ങിയ ബൗണ്‍സര്‍മാര്‍ കുറ് കാണിക്കുന്നത്. കുപ്രസിദ്ധരായ അധോലോക നായകരെ പോലെ ആരാധകര്‍ക്ക് നേരെ പോലും തോക്ക് ചൂണ്ടുന്ന കുപ്രസിദ്ധ വിഭാഗമായി ഇതിനോടകം തന്നെ വിജയിയുടെ കൂലിപ്പട മാറിക്കഴിഞ്ഞു.

തമിഴക വെട്രി കഴകം പാര്‍ട്ടി പ്രഖ്യാപിച്ചതു മുതല്‍ വിജയ്‌യെ പിന്തുടരുന്ന ക്രമസമാധാന പ്രശ്‌നങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് കരൂര്‍ സംഭവം. പക്ഷേ ഇതിലേറെ പ്രസക്തമായ കാര്യം രക്ഷകനാവുമെന്ന് പ്രഖ്യാപിച്ച് കരാവന്‍ ടൂറിനിറങ്ങിയ വിജയ് ആള്‍ക്കൂട്ടം തിക്കിലും തിരക്കിലും പെട്ട് മരിച്ചുവീഴുമ്പോള്‍ സേഫായി മുങ്ങുന്നു എന്നതാണ്. മരിച്ചവരേയും പരിക്കേറ്റവരേയും കൊണ്ട് ആംബുലന്‍സു കള്‍ തുരുതുരെ ഓടുമ്പോള്‍ നായകന്‍ നാട്ടിലേക്ക് വെച്ചു പിടിക്കാന്‍ വിമാനത്താവളത്തിലേക്ക് പായുകയായിരുന്നു. രണ്ട് കാഴ്ചകളാണ് മധുരൈ വിമാനത്താവളത്തില്‍ കഴിഞ്ഞ ആഴ്ച കരൂര്‍ അപകട സമയത്ത് കണ്ടത്. കോണ്‍ഗ്രസ് എം.പി ജ്യോതിമണി സെന്തില്‍ മണി അപകടമറിഞ്ഞ് എത്തി വിമാനമിറങ്ങി ആശുപത്രിയിലെത്താന്‍ വ്യഗ്രത കാണിച്ച് ഓടുന്നതായിരുന്നു ഒരു കാഴ്ച. അതേസമയം അപകട വിവരമറിഞ്ഞ് അംഗരക്ഷകര്‍ക്കൊപ്പം ചെന്നൈയിലേക്ക് മുങ്ങാന്‍ ഓടുന്ന വിജയിയായിരുന്നു മറു കാഴ്ച. പതിനായിരം പേര്‍ക്ക് ഒത്തുകൂടാന്‍ മാത്രം അനുമതി നല്‍കിയ സ്ഥലത്ത് ലക്ഷത്തിലേറെ പേര്‍ വന്നെങ്കില്‍ അതിന് ഉത്തരവാദി ആരാണ് എന്നത് പ്രസക്തമായ ചോദ്യമാണ്. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലും കെല്‍പില്ലാത്ത പാര്‍ട്ടിയും നേതാവും എങ്ങിനെ നാടിനെ രക്ഷിക്കും.

