Connect with us

india

50 വന്‍കിടക്കാര്‍ ബാങ്കുകളെ പറ്റിച്ചത് 92,000 കോടി

വായ്പ തിരിച്ചടക്കാന്‍ കഴിയാത്തതിന്റെ പേരില്‍ സാധാരണക്കാരന്റെ കിടപ്പാടം വരെ തട്ടിപ്പറിച്ച് വഴിയാധാരമാക്കുന്ന രാജ്യത്ത്, മെഹുല്‍ ചോക്‌സിയും നീരവ് മോദിയും അടക്കമുള്ള വന്‍കിടക്കാര്‍ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത ശേഷം തിരിച്ചടക്കാതെ പറ്റിച്ചത് 92,000 കോടി രൂപ.

Published

on

ന്യൂഡല്‍ഹി: വായ്പ തിരിച്ചടക്കാന്‍ കഴിയാത്തതിന്റെ പേരില്‍ സാധാരണക്കാരന്റെ കിടപ്പാടം വരെ തട്ടിപ്പറിച്ച് വഴിയാധാരമാക്കുന്ന രാജ്യത്ത്, മെഹുല്‍ ചോക്‌സിയും നീരവ് മോദിയും അടക്കമുള്ള വന്‍കിടക്കാര്‍ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത ശേഷം തിരിച്ചടക്കാതെ പറ്റിച്ചത് 92,000 കോടി രൂപ. ലോക്‌സഭയില്‍ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗവത് കാരാട് രേഖാമൂലം നല്‍കിയ മറുപിടിയിലാണ് കണക്കുകള്‍ പുറത്തുവന്നത്.

മെഹുല്‍ ചോക്‌സിയുടെ ഉടമസ്ഥതയിലുള്ള ഗീതാഞ്ജലി ജെംസ് മാത്രം 7,848 കോടി രൂപയാണ് വായ്പയെടുത്ത് തിരിച്ചടക്കാതിരുന്നത്. ഏറ്റവും കൂടുതല്‍ തുക കിട്ടാക്കടം വരുത്തിയ 50 പേരുടെ പട്ടികയാണ് പാര്‍ലമെന്റില്‍ കേന്ദ്രം വെളിപ്പെടുത്തിയത്. കൂടുതല്‍ പേരുടെ പട്ടികയെടുത്താല്‍ തുക പിന്നെയും ഉയരും. ഇറ ഇന്‍ഫ്ര (5879 കോടി), റീഗോ ആഗ്രോ (4803 കോടി), കോണ്‍കാസ്റ്റ് സ്റ്റീല്‍ ആന്റ് പവര്‍ (4596 കോടി), എ.ബി.ജി ഷിപ്പ്‌യാര്‍ഡ് (3708 കോടി), ഫ്രോസ്റ്റ് ഇന്റര്‍നാഷണല്‍ (3311 കോടി), വിന്‍സം ഡയമണ്ട് (2931 കോടി), റോട്ടോമാക് ഗ്ലോബല്‍ (2893 കോടി), കോസ്റ്റല്‍ പ്രോജക്ട്‌സ് (2311 കോടി), സൂം ഡവലപ്പേഴ്‌സ് (2147 കോടി) എന്നിങ്ങനെ പോകുന്നു കിട്ടാക്കടത്തിന്റെ കണക്കുകള്‍. അതേസമയം പൊതുമേഖലാ ബാങ്കുകളുടെ മൊത്തം കിട്ടാക്കടം 8.9 ലക്ഷം കോടിയില്‍ നിന്ന് മൂന്നു ലക്ഷം കോടിയായി കുറച്ചു കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് കേന്ദ്രം അവകാശപ്പെട്ടു.

10.1 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം എഴുതിത്തള്ളിയതായും മന്ത്രി വ്യക്തമാക്കി.വായ്പ എഴുതിത്തള്ളിയവരില്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്.ബി.ഐ) ആണ് മുന്നില്‍. രണ്ടു ലക്ഷം കോടിയുടെ വായ്പയാണ് എസ്.ബി.ഐ എഴുതിത്തള്ളിയത്. പഞ്ചാബ് നാഷണല്‍ ബാങ്ക് 67,214 കോടി രൂപയുടെ കിട്ടാക്കടം എഴുതിത്തള്ളി രണ്ടാം സ്ഥാനത്താണ്.
ഐ.സി.ഐ.സി.ഐ ബാങ്ക് 50,514 കോടി രൂപയുടേയും എച്ച്.ഡി.എഫ്.സി ബാങ്ക് 34,782 കോടി രൂപയുടേയും വായ്പകള്‍ എഴുതിത്തള്ളി. അതേസമയം വായ്പയെടുത്ത ശേഷം തിരിച്ചടക്കാതിരുന്നവരില്‍ നിന്ന് തുക വീണ്ടടുക്കുന്നതിനായി ശക്തമായ നടപടികള്‍ തുടരുമെന്നും ബാങ്കുകളുടെ കണ്‍സോര്‍ഷ്യം ഇതിനായി നിയമ നടപടികള്‍ സ്വീകരിച്ചു വരുന്നതായും മന്ത്രി അവകാശപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യവുമായി ഡൽഹിയിൽ എം. എസ്. എഫ് പ്രതിഷേധം

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ എം. എസ്. എഫ് പ്രതിഷേധം.

