Views
കൊച്ചി പൂരം:ആശാനും കുട്ടികളും നാളെയിറങ്ങും

ഫൈനലിലേക്ക് ആദ്യ ചുവട് വെക്കാന്‍ ഐ.എസ്.എല്‍ ആദ്യപാദ സെമിയില്‍ കേരള ബ്ലാസ്റ്റേഴ്സ് നാളെ ഡല്‍ഹി ഡൈനാമോസിനെ നേരിടും. ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സ് ലീഗ് സെമിയില്‍ കളിക്കുന്നത്. വൈകിട്ട് 7ന് കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം. ബ്ലാസ്റ്റേഴ്സും-നോര്‍ത്ത് ഈസ്റ്റും തമ്മിലുള്ള അവസാന ലീഗ് മത്സരത്തില്‍ കാണികളുടെ ഭാഗത്ത് നിന്നുണ്ടായ മോശം പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് കനത്ത സുരക്ഷയിലാണ് ഇന്നത്തെ മത്സരം. കണക്കിലെ എല്ലാ കളികളിലും ഡല്‍ഹിയേക്കാള്‍ പിറകിലാണ് ബ്ലാസ്റ്റേഴ്സ്. ആര്‍ത്തിരമ്പിയെത്തുന്ന കാണികളായിരിക്കും ആതിഥേയരുടെ ആത്മവിശ്വാസവും ഊര്‍ജ്ജവും. ഇരുക്യാമ്പിലും താരങ്ങള്‍ക്ക് പരിക്കുള്ളതായി റിപ്പോര്‍ട്ടില്ല, എന്നാല്‍ ബ്ലാസ്റ്റേഴ്സ് താരം ഹോസു നാളെ കളിക്കുമോയെന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്.
കണക്കില്‍ കാര്യമില്ല
തുടരെ രണ്ടു മത്സരങ്ങളില്‍ തോറ്റ് ആദ്യ ജയത്തിനായി നാലു മത്സരം വരെ കാത്തിരിക്കേണ്ടി വന്ന ബ്ലാസ്റ്റേഴ്സ് ആദ്യ സീസണിലേതിന് സമാനമായി വന്‍ തിരിച്ചു വരവ് നടത്തിയാണ് സെമി റൗണ്ടിലേക്ക് യോഗ്യത നേടിയത്. മുംബൈക്ക് പിന്നില്‍ 22 പോയിന്റുമായി രണ്ടാം സ്ഥാനക്കാരായിട്ടായിരുന്നു കേരളം പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ അവസാനിപ്പിച്ചത്. തുടക്കം മുതല്‍ മിന്നുന്ന ഫോമിലാണ് ഡല്‍ഹി ഡൈനാമോസ് മൂന്നാം സ്ഥാനത്തായാണ് ലീഗ് മത്സരങ്ങള്‍ ഫിനിഷ് ചെയ്തത്. പക്ഷേ കഴിഞ്ഞതൊന്നും കണക്കില്‍ വരാത്തതിനാല്‍ ഫൈനല്‍ ഉറപ്പിക്കാന്‍ സ്വന്തം തട്ടകത്തില്‍ മികച്ച മാര്‍ജ്ജിനില്‍ ജയിച്ചേ മതിയാവൂ കേരളത്തിന്. ഹോം ഗ്രൗണ്ടില്‍ കളിച്ച ഏഴു മത്സരങ്ങളില്‍ തുടര്‍ച്ചയായ അഞ്ചെണ്ണത്തിലും വിജയം നേടാനായി എന്നതാണ് ബ്ലാസ്റ്റേഴ്സിന്റെ പ്ലസ്പോയിന്റ്. സീസണില്‍ മികച്ച ഹോം റെക്കോഡുള്ള ഏക ടീമും കേരളം തന്നെ.