സ്വന്തം പരിപാടിക്ക് ആളെക്കൂട്ടാന്‍ പ്രഖ്യാപിച്ചതിനേക്കാളും മണിക്കൂറുകള്‍ കഴിഞ്ഞ് എത്തുന്ന നായകന്‍. എത്തിയ ഉടന്‍ സിനിമാ ഡയലോഗ് പോലെ ഭരണ കക്ഷിക്കെതിരെ ചറ പറ ഡയലോഗ് താന്‍ മുഖ്യമന്ത്രിയാവുന്നതോടെ എല്ലാം ശരിയാകുമെന്ന പ്രഖ്യാപനം. ഇതോടെ തന്റെ റോള്‍ തീര്‍ന്നെന്നാണ് നായകന്‍ കരുതുന്നത്. തന്റെ പ്രത്യേക പ്രചാരണ വാഹനത്തില്‍നിന്ന് ജനക്കൂട്ടത്തിലേക്ക് കുടിവെള്ള കുപ്പികള്‍ എറിഞ്ഞുകൊടുത്തതാണ് ഹീറോയുടെ ഹീറോയിസം എന്നാണ് ടി.വി.കെ നായകന്‍ കരുതുന്നത്. സെപ്തംബര്‍ 13ന് തിരുച്ചിറപ്പള്ളിയില്‍ നിന്നാണ് വിജയ് നടത്തുന്ന പാര്‍ട്ടിയുടെ സംസ്ഥാന പര്യടനം തുടങ്ങുന്നത്. ഇതിന് തുടക്കം കുറിക്കുന്നതിനു മുന്‍പുതന്നെ 23 പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ പൊലീസ് മുന്നോട്ടുവെച്ചിരുന്നു. ഒരു സിനിമാ താരമെന്ന നിലയില്‍ വിജയയെ കാണാന്‍ ധാരാ ളം പേര്‍ എത്തുമെന്നും ഇത്തരം ആള്‍ക്കൂട്ടം അപകടമുണ്ടാക്കുമെന്നും ബോധ്യമുള്ളതുകൊണ്ടുതന്നെയാണ് പൊലീസിനോട് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത് എന്നാണ് സര്‍ക്കാരിന്റെ പക്ഷം. അതിന്റെ ഭാഗമായാണ് വിജയ്ക്ക് റോഡ് ഷോ നടത്തുന്നതിന് അനുമതി നിഷേധിച്ചത്. പകരം പ്രത്യേക ഒരുക്കിയ ബസിലായിരുന്നു വിജയ് ജനങ്ങള്‍ക്കിടയില്‍ എത്തിയത്. ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍, ഭിന്നശേഷിക്കാര്‍ എന്നിവരെ കൊണ്ടുവരുന്നത് ഒഴിവാക്കാന്‍ പ്രത്യേക നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍, കരൂരില്‍ മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെട്ടത് നിയന്ത്രണങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നതിനു തെളിവാണ്. വന്നവരില്‍ കുട്ടികള്‍ മാത്രം ആയിരത്തിലേറെ വരുമെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരിലുമുണ്ട് ഏഴ് കുട്ടികള്‍. വേദികളില്‍ അടിസ്ഥാന വൈദ്യസഹായവും കുടിവെള്ളവും സംഘാട കര്‍ ഉറപ്പാക്കണമെന്നായിരുന്നു മറ്റൊരു വ്യവസ്ഥ. വേദിക്ക് സമീപം ആംബുലന്‍സുകള്‍ക്ക് യാത്ര ചെയ്യാന്‍ തടസമുണ്ടാകരുതെന്നും നിര്‍ദേശിച്ചിരുന്നു. എല്ലാംകാറ്റില്‍ പറത്തി.

രാഷ്ട്രീയ മോഹവുമായി 2009 ലാണ് വിജയ് തന്റെ ഫാന്‍ ക്ലബ് ആയ വിജയ് മക്കള്‍ ഇയക്കം ആരംഭിക്കുന്നത്. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംഘടന അണ്ണാ ഡി.എം.കെസഖ്യത്തെ പിന്തുണച്ചു. 2021 ഒക്ടോബറില്‍ തമിഴ്‌നാട്ടില്‍ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഫാന്‍ ക്ലബ് മത്സരിച്ചു. മത്സരിച്ച 169 സീറ്റുകളില്‍ 115 സീറ്റിലും വിജയിക്കുകയും ചെയ്തു. ശേഷം 2024 ഫെബ്രുവരിയിലാണ് വിജയ് തന്റെ രാഷ്ട്രീയ പാര്‍ട്ടിയായി തമിഴക വെട്രി കഴകം പ്രഖ്യാപിക്കുന്നത്. ഒരു വര്‍ഷത്തോളം വലിയ ഓളമുണ്ടാക്കാന്‍ പാര്‍ട്ടിക്കായില്ലെങ്കിലും പിന്നീട് സ്ഥിതി മാറി. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വിജയ് കളമറിഞ്ഞ് പണിതുടങ്ങി. അടുത്തിടെ അദ്ദേഹം നടത്തിയ വിവാദപ്രസംഗങ്ങളും അതിനു പിന്നാലെ പര്യടനത്തിനു തുടക്കം കുറിച്ചതും. സിനിമ പോലെത്തന്നെ ജനവിധിയും ഭാ ഗ്യവും തുണച്ചാല്‍ മാത്രമേ രാഷ്ട്രീയയാത്ര നൂറുകോടി ക്ലബ്ബിലെത്തൂ എന്നുള്ള തിരിച്ചറിവു കൂടി വിജയ്ക്ക് ഉണ്ടാകേണ്ടതുണ്ട്. ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തി കോടതിയുടെ പഴി പോലും കേള്‍ക്കേണ്ടി വന്ന വിജയ്ക്ക് പ്രത്യയ ശാസ്ത്രമോ കൃത്യമായ കാഴ്ചപ്പാടോ ഇല്ല. ഇപ്പോഴും താരങ്ങളുടെ രസികര്‍ മണ്‍ട്രം പോലൊരു തട്ടിക്കൂട്ട് സെറ്റപ്പിലാണ് പാര്‍ട്ടിയെ ഓടിക്കുന്നത്. അതുകൊണ്ട് തന്നെ ജനങ്ങളെ നിയന്ത്രിക്കാനൊ മറ്റോ ശേഷിയുള്ള രണ്ടാം നിര നേതാക്കള്‍ പാര്‍ട്ടിയില്‍ തുലോം കുറവാണ്. കരൂര്‍ ദുരന്തം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം കണ്ണീര്‍ വീഡിയോ പുറത്തിറക്കിയതു കൊണ്ട് മാത്രം ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും അദ്ദേഹത്തിന് ഒഴിയാനാവില്ല. രാഷ്ട്രീയപരമായ മാനങ്ങള്‍ എത്ര ചമച്ചാലും ഈ മരണങ്ങള്‍ക്ക് വിജയ് ഉത്തരവാദിത്തം പറയേണ്ടിവരും.

