Connect with us

Video Stories

എലിയെ പേടിച്ച് ഇല്ലം ചുടുന്ന ഇടതു മുന്നണി

Published

on

അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയിട്ടുള്ള ത്രസിപ്പിക്കുന്ന നേട്ടം രാജ്യത്തെ മതേതര കക്ഷികള്‍ക്ക് മുഴുവന്‍ ആവേശവും പ്രതീക്ഷയും നല്‍കിയപ്പോള്‍ ഇടതു കക്ഷികള്‍ക്ക്, പ്രത്യേകിച്ച് സി.പി.എമ്മിന് കനത്ത പ്രഹരമാണ് അത് ഏല്‍പ്പിച്ചിരിക്കുന്നത്. ബി.ജെ.പി യെ പോലെ തന്നെയോ അവരേക്കാള്‍ ഒരു പടികൂടി കടന്നുകൊണ്ടോ ഇങ്ങനെയൊരു വിധി ഉണ്ടാകരുതേയെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരുന്ന സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം ഈ വിധി അവരുടെ എല്ലാ കണക്കു കൂട്ടലുകളും തെറ്റിച്ചിരിക്കുകയാണ്. എന്നാല്‍ തങ്ങളുടെ നിലനില്‍പ്പിനെ തന്നെ അപ്രസക്തമാക്കിക്കളയുന്ന രീതിയില്‍ ഒരു ഫീനികിസ് പക്ഷിയെ പോലെയുള്ള കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് സി.പി.എമ്മിന്റെ ഉറക്കം കെടുത്തിയിരിക്കുന്നു എന്നു മാത്രമല്ല അവരുടെ സമനില തെറ്റിക്കുകയും ചെയ്തിരിക്കുന്നു എന്നതാണ് വര്‍ത്തമാന കാല രാഷ്ട്രീയ സാഹചര്യങ്ങള്‍ ജനാധിപത്യ വിശ്വാസികളെ ബോധ്യപ്പെടുത്തുന്നത്. ഇക്കാലമത്രയും തങ്ങള്‍ പെരുമ്പറമുഴക്കി നടന്നിരുന്ന എല്ലാ കാര്യങ്ങളും ഒരു നിമിഷം കൊണ്ട് പടിക്കുപുറത്തിട്ട് ഏതാനും തട്ടിക്കൂട്ട് സംഘങ്ങളെ മുന്നണിയിലെടുത്ത അവര്‍ ഇപ്പോള്‍ ഏവരേയും ഞെട്ടിച്ച് കൊണ്ട് ബി.ജെ.പിയോടൊപ്പം നില്‍ക്കുന്ന ബി.ഡി.ജെ എസിനു മുന്നിലും വാതായനങ്ങള്‍ തുറന്നിട്ടിരിക്കുകയാണ്.
ഭൂരിപക്ഷ സമുദായങ്ങളേയും ന്യൂന പക്ഷ സമുദായങ്ങളേയും ഇക്കാലമത്രയും ചെയ്തതുപോലെ സമര്‍ത്ഥമായി കബളിപ്പിച്ചു നിര്‍ത്താന്‍ ഇനിയും തങ്ങളുടെ ചെപ്പടി വിദ്യകള്‍ക്കൊണ്ട് സാധിക്കുകയില്ലെന്ന ആശങ്ക അവരെ ഇപ്പോള്‍ വല്ലാതെ വേട്ടയാടുന്നുണ്ട്. ഭൂരിപക്ഷ വര്‍ഗീയതയെ ഉയര്‍ത്തിക്കാട്ടി ന്യൂനപക്ഷ വോട്ടുകളും ന്യൂനപക്ഷ തീവ്രവാദത്തെ ഉയര്‍ത്തിക്കാട്ടി ഭൂരിപക്ഷ വോട്ടുകളും തങ്ങളുടെ പെട്ടിയിലാക്കുന്ന, മുട്ടനാടുകളെ പരസ്പരം കൂട്ടിയിടിപ്പിച്ച് ചോരകുടിക്കുന്ന പഞ്ചതന്ത്രം കഥയിലെ കുറുക്കന്റെ റോള്‍ ജനം തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു എന്നതാണ് പല കൈവിട്ട കളികളിലേക്കും നീങ്ങാന്‍ പിണറായിയേയും കൂട്ടരേയും പ്രേരിപ്പിക്കുന്നത്. രാജ്യത്ത് വര്‍ഗീയ ഫാസിസം ഫണം വിടര്‍ത്തിയ കാലത്തും അതിനു മറുപടിയെന്നോണം ന്യൂന പക്ഷ തീവ്രവാദ പ്രസ്ഥാനങ്ങള്‍ ഉദയം ചെയ്തപ്പോഴുമെല്ലാം സി.പി.എം കലക്കുവെള്ളത്തില്‍ മീന്‍ പിടിക്കുന്ന തിരക്കിലായിരുന്നു. ഇരു ശക്തികളെയും ഉയര്‍ത്തിക്കാട്ടി ഭൂരിപക്ഷ ന്യൂന പക്ഷ വോട്ടുകള്‍ കൃത്യമായി തങ്ങളുടെ പെട്ടിയില്‍ വീഴ്ത്തുന്ന തന്ത്രമാണ് അവര്‍ ഇക്കാലമത്രയും അനുവര്‍ത്തിച്ചു പോന്നത്. പുതിയ സാഹചര്യത്തില്‍ അവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാകുകയും നിരവധി തെരഞ്ഞെടുപ്പുകളില്‍ അവര്‍ അധികാരത്തിലേക്ക് ഈ കുറുക്കു വഴിയിലൂടെ കടന്നു കയറുകയും ചെയ്തു. സംസ്ഥാനത്ത് അവസാനമായി നടന്ന നിയമസഭാ തെരഞ്ഞെടുപ്പും തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പും ഇതിന്റെ വ്യക്തമായ ഉദാഹരണങ്ങളായിരുന്നു.
ഇരു തെരഞ്ഞെടുപ്പുകളിലും നാടിന്റെ വികസനമോ ജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങളോ ചര്‍ച്ചയാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ച സി.പി.എമ്മിന്റെ കൈയ്യിലെ ആയുധങ്ങള്‍ വര്‍ഗീയ ധ്രുവീകരണവും അതു മറച്ചുപിടിക്കാനുള്ള ചില പൊടിക്കൈകളും മാത്രമായിരുന്നു. ന്യൂനപക്ഷ കേന്ദ്രങ്ങളില്‍ ഭൂരിപക്ഷ വര്‍ഗീയതയെ കുറിച്ചും ഭൂരിപക്ഷ കേന്ദ്രങ്ങളില്‍ ന്യൂന പക്ഷ വര്‍ഗീയതയെ കുറിച്ചും അവര്‍ നടത്തിയ കുപ്രചരണങ്ങള്‍ ചില ഇടങ്ങളിലെങ്കിലും ഏറ്റു എന്നതാണ് ഈ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്ന ചിത്രം. ജനാധിപത്യ കേരളം കണ്ടെതില്‍ വെച്ചേറ്റവും വലിയ വികസനവും കരുതലും കാഴ്ച്ചവെച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ മടങ്ങിവരവിനെ പോലും അപകടകരമായ ഈ ഫോര്‍മുലയിലൂടെ അവര്‍ പ്രതിരോധിച്ചു.
രാജ്യത്ത് അതിനിര്‍ണായകമായ ഒരു തെരഞ്ഞെടുപ്പിന്റെ കേളികെട്ട് ഉയരുമ്പോഴും സി.പി.എമ്മിന്റെ മനസിലിരുപ്പ് മറ്റൊന്നായിരുന്നില്ല. സംസ്ഥാനത്ത് അധികാരത്തിലേറിയിട്ട് കാലാവധിയുടെ പകുതിയോടടുത്തിട്ടും കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് പൂര്‍ത്തീകരിക്കപ്പെട്ട പദ്ധതികളുടെ ഉദ്ഘാടനമല്ലാതെ ഒരു നേട്ടവും ഉയര്‍ത്തിക്കാണിക്കാനില്ലാത്ത സാഹചര്യത്തില്‍ പ്രത്യേകിച്ചും. ഈ ഘട്ടത്തിലാണ് കോണ്‍ഗ്രസ് നേടിയ വിജയം അവരുടെ നെഞ്ചിടിപ്പ് വര്‍ധിപ്പിച്ചതും മുന്നണി വിപുലീകരണത്തിലേക്കും വനിതാ മതിലിലേക്കും നീങ്ങാന്‍ അവരെ പ്രേരിപ്പിച്ചതും. ഐ.എന്‍.എല്ലിനേയും കേരള കോണ്‍ഗ്രസിനേയും മുന്നണിയിലെടുത്തതിലൂടെ ന്യൂനപക്ഷ പ്രീണനം ലക്ഷ്യം വെക്കുമ്പോള്‍ ബാലകൃഷ്ണപിള്ളയേയും വീരേന്ദ്ര കുമാറിനേയും ഒപ്പം ചേര്‍ത്ത് ഭൂരിപക്ഷ പിന്തുണയും ഉറപ്പു വരുത്തുന്നു. എന്നാല്‍ ഇതു കൊണ്ടൊന്നും കാര്യങ്ങള്‍ വരുതിയില്‍ വരില്ലെന്ന ബോധ്യമാണ് ബി.ഡി.ജെ എസുമായുള്ള ചങ്ങാത്തത്തിലെത്തി നില്‍ക്കുന്നത്.
ശബരിമല വിഷയത്തില്‍ പുരോഗമനം പറഞ്ഞ് കോടതിയില്‍ നിന്ന് സ്ത്രീ പ്രവേശനത്തിന് അനുകൂല വിധി നേടിയെടുത്ത് അതു നടപ്പാക്കാന്‍ സര്‍വ സജ്ജരായി നിന്ന അതേ സി.പി.എമ്മും എല്‍.ഡി.എഫുമാണ് അതുവഴി വോട്ട് നഷ്ടപ്പെടാതിരിക്കാന്‍ ഒരു വിഭാഗത്തെ മാത്രം അണി നിരത്തി വര്‍ഗീയ മതില്‍ സൃഷ്ടിക്കുന്നതും എല്ലാ എതിര്‍പ്പുകളും മറികടന്ന് നാട്ടില്‍ വര്‍ഗീയതയുടെ വിഷലിപ്തങ്ങള്‍ ചീറ്റിയവരെ തലപ്പത്ത് കൊണ്ടു വരുകയും ചെയ്യുന്നത് . ബി.ഡി.ജെ.എസുമായുള്ള ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞ ശേഷമാണ് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വനിതാ മതിലിന് പിന്തുണ പ്രഖ്യാപിച്ചതും വെള്ളാപ്പള്ളി ബിജെപിയുടെ നേതൃത്വത്തിലുള്ള ശബരിമല സംരക്ഷണ സമിതി ആഹ്വാനം ചെയ്ത അയ്യപ്പജ്യോതിയില്‍ നിന്ന് വിട്ടുനിന്നതും. ബിജെപി പാളയത്തിലുള്ള തുഷാര്‍ വെള്ളാപ്പള്ളി ഇന്നലെ വനിതാ മതിലിനെ അനുകൂലിച്ച് പ്രതികരിച്ചത് മുന്നണി പ്രവേശനത്തിന് മുമ്പ് എല്‍ഡിഎഫ് നിലപാടുമായി ഐക്യപ്പെടുന്നതിന്റെ സൂചനയാണ്. തുഷാര്‍ വെള്ളാപ്പള്ളി ബി.ജെ.പിയില്‍ അസ്വസ്ഥനാണെന്നതും അദ്ദേഹത്തിന് വാഗ്ദാനം ചെയ്ത പദവികള്‍ ലഭിക്കാത്തതും സി.പി.എമ്മിന് കാര്യങ്ങള്‍ എളുപ്പമാക്കിയിരിക്കുകയാണ്. നിയമസഭാ തെരഞ്ഞടുപ്പുകളില്‍ ബി.ജെ.പിക്ക് ഏല്‍ക്കേണ്ടി വന്ന തിരിച്ചടിയും തുഷാറിന്റെ മനംമാറ്റത്തിന് പിന്നിലെ കാരണമായിട്ടുണ്ടാവും. എന്നാല്‍ ഏതു നിമിഷവും പരസ്പരം ചേക്കേറാന്‍ കഴിയുന്ന രണ്ടു ചില്ലകളായി സി.പി.എമ്മും ബി.ജെ.പിയും മാറിയിരിക്കുന്നു എന്ന നഗ്ന സത്യമാണ് ഈ കൂടുമാറ്റത്തിനുള്ള സൂചനകള്‍ ജനാധിപത്യ കേരളത്തിന് ബോധ്യപ്പെടുത്തിത്തരുന്നത്.
മുസ്‌ലിംകള്‍ക്കിടയില്‍ നിലനില്‍ക്കുന്ന മുത്തലാഖും ബഹുഭാര്യത്വവുമെല്ലാം നിയമം മൂലം നിരോധിക്കണമെന്നും അതിന് വിലങ്ങുതടിയായി നില്‍ക്കുന്ന ത് വ്യക്തിനിയമങ്ങളാണെങ്കില്‍ അവ പൊളിച്ചെഴുതണമെന്നും പരസ്യമായി പ്രഖ്യാപിച്ചവര്‍ തന്നെ അത്തരം വിഷയങ്ങളില്‍ മുതലക്കണ്ണീരുമായി വരുന്നതിന്റെ പിന്നിലുള്ള ഉദ്ദേശവും എന്താണെന്ന് അരി ആഹാരം കഴിക്കുന്ന ആര്‍ക്കും ബോധ്യപ്പെടും. ടി.പി ചന്ദ്രശേഖരന്റെ കൊലയാളികള്‍ സഞ്ചരിച്ച വാഹനത്തിനു പിന്നില്‍ മാശാ അല്ലാഹ് എന്ന സ്റ്റിക്കറൊട്ടിക്കുകയും കെ.എം ഷാജി എം.എല്‍.എയുടെ പേരില്‍ വര്‍ഗീയ വിഷം ചീറ്റുന്ന ലഘുലേഖകള്‍ അച്ചടിച്ചിറക്കുകയും ചെയ്ത സി.പി.എം വര്‍ഗീയ ധ്രുവീകരണത്തിന്റെ പുതിയ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടുമ്പോള്‍ സാംസ്‌കാരിക കേരളം അതെല്ലാം തിരിച്ചറിയുമെന്ന കാര്യത്തില്‍ സംശയമില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍

2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.

Published

on

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വടകര സ്വദേശി സവാദ് ആണ് തൃശൂരില്‍ അറസ്റ്റിലായത്. തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

ഇക്കഴിഞ്ഞ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വെച്ചായിരുന്നു യുവാവ് ലൈംഗികാതിക്രമം നടത്തിയത്. സവാദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ സവാദിന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സ്വീകരണം നല്‍കിയ സംഭവം ഏറെ വിവാദമായിരുന്നു.

മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ആലുവ സബ് ജയിലിനു പുറത്ത് സവാദിന് സ്വീകരണം നല്‍കിയത്. ജയിലിന് പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൂമാലയണിയിച്ചാണ് സ്വീകരിച്ചത്.

Continue Reading

GULF

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം എക്‌സലന്‍സ് സമ്മിറ്റ്-2025 ശ്രദ്ധേയമായി

Published

on

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി അബുഹൈല്‍ ഹാളില്‍ സംഘടിപ്പിച്ച എക്‌സലന്‍സ് സമ്മിറ്റില്‍ മണ്ഡലം പ്രസിഡന്റ് ഇസ്മാഈല്‍ എറയസ്സന്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി സംസ്ഥാന നേതാക്കളായ അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പ്ര, പിവി നാസര്‍, ഹംസ തൊട്ടി, ആര്‍ ഷുക്കൂര്‍. മലപ്പുറം ജില്ലാ നേതകളായ സിദ്ധിഖ് കലോടി, നൗഫല്‍ വേങ്ങര, സിവി അഷറഫ്, മുജീബ് കോട്ടക്കല്‍, ലത്തീഫ് കുറ്റിപ്പുറം, സക്കീര്‍ പാലത്തിങ്ങല്‍, കരീം കാലടി, ഇബ്രാഹീം വട്ടംകുളം, ബഷീര്‍ കരാട്, സഹീര്‍ ഹസ്സന്‍, ഉസ്മാന്‍ എടയൂര്‍, ഫുആദ് കുരിക്കള്‍,
ജില്ല വനിത കെഎംസിസി ഭാരവാഹികളായ മുബഷിറ മുസ്തഫ, ഷഹല റാഷിദ്, ഷബ്‌ന മാറാക്കര, സ്റ്റുഡന്റ് കെഎംസിസി ഭാരവാഹികളായ ഷാമില്‍ വേളേരി, മുഹമ്മദ് നിഹാല്‍ എറയസ്സന്‍, ഫാത്തിമ റഷ പി ടി, ആയിഷ നദ്‌വ തുടങ്ങിയവരും പങ്കെടുത്തു.

ചടങ്ങില്‍ ദുബൈ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ സേവനം ചെയ്ത മണ്ഡലത്തിലെ വളണ്ടിയര്‍ ഹാപ്പിനെസ് ടീമിനും, എസ് എസ് എല്‍ സി, പ്ലസ് ടു,സി ബി എസ് ഇ, മദ്രസ്സ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും, മജ്ദൂല്‍ ഈത്തപ്പഴ, പെര്‍ഫ്യൂം ചലഞ്ചുകളില്‍ ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ് നേടിയവര്‍ക്കും, എഐ സ്റ്റാര്‍ട്ടപ്പ് മത്സര വിജയികകളെയും, മതകാര്യ വിഭാഗം നടത്തിയ ക്വിസ്സ് മത്സരം, സര്‍ഗധാര വിങ് നടത്തിയ ഇശല്‍ വിരുന്നിലെയും വിജയികള്‍ക്കും അവാര്‍ഡ് ദാനവും നടന്നു, കോട്ടക്കല്‍ മണ്ഡലത്തിന് പ്രഥമ വനിത കെഎംസിസി കമ്മിറ്റിയും, സ്റ്റുഡന്റ് കെഎംസിസി കമ്മിറ്റിയും രൂപീകരിച്ചു,

ജനറല്‍ സെക്രട്ടറി പിടി അഷറഫ് വിഷയവതരണം നടത്തി , സെക്രട്ടറി ഷരീഫ് പിവി കരേക്കാട് സ്വാഗതവും, അസീസ് വെളേരി നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അബൂബക്കര്‍ തലകാപ്പ്, സൈദ് വരിക്കോട്ടില്‍, അബ്ദുസലാം ഇരിമ്പിളിയം, ഷെരീഫ് ടിപി, റാഷിദ് കെകെ, മുസ്തഫ സികെ, റസാഖ് വളാഞ്ചേരി, അഷറഫ് എടയൂര്‍, എന്നിവര്‍ എക്‌സലന്‍സ് സമ്മിറ്റിന് നേതൃത്വം നല്‍കി.

Continue Reading

News

ഇറാനെ ആക്രമിക്കരുതെന്ന് അമേരിക്കയോട് റഷ്യ; ആണവ ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി

മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്‌കോവ് ബുധനാഴ്ച പറഞ്ഞു.

Published

on

മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്‌കോവ് ബുധനാഴ്ച പറഞ്ഞു. ഇസ്രാഈല്‍ ആക്രമണങ്ങള്‍ ആണവ ദുരന്തത്തിന് കാരണമാകുമെന്ന് മോസ്‌കോ പറഞ്ഞു.

ഇസ്രാഈല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാനുള്ള റഷ്യയുടെ സന്നദ്ധത യുഎസ് തള്ളി.

ഇറാനും ഇസ്രാഈലും തമ്മിലുള്ള സ്ഥിതി ഗുരുതരമാണെന്ന് റഷ്യയുടെ എസ്വിആര്‍ വിദേശ രഹസ്യാന്വേഷണ വിഭാഗം മേധാവി സെര്‍ജി നരിഷ്‌കിന്‍ പറഞ്ഞു, ഇറാന്റെ ആണവ ഇന്‍ഫ്രാസ്ട്രക്ചറില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണം ലോകം ‘മില്ലിമീറ്റര്‍’ ദുരന്തത്തില്‍ നിന്ന് അകന്നുവെന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ പറഞ്ഞു.

‘ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെടുകയാണ്,” യുഎന്‍ ആണവ സുരക്ഷാ വാച്ച്‌ഡോഗ് ഇതിനകം തന്നെ പ്രത്യേക നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.

Continue Reading

Trending