Video Stories
വിജ്ഞാനവും വിനയവും സമന്വയിച്ച പണ്ഡിതന്‍

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍
കേരളത്തിന്റെ സൗഭാഗ്യമായി ശേഷിക്കുന്ന പണ്ഡിത പാരമ്പര്യത്തിലെ അവസാന കണ്ണികളിലൊന്നാണ് കഴിഞ്ഞ ദിവസം വിട പറഞ്ഞ ഉസ്താദ് പി. കുഞ്ഞാണി മുസ്‌ലിയാര്‍. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി, ജാമിഅ നൂരിയ സെക്രട്ടറി, കരുവാരകുണ്ട് ദാറുന്നജാത്ത്, മേലാറ്റൂര്‍ ദാറുല്‍ഹികം സ്ഥാപനങ്ങളുടെ സാരഥി, വിവിധ മഹല്ലുകളില്‍ ഖാളി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ഉസ്താദിന്റെ വിയോഗം.
അറിവിന്റെ ഗരിമയും ഗാംഭീര്യവും പ്രകടമാകുന്ന ശരീരഭാഷയും കണിശമായ ജീവിത ചിട്ടകളും സൂക്ഷിക്കുമ്പോഴും വിനയം തുളുമ്പുന്ന സംസാരവും കുലീനമായ പെരുമാറ്റവും കൊണ്ട് ശ്രദ്ധേയനായിരുന്നു കുഞ്ഞാണി മുസ്‌ലിയാര്‍. തികഞ്ഞ പാണ്ഡിത്യം, ജീവിതത്തിലും ഇടപാടുകളിലും പുലര്‍ത്തിയ സൂക്ഷ്മത, ഉയര്‍ന്ന സാമ്പത്തിക സൗകര്യങ്ങള്‍ക്കിടയിലും പാലിച്ചു പോന്ന ജീവിത ലാളിത്യം, അവസാനം വരെ തുടര്‍ന്ന ജ്ഞാന സപര്യ ഇങ്ങനെ സമകാലികരില്‍ അദ്ദേഹത്തിന്റെ തലയെടുപ്പിനു കാരണമായ സവിശേഷതകള്‍ ഒട്ടേറെയുണ്ട്.
പൊന്നാനിയില്‍ നിന്നാണ് പഴയ കാലത്ത് വിവിധ ദേശങ്ങളിലേക്ക് നേതൃ സൗഭാഗ്യം കടന്നു വന്നതും അറിവിന്റെ പ്രസരണം നടന്നതും. അങ്ങനെയെത്തിയ മഖ്ദൂം കുടുംബ സുകൃതങ്ങളാണ് ഓടക്കല്‍, മുസ്‌ലിയാരകത്ത് തുടങ്ങിയവ. ആ ഗണത്തില്‍ വരുന്ന പൊറ്റയില്‍ തറവാട്ടിലാണ് 1940 ഡിസംബര്‍ 29 ന് കുഞ്ഞാണി മുസ്‌ലിയാരുടെ ജനനം. മേലാറ്റൂര്‍ പുത്തംകുളം പൊറ്റയില്‍ ഉണ്ണിമോയിന്‍ മുസ്‌ലിയാര്‍ കാപ്പ് കുളപ്പറമ്പ് പുതുകൊള്ളി ഉമ്മാച്ചുട്ടി എന്നിവരാണ് മാതാപിതാക്കള്‍. വിവിധ പ്രദേശങ്ങളില്‍ ഖാളിമാരായി സേവനം ചെയ്ത ധാരളം പണ്ഡിത പ്രതിഭകളുണ്ട് പിതൃപരമ്പരയില്‍. നാട്ടുകാര്‍ ഈ കുടുംബത്തെ പ്രത്യേക സ്‌നേഹാദരവുകളോടെയാണ് എന്നും നോക്കിക്കണ്ടത്. കുടുംബത്തിന്റെ നേരും നന്മകളും തലമുറകളിലേക്ക് കാത്തുവെക്കാനായിരുന്നു അദ്ദേഹത്തിന്റെ നിയോഗം. കൃഷിയും ഭദ്രമായ സാമ്പത്തിക നിലയും ഉണ്ടായിട്ടും അക്കാലത്തെ പതിവിനു വിപരീതമായി ഓത്തുപള്ളിക്കാലം കഴിഞ്ഞ് എട്ടാം വയസ്സില്‍ ദര്‍സ് ജീവിതം ആരംഭിച്ചു. 1965ല്‍ ബാഖിയാത്തില്‍നിന്ന് ബിരുദമെടുത്തു വരുന്നതുവരെയാണ് ഔദ്യോഗിക വിദ്യാഭ്യാസ കാലം. പുലാമന്തോള്‍ മയമുണ്ണി മുസ്‌ലിയാര്‍, വള്ളിക്കാപറ്റ കോയണ്ണി മുസ്‌ലിയാര്‍, അരിപ്ര സി.കെ മൊയ്തീന്‍ ഹാജി, ഒ.കെ സൈനുദീന്‍ കുട്ടി മുസ്‌ലിയാര്‍, കെ.സി ജമാലുദ്ദീന്‍ മുസ്‌ലിയാര്‍, അബ്ദുല്‍ ഖാദിര്‍ ഫള്ഫരി എന്ന കുട്ടി മുസ്‌ലിയാര്‍ എന്നിവരാണ് ദര്‍സുകാലത്തെ ഗുരുനാഥന്‍മാര്‍.
ശൈഖ് ഹസന്‍ ഹസ്രത്ത്, തമിഴ്‌നാട് സ്വദേശി ശൈഖ് അബൂബക്കര്‍ ഹസ്രത്ത് എന്നിവരാണ് ബാഖിയാത്തിലെ പ്രധാന ഉസ്താദുമാര്‍. പണ്ഡിത പ്രമുഖനും സൂഫീവര്യനുമായ അരിപ്ര മൊയ്തീന്‍ ഹാജിയാണ് കുഞ്ഞാണി മുസ്‌ലിയാരെ ഏറെ സ്വാധീനിച്ച ഗുരുവും മാര്‍ഗദര്‍ശിയും.
1965 മുതല്‍ ജീവിതാന്ത്യം വരെ കുഞ്ഞാണി മുസ്‌ലിയാര്‍ മാതൃകായോഗ്യനായ മുദരിസായിരുന്നു. ഉസ്താദുമാരില്‍നിന്നു നുകര്‍ന്ന സൂക്ഷ്മജ്ഞാനങ്ങള്‍ ശിഷ്യര്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ എന്നും ആവേശമായിരുന്നു. സാധാരണ മുദരിസുമാര്‍ അധ്യാപനം നടത്താന്‍ പ്രയാസപ്പെടുന്ന വിവിധ ബൗദ്ധിക വിഷയങ്ങള്‍ (മഅഖൂലാത്ത്) പ്രത്യേകമായ അവഗാഹത്തോടെ വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ കെട്ടഴിക്കാനുള്ള അദ്ദേഹത്തിന്റെ വിശേഷ നൈപുണി പ്രസിദ്ധമാണ്.
കേരള ഉലമാക്കളില്‍ അപൂര്‍വം പേര്‍ക്ക് മാത്രം അവകാശപ്പെടാവുന്ന ‘വീട്ടു ദര്‍സ്’ സമ്പ്രദായം ദീര്‍ഘകാലം നടപ്പാക്കിയ മഹാപണ്ഡിതനായിരുന്നു അദ്ദേഹം. പ്രത്യേക വിജ്ഞാന ശാഖകളിലെ തഹ്ഖീഖ് തേടി വരുന്ന പണ്ഡിതരായിരുന്നു ഈ ദര്‍സിലെ വിദ്യാര്‍ത്ഥികള്‍. ആവശ്യമുള്ള പാഠ ഭാഗങ്ങള്‍ ഓതിത്തീരുംവരെ വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കാനും ഭക്ഷണത്തിനുമുള്ള സൗകര്യം ഒരുക്കിയിരുന്നു. വീടിനോട് ചേര്‍ന്നുള്ള ആ ദര്‍സ് ഗാഹ് ഇപ്പോള്‍ അനാഥമായിരിക്കുകയാണ്. വരാന്തയിലിട്ട ആ ചാരുകസേര ഇനി ചരിത്രത്തിന്റെ ഭാഗമാവുകയാണ്. 1965 ല്‍ മുടിക്കോട്, തുടര്‍ന്ന് വഫാത്തുവരെ ഖാളി സ്ഥാനം വഹിച്ച പുത്തനഴി എന്നിവിടങ്ങളില്‍ മാത്രമാണ് പുറമെ ദര്‍സ് നടത്തിയത്. ഒരു നിയോഗം പോലെ കഴിഞ്ഞ എട്ടുവര്‍ഷം ഉമ്മുല്‍ മദാരിസായ ജാമിഅ നൂരിയയില്‍ മുദരിസായി സേവനം ചെയ്യാന്‍ അദ്ദേഹത്തിനു ഭാഗ്യമുണ്ടായി. പ്രത്യേക പ്രതിഫലമൊന്നുമില്ലാതെയായിരുന്നു ജാമിഅയിലെ സേവനം. മമ്മദ് ഫൈസിയുടെ വിയോഗത്തിനു ശേഷം ജാമിഅയുടെ സെക്രട്ടറി സ്ഥാനവും അദ്ദേഹത്തെ തേടിയെത്തി.
മുസ്‌ലിം സമുദായത്തിന്റെ പൊതുവായ നന്മകളില്‍ എന്നും അണിയറയില്‍ ഇരുന്ന് സന്തോഷിക്കുകയും പിന്തുണക്കുകയും ചെയ്ത ദീര്‍ഘദൃഷ്ടിയുള്ള പണ്ഡിത ശ്രേഷ്ഠനായിരുന്നു അദ്ദേഹം. മര്‍ഹൂം കെ.ടി മാനു മുസ്‌ലിയാര്‍, നാട്ടിക വി. മൂസ മൗലവി എന്നിവരോടൊത്തുള്ള പ്രവര്‍ത്തനം അദ്ദേഹത്തിന്റെ പ്രവര്‍ത്തന മണ്ഡലം വിപുലമാക്കി. സൗമ്യമായ പെരുമാറ്റത്തിലൂടെ എതിരാളികളുടെ കൂടി ആദവ് ആര്‍ജിക്കാന്‍ അദ്ദേഹത്തിനായി. മക്കളെല്ലാം മതരംഗത്തും പൊതുരംഗത്തും സേവനനിരതരാവാന്‍ വേണ്ട സ്വാതന്ത്ര്യവും പിന്തുണയും അദ്ദേഹം അനുവദിച്ചിരുന്നു. ജീവിതത്തില്‍ ആര്‍ജിച്ചെടുത്ത അറിവും അനുഭവങ്ങളും സമ്പത്തുമെല്ലാം സമുദായ സേവനത്തിന് സമര്‍പ്പിച്ച മാതൃകാ യോഗ്യനായ നേതാവായിരുന്നു. സമസ്തയുടെയും ഇസ്‌ലാമിക കര്‍മരംഗത്തെയും കരുത്തുറ്റ നേതൃത്വവും മത, സാമൂഹിക, വിദ്യാഭ്യാസ രംഗങ്ങളിലെല്ലാം നിറഞ്ഞുനിന്ന സമ്പൂര്‍ണ വ്യക്തിത്വവുമായിരുന്നു അദ്ദേഹം. പ്രതിസന്ധികളെ ആര്‍ജവത്തോടെ അഭിമുഖീകരിച്ച കുഞ്ഞാണി മുസ്‌ലിയാരുടെ ജീവിതം തലമുറകള്‍ക്ക് മാതൃകയാണ്.
kerala
സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
News
മമദാനിയുടെ യുഎസ് പൗരത്വം എടുത്തുകളയാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം
ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.