Continue Reading

Article

വിളിച്ചുവരുത്തിയ വിന

EDITORIAL

Published

on

തമിഴ്‌നാട്ടിലെ കരൂരില്‍ നടന്‍ വിജയ്‌യുടെ പര്യടനത്തിനിടെ പിഞ്ചുകുട്ടികളുള്‍പ്പെടെ നാല്‍പ്പത് പേരുടെ ജീവന്‍ നഷ്ടമായ സംഭവത്തെ വിളിച്ചുവരുത്തിയ വിന എന്നുമാത്രമേ വിശേഷിപ്പിക്കാനാകൂ. ജനക്കൂട്ടം ഒഴുകിയെത്തുമെന്ന കൃത്യമായ ധാരണയുണ്ടായിട്ടും ഒരു മുന്‍കരുതലുമെടുത്തില്ലെന്നു മാത്രമല്ല, അധികൃതരുടെ നിര്‍ദേശങ്ങളെല്ലാം കാറ്റില്‍പറത്തുകയും ചെയ്ത പരിപാടിയുടെ സംഘാടകരായ വെട്രി കഴകം പാര്‍ട്ടിക്കോ അതിന്റെ സംസ്ഥാന അധ്യക്ഷനായ നടന്‍ വിജയിക്കോ ഈ ദുരന്തത്തിന്റെ ഉ ത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഒരിക്കലും സാധ്യമല്ല. എം.ജി.ആറിന്റെയും ജയലളിതയുടെയും ചുവടു പിടിച്ച്, അഭ്രപാളിയില്‍ കത്തിനില്‍ക്കുമ്പോള്‍ തന്നെ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിപദം ലക്ഷ്യംവെക്കുകയും അത് ഉറക്കെ പറയുകയും ചെയ്ത് രാഷ്ട്രീയ പ്രവേശം നടത്തിയ ഇളയദളപതി പക്ഷേ അതിനുവേണ്ടത്ര ഗൃഹപാഠങ്ങളൊന്നും ചെയ്തിട്ടില്ലെന്നതാണ് ശനിയാഴ്ച്ചയുണ്ടായ ധാരുണ സംഭവങ്ങള്‍ തെളിയിക്കുന്നത്. രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങളും ആള്‍ക്കൂട്ടത്തിന്റെ മനശാസത്രവുമൊ ന്നും മനസ്സിലാക്കാതെയുള്ള വിജയ്‌യുടെ യാത്രയില്‍ ഇങ്ങനയൊരു ദുരന്തം ഒളിഞ്ഞിരിപ്പുണ്ടെന്നതിനുള്ള സൂചനകള്‍ നേരത്തെതന്നെ പ്രകടമായതാണ്. അത് എപ്പോള്‍ എവിടെ വെച്ച് എന്നുള്ളതിനുള്ള ഉത്തരമാണ് ശനിയാഴ്ച്ച കരൂരിലെ വേലുച്ചാമിപുരത്തുനിന്നുണ്ടായിരിക്കുന്നത്.