Published

on

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ എം. എസ്. എഫ് പ്രതിഷേധം. ഡൽഹി യൂണിവേഴ്സിറ്റിയിലെ ആർട്സ് ഫാകൽറ്റിക്ക് മുൻവശമാണ് പ്രതിഷേധം സംഘടിപ്പിച്ചത്.രാഹുൽ ഗാന്ധിയെ പാർലിമെന്റിൽ നിന്ന് അയോഗ്യനാക്കാൻ സർക്കാരിന് കഴിയുമെങ്കിലും ജനഹൃദയങ്ങളിൽ നിന്ന് പറിച്ചെറിയാൻ കഴിയില്ല. എതിർ ശബ്ദങ്ങളെ അടിച്ചമർത്തുന്ന മോഡി ഗവണ്മെന്റ് നയങ്ങളെ മതനിരപേക്ഷതയിൽ വിശ്വസിക്കുന്ന ജനങ്ങളെ അണി നിരത്തി തെരുവിൽ ചോദ്യം ചെയ്യുമെന്ന് പ്രതിഷേധ സംഗമം ആഹ്വാനം ചെയ്തു. എം. എസ്. എഫ് ദേശീയ അധ്യക്ഷൻ പി.വി അഹമ്മദ് സാജു ഉദ്ഘാടനം ചെയ്തു.ദേശീയ ഉപാധ്യക്ഷൻ ഖാസിം ഈനോളി ഡൽഹി സംസ്ഥാന ട്രഷറർ പി. അസ്ഹറുദ്ധീൻ, വൈസ് പ്രസിഡന്റ്‌ അഫ്സൽ യൂസഫ്, ഡൽഹി യൂണിവേഴ്സിറ്റി പ്രസിഡന്റ്‌ ഫാത്തിമ ബത്തൂൽ എന്നിവർ സംസാരിച്ചു. പി. കെ സഹദ് സ്വാഗതവും ഹാഫിദ് നന്ദിയും പറഞ്ഞു.

Continue Reading

Culture

ഭക്ഷ്യപരിശോധന സമിതി തൈരിന്റെ പേരുമാറ്റം പിന്‍വലിച്ചു

തമിഴ്‌നാട്ടിലും കര്‍ണാടകയിലും പാലുല്‍പന്നങ്ങളില്‍ ഹിന്ദിയില്‍ പേരെഴുതാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം വ്യാപക പ്രതിശേധത്തെ തുടര്‍ന്ന് പിന്‍വലിച്ചു.

Published

on

തമിഴ്‌നാട്ടിലും കര്‍ണാടകയിലും പാലുല്‍പന്നങ്ങളില്‍ ഹിന്ദിയില്‍ പേരെഴുതാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം വ്യാപക പ്രതിശേധത്തെ തുടര്‍ന്ന് പിന്‍വലിച്ചു. തൈരിന് പകരം ദഹി എന്ന് ചേര്‍ക്കണമെന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് പുറത്തിറക്കിയ നിര്‍ദേശമാണ് വിവാദമായതിനാല്‍ പിന്‍വലിച്ചത്.

തമിഴിനാട്ടില്‍ തയിര് എന്നും കര്‍ണാടകയില്‍ മൊസര് എന്നും എഴുതുന്നതിന് പകരം ഇനി മുതല്‍ രണ്ടിടങ്ങളിലും തൈരിന്റെ ഹിന്ദിവാക്കായ ദഹി എന്നാക്കണമെന്ന് ഫുഡ് ആന്റ് സേഫ്റ്റി അതേറിറ്റി ഓഫ് ഇന്ത്യ നിര്‍ദേശിച്ചിരുന്നത്.

ഇതിനെതിരെ വ്യാപക പ്രതിഷേധങ്ങളാണ് തമിഴ്‌നാട്ടില്‍ നിന്നും ഉയര്‍ന്നു വന്നത്. ഇതിനെ തുടര്‍ന്നാണ് അടിയന്തരമായി തീരുമാനം പിന്‍വലിച്ച് സര്‍ക്കാരിപ്പോള്‍ മാര്‍ഗ നിര്‍ദേശം നല്‍കിയത്.

കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം നടപ്പിക്കില്ലെന്ന് സര്‍ക്കാരിന്റെ അവിന്‍ മില്‍ക് പ്രൊഡ്യൂസേഴ്‌സ് കോ-ഓപ്പറേറ്റീവ് സംഘം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ പ്രതിഷേധമുയര്‍ന്നതിനാല്‍ തീരുമാനം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Continue Reading

Indepth

ക്ഷേത്രക്കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് 11 മരണം

ശ്രീ ബലേശ്വര്‍ മഹാദേവ് ജുലേലാല്‍ ക്ഷേത്രത്തിലെ പുരാതനമായ കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് പതിനൊന്ന് മരണം.

Published

on

ശ്രീ ബലേശ്വര്‍ മഹാദേവ് ജുലേലാല്‍ ക്ഷേത്രത്തിലെ പുരാതനമായ കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് പതിനൊന്ന് മരണം. ഇന്ന് രാവിലെ രാമനവമി ഉത്സവത്തിനിടെയാണ് അപകടമുണ്ടായത്. ഇരുപതോളം ആളുകള്‍ ഇപ്പോഴും കിണറിനുള്ളില്‍ അകപ്പെട്ടിരിക്കുകയാണ്. ഇവരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു.

രാമനവമി ആഘോഷങ്ങളോട് അനുബന്ധിച്ച് പുരാതനമായ കിണറിന്റെ മേല്‍ക്കൂരയില്‍ ധാരാളം പേര്‍ തടിച്ചുകൂടിയിരുന്നെന്നും ഭാരം താങ്ങാനാവാതെ തകര്‍ന്നു വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇതുവരെ 19 പേരെയാണ് രക്ഷപ്പെടുത്തിയത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Continue Reading

Trending