ന്യൂയോര്‍ക്ക് സിറ്റിയിലെ ഡെമോക്രാറ്റിക് മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്റാന്‍ മമദാനിയുടെ യുഎസ് പൗരത്വം നീക്കം ചെയ്യാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം.
ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.
നഗരത്തിലെ രേഖകളില്ലാത്ത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാന്‍ ഐസിഇ (ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ്) അനുവദിക്കാന്‍ മമദാനി വിസമ്മതിക്കുന്നത് നിയമപരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. ”ശരി, അപ്പോള്‍ നമുക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ടിവരും,” മമദാനിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ട്രംപ് പറഞ്ഞു. ‘നമുക്ക് ഈ രാജ്യത്ത് ഒരു കമ്മ്യൂണിസ്റ്റുകാരനെ ആവശ്യമില്ല, പക്ഷേ ഞങ്ങള്‍ക്ക് ഒരാളുണ്ടെങ്കില്‍, രാഷ്ട്രത്തിനുവേണ്ടി ഞാന്‍ അവനെ വളരെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കും.’
മമദാനിയുടെ പൗരത്വത്തെക്കുറിച്ച് അന്വേഷണം നടത്താനുള്ള സാധ്യതയും ട്രംപ് ഭരണകൂടം സൂചിപ്പിച്ചിട്ടുണ്ട്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ്, റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം ആന്‍ഡി ഓഗ്ലെസിനോട് പ്രതികരിച്ചു, മമദാനിയുടെ പൗരത്വം റദ്ദാക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു, അദ്ദേഹത്തിന്റെ സ്വാഭാവികവല്‍ക്കരണ പ്രക്രിയയില്‍ ‘ഭീകര’ സഹതാപം മറച്ചുവെച്ചെന്ന് ആരോപിച്ചു.
Video Stories
കഠിനം, തീവ്രം, അസഹ്യം..ഞാൻ വളരെ പരിഭ്രാന്തിയിലാണ്”, ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; ‘മൈസ’ ഫസ്റ്റ് ലുക്ക് ട്രെൻഡിങ്
ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.
ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ
കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്‌മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം.
ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ വളരെ പരിഭ്രാന്തനും അതിയായ ആവേശഭരിതയുമാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്‌മിക കുറിച്ചത്.
-
kerala3 days ago
വിട നല്കി നാട്; ബിന്ദുവിന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു
-
kerala3 days ago
കോട്ടയം മെഡിക്കല്‍ കോളജ് അപകടം; വ്യാപക പ്രതിഷേധം; ജലപീരങ്കി പ്രയോഗിച്ച് പൊലീസ്
-
kerala3 days ago
ബിന്ദുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; മരണ കാരണം തലക്കേറ്റ പരിക്കും ആന്തരീക രക്തസ്രാവവും
-
india3 days ago
ബിജെപിയുടെ ക്ഷണം തള്ളി; ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വിജയ്യെ പ്രഖ്യാപിച്ചു
-
kerala3 days ago
ബിന്ദുവിന്റെ മരണം: ജീവന് അപഹരിച്ചത് മന്ത്രിമാരുടെ നിരുത്തരവാദിത്തം: പിഎംഎ സലാം
-
kerala3 days ago
കേരളത്തിൽ അടുത്ത അഞ്ചു ദിവസം മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
-
india3 days ago
മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ.കെ.എം ഖാദര്‍ മൊയ്ദീന് തമിഴ്‌നാട് സര്‍ക്കാരിന്റെ ഉന്നത ബഹുമതി
-
kerala3 days ago
നിപ്പ സമ്പര്‍ക്കപ്പട്ടിക: ആകെ 345 പേര്; കൂടുതൽ മലപ്പുറത്ത്