Video Stories
രാഹുൽജീ അങ്ങേക്ക് സ്വാഗതം…
നജീബ് കാന്തപുരം
ചെന്നൈ സ്റ്റെല്ലാമേരീസ് കോളജിൽ തിങ്ങി നിറഞ്ഞ വിദ്യാർത്ഥികൾക്കിടയിൽ നിന്ന് ‘സർ’ എന്ന അഭിസംബോധനയോടെ ചോദ്യങ്ങൾ തുടങ്ങിയ പെൺകുട്ടിയോട് ,നിങ്ങളെന്നെ വെറും രാഹുലെന്ന് വിളിക്കുമോ എന്ന ആ അഭ്യർത്ഥനയുണ്ടല്ലോ,
അതു മതി താങ്കളാരെന്ന് ഞങ്ങൾക്ക് തിരിച്ചറിയാൻ.
ഞങ്ങൾക്കിടയിലെ വെറുമൊരു സാധാരണക്കാരനായി,
അതിമാനുഷനല്ലാത്ത വെറുമൊരു മനുഷ്യനായി തോളിൽ കയ്യിട്ട് നടക്കാവുന്ന കൂട്ടുകാരനായി താങ്കൾക്കൊപ്പം കഴിഞ്ഞ നിമിഷങ്ങളിൽ കയ്യടിച്ചത് ആ കുട്ടികൾ മാത്രമല്ല; ഈ രാജ്യത്തെ ചെറുപ്പക്കാർ ഒരുമിച്ചാണ്.
രാഹുൽജീ,
ഞങ്ങൾക്കങ്ങയെ വേണം. ഞങ്ങൾക്ക് വേണ്ടി നാടിനെ നയിക്കുന്ന ഞങ്ങളുടെ നായകനായി,
ഞങ്ങൾക്കിടയിൽ മതിൽകെട്ടി വിഭജിക്കുന്ന സംഘികൾക്കെതിരെ പൊരുതാനുള്ള ഊർജ്ജമായി.
താങ്കളീ കടപ്പുറത്ത് വീണ്ടും വരുമ്പോൾ ഞങ്ങൾക്കൊരു സ്വപ്നമുണ്ട്.
സാമൂതിരിയും കുഞ്ഞാലിമരക്കാരും സ്നേഹിച്ചു ജീവിച്ച മണ്ണിൽ ഇനിയുമൊരുപാട് കാലം ഒന്നിച്ച് ജീവിക്കണമെന്ന സ്വപ്നം. വിശ്വാസത്തിന്റെ പേരിൽ കൊലചെയ്യപ്പെടരുതെന്ന സ്വപ്നം. മതത്തിന്റെ പേരിൽ വിവേചനം നേരിടരുതെന്ന സ്വപ്നം. തുല്യാവകാശങ്ങളുള്ള മനുഷ്യരായി പരിഗണിക്കപ്പെടണമെന്ന സ്വപ്നം.
ഈ മണൽ തരികൾ ചവിട്ടിക്കടന്നു പോയ അനേകായിരം മനുഷ്യർ ,അവരുടെ സൗഹൃദങ്ങൾ, വർഗ്ഗീയത വേലി കെട്ടാത്ത സ്നേഹ ബന്ധങ്ങൾ, അത് നിലനിർത്താനുള്ള ഒരേയൊരു പ്രതീക്ഷയാണ് താങ്കൾ.
അതുകൊണ്ട് തന്നെ,
ഈ തെരെഞ്ഞെടുപ്പിൽ ഞങ്ങൾക്ക് സ്ഥാനാർത്ഥികളില്ല. അമ്പത്തിയാറിഞ്ച് നെഞ്ച് വിരിച്ച് ഭയപ്പെടുത്തിയ ഒരു പോക്കിരിക്ക് മുമ്പിൽ ധീരനായി നിന്ന് ചോദ്യങ്ങൾ ചോദിക്കുന്ന ഒരു ചെറുപ്പക്കാരന്റെ മുഖമേയുള്ളൂ.
അതാണ് ഞങ്ങളുടെ ചിഹ്നം, അതാണ് ഞങ്ങളുടെ സ്ഥാനാർത്ഥി.
പെറുക്കിയെടുക്കാൻ പോലും ബാക്കിയില്ലാത്ത വിധം ചിതറിത്തെറിച്ച് പോയ പിതാവിന്റെ ഘാതകരോട് പോലും എനിക്ക് പ്രതികാരമില്ല, ഞാനവർക്ക് മാപ്പ് കൊടുക്കുന്നുവെന്ന് പറഞ്ഞ നിഷ്കളങ്കനായ മകന്റെ മുഖമാണ് ഞങ്ങളുടെ മനസ്സിൽ.
