Connect with us

Culture

ആരോപണ വിധേയര്‍, എങ്കിലും ഭരണത്തണലില്‍ ഇവര്‍ സുരക്ഷിതര്‍

Published

on

ന്യൂഡല്‍ഹി: ചില പ്രത്യേക രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ മാത്രം മോദി സര്‍ക്കാറും, കേന്ദ്ര അന്വേഷണ ഏജന്‍സികളും റെയ്ഡും അന്വേഷണവുമായി മുന്നോട്ടു പോകുമ്പോള്‍ അഴിമതി ആരോപണങ്ങളില്‍ മുങ്ങിക്കിടക്കുന്ന ബി.ജെ.പി നേതാക്കന്‍മാര്‍ ഭരണ ചക്രം തിരിക്കുന്നു. ഇതോടെ മുന്‍ ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ അറസ്റ്റ് രാഷ്ട്രീയ വേട്ടയാണെന്ന ആരോപണം കൂടുതല്‍ ശക്തമാകുകയാണ്.
സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഇപ്പോഴത്തെ ആഭ്യന്തര മന്ത്രിയായ അമിത് ഷായെ സി.ബി.ഐ കൊലക്കുറ്റം ചുമത്തി അറസ്റ്റു ചെയ്യുമ്പോള്‍ അന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്നു പി. ചിദംബരം. 2014ല്‍ ഒന്നാം മോദി സര്‍ക്കാര്‍ വന്നതിന് പിന്നാലെയാണ് രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ നിരന്തര റെയ്ഡുകളും അന്വേഷണവും ആരംഭിച്ചത്. അതേ സമയം തന്നെ ബി.ജെ.പി നേതാക്കള്‍ക്കെതിരായ അഴിമതി കേസുകളില്‍ സര്‍ക്കാര്‍ മൗനം തുടരുകയുമാണ്. ഇതോടെ മോദി സര്‍ക്കാറിന്റേത് അഴിമതി വിരുദ്ധ പോരാട്ടമല്ല, രാഷ്ട്രീയ പകപോക്കലാണെന്നത് പകല്‍ പോലെ വ്യക്തവുമാണ്.
മോദി സര്‍ക്കാറിനെതിരെ നിരവധി അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും ഒന്നില്‍ പോലും അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാവാത്തതും എടുത്തു പറയേണ്ട വസ്തുതയാണ്. ചിദംബരത്തേക്കാളും ഗുരുതരമായ അഴിമതി ആരോപണം നേരിടുന്ന ബി.ജെ.പി നേതാക്കള്‍ക്കെതിരെ സി.ബി.ഐയും അന്വേഷണ ഏജന്‍സികളും മൃതു സമീപനമാണെടുക്കുന്നത്.
ഇത്തരത്തില്‍ അഴിമതി ആരോപണം നേരിടുന്ന പ്രധാന ബി.ജെ.പി നേതാക്കള്‍ ഇവരാണ്.

