Connect with us

Video Stories

രാഹുൽജീ അങ്ങേക്ക്‌ സ്വാഗതം…

Published

on

നജീബ് കാന്തപുരം

ചെന്നൈ സ്റ്റെല്ലാമേരീസ്‌ കോളജിൽ തിങ്ങി നിറഞ്ഞ വിദ്യാർത്ഥികൾക്കിടയിൽ നിന്ന് ‘സർ’ എന്ന അഭിസംബോധനയോടെ ചോദ്യങ്ങൾ തുടങ്ങിയ പെൺകുട്ടിയോട്‌ ,നിങ്ങളെന്നെ വെറും രാഹുലെന്ന് വിളിക്കുമോ എന്ന ആ അഭ്യർത്ഥനയുണ്ടല്ലോ, 
അതു മതി താങ്കളാരെന്ന് ഞങ്ങൾക്ക്‌ തിരിച്ചറിയാൻ.
ഞങ്ങൾക്കിടയിലെ വെറുമൊരു സാധാരണക്കാരനായി,
അതിമാനുഷനല്ലാത്ത വെറുമൊരു മനുഷ്യനായി തോളിൽ കയ്യിട്ട്‌ നടക്കാവുന്ന കൂട്ടുകാരനായി താങ്കൾക്കൊപ്പം കഴിഞ്ഞ നിമിഷങ്ങളിൽ കയ്യടിച്ചത്‌ ആ കുട്ടികൾ മാത്രമല്ല; ഈ രാജ്യത്തെ ചെറുപ്പക്കാർ ഒരുമിച്ചാണ്‌.
രാഹുൽജീ,
ഞങ്ങൾക്കങ്ങയെ വേണം. ഞങ്ങൾക്ക്‌ വേണ്ടി നാടിനെ നയിക്കുന്ന ഞങ്ങളുടെ നായകനായി,
ഞങ്ങൾക്കിടയിൽ മതിൽകെട്ടി വിഭജിക്കുന്ന സംഘികൾക്കെതിരെ പൊരുതാനുള്ള ഊർജ്ജമായി.
താങ്കളീ കടപ്പുറത്ത്‌ വീണ്ടും വരുമ്പോൾ ഞങ്ങൾക്കൊരു സ്വപ്നമുണ്ട്‌.
സാമൂതിരിയും കുഞ്ഞാലിമരക്കാരും സ്നേഹിച്ചു ജീവിച്ച മണ്ണിൽ ഇനിയുമൊരുപാട്‌ കാലം ‌ ഒന്നിച്ച്‌ ജീവിക്കണമെന്ന സ്വപ്നം. വിശ്വാസത്തിന്റെ പേരിൽ കൊലചെയ്യപ്പെടരുതെന്ന സ്വപ്നം. മതത്തിന്റെ പേരിൽ വിവേചനം നേരിടരുതെന്ന സ്വപ്നം. തുല്യാവകാശങ്ങളുള്ള മനുഷ്യരായി പരിഗണിക്കപ്പെടണമെന്ന സ്വപ്നം.
ഈ മണൽ തരികൾ ചവിട്ടിക്കടന്നു പോയ അനേകായിരം മനുഷ്യർ ,അവരുടെ സൗഹൃദങ്ങൾ, വർഗ്ഗീയത വേലി കെട്ടാത്ത സ്നേഹ ബന്ധങ്ങൾ, അത്‌ നിലനിർത്താനുള്ള ഒരേയൊരു പ്രതീക്ഷയാണ്‌ താങ്കൾ.
അതുകൊണ്ട്‌ തന്നെ, 
ഈ തെരെഞ്ഞെടുപ്പിൽ ഞങ്ങൾക്ക്‌ സ്ഥാനാർത്ഥികളില്ല. അമ്പത്തിയാറിഞ്ച്‌ നെഞ്ച്‌ വിരിച്ച്‌ ഭയപ്പെടുത്തിയ ഒരു പോക്കിരിക്ക്‌ മുമ്പിൽ ധീരനായി നിന്ന് ചോദ്യങ്ങൾ ചോദിക്കുന്ന ഒരു ചെറുപ്പക്കാരന്റെ മുഖമേയുള്ളൂ. 
അതാണ്‌ ഞങ്ങളുടെ ചിഹ്നം, അതാണ്‌ ഞങ്ങളുടെ സ്ഥാനാർത്ഥി. 
പെറുക്കിയെടുക്കാൻ പോലും ബാക്കിയില്ലാത്ത വിധം ചിതറിത്തെറിച്ച്‌ പോയ പിതാവിന്റെ ഘാതകരോട്‌ പോലും എനിക്ക്‌ പ്രതികാരമില്ല, ഞാനവർക്ക്‌ മാപ്പ്‌ കൊടുക്കുന്നുവെന്ന് പറഞ്ഞ നിഷ്കളങ്കനായ മകന്റെ മുഖമാണ്‌ ഞങ്ങളുടെ മനസ്സിൽ.
വംശീയ വെറിയന്മാരായ സംഘികളാൽ കുഞ്ഞു ആസിഫ പിച്ചിചീന്തപ്പെട്ടപ്പോൾ നട്ടപ്പാതിര നേരത്ത്‌ ഉറക്കം വരാതെ കയ്യിലൊരു മെഴുകുതിരിയും കൊളുത്തി അനുജത്തി പ്രിയങ്കയെ ചേർത്ത്‌ നിർത്തി ഇന്ത്യാ ഗേറ്റിലേക്ക്‌ നടന്ന് പോയ ഒരു സാധാരണ മനുഷ്യന്റെ മുഖമാണ്‌ ഞങ്ങളുടെ മനസ്സിൽ.
അങ്ങ്‌ നേരിട്ട പരിഹാസങ്ങൾ, കുത്ത്‌ വാക്കുകൾ, അവഗണനകൾ, പപ്പു വിളികൾ ,ഒടുവിൽ ഡിസ്‌ ലെക്സിയ ബാധിച്ച കുട്ടികളുടെ വേദനയെ പോലും പരിഹാസത്തിന്റെ മുൾമുനയാക്കിയ തരം താണ ഒരു മനുഷ്യന്റെ കുടിലതകൾക്കെതിരെ അങ്ങ്‌ നയിക്കുന്ന യുദ്ധം സത്യമാണെന്ന ബോധ്യം ഞങ്ങൾക്കുണ്ട്‌. അങ്ങ്‌ തോറ്റുപോയാൽ തോൽക്കുന്നത്‌ ഒരു വ്യക്തിയല്ല; ഒരു രാജ്യം തന്നെയാണ്‌. 
ആഴക്കിണറ്റിലേക്ക്‌ മുങ്ങിത്താഴുന്നവന്റെ അവസാനത്തെ ആ കച്ചിത്തുരുമ്പ്‌ താങ്കളാണ്‌. 
സംഘികളാൽ കൊല്ലപ്പെട്ട നിസ്സഹായരായ മനുഷ്യരുടെ ആത്മാക്കൾ താങ്കളുടെ കൂടെയുണ്ട്‌. ഗൗരി ലങ്കേഷിന്റെ, ഗോവിന്ദ്‌ പൻസാരയുടെ, കൽബർഗിയുടെ, മുഹമ്മദ്‌ ജുനൈദിന്റെ, ഹേമന്ദ്‌ കർക്കറയുടെ, മുഹമ്മദ്‌ അഖ്ലാഖിന്റെ അങ്ങിനെ അനേകമനേകം മനുഷ്യരുടെ ആത്മാവുകൾ.
എവിടെയെന്റെ മകൻ എന്ന ചോദ്യവുമായി അലറിക്കരയുന്ന നജീബിന്റെ ഉമ്മയുടെ പ്രാർത്ഥന അങ്ങേക്കൊപ്പമുണ്ട്‌. ഇനിയും കണ്ടെത്താനാവാത്ത സഞ്ജീവ്‌ ഭട്ടിന്റെ ഭാര്യ ശ്വേതയുടെ പോരാട്ട വീര്യം അങ്ങക്കൊപ്പമുണ്ട്‌.
അനാഥരായി തീർന്ന കുട്ടികളുടെ , വിധവകളായി മാറിയ സ്ത്രീകളുടെ കണ്ണീരു കൂടെയുണ്ട്‌. കടം കയറി ആത്മഹത്യ ചെയ്ത കർഷകരുടെ സങ്കടങ്ങളുണ്ട്‌. ഇപ്പോഴും പട്ടിണിയിൽ വെന്ത വയറുമായി തേഞ്ഞ്‌ തീർന്ന കാലുകളുമായി അധികാരികളുടെ ആട്ടും തുപ്പുമേറ്റ്‌ വീണ്‌ പോയ കർഷകരുടെ നിലവിളികൾ കൂടെയുണ്ട്‌. മോഡിയെന്ന പാഴ്മരത്തിന്റെ വിലകുറഞ്ഞ തമാശകളോട്‌ ചെറുത്ത്‌ നിൽക്കുന്ന വിദ്യാർത്ഥികളുണ്ട്‌. പുതിയ ഇന്ത്യയിൽ ജീവിക്കാൻ സ്വപ്നം കാണുന്ന തൊഴിൽ രഹിതരായ കോടിക്കണക്കിന്‌ യുവാക്കളുണ്ട്‌. കോർപ്പറേറ്റുകൾക്ക്‌ മുമ്പിൽ മോഡി കുമ്പിടുമ്പോൾ വീണു പോയ അനേകായിരം കച്ചവടക്കാരുണ്ട്‌. വർഗ്ഗീയത കൊണ്ട്‌ മാത്രം ഇത്തവണ മോഡിക്ക്‌ മറികടക്കാനാവില്ല.
ഞങ്ങളൊരുങ്ങിക്കഴിഞ്ഞു. ഇത്‌ ഞങ്ങളുടെ അവസാനത്തെ യുദ്ധമാണ്‌. അങ്ങ്‌ ജയിച്ചില്ലെങ്കിൽ പിന്നെ ഞങ്ങളില്ല. ഈ രാജ്യമില്ല. ആയിരക്കണക്കിന്‌ വർഷങ്ങൾ കൊണ്ട്‌ രൂപം കൊണ്ട നമ്മുടെ പൈതൃകമില്ല.
അത്‌ കൊണ്ട്‌ , അങ്ങയോടൊപ്പം അടിയുറച്ച്‌ നിൽക്കുന്ന കോടിക്കണക്കിന്‌ ശബ്ദമില്ലാത്ത മനുഷ്യരുടെ മുഖങ്ങളോർത്ത്‌ പൊരുതുക. ഒരു രാജ്യം കൂടെയുണ്ട്‌. നമുക്ക്‌ തോൽക്കാനാവില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അന്ത്യയാത്രയിലും താങ്ങാകും ”അത്താണി”

