Connect with us

Culture

ആരോപണ വിധേയര്‍, എങ്കിലും ഭരണത്തണലില്‍ ഇവര്‍ സുരക്ഷിതര്‍

Published

on

ന്യൂഡല്‍ഹി: ചില പ്രത്യേക രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ മാത്രം മോദി സര്‍ക്കാറും, കേന്ദ്ര അന്വേഷണ ഏജന്‍സികളും റെയ്ഡും അന്വേഷണവുമായി മുന്നോട്ടു പോകുമ്പോള്‍ അഴിമതി ആരോപണങ്ങളില്‍ മുങ്ങിക്കിടക്കുന്ന ബി.ജെ.പി നേതാക്കന്‍മാര്‍ ഭരണ ചക്രം തിരിക്കുന്നു. ഇതോടെ മുന്‍ ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ അറസ്റ്റ് രാഷ്ട്രീയ വേട്ടയാണെന്ന ആരോപണം കൂടുതല്‍ ശക്തമാകുകയാണ്.
സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഇപ്പോഴത്തെ ആഭ്യന്തര മന്ത്രിയായ അമിത് ഷായെ സി.ബി.ഐ കൊലക്കുറ്റം ചുമത്തി അറസ്റ്റു ചെയ്യുമ്പോള്‍ അന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്നു പി. ചിദംബരം. 2014ല്‍ ഒന്നാം മോദി സര്‍ക്കാര്‍ വന്നതിന് പിന്നാലെയാണ് രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ നിരന്തര റെയ്ഡുകളും അന്വേഷണവും ആരംഭിച്ചത്. അതേ സമയം തന്നെ ബി.ജെ.പി നേതാക്കള്‍ക്കെതിരായ അഴിമതി കേസുകളില്‍ സര്‍ക്കാര്‍ മൗനം തുടരുകയുമാണ്. ഇതോടെ മോദി സര്‍ക്കാറിന്റേത് അഴിമതി വിരുദ്ധ പോരാട്ടമല്ല, രാഷ്ട്രീയ പകപോക്കലാണെന്നത് പകല്‍ പോലെ വ്യക്തവുമാണ്.
മോദി സര്‍ക്കാറിനെതിരെ നിരവധി അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും ഒന്നില്‍ പോലും അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാവാത്തതും എടുത്തു പറയേണ്ട വസ്തുതയാണ്. ചിദംബരത്തേക്കാളും ഗുരുതരമായ അഴിമതി ആരോപണം നേരിടുന്ന ബി.ജെ.പി നേതാക്കള്‍ക്കെതിരെ സി.ബി.ഐയും അന്വേഷണ ഏജന്‍സികളും മൃതു സമീപനമാണെടുക്കുന്നത്.
ഇത്തരത്തില്‍ അഴിമതി ആരോപണം നേരിടുന്ന പ്രധാന ബി.ജെ.പി നേതാക്കള്‍ ഇവരാണ്.

  1. യെദിയൂരപ്പ
    അഴിമതിക്കേസില്‍ ഒരിക്കല്‍ മുഖ്യമന്ത്രി പദം പോലും നഷ്ടമായ യെദിയൂരപ്പ നിലവില്‍ കര്‍ണാടക മുഖ്യമന്ത്രിയാണ്. ഇദ്ദേഹത്തിനെതിരെ ഭൂമി കുംഭകോണം, ഖനന അഴിമതി തുടങ്ങിയ കേസുകള്‍ നിലവിലുണ്ട്. ഇതു സംബന്ധിച്ച നിര്‍ണായക വിവരങ്ങളടങ്ങിയ ഡയറിയും യെദിയൂരപ്പയില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ക്കും, ജഡ്ജിമാര്‍ക്കും, അഭിഭാഷകര്‍ക്കും പണം നല്‍കിയതിന്റെ രേഖകള്‍ ഡയറിക്കുറിപ്പുകളില്‍ നിന്നും അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിരുന്നു.
    എന്നാല്‍ മോദി സര്‍ക്കാര്‍ വന്നതിന് ശേഷം മിക്ക കേസുകളിലും വെറുതെ വിട്ട യെദിയൂരപ്പക്കെതിരെ സി.ബി.ഐ വര്‍ഷങ്ങളോളം അന്വേഷണം നടത്തിയിട്ടും വേണ്ടത്ര തെളിവുകള്‍ ഹാജരാക്കാതെ ഒത്തു കളിക്കുകയായിരുന്നു. ഭൂമി കുംഭകോണ കേസില്‍ യെദിയൂരപ്പക്കെതിരായ പരാതി കോടതിയുടെ പരിഗണനയിലുമാണ്.
  2. റെഡ്ഢി
    സഹോദരന്‍മാര്‍
    ബെല്ലാരി സഹോദരന്‍മാര്‍ എന്നറിയപ്പെടുന്ന റെഡ്ഢി സഹോദരന്‍മാര്‍ക്കെതിരെ 16,500 കോടി രൂപയുടെ ഖനി കുംഭകോണ കേസില്‍ അന്വേഷണം നടത്തിയ സി.ബി.ഐ 2018ലെ കര്‍ണാടക തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് അന്വേഷണം പൊടുന്നനെ അവസാനിപ്പിക്കുകയായിരുന്നു. രാജ്യത്തിന്റെ വന്‍ തോതിലുള്ള സ്വത്ത് അപഹരിക്കപ്പെട്ടിട്ടും മോദി സര്‍ക്കാര്‍ ബെല്ലാരി സഹോദരന്‍മാരെ ബി.ജെ.പി നേതാക്കള്‍ എന്ന ഒറ്റ കാരണത്തിലാണ് മുക്തരാക്കിയത്. ഇതിനായി ഇവര്‍ക്കെതിരെ തെളിവ് നല്‍കിയ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്നും പിരിച്ചു വിട്ടാണ് മോദി സര്‍ക്കാര്‍ റെഡ്ഢി സഹോദരന്‍മാരെ വെളുപ്പിച്ചെടുത്തത്.
  3. ഹിമന്ത ബിശ്വ
    ശര്‍മ
    വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ അമിത് ഷാ എന്നറിയപ്പെടുന്നു. നേരത്തെ കോണ്‍ഗ്രസ് നേതാവായിരുന്ന ഇയാള്‍ക്കെതിരെ നിരവധി അഴിതി ആരോപണങ്ങളാണുള്ളത്. കോണ്‍ഗ്രസിലായിരുന്ന സമയത്ത് ഹിമന്ത ബിശ്വ ശര്‍മക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ട് ബി.ജെ.പി ബുക്കലെറ്റ് തന്നെ ഇറക്കിയിരുന്നു.
    ഗുവാഹത്തി ജല വിതരണ കുംഭകോണത്തിലെ മുഖ്യ ആസൂത്രകനായാണ് ഇദ്ദേഹത്തെ ബി.ജെ.പി തന്നെ വിശേഷിപ്പിച്ചിരുന്നത്. അമേരിക്കന്‍ നിര്‍മാണ കമ്പനിയായ ലൂയിസ് ബെര്‍ഗറുമായി ചേര്‍ന്ന് വന്‍ തോതില്‍ വെട്ടിപ്പു നടത്തിയെന്നാണ് ആരോപണം. അജ്ഞാതനായ മന്ത്രിക്ക് കൈക്കൂലി നല്‍കിയെന്നാരോപിച്ച് അമേരിക്കയില്‍ കമ്പനിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ബിശ്വ ശര്‍മയാണ് ഈ മന്ത്രിയെന്ന് പകല്‍ പോലെ വ്യക്തമായിരുന്നു. പക്ഷേ ബി.ജെ.പിയില്‍ ചേര്‍്ന്നതോടെ ശര്‍മ സുരക്ഷിതനായി. ശര്‍മക്കെതിരായ കേസുകളിലെല്ലാം മെല്ലേപോക്ക് നയമായി. പലതും സി.ബി.ഐക്കു പോലും കൈമാറാന്‍ ബി.ജെ.പി സര്‍ക്കാര്‍ തയാറായതുമില്ല.
  4. ശിവരാജ് സിങ് ചൗഹാന്‍
    വ്യാപം അഴിമതിക്കേസില്‍ മുങ്ങിക്കുളിച്ച മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയായ ശിവരാജ് സിങിന് മോദി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം 2017 ല്‍ സി. ബി. ഐയുടെ ക്ലീന്‍ ചിറ്റ്. മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും ബി. ജെ. പിയിലെ സമുന്നതനും. രാജ്യം കണ്ട ഏറ്റവും വലിയ പ്രവേശന പരീക്ഷാ അഴിമതിക്കേസ് നടക്കുന്നതിനിടെ, ഇത് പുറത്തുകൊണ്ടു വന്നവരും സാക്ഷികളും ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുകയും ചെയ്തു.
    40ല്‍ അധികം പേരാണ് ഇത്തരത്തില്‍ കൊല്ലപ്പെട്ടത്. ശിവരാജ് സിങ് ചൗഹാന്‍ മറ്റൊരു പാര്‍ട്ടിയിലാണ് ഇന്ന് പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍ അദ്ദേഹത്തിന് കേസും കോടതിയും കഴിഞ്ഞ് ഒരിടവേള പോലും ലഭിക്കുമായിരുന്നില്ല.
  5. മുകുള്‍ റോയ്
    ശാരദ ചിട്ടി തട്ടിപ്പില്‍ ഏറ്റവും കൂടുതല്‍ ആരോപണ വിധേയനായ മുന്‍ തൃണമൂല്‍ നേതാവ്. പശ്ചിമബംഗാളില്‍ ബി.ജെ.പിയെ വളര്‍ത്താന്‍ കിട്ടിയ കച്ചിത്തുരുമ്പ്. നാരദ സ്റ്റിങ് ഓപ്പറേഷനില്‍ പെട്ട് പ്രതിക്കൂട്ടിലായിരുന്നു. ഇതെല്ലാം നേരിട്ടുകൊണ്ടിരിക്കെ, ബി.ജെ.പിയില്‍ ചേര്‍ന്നു. ശേഷം ഇദ്ദേഹത്തിനെതിരായ എല്ലാം കേസുകളും ഒതുക്കി.
  6. രമേശ്
    പൊഖ്റിയാല്‍
    കേന്ദ്ര മാനവ വിഭവ ശേഷി വികസന മന്ത്രി. ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരിക്കെ, രണ്ട് വന്‍ അഴിമതിക്കേസുകളുടെ കേന്ദ്രം. അഴിമതി ആരോപണത്തില്‍ മുങ്ങിക്കുളിച്ചതിനെ തുടര്‍ന്ന് 2011 ല്‍ രാജിവച്ചു. എന്നാല്‍ സി. ബി.ഐയോ സംസ്ഥാന സര്‍ക്കാരോ അദ്ദേഹത്തിന്റെ കേസില്‍ തൊട്ടില്ല. അഴിമതിക്കേസി ല്‍ അന്വേഷണമില്ലെന്നു മാത്രമല്ല, മോദി സര്‍ക്കാരില്‍ സുപ്രധാന വകുപ്പ് കൂടി കൈകാര്യം ചെയ്യുകയാണ് അദ്ദേഹം.
  7. നാരായണ്‍ റാണെ
    മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന നാരായണ്‍ റാണെക്കെതിരെ നിരവധിയായ അഴിമതിക്കേസും തട്ടിപ്പുകേസുകളും നിലവിലുണ്ട്.
    കഴിഞ്ഞ വര്‍ഷം ബി.ജെ.പിയില്‍ ചേര്‍ന്ന റാണെ നിലവില്‍ ബി.ജെ.പിയുടെ രാജ്യസഭാംഗമാണ്. സി.ബി.ഐയോ, ഇ.ഡിയോ ഇദ്ദേഹത്തിനെതിരെ ഒരു തരത്തിലുള്ള റെയ്‌ഡോ, അന്വേഷണമോ ഇപ്പോള്‍ നടത്തുന്നില്ല. ഭൂമി തട്ടിപ്പ് കുംഭകോണം, പണാപഹരണം എന്നീ കേസുകളില്‍ ഗുരുതരമായ ആരോപണമാണ് റാണെക്കെതിരെയുള്ളത്.

