Video Stories
കരുത്തിന്റെ ആ ശബ്ദം

ഭരണഘടനാ അസംബ്ലിയില്‍ ഖാഇദെമില്ലത്തിന്റെ ഭേദഗതിയെ പിന്താങ്ങിക്കൊണ്ട് 1948 നവംബര്‍ 28-ാം തീയതി പ്രസിദ്ധ ഭരണഘടനാ വിദഗ്ദ്ധനും അഭിഭാഷകനും മുസ്‌ലിംലീഗിന്റെ ആദ്യ ലോകസഭാംഗവും മതജാതി, കക്ഷിഭേദമന്യെ ജനങ്ങള്‍ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്തിരുന്ന നേതാവും മലബാര്‍ മുസ്‌ലിംകളില്‍ നിന്ന് ആദ്യ നിയമബിരുദ ധാരികളില്‍പെട്ട ഇംഗ്ലീഷ് ഭാഷയിലെ ഉജ്ജ്വല പ്രഭാഷകനുമായിരുന്ന ബി. പോക്കര്‍ സാഹിബ് ചെയ്ത പ്രസംഗം:
”മുഹമ്മദ് ഇസ്മാഈല്‍ സാഹിബിന്റെ പ്രമേയത്തെ ഞാന്‍ പിന്താങ്ങുന്നു.
”വകുപ്പ് 35ന് യുക്തിസഹവും മിതവുമായ ഭേദഗതിയാണത്. ഇവിടെ ആക്രമിച്ചു കയറിയ ബ്രട്ടീഷുകാര്‍ക്ക് കഴിഞ്ഞ 150 വര്‍ഷക്കാലം ഇന്ത്യ ഭരിക്കാന്‍ സാധിച്ചതിനുള്ള ഒരു കാരണം ഈ രാജ്യത്തിലെ എല്ലാ സമൂഹങ്ങള്‍ക്കും അവരവരുടെ വ്യക്തിനിയമമനുസരിച്ചു ജീവിക്കാന്‍ സ്വാതന്ത്ര്യം നല്‍കിയിരുന്നുവെന്നതാണ്. വിജയത്തിന്റെ ഒരു രഹസ്യമായിരുന്നു ഇത്. നീതിയോടെ ഭരിക്കാന്‍ ഒരു വിദേശ ഭരണകൂടം പോലും തെരഞ്ഞെടുത്ത മാര്‍ഗങ്ങളിലൊന്നായിരുന്നു ഇത്.
സര്‍, ഞാന്‍ ചോദിക്കട്ടെ നാമീരാജ്യത്തിന് നേടിയ സ്വാതന്ത്ര്യം വഴി മനസ്സാക്ഷി സ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും ഓരോരുത്തര്‍ക്കും അവരവരുടെ വ്യക്തിനിയമങ്ങളനുസരിക്കാനുള്ള സ്വാതന്ത്ര്യവും പണയപ്പെടുത്തുകയാണോ നാം ചെയ്യുന്നത്? രാജ്യത്തിന്റെ മുതുകത്തൊട്ടാകെ ഒറ്റ സിവില്‍കോഡ് കെട്ടിവെക്കാന്‍ വേണ്ടിയാണോ നാം സ്വാതന്ത്ര്യം നേടിയത്?
”സിവില്‍ നടപടിച്ചട്ടങ്ങള്‍ പോലുള്ള നിയമങ്ങളാണ് സിവില്‍ കോഡുകൊണ്ട് ഉദ്ദേശിക്കുന്നതെങ്കില്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത് ഇപ്പോള്‍ തന്നെ ഒന്നാണ്. ഇതിനെ ആരും എതിര്‍ക്കുന്നില്ല. എന്നാല്‍ രാജ്യത്തിന്റെ ആഗ്രഹം ഇതിനെയൊക്കെ കടന്നുചാടി വ്യക്തിനിയമങ്ങളുടെ കാര്യത്തിലും ഒരേക നിയമം അവരുടെ മേല്‍ അടിച്ചേല്‍പിക്കാനാണെങ്കില്‍ ഈ വകുപ്പ് വിഭാവനം ചെയ്യുന്നത് നിഷ്ഠൂരമായി സ്വേച്ഛാധിപത്യമാണെന്നു മാത്രമേ എനിക്ക് പറയാനുള്ളൂ വെച്ചുപൊറുപ്പിച്ചു കൂടാത്ത ഒന്നാണിത്. ഈ രാജ്യത്തെ ഒട്ടനവധി ജനവിഭാഗങ്ങള്‍ക്ക് വേണ്ടി അവരുടെ വികാരം ഞാനിവിടെ രേഖപ്പെടുത്തുകയാണ്.