മാഴ്സലീഞ്ഞോയും വിനീതും തമ്മില്‍
ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം സി.കെ വിനീതും ഡല്‍ഹി ഡൈനാമോസിന്റെ ബ്രസീലിയന്‍ സ്െ്രെടക്കര്‍ മാഴ്സെലീഞ്ഞോയും തമ്മിലുള്ള പോരാട്ടമായിരിക്കും മത്സരത്തിന്റെ ഹൈലൈറ്റ്. 12 കളികളില്‍ നിന്ന് 9 ഗോളുകളുമായി ടോപ് സ്കോറര്‍ സ്ഥാനത്താണ് മാഴ്സെലീഞ്ഞോ. വിനീതാകട്ടെ, ആറ് മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോളുകളുമായി തകര്‍പ്പന്‍ ഫോമിലുമാണ്. ഗോളടിക്കാന്‍ മികവുള്ളവര്‍ ഏറെയുണ്ട്. ഡല്‍ഹി നിരയില്‍. റിച്ചാര്‍ഡ് ഗാഡ്സെ അഞ്ചും കീന്‍ ലൂയിസ് നാലും ഗോളുകളാണ് നേടിയിട്ടുള്ളത്. സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ അടിച്ച ടീമും ഡൈനാമോസ് തന്നെ. അതേസമയം ഏറ്റവും കുറഞ്ഞ ഗോളുകളുടെ റെക്കോഡാണ് കേരളത്തിന്. മാര്‍ക്വി താരം ആരോണ്‍ ഹ്യൂസും ഫ്രഞ്ച് താരം സെഡ്രിക് ഹെങ്ബര്‍ട്ടും നേതൃത്വം നല്കുന്ന പ്രതിരോധമാണ് ബ്ലാസ്റ്റേഴ്സിന്റെ കരുത്ത്.
ഡല്‍ഹി പ്രതിരോധ നിരയില്‍ മലയാളി താരം അനസ്എടത്തൊടികയുടെ സാനിധ്യം ബ്ലാസറ്റേഴ്സിന്റെ മുന്‍നിരക്കാര്‍ക്ക്—കടുത്ത വെല്ലുവിളിയാകും. മധ്യനിരയാണ് ബ്ലാസ്റ്റിന്റെ നേരിയ ദൗര്‍ബല്യം. അസ്റാക്ക് മഹ്മത് അധ്വാനിച്ചു കളിക്കുന്നുണ്ടെങ്കിലും ഇഷ്ഫാഖ് അഹമ്മദ് അവസരത്തിനൊത്തുയരുന്നില്ല. കഴിഞ്ഞ മത്സരത്തില്‍ സസ്പെന്ഷന് കാരണം കളിക്കാതിരുന്ന മെഹ്താബ് ഹുസൈന് കളിക്കളത്തില്‍ തിരിച്ചെത്തുന്നത് ആതിഥേയര്‍ക്ക് ഗുണകരമാവും. ഫ്ളോറന്റ് മലൂദയാണ് ഡല്‍ഹിയുടെ മധ്യനിരയിലെ ഊര്‍ജ്ജം. ഒപ്പം ബ്രൂണോ പെലിസ്സാറി, മാര്‍ക്കോസ് ടെബാര്‍ തുടങ്ങിയവരും അണിനിരക്കും. ലീഗ് ഘട്ടത്തില്‍ ഇരു ടീമുകളും രണ്ട് തവണ പരസ്പരം കളിച്ചു. ഒരെണ്ണം ഡല്‍ഹി ജയിച്ചപ്പോള്‍ കൊച്ചിയിലെ കളി സമനിലയില്‍ കലാശിച്ചു. ലീഗില്‍ ഇത് വരെ ബ്ലാസ്റ്റേഴ്സിന് ഡല്‍ഹിയെ സ്വന്തം തട്ടകത്തില്‍ വച്ച് തോല്പിക്കാന് കഴിഞ്ഞിട്ടില്ല.
Features
അക്ഷരങ്ങളുടെ കുലപതിക്ക് വിട
മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന് എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു

സഫാരി സൈനുല്‍ ആബിദീന്‍
മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.
ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന് എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു
പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന് പുരസ്കാരം, ജെ സി ഡാനിയേല്‍ പുരസ്കാരം, പ്രഥമ കേരള ജ്യോതി പുരസ്കാരം, കേരള നിയമസഭ പുരസ്കാരം തുടങ്ങി പുരസ്കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.
പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.
ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന് ഇനിയുണ്ടാകുമോ എന്നറിയില്ല.
local
വയനാട് ദുരന്തത്തിന്റെ നേർചിത്രം: മീലാദ് ഫെസ്റ്റിൽ വിദ്യാർത്ഥിയുടെ മനോഹരമായ ശിൽപം
മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്.

കണ്ണൂർ : വയനാട് ദുരന്തത്തിന്റെ വ്യാപ്തിയും പ്രകൃതിയുടെ ഭയാന കശക്തിയും ഹാൻഡിക്രാഫ്റ്റിലൂടെ നിർമ്മിച്ച് ശ്രദ്ധേയമായി കണ്ണൂർ മൗവഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസയിലെ ഇസ്മായിൽ എന്ന വിദ്യാർത്ഥി.
മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്. മുണ്ടക്കൈ ദുരന്തത്തിന്റെ വ്യാപ്തിയും ഭയാനകതയും പ്രകടമാക്കുന്ന ഉരുൾപൊട്ടലിൽ കടപുഴകി ഒലിച്ചു വന്ന കല്ലുകളെയും മരങ്ങളെയും തകർന്ന സ്കൂളും പരിസരങ്ങളുടെയും കാഴ്ച ഭീതിജനകമായ രൂപത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.
മൗവ്വഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി മദ്രസയിൽ മീലാദ് ഫെസ്റ്റിനോടനുബന്ധിച്ച് വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഹാന്റി ക്രാഫ്റ്റ് എക്സ്പോയിൽ വിവിധ നിർമ്മിതികൾ പ്രദർശിപ്പിച്ചു. എക്സ്പോ ശറഫുൽ ഇസ്ലാം സഭ മൗവഞ്ചേരി മഹല്ല് കമ്മിറ്റി പ്രസിഡൻറ് സി എച്ച് ആർ ഹാരിസ് ഹാജി ഉദ്ഘാടനം ചെയ്തു. എക്സ്പോ വീക്ഷിക്കാൻ നൂറുകണക്കിന് പേരാണ് എക്സ്പോ പവലിയനിൽ എത്തിയത്.
Health
എം പോക്സ് 116 രാജ്യങ്ങളിലേക്ക് പടർന്നു; കേരളത്തിലും ജാഗ്രതാ നിർദ്ദേശം
രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.

എം പോക്സ് (മങ്കിപോക്സ്) പകർച്ചവ്യാധി 116 രാജ്യങ്ങളിലേക്ക് വ്യാപിച്ച സാഹചര്യത്തില്‍ കേരളത്തിലും ജാഗ്രതാ നിർദ്ദേശം. രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.
ഇന്ത്യയില്‍ ആദ്യമായി മങ്കിപോക്സ് സ്ഥിരീകരിച്ചത് 2022 ജൂലൈ 14 ന് കേരളത്തിലാണ്. യുഎഇയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ 35 വയസുകാരനിലാണ് ആദ്യമായി രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. മുമ്പ് കെനിയയില്‍ കണ്ടെത്തിയ ക്ലേഡ് 2 ബി വകഭേദം ഭീതിയുണര്‍ത്തിയിരുന്നെങ്കിലും ഇപ്പോഴുള്ള ക്ലേഡ് 1 ആണ് ഏറ്റവും കൂടുതല്‍ വ്യാപനശേഷിയുള്ളതും തീവ്രതയേറിയതും. ലോകത്ത് ഇതിനകം ഒരു ലക്ഷത്തോളം ആളുകള്‍ക്ക് ഈ രോഗം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
-
kerala1 day ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india3 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
Health3 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം കൂടുന്നു
-
kerala3 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
kerala3 days ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
-
Cricket2 days ago
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി
-
Article3 days ago
അഗ്നി ഭീതിയിലെ കോഴിക്കോട്
-
kerala3 days ago
വീണ്ടും തകര്‍ന്ന് ദേശീയപാത; മലപ്പുറം തലപ്പാറയില്‍ ആറുവരിപ്പാതയില്‍ വിള്ളല്‍