Article
സ്ത്രീധന നിരോധന നിയമത്തെ നിര്‍വീര്യമാക്കുന്ന നടപ്പുശീലങ്ങള്‍
സ്ത്രീധനം നല്കി വിവാഹിതരാകേണ്ടിവരുന്ന യുവതികളില്‍ ഭൂരിഭാഗം പേര്‍ക്കും സന്തോഷകരമായ ജീവിതമല്ല ലഭിക്കുന്നത്. വിവാഹത്തെ സാമ്പത്തികനേട്ടം കൊയ്യുന്നതിനുള്ള അവസരങ്ങളായി കാണുന്നവര്‍ക്ക് ജീവിതപങ്കാളിയോട് സ്നേഹമുണ്ടാകില്ല.
ടി.കെ പ്രഭാകരകുമാര്‍
വിദ്യാഭ്യാസത്തിലും സംസ്കാരത്തിലും ബൗദ്ധികനിലവാരത്തിലും സാങ്കേതികപരിജ്ഞാനത്തിലും ഉയര്‍ന്ന ജനതയെന്ന് അഭിമാനിക്കുന്ന മലയാളികളുടെ ജീവിതത്തില്‍ സ്ത്രീധനസമ്പ്രദായമെന്നത് ഒഴിവാക്കാനാകാത്ത പരമ്പരാഗത നടപ്പുശീലമായി നിലനില്‍ക്കുകയാണ്. സ്ത്രീധന നിരോധനനിയമത്തെ പോലും അപ്രസക്തവും നിര്‍വീര്യമാകുന്ന വിധത്തില്‍ ഈ ശീലം വൈവാഹിക രംഗങ്ങളില്‍ ആസക്തിയും ആക്രമണോത്സുകതയും നിറഞ്ഞ ദുരാചാരമായി ജീവിതമൂല്യങ്ങളെ ഹിംസിച്ചുകൊണ്ടിരിക്കുന്നു. പെണ്‍വീട്ടുകാരുടെ സ്വത്തും പണവും മാത്രം ആഗ്രഹിച്ച് വിവാഹം കഴിക്കുന്നവര്‍ കിട്ടിയതില്‍ തൃപ്തരാകാതിരിക്കുമ്പോള് ജീവിതപങ്കാളിയെ ക്രൂരമായി മര്‍ദിച്ചും പീഡിപ്പിച്ചും മരണത്തിലേക്ക് നയിക്കുന്നു. ആവശ്യപ്പെട്ട സ്ത്രീധനം മുഴുവനായും നല്‍കിയിട്ടും കാറിന്റെ ഭംഗി പോരാതിരുന്നതിന്റെ പേരില്‍ കൊല്ലത്ത് വിസ്മയ എന്ന മെഡിക്കല്‍ വിദ്യാര്‍ഥിനി ഭര്‍ത്താവിന്റെ കടുത്ത മര്‍ദനങ്ങള്‍ക്കിരയായി ജീവന് വെടിഞ്ഞ സംഭവം അനേകം മരണങ്ങളില്‍ ഒന്നുമാത്രം.
പത്രദൃശ്യമാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും വിസ്മയയുടെ മരണം വന്പ്രാധാന്യത്തൊടെ വാര്‍ത്തകളായതുകൊണ്ട് മാത്രം മറ്റ് സ്ത്രീധനപീഡനമരണങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടുവെന്നുമാത്രം. സ്ത്രീധനത്തിന്റെ പേരില്‍ വിസ്മയക്ക് നേരിടേണ്ടിവന്നതിന് തുല്യമോ കൂടുതലോ ആയ പീഡനങ്ങള്‍ ഏറ്റുവാങ്ങി മരണപ്പെടേണ്ടിവന്ന ഹതഭാഗ്യരായ സ്ത്രീകളുടെ എണ്ണം അനേകമാണ്. വിസ്മയക്കുമുമ്പും ശേഷവും ധന്യ, അര്‍ച്ചന, അഖില, സുചിത്ര തുടങ്ങി പിന്നെയും യുവതികള്‍ക്ക് വരണമാലം മരണമാല്യമായി മാറിക്കഴിഞ്ഞു. ഈ നിരയിലേക്ക് തുടര്‍ന്നും ചേതനയറ്റ സ്ത്രീശരീരങ്ങള്‍ നിറയുന്നുണ്ട്.
2009 മുതല്‍ 2021 ഏപ്രില്‍ മാസം വരെ സ്ത്രീധനപീഡനം കാരണം ജീവന് നഷ്ടമായ സ്ത്രീകളുടെ എണ്ണം 212 ആണെന്നാണ് പൊലീസ് കേസുകളെ അടിസ്ഥാനമാക്കിയുള്ള ഔദ്യോഗിക കണക്ക്. 15143 പേര് ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും ശാരീരിക മാനസിക പീഡനങ്ങള്‍ക്ക് ഇരകളായതായും കണക്കുകളുണ്ട്. 2010 മുതല്‍ 2021 ജൂണ്‍ 23 വരെ വനിതാകമ്മീഷണന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ത്രീധന പീഡനകേസുകളുടെ എണ്ണം 1096 ആണ്. വടക്കന്‍ കേരളത്തെ അപേക്ഷിച്ച് തെക്കന്‍ കേരളത്തിലാണ് ഏറ്റവും കൂടുതല്‍ സ്ത്രീധന പീഡനങ്ങള്‍ നടക്കുന്നതെന്ന് വനിതാകമ്മീഷനില്‍ ലഭിച്ച പരാതികളുടെ എണ്ണം പരിശോധിച്ചാല്‍ വ്യക്തമാകും. തെക്കന്‍ കേരളത്തെയും മധ്യകേരളത്തെയും അപേക്ഷിച്ച് സംസ്ഥാനത്തെ വടക്കന്‍ ജില്ലകളില്‍ സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനങ്ങള്‍ വളരെ കുറവാണ്. 447 സ്ത്രീധന പീഡനക്കേസുകളുമായി തിരുവനന്തപുരം ജില്ല മുന്നില്‍ നില്ക്കുമ്പോള് ഏറ്റവും കുറവ് കാസര്‍കോട് മലപ്പുറം ജില്ലകളിലാണ്. 12 കേസുകള്‍ മാത്രമേ കാസര്‍കോട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. 3476 ഗാര്‍ഹിക പീഡനക്കേസുകളും തിരുവനന്തപുരം ജില്ലയിലാണ്. അറുപതു വര്‍ഷം മുമ്പ് ഇന്ത്യയില്‍ നിലവില്‍വന്ന സ്ത്രീധന നിരോധനനിയമം ഫലപ്രദമായി നടപ്പിലാകാത്തതിന്റെ ദുരന്തഫലങ്ങളാണ് വിവാഹ ജീവിതാന്തരം പല സ്ത്രീകളും ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
സ്ത്രീധനനിരോധനനിയമപ്രകാരം സ്ത്രീധനം ചോദിക്കുന്നതും കൊടുക്കുന്നതും വാങ്ങുന്നതും കുറ്റകരമാണ്. 1984ല്‍ നിയമം ഭേദഗതി ചെയ്തപ്പോള്‍ ഇത്തരം കേസുകളില്‍ പ്രതികളാക്കപ്പെടുന്നവര്‍ക്ക് അഞ്ചു വര്‍ഷത്തില്‍ കുറയാത്ത തടവ് ശിക്ഷയും 1500 രൂപയും വിധിക്കുന്ന വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തിയിരുന്നു. എന്നിട്ടും സ്ത്രീധനം വാങ്ങുന്ന സമ്പ്രദായം കേരളത്തില്‍ തീരാശാപം പോലെ ഇന്നും തുടരുന്നു.
