Connect with us

Culture

കണ്ണൂരില്‍ കണ്‍നിറയെ സുധാകരന്‍

Published

on

ദാവൂദ് മുഹമ്മദ്

മാറ്റി മറിച്ച വിധിയുടെ ചരിത്രമാണ് കണ്ണൂരിന് എന്നും. ചുവന്ന മണ്ണ് എന്ന് പൊതുവെ വിളിക്കുമെങ്കിലും ഏറെ തവണ ഇടതിനെ കൈവിട്ട ചരിത്രമാണ് ഈ മണ്ണിനുള്ളത്. സിറ്റിംഗ് എംപി പികെ ശ്രീമതിയെ കോണ്‍ഗ്രസിന്റെ കരുത്തനായ നേതാവ് കെ സുധാകരന്‍ വീണ്ടും നേരിടുമ്പോള്‍ വിജയ പ്രതീക്ഷയിലാണ് യുഡിഎഫ്.
എന്തു കൊണ്ട് വിജയിക്കും എന്ന ചോദ്യത്തിന് ഉത്തരം ഒന്നേയുള്ളൂ. കഴിഞ്ഞ തവണയുണ്ടായ തെറ്റ് ആവര്‍ത്തിക്കില്ല. അതു കൊണ്ടു തന്നെ പഴുതടച്ചുള്ള പ്രചാരണമാണ് നടത്തുന്നത്. പുതിയ വോട്ടര്‍മാരിലാണ് ഇരുവരും കണ്ണ് വെക്കുന്നത്. ഇതില്‍ ഊന്നിയുള്ള പ്രചാരണമാണ് നാടെങ്ങും നടക്കുന്നത്. കാലത്തിനനുസരിച്ചുള്ള മാറ്റം കണ്ണൂരിലെ പ്രചാരണ ബോര്‍ഡുകളിലും കാണാം.
സംസ്ഥാനത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലമാണ് എന്നതാണ് യുഡിഎഫിന് പ്രതീക്ഷ ഉയര്‍ത്തുന്നത്. എന്നാല്‍ ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിന്റെ സഹായത്തോടെയുള്ള ബഹുമുഖ പ്രചാരണമാണ് എല്‍ഡിഎഫ് നടത്തുന്നത്. ഇതു കൊണ്ട് തന്നെ കൊണ്ടും കൊടുത്തും മുന്നേറുകയാണ് സ്ഥാനാര്‍ത്ഥികള്‍.
‘കൊലക്കത്തിക്കെതിരെ കൈപ്പത്തിക്ക്’ എന്നതാണ് കണ്ണൂരില്‍ ഉയരുന്ന യുഡിഎഫ് മദ്രാവാക്യം. എന്നാല്‍ വികസനമാണ് എല്‍ഡിഎഫ് ഉയര്‍ത്തുന്നത്. മോദി ഭരണത്തിന്റെ തുടര്‍ച്ചയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സികെ പത്മനാഭന്റെ ആയുധം.എല്‍ഡിഎഫ്,യുഡിഎഫ് ക്യാമ്പ് നേരത്തെ ഉണര്‍ന്നപ്പോള്‍ എന്‍ഡിഎ ബഹുദൂരം പിന്നിലാണ്. ആദ്യഘട്ടം പ്രചാരണം അവസാനിച്ചപ്പോള്‍ മികച്ച പ്രതികരണമാണ് വോട്ടര്‍മാരില്‍ നിന്ന് ലഭിക്കുന്നതെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ പറഞ്ഞു.
കണ്ണൂര്‍ ലോക്‌സഭ മണ്ഡലം നിലവില്‍ വന്നത് 1977ലാണ്.ആദ്യ തെരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ത്ഥി സികെ ചന്ദ്രപ്പന്‍ സിപിഎം സ്ഥാനാര്‍ത്ഥി ഒ.ഭരതനെ 12877 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. 1980ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്(യു)വിലെ കെ.കുഞ്ഞമ്പു കോണ്‍ഗ്രസ് (ഐ)യിലെ എന്‍ രാമകൃഷ്ണനെ പരാജയപ്പെടുത്തി. കണ്ണൂരില്‍ നിന്ന് ഏറ്റവും കൂടുതല്‍ തവണ ഇന്ദപ്രസ്ഥത്തിലെത്തിയത് മുല്ലപ്പള്ളി രാമചന്ദ്രനാണ്. 1984 മുതല്‍ 1998 വരെ വിജയിച്ച മുല്ലപ്പള്ളിക്ക് 1999ലും2004ലും കാലിടറി. എല്‍ഡിഎഫിലെ എപി അബ്ദുല്ലക്കുട്ടി അത്ഭുത കുട്ടിയായപ്പോള്‍ 2009ല്‍ കരുത്തനായ കെ.സുധാകരനെ കളത്തിലിറക്കി മണ്ഡലം യുഡിഎഫ് കയ്യിലൊതുക്കി. എന്നാല്‍ 2014ല്‍ പികെ ശ്രീമതിയുമായി മത്സരിച്ചപ്പോള്‍ 6566 വോട്ടിന് പരജയപ്പെട്ടു. എന്നാല്‍ ഈ തെറ്റ് വീണ്ടു ആവര്‍ക്കില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ്.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ നിന്നു വ്യത്യത്സമായ ആവേശവും ശാസ്ത്രീയമായ പ്രവര്‍ത്തനവുമാണ് സുധാകരന് മുതല്‍കൂട്ടാവുന്നത്. എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് നിരക്കാണ് എല്‍ഡിഎഫിന് പ്രതീക്ഷ നല്‍കുന്നത്.
ജില്ലയിലെ ഏഴ് നിയമസഭ മണ്ഡലങ്ങള്‍ഉള്‍ക്കൊള്ളുന്നതാണ് കണ്ണൂര്‍ ലോകസഭ മണ്ഡലം.ഇതില്‍ അഴിക്കോട്, ഇരിക്കൂര്‍, പേരാവൂര്‍ എന്നിവിടങ്ങളില്‍ യുഡിഎഫും കണ്ണൂര്‍,തളിപ്പറമ്പ്,ധര്‍മ്മടം,മട്ടന്നൂര്‍ മണ്ഡലങ്ങളില്‍ എല്‍ഡിഎഫുമാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 6566 വോട്ടിനാണ് സുധാകരന്‍ പരാജയപ്പെട്ടത്. എന്നാല്‍ 2009ല്‍ വിജയിച്ചതാവട്ടെ 43151 വോട്ടിനുമാണ്. ഇതു വീണ്ടും ആവര്‍ത്തിക്കുമെന്നാണ് യുഡിഎഫ് കേന്ദ്രങ്ങളുടെ പ്രതീക്ഷ.
രാജ്യത്ത് മുഴുവന്‍ അലയടിക്കുന്ന മോദി വിരുദ്ധ തരംഗവും ഉത്തര മലബാറിലെ കൊലപാതക രാഷട്രീയവും കണ്ണൂരില്‍ പ്രതിഫലിച്ചാല്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടിയായിരിക്കും നേരിടേണ്ടി വരിക. ഒരു ലക്ഷത്തോളമുള്ളപുതിയ വോട്ടര്‍മാരിലാണ് യുഡിഎഫിന്റെ പ്രതീക്ഷ. ഭൂരിപക്ഷത്തിനുള്ള വോട്ട് ഇങ്ങിനെ നേടാനാവുമെന്ന കണക്കുകൂട്ടലിലാണ് സുധാകരന്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