news

ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

ജനങ്ങളില്‍ രോഗപ്രതിരോധ ശേഷി കുറഞ്ഞതാവാം വൈറസ് പടരാന്‍ കാരണമെന്നാണ് സിംഗപ്പൂര്‍ ആരോഗ്യമന്ത്രാലയം നല്‍കുന്ന സൂചന.

Published

on

ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. നഗരത്തിലെ കോവിഡ്19 നിരക്ക് ഇപ്പോള്‍ വളരെ ഉയര്‍ന്നതാണെന്ന് ഹോങ്കോങ്ങിലെ സെന്റര്‍ ഫോര്‍ ഹെല്‍ക്ക് പ്രൊട്ടക്ഷനിലെ കമ്മ്യൂണിക്കബിള്‍ ഡിസീസ് ബ്രാഞ്ചിന്റെ തലവനായ ആല്‍ബര്‍ട്ട് ഓ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

മേയ് മൂന്ന് വരെ 31 ഗുരുതര കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ രണ്ട് വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ നിരക്ക് അത്ര കൂടുതലല്ലെങ്കിലും വൈറസ് പടരുന്നു എന്ന് തന്നെയാണ് കണക്കുകള്‍ പറയുന്നത്. കോവിഡ് ലക്ഷണങ്ങളുമായി ആശുപത്രികളിലും ക്ലിനിക്കുകളിലും എത്തുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.

സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. മേയ് മൂന്നിന് അവസാനിച്ച ആഴ്ചയില്‍ കോവിഡ് കേസുകള്‍ മുന്‍ ആഴ്ചയെ അപേക്ഷിച്ച് 28 ശതമാനം വര്‍ധിച്ചു. ിതോടെ രോഗികളുടെ എണ്ണം 14,200 ആയി. ജനങ്ങളില്‍ രോഗപ്രതിരോധ ശേഷി കുറഞ്ഞതാവാം വൈറസ് പടരാന്‍ കാരണമെന്നാണ് സിംഗപ്പൂര്‍ ആരോഗ്യമന്ത്രാലയം നല്‍കുന്ന സൂചന. ഏഷ്യയുടെ വിവിധ ഭാഗങ്ങളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വര്‍ധിച്ചുവരികയാണ്. ചൈനയിലും പുതിയ കോവിഡ് തരംഗം രൂപപ്പെട്ടതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

Continue Reading

Film

‘നരിവേട്ട’യെ കുറിച്ച് കൂടുതൽ അവകാശവാദങ്ങളൊന്നുമില്ലെന്ന് ടോവിനോ തോമസ്

സിനിമയുമായി ബന്ധപ്പെട്ട പ്രെസ്സ്മീറ്റിനിടയിൽ വെച്ചാണ് ടോവിനോ തോമസ് ഇതരത്തിലൊരു അഭിപ്രായം പങ്കു വെച്ചത്.

Published

on

ടൊവിനോ തോമസ് നായകനായ നരിവേട്ട മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളില്‍ എത്തുന്ന സാഹചര്യത്തിൽ ചിത്രത്തെ കുറിച്ച് കൂടുതൽ അവകാശവാദങ്ങളൊന്നും പങ്ക് വെക്കുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണിപ്പോൾ ടോവിനോ തോമസ്. സിനിമയുമായി ബന്ധപ്പെട്ട പ്രെസ്സ്മീറ്റിനിടയിൽ വെച്ചാണ് ടോവിനോ തോമസ് ഇതരത്തിലൊരു അഭിപ്രായം പങ്കു വെച്ചത്.

‘ഇന്റർവ്യൂവിൽ പറഞ്ഞതിനേക്കാൾ ഉപരിയായി ഈ സിനിമയുടെ ആശയത്തെ കുറിച്ച് കൂടുതലായി ഇനിയൊന്നും പറയാനില്ല. ഇരുപത്തി മൂന്നിന് ഞങ്ങളുടെ സിനിമ തീയേറ്ററിലേക്കെത്തും. സിനിമയുടെ ക്വാളിറ്റിയിൽ പോലും കോംപ്രമൈസ്ഡാവാതിരിക്കാൻ വേണ്ടി ഞങ്ങളീ ദിവസങ്ങളിൽ പോലും ജോലി ചെയ്തു കൊണ്ടിരിക്കുകയാണ്. എല്ലാ ഡിപ്പാർട്ട്മെന്റിന്റെയും ജോലി കഴിഞ്ഞ് സെൻസറിങ്ങും കഴിഞ്ഞ് പടമിപ്പോൾ അപ്പ്ലോഡിങ് സ്റ്റേജിലാണ് ഉള്ളത്. ഈ സമയത്ത് വേറെ അവകാശവാദങ്ങൾ ഒന്നുമില്ല. നരിവേട്ടയുടെ ടീം നിങ്ങളെയൊക്കെ തീയേറ്ററുകളിലേക്ക് ക്ഷണിക്കുകയാണ്. സിനിമ കണ്ടു കഴിഞ്ഞാൽ പ്രേക്ഷകർക്കത് ഇഷ്ടപ്പെടുമെന്നുറപ്പുണ്ട്. സ്വഭാവികമായും അർഹിക്കുന്ന വിജയം പ്രേക്ഷകർ തന്നെ നേരിട്ട് നൽകുമെന്നാണ് വിശ്വാസം‘