  1. യെദിയൂരപ്പ
    അഴിമതിക്കേസില്‍ ഒരിക്കല്‍ മുഖ്യമന്ത്രി പദം പോലും നഷ്ടമായ യെദിയൂരപ്പ നിലവില്‍ കര്‍ണാടക മുഖ്യമന്ത്രിയാണ്. ഇദ്ദേഹത്തിനെതിരെ ഭൂമി കുംഭകോണം, ഖനന അഴിമതി തുടങ്ങിയ കേസുകള്‍ നിലവിലുണ്ട്. ഇതു സംബന്ധിച്ച നിര്‍ണായക വിവരങ്ങളടങ്ങിയ ഡയറിയും യെദിയൂരപ്പയില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ക്കും, ജഡ്ജിമാര്‍ക്കും, അഭിഭാഷകര്‍ക്കും പണം നല്‍കിയതിന്റെ രേഖകള്‍ ഡയറിക്കുറിപ്പുകളില്‍ നിന്നും അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിരുന്നു.
    എന്നാല്‍ മോദി സര്‍ക്കാര്‍ വന്നതിന് ശേഷം മിക്ക കേസുകളിലും വെറുതെ വിട്ട യെദിയൂരപ്പക്കെതിരെ സി.ബി.ഐ വര്‍ഷങ്ങളോളം അന്വേഷണം നടത്തിയിട്ടും വേണ്ടത്ര തെളിവുകള്‍ ഹാജരാക്കാതെ ഒത്തു കളിക്കുകയായിരുന്നു. ഭൂമി കുംഭകോണ കേസില്‍ യെദിയൂരപ്പക്കെതിരായ പരാതി കോടതിയുടെ പരിഗണനയിലുമാണ്.
  2. റെഡ്ഢി
    സഹോദരന്‍മാര്‍
    ബെല്ലാരി സഹോദരന്‍മാര്‍ എന്നറിയപ്പെടുന്ന റെഡ്ഢി സഹോദരന്‍മാര്‍ക്കെതിരെ 16,500 കോടി രൂപയുടെ ഖനി കുംഭകോണ കേസില്‍ അന്വേഷണം നടത്തിയ സി.ബി.ഐ 2018ലെ കര്‍ണാടക തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് അന്വേഷണം പൊടുന്നനെ അവസാനിപ്പിക്കുകയായിരുന്നു. രാജ്യത്തിന്റെ വന്‍ തോതിലുള്ള സ്വത്ത് അപഹരിക്കപ്പെട്ടിട്ടും മോദി സര്‍ക്കാര്‍ ബെല്ലാരി സഹോദരന്‍മാരെ ബി.ജെ.പി നേതാക്കള്‍ എന്ന ഒറ്റ കാരണത്തിലാണ് മുക്തരാക്കിയത്. ഇതിനായി ഇവര്‍ക്കെതിരെ തെളിവ് നല്‍കിയ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്നും പിരിച്ചു വിട്ടാണ് മോദി സര്‍ക്കാര്‍ റെഡ്ഢി സഹോദരന്‍മാരെ വെളുപ്പിച്ചെടുത്തത്.
  3. ഹിമന്ത ബിശ്വ
    ശര്‍മ
    വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ അമിത് ഷാ എന്നറിയപ്പെടുന്നു. നേരത്തെ കോണ്‍ഗ്രസ് നേതാവായിരുന്ന ഇയാള്‍ക്കെതിരെ നിരവധി അഴിതി ആരോപണങ്ങളാണുള്ളത്. കോണ്‍ഗ്രസിലായിരുന്ന സമയത്ത് ഹിമന്ത ബിശ്വ ശര്‍മക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ട് ബി.ജെ.പി ബുക്കലെറ്റ് തന്നെ ഇറക്കിയിരുന്നു.
    ഗുവാഹത്തി ജല വിതരണ കുംഭകോണത്തിലെ മുഖ്യ ആസൂത്രകനായാണ് ഇദ്ദേഹത്തെ ബി.ജെ.പി തന്നെ വിശേഷിപ്പിച്ചിരുന്നത്. അമേരിക്കന്‍ നിര്‍മാണ കമ്പനിയായ ലൂയിസ് ബെര്‍ഗറുമായി ചേര്‍ന്ന് വന്‍ തോതില്‍ വെട്ടിപ്പു നടത്തിയെന്നാണ് ആരോപണം. അജ്ഞാതനായ മന്ത്രിക്ക് കൈക്കൂലി നല്‍കിയെന്നാരോപിച്ച് അമേരിക്കയില്‍ കമ്പനിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ബിശ്വ ശര്‍മയാണ് ഈ മന്ത്രിയെന്ന് പകല്‍ പോലെ വ്യക്തമായിരുന്നു. പക്ഷേ ബി.ജെ.പിയില്‍ ചേര്‍്ന്നതോടെ ശര്‍മ സുരക്ഷിതനായി. ശര്‍മക്കെതിരായ കേസുകളിലെല്ലാം മെല്ലേപോക്ക് നയമായി. പലതും സി.ബി.ഐക്കു പോലും കൈമാറാന്‍ ബി.ജെ.പി സര്‍ക്കാര്‍ തയാറായതുമില്ല.