”ഈ സഭക്ക് അവരുടെ അവകാശങ്ങളില്‍ കൈകടത്താനുള്ള അധികാരത്തെ ഭരണഘടനാപരമായ വീക്ഷണത്തിലുടെത്തന്നെ അവര്‍ ചോദ്യം ചെയ്യുന്നു. അവര്‍ ചോദിക്കുന്നു, മതപരമായ അവകാശങ്ങളിലും കര്‍മ്മങ്ങളിലും കൈകടത്താന്‍ ആലോചിക്കുന്ന ഭരണഘടനാ അസംബ്ലി അംഗങ്ങളായ ഇവരാര്?….. ഹിന്ദു സമൂഹത്തിന്നിടയില്‍ ഓരോ വിഭാഗങ്ങള്‍ തമ്മിലും അനന്തരാവകാശം പോലുള്ള കാര്യങ്ങളില്‍ വലിയ അന്തരമുണ്ടെന്ന് എനിക്കറിയാം. അവരുടെ അഭിപ്രായാന്തരങ്ങളൊക്കെത്തീര്‍ത്ത് അവരെ ഒന്നാക്കാന്‍ ഈ അസംബ്ലിക്ക് സാധിക്കുമോ?
”മൗലികാവകാശങ്ങള്‍ പ്രതിപാദിക്കുന്ന വകുപ്പുകളിലൊന്നാണല്ലോ 19-ാം വകുപ്പ്. അതിന് തീര്‍ത്തും വിരുദ്ധമാണീ വകുപ്പ്. വൈവിധ്യങ്ങളുള്ള ധാരാളം സമുദായങ്ങള്‍ വ്യത്യസ്ത ആചാരങ്ങള്‍ സ്വീകരിച്ചുകൊണ്ട് സഹസ്രാബ്ദങ്ങളായും നൂറ്റാണ്ടുകളായും ഇവിടെ ജീവിക്കുന്നു. പേനയുടെ ഒരൊറ്റ ചലനം വഴി ഇവരെയൊക്കെ ഒരുപോലെ ആകാമെന്ന് നിങ്ങള്‍ കരുതുന്നു. ആഗ്രഹിക്കുന്നു. എന്താണിത് കൊണ്ട് നേട്ടം? ജനങ്ങളുടെ മനസ്സാക്ഷിയെ കൊല്ലാനും മതപരമായ അവകാശങ്ങളെയും കര്‍മ്മങ്ങളെയും സംബന്ധിച്ചേടത്തോളം ഈ കാര്യങ്ങളില്‍ തങ്ങള്‍ ചവിട്ടിമെതിക്കപ്പെടുന്നു എന്നവരെ തോന്നിപ്പിക്കാനും അല്ലാതെ മറ്റെന്തിന് ഇതുപകരിക്കും? ഭൂരിപക്ഷ സമുദായം ഇതിന്നനുകൂലമാണെന്ന് കണക്കുകൂട്ടിയാല്‍ തന്നെ ഞാന്‍ പറയുന്നു, ഇതനുവദിക്കരുത്. ഇത് അധിക്ഷേപിക്കപ്പെടണം. കാരണം ജനാധിപത്യത്തില്‍ ഓരോ ന്യൂനപക്ഷത്തിന്റെയും പാവനമായ അവകാശങ്ങള്‍ സംരക്ഷിക്കുകയെന്നത് ഭൂരിപക്ഷത്തിന്റെ കര്‍ത്തവ്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ന്യൂനപക്ഷങ്ങളെ ഭൂരിപക്ഷം മര്‍ദ്ദിച്ചൊതുക്കുന്ന സംവിധാനത്തെ ജനാധിപത്യമെന്നു വിളിക്കുന്നത് അനുചിതമാകുന്നു, അത് ജനാധിപത്യമല്ല, ഏകാധിപത്യമാകുന്നു”