വംശീയ വെറിയന്മാരായ സംഘികളാൽ കുഞ്ഞു ആസിഫ പിച്ചിചീന്തപ്പെട്ടപ്പോൾ നട്ടപ്പാതിര നേരത്ത് ഉറക്കം വരാതെ കയ്യിലൊരു മെഴുകുതിരിയും കൊളുത്തി അനുജത്തി പ്രിയങ്കയെ ചേർത്ത് നിർത്തി ഇന്ത്യാ ഗേറ്റിലേക്ക് നടന്ന് പോയ ഒരു സാധാരണ മനുഷ്യന്റെ മുഖമാണ് ഞങ്ങളുടെ മനസ്സിൽ.
അങ്ങ് നേരിട്ട പരിഹാസങ്ങൾ, കുത്ത് വാക്കുകൾ, അവഗണനകൾ, പപ്പു വിളികൾ ,ഒടുവിൽ ഡിസ് ലെക്സിയ ബാധിച്ച കുട്ടികളുടെ വേദനയെ പോലും പരിഹാസത്തിന്റെ മുൾമുനയാക്കിയ തരം താണ ഒരു മനുഷ്യന്റെ കുടിലതകൾക്കെതിരെ അങ്ങ് നയിക്കുന്ന യുദ്ധം സത്യമാണെന്ന ബോധ്യം ഞങ്ങൾക്കുണ്ട്. അങ്ങ് തോറ്റുപോയാൽ തോൽക്കുന്നത് ഒരു വ്യക്തിയല്ല; ഒരു രാജ്യം തന്നെയാണ്.
ആഴക്കിണറ്റിലേക്ക് മുങ്ങിത്താഴുന്നവന്റെ അവസാനത്തെ ആ കച്ചിത്തുരുമ്പ് താങ്കളാണ്.
സംഘികളാൽ കൊല്ലപ്പെട്ട നിസ്സഹായരായ മനുഷ്യരുടെ ആത്മാക്കൾ താങ്കളുടെ കൂടെയുണ്ട്. ഗൗരി ലങ്കേഷിന്റെ, ഗോവിന്ദ് പൻസാരയുടെ, കൽബർഗിയുടെ, മുഹമ്മദ് ജുനൈദിന്റെ, ഹേമന്ദ് കർക്കറയുടെ, മുഹമ്മദ് അഖ്ലാഖിന്റെ അങ്ങിനെ അനേകമനേകം മനുഷ്യരുടെ ആത്മാവുകൾ.
എവിടെയെന്റെ മകൻ എന്ന ചോദ്യവുമായി അലറിക്കരയുന്ന നജീബിന്റെ ഉമ്മയുടെ പ്രാർത്ഥന അങ്ങേക്കൊപ്പമുണ്ട്. ഇനിയും കണ്ടെത്താനാവാത്ത സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേതയുടെ പോരാട്ട വീര്യം അങ്ങക്കൊപ്പമുണ്ട്.
അനാഥരായി തീർന്ന കുട്ടികളുടെ , വിധവകളായി മാറിയ സ്ത്രീകളുടെ കണ്ണീരു കൂടെയുണ്ട്. കടം കയറി ആത്മഹത്യ ചെയ്ത കർഷകരുടെ സങ്കടങ്ങളുണ്ട്. ഇപ്പോഴും പട്ടിണിയിൽ വെന്ത വയറുമായി തേഞ്ഞ് തീർന്ന കാലുകളുമായി അധികാരികളുടെ ആട്ടും തുപ്പുമേറ്റ് വീണ് പോയ കർഷകരുടെ നിലവിളികൾ കൂടെയുണ്ട്. മോഡിയെന്ന പാഴ്മരത്തിന്റെ വിലകുറഞ്ഞ തമാശകളോട് ചെറുത്ത് നിൽക്കുന്ന വിദ്യാർത്ഥികളുണ്ട്. പുതിയ ഇന്ത്യയിൽ ജീവിക്കാൻ സ്വപ്നം കാണുന്ന തൊഴിൽ രഹിതരായ കോടിക്കണക്കിന് യുവാക്കളുണ്ട്. കോർപ്പറേറ്റുകൾക്ക് മുമ്പിൽ മോഡി കുമ്പിടുമ്പോൾ വീണു പോയ അനേകായിരം കച്ചവടക്കാരുണ്ട്. വർഗ്ഗീയത കൊണ്ട് മാത്രം ഇത്തവണ മോഡിക്ക് മറികടക്കാനാവില്ല.
