Culture
എപ്ലസിലേക്ക് കുതിക്കാം; ഹൈടെക് ‘ട്യൂഷന്‍ മാഷി’ലൂടെ

കോഴിക്കോട്: പുതിയകാലത്തെ ട്യൂഷന്‍ മാഷ് എങ്ങനെയായിരിക്കണം…. ‘ട്യൂഷന്‍ മാഷ്’ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ഇതേകുറിച്ച് പറഞ്ഞുതരികയാണ് ഒരുകൂട്ടം യുവാക്കള്‍. എപ്ലസ് നേട്ടത്തിലേക്ക് കുതിക്കാന്‍ വിദ്യാര്‍ത്ഥികളെ സഹായകരമാക്കുന്ന ഈ മൊബൈല്‍ ആപ്പ് ചുരുങ്ങിയകാലംകൊണ്ട് കേരളത്തിലൊട്ടാകെ തരംഗമായികഴിഞ്ഞു. സ്ഥിരം പഠനശൈലിയില്‍ നിന്നു വ്യത്യസ്തമായി ആനിമേഷനുകളുടെ സഹായത്തോടെ വിദ്യാര്‍ത്ഥികള്‍ക്ക് വളരെ എളുപ്പം മനസിലാകുന്നവിധത്തിലാണ് ആപ്പ് ക്രമീകരിച്ചിരിക്കുന്നത്. കോഴിക്കോട് വേങ്ങേരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്രിറ്റ് ഇന്‍ഫോ എല്‍.പി.പിയാണ് ഇത്തരമൊരു ഉദ്യമത്തിന് പിന്നില്‍. സുഹൈര്‍ മഹമൂദ്, മാഹിര്‍ ബിന്‍ ഫാറൂഖ്, മുഹമ്മദ് ജുനൈദ്, എം. അബ്ബാസ്, ടി.ഫസീഖ്, ലിനാസ് മുഹമ്മദ് എന്നിവരാണ് ട്യൂഷന്‍ മാഷിന്റെ അമരത്തുള്ളത്.
ആദ്യഘട്ടത്തില്‍ എസ്.എസ്.എല്‍.സി, ഒന്‍പതാംക്ലാസ്(സ്റ്റേറ്റ് സിലബസ്) വിദ്യാര്‍ത്ഥികള്‍ക്കാണ് ഓണ്‍ലൈന്‍ പഠനസൗകര്യമൊരുക്കിയത്. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മാത്തമാത്തിക്‌സ് എന്നീ വിഷയങ്ങളിലെ സമഗ്രമായ അവലോകനമാണ് ഇതിന്റെ പ്രത്യേകത. പരീക്ഷക്ക് തയാറെടുക്കുന്നവര്‍ക്ക് പ്രത്യേകം പരിശീലനവും ലക്ഷ്യമിടുന്നു. മറ്റു വിഷയങ്ങളും ഉടന്‍ ആപ്പില്‍ അപ്പ്‌ലോഡ് ചെയ്യാനുള്ള തയാറെടുപ്പിലാണ് അഞ്ചംഗ സംഘം. വിദഗ്ധരായ അധ്യാപകരുടെ പാനലാണ് വിദ്യാര്‍ത്ഥികള്‍ക്കുള്ള പാഠഭാഗങ്ങള്‍ ഒരുക്കുന്നത്. പഠനത്തിനിടെ സംശയ ദൂരീകരണത്തിനുമുള്ള അവസരവുമുണ്ട്. പേജിന് താഴെനല്‍കിയ ചാറ്റ് ബട്ടണില്‍ സംശയങ്ങള്‍ ടൈപ്പ് ചെയ്ത് ചോദിക്കാം. പിന്നീട് ഇതേകുറിച്ച് മറുപടി നല്‍കും. ഇതോടെ സ്വന്തമായി പരീക്ഷക്ക് ഒരുങ്ങാനും പാഠഭാഗങ്ങള്‍ സ്വായത്വമാക്കാനും വിദ്യാര്‍ത്ഥികള്‍ക്കാകും. കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ ആപ്ലിക്കേഷന്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്.
ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കും ശാരീരിക അവശതമൂലം പഠനം പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടി വന്നവര്‍ക്കും വിരല്‍തുമ്പില്‍ ട്യൂഷന്‍ മാഷിന്റെ സേവനം ലഭിക്കുന്നതാണ് മറ്റൊരു പ്രത്യേകത. വിദ്യാലയങ്ങളില്‍ പോകാതെതന്നെ ഇവര്‍ക്ക് പാഠഭാഗങ്ങള്‍ പഠിച്ചെടുക്കാം. കണക്ക് അടക്കമുള്ള വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ പഠനവൈകല്യങ്ങള്‍ മനസിലാക്കി അതിനനുസൃതമായി പാഠഭാഗങ്ങള്‍ ഒരുക്കുന്നതിനായി പ്രത്യേക ടീം തന്നെ ഇവര്‍ക്ക് കീഴില്‍ ജോലിചെയ്യുന്നു. നിലവില്‍ ട്യൂഷന്‍ മാഷ് ആപ്പില്‍ അരമണിക്കൂറോളമാണ് വിദ്യാര്‍ത്ഥികള്‍ ചെലവഴിക്കുന്നത്. ചുരുങ്ങിയകാലംകൊണ്ട് ശ്രദ്ധയാകര്‍ഷിച്ച ഈ ആപ്പ് വിപുലപ്പെടുത്താനും ഇവര്‍ ലക്ഷ്യമിടുന്നു.
അടുത്ത ഘട്ടത്തില്‍ പ്ലസ്‌വണ്‍, പ്ലസ്ടു, ബി-ടെക്, പി.എസ്.സി തുടങ്ങിയ വിഭാഗങ്ങളിലും പഠനസൗകര്യമൊരുക്കുകയാണ് ഉദ്ദേശിക്കുന്നത്. ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിലവില്‍ ഒരുവര്‍ഷത്തേക്ക് 3000രൂപയാണ് വരുന്നത്. ഒരുമാസത്തേക്ക് 350രൂപ. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ആപ്പ് ലഭ്യമാക്കാനും ഇവര്‍ക്ക് ലക്ഷ്യമുണ്ട്. പ്ലേസ്റ്റോറില്‍ നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. വെബ്‌സൈറ്റ്: www.tuitionmash.com.
Film
മാത്യു തോമസ് നായകനാകുന്ന ‘നൈറ്റ് റൈഡേഴ്സ്’; നെല്ലിക്കാംപൊയിൽ എന്ന ഗ്രാമത്തിലെ കഥ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
ഹൊറർ കോമഡി ജോണറിൽ ഒരുങ്ങിയ “നൈറ്റ് റൈഡേഴ്‌സ്” രചിച്ചത് “പ്രണയവിലാസം” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ്.

എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന “നൈറ്റ് റൈഡേഴ്സ്” ൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്. പ്രശസ്ത ചിത്രസംയോജകനായ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഹൊറർ കോമഡി ജോണറിൽ ഒരുങ്ങിയ “നൈറ്റ് റൈഡേഴ്‌സ്” രചിച്ചത് “പ്രണയവിലാസം” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ്. വമ്പൻ പ്രേക്ഷക – നിരൂപക പ്രശംസ നേടിയ നീലവെളിച്ചം, അഞ്ചക്കള്ളകോക്കാൻ, ഹലോ മമ്മി തുടങ്ങിയ ചിത്രങ്ങളുടെ സഹനിർമാണത്തിനു ശേഷം എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന സിനിമ കൂടിയാണിത്. വിമൽ ടി.കെ, കപിൽ ജാവേരി, ഗുർമീത് സിംഗ് എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാണം.
യുവതാരം മാത്യു തോമസ് ആണ് ചിത്രത്തിലെ നായകൻ. മീനാക്ഷി ഉണ്ണികൃഷ്ണൻ, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷൻ ഷാനവാസ്, ശരത് സഭ, മെറിൻ ഫിലിപ്പ്, സിനിൽ സൈനുദ്ധീൻ, നൗഷാദ് അലി, നസീർ സംക്രാന്തി, ചൈത്ര പ്രവീൺ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Film
ഇരുപതാം ദിവസം പിന്നിട്ട് പ്രേക്ഷകഹൃദയങ്ങൾ കവർന്ന് ‘നരിവേട്ട’ മുന്നോട്ട്

ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അബിൻ ജോസഫിന്റെ തിരക്കഥയിൽ അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട ഗംഭീര പ്രദർശന വിജയം നേടി മുന്നേറുന്നു. ഇതിനോടകം മൂന്നാം ആഴ്ച പിന്നിട്ടിരിക്കുന്ന നരിവേട്ടയുടെ പ്രദർശനം ഭാഷാഭേദമില്ലാതെ ഏവർക്കും ആസ്വദിക്കാവുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. അതോടൊപ്പം ആഗോള ബോക്സ് ഓഫീസില്‍ 22 കോടിയിലധികം നരിവേട്ട നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഒന്നിലധികം യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിരിക്കുന്ന ചിത്രത്തിൽ വർഗീസ് പീറ്റർ എന്ന ചെറുപ്പക്കാരന്റെ ജീവിതയാത്ര കൂടിയാണ് പറയുന്നത്. മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന നരിവേട്ട നോണ്‍ ലീനിയറായാണ് ആവിഷ്കരിച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക – നിരൂപക പ്രശംസയും അതോടൊപ്പം ഓസ്ട്രേലിയയിൽ നടന്ന പ്രീമിയർ ഷോയിൽ മികച്ച പ്രതികരണവും കരസ്ഥമാക്കിയ ചിത്രമിപ്പോൾ ടോവിനോ തോമസ് എന്ന നടന്റെയും സ്റ്റാറിന്റെയും കരിയർ ഗ്രാഫ് വളർച്ചയുടെയും കാരണമായി മാറിയിരിക്കുകയാണ്.