ഭേദഗതികളൊക്കെ വോട്ടിനിട്ട് തള്ളി. പക്ഷേ ലീഗതിന്റെ സമരം തുടര്‍ന്നു. ഏകീകൃത സിവില്‍കോഡിനുള്ള ശ്രമം വളഞ്ഞ വഴിയിലൂടെ ഭരണകൂടങ്ങളുടെ ഭാഗത്ത് നിന്നൊക്കെ തുടര്‍ന്നു. പാര്‍ലമെന്റില്‍ മുസ്‌ലിംലീഗിന്റെ എതിര്‍പ്പും അതേ ശക്തിയില്‍ തുടര്‍ന്നു. വ്യക്തിനിയമ പരിഷ്‌കരണത്തിന് നിയമിക്കപ്പെടുമായിരുന്ന കമ്മീഷന്റെ കാര്യത്തിലുണ്ടായ എതിര്‍പ്പ് ഒരുദാഹരണം. പ്രത്യേക വിവാഹ ബില്ലിന് (ുെലരശമഹ ാമൃൃശമഴല യശഹഹ) എതിരായി പോക്കര്‍ സാഹിബ് ഒറ്റക്കു നിന്ന് നടത്തിയ പോരാട്ടം മറ്റൊരുദാഹരണമാണ്. ഈ നിയമം മുസ്‌ലിംകളടക്കം ആരുടെമേലും അടിച്ചേല്‍പിക്കുകയില്ലെന്ന് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു പോക്കര്‍ സാഹിബിന് ഉറപ്പ് കൊടുത്തത് സമരത്തിന്റെ വിജയമായിരുന്നു.
മര്‍ഹൂം ഗുലാം മഹമൂദ് ബനാത്ത്‌വാലാ സാഹിബാണ് ഈ സമരം നിയമനിര്‍മ്മാണ സഭകളില്‍ രൂക്ഷമായി തുടര്‍ന്നത്. 1971 ഏപ്രില്‍ 6ന് മഹാരാഷ്ട്ര അസംബ്ലിയില്‍ അംഗമായിരിക്കെ സഭയില്‍ ബഹുഭാര്യത്വം നിരോധിക്കാനുള്ള ബില്ലിന്റെ ചര്‍ച്ചയില്‍ അദ്ദേഹം ദീര്‍ഘമായി സംസാരിച്ചു. മുസ്‌ലിം വ്യക്തിനിയമം നിലവിലുള്ള ഏത് നിയമത്തെക്കാളും പുരോഗമനപരമാണെന്നദ്ദേഹം എഡ്മണ്ട്ബക്ക്, എഡ്വാഡ് ഗിബ്ബണ്‍, ലിയോ ടോള്‍സ്റ്റോയി, ലിബാന്‍ തുടങ്ങി ഒട്ടേറെ പ്രസിദ്ധ ചിന്തകരെ ഉദ്ധരിച്ചു സമര്‍ത്ഥിച്ചു. പ്രസംഗം സമാപിച്ചുകൊണ്ടദ്ദേഹം പറഞ്ഞു: ”അവസാനിപ്പിക്കുന്നതിന് മുമ്പ് ഒരു കാര്യം ഞാന്‍ പറയട്ടെ, വ്യക്തിനിയമം എന്ന സിദ്ധാന്തം ജീവിതരീതിയുമായി ബന്ധപ്പെട്ടതാണ്. അംഗീകൃത തത്വമാണിത്. മതേതരത്വം ഓരോരുത്തര്‍ക്കും ജീവിതരീതിയുടെ കാര്യത്തില്‍ പൂര്‍ണ്ണ സ്വാതന്ത്ര്യമാണ് ഉറപ്പു വരുത്തുന്നത്. ന്യൂനപക്ഷങ്ങളുടെ ജീവിത രീതിയെ ചവിട്ടിത്തേക്കാന്‍ നടത്തുന്ന ഏത് ശ്രമവും ഇന്ത്യയുടെ മതേതരത്വത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും ചീത്തയും ആത്മഹത്യാപരവുമായിരിക്കും.” മഹാരാഷ്ട്ര എം.എല്‍.എ ആയിരിക്കെ വേറെയും സന്ദര്‍ഭങ്ങളില്‍ അദ്ദേഹം ധീരമായി പോരാടുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. അവയിലേറ്റവും പ്രസിദ്ധമാണ് ബഹുജനങ്ങളില്‍ നിന്ന് ഒപ്പുകള്‍ ശേഖരിച്ചുകൊണ്ട് നിര്‍ബന്ധ വന്ധീകരണത്തിരെ നടത്തുകയും വിജയിക്കുകയും ചെയ്ത സമരം.
