Culture
അമേരിക്ക രഹസ്യമായി യുദ്ധത്തിനൊരുങ്ങുന്നുവെന്ന് ഉത്തരകൊറിയ

വാഷിങ്ടണ്‍: അമേരിക്ക തങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ രഹസ്യമായി തയ്യാറെടുക്കുന്നുവെന്ന ആരോപണവുമായി ഉത്തരകൊറിയ. ഇതിന്റെ ഭാഗമായി ജപ്പാനില്‍ അമേരിക്ക സൈനിക പരിശീലനം നടത്തുന്നുണ്ടെന്നും ഉത്തരകൊറിയ പറഞ്ഞു.
മുഖാമുഖം സമാധാന ചര്‍ച്ച നടത്തിയിതിനുശേഷം മനുഷ്യരെ കൊല്ലാനുള്ള പരിശീലനം നല്‍കാന്‍ ഞങ്ങള്‍ക്ക് കഴിയില്ലെന്ന് ഉത്തരകൊറിയ പറഞ്ഞു. ഒരു ഭാഗത്ത് ഉഭയകക്ഷി ചര്‍ച്ചക്ക് തയ്യാറാവുകയും മറുഭാഗത്ത് തങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ ജപ്പാനില്‍ സൈനിക പരിശീലനം നടത്തുകയുമാണ് അമേരിക്കയെന്നും ഉത്തരകൊറിയയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, ആരോപണത്തില്‍ പ്രതികരണവുമായി അമേരിക്ക-ജപ്പാന്‍ സംയുക്ത സൈനിക മേധാവി ജോണ്‍ ഹട്ച്ച്‌സണ്‍ രംഗത്തെത്തി. ഉത്തരകൊറിയയുടെ ആരോപണത്തെക്കുറിച്ച് അറിയില്ലെന്ന് ജോണ്‍ ഹച്ച്ട്‌സണ്‍ പറഞ്ഞു.
ഞങ്ങളുടെ സഖ്യകക്ഷികള്‍ക്കും മേഖലയിലെ പങ്കാളികള്‍ക്കും പ്രാദേശിക സമാധാനത്തിനും സുരക്ഷക്കും വേണ്ടിയുള്ള പിന്തുണ നല്‍കുന്നതിന് എല്ലാ ദിവസവും അമേരിക്കന്‍ കപ്പലുകളും വിമാനങ്ങളും പ്രവര്‍ത്തിച്ചുവരുന്നുണ്ടെന്ന് ഹച്ച്ട്‌സണ്‍ പറഞ്ഞു. എന്നാല്‍ ഉത്തരകൊറിയയുടെ സൈനിക പരിശീലനം നടത്തുന്നുണ്ടെന്ന ആരോപണത്തെ കുറിച്ച് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ, ഉത്തരകൊറിയയുടെ ആണവനിരായുധീകരണത്തില്‍ യാതൊരു പുരോഗതിയുമില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ഉത്തര കൊറിയയെ ആണവപരീക്ഷണങ്ങളില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ചൈന ഒന്നും ചെയ്യുന്നില്ല. സാമ്പത്തിക ഉപരോധങ്ങള്‍ തുടരുമെന്നും ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.
തുടര്‍ന്നു വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ നടത്താനിരുന്ന ഉത്തരകൊറിയന്‍ സന്ദര്‍ശനം ട്രംപ് റദ്ദാക്കുകയും ചെയ്തു.
ആണവനിരായുധീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് വേണ്ടിയായിരുന്നു പോംപിയോ കൊറിയന്‍ സന്ദര്‍ശനം നടത്താനിരുന്നത്. സിംഗപ്പൂരില്‍ നടന്ന കിംട്രംപ് ഉച്ചകോടിയിലെ ധാരണപ്രകാരം നേരത്തെ ഉത്തര കൊറിയ ആണവ നിരായുധീകരണ നടപടികള്‍ തുടങ്ങിയിരുന്നു.
ഉത്തര കൊറിയ ഒരു തരത്തിലുള്ള ആണവഭീഷണിയും ഉയര്‍ത്തുന്നില്ലെന്ന് ഉന്നുമായുള്ള ജൂണിലെ സിംഗപ്പൂരിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആണവപരീക്ഷണശാലകള്‍ അടച്ചുപൂട്ടുന്നതില്‍ ഉത്തരകൊറിയ സ്വീകരിച്ച മെല്ലെപ്പോക്കാണ് ട്രംപിനെ പ്രകോപിതനാക്കിയിരിക്കുന്നത്.
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
kerala2 days ago
തീര്‍ത്ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചരണം
-
kerala3 days ago
ബലി പെരുന്നാള്‍; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
-
film2 days ago
അന്ന് മുതല്‍ ഇന്ന് വരെ ചിരിപ്പിച്ചു ബൈജു സന്തോഷ് ; ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ജൂണ്‍ 13ന്
-
india2 days ago
ചിന്ന സ്വാമി സ്റ്റേഡിയം അപകടം; ആര്‍സിബി മാര്‍ക്കറ്റിംങ് ഹെഡ് അറസ്റ്റില്‍
-
india2 days ago
തപാല്‍ വകുപ്പും ഇനി ഡിജിറ്റലാവും; പിന്‍കോഡിന് പകരം ഇനി ഡിജിപിന്‍
-
kerala2 days ago
‘സഹോദരങ്ങളെ പൈസ കയ്യിലില്ലാ, സഹായിക്കണം’ പ്രചാരണത്തിന് ധനസഹായം ചോദിച്ച് പി വി അൻവർ
-
india2 days ago
രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് കമല്‍ ഹാസന്
-
kerala2 days ago
ലവ് ജിഹാദ് എന്ന പദം കേരളത്തില്‍ ആദ്യം ഉപയോഗിച്ചത് സിപിഎം: പിഎംഎ സലാം