ഞങ്ങളൊരുങ്ങിക്കഴിഞ്ഞു. ഇത് ഞങ്ങളുടെ അവസാനത്തെ യുദ്ധമാണ്. അങ്ങ് ജയിച്ചില്ലെങ്കിൽ പിന്നെ ഞങ്ങളില്ല. ഈ രാജ്യമില്ല. ആയിരക്കണക്കിന് വർഷങ്ങൾ കൊണ്ട് രൂപം കൊണ്ട നമ്മുടെ പൈതൃകമില്ല.
അത് കൊണ്ട് , അങ്ങയോടൊപ്പം അടിയുറച്ച് നിൽക്കുന്ന കോടിക്കണക്കിന് ശബ്ദമില്ലാത്ത മനുഷ്യരുടെ മുഖങ്ങളോർത്ത് പൊരുതുക. ഒരു രാജ്യം കൂടെയുണ്ട്. നമുക്ക് തോൽക്കാനാവില്ല.
Video Stories
പുതിയ മാറ്റത്തിനായി മെറ്റ; ഇന്‍സ്റ്റഗ്രാമില്‍ ഇനി ഒരു പോസ്റ്റിന് മൂന്ന് ടാഗുകള്‍ മാത്രം
ഒരു പോസ്റ്റില്‍ മൂന്നില്‍ കൂടുതല്‍ ഹാഷ്ടാഗുകള്‍ ചേര്‍ക്കുമ്പോള്‍…
കാലിഫോര്‍ണിയ: ഇന്‍സ്റ്റഗ്രാം പ്ലാറ്റ്ഫോമില്‍ പുതിയ മാറ്റം പരീക്ഷിക്കാന്‍ ഒരുങ്ങി മെറ്റ. ഒരു പോസ്റ്റിന് മൂന്ന് ഹാഷ്ടാഗുകള്‍ മാത്രം എന്ന പരിധി അവതരിപ്പിനാണ്് മെറ്റ ഉടമസ്ഥതയിലുള്ള കമ്പനി എന്നാണ് റിപ്പോര്‍ട്ടുകള്‍. 2011 മുതല്‍ ഇന്‍സ്റ്റഗ്രാം തുടര്‍ന്നുവന്നിരുന്ന നിയമത്തില്‍ നിന്നുള്ള മാറ്റമാണിത്. 2011 മുതല്‍ ഇന്‍സ്റ്റഗ്രാമില്‍ ഉപയോക്കാള്‍ കണ്ടന്റ് കണ്ടെത്തുന്നതിന്റെ ഒരു പ്രധാന രീതിയാണ് ഹാഷ്ടാഗുകള്‍. ഒരു പോസ്റ്റില്‍ 30 ഹാഷ്ടാഗുകള്‍ വരെ ചേര്‍ത്തുകൊണ്ട് കണ്ടന്റ് ക്രിയേറ്റേഴ്സിന് അവരുടെ പോസ്റ്റുകളുടെ റീച്ച് വര്‍ധിപ്പിക്കാമായിരുന്നു.
എന്നാല്‍ ഇപ്പോള്‍ ഒരു പോസ്റ്റില്‍ മൂന്നില്‍ കൂടുതല്‍ ഹാഷ്ടാഗുകള്‍ ചേര്‍ക്കുമ്പോള്‍ ഒരു എറര്‍ സന്ദേശം കാണുന്നതായി ചില റെഡ്ഡിറ്റ് ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എങ്കിലും ഈ ഫീച്ചര്‍ നിലവില്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമല്ല. ഇത് സൂചിപ്പിക്കുന്നത് മെറ്റ പരിമിതമായ എണ്ണം ഉപയോക്താക്കളില്‍ ഹാഷ്ടാഗ് നിയന്ത്രണ ഫീച്ചര്‍ ഇത് പരീക്ഷിക്കുന്നുണ്ടെന്നും പിന്നീട് പ്ലാറ്റ്ഫോമില്‍ ഉടനീളം ഇത് നടപ്പിലാക്കും എന്നുമാണ്.