ഈ മാസം 13 നാണ് വിജയ്‌യുടെ സംസ്ഥാന പര്യടനം ആരംഭിച്ചത്. ശനിയാഴ്ച നാമക്കലിലും കരൂരിലുമായിരുന്നു റാലി. അരലക്ഷത്തോളം പേരാണ് കരൂര്‍ വേലുച്ചാമി പുരത്ത് വിജയെ കാണാനായി തടിച്ചുകൂടിയത്. പകല്‍ 1.45 ഓടെ വിജയ് കരൂരില്‍ എത്തുമെന്നാണ് അറിയിച്ചത് എന്നാല്‍ അഞ്ചുമണിക്കൂറോളം വൈകി രാത്രി 7.20 ഓടെയാണ് വിജയ് എത്തിയത്. വിജയയെ കാത്ത് രാവിലെ മുതല്‍ സ്ത്രീകളും കുട്ടികളും വയോധികരുമടക്കമുള്ള ജനങ്ങള്‍ പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. പരിപാടിക്ക് 10,000 പേര്‍ മാത്രമേ എത്തിച്ചേരുള്ളൂ എന്നാണ് ടിവികെ നേതൃത്വം കരുതിയിരുന്നത്. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ച് അനിയന്ത്രിതമായി പ്രദേശത്തേക്ക് ജനമൊഴുകിയെത്തി. രാവിലെ മുതല്‍ കാത്തിരുന്ന പലരും തിരക്ക് അനിയന്ത്രിതമായതോടെ തളര്‍ന്നുവീണു. പ്രദേശത്ത് പന്തലോ മറ്റ് സൗകര്യങ്ങളോ ഒരുക്കിയിരുന്നില്ല. കുടിവെള്ളവും ലഭ്യമാക്കിയിരുന്നില്ല. കനത്ത ചൂടും മണിക്കൂറുകളുടെ കാത്തിരിപ്പും തിരക്കും ആയതോടെ ആളുകള്‍ തളര്‍ന്നുവീണുതുടങ്ങി. പ്രചരണവാഹനത്തിനു മുകളില്‍ നിന്നാണ് വിജയ് ജനങ്ങളെ അഭിസംബോധന ചെയ്തത്. വാഹന ത്തിനടുത്തേക്ക് ആളുകള്‍ എത്താന്‍ ശ്രമിച്ചതോടെ തിര ക്കില്‍പ്പെട്ട് പലരും ശ്വാസം മുട്ടി വീണു. വാഹനത്തിനു മുകളില്‍ നിന്ന് വിജയ് വെള്ളക്കുപ്പികള്‍ ജനങ്ങള്‍ക്ക് എറിഞ്ഞു നല്‍കുകയുമുണ്ടായി. ഈ വെള്ളക്കുപ്പികള്‍ക്കായി ആളുകള്‍ തിരക്കുകൂട്ടിയതും ദുരന്തത്തിന് കാരണമായെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

അപകടമുണ്ടായതിന് പിന്നാലെ കാരവനില്‍ കയറി ദുരന്തമുഖത്ത് നിന്നും സ്ഥലം വിട്ട വിജയയെ പിന്നീട് കാണുന്നത് എസ്.യുവി വാഹനത്തില്‍ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലാണ്. ഇവിടെവെച്ചുപോലും മാധ്യമങ്ങള്‍ക്ക് മുഖം നല്‍കാതെ അദ്ദേഹം ചെന്നൈയിലേക്ക് പോകുകയായിരുന്നു. ഇതിനൊക്കെ ശേഷമാണ് എക്‌സില്‍ താരത്തിന്റെതായ ഒരു കുറിപ്പ് ദുരന്തം സംബന്ധിച്ച് ആദ്യമായി പുറത്തുവരുന്നത്. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് പറഞ്ഞ നേതാവ്, അടുത്ത മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞ, ആറ് മാസത്തിനകം അധികാരം മാറുമെന്ന് പൊലീസിനെ താക്കീത് ചെയ്ത വിജയ് ആളുകള്‍ കുഴഞ്ഞുവീഴുന്നത് കണ്ടിട്ടും തന്റെ പ്രസംഗം തുടര്‍ന്ന് പിന്നീട് അപകടം വലിയ ദുരന്തത്തിലേക്കെത്തിയപ്പോള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറിയത് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന ചോദ്യം തമിഴ്‌നാട്ടില്‍ വ്യാപകമായി ഉയരുകയാണ്.