സ്ത്രീധനം നല്കി വിവാഹിതരാകേണ്ടിവരുന്ന യുവതികളില്‍ ഭൂരിഭാഗം പേര്‍ക്കും സന്തോഷകരമായ ജീവിതമല്ല ലഭിക്കുന്നത്. വിവാഹത്തെ സാമ്പത്തികനേട്ടം കൊയ്യുന്നതിനുള്ള അവസരങ്ങളായി കാണുന്നവര്‍ക്ക് ജീവിതപങ്കാളിയോട് സ്നേഹമുണ്ടാകില്ല. കൂടുതല്‍ സ്വര്‍ണവും പണവും ഭൂസ്വത്തുക്കളും ആവശ്യപ്പെട്ട് ഇത്തരക്കാര്‍ ഭാര്യയെ പല തരത്തിലും ഉപദ്രവിക്കും. പീഡനം സഹിക്കാനാകാതെ ആത്മഹത്യ ചെയ്യുന്ന സ്ത്രീകളെപ്പോലെ കൊലചെയ്യപ്പെടുന്ന സ്ത്രീകളും നിരവധിയാണ്. പണ്ടുകാലങ്ങളില്‍ വിവാഹാലോചനയുമായി വരുന്ന വ്യക്തികളുടെ സ്വഭാവത്തെക്കുറിച്ചും കുടുംബപശ്ചാത്തലത്തെക്കുറിച്ചും അന്വേഷണം നടത്തുന്ന ശീലം പെണ്‍വീട്ടുകാര്‍ക്കുണ്ടായിരുന്നു. ജോലിയെക്കാളും ശമ്പളത്തെക്കാളും പ്രാധാന്യം സ്വഭാവഗുണത്തിനാണെന്ന് കരുതുന്ന രക്ഷിതാക്കളല്ല ഇന്നുള്ളത്. പഴയ കാലത്ത് വിദ്യാഭ്യാസം കുറഞ്ഞവരും തൊഴിലില്ലാത്തവരുമായ പെണ്മക്കളാണ് മിക്ക കുടുംബങ്ങളിലുമുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ വിവാഹം ചെയ്യാന്‍ ആലോചിക്കുന്ന വ്യക്തിയുടെ ജോലിയെയും തൊഴിലിനെയും പെണ്‍വീട്ടുകാര്‍ അമിതപ്രാധാന്യത്തോടെ കണ്ടിരുന്നില്ല. വിവാഹം തീരുമാനിക്കുന്നതിന്മുമ്പ് ചെറുക്കന്റെ സ്വഭാവത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും വിശദമായ അന്വേഷണം നടത്തുമായിരുന്നു. ഇതുസംബന്ധിച്ച് പെണ്‍വീട്ടുകാരുടെ കണക്കുകൂട്ടല്‍ ശരിയായിരുന്നില്ലെന്ന് വിവാഹശേഷം തെളിഞ്ഞ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. എന്നിരുന്നാല്‍പോലും പെണ്മക്കളുടെ സുരക്ഷിതത്വത്തിന്വേണ്ട ജാഗ്രത വേണ്ടത്ര പുരോഗതി നാട് കൈവരിച്ചിട്ടില്ലാത്ത കാലത്തുപോലും രക്ഷിതാക്കള്‍ക്കുണ്ടായിരുന്നു.
സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനങ്ങളും മരണങ്ങളും അക്കാലത്തും ഉണ്ടായിരുന്നുവെന്ന വസ്തുതയും ഇവിടെ മറച്ചുവെക്കുന്നില്ല. അതേ സമയം വിവാഹക്കാര്യത്തില്‍ അന്നത്തെ കാലത്ത് പെണ്മക്കളുടെ മാതാപിതാക്കള്‍ കാണിച്ച കരുതലിന്റെ ചെറിയ അംശം പോലും ഇന്നത്തെ രക്ഷിതാക്കളില്‍ പലര്‍ക്കുമില്ലെന്നത് വാസ്തവം തന്നെയാണ്. വിദ്യാസമ്പന്നയായ പെണ്‍കുട്ടിയെ സര്‍ക്കാര്‍ ജോലിയുള്ള ആള്‍ക്കുമാത്രമേ വിവാഹം ചെയ്തു കൊടുക്കൂവെന്ന നിശ്ചയദാര്‍ഡ്യത്തോടെ കാത്തിരിക്കുന്ന രക്ഷിതാക്കളുടെ കാലമാണിത്. ഉയര്‍ന്ന വിദ്യാഭ്യാസവും സ്വന്തമായി തൊഴിലുമുള്ള സ്വയം പര്യാപ്തത നേടിയ പെണ്‍കുട്ടികളാണ് പുതിയ കാലത്തെ മിക്ക കുടുംബങ്ങളിലുമുള്ളത്. അവിടേക്ക് കൂലിവേലക്കാരും സര്‍ക്കാര്‍ ജോലിയില്ലാതെ സാധാരണ ജോലികള്‍ ചെയ്യുന്നവരും വിവാഹാലോചനയുമായി വരരുതെന്ന അപ്രഖ്യാപിത നിര്‍ദേശം നല്കുന്ന മനോഭാവം ശക്തമായി തന്നെ നിലനില്ക്കുന്നു. സര്‍ക്കാര്‍ ജോലിയോ അതുമല്ലെങ്കില്‍ കുടുംബത്തിന്റെ അഭിമാനത്തിന് ചേരുന്ന ഉയര്‍ന്ന വരുമാനമുള്ള മറ്റ് തൊഴിലോ ഉള്ളവര്‍ ആലോചനയുമായി വന്നാല്‍ പെണ്ണുകാണുന്ന ആളുടെ സ്വഭാവത്തെക്കുറിച്ചോ കുടുംബപരമായ അവസ്ഥയെക്കുറിച്ചോ അന്വേഷണമൊന്നുമില്ലാതെ അതങ്ങ് ഉറപ്പിക്കുകയാണ്. അവര്‍ സ്ത്രീധനം ആവശ്യപ്പെട്ടാല്‍ ഉള്ളതെല്ലാം വിറ്റുപെറുക്കി അതും സാധിച്ചുകൊടുക്കും.
ഇത്തരം വിവാഹബന്ധങ്ങളില്‍ എത്തിപ്പെടുന്ന സ്ത്രീകള്‍ക്ക് പിന്നീടായിരിക്കും ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും തനിനിറം മനസിലാക്കാന്‍ കഴിയുക. പെണ്മക്കള് ഭര്‍തൃവീടുകളിലെ അകത്തളങ്ങളില്‍ ശാരീരികമാനസിക പീഡനങ്ങള്‍ അനുഭവിച്ച് കണ്ണീരൊഴുക്കുമ്പോള്‍ രക്ഷിതാക്കള്‍ മരുമകന്റെ ഉയര്‍ന്ന ജോലിയെക്കുറിച്ചും പണത്തെക്കുറിച്ചും നാട്ടുകാരോട് വീമ്പുപറഞ്ഞ് നടക്കുന്ന തിരക്കിലായിരിക്കും. ഭര്‍തൃവീട്ടിലെ പീഡനങ്ങളില്‍ നിന്നും രക്ഷ നേടാനായി സ്വന്തം വീട്ടിലേക്ക് വരാനുള്ള പെണ്മക്കളുടെ ആഗ്രഹങ്ങള്‍ക്ക് രക്ഷിതാക്കള്‍ തന്നെ കൂച്ചുവിലങ്ങിടുന്ന പ്രവണതയാണ് കണ്ടുവരുന്നത്. ഇതോടെ ജീവനൊടുക്കുക എന്ന കടുംകൈക്ക് പല സ്ത്രീകളെയും പ്രേരിപ്പിക്കുന്നു. സ്ത്രീധനത്തിന്റെ പേരില്‍ സ്വന്തം ഭാര്യമാരെ മരണത്തിലേക്ക് തള്ളിവിടുന്നവര്‍ സമ്പത്തും അധികാര കേന്ദ്രങ്ങളില്‍ സ്വാധീനമുള്ളവരുമാണെങ്കില് കേസില്‍ നിന്ന് രക്ഷപ്പെടുന്ന സ്ഥിതിയുമുണ്ട്. സ്ത്രീധന പീഡനമരണവുമായി ബന്ധപ്പെട്ട കേസുകള്‍ അങ്ങനെ അട്ടിമറിക്കപ്പെടുന്നു. പ്രതികളെ രക്ഷിക്കാന്‍ നിയമത്തെ പോലും വിലക്കെടുക്കാന്‍ കഴിവുള്ളവര്‍ ഏറെയുണ്ട്. സ്ത്രീധനം നല്കി ഒരു പെണ്ണിനെയും വിവാഹം ചെയ്തുകൊടുക്കാതിരിക്കാനുള്ള ആര്‍ജവവും വരനാകാന്‍ പോകുന്ന വ്യക്തിയെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തുകയെന്നതാണ് അയാളുടെ ജോലിയേക്കാള്‍ പ്രധാനമെന്ന തിരിച്ചറിവും പെണ്മക്കളുടെ രക്ഷിതാക്കള്ക്കുണ്ടായാല് ഈ വിപത്തില്‍ നിന്നും ഒരു പരിധിവരെയെങ്കിലും കരകയറാനാകും.
താര ആരാധന എല്ലായിടത്തും ഉണ്ട്. ദക്ഷിണേന്ത്യയില്‍ ഇക്കാര്യത്തില്‍ എല്ലാവരേക്കാളും ഒരുപടി മുന്നിലാണ് തമിഴകം. തിരശ്ശീലയില്‍ അനീതിക്കെതിരെ പൊട്ടിത്തെറിക്കുന്ന നായകന്മാര് രാഷ്ട്രീയ ഗോദയിലേക്കിറങ്ങുമ്പോള്‍ അല്പമൊരു പ്രതീക്ഷയും ചിലരൊക്കെ വെച്ചു പുലര്‍ത്തും. എന്നാല്‍ രാഷ്ട്രീയവും വെള്ളിത്തിരയും രണ്ടാണെന്ന് ഇവര്‍ തന്നെ താമസിയാതെ മനസിലാക്കി തരികയും ചെയ്യും. ഇതില്‍ ഏറ്റവും പുതിയത് വിജയിയുടെ വരവാണ്. അതിരുവിട്ട വൈകാരിക അടുപ്പവും നായകന്റെ ഉത്തരവാദിത്ത മില്ലായ്മയും ഒന്ന് ചേര്‍ന്നപ്പോള്‍ കരൂരില്‍ അത് നഷ്ടമാക്കിയത് 41 ജീവനുകളാണ്. വിജയ് സിനിമയെ പോലെ തന്നെയാണ് രാഷ്ട്രീയവും കാണുന്നതെന്ന് കരൂര്‍ വ്യക്തമാക്കിത്തരുന്നു. ജനസേവനത്തിനിറങ്ങിയ സൂപ്പര്‍ സ്റ്റാര്‍ കരിങ്കുപ്പായക്കാരായ അംഗരക്ഷകരുടെ സുരക്ഷയില്‍ സേഫ് സോ ണില്‍ വിരാജിക്കുമ്പോള്‍ നായകനെ ഒന്ന് തൊടാനായി എത്തുന്ന ആരാധകരെ പോലും എടുത്തെറിഞ്ഞാണ് സുരക്ഷക്കിറങ്ങിയ ബൗണ്സര്മാര് കുറ് കാണിക്കുന്നത്. കുപ്രസിദ്ധരായ അധോലോക നായകരെ പോലെ ആരാധകര്‍ക്ക് നേരെ പോലും തോക്ക് ചൂണ്ടുന്ന കുപ്രസിദ്ധ വിഭാഗമായി ഇതിനോടകം തന്നെ വിജയിയുടെ കൂലിപ്പട മാറിക്കഴിഞ്ഞു.