ഈ പരീക്ഷണത്തെക്കുറിച്ച് ഇന്‍സ്റ്റഗ്രാം ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ല. മുമ്പ് ഘട്ടം ഘട്ടമായി പുറത്തിറക്കിയ നിരവധി ഫീച്ചറുകളെപ്പോലെ, ഈ മാറ്റവും ഒരേ പ്രക്രിയയുടെ ഭാഗമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ കാലക്രമേണ, ഇന്‍സ്റ്റഗ്രാമിന്റെ റെക്കമന്‍ഡേഷന്‍ സംവിധാനം മാറി. ഇപ്പോള്‍, എക്സ്പ്ലോര്‍ വിഭാഗം ഉള്ളടക്കം, അടിക്കുറിപ്പുകള്‍, ഉപയോക്തൃ പെരുമാറ്റം എന്നിവയ്ക്ക് മുന്‍ഗണന നല്കുന്നു. റീച്ച് വര്‍ധിപ്പിക്കുന്നതില്‍ ഹാഷ്ടാഗുകള്‍ ഇനി അത്ര ഫലപ്രദമല്ലെന്ന് ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസേരി ആവര്‍ത്തിച്ച് പ്രസ്താവിച്ചിട്ടുണ്ട്. ഹാഷ്ടാഗുകള്‍ ഇപ്പോള്‍ ഉള്ളടക്കത്തെ തരംതിരിക്കുന്നതിനുള്ള ഒരു മാര്‍ഗമായി മാത്രം മാറിയിരിക്കുന്നു എന്നാണ് അദേഹം പറയുന്നത്.
Video Stories
നവജാത ശിശുവിനെ തെരുവില്‍ ഉപേക്ഷിച്ചു; കാവലായി തെരുവുനായകള്‍
പുലര്‍ച്ചെ കുഞ്ഞിന്റെ കരച്ചില് കേട്ടാണ് തൊട്ടടുത്ത് താമസിക്കുന്ന രാധ ഭൗമിക് പുറത്തിറങ്ങി നോക്കിയത്.
നാദിയ: നവജാത ശിശുവിനെ മാതാവ് തെരുവില്‍ ഉപേക്ഷിച്ചു. കൊടുംതണുപ്പില്‍ ഒരു പുതപ്പുപോലുമില്ലാതെ കിടന്ന ആണ് കുഞ്ഞിന് കാവലായി നിന്നത് ഒരു കൂട്ടം തെരുവു നായ്ക്കള്‍.പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ നബദ്വിപിലാണ് സംഭവം നടന്നത്.
റെയില്‍വെ തൊഴിലാളികള്‍ താമസിക്കുന്ന കോളനിയിലെ പബ്ലിക് ടോയ്ലറ്റിന് മുന്നില്‍ പുലര്‍ച്ചെ കുഞ്ഞിന്റെ കരച്ചില് കേട്ടാണ് തൊട്ടടുത്ത് താമസിക്കുന്ന രാധ ഭൗമിക് പുറത്തിറങ്ങി നോക്കിയത്. കരച്ചില് കേട്ട ഭാഗത്തേക്ക് പോയി നോക്കിയപ്പോള്‍ കുറേ തെരുവ് നായ്ക്കള്‍ കൂട്ടം കൂടി നില്ക്കുന്നു. അവര്‍ക്കുള്ളില്‍ ഒരു ചോരക്കുഞ്ഞും.
രാധയെക്കണ്ടപ്പോള്‍ നായ്ക്കള്‍ മാറിക്കൊടുത്തു. കുഞ്ഞിന് സമീപം കുറിപ്പോ ഒന്നും ഉണ്ടായിരുന്നില്ല. തന്റെ ദുപ്പട്ടയില്‍ ആ കുഞ്ഞിനെ വാരിയെടുത്ത് അവര്‍ മരുമകളെയും കൂട്ടി തൊട്ടടുത്ത മഹേഷ്ഗഞ്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രാഥമിക ചികിത്സക്ക് ശേഷം കുഞ്ഞിനെ കൃഷ്ണനഗര്‍ സദര്‍ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിക്ക് പരിക്കുകളൊന്നുമില്ലെന്നും കുഞ്ഞിന്റെ ദേഹത്തും തലയിലുമുണ്ടായിരുന്ന രക്തം പ്രസവസമയത്ത് ഉണ്ടായിരുന്നതാകാമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
കുഞ്ഞിന് കാവല്‍ നിന്നിരുന്ന തെരുവ് നായ്ക്കള്‍ ആ രാത്രി കുരക്കുകയോ ബഹളമുണ്ടാക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. ചോരക്കുഞ്ഞിന് ഒരാപത്തും വരുത്താതെ അവര്‍ രാവിലെയാകുന്നത് വരെ കാവല്‍ നില്‍ക്കുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു. പിഞ്ചുകുഞ്ഞിന് വേണ്ടി സ്വന്തം മാതാവ് പോലും കാണിക്കാത്ത കരുണ ആ മിണ്ടാപ്രാണികള്‍ കാണിച്ചുവെന്ന് റെയില്‍വെ ജീവനക്കാരന് പറയുന്നു.
