Connect with us

Video Stories

ഐഎസ്എല്‍ കലാശം @ കൊച്ചി

Published

on

കൊച്ചി: ക്രിസമസ് സമ്മാനമായി കൊച്ചിക്ക് ഐ.എസ്.എല്‍ മൂന്നാം സീസണ്‍ ഫൈനല്‍. ഡിസംബര്‍ 18ന് നടക്കുന്ന കലാശകളിയുടെ വേദിയായി കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തെ വിവിധ മേഖലകളിലെ പ്രതിഭകളുടെ സാനിധ്യത്തിലായിരിക്കും കൊച്ചിയിലെ ഫൈനല്‍. സീസണ്‍ തുടക്കത്തിലേ കൊച്ചിക്ക് സാധ്യതകള്‍ കല്‍പിക്കപ്പെട്ടിരുന്നുവെങ്കിലും താരങ്ങള്‍ക്കും ഒഫീഷ്യലുകള്‍ക്കും ഫൈനല്‍ മത്സരം കാണാനെത്തുന്ന അതിഥികള്‍ക്കും താമസ സൗകര്യം കണ്ടെത്താന്‍ വൈകിയതോടെ തീരുമാനം അനിശ്ചിതത്വത്തിലാവുകയായിരുന്നു. ഒടുവില്‍ ഈ കടമ്പകള്‍ കടക്കാനായതോടെ കൊച്ചിക്ക് തന്നെ നറുക്ക് വീണു. പൂനെ സിറ്റിക്കെതിരായ മത്സരത്തോടെ പത്തു ലക്ഷത്തിലധികം കാണികള്‍ നേരിട്ട് കളി കാണാനെത്തിയ ലീഗിലെ ആദ്യ സ്റ്റേഡിയമെന്ന റെക്കോഡ് കൊച്ചിക്ക് ലഭിച്ചിരുന്നു. എല്ലാ ഹോം മത്സരത്തിലും ബ്ലാസ്‌റ്റേഴ്‌സിന് നിരുപാധിക പിന്തുണയുമായെത്തുന്ന ആരാധകര്‍ക്കുള്ള ഐ.എസ്.എല്‍ മാനേജ്‌മെന്റിന്റെ സമ്മാനം കൂടിയായി മാറി ഫൈനല്‍ വേദി നിശ്ചയം.
കൊച്ചിക്ക് പുറമേ ഡല്‍ഹി, പൂനെ ടീമുകള്‍ക്കായിരുന്നു ലീഗില്‍ ഇതു വരെ ഉദ്ഘാടന മത്സരത്തിനോ ഫൈനലിനോ വേദിയാവാന്‍ കഴിയാതിരുന്നത്. ഇന്ത്യന്‍ ഫുട്‌ബോളിന്റെ പ്രധാന നഴ്‌സറികളായി അറിയപ്പെടുന്ന മൂന്നു നഗരങ്ങളില്‍ കൊച്ചി മാത്രമാണ് ഐ.എസ്.എലിന്റെ പ്രധാന മത്സരത്തിന് വേദിയാവാന്‍ ബാക്കിയുണ്ടായിരുന്നതും. കൊല്‍ക്കത്തയിലായിരുന്നു ആദ്യ ലീഗ് സീസണിന്റെ തുടക്കം. ഫൈനലിന് മുംബൈ വേദിയായി. രണ്ടാം സീസണില്‍ ചെന്നൈ ഉദ്ഘാടനത്തിനും ഗോവ കലാശകളിക്കും വേദിയൊരുക്കി. ഐ.എസ്.എലിന് ഏറ്റവും കൂടുതല്‍ ആരാധകരുള്ള സ്ഥലമെന്ന സവിശേഷതയും കൊച്ചിക്കുണ്ട്്. കഴിഞ്ഞ തവണ സെമിഫൈനല്‍ കാണാതെ പുറത്തായെങ്കിലും കാണികളുടെ അറ്റഡന്‍സില്‍ ഒന്നാം സ്ഥാനം കേരള ബ്ലാസ്റ്റേഴ്‌സിനായിരുന്നു. ഏഴു മത്സരങ്ങള്‍ കാണാന്‍ 52,000 ശരാശരിയില്‍ 3.64 ലക്ഷം പേരാണ് കൊച്ചിയില്‍ കളി കാണാനെത്തിയത്. അറ്റഡന്‍സില്‍ രണ്ടാം സ്ഥാനത്തെത്തിയ കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്കില്‍ എത്തിയത് മൂന്ന് ലക്ഷം പേര്‍ മാത്രം. പ്രഥമ സീസണിലും കൊച്ചിക്ക് തന്നെയായിരുന്നു റെക്കോഡ്. ആകെയുള്ള ഏഴു മത്സരങ്ങള്‍ കണ്ടത് 3.92 ലക്ഷം പേര്‍. മൂന്നാം സീസണില്‍ കഴിഞ്ഞ ആറു മത്സരങ്ങള്‍ വരെയുള്ള കണക്ക് പ്രകാരം പത്തു ലക്ഷത്തിലധികം പേര്‍ സ്റ്റേഡിയത്തിലെത്തിയിട്ടുണ്ട്്. കഴിഞ്ഞ സീസണില്‍ ഡല്‍ഹിക്കെതിരെ നടന്ന മത്സരത്തിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ കൊച്ചിയിലെ ഗാലറിയിലെത്തിയത്. 62,013 പേരാണ് അന്നത്തെ മത്സരം നേരില്‍ കണ്ടത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

കോഴിക്കോട് വെസ്റ്റ് നൈല്‍ മരണം; സ്ഥിരീകരിച്ച് ആരോഗ്യ വകുപ്പ്

ബേപ്പൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി തിങ്കളാഴ്ചയാണ് മരിച്ചത്.

Published

on

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പതിമൂന്നുകാരിക്ക് വെസ്റ്റ്‌നൈല്‍ സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്. ബേപ്പൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി തിങ്കളാഴ്ചയാണ് മരിച്ചത്.

മരണം വെസ്റ്റ് നൈല്‍ മൂലമാണെന്ന് ഇന്നലെയാണ് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചത്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു.

വൈറസ് മൂലമുണ്ടാകുന്ന ഒരു പകര്‍ച്ചവ്യാധിയാണ് വെസ്റ്റ് നൈല്‍ പനി. വെസ്റ്റ് നൈല്‍ വൈറസാണ് രോഗകാരി. ക്യൂലക്സ് കൊതുകുകളിലൂടെയാണ് ഇവ മനുഷ്യ ശരീരത്തിലേക്കെത്തുന്നത്. പക്ഷികളില്‍ നിന്ന് കൊതുകുകള്‍ വഴിയാണ് വൈറസ് മനുഷ്യരിലേക്കെത്തുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് നേരിട്ട് ഈ രോഗം പകരില്ല. തലവേദന, പനി, പേശിവേദന, തടിപ്പ്, തലചുറ്റല്‍, ഓര്‍മ നഷ്ടപ്പെടല്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

Continue Reading

Health

ടൈപ്പ് വണ്‍ പ്രമേഹംരോഗം; പതിനേഴുകാരിക്ക് ദാരുണാന്ത്യം

വയറുവേദനയെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരം കല്ലാച്ചി ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് അവിടെ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് എത്തിക്കവെയാണ് മരണം സംഭവിച്ചത്.

Published

on

കോഴിക്കോട് നാദാപുരത്ത് ടൈപ്പ് വണ്‍ പ്രമേഹ രോഗിയായ പതിനേഴുകാരി മരിച്ചു. എരത്ത് മുഹമ്മദ് അലിയുടെ മകള്‍ ഹിബ സുല്‍ത്താനയാണ് മരിച്ചത്. വയറുവേദനയെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരം കല്ലാച്ചി ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് അവിടെ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് എത്തിക്കവെയാണ് മരണം സംഭവിച്ചത്. ഇന്‍സുലിന്‍ കിട്ടാതെയായിട്ടുണ്ടോ എന്നത് ആരോഗ്യവകുപ്പ് പരിശോധിക്കുന്നു.

രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയെയാണ് പ്രമേഹം. ടൈപ്പ് വണ്‍, ടൈപ്പ് ടൂ, ഗര്‍ഭകാല പ്രമേഹം എന്നിങ്ങനെ മൂന്ന് തരത്തിലുളള പ്രമേഹമുണ്ട്.

കുട്ടികളിലും കൗമാരകാരിലും കാണുന്ന പ്രമേഹമാണ് ടൈപ്പ് 1 പ്രമേഹം . ആഗ്നേയ ഗ്രന്ഥിയില്‍ ഇന്‍സുലിന്‍ ഉല്‍പാദിപിക്കപ്പെടുന്ന കോശങ്ങള്‍ ചില കാരണങ്ങളാല്‍ നശിക്കപ്പെടുകയും തത്ഫലമായി ഇത്തരക്കാരില്‍ ഇന്‍സുലിന്‍ ഉല്പാദനം നടക്കാതിരിക്കുകയും ചെയ്യുന്നു . അതുകൊണ്ട് തന്നെ ഇന്‍സുലിന്‍ കുത്തി വെപ്പുകള്‍ ദിവസവും ഇവര്‍ക്ക് അത്യന്താപേക്ഷിതമാണ് .

ഒരു വയസ്സു മുതല്‍ കൗമാരപ്രായം അവസാനിക്കുന്നതിനു മുന്‍പാണ് ഇതു സാധാരണ പിടിപെടുന്നത്. മൊത്തം പ്രമേഹ രോഗികളില്‍ ഏകദേശം 5 ശതമാനം മാത്രമാണ് ഇത്തരം രോഗികള്‍. ഇന്‍സുലിന്‍ കുത്തി വെപ്പില്ലാതെ ഇവര്‍ക്ക് ജീവന്‍ നിലനിര്‍ത്തുവാന്‍ സാധ്യമല്ല.

 

 

 

 

 

 

 

 

 

Continue Reading

kerala

സെനറ്റ് തിരഞ്ഞെടുപ്പ്; എസ്എഫ്ഐ നേതാക്കള്‍ ബാലറ്റ് പേപ്പര്‍ തട്ടിപ്പറിച്ചോടിയതായി പരാതി

ജനാധിപത്യ സംവിധാനങ്ങള്‍ കാറ്റില്‍പ്പറത്തി സെനറ്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണിതെന്ന് കെഎസ്യു ജില്ലാ പ്രസിഡന്റ് എം സി അതുല്‍ പറഞ്ഞു

Published

on

കണ്ണൂര്‍: ചെമ്പേരി വിമല്‍ജ്യോതി എന്‍ജിനിയറിങ് കോളേജില്‍ എസ്എഫ്‌ഐ നേതാക്കള്‍ അതിക്രമിച്ചു കയറി സെനറ്റ് തിരഞ്ഞെടുപ്പിന്റെ ബാലറ്റ് പേപ്പര്‍ യുയുസിയില്‍നിന്ന് തട്ടിപ്പറിച്ചോടിയതായി പരാതി. യുയുസി രണ്ടാംവര്‍ഷ എംബിഎ വിദ്യാര്‍ഥി അതുല്‍ ജോസഫാണ് കണ്ണൂര്‍ സര്‍വകലാശാലാ രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയത്.

കോളേജില്‍ നിന്ന് ബാലറ്റ് പേപ്പര്‍ കൈപ്പറ്റി ക്ലാസ് മുറിയിലേക്ക് പോയ സമയത്താണ് പുറത്തുനിന്ന് എസ്എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയ സംഘം ബാലറ്റ് പേപ്പര്‍ തട്ടിപ്പറിച്ചതെന്ന് അതുല്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പ്രതിഷേധവുമായ കെഎസ്‌യു ജില്ലാ പ്രസിഡന്റ് എം സി അതുല്‍ പറഞ്ഞു.

ജനാധിപത്യ സംവിധാനങ്ങള്‍ കാറ്റില്‍പ്പറത്തി സെനറ്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണിതെന്ന് കെഎസ്യു ജില്ലാ പ്രസിഡന്റ് എം സി അതുല്‍ പറഞ്ഞു.

Continue Reading

Trending