Culture
ഹേമന്ത് കര്‍ക്കറെ, ജസ്റ്റിസ് ലോയ, സുബോധ് കുമാര്‍: ഉന്നം പിഴക്കാത്ത ഹിന്ദുത്വ ഭീകരത

ന്യൂഡല്‍ഹി: ഹേമന്ത് കര്‍ക്കറെക്കും ജസ്റ്റിസ് ലോയക്കും ശേഷം ഹിന്ദുത്വ ഭീകരതയെ വെളിച്ചത്ത് കൊണ്ടുവന്ന ഒരു ഉദ്യോഗസ്ഥന് കൂടി ജീവന്‍ നഷ്ടപ്പെട്ടു. സുബോധ് കുമാര്‍ സിങ് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ക്രൂരമായ കൊലപാതകം ഒരു ഓര്‍മ്മപ്പെടുത്തലാണ്. ഹിന്ദുത്വ ഭീകരരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്ന ഉദ്യോഗസ്ഥരുടെ ഗതിയെന്താവുമെന്ന മുന്നറിയിപ്പ്.
ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ കലാപകാരികളുടെ ആക്രമണത്തില്‍ സുബോധ് കുമാര്‍ കൊല്ലപ്പെട്ടത് തികച്ചും ആസൂത്രിതം. നരേന്ദ്ര മോദി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിന് ശേഷം അധികം വൈകാതെ നടന്ന മുഹമ്മദ് അഖ്ലാക്കിന്റെ കൊലപാതകത്തിന് പിന്നില്‍ ഹിന്ദുത്വ ശക്തികളാണെന്ന് സുബോധ് കണ്ടെത്തിയിരുന്നു. ഇതാണ് അദ്ദേഹത്തെ ഹിന്ദുത്വരുടെ കണ്ണിലെ കരടാക്കിയതും. കഴിഞ്ഞ നാലര വര്‍ഷത്തിനിടെയുണ്ടായ നൂറുകണക്കിന് ആള്‍ക്കൂട്ട ആക്രമണത്തിന്റെ ആദ്യ ഇരയായിരുന്നു മുഹമ്മദ് അഖ്ലാക്ക്. ഉത്തര്‍പ്രദേശിലെ നോയ്ഡയില്‍ പശു ഇറച്ചി വീട്ടില്‍ സൂക്ഷിച്ചുവെന്നതിന്റെ പേരില്‍ അഖ്ലാക്ക് കൊല്ലപ്പെട്ട കേസ് ആദ്യം അന്വേഷിച്ചത് സുബോധ് കുമാറായിരുന്നു. ഈ അന്വേഷണത്തിലാണ് വീട്ടില്‍ സൂക്ഷിച്ചത് പശു ഇറച്ചി അല്ലെന്നും ആക്രമണം ആസുത്രിതമായിരുന്നു എന്നും കണ്ടെത്തിയത്.
പ്രലോഭനങ്ങള്‍ക്കു വഴങ്ങാതെ അദ്ദേഹം നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. പിന്നീട് ഇദ്ദേഹത്തെ സ്ഥലം മാറ്റുകയായിരുന്നു. പ്രതികളെല്ലാം പിന്നീട് ജാമ്യത്തിലിറങ്ങി. കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുളള ബി.ജെ.പി നേതാക്കള്‍ പ്രതികളെ ന്യായികരിച്ചും സ്വീകരണം നല്‍കിയും പ്രോത്സാഹിപ്പിച്ചു.
മാലേഗാവ് സ്ഫോടനത്തിന് പിന്നില്‍ ഹിന്ദുത്വ ശക്തികളാണെന്ന് കണ്ടെത്തിയ മുംബൈ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തലവന്‍ ഹേമന്ദ് കാര്‍ക്കറെയും കൊല്ലപ്പെടുകയായിരുന്നു. കേസില്‍ സൈനികനായ കേണല്‍ പ്രസാദ് ശ്രീകാന്ത് പുരോഹിതനെയും സന്യാസിനി പ്രഗ്യാ സിങ് താക്കൂറിനെയും വിലങ്ങണിയിച്ചതോടെ കര്‍ക്കറെയെ അവര്‍ ലക്ഷ്യമിട്ടു. 2008ലെ മുംബൈ ഭീകരാക്രമണ വേളയില്‍ ദൂരൂഹത ബാക്കിയാക്കി കര്‍ക്കറെ കൊല്ലപ്പെട്ടു. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ടിരുന്ന സി.ബി.ഐ കോടതി ജഡ്ജ് ഹര്‍കിഷന്‍ ലോയയുടെ മരണവും സംശയാസ്പദം.
2014 ഡിസംബര്‍ ഒന്നിനാണ് നാഗ്പുരില്‍ വിവാഹച്ചടങ്ങളില്‍ പങ്കെടുക്കാനെത്തിയ ജഡ്ജി ലോയ ഹോട്ടലില്‍ മരിച്ചത്. റേഡിയോ ആക്ടീവ് പദാര്‍ത്ഥങ്ങളുടെ വിഷാംശമേറ്റാണ് മരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ടെങ്കിലും അന്വേഷണം വേണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു.
2010 മുതലുള്ള എട്ടു വര്‍ഷം നടന്ന ഇത്തരം ആക്രമണങ്ങളില്‍ 97 ശതമാനവും നടന്നത് മോദി അധികാരത്തില്‍ വന്നതിന് ശേഷമാണെന്ന് ഇന്ത്യ സ്പെന്റ് നടത്തിയ കണക്കെടുപ്പില്‍ വ്യക്തമായിരുന്നു. ഇത്തരം ആക്രമണങ്ങള്‍ അരങ്ങേറുന്നതാവട്ടെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലും. കല്‍ബുര്‍ഗി, പന്‍സാരെ ധബോല്‍ക്കര്‍, ഗൗരി ലങ്കേഷ് എന്നിവര്‍ക്കെതിരെ നിറയൊഴിച്ച് എഴുത്തുകാരെ നേരത്തെ ഇക്കൂട്ടര്‍ നിശബ്ദമാക്കിയിരുന്നു.
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
kerala2 days ago
തീര്‍ത്ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചരണം
-
film2 days ago
അന്ന് മുതല്‍ ഇന്ന് വരെ ചിരിപ്പിച്ചു ബൈജു സന്തോഷ് ; ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ജൂണ്‍ 13ന്
-
india3 days ago
ചിന്ന സ്വാമി സ്റ്റേഡിയം അപകടം; ആര്‍സിബി മാര്‍ക്കറ്റിംങ് ഹെഡ് അറസ്റ്റില്‍
-
india2 days ago
തപാല്‍ വകുപ്പും ഇനി ഡിജിറ്റലാവും; പിന്‍കോഡിന് പകരം ഇനി ഡിജിപിന്‍
-
kerala2 days ago
ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു
-
film2 days ago
സാന്ദ്രാ തോമസിനെതിരെ വധഭീഷണി; റെനി ജോസഫിനെ സസ്പെന്‍ഡ് ചെയ്തു
-
india2 days ago
രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് കമല്‍ ഹാസന്
-
kerala2 days ago
ലവ് ജിഹാദ് എന്ന പദം കേരളത്തില്‍ ആദ്യം ഉപയോഗിച്ചത് സിപിഎം: പിഎംഎ സലാം