സംഭവത്തില്‍ പൊലീസും ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രസവിച്ച ഉടന്‍ കുഞ്ഞിനെ ഉപേക്ഷിച്ചതാകാമെന്നാണ് നബദ്വീപ് പൊലീസ് സംശയിക്കുന്നത്. കുഞ്ഞിന്റെ ചുമതല ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഏറ്റെടുത്തു.
News
‘അടിമയുടെ സമാധാനം വേണ്ട, ഒരിക്കലും അടിമയാവില്ല’: ട്രംപിന്റെ അന്ത്യശാസനത്തിന് പിന്നാലെ തിരിച്ചടിച്ച് വെനസ്വേലന്‍ പ്രസിഡന്റ്
ബലപ്രയോഗത്തിലൂടെ രാഷ്ട്രീയ മാറ്റം അടിച്ചേല്‍പ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും രാജ്യം ചെറുക്കുമെന്ന് മുന്നറിയിപ്പ് നല്കി.
വാഷിംഗ്ടണുമായുള്ള സംഘര്‍ഷം രൂക്ഷമാകുമ്പോള്‍, വെനിസ്വേല ‘ഒരു അടിമയുടെ സമാധാനം ആഗ്രഹിക്കുന്നില്ല’ എന്ന് കാരക്കാസിലെ ആയിരക്കണക്കിന് പിന്തുണക്കാരോട് പറഞ്ഞുകൊണ്ട്, വര്‍ദ്ധിച്ചുവരുന്ന യുഎസ് സമ്മര്‍ദ്ദത്തിന് വെനിസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡുറോ മറുപടി നല്കി. ആഴ്ചകളായി അമേരിക്കയുടെ വര്‍ദ്ധിച്ചുവരുന്ന സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം മാര്‍ച്ചുകളെ അഭിസംബോധന ചെയ്ത മഡുറോ, 22-ാം ആഴ്ചയിലേക്ക് കടന്ന നാവിക വിന്യാസത്തിലൂടെ വാഷിംഗ്ടണ്‍ വെനിസ്വേലയെ ‘പരീക്ഷിക്കുകയാണെന്ന്’ ആരോപിച്ചു. ബലപ്രയോഗത്തിലൂടെ രാഷ്ട്രീയ മാറ്റം അടിച്ചേല്‍പ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും രാജ്യം ചെറുക്കുമെന്ന് മുന്നറിയിപ്പ് നല്കി.
‘നമുക്ക് സമാധാനം വേണം, പക്ഷേ പരമാധികാരം, സമത്വം, സ്വാതന്ത്ര്യം എന്നിവയുള്ള സമാധാനം! അടിമയുടെ സമാധാനമോ കോളനികളുടെ സമാധാനമോ നമുക്ക് വേണ്ട!’ വെനിസ്വേലന്‍ ജനതയോട് ‘സമ്പൂര്‍ണ വിശ്വസ്തത’ പ്രതിജ്ഞയെടുക്കുന്നതിന് മുമ്പ് അദ്ദേഹം ജനക്കൂട്ടത്തോട് പറഞ്ഞു. കഴിഞ്ഞ മാസം ഒരു അപൂര്‍വ ഫോണ്‍ കോളിനിടെ ഡൊണാള്‍ഡ് ട്രംപ് മഡുറോ ഉടന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒരു അന്ത്യശാസനം പുറപ്പെടുവിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ വന്നത്.