എന്നാണ് ടോവിനോ വ്യക്തമാക്കിയത്. ഇൻഡ്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം അനുരാജ് മനോഹറാണ് സംവിധാനം ചെയ്യുന്നത്. നീതി നടപ്പാക്കുന്നവരുടേയും നീതിക്കായി കാത്തിരിക്കുന്നവരുടേയും വ്യക്തി ജീവിതത്തിന്‍റെ നിഴലാട്ടം കാട്ടിതരുന്ന ചിത്രം വലിയ മുതൽമുടക്കിൽ എല്ലാ വിഭാഗം പ്രേക്ഷകർക്കും ആസ്വദിക്കാവുന്ന വിധത്തിലുള്ള ക്ലീൻ എൻ്റർടൈനറായിട്ടാണ് അവതരിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമൂടും പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ചേരനും ചിത്രത്തിലെ നിർണ്ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നീ മൂന്നു പേരും പൊലീസ് കഥാപാത്രങ്ങളെ യാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ആര്യാസലിം, റിനി ഉദയകുമാർ, സുധി കോഴിക്കോട് നന്ദു, പ്രശാന്ത് മാധവൻ, അപ്പുണ്ണി ശശി, എൻ.എം. ബാദുഷ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

തിരക്കഥ- അബിൻ ജോസഫ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ എം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്സ് ബിജോയ്, വരികൾ- കൈതപ്രം, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌- ബാവ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ – രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് കുമാർ രാജൻ, സൗണ്ട് മിക്സ്- വിഷ്ണു പി സി, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.

Continue Reading

Film

‘എന്നും എപ്പോഴും കൂടെ നിന്നവർക്ക് നന്ദി’, 200 കോടിയും കടന്ന് ‘തുടരും’: മോഹൻലാൽ

Published

on

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രം ‘തുടരും’ 200 കോടി ക്ലബിൽ ഇടംപിടിച്ചു. ‘എന്നും എപ്പോഴും കൂടെ നിന്നവർക്ക് നന്ദി’ എന്ന പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് മോഹൻലാൽ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

‘ചില യാത്രകള്‍ക്ക് വലിയ ശബ്ദങ്ങള്‍ ആവശ്യമില്ല, മുന്നോട്ടുകൊണ്ടുപോകാന്‍ ഹൃദയങ്ങള്‍ മാത്രം മതി. കേരളത്തിലെ എല്ലാ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളും തകര്‍ത്ത്, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഹൃദയങ്ങളില്‍ ‘തുടരും’ ഇടംനേടി. സ്‌നേഹത്തിന് നന്ദി’, എന്ന കുറിപ്പോടെയാണ് മോഹൻലാൽ പോസ്റ്റർ പങ്കുവെച്ചത്.

200 കോടി ക്ലബിൽ ഇടം നേടുന്ന മൂന്നാമത്തെ മലയാള ചിത്രവും രണ്ടാമത്തെ മോഹൻലാൽ ചിത്രവുമാണ് തുടരും. ഏപ്രില്‍ 25-ന് തീയേറ്ററുകളില്‍ എത്തിയ ചിത്രം 17 ദിവസംകൊണ്ടാണ് 200 കോടി ആഗോളകളക്ഷന്‍ നേടിയത്.

മോഹൻലാലിനെ നായകനാക്കി പ്രത്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ‘എമ്പുരാനും'(268 കോടി), ചിദംബരം എസ് പൊതുവാൾ സംവിധാനം ചെയ്ത ‘മഞ്ഞുമ്മൽ ബോയ്സ്’ (242 കോടി) എന്നിവയാണ് ഈ നേട്ടത്തിലെത്തിയ രണ്ടു സിനിമകൾ.

കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായി ചിത്രമായി ‘തുടരും’ കഴിഞ്ഞദിവസം മാറിയിരുന്നു. ടൊവിനോ തോമസ്- ജൂഡ് ആന്തണി ജോസഫ് ചിത്രം ‘2018’-നെ മറികടന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്. 88 കോടിയയായിരുന്നു 2018ന്‍റെ കേരളത്തിലെ കളക്ഷൻ.

കെ.ആർ. സുനിലിനൊപ്പം തരുണുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷൺമുഖൻ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തിൽ മോഹൻലാൽ വേഷമിട്ടിരിക്കുന്നത്. ഒരു ടാക്‌സി ഡ്രൈവർ കഥാപാത്രമാണ് ചിത്രത്തിൽ മോഹൻലാലിൻ്റേത്. ലളിത എന്ന വീട്ടമ്മയായി നായികാ കഥാപാത്രമായി ശോഭന എത്തിയിരിക്കുമ്പോൾ ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, ബിനു പപ്പു, ഇർഷാദ് അലി, ആർഷ കൃഷ്‌ണ പ്രഭ, പ്രകാശ് വർമ, അരവിന്ദ് എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്.

Continue Reading

Trending