രാജ്യത്ത് ആള്‍ക്കൂട്ട ദുരന്തങ്ങള്‍ അടിക്കടി ആവര്‍ത്തിക്കപ്പെടുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് ജൂണ്‍ നാലിന് ബെംഗളൂരു നഗരവും സമാനമായ ദുരന്തത്തിന് സാക്ഷ്യം വഹിക്കുകയുണ്ടായി. 18 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയതിലുള്ള റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ആഘോഷമായിരുന്നു അന്ന് ദുരന്തത്തില്‍ കലാശിച്ചത്. ടീമിന്റെ വിക്ടറി പരേഡിനിടെ 11 പേരാണ് തിക്കിലും തിരക്കിലും ജീവന്‍ വെടിഞ്ഞത്. ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനിലുണ്ടായ തിരക്കില്‍ 18 പേരുടെയും മഹാകുംഭമേളക്കിടെ 25 ഓളം പോരുടെയും ജീവന്‍ നഷ്ടമായതിന് രാജ്യം സാക്ഷ്യംവഹിച്ചിട്ട് അധിക കാലമായിട്ടില്ല. സാമൂഹ്യ മാധ്യമങ്ങള്‍ തരങ്കംതീര്‍ക്കുന്ന പുതിയ കാലത്ത് രാഷ്ട്രീയം, കല, സാംസ്‌കാരി കം എന്നിങ്ങനെ എന്തിന്റെ പേരിലും ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്. അതുകൊണ്ടുതന്നെ ഇത്തര ത്തിലുള്ള ഏതു കൂടിച്ചേരലുകളും യുവാക്കളുടെയും കു ട്ടികളുടെയുമെല്ലാം അനസ്യൂതമായ ഒഴുക്കിന് വേദിയായി ക്കൊണ്ടിരിക്കുന്നുണ്ട്. ആള്‍ക്കൂട്ടത്തെ വിളിച്ചുവരുത്തു കയെന്നത് വളരെ എളുപ്പമാണെങ്കിലും അതിനെ നിയന്ത്രി ക്കുകയെന്നത് ഏറെ ശ്രമകരമായ കാര്യമാണ്. ഈ മുന്നറി യിപ്പുകൂടിയാണ് ഇത്തരം ദുരന്തങ്ങള്‍ നല്‍കുന്നു പാഠം

Continue Reading

Article

ജി.എസ്.ടി ആനുകൂല്യവും പ്രായോഗികതയും

EDITORIAL

Published

on

കൊട്ടിഘോഷിച്ച് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ജി.എസ്.ടി നിരക്കിളവ് ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന രാജ്യത്തെ സാധാരണക്കാരായ ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് സര്‍ക്കാറിന്റെ പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്തിരുന്നതെങ്കിലും അതിന്റെ ആനുകൂല്യങ്ങള്‍ അവരിലേക്കെത്താന്‍ കടമ്പകള്‍ ഏറെയുണ്ടെന്നതാണ്, നിയമം പ്രായോഗികപദത്തിലെത്തിയപ്പോഴുള്ള വിലയിരുത്തല്‍. നാല് സ്ലാബുകളുണ്ടായിരുന്ന ജി.എസ്.ടി രണ്ടു സ്ലാബുകളായി പുനസംഘടിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. 5, 12, 18, 28 എന്നിങ്ങനെയായിരുന്നു നേരത്തെ എങ്കില്‍ ഇനി മുതല്‍ ഇതില്‍ 12, 28 സ്ലാബുകള്‍ ക്ക് പകരം നാല്, 18 സ്ലാബുകളിലായിരിക്കും നികുതി കണക്കാക്കുക. ഭൂരിഭാഗം പാക് ചെയ്ത ഭക്ഷ്യോത്പന്നങ്ങളുടെയും തീരുവ അഞ്ചു ശതമാനമാവുമെന്നതാണ് വിപണിയില്‍ വലിയ ചലനമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. നെയ്യ്, പനീര്‍, ഭട്ടര്‍, കെച്ചപ്പ്, ജാം, ഡ്രൈ ഫ്രൂട്ട്‌സ്, കോഫി, ഐസ്‌ക്രീം എന്നിവ ഈ പട്ടികയില്‍ വരും. കൂടാതെ ടി.വി, എ.സി, വാഷിങ് മെഷീന്‍ തുടങ്ങി ഫാസ്റ്റ് മൂവിങ് കണ്‍സ്യൂമര്‍ ഗുഡ്‌സുകള്‍ക്കും (എഫ്.എം.സി.ജി) വില കുറയുമെന്നായിരുന്നു സര്‍ക്കാറിന്റെ അവകാശവാദം. മരുന്നുകുള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ എന്നിവയുടെ തീരുവയും കുറയുന്നുണ്ട്. കാറുകളുടെ ജി.എസ്.ടി 28ല്‍ നിന്ന് 18 ശതമാനമായാണ് കുറച്ചത്. അതേസമയം ആഢംബര ഉത്പന്നങ്ങള്‍ക്ക് 40 ശതമാനം എന്ന പ്രത്യേക സ്ലാബ് നിശ്ചയിച്ചിട്ടുണ്ട്. ആഢംബര ഉത്പന്നങ്ങള്‍ക്ക് നേരത്തെ 28 ശതമാനം ജി.എസ്.ടിക്കു പുറമെ പ്രത്യേക സെസ് ആണ് ഏര്‍പ്പെടുത്തിയിരുന്നത്.