പിന്നീടദ്ദേഹം എം.പി.യായി 1977ലെ തെരഞ്ഞെടുപ്പില്‍. മുസ്‌ലിം വ്യക്തിനിയമത്തിന്റെ സംരക്ഷണത്തിന് വേണ്ടിയുള്ള പോരാട്ടം ലോക്‌സഭയില്‍ മര്‍ഹൂം ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബിന്റെ പിന്തുണയോടെ അദ്ദേഹം തുടര്‍ന്നു. ഇവയിലേറ്റവും പ്രസിദ്ധങ്ങളായ പോരാട്ടങ്ങള്‍ നാലെണ്ണമാണ്. ഒന്ന് മാര്‍ഗ നിര്‍ദ്ദേശകതത്വങ്ങളില്‍നിന്ന് അന്നേക്ക് 44-ാം വകുപ്പായിത്തീര്‍ന്ന് ഏകീകൃത സിവില്‍ നിയമം അനുശാസിക്കുന്ന വകുപ്പ് ഭരണഘടനയില്‍ നിന്ന് നീക്കം ചെയ്യുന്നതിന് ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു കൊണ്ട് അവതരിപ്പിച്ച സ്വകാര്യ ബില്‍, രണ്ട്, ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനാവശ്യപ്പെട്ടു കൊണ്ട് ശ്രീ ആതിഥ്യനാഥ് അവതരിപ്പിച്ച സ്വകാര്യ ബില്ലിന്നെതിരായി നടത്തിയ പോരാട്ടം, മൂന്ന് ക്രിമിനല്‍ നടപടിച്ചട്ടങ്ങളിലെ വകുപ്പ് 125ഉം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ടു കൊണ്ടവതരിപ്പിച്ച സ്വകാര്യ ബില്‍, നാല്, മുസ്‌ലിം സ്ത്രീ സംരക്ഷണ ബില്‍ (ബനാത്ത്‌വാല അവതരിപ്പിച്ചതും പിന്നീട് ഗവണ്‍മെന്റ് അഭ്യര്‍ത്ഥന പ്രകാരം അദ്ദേഹം പിന്‍വലിച്ച് ഗവണ്‍മെന്റ് അവതരിപ്പിച്ചതുമായ ബില്‍).
ഏകീകൃത സിവില്‍ കോഡിനെപ്പറ്റി പറയുന്ന മാര്‍ഗ നിര്‍ദ്ദേശകതത്വങ്ങളിലെ വകുപ്പ് 44 ഭരണഘടനയില്‍ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടു അവതരിപ്പിച്ച ഭരണഘടനാ ഭേദഗതി ബില്ലില്‍ അദ്ദേഹം ഊന്നിയത് താഴെ പറയുന്ന കാര്യങ്ങളിലാണ്. 1) വകുപ്പ് 44 ഭരണഘടനയില്‍ നിന്ന് നീക്കം ചെയ്യണം. 2) ഏകീകൃത സിവില്‍ കോഡ് എല്ലാ സമുദായങ്ങളുടെയും വ്യക്തിനിയമങ്ങളെയും അസാധുവാക്കുന്നു. ഇത് ഒട്ടാകെ അനിശ്ചിതത്വം ഉണ്ടാക്കും. 3) മുസ്‌ലിം വ്യക്തിനിയമങ്ങള്‍ ഇസ്‌ലാമിക കല്‍പനകളുടെ ഭാഗമാണ്. ഇതനുസരിക്കേണ്ടത് മുസ്‌ലിംകളുടെ മതപരമായ ബാധ്യതയാണ്. ദിവ്യവെളിപാടുകളിലൂടെ ലഭ്യമായ സത്യം അവ്യയവും സ്ഥായിയുമാകുന്നു. 4) ഏകീകൃത സിവില്‍ കോഡ് എന്ന ആശയം സ്വാതന്ത്ര്യത്തിന് മുമ്പുള്ള ചിന്തകള്‍ക്കെതിരാണ്. 5) എല്ലാം തട്ടി നിരപ്പാക്കി ഒറ്റ ഒന്നാക്കുക മതേതരത്വത്തില്‍ ഏകത്വം എന്ന സങ്കല്‍പത്തിനും കടകവിരുദ്ധമാണ്. 6) മൂല്യങ്ങളുടെ തെരഞ്ഞെടുപ്പ് മനസ്സാക്ഷിയുടെ (രീിരെശലിരല) പ്രശ്‌നമാണ്. ശാസ്ത്ര (രെശലിരല) വിഷയമല്ല. 7) ഖുര്‍ആനിനെയും സുന്ന:യെയും മുസ്‌ലിം രാജ്യങ്ങള്‍ കൈവിട്ടിരിക്കുന്നുവെന്ന വിശ്വാസം അബദ്ധമാണ്. ഈ കാര്യങ്ങളുടെ വിശദാംശങ്ങളായിരുന്നു ബില്ലവതരിപ്പിച്ചു കൊണ്ടുള്ള പ്രസംഗം. 1985 ലാണ് ഈ ബില്‍ അവതരിപ്പിച്ചത്.