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്.

Published

on

കണ്ണൂര്‍: ആഴ്ചകള്‍ക്ക് മുമ്പ് ഈ തണലില്‍ എത്തിയ അമ്മിണിയെ മരണസമയത്തും കൈവിട്ടില്ല. അന്ത്യചടങ്ങുകള്‍ ഏറ്റെടുത്ത് ആദരവോടെ യാത്രയയപ്പ് നല്‍കി അത്താണിയുടെ കരുതല്‍.

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്. കാന്‍സര്‍രോഗബാധിതയായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അമ്മിണിയെ അത്താണി ഏറ്റെടുത്തത് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ്.

അത്താണിയുടെ ഞാലുവയലിലെ വീട്ടില്‍ പരിചരണത്തിലിരിക്കെ രോഗം മൂര്‍ഛിച്ച അമ്മിണി രാവിലെയോടെ മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷയും അത്താണി ജനറല്‍ സെക്രട്ടറി പി ഷമീമയുടെ നേതൃത്വത്തില്‍ ഉച്ചയോടെയാണ് പയ്യാമ്പലത്ത് എത്തിച്ച് സംസ്‌കരിച്ചത്.

അമ്മിണിയുടെ വിശ്വാചാരത്തോടെ തന്നെ സംസ്‌ക്കരിക്കണമെന്ന കരുതലില്‍ അന്ത്യനിമിഷങ്ങള്‍ക്ക് ബന്ധുവിനെ കൂടി ഉറപ്പാക്കി കര്‍മിയുടെ നേതൃത്വത്തിലായിരുന്നു സംസ്‌കാരം. നേരത്തെയും വിവിധ മതവിശ്വാസികളായ സ്ത്രീകള്‍ മരണപ്പെട്ടാല്‍ അവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് സംസ്‌ക്കാരം ഉറപ്പാക്കുന്നതോടൊപ്പം ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുടെ സന്തോഷത്തിലും കൂടെ നില്‍ക്കുന്ന അത്താണി ഇതിനകം കണ്ണൂരിലും പുറത്തും ശ്രദ്ധനേടിയ സ്ത്രീകളുടെ കൂട്ടായ്മയാണ്.

വിശേഷ ദിവസങ്ങളില്‍ സൗഹൃദപരമായ ആഘോഷവും വിനോദയാത്രകളും ഒത്തുചേരലുകളുമായി അഗതികളായ സ്ത്രീകള്‍ക്ക് മാനസികോല്ലാസം നല്‍കാന്‍ അത്താണി പ്രവര്‍ത്തകര്‍ ശ്രദ്ധിക്കാറുണ്ട്. അന്തേവാസികളുടെ മാനസികോല്ലാസത്തോടൊപ്പം ആരോഗ്യ ശുശ്രൂഷയും ഉറപ്പാക്കിയാണ് അത്താണിയുടെ പ്രവര്‍ത്തനം.

കെയര്‍ ആന്റ് കെയറസ് സൊസൈറ്റിക്ക് കീഴില്‍ ആയിക്കര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അത്താണിയുടെ നാല് കെയര്‍ ഹോമുകളിലായി 70 സ്ത്രീകളാണുള്ളത്. 18 വയസ് മുതല്‍ 90 വയസ് വരെ പ്രായക്കാര്‍ ഇവരിലുണ്ട്.
സഫിയ മുനീറാണ്. സ്ത്രീകളായ 60 പേര്‍ ഭാരവാഹികളായ അത്താണിയുടെ പ്രസിഡന്റ് പി ഷമീമ ജനറല്‍ സെക്രട്ടറിയും താഹിറ അഷ്‌റഫ് ട്രഷററുമാണ്. നഴ്‌സുമാരുള്‍പ്പെടെ 15 ജീവനക്കാരാണ് നാല് കെയര്‍ ഹോമുകളിലു കഴിയുന്ന അന്തേവാസികളെ പരിപാലിക്കുന്നത്.

Continue Reading

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

Trending