നിരക്കിളവ് ജനങ്ങളിലേക്കെത്തുമോയെന്ന ആശങ്കകള്‍ക്ക് അടിവരയിടുന്നതാണ് തുടക്കത്തില്‍ തന്നെ വിപണിയില്‍ നിന്ന് ലഭിക്കുന്ന സൂചന. വിലകുറയുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന അവശ്യ സാധനങ്ങളില്‍ പലതിനും ഇപ്പോഴും വിലയില്‍ മാറ്റമൊന്നുമുണ്ടായിട്ടില്ല. ബേക്കറി ഉല്‍പന്നങ്ങള്‍, മസാല സാധനങ്ങള്‍, പാദരക്ഷകള്‍, തുണിത്തരങ്ങള്‍, ഇരുമ്പു സാധനങ്ങള്‍ തുടങ്ങിയവക്കെല്ലാം പഴയ വിലതന്നെയാണ് നിലവിലുള്ളത്. മരുന്നുകള്‍ക്കും വിലക്കുറവ് അനുഭവപ്പെട്ടുതുടങ്ങിയിട്ടില്ല. തങ്ങളുടെ കൈവശമുള്ള സ്‌റ്റോക്കുകള്‍ പഴയ നിരക്കില്‍ വാങ്ങിയതാണെന്നും ഇത് കമ്പനികള്‍ തിരിച്ചെടുക്കാത്തതിനാലാണ് വിലയില്‍ മാറ്റംവരുത്താന്‍ കഴിയാത്തതെന്നുമാണ് വ്യാപാരികളുടെ പക്ഷം. പഴയ സംവിധാനത്തില്‍ 12, 18 ശതമാനം നികുതി ഒടുക്കി വാങ്ങിയ സാധനങ്ങള്‍ പുതിയ രീതിയനുസരിച്ച് അഞ്ചുശതമാനം നിരക്കില്‍ വിറ്റയിക്കുമ്പോള്‍ തങ്ങള്‍ക്കുണ്ടാകുന്ന ഭീമമായ നഷ്ടം ആരു നികത്തുമെന്ന ചോദ്യം ന്യായവും ഭരണകൂടം ഉത്തരം നല്‍കേണ്ടതുമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ നേരത്തെയുള്ള സ്‌റ്റോക്കുകള്‍ കമ്പനികളിലേക്ക് തിരിച്ചയക്കണമെന്നും പകരം പുതിയ നികുതി നിരക്കില്‍ സാധന ങ്ങള്‍ ഇറക്കണമെന്നുമാണ് ഇതിനുള്ള അധികൃതരുടെ മറുപടി. അപ്പോള്‍ കമ്പനികള്‍ക്ക് വരുന്ന നഷ്ടം ആരു നികത്തുമെന്ന ചോദ്യത്തിന് സര്‍ക്കാറിന് ഉത്തരമില്ലാത്ത അവസ്ഥയാണ്. നിത്യോപയോഗ സാധനങ്ങളും വീട്ടുപകരണങ്ങളുമുള്‍പ്പെടെ ഏകദേശം 99 ശതമാനം വസ്തുക്കളും അഞ്ച്, 18 ശതമാനം നികുതിയിലേക്ക് മാറിയിട്ടും അതിന്റെ ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമായിത്തുടങ്ങിയിട്ടില്ലെന്നത് ഇതുമായ ബന്ധപ്പെട്ട് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ച ആശങ്കക്ക് അടിവരയിടുകയാണ്.

