Connect with us

Video Stories

ബാബരി മസ്ജിദ് തകര്‍ത്തത് രാജ്യത്തിന്റെ ശത്രുക്കള്‍

Published

on

നൗഷാദ് മണ്ണിശ്ശേരി

ബാബരി മസ്ജിദിന്റെ തകര്‍ച്ചക്ക് 26 വര്‍ഷമാവുകയാണ്. 1992 ഡിസംബര്‍ 6 ഇന്ത്യന്‍ മതേതരത്വത്തിന്റെ പ്രതീകമായിരുന്ന ബാബരി മസ്ജിദ് ഒരു സംഘം വര്‍ഗീയവാദികളാല്‍ തച്ചു തകര്‍ക്കപ്പെട്ടതിന്റെ വേദനാജനകമായ ഓര്‍മ്മ ദിനമാണ്. അന്നത്തെ ഇന്ത്യന്‍ ഉപരാഷ്ട്രപതിയും പിന്നീട് രാഷ്ട്രപതിയുമായ കെ.ആര്‍ നാരായണന്‍ ഈ സംഭവത്തെ കുറിച്ച് പറഞ്ഞത് മഹാത്മജിയുടെ വധത്തിനു ശേഷം ഇന്ത്യ നേരിട്ട രണ്ടാമത്തെ ഏറ്റവും വലിയ ദുരന്തം എന്നായിരുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാതിരിക്കുകയും ദേശീയ പ്രസ്ഥാനത്തെ ഒറ്റിക്കൊടുക്കുകയും ചെയ്ത് ബ്രിട്ടീഷുകാരന് വിടുപണി ചെയ്ത ആര്‍.എസ്.എസ് രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ആദ്യം ചെയ്ത മഹാപാതകം മഹാത്മജിയെ കൊന്നുതള്ളുക എന്നതായിരുന്നു.

ബാബരി മസ്ജിദ് തകര്‍ത്തത് ഇന്ത്യയിലെ ഹിന്ദുക്കളല്ല. രാജ്യത്തെ യഥാര്‍ത്ഥ ഹൈന്ദവ സമൂഹത്തിന്റെ പിന്തുണ ആ സംഭവത്തിന് ഇല്ല എന്നതിന് ഒരുപാട് തെളിവുകള്‍ നിരത്താന്‍ സാധിക്കും. സോമനാഥ ക്ഷേത്രത്തിന്റെ തിരുമുറ്റത്ത് നിന്ന് അയോധ്യയിലേക്ക് എല്‍ കെ അദ്വാനി ബാബരി മസ്ജിദ് തകര്‍ക്കാന്‍ വേണ്ടി രഥയാത്ര നടത്തിയപ്പോള്‍ ആ രഥയാത്രയില്‍ പങ്കെടുത്തതും അതിനു വേണ്ട സൗകര്യങ്ങള്‍ ചെയ്തു കൊടുത്തതും സംഘപരിവാര പ്രവര്‍ത്തകര്‍ മാത്രമായിരുന്നു. ആ രഥയാത്ര നയിച്ച അദ്വാനി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്ന് പതുക്കെപ്പതുക്കെ അപ്രസക്തമാകുന്നതാണ് പിന്നീട് നാം കണ്ടത്. ബാബരി മസ്ജിദിന്റെ തകര്‍ച്ചക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഒട്ടനവധി നേതാക്കള്‍ പിന്നീട് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒന്നുമല്ലാതായി എന്നതാണ് സത്യം. അക്കാലത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന പി.വി നരസിംഹറാവുവിനെ പോലെ തിരസ്‌കൃതനായ ഒരു പ്രധാനമന്ത്രി ഇന്ത്യക്കുണ്ടായിട്ടില്ല.

അന്നത്തെ യു.പി മുഖ്യമന്ത്രിയായിരുന്ന ‘ കല്യാണ്‍ സിംഗ് ബി.ജെ.പി ഉപാധ്യക്ഷനും ഗവര്‍ണറുമൊക്കെ ആയെങ്കിലും രാഷ്ട്രീയമായി ഒരു മേല്‍ക്കയ്യും അദ്ദേഹത്തിന് ലഭിച്ചില്ല. ബാബരി മസ്ജിദ് തകര്‍ച്ചയെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് ലിബര്‍ഹാന്‍ കമ്മീഷനു മുന്നില്‍ രഥയാത്രയില്‍ അദ്വാനിയെ അസിസ്റ്റ് ചെയ്തിരുന്ന അദ്വാനിയുടെ മരുമകള്‍ ഗൗരിഅദ്വാനി പറഞ്ഞത് എല്‍ കെ അദ്വാനിക്കൊ രഥയാത്രയുടെ മാനേജറായിരുന്ന നരേന്ദ്ര മോദിക്കോ യഥാര്‍ത്ഥത്തില്‍ രാമനെയൊ ലക്ഷ്മണനെയൊ എന്തിനേറെ ദൈവവിശ്വാസം പോലുമില്ല എന്നാണ്. ഗൗരി അദ്വാനി പറഞ്ഞ ഗൗരവതരമായ മറ്റൊരു കാര്യമുണ്ട്.

ഈ യാത്രക്കിടയില്‍ സംഘ്പരിവാറുകള്‍ പാരിതോഷികമായി നല്‍കിയിരുന്ന രാമന്റെയും ലക്ഷ്മണന്റെയും സീതയുടെയുമൊക്കെ വെള്ളിയിലും സ്വര്‍ണത്തിലും തീര്‍ത്ത കൊച്ചു വിഗ്രഹങ്ങള്‍ രഥയാത്ര അവസാനിച്ചതിനുശേഷം സ്വര്‍ണ്ണപ്പണിക്കാരെ കൊണ്ട് ഉരുക്കി സ്പൂണും മുള്ളും ഭക്ഷണ പാത്രങ്ങളുമാക്കി മാറ്റി തന്റെ വീട്ടിലെ തീന്‍മേശയുടെ അലങ്കാരമാക്കി മാറ്റി അഡ്വാനി ഉപയോഗിച്ചു എന്നാണ്. ഭക്ത്യാദരപൂര്‍വ്വം തന്റെ അനുയായികള്‍ നല്‍കിയ വിഗ്രഹങ്ങള്‍ തന്റെ തീന്‍മേശയിലെ ഉപകരണങ്ങളാക്കി മാറ്റിയ അധ്വാനിക്കും അദ്വാനിയുടെ പാര്‍ട്ടിയായ ബിജെപിക്കും അയോധ്യ വെറുമൊരു രാഷ്ട്രീയ ആയുധം മാത്രമാണ്. രാമന്‍ അവര്‍ക്ക് ദൈവമല്ല. അധികാരത്തിലേക്ക് കയറി വരാനുള്ള വെറുമൊരു ചവിട്ടുപടി മാത്രമാണ്. ശ്രീരാമ ജന്മഭൂമി അവര്‍ക്ക് വര്‍ഗീയമായ അജണ്ടയാണ്.

ബാബരി മസ്ജിദ് തകര്‍ക്കപ്പെടുമ്പോള്‍ ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളില്‍ ബിജെപി അധികാരത്തില്‍ ആയിരുന്നു ഈ നാല് സംസ്ഥാനങ്ങളും കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിട്ടു. പിന്നീട് അവിടെ നടന്ന തെരഞ്ഞെടുപ്പുകളില്‍ ബാബരി മസ്ജിദ് തകര്‍ത്ത് താല്‍ക്കാലിക ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ച ബി.ജെ.പിയെ മഹാഭൂരിപക്ഷം വരുന്ന വോട്ടര്‍മാര്‍ തിരസ്‌കരിക്കുന്നതാണ് കണ്ടത്. ഈ സംസ്ഥാനങ്ങളില്‍ നിന്ന് ഒരു പതിറ്റാണ്ടിലേറെക്കാലം ബി.ജെ.പിയെ ജനങ്ങള്‍ മാറ്റിനിര്‍ത്തി. ഇതിനര്‍ത്ഥം ബാബരി മസ്ജിദ് തകര്‍ത്തതിനെ ഇന്ത്യയിലെ ഹിന്ദു സമൂഹം അംഗീകരിക്കുന്നില്ല എന്നു തന്നെയല്ലെ. മഹാത്മജിയെ കൊന്നുതള്ളിയ അതെ രാഷ്ട്രത്തിന്റെ ശത്രുക്കള്‍ തന്നെയാണ് ബാബരി മസ്ജിദ് തകര്‍ത്തതും എന്നതായിരുന്നു വിഷയത്തില്‍ മുസ്‌ലിം ലീഗിന്റെയും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെയും നിലപാട്. നരേന്ദ്രമോദി ഇസ്ലാമിന്റെയൊ മുസ്ലിംകളുടെയൊ മാത്രം ശത്രുവല്ല മതേതര ഇന്ത്യയുടെ ശത്രുവും മഹത്തായ ആര്‍ഷഭാരത സംസ്‌കൃതിയുടെ ആരാച്ചാരും കൂടിയാണ്. ബാബരി മസ്ജിദ് തകര്‍ന്നതിനു ശേഷം 26 വര്‍ഷം ഇന്ത്യയില്‍ കഴിഞ്ഞുപോയി അതിനിടയില്‍ ഉത്തര്‍പ്രദേശ് ബി.ജെ.പി ഭരിച്ച കാലം ഉണ്ടായിട്ടുണ്ട്. ഒന്നിലേറെ തവണ അടല്‍ബിഹാരി വാജ്പേയി ഇന്ത്യയുടെ പ്രധാനമന്ത്രിയായി. വര്‍ഗ്ഗീയതയുടെ മുടി അഴിച്ചാടിയ രൂപമായ നരേന്ദ്രമോദി നാലേമുക്കാല്‍ വര്‍ഷം രാഷ്ട്രത്തിന്റെ അധികാരത്തിലിരുന്നു.

പക്ഷേ ബാബരി അവര്‍ക്ക് ഒരു അജണ്ട ആയിരുന്നില്ല. ബാബരി മസ്ജിദിനെ കുറിച്ചുള്ള ചര്‍ച്ചകളോ ആ ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് ശ്രീരാമ ക്ഷേത്രം നിര്‍മ്മിക്കുന്നതിനെ കുറിച്ചുള്ള വാദഗതികളോ ഇവിടെ ബി.ജെ.പിയുടെ ഭാഗത്തുനിന്ന് ഉയര്‍ന്നിരുന്നില്ല. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് വിളിപ്പാടകലെ നില്‍ക്കെ ഈ സമയത്ത് വീണ്ടും രാമജന്മഭൂമി അജണ്ട പൊടിതട്ടി എടുത്തിരിക്കുകയാണ്. അദാനിയുടെയും അംബാനിയുടെയും മുന്നില്‍ ഓഛാനിച്ച് നില്‍ക്കുകയും കോര്‍പ്പറേറ്റുകളുടെ റിമോട്ട് കണ്‍ട്രോള്‍ പോലെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന റോബോട്ടായി മാറിയ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് പിടിച്ചു നില്‍ക്കാന്‍ അവരുടെ കയ്യിലുള്ള ആയുധമാണ് വര്‍ഗീയത. അതിനുള്ള എളുപ്പവഴിയാണ് ശ്രീരാമ ജന്മഭൂമി വിഷയം. ഇന്ത്യയിലെ സനാതന ഹിന്ദുക്കളുടെ വികാരത്തെ ആളിക്കത്തിച്ച് വോട്ടാക്കി മാറ്റി ഇനിയും അധികാരത്തിലിരിക്കാന്‍ കഴിയുമോ എന്നതിനാണ് വര്‍ഗീയ ശക്തികള്‍ ശ്രമിക്കുന്നത്. ഇതിനെതിരായ ജാഗ്രത നമ്മള്‍ പാലിക്കേണ്ടതുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം

ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

Published

on

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.

Continue Reading

Video Stories

നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി

വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി.

Published

on

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Continue Reading

Trending