  4. ശിവരാജ് സിങ് ചൗഹാന്‍
    വ്യാപം അഴിമതിക്കേസില്‍ മുങ്ങിക്കുളിച്ച മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയായ ശിവരാജ് സിങിന് മോദി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം 2017 ല്‍ സി. ബി. ഐയുടെ ക്ലീന്‍ ചിറ്റ്. മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും ബി. ജെ. പിയിലെ സമുന്നതനും. രാജ്യം കണ്ട ഏറ്റവും വലിയ പ്രവേശന പരീക്ഷാ അഴിമതിക്കേസ് നടക്കുന്നതിനിടെ, ഇത് പുറത്തുകൊണ്ടു വന്നവരും സാക്ഷികളും ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുകയും ചെയ്തു.
    40ല്‍ അധികം പേരാണ് ഇത്തരത്തില്‍ കൊല്ലപ്പെട്ടത്. ശിവരാജ് സിങ് ചൗഹാന്‍ മറ്റൊരു പാര്‍ട്ടിയിലാണ് ഇന്ന് പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍ അദ്ദേഹത്തിന് കേസും കോടതിയും കഴിഞ്ഞ് ഒരിടവേള പോലും ലഭിക്കുമായിരുന്നില്ല.
  5. മുകുള്‍ റോയ്
    ശാരദ ചിട്ടി തട്ടിപ്പില്‍ ഏറ്റവും കൂടുതല്‍ ആരോപണ വിധേയനായ മുന്‍ തൃണമൂല്‍ നേതാവ്. പശ്ചിമബംഗാളില്‍ ബി.ജെ.പിയെ വളര്‍ത്താന്‍ കിട്ടിയ കച്ചിത്തുരുമ്പ്. നാരദ സ്റ്റിങ് ഓപ്പറേഷനില്‍ പെട്ട് പ്രതിക്കൂട്ടിലായിരുന്നു. ഇതെല്ലാം നേരിട്ടുകൊണ്ടിരിക്കെ, ബി.ജെ.പിയില്‍ ചേര്‍ന്നു. ശേഷം ഇദ്ദേഹത്തിനെതിരായ എല്ലാം കേസുകളും ഒതുക്കി.
  6. രമേശ്
    പൊഖ്റിയാല്‍
    കേന്ദ്ര മാനവ വിഭവ ശേഷി വികസന മന്ത്രി. ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരിക്കെ, രണ്ട് വന്‍ അഴിമതിക്കേസുകളുടെ കേന്ദ്രം. അഴിമതി ആരോപണത്തില്‍ മുങ്ങിക്കുളിച്ചതിനെ തുടര്‍ന്ന് 2011 ല്‍ രാജിവച്ചു. എന്നാല്‍ സി. ബി.ഐയോ സംസ്ഥാന സര്‍ക്കാരോ അദ്ദേഹത്തിന്റെ കേസില്‍ തൊട്ടില്ല. അഴിമതിക്കേസി ല്‍ അന്വേഷണമില്ലെന്നു മാത്രമല്ല, മോദി സര്‍ക്കാരില്‍ സുപ്രധാന വകുപ്പ് കൂടി കൈകാര്യം ചെയ്യുകയാണ് അദ്ദേഹം.
  7. നാരായണ്‍ റാണെ
    മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന നാരായണ്‍ റാണെക്കെതിരെ നിരവധിയായ അഴിമതിക്കേസും തട്ടിപ്പുകേസുകളും നിലവിലുണ്ട്.
    കഴിഞ്ഞ വര്‍ഷം ബി.ജെ.പിയില്‍ ചേര്‍ന്ന റാണെ നിലവില്‍ ബി.ജെ.പിയുടെ രാജ്യസഭാംഗമാണ്. സി.ബി.ഐയോ, ഇ.ഡിയോ ഇദ്ദേഹത്തിനെതിരെ ഒരു തരത്തിലുള്ള റെയ്‌ഡോ, അന്വേഷണമോ ഇപ്പോള്‍ നടത്തുന്നില്ല. ഭൂമി തട്ടിപ്പ് കുംഭകോണം, പണാപഹരണം എന്നീ കേസുകളില്‍ ഗുരുതരമായ ആരോപണമാണ് റാണെക്കെതിരെയുള്ളത്.
Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്