ആദിവാസി ഭൂമി പ്രശ്നം എന്ന സാമൂഹിക വിഷയത്തെ മുന്നില്‍ നിര്‍ത്തി തന്നെ 2003 ഫെബ്രുവരി 19ന് വയനാട്ടിലെ മുത്തങ്ങയില്‍ നടന്ന സംഭവങ്ങളെ കഥാകാരന്റെ ഭാവന കൂടി ചേര്‍ത്തുവെച്ച് അവതരിപ്പിക്കുകയാണ് നരിവേട്ട. മുത്തങ്ങ സമര കാലത്ത് പരക്കെ പറയപ്പെട്ടിരുന്ന സംശയങ്ങളാണ് സിനിമയുടെ അടിത്തട്ടിലൂടെ സഞ്ചരിക്കുന്നത്. അതോടൊപ്പം ചെങ്ങര സമരം, പൂയംകുട്ടി സമരം തുടങ്ങിയ സകല സമരങ്ങളോടും ഐക്യപ്പെടുന്ന തരത്തില്‍ അതിലെ കണ്ടെന്റുകളെയെല്ലാം നീതിപൂര്‍വമായി സമീപിച്ചിരിക്കുന്ന സിനിമ കൂടിയാണിത്. ചിത്രത്തിൽ ബഷീറായി എത്തിയ സുരാജ് വെഞ്ഞാറമൂട്, ഡിഐജി കേശവദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചേരൻ, ആര്യ സലീം, പ്രിയംവദ കൃഷ്ണൻ എന്നിവർ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.
ഇന്ത്യൻ സിനിമ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിചിരിക്കുന്നത്. ഇഷ്ഖില്‍ നിന്നും നരിവേട്ടയിലെത്തുമ്പോഴുള്ള അനുരാജ് മനോഹറെന്ന സംവിധായകന്റെ സംവിധാന മികവും , ജേക്സ് ബിജോയുടെ സംഗീത മികവുമാണ് ചിത്രത്തെ ഏറെ ആകർഷകമാക്കിയത്. അബിൻ്റെ എഴുത്തിനും അനുരാജിന്റെ മേക്കിങ്ങിനും ഒപ്പംനിന്നുകൊണ്ട് ഒരു സിംഫണിതന്നെ തീർക്കുകയായിരുന്നു ജേക്സ് ബിജോയ്. ഛായാഗ്രഹണം നിർവഹിച്ച വിജയ്, സംഗീതം നൽകിയ ജേക്സ് ബിജോയ്, എഡിറ്റർ ഷമീർ മുഹമ്മദ്, ആർട്ട് ചെയ്ത ബാവ എന്നിവരുടെ സംഭാവനകളും ഗംഭീരമായി തന്നെ പ്രതിഫലിക്കുന്നുണ്ട്.
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
-
Article3 days ago
എയര്‍ ഇന്ത്യ മറുപടി നല്‍കണം
-
kerala3 days ago
വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയെ അവഹേളിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സസ്പെന്ഷന്
-
film3 days ago
കുടുംബസമേതം രസിപ്പിക്കാന്‍ പൊട്ടിച്ചിരിപ്പിക്കാന്‍ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’
-
india3 days ago
ദേശീയപാത തകര്‍ന്ന സംഭവം; ദേശീയപാതാ അതോറിറ്റി ശരിയായ ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കണം: അമികസ് ക്യൂറി
-
News3 days ago
ഇസ്രാഈല്‍ ആക്രമണം; ഇറാന് സൈനിക മേധാവി മുഹമ്മദ് ബഗേരി കൊല്ലപ്പെട്ടു
-
kerala3 days ago
കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം; പീരുമേട് സ്ത്രീ കൊല്ലപ്പെട്ടു
-
Film3 days ago
ഇരുപതാം ദിവസം പിന്നിട്ട് പ്രേക്ഷകഹൃദയങ്ങൾ കവർന്ന് ‘നരിവേട്ട’ മുന്നോട്ട്
-
india3 days ago
‘ഉരുൾപൊട്ടൽ ദുരിതബാധിതരുടെ വായ്പ കേന്ദ്രം എഴുതിത്തള്ളണം, പറ്റില്ലെങ്കിൽ പറയാനുള്ള ധൈര്യം കാണിക്കണം’; ഹൈക്കോടതി