തമിഴക വെട്രി കഴകം പാര്‍ട്ടി പ്രഖ്യാപിച്ചതു മുതല്‍ വിജയ്യെ പിന്തുടരുന്ന ക്രമസമാധാന പ്രശ്നങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് കരൂര്‍ സംഭവം. പക്ഷേ ഇതിലേറെ പ്രസക്തമായ കാര്യം രക്ഷകനാവുമെന്ന് പ്രഖ്യാപിച്ച് കരാവന്‍ ടൂറിനിറങ്ങിയ വിജയ് ആള്‍ക്കൂട്ടം തിക്കിലും തിരക്കിലും പെട്ട് മരിച്ചുവീഴുമ്പോള്‍ സേഫായി മുങ്ങുന്നു എന്നതാണ്. മരിച്ചവരേയും പരിക്കേറ്റവരേയും കൊണ്ട് ആംബുലന്‍സു കള്‍ തുരുതുരെ ഓടുമ്പോള്‍ നായകന് നാട്ടിലേക്ക് വെച്ചു പിടിക്കാന്‍ വിമാനത്താവളത്തിലേക്ക് പായുകയായിരുന്നു. രണ്ട് കാഴ്ചകളാണ് മധുരൈ വിമാനത്താവളത്തില്‍ കഴിഞ്ഞ ആഴ്ച കരൂര്‍ അപകട സമയത്ത് കണ്ടത്. കോണ്‍ഗ്രസ് എം.പി ജ്യോതിമണി സെന്തില്‍ മണി അപകടമറിഞ്ഞ് എത്തി വിമാനമിറങ്ങി ആശുപത്രിയിലെത്താന്‍ വ്യഗ്രത കാണിച്ച് ഓടുന്നതായിരുന്നു ഒരു കാഴ്ച. അതേസമയം അപകട വിവരമറിഞ്ഞ് അംഗരക്ഷകര്‍ക്കൊപ്പം ചെന്നൈയിലേക്ക് മുങ്ങാന്‍ ഓടുന്ന വിജയിയായിരുന്നു മറു കാഴ്ച. പതിനായിരം പേര്‍ക്ക് ഒത്തുകൂടാന്‍ മാത്രം അനുമതി നല്കിയ സ്ഥലത്ത് ലക്ഷത്തിലേറെ പേര് വന്നെങ്കില്‍ അതിന് ഉത്തരവാദി ആരാണ് എന്നത് പ്രസക്തമായ ചോദ്യമാണ്. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലും കെല്പില്ലാത്ത പാര്‍ട്ടിയും നേതാവും എങ്ങിനെ നാടിനെ രക്ഷിക്കും.
സ്വന്തം പരിപാടിക്ക് ആളെക്കൂട്ടാന്‍ പ്രഖ്യാപിച്ചതിനേക്കാളും മണിക്കൂറുകള്‍ കഴിഞ്ഞ് എത്തുന്ന നായകന്. എത്തിയ ഉടന്‍ സിനിമാ ഡയലോഗ് പോലെ ഭരണ കക്ഷിക്കെതിരെ ചറ പറ ഡയലോഗ് താന്‍ മുഖ്യമന്ത്രിയാവുന്നതോടെ എല്ലാം ശരിയാകുമെന്ന പ്രഖ്യാപനം. ഇതോടെ തന്റെ റോള്‍ തീര്‍ന്നെന്നാണ് നായകന് കരുതുന്നത്. തന്റെ പ്രത്യേക പ്രചാരണ വാഹനത്തില്‍നിന്ന് ജനക്കൂട്ടത്തിലേക്ക് കുടിവെള്ള കുപ്പികള്‍ എറിഞ്ഞുകൊടുത്തതാണ് ഹീറോയുടെ ഹീറോയിസം എന്നാണ് ടി.വി.കെ നായകന് കരുതുന്നത്. സെപ്തംബര്‍ 13ന് തിരുച്ചിറപ്പള്ളിയില്‍ നിന്നാണ് വിജയ് നടത്തുന്ന പാര്‍ട്ടിയുടെ സംസ്ഥാന പര്യടനം തുടങ്ങുന്നത്. ഇതിന് തുടക്കം കുറിക്കുന്നതിനു മുന്‍പുതന്നെ 23 പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ പൊലീസ് മുന്നോട്ടുവെച്ചിരുന്നു. ഒരു സിനിമാ താരമെന്ന നിലയില്‍ വിജയയെ കാണാന്‍ ധാരാ ളം പേര് എത്തുമെന്നും ഇത്തരം ആള്‍ക്കൂട്ടം അപകടമുണ്ടാക്കുമെന്നും ബോധ്യമുള്ളതുകൊണ്ടുതന്നെയാണ് പൊലീസിനോട് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത് എന്നാണ് സര്‍ക്കാരിന്റെ പക്ഷം. അതിന്റെ ഭാഗമായാണ് വിജയ്ക്ക് റോഡ് ഷോ നടത്തുന്നതിന് അനുമതി നിഷേധിച്ചത്. പകരം പ്രത്യേക ഒരുക്കിയ ബസിലായിരുന്നു വിജയ് ജനങ്ങള്‍ക്കിടയില്‍ എത്തിയത്. ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍, ഭിന്നശേഷിക്കാര്‍ എന്നിവരെ കൊണ്ടുവരുന്നത് ഒഴിവാക്കാന്‍ പ്രത്യേക നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍, കരൂരില്‍ മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെട്ടത് നിയന്ത്രണങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നതിനു തെളിവാണ്. വന്നവരില്‍ കുട്ടികള്‍ മാത്രം ആയിരത്തിലേറെ വരുമെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരിലുമുണ്ട് ഏഴ് കുട്ടികള്‍. വേദികളില്‍ അടിസ്ഥാന വൈദ്യസഹായവും കുടിവെള്ളവും സംഘാട കര് ഉറപ്പാക്കണമെന്നായിരുന്നു മറ്റൊരു വ്യവസ്ഥ. വേദിക്ക് സമീപം ആംബുലന്‍സുകള്‍ക്ക് യാത്ര ചെയ്യാന്‍ തടസമുണ്ടാകരുതെന്നും നിര്‍ദേശിച്ചിരുന്നു. എല്ലാംകാറ്റില്‍ പറത്തി.