മഡുറോയെ ഉടന്‍ തന്നെ വിട്ടുപോകാന്‍ ട്രംപ് സമ്മര്‍ദ്ദം ചെലുത്തിയതായും, അദ്ദേഹം ഉടന്‍ തന്നെ രാജിവച്ചാല്‍ മാത്രമേ കുടുംബത്തിന് ഉറപ്പ് നല്‍കൂ എന്നും മഡുറോ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ആഗോള പൊതുമാപ്പ്, രാഷ്ട്രീയ അധികാരം ഉപേക്ഷിച്ചാലും സായുധ സേനയുടെ നിയന്ത്രണം നിലനിര്‍ത്താനുള്ള കഴിവ് എന്നിവയുള്‍പ്പെടെയുള്ള എതിര് ആവശ്യങ്ങള്‍ മഡുറോ മുന്നോട്ടുവച്ചതായും റിപ്പോര്‍ട്ടുണ്ട്. വെനിസ്വേലന്‍ വ്യോമാതിര്‍ത്തി ‘പൂര്‍ണ്ണമായും അടച്ചുപൂട്ടി’ എന്ന് ട്രംപ് പ്രഖ്യാപിച്ചതിന് ശേഷം രണ്ടാമത്തെ കോള്‍ നേടാന്‍ മഡുറോ ശ്രമിച്ചിട്ടും, പിന്നീട് കൂടുതല്‍ ആശയവിനിമയം നടന്നിട്ടില്ലെന്ന് റിപ്പോര്‍ട്ട്.
അന്തിമ റിപ്പോര്‍ട്ടുകള്‍ വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടില്ല, നിഷേധിക്കുന്നില്ല, പക്ഷേ ട്രംപ് സൈനിക സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. കരീബിയന്‍ മേഖലയില്‍ യുഎസ് നാവികസേനയുടെ വിപുലമായ സന്നാഹം തുടരുകയാണ്, വ്യോമാതിര്‍ത്തി മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്, മയക്കുമരുന്ന് കൊണ്ടുപോകുന്ന ബോട്ടുകള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്, ഇവ വാഷിംഗ്ടണില്‍ ഉഭയകക്ഷി പരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്. മഡുറോയുടെ സര്‍ക്കാരുമായി ബന്ധപ്പെട്ട മയക്കുമരുന്ന് ശൃംഖലകളെ ലക്ഷ്യം വച്ചാണ് ഈ ആക്രമണങ്ങള്‍ നടത്തിയതെന്ന് യുഎസ് അവകാശപ്പെടുന്നു. വെനിസ്വേലയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ട്രംപ് ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരെ കാണുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന് ലീവിറ്റ് സ്ഥിരീകരിച്ചു, എന്നാല്‍ ‘പ്രസിഡന്റിന്റെ പരിഗണനയിലുള്ള ചില ഓപ്ഷനുകള്‍ മേശപ്പുറത്തുണ്ട്’ എന്ന് മാത്രം പറഞ്ഞുകൊണ്ട് അടിസ്ഥാന ഓപ്ഷനുകള്‍ തള്ളിക്കളഞ്ഞില്ല.
ഭരണമാറ്റം തേടാന്‍ വാഷിംഗ്ടണ്‍ ശ്രമിക്കുന്നുവെന്ന് കാരക്കാസ് ആരോപിക്കുന്നു.
മഡുറോയെ അധികാരത്തില്‍ നിന്ന് നീക്കാനും വെനിസ്വേലയുടെ എണ്ണ ശേഖരത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുമുള്ള വിശാലമായ പ്രചാരണത്തിന്റെ ഭാഗമാണ് യുഎസ് വിന്യസിക്കല്‍ എന്ന് മഡുറോയുടെ സര്‍ക്കാര്‍ വാദിക്കുന്നു. ഒപെക്കിന് അയച്ച കത്തില്‍, വാഷിംഗ്ടണ്‍ ‘സൈനിക ബലപ്രയോഗത്തിലൂടെ വെനിസ്വേലയുടെ വിശാലമായ എണ്ണ ശേഖരം – ലോകത്തിലെ ഏറ്റവും വലിയത് – കൈവശപ്പെടുത്താന്‍’ ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. വെനിസ്വേലന്‍ പൗരന്മാര് കൊല്ലപ്പെട്ടുവെന്ന് ആദ്യമായി സമ്മതിച്ചതിന് ശേഷം വെനിസ്വേലയുടെ ദേശീയ അസംബ്ലി ഇപ്പോള്‍ യുഎസ് ആക്രമണങ്ങളെക്കുറിച്ച് സ്വന്തം അന്വേഷണം പ്രഖ്യാപിച്ചു. അതേസമയം, കൊളംബിയയുടെ പ്രസിഡന്റ് ഗുസ്താവോ പെട്രോയോ പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വേദിയായി കാര്‍ട്ടജീനയെ വാഗ്ദാനം ചെയ്തു. എന്നിരുന്നാലും കാരക്കാസോ വാഷിംഗ്ടണോ പ്രതികരിച്ചിട്ടില്ല.
-
kerala16 hours agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala3 days ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala2 days agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india2 days agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala3 days agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
india2 days ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala3 days agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
kerala2 days agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍

