Connect with us

Video Stories

ഗള്‍ഫ്-ബ്രിട്ടീഷ് തന്ത്രപരമായ സഹകരണത്തിന് ജി സി സി ഉച്ചകോടി രൂപം നല്‍കി

Published

on

എം. ബിജുശങ്കര്‍

മനാമ: ഗള്‍ഫും ബ്രിട്ടനും ചേര്‍ന്ന് പ്രതിരോധം, സുരക്ഷ, വാണിജ്യമടക്കം എല്ലാ മേഖലകളിലും തന്ത്രപരമായ പങ്കാളിത്തം ആരംഭിക്കാനുള്ള തീരുമാനവുമായി 37ാമത് ജി സി സി ഉച്ചകോടിക്ക് ബഹ്‌റൈനില്‍ സമാപനമായി.ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തക്കമാക്കാനും അതിര്‍ത്തി സുരക്ഷക്കുമായി ബ്രിട്ടനുമായി ചേര്‍ന്ന് പ്രവര്‍ത്തക സമിതിയുണ്ടാക്കാനും ആദ്യമായി ചേര്‍ന്ന ജി സി സി-ബ്രിട്ടീഷ് ഉച്ചകോടി തീരുമാനിച്ചു. മേഖലയില്‍ നിലനില്‍ക്കുന്ന ആയുധവല്‍കൃത ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്കു സൈനിക നടപടി പരിഹാരമല്ലെന്നും രാഷ്ട്രീയവും സമാധാനപരവുമായ മാര്‍ഗത്തിലൂടെയാണ് പരിഹാരം കാണേണ്ടതെന്നും ഉച്ചകോടി തീരുമാനിച്ചതായി കമ്മ്യൂണിക്കെയില്‍ വെളിപ്പെടുത്തി.

 
ബ്രിട്ടനും ഗള്‍ഫ് രാജ്യങ്ങളും സംയുക്തമായി പ്രതിരോധ രംഗത്തെ സഹകരണം ശക്തിപ്പെടുത്തും. ജി സി സിയുടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന സംയുക്ത സൈനികാഭ്യാസ പരിപാടികള്‍ സംഘടിപ്പിക്കും. സൈനിക സഹകരണം വിപുലപ്പെടുത്തിക്കൊണ്ട് നിലവിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കും. മേഖലയിലേക്കായി ബ്രിട്ടന്‍ യു എ ഇയില്‍ പ്രതിരോധ സ്റ്റാഫിനെ നിയമിക്കും. സുരക്ഷാ പ്രശ്‌നങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാനായി ഗള്‍ഫും ബ്രിട്ടനും ചേര്‍ന്ന് ദേശീയ സുരക്ഷാ സംവാദം സംഘടിപ്പിക്കും. സിറിയ, ഇറാഖ്, ലിബിയ, യെമന്‍ ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്കു രാഷ്ട്രീയ പരിഹാരം ഉണ്ടാകണമെന്ന് വ്യക്തമാക്കിയ ഉച്ചകോടി സിറിയയില്‍ യുദ്ധം അവസാനിപ്പിക്കുന്നതിനു സുസ്ഥിരമായ രാഷ്ട്രീയ പരിഹാരത്തിനായി പ്രവര്‍ത്തിക്കുമെന്നും വ്യക്തമാക്കി.

 

അസദിന് സിറിയയില്‍ നിയമ സാധുത നഷ്ടപ്പെട്ടതായും സിറിയയുടെ ഭാവിയില്‍ ഒരു പങ്കുമില്ലെന്നും കമ്മ്യൂണിക്കെ വ്യക്തമാക്കി. സാമ്പത്തിക നിയന്ത്രണം ശക്തിപ്പെടുത്തി അസദ് ഭരണത്തിനും അതിനു പിന്‍തുണ നല്‍കുന്നവര്‍ക്കുംമേല്‍ സമ്മര്‍ദം ശക്തമാക്കും. സിറിയന്‍ പ്രതിപക്ഷത്തിനുള്ള ശക്തമായ പിന്‍തുണ ഉച്ചകോടി ആവര്‍ത്തിച്ചു. ഐ എസ്, അല്‍ ഖായ്ദ ഭീകരെരെ സിറിയയില്‍ പരാജയപ്പെടുത്തുന്നതിനു ശക്തമായ പിന്‍തുണ വാഗ്ദാനം ചെയ്തു.
യു എന്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഗള്‍ഫ് മുന്‍കൈയില്‍ നടക്കുന്ന ചര്‍ച്ചകളിലൂടെ യെമന്‍ പ്രശ്‌നം സമാധാനപരമായി പരിഹാരിക്കണമെന്ന് ഉച്ചകോടി ആവശ്യപ്പെട്ടു.

 

മേഖലയെ അസ്ഥിരപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് ഇറാന്‍ സമാധാനപരാമായ മാര്‍ഗത്തിലൂടെ അയല്‍ക്കാരുമായുള്ള പ്രശ്‌നം പരിഹരിക്കണമെന്നും ഉച്ചകോടി ആവശ്യപ്പെട്ടു.
സാഖിര്‍ പാലസില്‍ രണ്ടു ദിവസമായി നടന്ന ഉച്ചകോടി ജി സി സി- ബ്രിട്ടീഷ് സഹകരണത്തിലെ പുതിയ മേഖലകള്‍ തുറക്കുന്നതായി. ഗള്‍ഫ് ഉച്ചകോടിയില്‍ അതിഥിയായി പങ്കെടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മായ് സംബന്ധിച്ചിരുന്നു. ഗള്‍ഫ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ബാഹ്യ ഇടപെടലിനെ ചെറുക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കൊപ്പം നിലകൊള്ളുമെന്ന് അവര്‍ വ്യക്തമാക്കി.

 

ഇറാന്‍ അധിനിവേശം തടയാന്‍ ബ്രിട്ടന്‍ സഹായിക്കുമെന്ന് അവര്‍ അറിയിച്ചു. ഉച്ചകോടിയുടെ അന്തിമ സെഷനില്‍ ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫ അധ്യക്ഷനായി. തങ്ങളുടെ നേട്ടങ്ങള്‍ സംരക്ഷിക്കാനും ജനങ്ങളുടെ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കാനുമായി സംയുക്തമായ പ്രവര്‍ത്തനങ്ങള്‍ക്കു കൈകോര്‍ത്ത ജി സി സി നേതാക്കളെ രാജാവ് അഭിനന്ദിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

വിഷമദ്യ ദുരന്തം:ഗുരുതരാവസ്ഥയിൽ നിരവധി പേർ, മരണ നിരക്ക് ഉയർന്നേക്കാം

രാജ്യത്തിന്റെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് വ്യാജമദ്യ നിർമ്മാണ ശാലകൾ കണ്ടെത്തുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന്റെ വ്യാപകമായ പരിശോധന.

Published

on

റഷീദ് പയന്തോങ്ങ്

കുവൈത്ത് സിറ്റി: രാജ്യത്തിന്റെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് വ്യാജമദ്യ നിർമ്മാണ ശാലകൾ കണ്ടെത്തുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന്റെ വ്യാപകമായ പരിശോധന.
10 ഓളം അനധികൃത മദ്യ നിർമ്മാണ കേന്ദ്രങ്ങളാണ് അധികൃതരുടെ അന്വേഷണത്തിൽ കണ്ടെത്തിയത്.

മദ്യ നിർമ്മാണ കേന്ദ്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 67 പേരാണ് അധികൃതരുടെ പിടിയിലായത്.കുറ്റകൃത്യത്തിൽ ഏർപ്പെട്ടവരിൽ സ്ത്രീകളുമുണ്ട്. വിഷമദ്യ ഉപഭോഗത്തെ തുടർന്ന് ഇതുവരെയായി 160 പേരെയാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.21 പേരുടെ കാഴ്ച്ച പൂർണ്ണമായും നഷ്ടമായി. നിരവധി പേർ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്.മദ്യദുരന്തം ഇതുവരെയായി 23 ജീവനുകളാണ് അപഹരിച്ചത്.മരണം വരിച്ചവരെല്ലാം ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. അത്യാസന്ന നിലയിൽ പലരും കഴിയുന്നതിനാൽ മരണ നിരക്ക് ഉയരാനും സാധ്യതയുണ്ട്. മെഥനോൾ കലർന്ന വ്യാജമദ്യത്തിന്റെ ഉപഭോഗമാണ് വലിയൊരു ദുരന്തത്തിന് കാരണമായത്.

Continue Reading

local

റീഗല്‍ ജ്വല്ലേഴ്സിന്റെ ബ്രാന്റ് അമ്പാസിഡറായി മഞ്ജു വാര്യര്‍

കേരളത്തിലെ സ്വര്‍ണ്ണാഭരണ വ്യാപാര ചരിത്രത്തില്‍ ഹോള്‍സെയില്‍ ജ്വല്ലറി എന്ന ആശയം ആദ്യം അവതരിപ്പിച്ച റീഗല്‍ ജ്വല്ലേഴ്സിന്റെ പുതിയ ബ്രാന്റ് അമ്പാസിഡറായി മഞ്ജു വാര്യരെ തിരഞ്ഞെടുത്തു.

Published

on

കൊച്ചി: കേരളത്തിലെ സ്വര്‍ണ്ണാഭരണ വ്യാപാര ചരിത്രത്തില്‍ ഹോള്‍സെയില്‍ ജ്വല്ലറി എന്ന ആശയം ആദ്യം അവതരിപ്പിച്ച റീഗല്‍ ജ്വല്ലേഴ്സിന്റെ പുതിയ ബ്രാന്റ് അമ്പാസിഡറായി മഞ്ജു വാര്യരെ തിരഞ്ഞെടുത്തു. ഇനിമുതല്‍ റീഗല്‍ ജ്വല്ലേഴ്സ് എന്ന ബ്രാന്റിന്റെ പരസ്യചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ പ്രമോഷണല്‍ ആക്ടിവിറ്റികളിലും മഞ്ജു വാര്യരുടെ നിറസാന്നിദ്ധ്യം ഉണ്ടായിരിക്കും.

റീഗല്‍ ജ്വല്ലേഴ്സിന്റെ പുതിയ ബ്രാന്‍ഡ് അംബാസിഡര്‍ ആയി മഞ്ജു വാര്യരെ തന്നെ തിരഞ്ഞെടുക്കാന്‍ സാധിച്ചതില്‍ ഞങ്ങള്‍ അഭിമാനം കൊള്ളുന്നു’ റീഗല്‍ ജ്വല്ലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ വിപിന്‍ ശിവദാസ് പറഞ്ഞു. മഞ്ജു വാര്യര്‍ എന്ന അഭിമാന താരത്തോടൊപ്പമുള്ള റീഗല്‍ ജ്വല്ലേഴ്സിന്റെ ഇനിയുള്ള യാത്ര തങ്ങളുടെ വളര്‍ച്ചക്ക് വലിയ ശക്തി പകരുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായി അദ്ദേഹം കൂട്ടിചേര്‍ത്തു.

കേരളത്തിലും കര്‍ണ്ണാടകയിലും നിറസാന്നിദ്ധ്യമുള്ള സ്വര്‍ണ്ണാഭരണ നിര്‍മ്മാണവിപണന രംഗത്തെ ഏറ്റവും വലിയ ഹോള്‍സെയില്‍ ആന്റ് മാനുഫാക്ച്ചറിംഗ് ജ്വല്ലറിയായ റീഗല്‍ ജ്വല്ലേഴ്സില്‍ എല്ലാ സ്വര്‍ണ്ണാഭരണങ്ങള്‍ക്കും, ഇന്റര്‍നാഷണല്‍ സര്‍ട്ടിഫൈഡ് ഡയമണ്ട് ആഭരണങ്ങള്‍ക്കും ഹോള്‍സെയില്‍ പണിക്കൂലി മാത്രമാണ് ഈടാക്കുന്നത്. 100% 916 ഒഡകഉ ആകട ആഭരണങ്ങള്‍ മാത്രം വിപണനം ചെയ്യുന്ന റീഗല്‍ ജ്വല്ലേഴ്സില്‍ നിന്നും ആന്റിക്ക് കളക്ഷന്‍സ്, ലൈറ്റ് വെയിറ്റ്, ടെമ്പിള്‍ ജ്വല്ലറി, ഉത്തരേന്ത്യന്‍ ഡിസൈന്‍സ്, കേരള കളക്ഷന്‍സ്, പോള്‍ക്കി കളക്ഷസന്‍സ്, ചെട്ടിനാട് തുടങ്ങി വളരെ വൈവിധ്യമായ ആഭരണ ശേഖരവും ബ്രൈഡല്‍ ജ്വല്ലറിയുടെ എക്സ്‌ക്ലൂസീവ് കളക്ഷനുകളും ഏറ്റവും ലാഭകരമായി പര്‍ചേസ് ചെയ്യാം.

Continue Reading

Video Stories

വോട്ട് കൊള്ള; കൃത്യമായ ഉത്തരമില്ലാതെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമ പ്രവര്‍ത്തകര്‍ക്കും പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി ലഭിച്ചില്ല.

Published

on

പ്രതിപക്ഷ നേതാവ് രാഹുല്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഞായറാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധിക്ക് മാത്രമല്ല, വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമ പ്രവര്‍ത്തകര്‍ക്കും പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി ലഭിച്ചില്ല.

വൈകിട്ട് അഞ്ച് മണിക്ക് ശേഷം പോളിങ് നിരക്ക് കുത്തനെ ഉയരുന്നത് ബിജെപിയെ സഹായിക്കാന്‍ ആണെന്ന് നേരത്തെ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. പോളിംഗ് ബൂത്തിലെ സിസി ടിവി ദൃശ്യങ്ങള്‍ രാഹുല്‍ ഗാന്ധി ചോദിക്കുമ്പോള്‍, സ്വകാര്യത എന്ന പരിച ഉപയോഗിച്ചാണ് കമ്മീഷന്‍ തടയുന്നത്. പരേതര്‍ എന്ന് രേഖപ്പെടുത്തി പട്ടികയില്‍ നിന്നും വെട്ടി നിരത്തപ്പെട്ടവര്‍ സുപ്രിം കോടതിയില്‍ നേരിട്ട് ഹാജരായതിനെ പറ്റിയും മൗനമായിരുന്നു ഉത്തരം . ഒരേ വോട്ടര്‍ വിവിധ ബൂത്തുകളിലും വിവിധ സംസ്ഥാനങ്ങളിലും ഉണ്ടായത് എങ്ങനെയെന്ന ചോദ്യത്തിനും കൃത്യമായ ഉത്തരമില്ല. വീഴ്ച സംഭവിച്ചു എന്നതില്‍ പരോക്ഷ സമ്മതവുമായി ഇറക്കിയ വാര്‍ത്താ കുറിപ്പിലെ വാചകങ്ങള്‍ പോലും വാര്‍ത്താ സമ്മേളനത്തില്‍ ഉണ്ടായില്ല. രാഹുല്‍ ഗാന്ധി ഉന്നയിച്ച പ്രശനങ്ങളില്‍ അന്വേഷണമില്ല എന്നത് മാത്രമായിരുന്നു കൃത്യമായ മറുപടി .

Continue Reading

Trending