വീണ്ടും ഇടി പടമോ ??; ‘ആലപ്പുഴ ജിംഖാന’ ശേഷം പുതിയ ചിത്രവുമായി ഖാലിദ് റഹ്മാൻ

Published

on

യൂത്തിന് വേണ്ടി ഒരുക്കിയ ആലപ്പുഴ ജിംഖാന എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നു. യൂണിവേഴ്സൽ സിനിമയുടെയും പ്ലാൻ ബി മോഷൻ പിക്ച്ചേഴ്സിന്റെയും ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമായിരുന്നു ആലപ്പുഴ ജിംഖാന.

അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലൗവ്, തല്ലുമാല എന്നിങ്ങനെ വ്യത്യസ്ത ഴോണറുകളിലുളള മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച ഖാലിദ്റഹ്മാൻ മലയാളസിനിമയുടെ ഒരു ബ്രാൻഡ് ആയി മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു പുതിയ സിനിമയുടെ അറിയിപ്പ് കൂടി വന്നിരിക്കുന്നത്. ബോക്സ് ഓഫീസിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ഒറ്റിറ്റിയിൽ ഗംഭീര വരവേൽപ്പാണ് ആലപ്പുഴ ജിംഖാന എന്ന ഖാലിദ് റഹ്മാൻ ചിത്രത്തിന് ലഭിച്ചത്. മികച്ച കളക്ഷൻ റിപ്പോർട്ട്കൾ സ്വന്തമാക്കാറുള്ള ഖാലിദ് റഹ്മാന്റെ പുതിയ ചിത്രവും പ്രേക്ഷക സ്വീകാര്യത നേടുമെന്നാണ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്ന  അഭിപ്രായം. സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Continue Reading

Film

ജെഎസ്കെ വിവാദം തുടരുന്നു; ‘മാറ്റങ്ങൾ വരുത്താതെ സെൻസർ സർട്ടിഫിക്കറ്റില്ല’, സെൻസർ ബോർഡ് ഹൈക്കോടതിയിൽ

ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു

Published

on

കൊച്ചി:  ‘ജാനകി’ എന്ന പേര് സിനിമയുടെ ടൈറ്റിലിൽ നിന്നും സംഭാഷണങ്ങളിൽ നിന്നും മാറ്റിയില്ലെങ്കിൽ യു/എ സർട്ടിഫിക്കറ്റ് പ്രകാരമുള്ള പ്രദർശനാനുമതി നൽകില്ലെന്ന് സെൻസർ ബോർഡ് വ്യക്മാക്കിയതോടെ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ – ജെഎസ്കെ– സിനിമ വീണ്ടും വിവാദത്തിൽ. ഇന്ന് ഹൈക്കോടതിയിലാണ് സെൻസർ ബോർഡ് തങ്ങളുടെ നിലപാട് അറിയിച്ചത്. ജാനകി എന്ന പേര് മത, ജാതി, വംശ കാര്യങ്ങളുമൊക്കെയായി ബന്ധപ്പെട്ടതാണ്. സിനിമയിലാകട്ടെ, പ്രായപൂർത്തിയായവര്‍ മാത്രം കാണേണ്ട രംഗങ്ങളും അനുബന്ധ സംഭാഷണങ്ങളുമുണ്ട്. ഈ സാഹചര്യത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാലേ സെൻസർ സർട്ടിഫിക്കറ്റ് നൽകൂ എന്ന് സിനിമ നിർമാതാക്കൾക്ക് ഷോകോസ് നോട്ടിസ് നൽകിയിട്ടുണ്ടെന്നും സെൻസർ ബോർഡ് കോടതിയെ അറിയിച്ചു. സുരേഷ് ഗോപി നായകനായ സിനിമ ഇന്നു റിലീസ് ചെയ്യാനിരിക്കെയായിരുന്നു വിവാദങ്ങൾ തലപ്പൊക്കിയത്. സെൻസർ ബോർഡ് നടപടിക്കെതിരെ സിനിമ സംഘടനകൾ തിങ്കളാഴ്ച മാർച്ച് നടത്താനും തീരുമാനിച്ചു.

എന്നാൽ സെൻസർ ബോർഡിന്റെ നടപടി കോടതിയിൽനിന്നും ചോദ്യങ്ങളുയർത്തി. എന്തു സാഹചര്യത്തിലാണ് ഇത്തരം നിയമങ്ങൾ ഈ സിനിമയ്ക്കു ബാധകമാകുകയെന്ന് കോടതി ആരാഞ്ഞു. സീത, ഗീത എന്നൊക്കെ ഇവിടെ സിനിമകളുണ്ടായിട്ടുണ്ട്. ജാനകിയുടെ അർഥവും സീത എന്നാണ്. രാം ലഖൻ എന്ന പേരിൽ ഇവിടെ സിനിമയുണ്ടായിട്ടുണ്ട്. എന്നാൽ അന്നൊന്നും ഒരു പരാതിയും ഉയർന്നിട്ടില്ല. മതപരമായ വിഷയമാണെന്ന് സെൻസർ ബോർഡ് ആവർത്തിച്ചതോടെ, ജാനകി എന്ന പേരുമാറ്റി വേറെ ആരുടെയെങ്കിലും പേരു വച്ചാൽ പ്രശ്നമില്ല എന്നാണോ ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് എൻ.നഗരേഷ് ചോദിച്ചു. എന്തിനാണ് ഷോകോസ് നോട്ടിസ് അയയ്ക്കുന്നതെന്നും കോടതി ചോദ്യമുയർത്തി.

ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു. എന്തുകൊണ്ടാണ് സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകാത്തത് എന്ന് സെൻസർ ബോർഡ് ഇതുവരെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷോകോസ് നോട്ടിസ് അയയ്ക്കാൻ സെൻസർ ബോർഡിന്റെ റിവ്യൂ കമ്മിറ്റിക്ക് അധികാരമില്ലെന്നും നിർമാതാക്കൾ വാദിച്ചു. ഈ സാഹചര്യത്തിൽ നോട്ടിസിന് മറുപടി നൽകാനോ അല്ലെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യാനോ ഹർജിക്കാർക്ക് മുന്നിൽ മാർഗങ്ങളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. ടീസറിനും ട്രെയ്‍ലറിനും അനുമതി നൽകിയ അതേ സെൻസർ ബോർഡാണ് സിനിമയ്ക്ക് അനുമതി നൽകിയതെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല.

നേരത്തെ, സിനിമ സംബന്ധിച്ച് കോടതിയുടെ അഭിപ്രായത്തിനു കാത്തിരിക്കുകയാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച തിരുവനന്തപുരത്ത് വിവിധ സിനിമാസംഘടനകൾക്കൊപ്പം ഫെഫ്കയും പ്രതിഷേധിക്കുമെന്ന് ഉണ്ണികൃഷ്ണൻ അറിയിച്ചു. ഫെഫ്ക, അമ്മ, നിര്‍മാതാക്കളുടെ സംഘടന, സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മ അടക്കം സിനിമ മേഖലയിലെ എല്ലാ സംഘടനകളും പ്രതിഷേധത്തിന് എത്തുമെന്നാണ് കരുതുന്നത്. സെൻസർ ബോർഡ് ഉൾപ്പടെ സ്വയം എഴുതിച്ചേർത്ത മാർഗനിർദേശങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും സിനിമയുടെ മാത്രം പ്രശ്നമല്ല ഇതെന്നും രഞ്ജി പണിക്കർ അഭിപ്രായപ്പെട്ടു. സെൻസർ ബോർഡിന്റെ നടപടി സംബന്ധിച്ച് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും സംസാരിച്ചെന്നും ഇത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് എല്ലാവരും അറിയിക്കുകയും ചെയ്തെന്ന് ഫെഫ്ക ഭാരവാഹികൾ പറഞ്ഞു.

Continue Reading

Film

ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്‍

Published

on

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.

എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.

 

Continue Reading

Trending