രാഷ്ട്രീയ മോഹവുമായി 2009 ലാണ് വിജയ് തന്റെ ഫാന്‍ ക്ലബ് ആയ വിജയ് മക്കള്‍ ഇയക്കം ആരംഭിക്കുന്നത്. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംഘടന അണ്ണാ ഡി.എം.കെസഖ്യത്തെ പിന്തുണച്ചു. 2021 ഒക്ടോബറില്‍ തമിഴ്നാട്ടില്‍ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഫാന്‍ ക്ലബ് മത്സരിച്ചു. മത്സരിച്ച 169 സീറ്റുകളില്‍ 115 സീറ്റിലും വിജയിക്കുകയും ചെയ്തു. ശേഷം 2024 ഫെബ്രുവരിയിലാണ് വിജയ് തന്റെ രാഷ്ട്രീയ പാര്‍ട്ടിയായി തമിഴക വെട്രി കഴകം പ്രഖ്യാപിക്കുന്നത്. ഒരു വര്‍ഷത്തോളം വലിയ ഓളമുണ്ടാക്കാന്‍ പാര്‍ട്ടിക്കായില്ലെങ്കിലും പിന്നീട് സ്ഥിതി മാറി. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വിജയ് കളമറിഞ്ഞ് പണിതുടങ്ങി. അടുത്തിടെ അദ്ദേഹം നടത്തിയ വിവാദപ്രസംഗങ്ങളും അതിനു പിന്നാലെ പര്യടനത്തിനു തുടക്കം കുറിച്ചതും. സിനിമ പോലെത്തന്നെ ജനവിധിയും ഭാ ഗ്യവും തുണച്ചാല്‍ മാത്രമേ രാഷ്ട്രീയയാത്ര നൂറുകോടി ക്ലബ്ബിലെത്തൂ എന്നുള്ള തിരിച്ചറിവു കൂടി വിജയ്ക്ക് ഉണ്ടാകേണ്ടതുണ്ട്. ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തി കോടതിയുടെ പഴി പോലും കേള്‍ക്കേണ്ടി വന്ന വിജയ്ക്ക് പ്രത്യയ ശാസ്ത്രമോ കൃത്യമായ കാഴ്ചപ്പാടോ ഇല്ല. ഇപ്പോഴും താരങ്ങളുടെ രസികര്‍ മണ്ട്രം പോലൊരു തട്ടിക്കൂട്ട് സെറ്റപ്പിലാണ് പാര്‍ട്ടിയെ ഓടിക്കുന്നത്. അതുകൊണ്ട് തന്നെ ജനങ്ങളെ നിയന്ത്രിക്കാനൊ മറ്റോ ശേഷിയുള്ള രണ്ടാം നിര നേതാക്കള്‍ പാര്‍ട്ടിയില്‍ തുലോം കുറവാണ്. കരൂര്‍ ദുരന്തം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം കണ്ണീര് വീഡിയോ പുറത്തിറക്കിയതു കൊണ്ട് മാത്രം ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും അദ്ദേഹത്തിന് ഒഴിയാനാവില്ല. രാഷ്ട്രീയപരമായ മാനങ്ങള്‍ എത്ര ചമച്ചാലും ഈ മരണങ്ങള്‍ക്ക് വിജയ് ഉത്തരവാദിത്തം പറയേണ്ടിവരും.
തമിഴ്നാട്ടിലെ കരൂരില്‍ നടന് വിജയ്യുടെ പര്യടനത്തിനിടെ പിഞ്ചുകുട്ടികളുള്‍പ്പെടെ നാല്‍പ്പത് പേരുടെ ജീവന് നഷ്ടമായ സംഭവത്തെ വിളിച്ചുവരുത്തിയ വിന എന്നുമാത്രമേ വിശേഷിപ്പിക്കാനാകൂ. ജനക്കൂട്ടം ഒഴുകിയെത്തുമെന്ന കൃത്യമായ ധാരണയുണ്ടായിട്ടും ഒരു മുന്‍കരുതലുമെടുത്തില്ലെന്നു മാത്രമല്ല, അധികൃതരുടെ നിര്‍ദേശങ്ങളെല്ലാം കാറ്റില്‍പറത്തുകയും ചെയ്ത പരിപാടിയുടെ സംഘാടകരായ വെട്രി കഴകം പാര്‍ട്ടിക്കോ അതിന്റെ സംസ്ഥാന അധ്യക്ഷനായ നടന് വിജയിക്കോ ഈ ദുരന്തത്തിന്റെ ഉ ത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഒരിക്കലും സാധ്യമല്ല. എം.ജി.ആറിന്റെയും ജയലളിതയുടെയും ചുവടു പിടിച്ച്, അഭ്രപാളിയില്‍ കത്തിനില്ക്കുമ്പോള് തന്നെ തമിഴ്നാടിന്റെ മുഖ്യമന്ത്രിപദം ലക്ഷ്യംവെക്കുകയും അത് ഉറക്കെ പറയുകയും ചെയ്ത് രാഷ്ട്രീയ പ്രവേശം നടത്തിയ ഇളയദളപതി പക്ഷേ അതിനുവേണ്ടത്ര ഗൃഹപാഠങ്ങളൊന്നും ചെയ്തിട്ടില്ലെന്നതാണ് ശനിയാഴ്ച്ചയുണ്ടായ ധാരുണ സംഭവങ്ങള്‍ തെളിയിക്കുന്നത്. രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങളും ആള്‍ക്കൂട്ടത്തിന്റെ മനശാസത്രവുമൊ ന്നും മനസ്സിലാക്കാതെയുള്ള വിജയ്യുടെ യാത്രയില്‍ ഇങ്ങനയൊരു ദുരന്തം ഒളിഞ്ഞിരിപ്പുണ്ടെന്നതിനുള്ള സൂചനകള്‍ നേരത്തെതന്നെ പ്രകടമായതാണ്. അത് എപ്പോള്‍ എവിടെ വെച്ച് എന്നുള്ളതിനുള്ള ഉത്തരമാണ് ശനിയാഴ്ച്ച കരൂരിലെ വേലുച്ചാമിപുരത്തുനിന്നുണ്ടായിരിക്കുന്നത്.
ഈ മാസം 13 നാണ് വിജയ്യുടെ സംസ്ഥാന പര്യടനം ആരംഭിച്ചത്. ശനിയാഴ്ച നാമക്കലിലും കരൂരിലുമായിരുന്നു റാലി. അരലക്ഷത്തോളം പേരാണ് കരൂര്‍ വേലുച്ചാമി പുരത്ത് വിജയെ കാണാനായി തടിച്ചുകൂടിയത്. പകല്‍ 1.45 ഓടെ വിജയ് കരൂരില്‍ എത്തുമെന്നാണ് അറിയിച്ചത് എന്നാല്‍ അഞ്ചുമണിക്കൂറോളം വൈകി രാത്രി 7.20 ഓടെയാണ് വിജയ് എത്തിയത്. വിജയയെ കാത്ത് രാവിലെ മുതല്‍ സ്ത്രീകളും കുട്ടികളും വയോധികരുമടക്കമുള്ള ജനങ്ങള്‍ പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. പരിപാടിക്ക് 10,000 പേര് മാത്രമേ എത്തിച്ചേരുള്ളൂ എന്നാണ് ടിവികെ നേതൃത്വം കരുതിയിരുന്നത്. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ച് അനിയന്ത്രിതമായി പ്രദേശത്തേക്ക് ജനമൊഴുകിയെത്തി. രാവിലെ മുതല്‍ കാത്തിരുന്ന പലരും തിരക്ക് അനിയന്ത്രിതമായതോടെ തളര്‍ന്നുവീണു. പ്രദേശത്ത് പന്തലോ മറ്റ് സൗകര്യങ്ങളോ ഒരുക്കിയിരുന്നില്ല. കുടിവെള്ളവും ലഭ്യമാക്കിയിരുന്നില്ല. കനത്ത ചൂടും മണിക്കൂറുകളുടെ കാത്തിരിപ്പും തിരക്കും ആയതോടെ ആളുകള്‍ തളര്‍ന്നുവീണുതുടങ്ങി. പ്രചരണവാഹനത്തിനു മുകളില്‍ നിന്നാണ് വിജയ് ജനങ്ങളെ അഭിസംബോധന ചെയ്തത്. വാഹന ത്തിനടുത്തേക്ക് ആളുകള്‍ എത്താന്‍ ശ്രമിച്ചതോടെ തിര ക്കില്‍പ്പെട്ട് പലരും ശ്വാസം മുട്ടി വീണു. വാഹനത്തിനു മുകളില്‍ നിന്ന് വിജയ് വെള്ളക്കുപ്പികള്‍ ജനങ്ങള്‍ക്ക് എറിഞ്ഞു നല്കുകയുമുണ്ടായി. ഈ വെള്ളക്കുപ്പികള്‍ക്കായി ആളുകള്‍ തിരക്കുകൂട്ടിയതും ദുരന്തത്തിന് കാരണമായെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
അപകടമുണ്ടായതിന് പിന്നാലെ കാരവനില്‍ കയറി ദുരന്തമുഖത്ത് നിന്നും സ്ഥലം വിട്ട വിജയയെ പിന്നീട് കാണുന്നത് എസ്.യുവി വാഹനത്തില്‍ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലാണ്. ഇവിടെവെച്ചുപോലും മാധ്യമങ്ങള്‍ക്ക് മുഖം നല്‍കാതെ അദ്ദേഹം ചെന്നൈയിലേക്ക് പോകുകയായിരുന്നു. ഇതിനൊക്കെ ശേഷമാണ് എക്സില്‍ താരത്തിന്റെതായ ഒരു കുറിപ്പ് ദുരന്തം സംബന്ധിച്ച് ആദ്യമായി പുറത്തുവരുന്നത്. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് പറഞ്ഞ നേതാവ്, അടുത്ത മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞ, ആറ് മാസത്തിനകം അധികാരം മാറുമെന്ന് പൊലീസിനെ താക്കീത് ചെയ്ത വിജയ് ആളുകള്‍ കുഴഞ്ഞുവീഴുന്നത് കണ്ടിട്ടും തന്റെ പ്രസംഗം തുടര്‍ന്ന് പിന്നീട് അപകടം വലിയ ദുരന്തത്തിലേക്കെത്തിയപ്പോള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറിയത് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന ചോദ്യം തമിഴ്നാട്ടില്‍ വ്യാപകമായി ഉയരുകയാണ്.
രാജ്യത്ത് ആള്‍ക്കൂട്ട ദുരന്തങ്ങള്‍ അടിക്കടി ആവര്‍ത്തിക്കപ്പെടുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് ജൂണ്‍ നാലിന് ബെംഗളൂരു നഗരവും സമാനമായ ദുരന്തത്തിന് സാക്ഷ്യം വഹിക്കുകയുണ്ടായി. 18 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയതിലുള്ള റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ആഘോഷമായിരുന്നു അന്ന് ദുരന്തത്തില്‍ കലാശിച്ചത്. ടീമിന്റെ വിക്ടറി പരേഡിനിടെ 11 പേരാണ് തിക്കിലും തിരക്കിലും ജീവന് വെടിഞ്ഞത്. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലുണ്ടായ തിരക്കില്‍ 18 പേരുടെയും മഹാകുംഭമേളക്കിടെ 25 ഓളം പോരുടെയും ജീവന് നഷ്ടമായതിന് രാജ്യം സാക്ഷ്യംവഹിച്ചിട്ട് അധിക കാലമായിട്ടില്ല. സാമൂഹ്യ മാധ്യമങ്ങള്‍ തരങ്കംതീര്‍ക്കുന്ന പുതിയ കാലത്ത് രാഷ്ട്രീയം, കല, സാംസ്കാരി കം എന്നിങ്ങനെ എന്തിന്റെ പേരിലും ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്. അതുകൊണ്ടുതന്നെ ഇത്തര ത്തിലുള്ള ഏതു കൂടിച്ചേരലുകളും യുവാക്കളുടെയും കു ട്ടികളുടെയുമെല്ലാം അനസ്യൂതമായ ഒഴുക്കിന് വേദിയായി ക്കൊണ്ടിരിക്കുന്നുണ്ട്. ആള്‍ക്കൂട്ടത്തെ വിളിച്ചുവരുത്തു കയെന്നത് വളരെ എളുപ്പമാണെങ്കിലും അതിനെ നിയന്ത്രി ക്കുകയെന്നത് ഏറെ ശ്രമകരമായ കാര്യമാണ്. ഈ മുന്നറി യിപ്പുകൂടിയാണ് ഇത്തരം ദുരന്തങ്ങള്‍ നല്കുന്നു പാഠം
കൊട്ടിഘോഷിച്ച് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ജി.എസ്.ടി നിരക്കിളവ് ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന രാജ്യത്തെ സാധാരണക്കാരായ ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് സര്‍ക്കാറിന്റെ പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്തിരുന്നതെങ്കിലും അതിന്റെ ആനുകൂല്യങ്ങള്‍ അവരിലേക്കെത്താന്‍ കടമ്പകള്‍ ഏറെയുണ്ടെന്നതാണ്, നിയമം പ്രായോഗികപദത്തിലെത്തിയപ്പോഴുള്ള വിലയിരുത്തല്‍. നാല് സ്ലാബുകളുണ്ടായിരുന്ന ജി.എസ്.ടി രണ്ടു സ്ലാബുകളായി പുനസംഘടിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. 5, 12, 18, 28 എന്നിങ്ങനെയായിരുന്നു നേരത്തെ എങ്കില്‍ ഇനി മുതല്‍ ഇതില്‍ 12, 28 സ്ലാബുകള്‍ ക്ക് പകരം നാല്, 18 സ്ലാബുകളിലായിരിക്കും നികുതി കണക്കാക്കുക. ഭൂരിഭാഗം പാക് ചെയ്ത ഭക്ഷ്യോത്പന്നങ്ങളുടെയും തീരുവ അഞ്ചു ശതമാനമാവുമെന്നതാണ് വിപണിയില്‍ വലിയ ചലനമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. നെയ്യ്, പനീര്‍, ഭട്ടര്‍, കെച്ചപ്പ്, ജാം, ഡ്രൈ ഫ്രൂട്ട്സ്, കോഫി, ഐസ്ക്രീം എന്നിവ ഈ പട്ടികയില്‍ വരും. കൂടാതെ ടി.വി, എ.സി, വാഷിങ് മെഷീന് തുടങ്ങി ഫാസ്റ്റ് മൂവിങ് കണ്‍സ്യൂമര്‍ ഗുഡ്സുകള്‍ക്കും (എഫ്.എം.സി.ജി) വില കുറയുമെന്നായിരുന്നു സര്‍ക്കാറിന്റെ അവകാശവാദം. മരുന്നുകുള്, മെഡിക്കല്‍ ഉപകരണങ്ങള്‍, കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ എന്നിവയുടെ തീരുവയും കുറയുന്നുണ്ട്. കാറുകളുടെ ജി.എസ്.ടി 28ല്‍ നിന്ന് 18 ശതമാനമായാണ് കുറച്ചത്. അതേസമയം ആഢംബര ഉത്പന്നങ്ങള്‍ക്ക് 40 ശതമാനം എന്ന പ്രത്യേക സ്ലാബ് നിശ്ചയിച്ചിട്ടുണ്ട്. ആഢംബര ഉത്പന്നങ്ങള്‍ക്ക് നേരത്തെ 28 ശതമാനം ജി.എസ്.ടിക്കു പുറമെ പ്രത്യേക സെസ് ആണ് ഏര്‍പ്പെടുത്തിയിരുന്നത്.
നിരക്കിളവ് ജനങ്ങളിലേക്കെത്തുമോയെന്ന ആശങ്കകള്‍ക്ക് അടിവരയിടുന്നതാണ് തുടക്കത്തില്‍ തന്നെ വിപണിയില്‍ നിന്ന് ലഭിക്കുന്ന സൂചന. വിലകുറയുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന അവശ്യ സാധനങ്ങളില്‍ പലതിനും ഇപ്പോഴും വിലയില്‍ മാറ്റമൊന്നുമുണ്ടായിട്ടില്ല. ബേക്കറി ഉല്പന്നങ്ങള്, മസാല സാധനങ്ങള്‍, പാദരക്ഷകള്‍, തുണിത്തരങ്ങള്‍, ഇരുമ്പു സാധനങ്ങള്‍ തുടങ്ങിയവക്കെല്ലാം പഴയ വിലതന്നെയാണ് നിലവിലുള്ളത്. മരുന്നുകള്‍ക്കും വിലക്കുറവ് അനുഭവപ്പെട്ടുതുടങ്ങിയിട്ടില്ല. തങ്ങളുടെ കൈവശമുള്ള സ്റ്റോക്കുകള്‍ പഴയ നിരക്കില്‍ വാങ്ങിയതാണെന്നും ഇത് കമ്പനികള്‍ തിരിച്ചെടുക്കാത്തതിനാലാണ് വിലയില്‍ മാറ്റംവരുത്താന്‍ കഴിയാത്തതെന്നുമാണ് വ്യാപാരികളുടെ പക്ഷം. പഴയ സംവിധാനത്തില്‍ 12, 18 ശതമാനം നികുതി ഒടുക്കി വാങ്ങിയ സാധനങ്ങള്‍ പുതിയ രീതിയനുസരിച്ച് അഞ്ചുശതമാനം നിരക്കില്‍ വിറ്റയിക്കുമ്പോള് തങ്ങള്‍ക്കുണ്ടാകുന്ന ഭീമമായ നഷ്ടം ആരു നികത്തുമെന്ന ചോദ്യം ന്യായവും ഭരണകൂടം ഉത്തരം നല്‍കേണ്ടതുമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ നേരത്തെയുള്ള സ്റ്റോക്കുകള്‍ കമ്പനികളിലേക്ക് തിരിച്ചയക്കണമെന്നും പകരം പുതിയ നികുതി നിരക്കില്‍ സാധന ങ്ങള് ഇറക്കണമെന്നുമാണ് ഇതിനുള്ള അധികൃതരുടെ മറുപടി. അപ്പോള്‍ കമ്പനികള്‍ക്ക് വരുന്ന നഷ്ടം ആരു നികത്തുമെന്ന ചോദ്യത്തിന് സര്‍ക്കാറിന് ഉത്തരമില്ലാത്ത അവസ്ഥയാണ്. നിത്യോപയോഗ സാധനങ്ങളും വീട്ടുപകരണങ്ങളുമുള്‍പ്പെടെ ഏകദേശം 99 ശതമാനം വസ്തുക്കളും അഞ്ച്, 18 ശതമാനം നികുതിയിലേക്ക് മാറിയിട്ടും അതിന്റെ ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമായിത്തുടങ്ങിയിട്ടില്ലെന്നത് ഇതുമായ ബന്ധപ്പെട്ട് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ച ആശങ്കക്ക് അടിവരയിടുകയാണ്.
രാജ്യത്ത് ജി.എസ്.ടി കൊണ്ടുവന്ന ഘട്ടത്തില്‍ രൂപപ്പെട്ട അതേ അവ്യക്തത പുതിയ പരിശ്കാരത്തിലും തുടരുന്നുവെന്നത് വ്യക്തമാവുകയാണ്. ബീഹാര്‍ തിരഞ്ഞെടുപ്പുമുന്നില് കണ്ടുകൊണ്ടുള്ള രാഷ്ട്രീയ നാടകമാണിതെന്ന ആരോപണത്തെ സര്‍ക്കാര്‍ സമീപനം തന്നെ അടി വരയിടുന്നുണ്ട്. വേണ്ടത്ര പഠനങ്ങളോ ആലോചനകളോ ഇല്ലാത്തതിന്റെ പ്രയാസങ്ങള്‍ തുടക്കത്തില്‍ തന്നെ മുഴച്ചുനില്‍ക്കുകയാണ്. 500 ഓളം സാധനങ്ങളിലാണ് നിരക്കിളവ് ഉണ്ടാകേണ്ടത്. നാലുകോടിയോളം വരുന്ന ചില്ലറ വ്യാപാരികളിലൂടെയാണ് ഈ ഇളവ് ജനങ്ങളിലേക്കെത്തേണ്ടത്. അതുകൊണ്ടുതന്നെ ശക്തമായ നിരീക്ഷണം ഉണ്ടായിട്ടില്ലെങ്കില്‍ നേട്ടം ജനങ്ങളിലേക്കെത്തില്ലെന്നുറപ്പാണ്. തുടക്കത്തില്‍ തന്നെ ഇതാണ് അവസ്ഥയെങ്കില്‍ ഏതാനും മാസങ്ങള്‍ കഴിഞ്ഞാല്‍ കാര്യങ്ങളെല്ലാം പഴയപടിയില്‍ തന്നെയായിരിക്കുമെന്നകാര്യത്തില് സംശയത്തിനുപോലും ഇടയില്ല. കമ്പനികളും ഇടനിലക്കാരുമെല്ലാം ആനുകൂല്യങ്ങളുടെ പങ്ക് മുഴുവന്‍ പറ്റുന്ന അവസ്ഥയായിരിക്കും ഉണ്ടാവുക. സംസ്ഥാനങ്ങള്‍ക്ക് കിട്ടേണ്ട വരുമാനവും വലിയതോതില്‍ കുറയുമെന്നതാണ് ഈ പരിഷ്കരണത്തിന്റെ മറ്റൊരുവശം. 2017ല്‍ അവതരിപ്പിച്ച ജി.എസ്.ടി യുടെ സ്ലാബ് സ്ട്രക്ചര്‍ തന്നെ വലിയ ആശയക്കുഴപ്പത്തിനും അനീതിക്കും ഇടയാക്കിയിരുന്നു. 5%, 12%, 18%, 28% എന്നിങ്ങനെ വിഭജിച്ച നിരക്കുകള്‍, ആദ്യം തന്നെ ധനികര്‍ക്കു സൗകര്യവും സാധാരണക്കാര്‍ക്ക് ഭാരവും നല്കുന്ന രീതിയിലായിരുന്നു. ദിവസേന ആവശ്യമായ പല സാധനങ്ങളും 18% സ്ലാബിലേക്ക് കയറി. 28% വരെ എത്തിച്ച ചില ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മാണ മേഖലയെയും അടിസ്ഥാന സൗകര്യ വികസനത്തെയും ബാധിച്ചു. എട്ട് വര്‍ഷമായി നികുതി കൊള്ളയിലൂടെ സമാഹരിച്ച പണം എവിടെ പോയി എന്ന ചോദ്യവും ഇവിടെ ഉയരുകയാണ്.
-
kerala2 days agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala3 days agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india3 days agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala3 days agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍
-
kerala13 hours agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
kerala3 days agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
News2 days ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
entertainment3 days agoമലയാള ചെറുചിത്രങ്ങള്‍ക്ക് ഗള്‍ഫിലും ദേശീയ തലത്തിലുമായി മാര്‍ക്കറ്റ് തുറക്കാന്‍ ശ്രമിക്കുന്നു: ദുല്‍ഖര്‍ സല്മാന്