ആദിഥ്യനാഥ് എം.പിയുടെ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ നിയമം നിര്‍മ്മിക്കാനാവശ്യപ്പെടുന്ന സ്വകാര്യ ബില്ലിനെ പല്ലും നഖവുമുപയോഗിച്ചാണ് ബനാത്ത്‌വാലാ സാഹിബ് എതിര്‍ത്തത്. അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ നിന്ന്: ”ഏകീകൃത സിവില്‍ കോഡ് മതേതര ജനാധിപത്യത്തെ കൊല്ലുകയും ഫാസിസത്തിലേക്ക് നയിക്കുകയും ചെയ്യും” പ്രസംഗം ഊന്നിയത് ഇക്കാര്യങ്ങളിലായിരുന്നു. 1) ഏകീകൃത സിവില്‍ കോഡ് നിര്‍ബന്ധമാക്കുന്നത് ഭരണഘടനയുടെ മതേതര സ്വഭാവത്തിന്റെ മരണമണിയായിരിക്കും. 2) ഏകീകൃത സിവില്‍ കോഡ് ദേശീയൈക്യം ശക്തിപ്പെടുത്തുമെന്നത് വളരെ തെറ്റായ ഒരു മിഥ്യ മാത്രമാണ്. 3) സമുദായങ്ങളെയും ഗോത്രങ്ങളെയും അവരുടെ വ്യക്തിനിയമം കയ്യൊഴിക്കാന്‍ നിര്‍ബന്ധിക്കുന്നത് സംഘര്‍ഷത്തിന് വഴിവെക്കും. 4) ജനങ്ങള്‍ തള്ളിക്കളഞ്ഞ ആശയമാണ് ഏകീകൃത സിവില്‍ കോഡ്. 5) ശരീഅത്ത് സമ്പൂര്‍ണമായ ഒരു സാമൂഹ്യക്രമമാണ് അവതരിപ്പിക്കുന്നതെന്നത് കൊണ്ട് ശരീഅത്ത് കോടതികള്‍ സ്ഥാപിക്കണം. ഇതിന്റെ വേറെ പതിപ്പുകളായിരുന്നു മറ്റു രണ്ട് ബില്ലുകളിലും കാണാനാവുക.(തുടരും)
Video Stories
കഠിനം, തീവ്രം, അസഹ്യം..ഞാൻ വളരെ പരിഭ്രാന്തിയിലാണ്”, ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; ‘മൈസ’ ഫസ്റ്റ് ലുക്ക് ട്രെൻഡിങ്
ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.
ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ
കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്‌മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം.
ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ വളരെ പരിഭ്രാന്തനും അതിയായ ആവേശഭരിതയുമാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്‌മിക കുറിച്ചത്.
kerala
കനത്ത മഴ; കൊടകരയില്‍ ഇരുനില കെട്ടിടം തകര്‍ന്നു വീണു, മൂന്ന് തൊഴിലാളികള്‍ കുടുങ്ങി
THRISSUR
BUILDING COLLAPSED

സംസ്ഥാനത്ത് കനത്തമഴയില്‍ കൊടകരയില്‍ ഇരുനില കെട്ടിടം ഇടിഞ്ഞു വീണു. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ കുടുങ്ങി. ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. ശക്തമായ മഴയില്‍ കെിട്ടിടം തകര്‍ന്നുവീഴുകയായിരുന്നു. ഈസമയത്ത് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്ന മൂന്ന് പശ്ചിമ ബംഗാള്‍ സ്വദേശികളാണ് കെട്ടിടാവിശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി കിടക്കുന്നത്.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സും പൊലീസും കെട്ടിടാവിശിഷ്ടങ്ങള്‍ നീക്കി തൊഴിലാളികളെ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്.
കെട്ടിടത്തില്‍ 13 പേരാണ് താമസിച്ചിരുന്നത്.
kerala
കനത്ത മഴ; നദികളില്‍ ജലനിരപ്പ് ഉയരുന്നു, ജാഗ്രതാ നിര്‍ദേശം
അപകടരമായ രീതിയില്‍ ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ജലകമ്മീഷന്‍ വിവിധ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നദികളില്‍ ജലനിരപ്പ് ഉയരുന്നു. അപകടരമായ രീതിയില്‍ ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ജലകമ്മീഷന്‍ വിവിധ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പത്തനംതിട്ട: പമ്പ (മടമണ്‍ സ്റ്റേഷന്‍), ഇടുക്കി: തൊടുപുഴ (മണക്കാട് സ്റ്റേഷന്‍) എന്നിവിടങ്ങളിലാണ് ഏറ്റവും പുതിയ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ഒരുകാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം എന്നും ജലകമ്മീഷന്‍ അറിയിച്ചു.
മഴ ശക്തമായ സാഹചര്യത്തില്‍ ഇന്നലെ സംസ്ഥാന ജലസേചന വകുപ്പും വിവിധ നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരുന്നു. എറണാകുളം: മൂവാറ്റുപുഴ (തൊടുപുഴ സ്റ്റേഷന്‍), തൃശൂര്‍: ഭാരതപ്പുഴ (ചെറുതുരുത്തി സ്റ്റേഷന്‍), മലപ്പുറം: ഭാരതപ്പുഴ (തിരുവേഗപ്പുര സ്റ്റേഷന്‍) എന്നിവിടങ്ങളിലായിരുന്നു അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.
പത്തനംതിട്ട : അച്ചന്‍കോവില്‍ (കല്ലേലി & കോന്നി ജിഡി സ്റ്റേഷന്‍, പമ്പ (മടമണ്‍ സ്റ്റേഷന്‍ – സിഡബ്ല്യൂസി). കോട്ടയം : മണിമല (പുല്ലാകയര്‍ സ്റ്റേഷന്‍ – സിഡബ്ല്യൂസി). ഇടുക്കി : തൊടുപ്പുഴ (മണക്കാട് സ്റ്റേഷന്‍ – സിഡബ്ല്യൂസി). എറണാകുളം: പെരിയാര്‍ (കാലടി സ്റ്റേഷന്‍ & മാര്‍ത്താണ്ഡവര്‍മ്മ സ്റ്റേഷന്‍), മുവാറ്റുപ്പുഴ (കക്കടശ്ശേരി സ്റ്റേഷന്‍). പാലക്കാട്: ഭാരതപ്പുഴ (വണ്ടാഴി സ്റ്റേഷന്‍). തൃശൂര്‍ : ചാലക്കുടി (വെറ്റിലപ്പാറ സ്റ്റേഷന്‍). വയനാട് : കബനി (ബാവേലി & കക്കവയല്‍, മുത്തന്‍കര സ്റ്റേഷന്‍ – സിഡബ്ല്യൂസി). എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്.
-
kerala3 days ago
വിദ്യാര്‍ത്ഥികളുടെ കണ്സെഷന് നിരക്ക് വര്‍ധിപ്പിക്കണം; ജൂലൈ എട്ടിന് സ്വകാര്യ ബസ് സമരം
-
india3 days ago
‘ജാനകി’; പേര് മാറ്റാതെ പ്രദര്‍ശനാനുമതി നല്‍കില്ലെന്ന് റിവൈസ് കമ്മറ്റി
-
News3 days ago
2027 വരെ അല്‍ നാസര്‍ ക്ലബുമായി കരാര്‍ പുതുക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
-
kerala2 days ago
കണ്ണൂരില്‍ മൂന്നുദിവസം മുമ്പ് കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
-
News3 days ago
ആക്സിയം-4 ദൗത്യം: പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍
-
kerala3 days ago
ബെയ്ലി പാലം താല്‍ക്കാലികമായി അടച്ചു
-
kerala3 days ago
സംസ്ഥാനത്ത് കനത്ത മഴ: നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
-
kerala3 days ago
ഒന്പതാംക്ലാസുകാരിയുടെ മരണം: സ്കൂളിലെ രണ്ട് അധ്യാപകരെ കൂടി പുറത്താക്കി