Connect with us

Culture

മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണം: കെ.എന്‍.എ ഖാദര്‍ പുതിയ ജില്ലകള്‍ പരിഗണനയിലില്ലെന്ന് മന്ത്രി

Published

on


തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ലയായ മലപ്പുറത്തിനെ വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന് കെ.എന്‍.എ ഖാദര്‍. നിയമസഭയില്‍ അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. നേരത്തെയും ഈ ആവശ്യം ഉന്നയിച്ച് അദ്ദേഹം ശ്രദ്ധക്ഷണിക്കല്‍ അവതരിപ്പിക്കാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും വ്യക്തിപരമായ അസൗകര്യത്തെ തുടര്‍ന്ന് ഇത് അവതരിപ്പിക്കാനായില്ല. ഇത് മാധ്യമങ്ങള്‍ തെറ്റായി ചിത്രീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ഇന്നലെ സഭയില്‍ വിശദീകരണം നല്‍കി.
ശ്രദ്ധക്ഷണിക്കല്‍ നോട്ടീസ് നല്‍കിയെങ്കിലും അത് സ്പീക്കര്‍ പരിഗണിക്കാന്‍ അനുവദിച്ച ദിവസം തനിക്ക് അസൗകര്യമുണ്ടെന്ന് അറിയിച്ചിരുന്നതാണ്. എന്നാല്‍ നോട്ടീസ് പരിഗണിച്ചപ്പോള്‍ തനിക്ക് അവതരിപ്പിക്കാനായില്ല. അതുകാരണമാണ് വീണ്ടും വിഷയം അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശികവിഷയമല്ല ഇതെന്നും മലപ്പുറത്തുകാരുടെ ഏറെ നാളത്തെ ആവശ്യമാണെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഭരണസൗകര്യത്തിനായി പുതിയ താലൂക്കും, പഞ്ചായത്തും രൂപീകരിക്കുന്നതു പോലെയാണെന്നും അഭിപ്രായപ്പെട്ടു.സംസ്ഥാനത്ത് പുതിയ ജില്ലകള്‍ രൂപീകരിക്കുന്നത് ശാസ്ത്രീയമായ സമീപനമായി കരുതാനാവില്ലെന്ന് മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി ഇ.പി ജയരാജന്‍ മറുപടി നല്‍കി. ഉദ്യോഗസ്ഥമേധാവിത്വത്തില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിച്ചുവരുന്ന സംവിധാനത്തെ തെരഞ്ഞെടുക്കപ്പെട്ട ജനകീയ ഭരണസംവിധാനത്തോടും പ്രാദേശിക ജനസമൂഹത്തോടും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അന്തരീക്ഷത്തിലേക്ക് പരിവര്‍ത്തനപ്പെടുത്തും വിധം അധികാരവികേന്ദ്രീകരണത്തെ ശക്തിപ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. അധികാരവികേന്ദ്രീകരണം ഫലപ്രദമായി വിനിയോഗിക്കപ്പെടുന്ന ജില്ലയാണ് മലപ്പുറം. ആ സുസ്ഥിര വികസനസംസ്‌കാരം ശക്തിപ്പെടുത്താനുള്ള നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നും മന്ത്രി അറിയിച്ചു.
1969 ജൂണ്‍ 16 ന് ഇ.എം.എസ് സര്‍ക്കാറിന്റെ കാലത്താണ് മലപ്പുറം ജില്ല രൂപീകരിക്കുന്നതെന്ന് ഖാദര്‍ പറഞ്ഞു. സംസ്ഥാനത്ത് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മലപ്പുറത്ത് വികസനം കടന്നു വരുന്നുണ്ട്. എന്നാല്‍, 50 വര്‍ഷം കഴിഞ്ഞിട്ടും ജനസംഖ്യക്ക് ആനുപാതികമായ വികസനവളര്‍ച്ചയില്ല. വഴിക്കടവ് മുതല്‍ വളയങ്കോട് വരെ നീണ്ടു കിടക്കുന്ന ഭൂമിശാസ്ത്രപരമായി വിസ്തൃതമായ ജില്ലയാണ് മലപ്പുറം. ജില്ലാ കലക്ടര്‍ ഓഫീസിലേക്ക് 70 മുതല്‍ 100 കിലോമീറ്റര്‍ വരെ സഞ്ചരിക്കേണ്ടി വരികയാണെന്നും ഖാദര്‍ പറഞ്ഞു.
ഊഷ്മളമായ മനുഷ്യബന്ധങ്ങളുള്ള മതസൗഹാര്‍ദ്ദത്തിന്റെ മാതൃകയാണ് മലപ്പുറം. തുഞ്ചത്ത് എഴുത്തച്ഛന്‍, മേല്‍പ്പത്തൂര്‍, ചെറുകാട്, ഉറൂബ്, പൂക്കോയ തങ്ങള്‍, ഇ.എം.എസ്. എം.പി നാരായണ മേനോന്‍, മോയിന്‍കുട്ടി വൈദ്യര്‍ തുടങ്ങിയ മഹാരഥന്‍മാരുടെ പാരമ്പര്യം ഉള്‍ക്കൊള്ളുന്ന നാടാണിത്. സംസ്ഥാനത്ത് കുടുംബശ്രീ, അക്ഷയ, പൂര്‍ണസാക്ഷരത, ഐ.സി.ഡി.എസ് എന്നിവ ആദ്യം തുടങ്ങിയത് ഇവിടെയാണ്. പുതിയ ജില്ല വന്നാല്‍ ഭരണസൗകര്യം കൂടും. പുതിയ ജില്ലാ പഞ്ചായത്തുണ്ടാകും. പുതിയ സ്‌കൂളുകള്‍, കോളജുകള്‍, ആസ്പത്രികള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, കൂടുതല്‍ സ്‌കൂള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, പുതിയ താലൂക്കുകള്‍, വില്ലേജുകള്‍, കെ.എസ്.ആര്‍.ടി.സി ഡിപ്പോകള്‍ എന്നിവയും ഉണ്ടാകും. ഫലത്തില്‍ അധികാരവികേന്ദ്രീകരണം കൂടുതല്‍ ഫലപ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു.
44 ലക്ഷത്തോളമാണ് മലപ്പുറത്തെ നിലവിലെ ജനസംഖ്യ. തൊട്ടുപിന്നിലുളള തിരുവനന്തപുരത്ത് 33 ലക്ഷവും. എന്നാല്‍ ഇവ തമ്മിലുള്ള വ്യത്യാസം 11 ലക്ഷം വരും. 37 ലക്ഷമാണ് വയനാടും മലപ്പുറവും തമ്മിലുള്ള വ്യത്യാസം. ഇന്ത്യയില്‍ ലോകസഭാ സീറ്റുകളേക്കാള്‍ കുറവ് ജില്ലകളുള്ള സംസ്ഥാനമാണ് കേരളം. മറ്റു സംസ്ഥാനങ്ങളിലെല്ലാം മണ്ഡലങ്ങളേക്കാള്‍ കൂടുതല്‍ ജില്ലകളുണ്ട്. അതിനുസരിച്ച് കേരളത്തില്‍ പുതിയ ജില്ലകള്‍ ഉണ്ടാകേണ്ടതുണ്ട്. മലപ്പുറത്ത് മാത്രമല്ല, വടകര, മൂവാറ്റുപുഴ തുടങ്ങിയ അനുയോജ്യമായ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചും പുതിയ ജില്ല തുടങ്ങാവുന്നതാണ്. നിലവിലെ പഞ്ചായത്തുകളെ വിഭജിച്ച് സര്‍ക്കാര്‍ പുതിയ പഞ്ചായത്ത് ഉണ്ടാക്കാന്‍ പോകുന്നു എന്നാണ് അറിയുന്നത്. ഭരണസൗകര്യത്തിനല്ലേ ഇത്. മലപ്പുറത്തെ വിഭജിച്ച് എങ്ങനെ പുതിയ ജില്ല ഉണ്ടാക്കാം. ഏതെല്ലാം പ്രദേശം കൂട്ടിചേര്‍ക്കാം എന്ന കാര്യം പരിശോധിക്കാന്‍ സ്‌പെഷല്‍ ഓഫീസറെ വെക്കണമെന്നും കെ.എന്‍.എഖാദര്‍ ആവശ്യപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending