Connect with us

More

കേരളത്തില്‍ 188 ഒഴിവ്, ശമ്പളം 16,800-87,500 രൂപ

Published

on

തിരുവനന്തപുരത്തെ എക്‌സ്‌സര്‍വീസ്‌മെന്‍ കോണ്‍ട്രിബ്യൂട്ടറി ഹെല്‍ത്ത് സ്‌കീമിന്റെ കീഴിലുള്ള പോളിക്ലിനിക്കുകളില്‍ വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 106 ഒഴിവുകളുണ്ട്. 11/12 മാസത്തെ കരാര്‍ നിയമനമാണ്. തസ്തിക, യോഗ്യത, പ്രായം, ശമ്പളം എന്നിവ ചുവടെ.

ഓഫിസര്‍ ഇന്‍ ചാര്‍ജ് പോളിക്ലിനിക്: ബിരുദം, കുറഞ്ഞത് അഞ്ച് വര്‍ഷം പ്രവൃത്തിപരിചയം, ആര്‍മ്ഡ് ഫോഴ്‌സുകളില്‍ നിന്ന് വിരമിച്ച ഓഫിസര്‍ ആയിരിക്കണം, 63 വയസ്, 75000 രൂപ.

മെഡിക്കല്‍ സ്‌പെഷലിസ്റ്റ്: എംഡി/എംഎസ്, പിജിക്ക് ശേഷം കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം, 68 വയസ്, 87500 രൂപ.

മെഡിക്കല്‍ ഓഫിസര്‍: എം.ബി.ബി.എസ്, ഇന്റേണ്‍ഷിപ്പിന് ശേഷം കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം, 66 വയസ്, 75000 രൂപ.

ഡെന്റല്‍ ഓഫിസര്‍: ബിഡിഎസ്, ഇന്റേണ്‍ഷിപ്പിന് ശേഷം കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം, 63 വയസ്, 75000 രൂപ.

ഡെന്റല്‍ ഹൈജീനിസ്റ്റ്: പ്ലസ്ടു സയന്‍സ് ജയം/തത്തുല്യം,ഡെന്റല്‍ ഹൈജീനിസ്റ്റ്‌ഡെന്റല്‍ മെക്കാനിക് കോഴ്‌സില്‍ ദ്വിവല്‍സര ഡിപ്ലോമ, ആര്‍മ്ഡ് ഫോഴ്‌സുകളില്‍ നിന്ന് ക്ലാസ്1 ഉHDORA കോഴ്‌സ്, കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയം, 56 വയസ്, 28100 രൂപ.

റേഡിയോഗ്രഫര്‍: ഡിപ്ലോമ/ക്ലാസ്1 റേഡിയോഗ്രഫര്‍ കോഴ്‌സ്(ആര്‍മ്ഡ് ഫോഴ്‌സസ്), കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയം, 56 വയസ്, 28100 രൂപ.

ഫിസിയോതെറപ്പിസ്റ്റ്്: ഡിപ്ലോമ/ക്ലാസ്1 ഫിസിയോതെറപ്പി കോഴ്‌സ് (ആര്‍മ്ഡ് ഫോഴ്‌സസ്), കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയം, 56 വയസ്, 28100 രൂപ.

ഫാര്‍മസിസ്റ്റ്: ബി ഫാര്‍മസി അല്ലെങ്കില്‍ പ്ലസ്ടു സയന്‍സ് (ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി), ഫാര്‍മസിയില്‍ അപ്രൂവ്ഡ് ഡിപ്ലോമ, ഫാര്‍മസിസ്റ്റ് റജിസ്‌ട്രേഷന്‍, കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം, 56 വയസ്, 28100 രൂപ.

നഴ്‌സിങ് അസിസ്റ്റന്റ്് (വിമുക്തഭടന്‍മാര്‍ മാത്രം): ക്ലാസ്1 നഴ്‌സിങ് അസിസ്റ്റന്റ്് കോഴ്‌സ് (ആര്‍മ്ഡ് ഫോഴ്‌സസ്), 56 വയസ്, 28100 രൂപ.

ലബോറട്ടറി അസിസ്റ്റന്റ്്: ഡിഎംഎല്‍ടി/ക്ലാസ്1 ലാബ് ടെക് കോഴ്‌സ് ( ആര്‍മ്ഡ് ഫോഴ്‌സസ്), കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയം, 56 വയസ്, 28100 രൂപ.

ലബോറട്ടറി ടെക്‌നീഷ്യന്‍: ബിഎസ്‌സി (മെഡിക്കല്‍ ലാബ് ടെക്‌നോളജി) അല്ലെങ്കില്‍ മെട്രിക്കുലേഷന്‍/ഹയര്‍സെക്കന്‍ഡറി/സീനിയര്‍ സെക്കന്‍ഡറി (10+2 സയന്‍സ്), മെഡിക്കല്‍ ലാബ് ടെക്‌നോളജി ഡിപ്ലോമ, കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം, 56 വയസ്, 28100 രൂപ.

െ്രെഡവര്‍: എട്ടാം ക്ലാസ്/ക്ലാസ്1 െ്രെഡവര്‍ എംടി (ആര്‍മ്ഡ് ഫോഴ്‌സസ്), സിവില്‍ െ്രെഡവിങ് ലൈസന്‍സ്, കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയം, 53 വയസ്, 19700 രൂപ.

പ്യൂണ്‍(വിമുക്തഭടന്‍മാര്‍ മാത്രം): ജിഡി ട്രേഡ്(ആര്‍മ്ഡ് ഫോഴ്‌സസ്), കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയം, 53 വയസ്, 16800 രൂപ.

സഫായ്‌വാല: സാക്ഷരനായിരിക്കണം, കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയം, 53 വയസ്, 16800 രൂപ.

ചൗക്കിദാര്‍ (വിമുക്തഭടന്‍മാര്‍ മാത്രം): ജിഡി ട്രേഡ് (ആര്‍മ്ഡ് ഫോഴ്‌സസ്), 53 വയസ്, 16800 രൂപ.

ഐടി നെറ്റ്‌വര്‍ക്ക് ടെക്‌നീഷ്യന്‍: ഐടി നെറ്റ്‌വര്‍ക്കിങ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ്/തത്തുല്യം, കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം, 53 വയസ്, 28100 രൂപ.

ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (വിമുക്തഭടന്‍മാര്‍ മാത്രം): ബിരുദം/ക്ലാസ്1 ക്ലറിക്കല്‍ ട്രേഡ് (ആര്‍മ്ഡ് ഫോഴ്‌സസ്), കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയം, 53 വയസ്, 19700 രൂപ.

ക്ലാര്‍ക്ക് (വിമുക്തഭടന്‍മാര്‍ മാത്രം): ബിരുദം ക്ലാസ്1 ക്ലറിക്കല്‍ ട്രേഡ്(ആര്‍മ്ഡ് ഫോഴ്‌സസ്), കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയം, 53 വയസ്, 16800 രൂപ.

അപേക്ഷിക്കേണ്ടവിധം: അപേക്ഷാഫോം മാതൃക www.echs.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ബയോഡേറ്റ, ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഫെബ്രുവരി 27നകം താഴെ കാണുന്ന വിലാസത്തില്‍ അയക്കണം

വിലാസം: Station Headquarters (ECHS), Pangode, Thirumala P.O, Trivandrum06. വിശദവിവരങ്ങള്‍ക്ക്: www.echs.gov.in

kerala

കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് കുറയുന്നു. കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിരുന്ന ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു. എന്നാല്‍ തിങ്കളാഴ്ച വരെ ഉയര്‍ന്ന താപനില തുടരുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

അതേസമയം, പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്തെ റെഡ് അലർട്ട് പിൻവലിച്ചു. കേരള തീരത്ത് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.രാത്രി എട്ട് മണിയോടെ കേരളാ തീരത്ത് കടലാക്രമണ സാധ്യതയെന്നും മുന്നറിയിപ്പ്.

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും, കൊല്ലം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ 3ന് തുറക്കും

Published

on

സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ 3ന് തുറക്കും. മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. അറ്റകുറ്റ പണികള്‍ നടത്തണമെന്നും സ്‌കൂളുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രിയുടെ നിര്‍ദേശം.സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്കമാക്കിയത്.

സ്‌കൂളുകളുടെ ഉപയോഗ ശൂന്യമായ വാഹനങ്ങള്‍ നീക്കം ചെയ്യണമെന്നും കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. സ്‌കൂള്‍ പരിസരത്ത് ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും വില്‍പ്പനയും നടക്കുന്നില്ലന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. മന്ത്രിമാരായ
വി.ശിവന്‍കുട്ടി, ആര്‍.ബിന്ദു,എം.ബി രാജേഷ്, കെ രാജന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Continue Reading

india

രോഹിത് വെമുല കേസ്: പുനരന്വേഷണം പ്രഖ്യാപിച്ച് തെലങ്കാന സര്‍ക്കാര്‍

പൊലീസിന്റെ അവകാശവാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുകയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയോട് സഹായം തേടുമെന്നും രോഹിത് വെമുലയുടെ സഹോദരന്‍ രാജ വെമുല വ്യക്തമാക്കി

Published

on

ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യ കേസ് പുനരന്വോഷിക്കാന്‍ തെലങ്കാന സര്‍ക്കാരിന്റെ ഉത്തരവ്. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് രോഹിത് സര്‍വകലാശാലയില്‍ പ്രവേശനം നേടിയതെന്നും ഇത് പുറത്ത് വരുമെന്ന ഭയം മൂലമാകാം ആത്മഹത്യ ചെയ്തതെന്നുമായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. പൊലീസ് നേരത്തെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ രോഹിത്തിന്റെ അമ്മയും സഹോദരനും അതൃപ്തി അറിയിച്ചതോടെയാണ് പുതിയ ഉത്തരവ്. തെലങ്കാന ഡിജിപി രവി ഗുപ്തയാണ് പുനരന്വോഷണത്തിന് ഉത്തരവിട്ടത്. റിപ്പോര്‍ട്ട് തള്ളുന്നതിന് ഡിജിപി കോടതിയില്‍ അപേക്ഷ നല്‍കും.

2016 ജനുവരി 17നാണ് രോഹിത് ഹോസ്റ്റല്‍ മുറിയില്‍ അഞ്ച് പേജുള്ള അത്മഹത്യ കുറിപ്പ് എഴുതി ജീവനൊടിക്കിയത്. താന്‍ അടക്കമുള്ള അഞ്ച് വിദ്യാര്‍ത്ഥികളുടെ സസ്പെന്‍ഷെനെതിരായ സമരത്തിനൊടുവിലായിരുന്നു രോഹിത് ആത്മഹത്യ ചെയ്തത്.

രോഹിത്തിന്റെ എസ്.എസ്.എല്‍.സി. രേഖകള്‍ വ്യാജമായിരുന്നെന്നും യഥാര്‍ഥ ജാതിസ്വത്വം വെളിപ്പെടുമെന്ന് ഭയന്നാണ് ആത്മഹത്യയെന്നുമായിരുന്നു ക്ലോഷര്‍ റിപ്പോര്‍ട്ട്. കേസിലെ പ്രതികളായ അന്നത്തെ ഹൈദരാബാദ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ അപ്പ റാവു, സെക്കന്തരാബാദിലെ ബി.ജെ.പി എം.പിയും കേന്ദ്ര മന്ത്രിയുമായിരുന്ന ബണ്ഡാരു ദത്താത്രേയ എന്നിവര്‍ക്ക് ക്ലീന്‍ ചീട്ട് നല്‍കിയിരുന്നു. പൊലീസിന്റെ അവകാശവാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുകയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയോട് സഹായം തേടുമെന്നും രോഹിത് വെമുലയുടെ സഹോദരന്‍ രാജ വെമുല വ്യക്തമാക്കി.

Continue Reading

Trending