രാജ്യത്ത് ജി.എസ്.ടി കൊണ്ടുവന്ന ഘട്ടത്തില്‍ രൂപപ്പെട്ട അതേ അവ്യക്തത പുതിയ പരിശ്കാരത്തിലും തുടരുന്നുവെന്നത് വ്യക്തമാവുകയാണ്. ബീഹാര്‍ തിരഞ്ഞെടുപ്പുമുന്നില്‍ കണ്ടുകൊണ്ടുള്ള രാഷ്ട്രീയ നാടകമാണിതെന്ന ആരോപണത്തെ സര്‍ക്കാര്‍ സമീപനം തന്നെ അടി വരയിടുന്നുണ്ട്. വേണ്ടത്ര പഠനങ്ങളോ ആലോചനകളോ ഇല്ലാത്തതിന്റെ പ്രയാസങ്ങള്‍ തുടക്കത്തില്‍ തന്നെ മുഴച്ചുനില്‍ക്കുകയാണ്. 500 ഓളം സാധനങ്ങളിലാണ് നിരക്കിളവ് ഉണ്ടാകേണ്ടത്. നാലുകോടിയോളം വരുന്ന ചില്ലറ വ്യാപാരികളിലൂടെയാണ് ഈ ഇളവ് ജനങ്ങളിലേക്കെത്തേണ്ടത്. അതുകൊണ്ടുതന്നെ ശക്തമായ നിരീക്ഷണം ഉണ്ടായിട്ടില്ലെങ്കില്‍ നേട്ടം ജനങ്ങളിലേക്കെത്തില്ലെന്നുറപ്പാണ്. തുടക്കത്തില്‍ തന്നെ ഇതാണ് അവസ്ഥയെങ്കില്‍ ഏതാനും മാസങ്ങള്‍ കഴിഞ്ഞാല്‍ കാര്യങ്ങളെല്ലാം പഴയപടിയില്‍ തന്നെയായിരിക്കുമെന്നകാര്യത്തില്‍ സംശയത്തിനുപോലും ഇടയില്ല. കമ്പനികളും ഇടനിലക്കാരുമെല്ലാം ആനുകൂല്യങ്ങളുടെ പങ്ക് മുഴുവന്‍ പറ്റുന്ന അവസ്ഥയായിരിക്കും ഉണ്ടാവുക. സംസ്ഥാനങ്ങള്‍ക്ക് കിട്ടേണ്ട വരുമാനവും വലിയതോതില്‍ കുറയുമെന്നതാണ് ഈ പരിഷ്‌കരണത്തിന്റെ മറ്റൊരുവശം. 2017ല്‍ അവതരിപ്പിച്ച ജി.എസ്.ടി യുടെ സ്ലാബ് സ്ട്രക്ചര്‍ തന്നെ വലിയ ആശയക്കുഴപ്പത്തിനും അനീതിക്കും ഇടയാക്കിയിരുന്നു. 5%, 12%, 18%, 28% എന്നിങ്ങനെ വിഭജിച്ച നിരക്കുകള്‍, ആദ്യം തന്നെ ധനികര്‍ക്കു സൗകര്യവും സാധാരണക്കാര്‍ക്ക് ഭാരവും നല്‍കുന്ന രീതിയിലായിരുന്നു. ദിവസേന ആവശ്യമായ പല സാധനങ്ങളും 18% സ്ലാബിലേക്ക് കയറി. 28% വരെ എത്തിച്ച ചില ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മാണ മേഖലയെയും അടിസ്ഥാന സൗകര്യ വികസനത്തെയും ബാധിച്ചു. എട്ട് വര്‍ഷമായി നികുതി കൊള്ളയിലൂടെ സമാഹരിച്ച പണം എവിടെ പോയി എന്ന ചോദ്യവും ഇവിടെ ഉയരുകയാണ്.

Continue Reading

Trending