Published

on

ആർ ജെ ബാലാജിയുടെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന കറുപ്പിന്റെ ടീസറിന് പിന്നാലെ അതിനു ശേഷം റിലീസ് ചെയ്യാനിരിക്കുന്ന സൂര്യ 46 ന്റെ പോസ്റ്റർ റിലീസ് ചെയ്തു. ദുൽഖർ സൽമാന്റെ സൂപ്പർഹിറ്റ് ചിത്രം ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.

പോസ്റ്ററിൽ സൂര്യ ക്ലീൻ ഷേവൻ ലുക്കിൽ ഒരു ബ്രൗൺ ജാക്കറ്റ് ധരിച്ച് കൊണ്ട് നിൽക്കുന്ന ചിത്രമാണുള്ളത്. മമിതാ ബൈജുവാണ് ചിത്രത്തിൽ സൂര്യയുടെ നായികയാകുന്നത്. സിതാര എന്റർടൈൻമെൻറ്സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാൻസറുകളിൽ നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ജി.വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന സൂര്യ 46 ൽ രാധിക ശരത് കുമാർ, രവീണ ടാണ്ടൻ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെജിഎഫ് 2 വിന് ശേഷം രവീണ ടാണ്ടൻ വീണ്ടുമൊരു തെന്നിന്ത്യൻ ചിത്രത്തിലഭിനയിക്കുന്നു എന്നതും സൂര്യ 46 പ്രത്യേകതയാണ്. ധനുഷിന്റെ വാത്തിയാണ് വെങ്കി അറ്റ്ലൂരിയുടെ മുൻ തമിഴ് ചിത്രം.

പ്രേമലു 2 വിന് ശേഷം തമിഴിലും പ്രേക്ഷക ശ്രദ്ധ നേടിയ മമിതാ ബൈജു സൂര്യ 46 കൂടാതെ ദളപതി വിജയ് അഭിനയിക്കുന്ന ജനനായകനിലും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. മലയാളിയായ നിമിഷ രവിയാണ് ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവായ നവീൻ നൂലിയാണ് സൂര്യ 46 ന്റെ എഡിറ്റിങ് നിർവഹിക്കുന്നത്.

Continue Reading

Film

വിഷ്ണു മഞ്ചുവിന്‍റെ കണ്ണപ്പ ഒ.ടി.ടിയിലേക്ക്

Published

on

വിഷ്ണു മഞ്ചു നായകനായ കണ്ണപ്പ ഒ.ടി.ടിയിലേക്ക്. ജൂലൈ 25ന് ആമസോണ്‍ പ്രൈമിലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിലായാണ് വേൾഡ് വൈഡ് റിലീസ് ചെയ്തത്. മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ് ഉൾപ്പടെ വൻ താരനിരയാണ് ചിത്രത്തിലുള്ളത്.

എ.വി.എ എന്‍റർടെയ്ൻമെന്‍റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹന്‍ ബാബു നിര്‍മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രത്തിന് മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ.

കിരാത എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം 200 കോടി ബജറ്റിലാണ് ചിത്രം നിർമിച്ചത്. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പക്ക് കാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍ ആന്‍റണി ഗോണ്‍സാല്‍വസ്.

Continue Reading

Film

സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ ‘മാസ്സ് അപ്പീൽ’ ; ‘ജാനകി വി V/S സ്റ്റേറ്റ് ഓഫ് കേരള’യ്ക്ക് മികച്ച പ്രതികരണം

ഒരു സ്ത്രീയുടെ നിലക്കാത്ത പോരാട്ട വീര്യമാണ് കഥയിലുടനീളം കാണിക്കുന്നത്. കേരള സര്‍ക്കാറിനെതിരെയുള്ള കേസ് എന്ന നിലയില്‍ വ്യത്യസ്തമായൊരു കാഴ്ചപ്പാട്‌ കൂടി സംവിധായകൻ സിനിമയിലൂടെ അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

Published

on

പ്രവീൺ നാരായണൻ സംവിധാനം ചെയ്തു സുരേഷ് ഗോപി നായകനായ “ജെ എസ് കെ – ജാനകി വി V/S സ്റ്റേറ്റ് ഓഫ് കേരള”ക്ക് മികച്ച അഭിപ്രായം. ലൈംഗീക അതിക്രമത്തിനിരയായതിന് ശേഷം നീതിക്കായി പോരാട്ടം നടത്തുന്ന ജാനകി എന്ന പെൺകുട്ടിയുടെ കഥ പറയുന്ന ചിത്രം  ഇന്നാണ് തീയേറ്ററുകളിലെത്തിയത്. ഒരു സ്ത്രീയുടെ നിലക്കാത്ത പോരാട്ട വീര്യമാണ് കഥയിലുടനീളം കാണിക്കുന്നത്. കേരള സര്‍ക്കാറിനെതിരെയുള്ള കേസ് എന്ന നിലയില്‍ വ്യത്യസ്തമായൊരു കാഴ്ചപ്പാട്‌ കൂടി സംവിധായകൻ സിനിമയിലൂടെ അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

അഡ്വ. ഡേവിഡ് ആബേല്‍ എന്ന അഭിഭാഷകനായാണ് ചിത്രത്തിൽ സുരേഷ് ഗോപി എത്തിയിരിക്കുന്നത്. സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ ‘മാസ്സ് അപ്പീൽ’ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.  ഒരു ലീഗൽ/കോർട്ട് റൂം ത്രില്ലറായി ഒരുക്കിയ ചിത്രം പ്രേക്ഷകരെ ആദ്യവസാനം പിടിച്ചിരുത്തുന്ന തരത്തിൽ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ഒപ്പം ആക്ഷൻ, ത്രിൽ, വൈകാരിക മുഹൂർത്തങ്ങൾ, നിയമ പോരാട്ടം എന്നിവക്കെല്ലാം പ്രാധാന്യവും കൊടുത്തിട്ടുണ്ട്. ജാനകിയായ അനുപമ പരമേശ്വരന്റെ പ്രകടന മികവാണ് ചിത്രത്തിന്റെ മൊത്തം ഘടനയിൽ നിർണ്ണായകമായി മാറിയിരിക്കുന്നത്.

ഇവരെ കൂടാതെ ദിവ്യ പിള്ളൈ, ശ്രുതി രാമചന്ദ്രൻ എന്നിവരുടെ കഥാപാത്രങ്ങളും പ്രകടന മികവ് കൊണ്ട് ശ്രദ്ധ നേടുന്നുണ്ട്. അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലർത്തി. പ്രവീൺ നാരായണന്റെ തന്നെ ശക്തമായ തിരക്കഥയും, കാൻവാസിന് പറ്റിയ അന്തരീക്ഷം  ഒരുക്കിയ റെനഡിവേയുടെ ചായഗ്രഹണവും, അതിനെ ഒഴുക്കോടെ പ്രേക്ഷകരിൽ എത്തിക്കാൻ സംജിത് മുഹമ്മദ്  നിർവ്വഹിച്ച എഡിറ്റിങ്ങും എല്ലാം സിനിമയെ കൂടുതൽ മികച്ചതാക്കി.

Continue Reading

Trending